Newsthen Special
-
പ്രവാസി വോട്ടുകള്‍ വന്‍തോതില്‍ കൂടി; ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളുടെ വരവ് അനിശ്ചിതത്വത്തില്‍; അമിത നിരക്കും യുദ്ധവും വെല്ലുവിളി; പ്രചാരണം കൊഴുപ്പിച്ച് പ്രവാസി സംഘടനകള്‍
ന്യൂഡല്‍ഹി: പ്രവാസി വോട്ടുകള്‍ വന്‍ തോതില്‍ കൂടിയെങ്കിലും വോട്ടര്‍മാരുമായി ഗള്‍ഫില്‍നിന്നുള്ള വിമാനങ്ങളുടെ വരവ് അനിശ്ചിതത്വത്തില്‍. യുദ്ധസാഹചര്യവും അമിത വിമാനനിരക്കുമാണ് വെല്ലുവിളി. സാധാരണ കോഴിക്കോട് മാത്രം പത്തിലേറെ വോട്ട് വിമാനങ്ങള്‍ എത്തുന്നിടത്താണ് ഈ അവസ്ഥ. എങ്കിലും കണ്‍വെന്‍ഷനുകളിലൂടെയും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലൂടെയും പ്രവാസി സംഘടനകള്‍ ഗള്‍ഫില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നുണ്ട്. പരസ്യ പ്രചാരണം അവസാനിക്കാന്‍ 4 ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് മുന്നണികള്‍. പ്രകടന പത്രികകളിലെ വാഗ്ദാനങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടേയുള്ള താര പ്രചാരകര്‍ അവസാനഘട്ട പ്രചാരണം ഇളക്കി മറിക്കാനെത്തും. ശബരിമല സ്വര്‍ണക്കൊള്ള, സി.പി.എംബിജെപി ഡീല്‍ ആരോപണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി തന്നെയായിരിക്കും യു.ഡി.എഫ് മുന്നോട്ട് പോവുക. വയനാട് ഫണ്ട് വിവാദം ഉയര്‍ത്തി എല്‍.ഡി.എഫ് പ്രതിരോധം തീര്‍ക്കും. സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ഉയര്‍ത്തും. അവസാന ദിവസങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളിലായിരിക്കും താര പ്രചാരകര്‍ ശ്രദ്ധയൂന്നുക. കോഴിക്കോട്…
Read More » -
എന്തായി ഇറാനിലെ ട്രംപിന്റെ ലക്ഷ്യങ്ങള്‍? മാറ്റമില്ലാത്തത് വാചകമടിക്കു മാത്രം; മിസൈല്‍ ഭീഷണി മുതല്‍ ആണവായുധ നിര്‍മാണം തടയലും ഭരണമാറ്റവും വരെ; ഒരുമാസം കഴിഞ്ഞിട്ടും ഇറാന്റെ പിടിച്ചു നില്‍പ്പ് നല്‍കുന്ന സൂചനയെന്ത്? മോജ്തബയെ കാത്തിരിക്കുന്നത് അസദിന്റെ അവസ്ഥ?
ന്യൂയോര്‍ക്ക്: ‘ഇറാനിലെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ ഉടന്‍ നേടിയെടുക്കും’- ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തു ട്രംപിന്റെ അവകാശവാദമായിരുന്നു ഇത്. പലവട്ടം ലക്ഷ്യങ്ങളെന്ത് എന്നതില്‍ മാറ്റമുണ്ടായെങ്കിലും മാറ്റമില്ലാത്തത് ഈ വാചകങ്ങള്‍ മാത്രമായിരുന്നു! ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ഭീഷണികള്‍ ഇല്ലാതാക്കുക ഫെബ്രുവരി 28-ന് പുറത്തിറക്കിയ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഇറാന്റെ ‘മിസൈലുകള്‍ നശിപ്പിക്കുമെന്നും അവരുടെ മിസൈല്‍ വ്യവസായത്തെ തകര്‍ക്കുമെന്നും’ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. യുദ്ധത്തിന് മുമ്പ് ഇറാനില്‍ ഏകദേശം 2,500 അതിവേഗ ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതു നശിപ്പിക്കുക ഇസ്രായേലിനും പ്രധാന ലക്ഷ്യമായിരുന്നു. ഇറാന്റെ മിസൈല്‍ വിക്ഷേപണ നിരക്ക് ഏകദേശം 90% കുറഞ്ഞു, അവരുടെ ദീര്‍ഘകാല നിര്‍മ്മാണ ശേഷി ഗണ്യമായി തകര്‍ക്കപ്പെട്ടു. എന്നിരുന്നാലും, ഇസ്രായേലിനെയും ഗള്‍ഫ് മേഖലയെയും ആക്രമിക്കാന്‍ മിതമായ തോതിലെങ്കിലും ടെഹ്റാന്‍ ഇപ്പോഴും ശേഷി നിലനിര്‍ത്തുന്നു. ഇത് ഭീതിക്കും നാശനഷ്ടങ്ങള്‍ക്കും ചെറിയ തോതിലുള്ള ആള്‍നാശത്തിനും കാരണമാകുന്നു. ഇസ്രായേലി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ കണക്കനുസരിച്ച്, യുദ്ധത്തിന്റെ നാലാം ദിവസം മുതല്‍…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍ പാഠമായി; യുദ്ധ തന്ത്രങ്ങള്‍ അടിമുടി മാറ്റി പാകിസ്താന്‍; യുദ്ധ വിമാനങ്ങളില്‍ നിന്ന് ഡ്രോണുകളിലേക്ക്; നിരീക്ഷണത്തിന് ഇലക്‌ട്രോണിക് യുദ്ധമുറകള്‍; വ്യോമ പ്രതിരോധത്തിലും മാറ്റം; സൈനിക നീക്കങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ വ്യോമയുദ്ധവുമായി ബന്ധപ്പെട്ട തന്ത്രങ്ങളില്‍ അടിമുടി മാറ്റം വരുത്തി പാകിസ്താന്‍. പരമ്പരാഗതമായ ഫൈറ്റര്‍-ടു-ഫൈറ്റര്‍ (വിമാനങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം) ദൗത്യങ്ങളില്‍നിന്ന് പാകിസ്താന്‍ വഴിമാറുന്നെന്നും ഇന്ത്യയുടെ എസ്-400 ട്രയംഫ് (S-400 Triumf) വ്യോമ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ അസമമായ തന്ത്രങ്ങള്‍ (asymmetric tactics), ഇലക്ട്രോണിക് യുദ്ധമുറകള്‍, ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആശ്രയിച്ചുള്ള തന്ത്രയങ്ങളാണു രൂപീകരിക്കുന്നതെന്നും റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനിടെ പാകിസ്ഥാന് ഒന്നിലധികം യുദ്ധവിമാനങ്ങളും പ്രധാനപ്പെട്ട ഒരു വ്യോമ ഗതാഗത മുന്നറിയിപ്പ് പ്ലാറ്റ്ഫോമും (airborne early-warning platform) നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്. വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്ന അവകാശവാദങ്ങള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി തള്ളിക്കളഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള വിന്യാസങ്ങളും സംഭരണ തീരുമാനങ്ങളും സൂചിപ്പിക്കുന്നത്, ഇന്ത്യയുടെ ദീര്‍ഘദൂര വ്യോമ പ്രതിരോധം ഉയര്‍ത്തുന്ന ഭീഷണി ഇസ്ലാമാബാദിലെ സൈനിക നേതൃത്വം വളരെ ഗൗരവത്തോടെ സ്വീകരിച്ചെന്നാണ്. ഇന്ത്യയുടെ ഓരോ വിമാനത്തിനും പകരം മറ്റൊരു വിമാനം എന്ന രീതിയില്‍ പൊരുതുന്നതിന് പകരം, ആ പ്രതിരോധ…
Read More » -
‘മൈക്ക് കൊടുക്കുന്നില്ല, കൊടുത്താല്‍ ഇവള്‍ ട്രോളന്‍മാര്‍ക്ക് തീറ്റ കൊടുക്കും’; ഭാര്യയെ ട്രോളി രമേഷ് പിഷാരടി; മിമിക്രി താരങ്ങളെ അണിനിരത്തി തെരഞ്ഞെടുപ്പ് പ്രചാരണം
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയുടെ പ്രചാരണ പരിപാടിയില്‍ സിനിമാ–മിമിക്രി മേഖലയിലെ താരങ്ങള്‍ അണി നിരന്നു. ധർമ്മജൻ ബോൾഗാട്ടി, നാദിർഷാ, നോബി, ഷാജോണ്‍ തുടങ്ങിയ നിരവധി താരങ്ങൾ പാലക്കാട്ടെ പ്രചാരണ വേദിയിൽ എത്തി. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ ഉള്ളവരാണെങ്കിലും 20 വർഷത്തിലധികമായുള്ള സൗഹൃദത്തിന്റെ പുറത്താണ് തങ്ങൾ പിഷാരടിക്കായി വോട്ട് ചോദിക്കാൻ എത്തിയതെന്ന് താരങ്ങൾ വ്യക്തമാക്കി. അതേ സമയം രമേഷ് പിഷാരടിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് ധർമ്മജൻ സംസാരിക്കുകയും, പാലക്കാടിന് പിഷാരടി ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാല്‍ തന്റ ഭാര്യയെ ആദ്യമായി വേദിയില്‍ പരിചയപ്പെടുത്തിയ പിഷാരടി ഭാര്യയ്ക്ക് മൈക്ക് നല്‍കുന്നില്ല എന്നും, നല്‍കിയാല്‍ ട്രോളന്‍മാര്‍ക്ക് തീറ്റയാകുമെന്നും പറഞ്ഞ് സദസിനെ പൊട്ടിച്ചിരിപ്പിച്ചു. ഇവിടെ കാണുന്നവരെല്ലാം കുടുംബക്കാരാണ് എന്നാല്‍ ഒറിജിനല്‍ കുടുംബത്തെക്കൂടി പരിചയപ്പെടുത്താം എന്നു പറഞ്ഞായിരുന്നു പിഷാരടി ഭാര്യയെ വേദിയിലേക്ക് വിളിച്ചത്. 2011ല്‍ വിവാഹിതരായ പിഷാരടിക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്. മിമിക്രി കലാകാരന്മാർക്കിടയിൽ ഏറ്റവും കൂടുതൽ ഐക്യുവും ഓർമ്മശക്തിയുമുള്ള വ്യക്തിയാണ് പിഷാരടിയെന്നും, ജനങ്ങളുടെ പരാതികൾ…
Read More » -
കരാറിലെത്താതെ യുദ്ധം അവസാനിപ്പിച്ചാല്‍ മുറിവേല്‍ക്കുക സൗദി അടക്കമുള്ള രാജ്യങ്ങള്‍ക്ക്; എണ്ണയില്‍ അടക്കം നിയന്ത്രണം കൊണ്ടുവരിക ഇറാന്‍; ആക്രമണ സാധ്യതകളും തുടരും; ഒരിക്കലും ആഗ്രഹിക്കാത്ത യുദ്ധത്തിന്റെ പേരില്‍ ട്രംപ് ഗള്‍ഫ് രാജ്യങ്ങളെ എത്തിച്ചത് ഊരാക്കുടുക്കില്‍
ദുബായ്: ഇറാനുമായി കരാറിലെത്താതെ യുദ്ധം അവസാനിപ്പിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിക്കുക ഗള്‍ഫ് രാജ്യങ്ങളെ. ഹോര്‍മൂസിലൂടെ എണ്ണ കടത്തേണ്ടവര്‍ അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയെന്ന പ്രസ്താവന യഥാര്‍ഥത്തില്‍ ഞെട്ടിച്ചത് സൗദിയടക്കമുള്ള രാജ്യങ്ങളെയാണ്. ഊര്‍ജ വിതരണത്തില്‍ ഇറാനു മേല്‍ക്കൈ ലഭിക്കുന്നതിനൊപ്പം തങ്ങള്‍ ഒരിക്കലും തുടങ്ങി വയ്ക്കാത്ത യുദ്ധത്തിന്റെ പേരില്‍ ഗള്‍ഫ് അറബ് രാജ്യങ്ങളില്‍െ എണ്ണ, വാതക ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയും നേരിടേണ്ടിവരും. ഇറാനിലെ മതഭരണാധികാരികളെ തകര്‍ക്കുന്നതിന് പകരം, ആഴ്ചകള്‍ നീണ്ട യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളെ അതിജീവിച്ചതിലൂടെ ഇറാന്‍ കൂടുതല്‍ കരുത്തരാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തും ഹോര്‍മൂസ് കടലിടുക്ക് ഫലപ്രദമായി അടച്ചുപൂട്ടിയതിലൂടെ ആഗോള ഊര്‍ജ്ജ വിപണിയെ വിറപ്പിച്ചും ഇറാന്‍ തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍, ഇറാനുമായുള്ള യുദ്ധം അമേരിക്ക ‘വളരെ വേഗത്തില്‍’ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഒരു കരാറില്ലാതെ തന്നെ യുദ്ധം പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്ന് ചൊവ്വാഴ്ച അദ്ദേഹം സൂചന നല്‍കുകയും ചെയ്തു. തുടര്‍ന്ന് എന്ത്…
Read More » -
രണ്ട് പ്രധാന പാതകള്‍; ഒരു ബദല്‍ മാര്‍ഗം; ഉപരോധങ്ങളെ മറികടക്കാനുള്ള വഴിയും; അതി സങ്കീര്‍ണമായ കപ്പല്‍ ചാലുകള്‍; ഷാഡോ ഫ്‌ളീറ്റ്; നിരീക്ഷണമില്ലാത്ത മേഖലകളിലെ നിഗൂഢ കൈമാറ്റങ്ങള്‍; അത്ര ലളിതമല്ല റഷ്യന്‍ എണ്ണ ഇന്ത്യയിലെത്തുന്ന വിധം
ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നു ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞതോടെ റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക അനുവാദം നല്‍കുമ്പോള്‍ ഏകദേശം 150 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കപ്പലില്‍ ടാങ്കറുകളിലുണ്ടായിരുന്നു. നേരത്തെ ലോഡ് ചെയ്തതോ ട്രാന്‍സിറ്റിലുള്ളതോ ആയ കാര്‍ഗോകള്‍ക്ക് മാത്രം ബാധകമായ ഈ ഇളവ്, റഷ്യന്‍ അസംസ്‌കൃത എണ്ണ വ്യാപാരത്തിന്റെ സംവിധാനങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ വിതരണ ശൃംഖലയില്‍ എത്രത്തോളം ആഴത്തില്‍ ഇഴചേര്‍ന്നിട്ടുണ്ടെന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു. യുഎസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വാങ്ങാന്‍ ആളില്ലാതെ തീരങ്ങളില്‍ ടാങ്കറുകള്‍ വെറുതെ കിടന്നതോടെ റഷ്യന്‍ എണ്ണ കടലില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. 2022ല്‍ ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ഇറക്കുമതി, 2025 അവസാനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മറ്റൊരു ഘട്ടം ഉപരോധം ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞു. എന്നാല്‍ ഇറക്കുമതി ഒരിക്കലും നിലച്ചില്ല. ഗള്‍ഫില്‍ നിന്നുള്ള ഇന്ധന വിതരണത്തെ തടസപ്പെടുത്തിയ യുഎസ്-ഇസ്രായേല്‍, ഇറാന്‍ സംഘര്‍ഷത്തിനിടയില്‍…
Read More » -
പശ്ചിമ ബംഗാളില്‍നിന്ന് പഠിച്ച പാഠം; ഗീതാ ഗോപിനാഥ് മുതല്‍ ക്രിസ് ഗോപാല കൃഷ്ണനും അദാനിയും ഐടി കമ്പനികളും വരെ; ആദ്യ ടേം പൊളിറ്റിക്‌സ്, രണ്ടാം ടേം ബിസിനസ്; കമ്യൂണിസം മാറ്റിവച്ച പിണറായി വിജയന്‍ ലവലേശം എതിര്‍പ്പില്ലാതെ കേരളത്തെ മാറ്റിയത് ഇങ്ങനെ
തിരുവനന്തപുരം: 2015 മേയ്. സംസ്ഥാന തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ബാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങളാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടി റിയല്‍ എസ്‌റ്റേറ്റ് അഴിമതി നടത്തിയെന്നും മലയാളിയുടെ വികസന ആഗ്രഹങ്ങളുടെ മറവില്‍ 8000 കോടി വിലമതിക്കുന്ന ഭൂമി 6000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിനു വിറ്റെന്നുമാണ് ആരോപിച്ചത്. ഈ പദ്ധതിക്കു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അവകാശപ്പെട്ടു. എന്നാല്‍, ഈ കാഴ്ചപ്പാടു മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. 2016ല്‍ മുഖ്യമന്ത്രിയായതോടെ അദ്ദേഹം നിര്‍ണായക തീരുമാനത്തെ നേരിട്ടു. കേരളത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുന്ന രീതിയില്‍ പദ്ധതി എതിര്‍ക്കണോ അതോ മുമ്പോട്ടു പോകണോ? അദ്ദേഹം രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു. ഗൗതം അദാനിക്ക് കരാര്‍ നല്‍കുന്നതിനെതിരേ എല്‍.ഡി.എഫിലെ മുഴുവന്‍ ആളുകളെയും അണിനിരത്തിയ വി.എസ്. അച്യുതാനന്ദന്റെ എതിര്‍പ്പ് അദ്ദേഹം മറികടന്നു. ഇടതുപക്ഷം ചങ്ങാത്ത മുതലാളിത്തത്തിന്റെ ആളെയും മോദിയുടെ അടുപ്പക്കാരനെന്നും വിശേഷിപ്പിക്കുന്നയാളുമായ അദാനിയുമായി ധാരണയിലെത്തി!…
Read More » -
യുവനടിക്കു പിന്തുണയുമായി സിനിമാ ലോകം; രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്സ്, റൈറ്റേഴ്‌സ് യൂണിയനില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു; കാലം എല്ലാത്തിനും കണക്കു ചോദിക്കുമെന്ന് ആദ്യ പരാതിക്കാരി
കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ യുവനടിക്ക് പിന്തുണയുമായി സിനിമാലോകം. അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്സ് – റൈറ്റേഴ്‌സ് യൂണിയനുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നടി ഐ.സിയില്‍ പരാതി നല്‍കിയിട്ടില്ലെന്നും വിശദാംശങ്ങള്‍ തേടി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്ക് കത്തയക്കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു . കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്ന് രഞ്ജിത്തിനെതിരായ ആദ്യ പരാതിക്കാരി പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിനെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശം ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നല്‍കിയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ഫെഫ്കയ്ക്ക് പുറമെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രതികരിച്ചു. നടക്കാന്‍ പാടില്ലാത്ത സംഭവമെന്നും ഇരകള്‍ക്ക് നീതി ലഭിക്കണം എന്നും രമേഷ് പിഷാരടി പ്രതികരിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം ഇത്തരം സംഭവം നിര്‍ഭാഗ്യകരമെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു സുധീര്‍ കരമനയുടെ നിലപാട് രഞ്ജിത്ത് ജയിലില്‍ യുവനടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍…
Read More » -
അതിര്‍ത്തിയിലെ ലെബനീസ് ഗ്രാമത്തിലെ എല്ലാ വീടുകളും നശിപ്പിക്കും; ഗാസയിലേതിനു സമാനമായ നാശമുണ്ടാക്കും; ഹിസ്ബുള്ളയ്‌ക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിടുമെന്ന സൂചന നല്‍കി ഇസ്രയേല്‍; യുദ്ധം അവസാനിച്ചാലും നിയന്ത്രണം തുടരും
ജെറുസലേം: അതിര്‍ത്തിയോട് ചേര്‍ന്നുള്ള ലെബനീസ് ഗ്രാമങ്ങളിലെ എല്ലാ വീടുകളും ഇസ്രായേല്‍ നശിപ്പിക്കുമെന്നും, തെക്കന്‍ ലെബനനില്‍നിന്ന് പലായനം ചെയ്ത 6,00,000 ആളുകളെ വടക്കന്‍ ഇസ്രായേല്‍ സുരക്ഷിതമാകുന്നത് വരെ തിരികെ വരാന്‍ അനുവദിക്കില്ലെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി. ആ പ്രദേശത്ത് ഗാസയിലേതിന് സമാനമായ നാശനഷ്ടങ്ങള്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പുമായുള്ള യുദ്ധം അവസാനിച്ചാല്‍ ലിറ്റാനി നദി വരെയുള്ള പ്രദേശം തങ്ങളുടെ നിയന്ത്രണത്തില്‍ നിലനിര്‍ത്തുമെന്ന് പറഞ്ഞ ഇസ്രായേല്‍ കാറ്റ്‌സ്, തെക്കന്‍ ലെബനനില്‍ ബഫര്‍ സോണ്‍ സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ ആവര്‍ത്തിച്ചു. പ്രാദേശിക യുദ്ധത്തില്‍ ടെഹ്റാനെ പിന്തുണച്ച് വെടിയുതിര്‍ക്കാന്‍ ഹിസ്ബുള്ള തീരുമാനിച്ചതിനെ തുടര്‍ന്ന്, മാര്‍ച്ച് രണ്ടിനു ഹിസ്ബുള്ളയ്ക്കെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ലെബനനില്‍ 1.2 ദശലക്ഷത്തിലധികം ആളുകള്‍ കുടിയിറക്കപ്പെടുകയും 1,200 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ലിറ്റാനി നദി ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് ഏകദേശം 30 കിലോമീറ്റര്‍ (20 മൈല്‍) വടക്ക് മെഡിറ്ററേനിയന്‍ കടലുമായി ചേരുന്നു. ഈ നദിക്കും ഇസ്രായേല്‍ അതിര്‍ത്തിക്കും ഇടയിലുള്ള പ്രദേശം…
Read More » -
തലയ്ക്കു മുകളില്‍ ഇരമ്പിപ്പാഞ്ഞ് മിസൈലുകളും ഡ്രോണുകളും; ഒറ്റ ദിവസം കൊണ്ട് കടക്കാമെന്ന് കരുതി; കുടുങ്ങിയത് മൂന്നാഴ്ച; ഹോര്‍മൂസ് കടന്നില്ല, ഇറാന്‍ അനുവദിച്ചത് ഇടുങ്ങിയ മറ്റൊരു വഴി; ആദ്യ ഇന്ത്യന്‍ കപ്പല്‍ കരയ്ക്കടുത്തത് ജീവന്‍ പണയംവച്ച്
ന്യൂഡല്‍ഹി: തലയ്ക്കു മുകളിലൂടെ പറക്കുന്ന ഡ്രോണുകളും മിസൈലുകളും കണ്ട് ഹോര്‍മൂസ് കടലിടുക്കു കടന്നതിന്റെ ഓര്‍മയില്‍ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍. ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഇന്ത്യന്‍ പതാക ഘടിപ്പിച്ച എല്‍പിജി ടാങ്കറായ ‘പൈന്‍ ഗ്യാസ്’ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ റുവൈസ് തുറമുഖത്ത് നിന്ന് ചരക്ക് കയറ്റി, ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു. ഇടുങ്ങിയ ജലപാതയിലൂടെ തെരഞ്ഞെടുത്ത കപ്പലുകള്‍ കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചു തുടങ്ങിയതിനെത്തുടര്‍ന്ന്, ഹോര്‍മുസ് കടടുടുക്ക് സുരക്ഷിതമായി കടക്കാന്‍ ഈ കപ്പലിന് ഏകദേശം മൂന്നാഴ്ചയോളം എടുത്തു. കാത്തിരിക്കുന്ന സമയത്ത് ഓരോ ദിവസവും മിസൈലുകളും ഡ്രോണുകളും തലയ്ക്ക് മുകളിലൂടെ പറക്കുന്നത് കപ്പലിലെ 27 ഇന്ത്യന്‍ ജീവനക്കാര്‍ കണ്ടിരുന്നതായി പൈന്‍ ഗ്യാസ് ചീഫ് ഓഫീസര്‍ സോഹന്‍ ലാല്‍ പറഞ്ഞു. റോയിട്ടേഴ്‌സ് കണ്ട ഒരു വീഡിയോയില്‍, കപ്പലിന് മുകളിലൂടെ രാത്രികാല ആകാശത്ത് കുറഞ്ഞത് അഞ്ച് പ്രൊജക്‌റ്റൈലുകള്‍ എങ്കിലും കുതിച്ചുപായുന്നത് കാണാം. മാര്‍ച്ച് 11-ഓടെ യാത്ര ആരംഭിക്കാന്‍ തയ്യാറായിരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍…
Read More »