World
-
എഐ അത്ഭുതം: വന്ധ്യതയ്ക്കും ശാശ്വത പരിഹാരം, 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു
ഒരു കുഞ്ഞിനായുള്ള ദമ്പതികളുടെ 18 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് നിർമ്മിത ബുദ്ധി (AI) എന്ന സാങ്കേതികവിദ്യ ആസ്വപ്നം സാക്ഷാത്കാരിച്ചിരിക്കുന്നു. ചെറിയ സംശയങ്ങൾക്ക് ഉത്തരം നൽകുന്നത് മുതൽ സങ്കീർണ്ണമായ പ്രോജക്റ്റുകൾ ചെയ്യുന്നത് വരെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും എഐയുടെ സ്വാധീനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ, ഡോക്ടർമാർക്ക് പോലും കണ്ടെത്താൻ കഴിയാത്ത ഒരു പരിഹാരം എഐ കണ്ടെത്തി എന്നത് വൈദ്യശാസ്ത്രത്തെ തന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.ഈ സുപ്രധാന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് അന്താരാഷ്ട്ര മാധ്യമമായ സിഎൻഎൻ ആണ്. പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലാത്ത ദമ്പതികളാണ് എഐയുടെ സഹായത്താൽ 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗർഭധാരണം സാധ്യമാക്കിയത്. ലോകമെമ്പാടുമുള്ള പ്രശസ്തമായ ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) ക്ലിനിക്കുകളിൽ ഇവർ ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. പുരുഷ പങ്കാളിയുടെ അസൂസ്പെർമിയ എന്ന അപൂർവ രോഗാവസ്ഥയാണ് ഗർഭധാരണം തടയാൻ കാരണം. ബീജത്തിൽ അളക്കാവുന്ന ബീജകോശങ്ങൾ ഇല്ലാത്ത അവസ്ഥയാണിത്. സാധാരണഗതിയിൽ ആരോഗ്യമുള്ള ബീജ സാമ്പിളിൽ ഒരു മില്ലിലിറ്ററിൽ ദശലക്ഷക്കണക്കിന് ബീജകോശങ്ങൾ ഉണ്ടാകാറുണ്ട്. എല്ലാ പ്രതീക്ഷകളും…
Read More » -
താരിഫ് ഭീഷണി വെറും ഷോ? ശ്രദ്ധ പിടിച്ചു പറ്റാനുള്ള ട്രംപിന്റെ കളി മാത്രമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് അതിനുള്ള അധികാരമില്ല; 90 ദിവസത്തെ കാലയളവ് തീരാനിരിക്കേ ജീവനക്കാര്‍ മറ്റു ജോലികളിലെന്ന് അമേരിക്കന്‍ മാധ്യമം; സംശയം പ്രകടിപ്പിച്ച് ചര്‍ച്ച നടത്തിയ രാജ്യങ്ങളും
ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങള്‍ക്ക് അടിക്കടി താരിഫ് പ്രഖ്യാപിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടി വെറും ‘ഷോ’ മാത്രമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചെന്ന് അമേരിക്കന്‍ മാധ്യമം. പൊളിറ്റിക്കോ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രസിഡന്റിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ യഥാര്‍ഥ നടപടികളെക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കം മാത്രമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക്, യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവര്‍ക്കാണു വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും മറ്റുമായുള്ള ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് ഇതിനുള്ള അധികാരമില്ലെന്നും നേരേ എതിരേയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താരിഫുകള്‍ നടപ്പാക്കുന്നതിനുള്ള 90 ദിവസ പരിധി വേഗത്തില്‍ അടുക്കുകയാണ്. എന്നാല്‍, വൈറ്റ് ഹൗസിനുള്ളില്‍മാത്രം അത്ര തിടുക്കമൊന്നുമില്ല. കരാറുകളില്‍ എത്തിച്ചേരല്‍, ചര്‍ച്ചകള്‍, വിലപേശല്‍ എന്നിവയൊന്നുമില്ല. ‘ഡെഡ്‌ലൈനി’ല്‍ പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. താരിഫ് സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് തന്റെ പ്രസിഡന്റ് പദവിയിലെ ഏറ്റവും ‘രസകര’മായ കാര്യമെന്നു ട്രംപിന് അറിയാം. എന്നാല്‍, അതത്രയെളുപ്പം ഉപേക്ഷിക്കാനും സാധ്യതയില്ല. പ്രത്യേകിച്ച്…
Read More » -
ക്രൈസ്തവ പുരോഹിതരുടെ ലൈംഗിക പീഡനം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും; പുതിയ കമ്മീഷന്‍ തലവനെ നിയമിച്ച് പോപ്പ് ലിയോ; ആഗോള സഭയുടെ വിശ്വാസ്യത തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപനം; കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലേക്ക് നയിക്കുമെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍
വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ സഭയിലെ പുരോഹിതരുടെ ലൈംഗിക പീഡന വിഷയങ്ങളില്‍ മുന്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നടപടികള്‍ക്കു പിന്തുടര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പാക്കി പോപ്പ് ലിയോ. കുട്ടികള്‍ക്കുനേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരേ വത്തിക്കാന്റെ കമ്മീഷന്റെ പുതിയ തലവനായി ഫ്രഞ്ച് ആര്‍ച്ച് ബിഷപ്പിനെ നിയമിച്ചാണു നടപടികള്‍ തുടങ്ങിയത്. ആഗോള സഭയുടെ വിശ്വാസ്യത തകര്‍ത്ത പ്രശ്‌നത്തെ നേരിടാനുള്ള പോപ്പിന്റെ ആദ്യ നീക്കമായിട്ടാണു നടപടിയെ വിലയിരുത്തുന്നത്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ചേംബറിയിലെ ആര്‍ച്ച് ബിഷപ്പായി തുടരുന്നതിനൊപ്പം കുട്ടികളുടെ സംരക്ഷണത്തിനുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റയും അമ്പത്തൊമ്പതുകാരനായ തിബോള്‍ട്ട് വെര്‍ണി പ്രവര്‍ത്തിക്കും. ലൈംഗിക പീഡന വിവാദങ്ങള്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ സഭയെ ബാധിച്ചതിനെത്തുടര്‍ന്ന് 2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണു വത്തിക്കാന്‍ കമ്മിഷനെ നിയമിച്ചത്. ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമെന്ന നിലയില്‍ സഭയില്‍നിന്നുയര്‍ന്ന ലൈംഗിക പീഡന ആരോപണങ്ങള്‍ സന്‍മാര്‍ഗ ക്രമത്തെ ആകെ ബാധിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുമുമ്പുള്ളവര്‍ ഈ വിഷയത്തെ കാര്യമായി പരിഗണിച്ചിരുന്നില്ല. അതാതു സഭകള്‍ക്ക് നടപടിയെടുക്കാനുള്ള മൗനാനുവാദം നല്‍കുകയായിരുന്നു. എന്നാല്‍, പോപ്പിന്റെ നടപടി വന്നതിനു പിന്നാലെ ലോകമെമ്പാടും പുരോഗിതര്‍ക്കെതിരേ ക്രിമിനല്‍…
Read More » -
മുറിഞ്ഞ ചെവി വളര്‍ത്തിയെടുത്തു; ജനിതക സ്വിച്ച് കണ്ടെത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍; എലികളിലെ പരീക്ഷണം വിജയം; മനുഷ്യരില്‍ ‘സ്വിച്ച്’ കണ്ടെത്തിയാല്‍ വന്‍ വിപ്ലവം; പരിശ്രമങ്ങള്‍ക്കു തുടക്കം
ബീജിംഗ്: മുറിഞ്ഞതോ തകര്‍ന്നതോ ആയ അവയവങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുന്ന ‘ജനറ്റിക് സ്വിച്ച്’ കണ്ടെത്തിയെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍. എലികളുടെ തകര്‍ന്ന പുറം ചെവി ശരീരം തന്നെ വിജയകരമായി പുനസ്ഥാപിക്കുന്ന അവസ്ഥ സൃഷ്ടിക്കാന്‍ കഴിഞ്ഞെന്നാണ് ‘സയന്‍സ്’ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലെ വാദം. മനുഷ്യര്‍ ഉള്‍പ്പെടെ മറ്റ് ജീവികളിലും ഇത്തരം ‘ജനിതക സ്വിച്ച്’ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അത് കണ്ടെത്താനുള്ള പരിശ്രമങ്ങള്‍ക്ക് ഈ പരീക്ഷണവിജയം മികച്ച പിന്‍ബലമാകുമെന്നും വാങ് വെയ്, ഡെന്‍ ചികിങ് എന്നിവര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എലിയുടെ ചെവിയില്‍ വലിയൊരു ഭാഗം വൃത്താകൃതിയില്‍ മുറിച്ചുകളഞ്ഞശേഷമാണ് പരീക്ഷണം നടത്തിയത്. വൈറ്റമിന്‍ എയുടെ ഘടകമായ റെറ്റിനോയിക് ആസിഡ് ആവശ്യത്തിന് ഉല്‍പാദിപ്പിക്കാന്‍ എലിയുടെ ശരീരത്തിന് കഴിയാത്തതുകൊണ്ടാണ് മുറിഞ്ഞ ഭാഗങ്ങള്‍ അവയ്ക്ക് പുനരുല്‍പാദിപ്പിക്കാന്‍ കഴിയാത്തത്. പരിണാമാവസ്ഥയില്‍ത്തന്നെ എലികള്‍ക്ക് ഇത്തരത്തില്‍ ടിഷ്യൂ ‘റീജനറേറ്റ്’ ചെയ്യാനുള്ള ശേഷി കൈമോശം വന്നുപോയിരുന്നുവെന്ന് ബീജിങ്ങിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേറ്ററായ വാങ് പറയുന്നു. എലിയുടെ ശരീരത്തില്‍ത്തന്നെയുള്ള ‘ജനികത സ്വിച്ച്’ കണ്ടെത്തി…
Read More » -
വയനാട് സ്വദേശി ഇസ്രയേലില്‍ മരിച്ച നിലയില്‍, 80 കാരിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി?
വയനാട്: ബത്തേരി സ്വദേശിയായ യുവാവ് ഇസ്രയേലില്‍ മരിച്ച നിലയില്‍. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെയാണ് ജറുസലേമിലെ മേനസരാത്ത് സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ജിനേഷ് കെയര്‍ ഗിവറായി ഇസ്രയേലില്‍ എത്തിയത്. ജോലി ചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. വെള്ളിയാഴ്ച ഉച്ചയോടെ ദേഹം മുഴുവന്‍ കുത്തേറ്റ് മരിച്ച നിലയില്‍ വയോധികയെ കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ജിനേഷ്. മുന്‍പ് നാട്ടില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്തു വരികയായിരുന്നു ജിനേഷ്.
Read More » -
ഇറാനിട്ടു കൊടുത്ത പണി ബൂമറാങ്ക് പോലെ തിരിച്ച് അമേരിക്കക്കിട്ട്!! ഇറാന്റെ കണ്ണുവേട്ടിക്കാൻ അമേരിക്ക തൊടുത്തുവിട്ട ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് തിരിച്ചെത്തിയില്ല, നഷ്ടപ്പെട്ടത് റെഡാറിന്റെ കണ്ണുപോലും കെട്ടാൻ കഴിവുള്ളയെന്ന് പേരുകേട്ടവ…
ന്യൂഡൽഹി: ഇറാനിനിട്ട് അമേരിക്ക കൊടുത്ത എട്ടിന്റെ പണി പതിനാറായിട്ട് അമേരിക്കയ്ക്കിട്ടുതന്നെ കൊണ്ടു!! ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കാൻ പോയ ബി-2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളിൽ ചിലത് യുഎസിന് നഷ്ടപ്പെട്ടെന്ന് സൂചന. കഴിഞ്ഞ ജൂൺ 21-ന് മിസൗറിയിലെ വൈറ്റ്മാൻ വ്യോമ താവളത്തിൽനിന്ന് രണ്ടു ബാച്ചുകളിലായാണ് വിമാനങ്ങൾ ഇറാനിലേക്കു പുറപ്പെട്ടത്. അതിൽ ഏഴെണ്ണമടങ്ങുന്ന ആദ്യ സംഘം ഇറാനെ ലക്ഷ്യമാക്കി കിഴക്കോട്ടും രണ്ടാം സംഘം ഇറാനെ കണ്ണുമൂടിക്കെട്ടാനായി പസഫിക് സമുദ്രം ലക്ഷ്യമാക്കി പടിഞ്ഞാറോട്ടും പറന്നു. ഇതിനിടെ ആദ്യബാച്ചിലെ വിമാനങ്ങൾ ഇറാന്റെ ഫൊർദോ, നഥാൻസ്, ഇസ്ഫഹാൻ എന്നീ ആണവകേന്ദ്രങ്ങളിൽ ബങ്കർ ബസ്റ്റർ ബോംബുകളായ ജിബിയു നിക്ഷേപിച്ച് സുരക്ഷിതമായി തിരിച്ചെത്തി. 37 മണിക്കൂർ തുടർച്ചയായി പറന്നായിരുന്നു ദൗത്യം. അതേസമയം ഇറാനെ പറ്റിക്കാൻ പോയ ബി-2 വിമാനങ്ങൾ തിരിച്ചെത്തിയിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം നടക്കുമ്പോൾ ഈ ഭാഗത്തുനിന്നാണ് ആക്രമണമെന്നു കരുതി ഇറാൻ ഇവയെ ലക്ഷ്യമിട്ട് പ്രതിരോധ മിസൈലുകൾ തൊടുത്തിരുന്നു. അതേസമയം റഡാറുകളുടെ നിരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാൻ ശേഷിയുള്ളതാണ് ബി-2.
Read More » -
മരണത്തിന് തൊട്ടുമുന്‍പ് സെല്‍ഫി; കരടിയുടെ ആക്രമണത്തില്‍ ഇറ്റാലിയന്‍ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം
ബുക്കറാസ്റ്റ്: റുമാനിയയില്‍ കരടിയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം. കരടിയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്തതിന് പിന്നാലെ വിനോദസഞ്ചാരിയെ ആക്രമിക്കുകയായിരുന്നു. ഇറ്റാലിയന്‍ വിനോദ സഞ്ചാരിയായ ഒമര്‍ ഫറാങ് സിന്നാണ് (49) കരടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റുമാനിയയിലെ പ്രശസ്തമായ ട്രാന്‍സ്ഫാഗരാസന്‍ റോഡിലൂടെ സഞ്ചരിച്ച ഒമര്‍ ഫരാങ് സിന്‍ കരടിയുമായി എടുത്ത ഫോട്ടോകളും വിഡിയോയും തന്റെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. പ്രദേശത്ത് കരടിയുടെ ആക്രമണത്തെ കുറിച്ച് മറ്റ് വിനോദസഞ്ചാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഒമറിന്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഒമര്‍ തന്റെ മോട്ടോര്‍ സൈക്കിളില്‍ നിന്ന് ഇറങ്ങി കരടിക്ക് ഭക്ഷണം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് കരടി അദ്ദേഹത്തെ ആക്രമിക്കുകയും കാട്ടിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. സംഭവം നടന്നിടത്തു നിന്നും കരടിയോടൊപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ ഫോണും കണ്ടെത്തിയതായി ആര്‍ജസ് ഫോറസ്ട്രി ഡയറക്ടറേറ്റിന്റെ ഡയറക്ടര്‍ അര്‍മാന്‍ഡ് ചിരിലോയു പറഞ്ഞു. ലോംബാര്‍ഡിയുടെ വടക്കന്‍ മേഖലയിലെ സമരേറ്റ് പട്ടണത്തിലാണ് ഒമര്‍ താമസിച്ചിരുന്നത്. മാല്‍പെന്‍സ വിമാനത്താവളത്തിലായിരുന്നു ഒമര്‍ ജോലി ചെയ്തിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » -
ബംഗ്ലാദേശിനെ താലിബാനു കീഴിലുള്ള അഫ്ഗാനെ പോലെയാക്കും; ഇറാനും മാതൃക: ശരിയത്ത് നിയമം നടപ്പാക്കും; ഹിന്ദുക്കള്‍ക്ക് അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യും: പ്രഖ്യാപനവുമായി ജമാഅത്ത് ചാര്‍ മൊനായ്; ജനാധിപത്യത്തില്‍നിന്ന് മതരാഷ്ട്രത്തിലേക്കുള്ള മാറ്റമെന്നു വിമര്‍ശിച്ച് അവാമി ലീഗ്
ധാക്ക: ബംഗ്ലദേശിനെ പൂര്‍ണമായും ശരീഅത്ത് നിയമത്തിന് കീഴില്‍ കൊണ്ടുവരുമെന്ന് തീവ്ര ഇസ്‌ലാമിക ഗ്രൂപ്പായ ജമാ അത്ത് ചാര്‍ മൊനായ്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനെപ്പോലെ ബംഗ്ലദേശിനെ മാറ്റുമെന്നും അതാണ് ലക്ഷ്യമെന്നും തിക്കാന ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചാര്‍ മൊനായ് പീര്‍ മുഫ്തി സയീദ് മുഹമ്മദ് ഫൈസുല്‍ കരീം പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ ശരീ അത്ത് നിയമം രാജ്യത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് നിയമത്തിനു വിരുദ്ധമല്ലാത്ത ‘നല്ലതെല്ലാം’ ലോകത്തുനിന്നു സ്വീകരിക്കും. ഇറാന്റെ മാതൃകയും പരിഗണിക്കും. ഇസ്‌ലാമിക് മൂവ്‌മെന്റ് ബംഗ്ലദേശ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ക്കായി ശരീഅത്ത് നിയമങ്ങളില്‍ അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യുമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനും സ്ഥാപനങ്ങളും സംരംഭങ്ങളും നടത്തുന്നതിനും വിലക്കുണ്ട്. ബംഗ്ലദേശിനെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്ന നീക്കമാണ് മത സംഘടന പ്രഖ്യാപിച്ചിരിക്കുന്നതെന്നും ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുകയാണെന്നും അവാമി ലീഗ് ആരോപിച്ചു. മുഹമ്മദ് യൂനിസിന്റെ ഇടക്കാല…
Read More » -
ഇറാന്‍ വീണപ്പോള്‍ പത്തിമടക്കി ഹമാസും ഹിസ്ബുള്ളയും; വെടിനിര്‍ത്തലിനു സമ്മതമെന്നു ഹമാസ്; ചര്‍ച്ചകള്‍ ഉടന്‍ ആരംഭിച്ചേക്കും; ഈജിപ്റ്റിനെയും ഖത്തറിനെയും നിലപാട് അറിയിച്ചു; ഇസ്രയേല്‍ പൂര്‍ണമായി പിന്‍മാറണമെന്ന് ആവശ്യം; വഴങ്ങാതെ നെതന്യാഹു; 64 ശതമാനം പ്രദേശങ്ങള്‍ നിയന്ത്രണത്തിലെന്ന് സൈന്യം
ടെല്‍അവീവ്: ഗാസയില്‍ വെടിനിര്‍ത്തലിന് സമ്മതമറിയിച്ച് ഹമാസ്. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് സമ്മതം അറിയിച്ചത്. അകാരണമായി ഇസ്രയേല്‍ പലസ്തീനികളെ കൊന്നൊടുക്കുകയാണെന്നും എത്രയും വേഗം വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതിന് സമ്മതമാണെന്നും ഈജിപ്തിനെയും ഖത്തറിനെയുമാണ് ഹമാസ് അറിയിച്ചത്. സ്ഥിരമായ വെടിനിര്‍ത്തലിന് വഴി തെളിക്കുന്ന കരാറിലേക്ക് എത്തിച്ചേരുന്നതാവണം നിലവിലെ വ്യവസ്ഥകളെന്നും രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണമെന്നും ഹമാസിന്റെ സഖ്യ കക്ഷിയായ ഇസ്‌ലാമിക് ജിഹാദും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഹാമസിനെ പിന്തുണച്ചിരുന്ന ഇറാന്റെ പതനത്തിനു പിന്നാലെയാണ് ഹിസ്ബുള്ളയും ഹമാസും പത്തിമടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹിസ്ബുള്ള നിബന്ധനകളോടെ ആയുധങ്ങള്‍ കൈമാറാമെന്നു സൂചന നല്‍കിയിട്ടുണ്ട്. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെ വന്‍ നാശമാണ് ഹമാസിനുണ്ടായതെന്നും പറയുന്നു. ഹമാസ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ കരാര്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഹമാസ് ഒരു ശത്രുവെന്ന് പറയാനാകാത്ത വിധം നശിപ്പിച്ചു കളഞ്ഞുവെന്നും സൈന്യത്തിന്റെ പക്കലാണ് നിയന്ത്രണമെന്നും ഇസ്രയേല്‍ സൈനിക വക്താവ് വ്യക്തമാക്കി. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കുന്നത് വരെ നടപടികള്‍ തുടരുമെന്നും സൈന്യം…
Read More » -
മസൂദ് അസര്‍ എവിടെ? മുംബൈ ഭീകരാക്രമണ കേസ് ആസൂത്രകന്‍ പാകിസ്താനില്‍ ഇല്ലെന്നു ബിലാവല്‍ ഭൂട്ടോ; ‘അയാളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല, അഫ്ഗാനിസ്ഥാനില്‍ എങ്കില്‍ ഒന്നും ചെയ്യാനില്ല; നാറ്റോ പരാജയപ്പെട്ട സ്ഥലത്ത് ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല’
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഐക്യരാഷ്ട്ര സഭയടക്കം ഭീകരവാദിയായി പ്രഖ്യാപിച്ച മസൂദ് അസര്‍ പാകിസ്താനില്‍ ഇല്ലെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മസൂദ് എവിടെയെന്ന ചോദ്യം ഉയരുന്നത്. ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവനെ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇയാളെ പാര്‍പ്പിച്ചിരുന്നത് ജനവാസ മേഖലയിലായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മസൂദ് അസര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നു പാകിസ്താന് അറിയില്ലെന്നായിരുന്നു ഭൂട്ടോയുടെ പ്രസ്താവന. ഇയാള്‍ അഫ്ഗാനിസ്താനിലുണ്ടെന്നാണു സൂചന. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനെന്ന നിലയില്‍ കൈമാറണമെന്ന് ഇന്ത്യയുടെ നിരന്തര ആവശ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മസൂദിന്റെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. ‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ലെ’ന്നാണു അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഭൂട്ടോ പറയുന്നത്. അഫ്ഗാന്‍ ജിഹാദികളുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ അവിടെയുണ്ടാകുമെന്നാണു കരുതുന്നത്. പാകിസ്താനിലുണ്ടെന്ന് ഇന്ത്യ വിശ്വസനീയ തെളിവുകള്‍ നല്‍കിയാല്‍ മസൂദിനെ അറസ്റ്റ് ചെയ്യാന്‍ തയാറാണെന്നും ഭൂട്ടോ പറഞ്ഞു. മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലാണെങ്കില്‍ പാകിസ്താന് ഒന്നും ചെയ്യാനില്ല. പാശ്ചാത്യലോകം…
Read More »