Newsthen Special

  • ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 109; 52 കുട്ടികള്‍; വീടുകളും സ്‌കൂളുകളും റസിഡന്‍ഷ്യല്‍ ബ്ലോക്കുകളും നിലം പൊത്തി; വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പുനരാരംഭിച്ചെന്ന് ഇസ്രയേല്‍

    ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 109 ആയി. 52കുട്ടികളും 23 സ്ത്രീകളുമടക്കമുള്ളവരാണ് 24 മണിക്കൂറിനിടെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസ സിറ്റി, വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ, ബുറൈജ്, നുസൈറാത്ത്, തെക്കന്‍ ഗാസയിസെ ഖാൻ യൂനിസ് എന്നിവിടങ്ങളിലെ വീടുകൾ, സ്കൂളുകൾ, റെസിഡൻഷ്യൽ ബ്ലോക്കുകൾ എന്നിവ ആക്രമണങ്ങളിൽ തകർന്നതായാണ് റിപ്പോര്‍ട്ട്. 250 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാര്‍ പുനഃരാരംഭിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. ഹമാസ് ആക്രമണത്തില്‍ സൈനികന്‍ കൊല്ലപ്പെട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് ഇസ്രയേല്‍ വാദം. വെടിനിർത്തൽ കരാർ പ്രകാരം ഗാസയ്ക്കുള്ളിലെ ഇസ്രയേൽ നിയന്ത്രണത്തിലുള്ള പ്രദേശം വേർതിരിക്കുന്ന ‘യെല്ലോ ലൈനിന്’ സമീപമുള്ള റാഫയിലുണ്ടായ ആക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍‌. മാത്രമല്ല, ബന്ദികളെയും ബന്ദികളുടെ മൃതദേഹങ്ങളും തിരികെ നൽകുന്നതിനുള്ള നിബന്ധനകൾ ഹമാസ് ലംഘിച്ചുവെന്നും ഇസ്രയേല്‍ പറയുന്നു. എന്നാല്‍ ഹമാസ് ഈ വാദങ്ങള്‍ തള്ളിയിരുന്നു. ആക്രമണവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും ഇസ്രയേൽ കരാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ഹമാസ് ആരോപിച്ചു. വെടിനിർത്തൽ കരാര്‍‌ പാലിക്കാന്‍ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഹമാസ്…

    Read More »
  • ഗെയിം ചേഞ്ചർ ആയി ഹൈക്കമാൻഡ്, തീരുമാനങ്ങൾ വ്യക്തവും ശക്തവും!! എന്തുകൊണ്ടാണ് കേവലം ഒരു മീറ്റിങ്ങിന് കേരളാ രാഷ്ട്രീയത്തെ തന്നെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നത്? നോക്കിയാലോ…

    കോൺഗ്രസിൽ നടക്കുന്ന രഹസ്യ സ്വഭാവമുള്ള ചർച്ചകൾ പോലും മാധ്യമങ്ങൾക്ക് ചോർത്തി കിട്ടാറുണ്ട് എന്ന ആക്ഷേപം ഏറെ നാളായി കോൺഗ്രസിനെതിരെ എതിർ പാർട്ടി പ്രവർത്തകർ ഉന്നയിക്കാറുള്ളതാണ്. ഒരു പരിധി വരെ ഇത് ശരിയാണെന്ന് പൊതുജനവും വിശ്വസിക്കുന്നുണ്ട്. എന്നാൽ ആ വിമർശങ്ങനെ തലകീഴായി മറിച്ച ദിവസമായിരുന്നു ഇന്നലെ. കേരളത്തിലെ എല്ലാ പ്രധാന നേതാക്കൾക്കും ഡൽഹിയിൽ പ്രത്യേക യോഗത്തിനെത്തിയപ്പോൾ എന്തിന് വേണ്ടിയാണ് ഇത്തരം ഒരു അടിയന്തര മീറ്റിങ് എന്നറിയാതെ കുഴയുന്ന മാധ്യങ്ങളെയാണ് നാം കണ്ടത്. പതിവുപോലെ ഇടതു അനുകൂല മാധ്യങ്ങൾ എന്തൊക്കെയോ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു എന്നല്ലാതെ ഇന്നലത്തെ ചർച്ചയെ പറ്റി മാധ്യങ്ങൾ പൂർണമായും ‘ക്ലൂലെസ്സ്’ ആയിരുന്നു എന്ന് തന്നെ പറയാം. ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ മീറ്റിങ്ങിന് എന്താണ് ഇത്ര പ്രാധാന്യം? കേവലം ഒരു മീറ്റിങ്ങിനെ ഇത്ര ഗൗരവത്തിൽ നാം കാണേണ്ടതുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം: ഇന്നലെ നടന്ന മീറ്റിംഗിനെ അടുത്ത നിയസഭ തിരഞ്ഞെടുപ്പിലെ ‘ഗെയിം ചേഞ്ചർ’ എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നതാണ്. എന്തുകൊണ്ടാണ്…

    Read More »
  • ബീച്ചില്‍ കാറുമായി പോയി ‘റീല്‍’ ഉണ്ടാക്കാന്‍ നോക്കി ആകെ പൊല്ലാപ്പായി ; ഡുമാസ് ബീച്ചിലെ കടല്‍വെള്ളത്തില്‍ ആഡംബര മെഴ്സിഡസ് പൂണ്ടുപോയി; പിന്നാലെ പോലീസ് കേസും എടുത്തു…!!

    വാഹനം കടത്തിവിടാന്‍ വിലക്കുള്ള സുറത്തിലെ ഡുമാസ് ബീച്ചില്‍ കടല്‍വെള്ളത്തില്‍ പൂണ്ടുപോയ ഒരു ആഡംബര കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. പ്രദേശത്തെ നിയമലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. മണലില്‍ കുടുങ്ങിയ ചുവന്ന മെഴ്സിഡസ് സെഡാന്‍ ക്രെയിന്‍ ഉപയോഗിച്ച് വലിച്ചുനീക്കുന്നതിന്റെ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. ഇതിനെത്തുടര്‍ന്ന് പ്രാദേശിക അധികാരികള്‍ ഉടന്‍ നടപടിയെടുത്തു. വാഹനങ്ങള്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, ഡുമാസ് ബീച്ചില്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പ്രത്യേകിച്ച് വേലിയേറ്റ സമയത്തും മഴയ്ക്ക് ശേഷവും നിരവധി കാറുകള്‍ മണലില്‍ കുടുങ്ങുന്നത് ഇവിടെ പതിവാണ്. ഏറ്റവും പുതിയ സംഭവത്തില്‍, ഒരു വ്യക്തി തന്റെ ഹൈ-എന്‍ഡ് മെഴ്സിഡസ് കാര്‍ ബീച്ചിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, വാഹനം കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മണലില്‍ പെട്ടെന്ന് കുടുങ്ങി. വാഹനം മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും, ഒരു ക്രെയിന്‍ കൊണ്ടുവന്നാണ് കാര്‍ പുറത്തെടുത്തതെന്നും ദൃക്സാക്ഷികള്‍ അറിയിച്ചു. വൈറലായ ഈ വീഡിയോ ഓണ്‍ലൈനില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഉടന്‍ തന്നെ…

    Read More »
  • 33 തലമുറകളായി ജര്‍മ്മനിയിലെ ഈ ഐതിഹാസിക കോട്ട ഒരേ കുടുംബത്തിന്റെ ഉടമസ്ഥതയില്‍ ; യുദ്ധങ്ങളില്‍ പോലും നാശനഷ്ടങ്ങള്‍ സംഭവിക്കാതെ 800 വര്‍ഷമായി നിലനില്‍ക്കുന്നു

    അതുല്യമായ ചരിത്രത്തിനും വാസ്തുവിദ്യയ്ക്കും പേരുകേട്ട ജര്‍മ്മനിയിലെ ഏറ്റവും പ്രശസ്ത മായ കോട്ടകളില്‍ ഒന്നായ എല്‍റ്റ്‌സ് കാസിലില്‍ ഇതുവരെ പിന്നിട്ടത് 33 തലമുറകള്‍. എട്ട് നൂറ്റാണ്ടുകളായി എല്‍റ്റ്‌സ് കുടുംബം കോട്ട സ്വന്തമാക്കുകയും പരിപാലിക്കുകയും ചെയ്തുവ രുന്നു. 800 വര്‍ഷത്തിലേറെയായി എല്‍റ്റ്‌സ് കാസില്‍ ഒരേ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. യുദ്ധങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിക്കാതെ, അതിന്റെ യഥാര്‍ത്ഥ മധ്യകാല ഘടന സംരക്ഷിക്കപ്പെട്ടു എന്ന പ്രത്യേകത ഇതിനുണ്ട്. ചരിത്ര നിമിഷങ്ങളിലെ ചിത്രങ്ങളും കഥകളും പങ്കുവെക്കുന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടായ ‘ഹിസ്റ്ററി കൂള്‍ കിഡ്സ്’, ഏപ്രില്‍ 24-ന് പങ്കുവെച്ച ഒരു പോസ്റ്റിലാണ് ഈ പ്രശസ്തമായ കോട്ടയുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്്. ”മോസല്‍ താഴ്വരയില്‍ ഒളിഞ്ഞുകിടക്കുന്ന ഈ കോട്ട, യുദ്ധങ്ങളോ നാശനഷ്ടങ്ങളോ ഇല്ലാതെ നിലകൊള്ളുന്നു. അതിന്റെ യഥാര്‍ത്ഥ മധ്യകാല വാസ്തുവിദ്യ ഇന്നും സംരക്ഷിക്കപ്പെടുന്നു. അതിന്റെ യക്ഷിക്കഥകളിലെ ടവറുകളും, തടി കൊണ്ടുള്ള ഭിത്തികളും, കല്‍ക്കെട്ടുകളും യൂറോപ്പിലെ തന്നെ ഏറ്റവും ആധികാരികവും ചരിത്രപരമായി തുടര്‍ച്ചയുമുള്ള കോട്ടകളില്‍ ഒന്നായി ഇതിനെ മാറ്റുന്നു,” എല്‍റ്റ്‌സ് കാസിലിനെക്കുറിച്ച് ‘ഹിസ്റ്ററി കൂള്‍ കിഡ്സ്’…

    Read More »
  • ‘ഹമാസ് മര്യാദയ്ക്കു പെരുമാറിയാല്‍ അവര്‍ക്കു കൊള്ളാം, മറിച്ചായാല്‍ ഉന്‍മൂലനം’; ഇസ്രയേലിന് തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്നും ആക്രമണം കരാറിനെ ബാധിക്കില്ലെന്നും ട്രംപ് ; സൈനികനെ വെടിവച്ചത് ഹമാസിന്റെ സ്‌നൈപ്പര്‍ ഗണ്‍മാനെന്ന് സ്ഥിരീകരണം

    ജെറുസലേം: യുഎസ് പിന്തുണയോടെ നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിനെ ഇപ്പോഴത്തെ ഇസ്രയേലിന്റെ നടപടികള്‍ ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേലി സൈനികര്‍ക്കുനേരെയുണ്ടായ വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിയെത്തുടര്‍ന്ന് 26 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കടുത്ത ആക്രമണത്തിന് ഉത്തരവിട്ടത്. മൂന്നാഴ്ചത്തെ വെടിനിര്‍ത്തലിനു ശേഷമാണ് ഇസ്രയേല്‍ ഇന്നലെ വീണ്ടും വ്യോമാക്രമണമടക്കം നടത്തിയത്. ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിലടക്കം ഇസ്രയേലിന്റെ ആക്രമണമുണ്ടായെന്നാണ് ഗാസയുടെ ഹെല്‍ത്ത് അതോറിട്ടി വ്യക്തമാക്കിയത്. ഗാസ സിറ്റിയിലെ സാബ്രയിലെ നാലു കെട്ടിടങ്ങളും അഞ്ചു കാറുകളും തകര്‍ത്തവയുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. ‘എന്റെ അറിവില്‍ അവര്‍ ഒരു ഇസ്രയേലി സൈനികന്റെ ജീവനെടുത്തു. അതുകൊണ്ടാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. എപ്പോഴൊക്കെ ആക്രമണമുണ്ടാകുന്നുവോ അപ്പോഴൊക്കെ ഇസ്രയേലിനു തിരിച്ചടിക്കാന്‍ അവകാശമുണ്ടെ’ന്നും ട്രംപ് പറഞ്ഞു. ഹമാസിന് ഇപ്പോള്‍ വളരെ ചെറിയ മേഖലയിലാണു സാന്നിധ്യമുള്ളത്. അവര്‍ മര്യാദയ്ക്കു പെരുമാറണം. ഹമാസ് നന്നായിട്ടുനിന്നാല്‍ എല്ലാവരും നന്നായിട്ടു നില്‍ക്കും. എല്ലാം സന്തോഷത്തില്‍ അവസാനിക്കും. അവര്‍…

    Read More »
  • പിഎം ശ്രീ വിഷയത്തിനു പിന്നാലെ കാര്‍ഷിക യൂണിവേഴ്‌സിറ്റി ഫീസ് വര്‍ധനയില്‍ പോരു കടുപ്പിച്ച് എസ്എഫ്‌ഐയും എഐഎസ്എഫും; കാമ്പസില്‍ എത്തിയാല്‍ വഴിതെറ്റുന്ന എസ്എഫ്‌ഐ നേതാക്കളുടെ ട്യൂഷന്‍ വേണ്ടെന്ന് സിപിഐയുടെ വിദ്യാര്‍ഥി സംഘടന; ‘പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍’

    തൃശൂര്‍: പിഎം ശ്രീവിഷയത്തില്‍ സിപിഐയുമായി സിപിഎം അനുരഞ്ജനത്തില്‍ എത്തിയിട്ടും കാര്‍ഷിക സര്‍വകലാശാല വിഷയത്തില്‍ പോരു കടുപ്പിച്ച് വിദ്യാര്‍ഥി സംഘടനകള്‍. എഐഎസ്എഫിനെ കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അറിയാമെന്നും കാമ്പസിലെത്തിയാല്‍ വഴിതെറ്റുന്ന എസ്എഫ്‌ഐയുടെ ട്യൂഷന്‍ ആവശ്യമില്ലെന്നും എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ. അഖിലേഷ് പ്രസ്താവനയിലൂടെ അറിയിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളിച്ചു പറയുന്നതെന്നും എഐഎസ്എഫ് ആരോപിക്കുന്നു. പ്രസ്താവനയുടെ പൂര്‍ണരൂപം   SFI- AISF സഖ്യം കാര്‍ഷികസര്‍വ്വകലാശാല ഭരിക്കുന്നത് AISF എടുത്ത രാഷ്ട്രീയനിലപാടാണ്. പുതിയ സെക്രട്ടറിക്ക് ആദ്യമായി ഉപ്പും അത് വെക്കാന്‍ കലവും കൊടുത്തത് AISF . എഐഎസ്എഫിനെ കാര്‍ഷിക സര്‍വ്വകലാശലയിലെ വിദ്യാര്‍ത്ഥികള്‍ക്കറിയാം യൂണിവേഴ്‌സിറ്റിക്ക് അകത്തുകയറിയാല്‍ വഴിതെറ്റുന്ന SFI നേതാക്കളുടെ ട്യൂഷ്യന്‍വേണ്ട. പി എം ശ്രീ വിഷയത്തിലെ രാഷ്രീയ പാപ്പരത്വം മറച്ചുവെക്കാന്‍ നടത്തുന്ന നാടകത്തിന്റെ ഭാഗമാണ് പരിഹരിക്കപ്പെടും എന്ന് ഉറപ്പായ കാര്‍ഷിക സര്‍വ്വകലാശാല ഫീസ് വിഷയം. ക്യാമ്പസ് ക്ലാസ്സ്‌ക്യാമ്പയനിയില്‍ പറയാറുള്ള എട്ടുകാലി മമ്മൂജ് പ്രയോഗം വീണ്ടുംആവര്‍ത്തിക്കാതെവയ്യ. കാര്‍ഷിക സര്‍വ്വകലാശാല…

    Read More »
  • പിഎം ശ്രീ വിഷയത്തില്‍ സിപിഐ അയയുന്നു; പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന ഉറപ്പില്‍ സഹകരിക്കും; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുന്നണിയെ പ്രതിസന്ധിയില്‍ ആക്കരുതെന്നും അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ വാദം

    തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സിപിഐയുടെ എതിര്‍പ്പ് അയയുന്നു. മുന്നണിയെയും പാര്‍ട്ടിയെയും കടുത്ത പ്രതിസന്ധിയിലാക്കിയ സിപിഐയുടെ നിലപാട് കഴിഞ്ഞ ഒരാഴ്ചയായി വലിയ ചര്‍ച്ചയായിരുന്നു. നടപടികള്‍ മരവിപ്പിക്കുന്നതിനൊപ്പം ഭാവിയില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാമെന്ന ഉറപ്പിലാണ് സിപിഐയുടെ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനമായത്. കേന്ദ്രത്തിന് കത്തയയ്ക്കാമെന്ന സമവായം സിപിഐക്ക് മുന്നില്‍ വയ്ക്കാനാണു സിപിഎമ്മിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണി യോഗവും ഉടന്‍ വിളിക്കും. എന്നാല്‍ കരാര്‍ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളില്‍ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. ഇക്കാര്യത്തില്‍ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്. ഡി രാജയുമായി എംഎ ബേബി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഡി രാജയെ ഫോണില്‍ വിളിച്ചത്. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാല്‍ സിപിഐ വഴങ്ങുമെന്നാണ് സൂചന. ഡി രാജയെ എംഎ ബേബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനു…

    Read More »
  • ‘മുഹമ്മദ് ഷിയാസും ദീപ്തി മേരി വര്‍ഗീസും ചേര്‍ന്നു കലൂര്‍ സ്‌റ്റേഡിയം നശിപ്പിച്ചു’; സ്‌റ്റേഡിയം നവീകരണത്തില്‍ കുറിപ്പുമായി സിപിഎം; ‘സ്‌റ്റേഡിയത്തിലെ സാധന സാമഗ്രികള്‍ നശിപ്പിച്ചത് പ്രതിഷേധാര്‍ഹം; അര്‍ജന്റീന ടീമിനെ സ്വീകരിക്കാനുള്ള സാഹചര്യമൊരുക്കണം; കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തുന്നു’

    കൊച്ചി: അര്‍ജന്റീനയുമായുള്ള ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് വിട്ടുനല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കരാര്‍ പോലും ഒപ്പിടാതെയാണെന്ന ആരോപണങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സിപിഎം രംഗത്ത്. കരാറില്ലാതെ സ്‌റ്റേഡിയം സ്‌പോണ്‍സര്‍ക്കു വിട്ടു നല്‍കി കോടികള്‍ ചെലവിട്ടുള്ള നിര്‍മാണം നടത്തിയത് വിവാദമായിരുന്നു. സ്റ്റേഡിയം നവീകരണത്തിലെ വിവാദങ്ങള്‍ക്കിടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഡിയത്തിലേക്ക് കയറിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണമാണ് പുറത്തുവന്നത്. മുഹമ്മദ് ഷിയാസിന്റെയും, ദീപ്തി മേരി വര്‍ഗീസിന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറുകയും, സാധനസാമഗ്രികള്‍ നശിപ്പിച്ചതുമായ നടപടികള്‍ തികച്ചും പ്രതിഷേധാര്‍ഹമാണെന്നാണ് ഇവര്‍ പറയുന്നുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരം ലജ്ജാവാഹമായ പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറയുന്നു. കുറിപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം തകര്‍ക്കാനുള്ള കോണ്‍ഗ്രസ് നടപടികളില്‍ അപലപിക്കുക. അന്താരാഷ്ട്ര സൗഹൃദ…

    Read More »
  • ഗാസയില്‍ ഇസ്രയേലിനു വേണ്ടി പാക് പട്ടാളം ഇറങ്ങിയേക്കും; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കരാറിലെത്തിയെന്ന് റിപ്പോര്‍ട്ട്; കൊടും ചതിയെന്ന് ഇറാനും ഖത്തറും തുര്‍ക്കിയും; പാക് സൈനിക മേധാവിയും മൊസാദും രഹസ്യ യോഗം ചേര്‍ന്നു

    ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഗാസയിലേക്ക് 20,000 സൈനികരെ ഇറക്കാന്‍ ഇസ്രയേലുമായി പാക്കിസ്ഥാന്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. പാക് സൈനിക നേതൃത്വവും മൊസാദും തമ്മില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവെന്നും സിഐഎ ആണ് മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്. പാക് സൈനിക മേധാവി അസിം മുനീര്‍, മൊസാദിന്റെ ഉന്നതര്‍, സിഐഎ ഉന്നതര്‍ എന്നിവര്‍ ഈജിപ്തിലാണ് ഇതിനായി രഹസ്യ യോഗം ചേര്‍ന്നതെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹമാസിന്റെ ഭാഗത്ത് നിന്നും കരാര്‍ ലംഘനമുണ്ടായാല്‍ ഗാസയില്‍ സൈന്യമിറങ്ങുമെന്നും ഹമാസിനെ ഉന്‍മൂലനം ചെയ്യുമെന്നും നേരത്തെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യമാവില്ല ഇറങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പാക്കിസ്ഥാന്റെ വിദേശനയത്തിലെ സുപ്രധാന മാറ്റമാകും ഇത്. ഇസ്രയേലിനെ ഇതുവരേക്കും ഔദ്യോഗികമായി അംഗീകരിക്കാത്ത പാക്കിസ്ഥാന്‍, കടുത്ത ഇസ്?ലാം വിരുദ്ധനിലപാടുകളുള്ള ഇസ്രയേലിനോട് എങ്ങനെ യോജിച്ച് പ്രവര്‍ത്തിക്കുമെന്നാണ് തുര്‍ക്കി ഉള്‍പ്പടെയുള്ളവ ഉറ്റുനോക്കുന്നത്. സൈന്യം ഗാസയുടെ ‘പുനരുദ്ധാരണത്തിന്’ ഗാസയില്‍ പാക് പട്ടാളത്തെ നിയന്ത്രിതമായി വിന്യസിക്കാന്‍ തീരുമാനമായെന്നും…

    Read More »
  • ഇതിനുമുമ്പ് മന്ത്രിസഭാ യോഗം സിപിഐ ബഹിഷ്‌കരിച്ചത് തോമസ് ചാണ്ടി വിഷയത്തില്‍; അന്നു സിപിഎം മന്ത്രിമാരും ഒപ്പം നിന്നു; ഇന്നു സ്ഥിതി വ്യത്യസ്തം; പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ക്ഷീണം സിപിഐക്കു തന്നെ; മുന്നണി വിട്ടാല്‍ പാര്‍ട്ടി പിളരും; കൊഴിഞ്ഞുപോക്കും രൂക്ഷം

    തിരുവനന്തപുരം: 2017ല്‍ തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍നിന്നു വിട്ടുനിന്ന ശേഷം സിപിഐയുടെ പേരില്‍ മുന്നണി പ്രതിസന്ധിയിലാകുന്നത് ആദ്യം. കായല്‍ കൈയേറ്റ ആരോപണങ്ങള്‍ക്കും തുടര്‍ന്നുള്ള വിവാദങ്ങള്‍ക്കുമൊടുവിലാണ് ഗതാതമന്ത്രിയായിരുന്ന എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ രാജിയിലെത്തിയത്. സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സാഹചര്യത്തിലാണു തോമസ് ചാണ്ടിയുടെ രാജി സമ്മര്‍ദം ശക്തമായത്. ഉപാധികളൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അന്ന് ഇതില്‍ സിപിഎം കക്ഷിയല്ലായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ നേതാവിന്റെ അഴിമതിയുടെ പേരില്‍ സിപിഐ യോഗത്തില്‍നിന്ന് വിട്ടുനിന്നത് എന്‍സിപിയെ മാത്രമാണ് ബാധിച്ചത്. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ പിണറായി വിജയനും താത്പര്യമുണ്ടായിരുന്നില്ല. മന്ത്രിമാരുടെ നിരതന്നെ തോമസ് ചാണ്ടിക്കെതിരേ അന്നു രംഗത്തുവന്നു. ഒരു മന്ത്രിയെച്ചൊല്ലി സര്‍ക്കാര്‍ ഒരു മാസമായി പ്രതിസന്ധിയിലാണെന്നു ജി. സുധാകരന്‍ തുറന്നടിച്ചു. തീരുമാനം വൈകരുതെന്നു മുഖ്യമന്ത്രിയോടും സുധാകരന്‍ അറിയിച്ചു. പക്ഷേ, അന്നും സിപിഐയോടു പിണറായി വിജയന്‍ ക്ഷോഭിച്ചിരുന്നു. മന്ത്രിസഭ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇടമാണെന്നും മറ്റൊരു പാര്‍ട്ടിയോടു കാണിക്കേണ്ട മര്യാദ കാട്ടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍,…

    Read More »
Back to top button
error: