World

    • ഒമാന്‍ ഉള്‍ക്കടലില്‍ മൂന്നു കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; എണ്ണക്കപ്പലില്‍നിന്ന് 24 ജീവനക്കാരെ രക്ഷിച്ചു

      അബുദാബി: ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. ഉടന്‍ തന്നെ അടിയന്തരമായി ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. അഡലിന്‍ എണ്ണക്കപ്പലും മറ്റ് രണ്ട് കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോര്‍ഫക്കാന്‍ തുറമുഖത്തെത്തിച്ചു.

      Read More »
    • ഇറാന്റെ വാര്‍ത്താ ചാനല്‍ കെട്ടിടത്തിന്റെ മറവില്‍ പ്രവര്‍ത്തിച്ചത് സായുധ സൈന്യം; ആക്രമണം മുന്നറിയിപ്പ് നല്‍കിയ ശേഷമെന്നും ഇസ്രയേല്‍; മൂന്നിലൊന്നു മിസൈലുകളും അമ്പതോളം ഫൈറ്റര്‍ ജെറ്റുകളും തകര്‍ത്തു; ആണവ കേന്ദ്രത്തിലെ വൈദ്യുതി നിലച്ചു; 15,000 സെന്‍ട്രിഫ്യൂഗുകള്‍ക്ക് കേടുപാട്; ഇറാന്‍ വെടിനിര്‍ത്തലിന് അമേരിക്കയോട് ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തല്‍

      ടെല്‍അവീവ്: ഇസ്രയേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ബോംബ് ആക്രമണത്തിലൂടെ തകര്‍ത്ത ഇറാന്റെ ഔദേ്യാഗിക ടെലിവിഷന്‍ ചാനലായ ഐആര്‍ഐബി കെട്ടിടം ഇറാനിയന്‍ സായുധ സൈന്യം ഉപയോഗിച്ചിരുന്നെന്നു വെളിപ്പെടുത്തല്‍. കമ്യൂണിക്കേഷന്‍ സെന്ററിന്റെ മറവില്‍ ഇറാനിയന്‍ സൈന്യം ഉപയോഗിക്കുന്നെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമിച്ചതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് വ്യക്തമാക്കി. BREAKING NEWS  7787 പുതിയ വോട്ടര്‍മാര്‍ ആര്‍ക്കു ചെയ്യും? ആദ്യം സ്വരാജിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയ ഇന്റലിജന്‍സ് നിലപാടു മാറ്റി; ശക്തമായ മത- സാമുദായിക അടിയൊഴുക്കെന്നും പ്രവചനാതീതമെന്നും പുതിയ റിപ്പോര്‍ട്ട്; നിലമ്പൂരില്‍ മുള്‍മുനയില്‍ മുന്നണികള്‍ ആക്രമണത്തിനു മുമ്പ് സമീപത്തുള്ളവര്‍ക്കു ഫോണ്‍കോള്‍ അടക്കം നല്‍കി മുന്നറിയിപ്പു നല്‍കിയെന്നും ഐഡിഎഫ് വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ എക്‌സിലൂടെ നല്‍കിയ വിശദീകരണത്തിലാണ് ഈ വിവരം. ഇറാന്റെ പ്രൊപ്പഗന്‍ഡ സംവിധാനങ്ങള്‍ തകര്‍ക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് രൂക്ഷമായ ആക്രമണമുണ്ടായത്. BREAKING NEWS   അന്തിമ യുദ്ധത്തിന് ഒരുങ്ങാന്‍ നെതന്യാഹുവിന്റെ നിര്‍ദേശം; ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രം ലക്ഷ്യമിട്ട് നീക്കം; ടെല്‍അവീവില്‍ മിസൈലുകള്‍ പതിച്ചതോടെ അടിയന്തര…

      Read More »
    • പൂര്‍ണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ; ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ പ്രചാരണത്തിന്റെ മുഖം തകര്‍ക്കുമെന്ന് മുന്നറിയിപ്പിന് പിന്നാലെ നടപടി; ഐആര്‍ബിഐ ആസ്ഥാനത്ത് ലൈവ് ഷോയ്ക്കിടെ ബോംബ് വര്‍ഷം; ഇറാന്റെ തിരിച്ചടി വന്നാല്‍ സര്‍വ നാശത്തിലേക്കോ?

      ടെഹ്‌റാന്‍: ഇറാനെതിരേ അവസാന യുദ്ധത്തിന് ആഹ്വാനം നല്‍കിയതിനു പിന്നാലെ ടെഹ്‌റാനിലെ ഇറാന്റെ ഔദ്യോഗിക ചാനലായ ഐആര്‍ബിഐയുടെ ഓഫീസുകളില്‍ ബോംബു വര്‍ഷിച്ച് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍. യുദ്ധത്തില്‍ മാധ്യമ സ്ഥാപനങ്ങളെ ഒഴിവാക്കണമെന്ന ലോക മര്യാദകള്‍ ലംഘിച്ചാണ് ഇസ്രായേലിന്റെ ആക്രണം. തത്സമയ സംപ്രേഷണത്തിനിടെ ബോംബു വര്‍ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത്. ടെഹ്‌റാനിലെ ഐആര്‍ഐബി ഓഫീസുകളിലെ ലൈവ് ഷോയ്ക്കിടെയാണു ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. ടിവി സംപ്രേഷണം തടസപ്പെടുന്നതും അവതാരക സ്റ്റുഡിയോയില്‍നിന്ന് ഇറങ്ങിപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആക്രമണത്തെത്തുടര്‍ന്ന്, സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന് മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത ഒരു പ്രോഗ്രാമിലേക്ക് മാറേണ്ടിവന്നു. ഇറാന്റെ പ്രചാരണങ്ങള്‍ക്ക് അന്ത്യം കുറിക്കുമെന്നു ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞതിനു പിന്നാലെയാണ് ഔദ്യോഗിക ടെലിവിഷനെതിരേ ആക്രമണം. ‘ഇറാനിയന്‍ പ്രചാരണത്തിന്റെയും പ്രേരണയുടെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു’ എന്നായിരുന്നു കാറ്റ്‌സ് പറഞ്ഞത്. ഇസ്രായേല്‍ സൈന്യമായ ഐഡിഎഫും നേരത്തേ ടെഹ്‌റാനില്‍നിന്ന് ഒഴിയണമെന്നു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറാന്റെ സ്‌റ്റേറ്റ് ടിവിയിലൂടെ ടെഹ്‌റാനും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇറാന്റെ സ്റ്റേറ്റ് ടിവി, പോലീസ് ആസ്ഥാനം,…

      Read More »
    • അന്തിമ യുദ്ധത്തിന് ഒരുങ്ങാന്‍ നെതന്യാഹുവിന്റെ നിര്‍ദേശം; ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രം ലക്ഷ്യമിട്ട് നീക്കം; ടെല്‍അവീവില്‍ മിസൈലുകള്‍ പതിച്ചതോടെ അടിയന്തര നീക്കം; വിയറ്റ്‌നാം തീരത്തടുക്കാനുള്ള പദ്ധതി റദ്ദാക്കി അമേരിക്കന്‍ യുദ്ധക്കപ്പലും ഇറാന്‍ തീരത്തേക്ക്; ആണവ കരാറില്‍നിന്ന് പിന്‍മാറുന്നെന്ന് ടെഹ്‌റാന്‍; പശ്ചിമേഷ്യ കാണാനിരിക്കുന്നത് തീമഴയോ?

      ടെല്‍ അവീവ്/ദുബായ്/വാഷിംഗ്ടണ്‍ (റോയിട്ടേഴ്‌സ്): ഇറാനില്‍നിന്നുള്ള മിസൈലുകള്‍ ഇസ്രയേലില്‍ നിരന്തരമായി പതിച്ചതിനു പിന്നാലെ ‘ഭീഷിണകള്‍’ ഇല്ലാതാക്കാനുള്ള അവസാന പോരാട്ടത്തിന് ഒരുങ്ങിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആണവ ഭീഷണിയും മിസൈല്‍ സംവിധാനങ്ങളെയും തകര്‍ക്കാനുള്ള അവസാന പോരാട്ടത്തിന് തയാറെന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നതെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയും ഇറാനില്‍നിന്നുള്ള മിസൈലുകള്‍ ടെല്‍ അവീവിലടക്കം പതിച്ചതോടെ വന്‍ നാശമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതു തുടരാന്‍ കഴിയില്ലെന്ന സൂചനയാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കരുതിയിരിക്കാന്‍ ഇറാനിലെ ഇസ്രയേല്‍ ഓപ്പറേറ്റീവുകള്‍ക്കുള്ള മുന്നറിയിപ്പ് എന്ന നിലയിലാണ് നെതന്യാഹുവിന്റെ പ്രസ്താവനയെ വിലയിരുത്തുന്നത്. BREAKING NEWS   പൂര്‍ണ യുദ്ധത്തിലേക്ക് പശ്ചിമേഷ്യ; ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ തകര്‍ത്ത് ഇസ്രായേല്‍; ഇറാന്റെ പ്രചാരണത്തിന്റെ മുഖം തകര്‍ക്കുമെന്ന് മുന്നറിയിപ്പിന് പിന്നാലെ നടപടി; ഐആര്‍ബിഐ ആസ്ഥാനത്ത് ലൈവ് ഷോയ്ക്കിടെ ബോംബ് വര്‍ഷം; ഇറാന്റെ തിരിച്ചടി വന്നാല്‍ സര്‍വ നാശത്തിലേക്കോ? സംഘര്‍ഷം തുടര്‍ച്ചയായ നാലാം ദിവസത്തിലേക്കു കടന്നതോടെ ആണവ നിര്‍വ്യാപന ഉടമ്പടി (എന്‍പിടി)…

      Read More »
    • ‘വര്‍ഷങ്ങളായി ഇറാന്‍ മൊസാദിന്റെ കളിക്കളം’; ഭരണസംവിധാനം മുതല്‍ ആണവ കേന്ദ്രങ്ങളില്‍വരെ ഇസ്രയേല്‍ ചാര സംഘടനയുടെ നുഴഞ്ഞുകയറ്റം; 55,000 പേജുള്ള ആണവ രഹസ്യം മോഷ്ടിച്ച് ഞെട്ടിച്ചു; നേതാക്കളെ ഒന്നൊന്നായി വധിച്ചു; അവരവിടെ ഉണ്ടെന്നു തിരിച്ചറിഞ്ഞത് പരാജയപ്പെട്ടപ്പോള്‍ മാത്രം; ആവനാഴിയില്‍ ഇനി എന്തൊക്കെ ബാക്കിയെന്ന് കണ്ടറിയണം!

      ടെല്‍അവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കും സൈനിക മേധാവികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമെതിരേ തെരഞ്ഞുപിടിച്ച ആക്രമണങ്ങള്‍ നടത്തിയതിനു പിന്നാലെ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദ് വീണ്ടും ചര്‍ച്ചയിലേക്ക്. ‘പെഗാസസ്’ എന്ന ഒറ്റ ചാര സോഫ്റ്റ്‌വേര്‍മതി അവരുടെ പ്രഹരശേഷി എത്രയുണ്ടെന്നു തിരിച്ചറിയാമെങ്കിലും ശത്രു രാജ്യങ്ങളെ ‘ചാരന്‍മാരുടെ കളിക്കള’മാക്കുന്ന രീതിയാണ് ഏറ്റവും സങ്കീര്‍ണം. ഇറാനെ ആക്രമിക്കുന്നതിനുമുമ്പ് അവിടേക്ക് ആയുധങ്ങള്‍ കടത്തിയിരുന്നെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ഇവ ഉപയോഗിച്ചെന്നും ഇസ്രയേലി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുള്ളില്‍ സ്‌ഫോടനം നടത്താനായി ഡ്രോണുകള്‍ സ്ഥാപിക്കാന്‍ താവളങ്ങള്‍വരെ നിര്‍മിച്ചു. ടെഹ്‌റാനു സമീപം മിസൈല്‍ ലോഞ്ചറുകളെ ലക്ഷ്യമിട്ട് ഇവ ഉപയോഗിച്ചു. ഭൂതല മിസൈല്‍ സംവിധാനങ്ങളെ ലക്ഷ്യമിടാനുള്ള ആയുധങ്ങളും കടത്തി. 200ല്‍ കൂടുല്‍ വിമാനങ്ങള്‍ക്ക് ഇറാന്റെ വ്യോമാകാശത്ത് പ്രതിരോധങ്ങളൊന്നുമില്ലാതെ പറക്കാനും നൂറിലേറെ ആക്രമണങ്ങള്‍ നടത്താനും സഹായിച്ചു. എല്ലാ വിമാനങ്ങളും സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു. ഇതെല്ലാം മൊസാദ് എന്ന ചാര സംഘടനയുടെ അതിസങ്കീര്‍ണ പ്രവര്‍ത്തന രീതിയുടെ വിജയമായിട്ടാണു വിലയിരുത്തുന്നത്. അതീവ സുരക്ഷയില്‍ കഴിയുന്ന മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും…

      Read More »
    • വെല്ലുവിളിച്ചു പക്ഷെ കൂട്ടാളി കാലുമാറി!! ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ മറുപടി നൽകാൻ പാക്കിസ്ഥാൻ ഞങ്ങളുടെ പക്ഷത്തു നിൽക്കും- ഇറാൻ, ‌ഞങ്ങൾ ഒരുറപ്പും നൽകിയിട്ടില്ല, ആണവശക്തി ഞങ്ങളുടെ ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാനെന്ന് പാക്കിസ്ഥാൻ

      ഇസ്‍ലാമാബാദ്: ഇസ്രയേൽ ആണവായുധം പ്രയോഗിച്ചാൽ അതിന് മറുപടി നൽകാൻ പാക്കിസ്ഥാൻ തങ്ങളുടെ പക്ഷത്ത് അണിചേരുമെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് മറുപടുമായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രം​ഗത്ത്. തങ്ങൾ അത്തരത്തിൽ ഒരു ഉറപ്പും ആർക്കും നൽകിയിട്ടില്ലെന്ന് പാക്ക് പ്രതിരോധമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. ‘‘ഞങ്ങളുടെ ആണവശക്തി ഞങ്ങളുടെ ജനങ്ങൾക്ക് ഉപയോഗപ്രദമാകാനും ഞങ്ങളുടെ ശത്രുക്കളെ പ്രതിരോധിക്കാനുമാണ്. ഇസ്രയേൽ ഇപ്പോൾ കാണിക്കുന്നതു പോലെ ഞങ്ങൾ അയൽ രാജ്യങ്ങൾക്കെതിരെ ഇത്തരം ആധിപത്യ നയങ്ങൾ സ്വീകരിക്കാറില്ല.’’– ആസിഫ് പറഞ്ഞു. മാത്രമല്ല ഇസ്രയേലിന്റെ ആണവശക്തിയിൽ ലോകരാജ്യങ്ങൾ ഭയപ്പെടണമെന്നും അതു രാജ്യാന്തര ആണവ നിയമങ്ങൾ പാലിക്കുന്നവയല്ലെന്നും പാശ്ചാത്യ രാജ്യങ്ങൾക്ക് പാക്കിസ്ഥാൻ മുന്നറിയിപ്പും നൽകി. ALSO READ    ‘വര്‍ഷങ്ങളായി ഇറാന്‍ മൊസാദിന്റെ കളിക്കളം’; ഭരണസംവിധാനം മുതല്‍ ആണവ കേന്ദ്രങ്ങളില്‍വരെ ഇസ്രയേല്‍ ചാര സംഘടനയുടെ നുഴഞ്ഞുകയറ്റം; 55,000 പേജുള്ള ആണവ രഹസ്യം മോഷ്ടിച്ച് ഞെട്ടിച്ചു; നേതാക്കളെ ഒന്നൊന്നായി വധിച്ചു; അവരവിടെ ഉണ്ടെന്നു തിരിച്ചറിഞ്ഞത് പരാജയപ്പെട്ടപ്പോള്‍ മാത്രം; ആവനാഴിയില്‍ ഇനി എന്തൊക്കെ ബാക്കിയെന്ന്…

      Read More »
    • ഇസ്രയേലില്‍ കാളരാത്രി! രാത്രി മുഴുവന്‍ അപായ സൈറണ്‍, ജനം ഭീതിയില്‍; ഇറാന്‍ ഇന്റലിജന്‍സ് മേധാവിയെ വധിച്ച് ഇസ്രയേല്‍

      ജറുസലം: തുടര്‍ച്ചയായ രണ്ടാം ദിവസവും ആകാശത്തു തീഗോളങ്ങള്‍ പാഞ്ഞ ശനിയാഴ്ച രാത്രിയും ഇസ്രയേലില്‍ ജനങ്ങള്‍ക്ക് ഭീതി നിറഞ്ഞതായി. രാത്രി 11 ന് ശേഷമാണ് ടെല്‍ അവീവിലും ഫൈഫയിലും ഇറാന്‍ ആക്രമണമുണ്ടായത്. പുലര്‍ച്ചവരെ സൈറണുകള്‍ തുടര്‍ച്ചയായി മുഴങ്ങിയതോടെ ജനങ്ങള്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടി. മധ്യ ഇസ്രയേല്‍ നഗരമായ ജാഫയിലേക്കു യെമനിലെ ഹൂതികളും മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിലെ അറബ് പട്ടണമായ ടമാറയില്‍ ഒരു കുടുംബത്തിലെ അമ്മയും 2 പെണ്‍മക്കളുമടക്കം 4 പേരാണു കൊല്ലപ്പെട്ടത്. ബാത് യാമില്‍ 6 പേരും. ടെല്‍ അവീവിലെ തെക്കന്‍ പട്ടണമായ ബാത് യാമിന്‍ തകര്‍ന്നടിഞ്ഞ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു. അതിനിടെ, ഇസ്രയേല്‍ ടെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും മറ്റ് രണ്ട് ജനറല്‍മാരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് സ്ഥിരീകരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍…

      Read More »
    • ഇറാന്‍-പാകിസ്താന്‍ ഭായ് ഭായ്! ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാകിസ്താന്‍ തിരിച്ചടിക്കുമെന്ന് ഇറാന്‍

      ടെഹ്‌റാന്‍/ഇസ്ലാമാബാദ്: ഇറാനില്‍ ആണവാക്രമണം നടത്തിയാല്‍ പാകിസ്താന്‍ ഇസ്രയേലിനെതിരേ ആണവായുധം പ്രയോഗിക്കുമെന്ന് ഇറാന്‍. ഇക്കാര്യം പാകിസ്താന്‍ തങ്ങളെ അറിയിച്ചിട്ടുള്ളതായി ഇറാന്റെ ഉന്നതോദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അതേസമയം, പാകിസ്താന്‍ ഇക്കാര്യത്തില്‍ ഇതുവരെ പരസ്യപ്രസ്താവന നടത്തിയിട്ടില്ല. അതിനിടെ, ഇസ്രയേലും ഇറാനും തമ്മിലുള്ള പോരാട്ടം പശ്ചിമേഷ്യയില്‍ അശാന്തി വിതച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ‘ഇസ്രയേല്‍ ആണവ മിസൈലുകള്‍ പ്രയോഗിച്ചാല്‍ തങ്ങളും ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്ന് പാകിസ്താന്‍ ഞങ്ങളെ അറിയിച്ചിട്ടുണ്ട്’ -ഇറാന്റെ സീനിയര്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ജനറലും ഇറാനിയന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ അംഗവുമായ മൊഹ്സെന്‍ റെസായി പറഞ്ഞു. ഇസ്രയേലിനെതിരേ മുസ്ലിം ഐക്യത്തിന് ആഹ്വാനംചെയ്ത് പാകിസ്താന്‍ ഇറാന്റെ പിന്നില്‍ നില്‍ക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. മുസ്ലിം രാഷ്ട്രങ്ങള്‍ ഇസ്രയേലിനെതിരേ ഒന്നിക്കണമെന്നും അല്ലെങ്കില്‍ ഇറാനും പലസ്തീനും യമനും നേരിടുന്ന അതേ വിധി അവര്‍ക്കും നേരിടേണ്ടിവരുമെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞദിവസം ദേശീയ അസംബ്ലിയില്‍ പറഞ്ഞിരുന്നു. ഇസ്രയേലുമായി നയതന്ത്ര ബന്ധം പുലര്‍ത്തുന്ന മുസ്ലിം രാഷ്ട്രങ്ങള്‍…

      Read More »
    • ‘ഇസ്രായേലിനെതിരേ നരകത്തിന്റെ വാതില്‍ തുറക്കും’; രണ്ടിലൊന്ന് അറിയാതെ വെടിനിര്‍ത്തലിന് ഇല്ലെന്ന് ഇറാന്‍; അയണ്‍ ഡോമിനെ മറികടക്കാന്‍ മാര്‍ഗം കണ്ടെത്തിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഖത്തറിന്റെയും ഒമാനിന്റെയും മധ്യസ്ഥത തള്ളി; ട്രംപിനെ വധിക്കാന്‍ നീക്കമെന്ന് ആരോപിച്ച് നെതന്യാഹുവും

      ദുബായ്: ഇസ്രായേല്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാറിനു താത്പര്യമില്ലെന്ന് ഇറാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളാകുന്ന സാഹചര്യത്തിലാണു മധ്യസ്ഥരായ ഖത്തറിനോടും ഒമാനോടും ഇറാന്‍ നിലപാടു വ്യക്തമാക്കിയത്. മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കാതെ ഒരു ചര്‍ച്ചയ്്ക്കുമില്ലെന്നാണ് ഇറാന്റെ നിലപാട്. അതിനുശേഷം ചര്‍ച്ചയ്ക്കിരിക്കാമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു വ്യക്തമാക്കി. ഇസ്രായേലിനെതിരേ ‘നരകത്തിന്റെ വാതില്‍ തുറക്കു’മെന്നാണ് ഇറാന്റെ നിലപാട്. ഏറെക്കാലമായി ശത്രുതയിലുള്ള രാജ്യങ്ങള്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ പദ്ധതിയില്ലെന്ന സൂചനയാണിതു നല്‍കുന്നത്. വെള്ളിയാഴ്ച ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇറാന്റെ സൈനിക കമാന്‍ഡിന്റെ ഉന്നതരെയും ശാസ്ത്രജ്ഞരെയുമാണ് വധിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അടിയും തിരിച്ചടിയും ശക്തമാണ്. ഇസ്രയേലിനെതിരേ ആയിരക്കണക്കിനു റോക്കറ്റുകളാണ് ഇറാന്‍ കരുതിവച്ചിരിക്കുന്നത് എന്നാണു വിവരം. വെടിനിര്‍ത്തല്‍ കരാറിനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഖത്തര്‍, ഒമാന്‍ എന്നിവ മുഖാന്തിരം അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ ഉദ്യോഗസ്ഥര്‍ തള്ളി. ഇക്കാര്യത്തില്‍ ഇറാന്റെ ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടില്ല. ആക്രമണങ്ങള്‍ക്കു…

      Read More »
    • ഇറാന്റെ ആക്രമണത്തില്‍ കനത്ത നഷ്ടം; ഇസ്രായേലിന്റെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയായ ഹൈഫയില്‍ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; യൂറോപ്പിനുള്ള എണ്ണ മുടങ്ങും; അയണ്‍ ഡോമിനെ മറികടക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയെന്നും ഇറാന്‍

      തെൽ അവീവ്: ഇറാൻ ആക്രമത്തിൽ തീപിടിച്ച ഹൈഫ റിഫൈനറിയിൽ തീയണക്കാൻ ശ്രമം തുടരുന്നു. പ്രതിദിനം 10 ദശലക്ഷം ക്രൂഡ് ഓയിൽ വരെ ഉത്പാദിപ്പിക്കുന്ന ഇസ്രയേലിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറിയാണ് ഹൈഫയിലേത്. തീയണക്കാനായില്ലെങ്കിൽ യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈഫ പ്ലാന്റിലെ രണ്ടിടങ്ങളിൽ ഇറാന്റെ മിസൈലുകൾ നേരിട്ട് പതിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. നിലവിൽ ഹൈഫ റിഫൈനറി മേഖലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിൽ ഇന്ന് പുലർച്ചെയുണ്ടായ ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 67 പേർക്ക് പരിക്ക് പറ്റിയതായും ഇസ്രായേൽ ഹോസ്പിറ്റൽ സ്ഥിരീകരിച്ചു. കിഴക്കൻ ജെറുസലേം, തെൽ അവിവ്, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഹൈഫ പവർപ്ലാൻ്റിൽ തീ പടർന്നു. ഹൈഫയിലെ മൂന്നിടങ്ങളിലാണ ഇറാന്റെ ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.  തെൽ അവിവിലെ കെട്ടിടത്തിൽ മിസൈൽ നേരിട്ട് പതിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. തെൽ അവിവ് നഗരത്തിൽ…

      Read More »
    Back to top button
    error: