Newsthen Special

  • ഇറാനില്‍ സ്‌ഫോടന പരമ്പര; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇക്കുറിയും സംഭവിച്ചത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറികള്‍?; കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു; പങ്കില്ലെന്ന് ഇസ്രയേല്‍; ദുരൂഹത തുടരുന്നു

    ടെഹ്‌റാന്‍: ഇറാനിലെ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്ക്. തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ചാണ് നാലു പേര്‍ മരിച്ചതെന്ന് അഗ്‌നിരക്ഷാ സേനയെ ഉദ്ധരിച്ച് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കടകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ബന്ദര്‍ അബ്ബാസിലെ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, റെവല്യൂഷണറി ഗാര്‍ഡ് നാവിക കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന വാര്‍ത്തകളെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തള്ളിക്കളഞ്ഞു. സ്‌ഫോടനത്തിന് കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഹോര്‍മോഗന്‍ പ്രവിശ്യയിലെ ക്രൈസിസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രൈസിസ് മാനേജ്‌മെന്റിനെ ഉദ്ധരിച്ച് ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ മുന്‍ഭാഗം പൊട്ടിത്തെറിച്ചതായും ഉള്‍ഭാഗങ്ങളിലുള്ള വസ്തുക്കള്‍ പുറത്തുവന്നതായും സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളിലുണ്ട്. കെട്ടിടഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്.…

    Read More »
  • ഇഷാന്‍ വെടിക്കെട്ട്; ന്യൂസിലന്‍ഡിനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ; വീട്ടുമുറ്റത്തെ മത്സരത്തിലും പതിവു തെറ്റിക്കാതെ സഞ്ജു

    കാര്യവട്ടം ട്വന്റി 20 യില്‍ ന്യൂസീലന്‍ഡിനെ  തകര്‍ത്തെറിഞ്ഞ് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ എതിരാളികളെ 46 റണ്‍സിന് തോല്‍പ്പിച്ചു. ജയിക്കാന്‍ 272 റണ്‍സ് വേണ്ടിയിരുന്ന ന്യൂസീലന്‍ഡ് 19.4 ഓവറില്‍ 225 റണ്‍സിനു എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അര്‍ഷ്ദീപ് സിങ്ങാണ് കിവിപ്പടയുടെ നട്ടെല്ലൊടിച്ചത്. മൂന്നു മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര നേരത്തെ സ്വന്തമാക്കി കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 271 റൺസെടുത്തു. 43 പന്തുകളില്‍ നിന്ന് 103 റണ്‍സെടുത്ത ഇഷാൻ ആണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിന്റെ നട്ടെല്ലായത്. 10 സിക്സുകളും ആറു ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിംങ്സ്.  28 പന്തുകളിൽ അർധ സെഞ്ചറിയിലെത്തിയ ഇഷാൻ പിന്നീടുള്ള 14 പന്തുകളിലാണ് 100 ലെത്തിയത്. 30 പന്തിൽ 63 റൺസെടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഇന്ത്യയ്ക്കായി തിളങ്ങി അഭിഷേക് ശർമ (16 പന്തിൽ 30), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 42) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം…

    Read More »
  • ഒറ്റ ദിവസംകൊണ്ട് സ്വര്‍ണവില വലിച്ചു താഴെയിട്ടത് ഈയൊരു പേര്! സ്വര്‍ണത്തിനും വെള്ളിക്കും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ഇടിവ്; കെവിന്‍ വാര്‍ഷിന്റെ പലിശ നിരക്കിലെ നിലപാടുകള്‍ ഭാവിയിലും നിര്‍ണായകമാകും; പുതിയ നിയമനം പ്രഖ്യാപിച്ച് ട്രംപ്

    ന്യൂയോര്‍ക്ക്: സ്വര്‍ണവില റോക്കറ്റ് പരുവത്തില്‍ മുകളിലേക്ക് ഉയര്‍ത്തിയ ട്രംപിന്റെ നിലപാടുകളും പുതിയ നിയമനവും അതേ സ്വര്‍ണവിലയെ ഒറ്റ ദിവസംകൊണ്ട് താഴെയെത്തിച്ചിരിക്കുന്നു. താരിഫ് പ്രഖ്യാപനം മുതല്‍ ഇറാന്‍ യുദ്ധ പ്രഖ്യാപനം വരെ സ്വര്‍ണവിലയെ ബാധിച്ചു. എപ്പോഴൊക്കെ ഡോളര്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുന്നുവോ അപ്പോഴെല്ലാ മഞ്ഞലോഹം മിന്നിത്തിളങ്ങി. ഇന്നലെ ട്രംപ് എടുത്ത തീരുമാനമാണ് സ്വര്‍ണവില വലിച്ചു താഴെയിട്ടത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പുതിയ ചെയര്‍മാനായി മുന്‍ ഫെഡ് ഗവര്‍ണര്‍ കെവിന്‍ വാര്‍ഷിനെ ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലേക്ക് സ്വര്‍ണവിലയെത്തി.   രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,889.40 ഡോളറിലാണ് സ്വര്‍ണ വില വ്യാപാരം അവസാനിപ്പിച്ചത്. 9.50 ശതമാനമാണ് സ്വര്‍ണ വിലയിലുണ്ടായ ഇടിവ് വ്യാഴാഴ്ച 5594.82 ഡോളറിലെത്തിയ ശേഷമായിരുന്നു സ്വര്‍ണ വില താഴോട്ടിറങ്ങിയത്. 1983ന് ശേഷമുള്ള ഏറ്റവും വലിയ ദൈനംദിന ഇടിവാണിത്. 30 ശതമാനം ഇടിഞ്ഞ് 85.15 ഡോളറിലാണ് വെള്ളി വ്യാപാരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച 121.64 ഡോളറിലെത്തിയ ശേഷമാണ് വെള്ളിയുടെ…

    Read More »
  • സി.ജെ. റോയിയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും; വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ച് പുറത്തു പോയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; മരിക്കുന്നതിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു

    ബംഗളുരു: വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചു. ജോ. കമ്മീഷണര്‍, രണ്ട് എസ്.പിമാര്‍ എന്നിവര്‍ സംഘത്തില്‍. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് റോയിയുടെ ഡയറി കസ്റ്റഡിയിലെടുത്തു. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. അതിനിടെ അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചെന്ന് റോയിയുടെ സഹോദരന്‍ ആരോപിച്ചു. എന്നാല്‍ സമ്മര്‍ദമുണ്ടായിട്ടില്ലെന്നും നിയമപരമായ നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ആദായ നികുതി വകുപ്പും അറിയിച്ചു. കടബാധ്യതയേ കുറിച്ചോ സാമ്പത്തിക പ്രയാസങ്ങളെ കുറിച്ചോ കുടുംബത്തിനോ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അറിവില്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ സി ജെ ബാബു മനോരമ ന്യൂസിലൂടെ ആരോപിച്ചു . കമ്പനി ഔദ്യോഗികമായി പരാതിയും നല്‍കി. ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് നല്‍കിയ പരാതിയിലും ഇതേ ആരോപണം ആവര്‍ത്തിച്ചു. കേസിന്റെ വ്യാപ്തി കണക്കിലെടുത്താണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. അന്വേഷണത്തിന്റെ ഭാഗമായി റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപെടുത്തി. ഹലസുരുവിലെ ഹോട്ടലില്‍ വെച്ചാണ്…

    Read More »
  • ‘എന്‍ജിനീയറിങ്ങിനുവിട്ട മകന്‍ 40 സപ്ലികളില്‍ എട്ടെണ്ണം പാസായതിന് നാട്ടുമുക്കില്‍ ഫ്‌ളക്‌സ് വയ്ക്കുന്നതു പോലെയാണ് കോണ്‍ഗ്രസിന്റെ വീടുകള്‍’; വയനാട് ദുരിത ബാധിതര്‍ക്കുള്ള വീടിന്റെ കാര്യത്തില്‍ നുണ ആവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരിഹാസം; പോസ്റ്റ് വൈറല്‍

    കൊച്ചി: വയനാട് ടൗണ്‍ഷിപ്പിന്റെ പേരിലും ദുരിതബാധിതര്‍ക്കു നല്‍കുന്ന വീടുകളുടെ പേരിലും വ്യാജ അവകാശ വാദങ്ങളുമായി എത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ പരിഹാസം. വയനാട്ടില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്ന 300 വീടുകള്‍ കോണ്‍ഗ്രസിന്റെയാണെന്നു നേരത്തേ വി.ഡി. സതീശന്‍ അവകാശപ്പെട്ടിരുന്നു. ഇതും വ്യാപകമായ പരിഹാസത്തിന് ഇടയാക്കി. ഇപ്പോള്‍ മാതൃഭൂമി ഫെസ്റ്റിവലില്‍ ഇതേ നുണ ആവര്‍ത്തിക്കുകയാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. കര്‍ണാടക സര്‍ക്കാര്‍ 10 കോടികൂടി നല്‍കുമെന്നത് കോണ്‍ഗ്രസിന്റെ പട്ടികയില്‍ പെടുത്തിയിരിക്കുകയാണ് സണ്ണി. കേരള സര്‍ക്കാര്‍ നിര്‍മിക്കുന്ന വീടുകള്‍ സിപിഎമ്മിന്റെയല്ലാത്തതു പോലെതന്നെ കര്‍ണാടക സര്‍ക്കാര്‍ നല്‍കുന്ന പണം കോണ്‍ഗ്രസിന്റെയുമല്ല. വസ്തുത ഇതായിരിക്കേയാണ് സ്ഥലംപോലും വാങ്ങാതെ കോണ്‍ഗ്രസ് നേതാക്കള്‍ നുണകള്‍ പരത്തുന്നത്. ഇതിനെതിരേ മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ് എഴുതിയ കുറിപ്പാണ് വൈറല്‍ പോസ്റ്റിന്റെ പൂര്‍ണരൂപം   ഇനി കോണ്‍ഗ്രസിന്റെ വയനാട് വീട് പ്രോജക്ടിനെപ്പറ്റി ഒന്നും എഴുതില്ല എന്നുറപ്പിച്ചതാണ്. പക്ഷെ ഇപ്പോഴും കോണ്‍ഗ്രസുകാര്‍ തങ്ങള്‍ ആ കാര്യത്തില്‍ കാണിച്ച ഉപേക്ഷ മറയ്ക്കാന്‍ തെറ്റായ കാര്യങ്ങള്‍…

    Read More »
  • പാകിസ്താന്‍ ട്വന്റി 20 ലോകകപ്പിന്; തിങ്കളാഴ്ച വിമാനം കയറുമെന്ന് പത്രക്കുറിപ്പ്; തൊട്ടു പിന്നാലെ മുക്കി; അനാവശ്യ വിവാദം മാത്രം ലക്ഷ്യമെന്നു വ്യക്തം; ഐസിസി നിലപാടു കടുപ്പിച്ചതോടെ സാഷ്ടാംഗം

    ഇസ്ലാമാബാദ്: ബംഗ്ലദേശിനെ ചൊല്ലിയുണ്ടാക്കിയ നാടകങ്ങള്‍ക്കൊടുവില്‍ പാക് ടീം ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കുമെന്ന് സൂചന. പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) പുറത്തുവിടുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത വാര്‍ത്താക്കുറിപ്പിലാണ് യാത്ര തീയതിയും ഫ്ലൈറ്റുമടക്കമുള്ള വിവരങ്ങള്‍ ഉള്ളത്. ലോകകപ്പിനുള്ള പാക് ടീം തിങ്കളാഴ്ച (ഫെബ്രുവരി 2) എയര്‍ ലങ്ക വിമാനത്തില്‍ പുറപ്പെടുമെന്നും അതേ വിമാനത്തില്‍ ഓസീസ് താരങ്ങളും ഉണ്ടാകുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. പിസിബിയുടെ വാര്‍ത്താക്കുറിപ്പ് ലീക്കായതിന് പിന്നാലെ പാക് മാധ്യമപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ കുറിപ്പ് പിന്‍വലിച്ച് പുതിയ റിലീസ് ഇറക്കുകയായിരുന്നു. ഈ റിലീസില്‍ യാത്രാ തീയതിയും ഫ്ലൈറ്റും ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ ഔദ്യോഗിക തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നായിരുന്നു പിസിബിയുടെ ഭാഷ്യം. എന്നാല്‍ ഇത് കളവാണെന്നും അനാവശ്യമായ വിവാദം മാത്രമാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നുമാണ് പുതിയ നീക്കങ്ങളില്‍ നിന്നും മനസിലാകുന്നത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. പിസിബി ചെയര്‍മാനായ മുഹ്സിന്‍ നഖ്വി…

    Read More »
  • ‘ഏതോ ചീഫ് ജസ്റ്റിസ് ഓപ്പണ്‍ കോടതിയില്‍ വായില്‍ തോന്നിയത് പറഞ്ഞതാണ്’; സ്പ്രിംക്ലറില്‍ കോടതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ അധിക്ഷേപവുമായി വി.ഡി. സതീശന്‍; കെ ഫോണ്‍, എഐ ക്യാറ കേസിലെ തോല്‍വിയെക്കുറിച്ച് ചോദിച്ചത് പ്രകോപനമായി

    തിരുവനന്തപുരം: കോവിഡ് കാലത്ത് അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംക്ലറുമായി കരാറുണ്ടാക്കിയതിന്റെ പേരില്‍ കോടതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ന്യായാധിപര്‍ക്കെതിരേ അധിക്ഷേപവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്പ്രിംഗ്ലര്‍ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ കെ ഫോണിനെതിരെയും എ ഐ കാമറയ്‌ക്കെതിരെയും നല്‍കിയ പരാതികളില്‍ കോടതികളില്‍നിന്ന് ഏറ്റ തിരിച്ചടികള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതാണ് സതീശനെ ചൊടിപ്പിച്ചത്. ‘സ്പ്രിംഗ്ലറിനെതിരെ ഞാന്‍ കേസൊന്നും കൊടുത്തിട്ടില്ല. സ്പ്രിംഗ്ലര്‍ നടപ്പായില്ലല്ലോ പിന്നെ കോടതി എന്ത് പറയാനാണ്. കോടതികളില്‍ ആരും കേസിന് പോയാലും അനുകൂലമായും പ്രതികൂലമായും അഭിപ്രായം വരും. കെ ഫോണിനും എ ഐ കാമറയ്ക്കുമെതിരായ കേസ്, പദ്ധതി പൂര്‍ത്തിയായ സമയത്ത് എടുക്കുന്നതില്‍ പ്രസക്തിയില്ലെന്ന് പറഞ്ഞാണ് തള്ളിയത്. ഏതോ ചീഫ് ജസ്റ്റിസ് ഓപ്പണ്‍ കോടതിയില്‍ അദ്ദേഹത്തിന്റെ വായില്‍ തോന്നിയത് പറഞ്ഞതാണ്’- സതീശന്‍ പറഞ്ഞു.   എഐ ക്യാമറയില്‍ അഴിമതി ആരോപിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് പറഞ്ഞ കോടതി യാതൊരു തെളിവും…

    Read More »
  • ദുബായില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍; റോയ് അടക്കം പലരെയും ചോദ്യം ചെയ്തു; ബംഗളുരു ടീമിനെ ഒഴിവാക്കി റെയ്ഡ് നടത്തിയത് കൊച്ചി സംഘം; പ്രതിസന്ധികള്‍ പുല്ലുപോലെ മറികടന്ന റോയിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കാന്‍ വിയര്‍ക്കും

    ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ നിരവധി സംശയങ്ങളാണ് ഉയരുന്നത്. ഐടി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ റോയിക്കു പിന്നാലെ സംശയത്തോടെ നടന്നതിന്റെ കാരണവും വ്യക്തമല്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുഴുവന്‍ ബെംഗളൂരുവിലായിരുന്നിട്ടും കര്‍ണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയിരുന്നത്. റോയിയുടെ അസ്വാഭാവിക മരണത്തിനു ശേഷവും ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥരോ വകുപ്പോ തയാറായിട്ടില്ല. ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെയായിരുന്നു കണ്ടത്. ബിസിനസ് ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായിലൊരു വമ്പന്‍ പാര്‍ട്ടി റോയ് സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ പാര്‍ട്ടിയില്‍ പങ്കാളികളായി. എന്നാല്‍ പാര്‍ട്ടിക്കു പിന്നാലെ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളും നിരീക്ഷണത്തില്‍ ആക്കിയിരുന്നു എന്നാണു റിപ്പോര്‍ട്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റോയിയുമായി അടുപ്പമുള്ള ചിലരെ ഏജന്‍സികള്‍ ചോദ്യം…

    Read More »
  • സമ്മര്‍ദമില്ലെന്ന് റോയ് എഴുതി നല്‍കി; പരിശോധന നിയമപരം; മൊഴി രേഖപ്പെടുത്തിയത് സാക്ഷിയുടെ സാന്നിധ്യത്തില്‍; വിശദീകരണവുമായി ആദായനികുതി വകുപ്പ്; ഡയറി കസ്റ്റഡിയില്‍ എടുത്ത് അന്വേഷണ സംഘം

    ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ റോയിയുടെ ആത്മഹത്യയില്‍ വിശദീകരണവുമായി ആദായനികുതിവകുപ്പ്. പരിശോധനയും നടപടികളും നിയമപരമാണ്. ഏത് അന്വേഷണമായും സഹകരിക്കും. വ്യാഴാഴ്ചയാണ് സി.ജെ റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. സമ്മര്‍ദങ്ങളുണ്ടായിട്ടില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നു. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത് എന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു അതേസമയം സി.ജെ.റോയിയുടെ മരണത്തില്‍ കുടുംബാംഗങ്ങളുടെ മൊഴി കര്‍ണാടക പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രേഖപ്പെടുത്തി. ബെംഗളൂരു ഹലസുരുവിലെ ഹോട്ടലിലാണ് മൊഴി രേഖപ്പെടുത്തുന്നത്. റോയിയുടെ ഡയറി അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ബന്ധുക്കള്‍ വിദേശത്ത് നിന്ന് എത്തേണ്ടതിനാല്‍ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി. . സി.ജെ. റോയിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് കര്‍ണാടക പൊലീസിന്റെ നീക്കം. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അടക്കം വിപുലമായ പരിശോധന നടക്കും. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി. ജെ. ജോസഫ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഐടി ഉദ്യോഗസ്ഥര്‍…

    Read More »
  • ഇന്ത്യയില്‍ കുപ്പിവെള്ളം ഇനി വെറും ദാഹശമനിയല്ല; സമ്പന്നരുടെ പുതിയ ‘സ്റ്റാറ്റസ് സിംബല്‍’; അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി ബ്രാന്‍ഡുകള്‍ക്ക് ഒപ്പം ഇന്ത്യന്‍ പ്രീമിയം ബ്രാന്‍ഡുകളും കുതിക്കുന്നു; പ്രതിവര്‍ഷം 400 ദശലക്ഷം ഡോളറിന്റെ ബിസിനസ്; കുപ്പി ഒന്നിന് വില 80 രൂപ മുതല്‍

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഒരു പ്രീമിയം ഫുഡ് സ്റ്റോറില്‍ അവന്തി മേത്ത ഒരു രുചിപരിശോധന ( blind tasting) സംഘടിപ്പിക്കുകയാണ്. ഫ്രാന്‍സ്, ഇറ്റലി, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പാനീയങ്ങളാണ് അവിടെയുള്ളത്. പക്ഷേ, ഇത് വൈനല്ല, മറിച്ച് വെറും വെള്ളമാണ്! പങ്കെടുക്കുന്നവര്‍ ചെറിയ ഷോട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് ഫ്രഞ്ച് ആല്‍പ്സിലെ ‘എവിയാന്‍’ (Evian), തെക്കന്‍ ഫ്രാന്‍സിലെ ‘പെരിയര്‍’ (Perrier), ഇറ്റലിയിലെ ‘സാന്‍ പെല്ലഗ്രിനോ’ (San Pellegrino), ഇന്ത്യയിലെ ആരവല്ലി നിരകളില്‍ നിന്നുള്ള ‘ആവ’ (Aava) എന്നിവയിലെ ലവണാംശവും (minerality, carbonation and salinity) കാര്‍ബണേഷനും ഉപ്പുരസവും പരിശോധിക്കുന്നു. ‘ഇവയെല്ലാം വ്യത്യസ്ത രുചിയുള്ളവയാണ്. പോഷകഗുണമുള്ള വെള്ളം വേണം നിങ്ങള്‍ തിരഞ്ഞെടുക്കാന്‍’ 32 കാരിയായ മേത്ത പറയുന്നു. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ‘വാട്ടര്‍ സോമെലിയര്‍’ (water sommelier: വെള്ളത്തിന്റെ രുചിയിലും ഗുണത്തിലും വൈദഗ്ധ്യമുള്ളയാള്‍) എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഇവരുടെ കുടുംബത്തിന്റേതാണ് ‘ആവ’ എന്ന മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ്. വളരുന്ന വിപണി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ഇന്ത്യയില്‍ പ്രീമിയം…

    Read More »
Back to top button
error: