World
-
‘വേണമെങ്കിൽ പ്രശ്നം പരിഹരിക്കാൻ സഹായം ചെയ്ത് തരാം’- വാഗ്ദാനവുമായി ഇറാൻ!! ശരീരത്തിൽ സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോം, കാർ ബോംബ്, പാക്കിസ്ഥാനെ തകർക്കാൻ തയാറായി താലിബാൻ ചാവേറുകൾ!! ചിത്രങ്ങൾ പുറത്ത്… അഫ്ഗാൻ പ്രധാന നഗരങ്ങൾ ലക്ഷ്യമിട്ട് പാക്ക് വ്യോമാക്രമണം
കാബൂൾ: പാക് -അഫ്ഗാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ പാക്കിസ്ഥാൻ ആക്രമിക്കാൻ താലിബാൻ ചാവേർപ്പടയെ സജ്ജമാക്കിയതായി റിപ്പോർട്ട്. പാക്കിസ്ഥാൻ അഫ്ഗാനിസ്താനിൽ കനത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് താലിബാൻ തങ്ങളുടെ ചാവേർപ്പടയെ ആക്രമണത്തിനായി സജ്ജമാക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അഫ്ഗാനിസ്താനിൽനിന്നുള്ള ‘ബക്ഥർ ന്യൂസ് ഏജൻസി’യാണ് താലിബാന്റെ ചാവേർപ്പടയുടെ ചിത്രം പുറത്തുവിട്ടത്. ചാവേർപ്പോരാളികളായ സംഘം സ്‌ഫോടകവസ്തുക്കൾ ഘടിപ്പിച്ച പ്രത്യേക യൂണിഫോം ധരിച്ച് കാർ ബോംബും സഹിതം സജ്ജരായിരിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, പാക് അതിർത്തിയായ ഡ്യൂറണ്ട് ലൈനിലെ വിവിധഭാഗങ്ങളിൽ താലിബാന്റെ സൈനികനീക്കങ്ങൾ നടന്നുവരികയാണെന്ന് താലിബാൻ വക്താവ് ഹംദുള്ള ഫിത്‌റത്ത് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. പക്തിയ, പക്തിക, ഖോസ്ത് തുടങ്ങിയ അതിർത്തിമേഖലകളിൽ പാക്കിസ്ഥാനെതിരേ അതി തീവ്രമായ പ്രത്യാക്രമണമാണ് നടത്തുന്നതെന്നും താലിബാൻ വക്താവ് അവകാശപ്പെട്ടു. ഇതിനിടെ അഫ്ഗാനുമായി തുറന്നയുദ്ധം പ്രഖ്യാപിച്ച . പാക്കിസ്ഥാൻ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിസ്താനിലെ പ്രധാന നഗരങ്ങളെയെല്ലാം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തിയതെന്നാണ് വിവരം. കൂടാതെ അതിർത്തിയിൽ താലിബാന്റെ സൈനികപോസ്റ്റുകൾക്ക്…
Read More » -
നാറ്റോ പിൻവാങ്ങിയതോടെ അഫ്ഗാനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു!! താലിബാൻ ഭരണകൂടം പ്രവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയെപ്പോലെ, ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയാണ്, പാക് സൈന്യം കടൽ കടന്നുവന്നവരല്ല, രഹസ്യങ്ങൾ കൃത്യമായി അറിയുന്ന അയൽക്കാർ…ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: അഫ്ഗാൻ-പാക്കിസ്ഥാൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നതിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ രൂക്ഷവിമർശനവുമായി പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക്കിസ്ഥാന്റെ ക്ഷമ നശിച്ചതായും തുറന്ന യുദ്ധം ആരംഭിച്ചതായും പ്രഖ്യാപിച്ച അദ്ദേഹം അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയേപ്പോലെ പ്രവർത്തിക്കുകയാണെന്നും ആരോപിച്ചു. 2020-ൽ നാറ്റോ സഖ്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്താനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രാജ്യത്തെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റുകയും ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നതെന്നും ആസിഫ് എക്സിൽ കുറിച്ചു. അതുപോലെ താലിബാൻ ഭരണകൂടം പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്നും ഇസ്ലാം മതം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും ഖ്വാജ ആസിഫ്ആരോപിച്ചു. നയതന്ത്രത്തിലൂടെയും സൗഹൃദ രാജ്യങ്ങളുടെ ഇടപെടലിലൂടെയും ബന്ധം സാധാരണ നിലയിലാക്കാൻ പാക്കിസ്ഥാൻ പരമാവധി ശ്രമിച്ചു, എന്നാൽ ഇപ്പോൾ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാക്കിസ്ഥാൻ സൈന്യം കടൽ കടന്നുവന്നവരല്ലെന്നും താലിബാന്റെ രഹസ്യങ്ങൾ കൃത്യമായി അറിയാവുന്ന അയൽക്കാരാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.…
Read More » -
സമ്പൂര്‍ണ യുദ്ധം? തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നെന്ന ആരോപണത്തില്‍ അഫ്ഗാനിലെ പ്രധാന നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച് പാകിസ്താന്‍; 133 താലിബാന്‍ പോരാളികള്‍ കൊല്ലപ്പെട്ടു; 55 പാക് സൈനികരെ വധിച്ചെന്നു താലിബാന്‍
അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങള്‍ക്കുള്ളിലെ ലക്ഷ്യസ്ഥാനങ്ങളില്‍ പാകിസ്താന്‍ രാത്രിയില്‍ ആക്രമണം നടത്തിയതായി പാകിസ്താന്‍, താലിബാന്‍ ഉദ്യോഗസ്ഥര്‍. ഇരുരാജ്യങ്ങളും തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന പിരിമുറുക്കങ്ങള്‍ക്കും ചെറിയ ഏറ്റുമുട്ടലുകള്‍ക്കും പിന്നാലെ അതിര്‍ത്തി കടന്നുള്ള പോരാട്ടം കനത്തു. സമ്പൂര്‍ണ യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളും പ്രവേശിച്ചേക്കുമെന്ന ആശങ്കയും ശക്തമാണ്. അതിര്‍ത്തിയിലെ വിവിധ മേഖലകളിലുള്ള താലിബാന്‍ പോസ്റ്റുകള്‍, ആസ്ഥാനങ്ങള്‍, വെടിക്കോപ്പ് ഡിപ്പോകള്‍ എന്നിവയ്ക്ക് നേരെ വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും നടന്നതായി പാകിസ്താനിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. അയല്‍രാജ്യങ്ങള്‍ തമ്മില്‍ മാസങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും ഗുരുതരമായ സംഘര്‍ഷമാണിത്. 2,600 കിലോമീറ്റര്‍ (1,615 മൈല്‍) ദൈര്‍ഘ്യമുള്ള അതിര്‍ത്തിയില്‍ തുടര്‍ന്ന വെടിനിര്‍ത്തല്‍ കരാറിനാണ് അവസാനമായത്. അഫ്ഗാനിസ്ഥാന്‍ തെഹ്രീകെ താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നുവെന്ന പാകിസ്താന്റെ ആരോപണമാണ് തര്‍ക്കത്തിന് കാരണം. എന്നാല്‍ താലിബാന്‍ ഈ ആരോപണം നിഷേധിക്കുന്നു. Pakistan’s Information Minister CONFIRMS STRIKES ON KABUL AND OTHER AREAS. Afghanistan claims of shooting down atleast one Jet that…
Read More » -
റഫാല്‍ അഴിമതി ഇന്ത്യക്കാര്‍ മറന്നു, ഫ്രാന്‍സ് മറന്നില്ല; മുന്‍ പ്രസിഡന്റിന്റെ ഭാര്യയെ ചോദ്യം ചെയ്തത് മൂന്നു ദിവസം; ജൂലി ഗായറ്റിന് സിനിമ പിടിക്കാന്‍ നല്‍കിയത് 1.65 ദശലക്ഷം യൂറോ; 114 പോര്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ കരിനിഴലായി അനില്‍ അംബാനി ബന്ധം
പാരീസ്: ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി 114 റഫാല്‍ വിമാനങ്ങള്‍കൂടി വാങ്ങാനുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കേ, മുമ്പ് 36 വിമാനങ്ങള്‍ വാങ്ങിയതിലെ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം സജീവമാക്കി പാരീസ് ആസ്ഥാനമായുള്ള പ്രോസിക്യൂട്ടര്‍ വിര്‍ജിനി ടില്‍മോണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഏറ്റവുമൊടുവില്‍ മുന്‍ ഫ്രണ്ട് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാണ്ടിന്റെ ഭാര്യ ജൂലി ഗായറ്റിനെ നാഷണല്‍ ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് (പിഎന്‍എഫ്) നിയമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസം ചോദ്യം ചെയ്തു. മോദിയും ഫ്രഞ്ച് പ്രസിഡന്റും തമ്മിലുള്ള കരാറില്‍നിന്ന് ഉപകരാര്‍ ലഭിച്ച ഇന്ത്യന്‍ വ്യവസായിയും ഇഡി അന്വേഷണത്തിലുമുള്ള അനില്‍ അംബാനി ഗായറ്റ് വഴി ഫ്രഞ്ച് പ്രസിഡന്റിനെ സ്വാധീനിക്കാന്‍ ശ്രമിച്ചോ എന്നാണ് മുഖ്യമായും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ഗായറ്റിന്റെ സിനിമയ്ക്ക് അംബാനിയുടെ സ്ഥാപനം ധനസഹായം നല്‍കിയെന്ന വാര്‍ത്ത 2018ല്‍ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് ഫ്രഞ്ച് പ്രസിഡന്റിനോട് മാധ്യമങ്ങള്‍ വിശദീകരണം ചോദിച്ചപ്പോള്‍ ‘കരാറിനായി റഫാല്‍ നിര്‍മാതാക്കളായ ദസോയുടെ ഓഫ് സൈറ്റ് പാര്‍ട്ട്ണറായി അനില്‍ അംബാനിയെ നിശ്ചയിക്കണമെന്ന് മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന്’ വെളിപ്പെടുത്തുകയും ചെയ്തു. ‘ഇന്ത്യന്‍…
Read More » -
നെഗറ്റീവ് അന്തരീക്ഷം കളിയെ നശിപ്പിക്കും, താരങ്ങളെ സോഷ്യല്‍ മീഡിയയില്‍നിന്ന് സംരക്ഷിക്കണം! ടി20 ലോകകപ്പില്‍നിന്ന് പുറത്തായതിനു പിന്നാലെ സര്‍ക്കാരിനോട് അപൂര്‍വമായ അഭ്യര്‍ഥനയുമായി ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക
കൊളംബോ: ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനോടേറ്റ 61 റണ്‍സിന്റെ കനത്ത തോല്‍വിയോടെ പുറത്തായ ശ്രീലങ്കന്‍ ക്യാപ്റ്റന്റെ സര്‍ക്കാരിനോടുള്ള അഭ്യര്‍ഥന വൈറല്‍. ദേശീയ ക്രിക്കറ്റ് താരങ്ങളെ പൊതുജനങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും വിമര്‍ശനങ്ങളില്‍ നിന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനക സര്‍ക്കാരിനോട് അഭ്യര്‍ഥന നടത്തിയതാണ് ചര്‍ച്ചയാകുന്നത്. ഇംഗ്ലണ്ടിനോടും ന്യൂസിലന്‍ഡിനോടും തുടര്‍ച്ചയായി പരാജയപ്പെട്ട ആതിഥേയര്‍ക്ക് സൂപ്പര്‍ എയ്റ്റ് ഘട്ടത്തില്‍ തന്നെ പുറത്താകേണ്ടി വന്നു. വിമര്‍ശനങ്ങള്‍ ടീമിന്റെ ‘മാനസികാരോഗ്യത്തെ’ ദോഷകരമായി ബാധിക്കുന്നുവെന്ന് ഷനക പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലിനായുള്ള അഭ്യര്‍ത്ഥന പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ സൃഷ്ടിക്കുന്ന ‘നെഗറ്റീവ് അന്തരീക്ഷം’ ദ്വീപ് രാഷ്ട്രത്തിലെ കായിക മേഖലയ്ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ടെന്ന് ഷനക വാദിച്ചു. ‘അത്തരം വിമര്‍ശനങ്ങള്‍ തടയാന്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുമെങ്കില്‍, അത് മെച്ചപ്പെട്ട മാനസികാരോഗ്യത്തിന് വലിയ സഹായമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ക്ക് ഈ കളി മാത്രമേയുള്ളൂ, ഇത്തരത്തില്‍ നെഗറ്റീവിറ്റി പ്രചരിക്കുകയാണെങ്കില്‍ ഇതിനെ രക്ഷിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല’ ഷനക പറഞ്ഞു. നിലവിലെ കളിക്കാര്‍ക്ക് ‘കളിച്ച് പോകാന്‍’ കഴിയുമെങ്കിലും, നിരന്തരമായ…
Read More » -
ട്രംപിന്റെ തീരുവ പ്രയോഗം തീരുന്നില്ല; ഇത്തവണ ഇന്ത്യന്‍ സോളാര്‍ കമ്പനികൾക്ക് നേരെയാണ്; സോളാര്‍ ഉല്‍പ്പന്ന ഇറക്കുമതിയ്ക്ക് 126% തീരുവ!
വാഷിംഗ്ടൺ: അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി യുഎസ് വാണിജ്യ വകുപ്പ് 126% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ഇന്ത്യ നല്‍കുന്ന സബ്സിഡികള്‍ തങ്ങളുടെ ആഭ്യന്തര വിപണിയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യുഎസ് വാണിജ്യ വകുപ്പ് തീരുമാനിച്ചു. ഇന്ത്യ സോളാര്‍ മേഖലയ്ക്ക് അന്യായമായ രീതിയില്‍ സബ്സിഡികള്‍ നല്‍കുന്നുണ്ടെന്നും ഇത് അമേരിക്കന്‍ ആഭ്യന്തര നിര്‍മ്മാതാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 86% മുതല്‍ 143% വരെയും ലാവോസിന് 81 ശതമാനവും നികുതി ചുമത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു എന്നാണ് യുഎസ് നിലപാട്. ചൈനീസ് സോളാര്‍ നിര്‍മ്മാതാക്കള്‍ അമേരിക്കന്‍ നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്പാദനം…
Read More » -
ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; നടപടി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്
റിയാദ്: പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും സൗദി അറേബ്യ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. ഇന്ത്യയിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. സമ്പൂർണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കുമാണ് സൗദിയുടെ നിരോധനം. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നതാണ് നിരോധനം. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. 40 രാജ്യങ്ങളെക്കൂടാതെ, മറ്റ് 16 രാജ്യങ്ങളിലെ ചില പ്രവിശ്യകളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമുണ്ടെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. കേരളത്തിലും ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരക പക്ഷിപ്പനി പടരുന്നതായാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് പ്രമുഖ ചിലിയൻ…
Read More » -
ട്രംപിനെതിരെയുള്ള ലൈംഗീകപീഡന പാരാതിയുടെ എഫ്ബിഐ രേഖകളിൽ അൻപതിലധികം പേജുകൾ കാണാനില്ലെന്ന് കണ്ടെത്തി; വിവാദം കത്തിപ്പടരുന്നു
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ പൂഴ്ത്തിവച്ചു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ഡെമോക്രാറ്റുകൾ രംഗത്ത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒളിച്ചുകളി എന്നാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ സുതാര്യത നിയമപ്രകാരം ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. എന്നാൽ, 2019ൽ ഡോണൾഡ് ട്രംപിനെതിരെ ഒരു യുവതി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) രേഖകളിൽ അൻപതിലധികം പേജുകൾ കാണാനില്ലെന്നാണ് കണ്ടെത്തൽ. എപ്‌സ്റ്റീന്റെ പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണ രേഖകളിലെ ഇൻഡക്സുകളും സീരിയൽ നമ്പറുകളും പരിശോധിച്ചതിൽ നിന്നും, പരാതിക്കാരിയുമായി എഫ്ബിഐ ഏജന്റുമാർ നാല് തവണ അഭിമുഖം നടത്തിയതായും അതിന്റെ സംഗ്രഹങ്ങളും കുറിപ്പുകളും തയാറാക്കിയതായും വ്യക്തമാകുന്നുവെന്ന് എൻപിആർ (നാഷനൽ പബ്ലിക് റേഡിയോ) റിപ്പോർട്ട് ചെയ്തു. എന്നാൽ പൊതു ഡേറ്റാബേസിൽ ഇതിലെ ഒരു…
Read More »

