World

    • ടെലികോം വിപ്ലവത്തിന്റെ പുതിയ ഘട്ടം പ്രഖ്യാപിച്ച് ജിയോ

      ബാഴ്‌സലോണ/കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി പ്രദര്‍ശനമായ ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ സുപ്രധാന പ്രഖ്യാപനം നടത്തി ജിയോ പ്ലാറ്റ്‌ഫോംസ് ഗ്രൂപ്പ് സിഇഒ മാത്യു ഉമ്മന്‍. ആഗോള ടെലികോം മേഖലയുടെ ദിശ മാറ്റിക്കുറിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിനാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് സാക്ഷ്യം വഹിച്ചത്. കണക്റ്റിവിറ്റി എന്നതിനപ്പുറം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകൃതമായ ഒരു ഭാവിയിലേക്കുള്ള ജിയോ പ്ലാറ്റ്‌ഫോംസിന്റെ ചുവടുമാറ്റമാണ് സിഇഒ വ്യക്തമാക്കിയത്. ടെലികോം വിനിമയങ്ങളുടെ മൂല്യം അളക്കുന്ന രീതിയില്‍ തന്നെ ഒരു ‘യുഗമാറ്റം’ അനിവാര്യമാണെന്ന് മാത്യു ഉമ്മന്‍ വ്യക്തമാക്കി. കേവലം ഡാറ്റ കൈമാറുന്ന ശൃംഖലകളില്‍ നിന്ന് ആധുനിക എഐ സേവനങ്ങളുടെ പവര്‍ഹൗസുകളായി ടെലികോം കമ്പനികള്‍ മാറുന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത്. ‘ഈ മാറ്റം സാങ്കേതികമായ ഒരു അപ്‌ഗ്രേഡ് മാത്രമല്ല; മറിച്ച് ടെലികോം കമ്പനികള്‍ എങ്ങനെ വരുമാനം കണ്ടെത്തുന്നു എന്നതിലും ഉപഭോക്താക്കള്‍ക്ക് എങ്ങനെ മൂല്യം നല്‍കുന്നു എന്നതിലും വരുന്ന കാതലായ മാറ്റമാണ്.’ ടെലികോം വ്യവസായം മൂന്നാമത്തെ വലിയ പരിണാമ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. വോയ്‌സ് കോളുകളില്‍…

      Read More »
    • പശ്ചിമേഷ്യൻ ആക്രമണത്തിന്റെ ​ഗതിമാറുന്നു, ഇസ്രയേലിലേക്ക് കിലോമീറ്ററുകൾ ദൂരം കനത്ത നാശം വിതയ്ക്കാൻ സാധിക്കുന്ന ക്ലസ്റ്റർ ബോംബ് വിക്ഷേപിച്ച് ഇറാൻ… ശനിയാഴ്ച മുതൽ തൊടുത്തുവിട്ടത് 5 ക്ലസ്റ്റർ ബോംബുകൾ!! ഇറാൻ ഈ കഴിവ് എങ്ങനെ വികസിപ്പിച്ചെടുത്തു? പിന്നിൽ റഷ്യയോ, ചൈനയോ- സംശയിച്ച് ഇസ്രയേലും യുഎസും-Video

      ടെൽ അവീവ്: ഏറ്റവും അപകടകാരിയായ ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ വഹിച്ചുകൊണ്ടുള്ള ബാലിസ്റ്റിക് മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായി ഇസ്രയേലി പ്രതിരോധ സേന. ഇറാന്റെ ഈ ആക്രമണം രാജ്യത്ത് കനത്ത നാശനഷ്ടമുണ്ടാക്കുന്നുവെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കിലോമീറ്ററുകൾ വ്യാപിച്ച് കനത്ത നാശനഷ്ടം ഉണ്ടാക്കാനും സാധിക്കുന്നവയാണ് ക്ലസ്റ്റർ ബോംബുകൾ. ക്ലസ്റ്റർ ബോംബ് മിസൈലുകളുടെ വാർഹെഡ് താഴേക്കിറങ്ങുമ്പോൾ തുറക്കുകയും ഏകദേശം 2.5 കിലോഗ്രാം സ്‌ഫോടകവസ്തുക്കളുള്ള 20 ചെറിയ ബോംബുകളായി മാറി ഏകദേശം 8 കിലോമീറ്റർ ചുറ്റളവിൽ ചിതറുകയും ചെയ്യുന്നുവെന്നാണ് ഐഡിഎഫ് പറയുന്നത്. അതേസമയം ഇപ്പോൾ നടക്കുന്ന യുദ്ധത്തിലും 2025 ജൂണിലെ യുദ്ധത്തിലും ഇസ്രയേലിലേക്ക് ഇറാൻ നിരവധി തവണ ക്ലസ്റ്റർ ബോംബ് വിക്ഷേപിച്ചതായി ഐഡിഎഫ് നേരത്തെ സ്ഥിരീകരിച്ചിട്ടുണ്ട്. അതുപോലെ യെമനിലെ ഹൂതികളും കഴിഞ്ഞ വർഷം ഇസ്രായേലിലേക്ക് ക്ലസ്റ്റർ ബോംബ് വാർഹെഡുകൾ ഉപയോഗിച്ച് നിരവധി മിസൈലുകൾ വിക്ഷേപിച്ചതായി ഐഡിഎഫ് പറയുന്നു. ഈ ആയുധങ്ങളുടെ കടന്നുവരവ് സംഘർഷത്തിന്റെ ഗതി മാറ്റുമെന്ന് സൈനിക വിശകലന വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒരു പ്രത്യേക…

      Read More »
    • ‘ഈ യുദ്ധം ഒഴിവാക്കാൻ പരമാവധി ശ്രമിച്ചു, അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നു… രാജ്യങ്ങളുടെ സ്വാധീനവും പരമാധികാരവും ഇറാൻ മാനിക്കുന്നു, പക്ഷെ മേഖലയിലെ നിങ്ങളുടെ സമാധാനം ഉറപ്പാക്കേണ്ടത് അവിടുത്തെ രാജ്യങ്ങൾ തന്നെ’- ഇറാൻ പ്രസിഡന്റ്

      ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരെ നടത്തിയ സൈനികാക്രമണത്തിന് പിന്നാലെയാണ് ഇറാന് പ്രതികരിക്കേണ്ടിവന്നതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. യുദ്ധം ഒഴിവാക്കാൻ ഡിപ്ലോമാറ്റിക് ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അവസാനം സ്വയംരക്ഷയ്ക്ക് ഇറങ്ങേണ്ടിവന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളുടെയും സൗഹൃദരാജ്യങ്ങളുടെയും നേതാക്കളോട് അഭിമുഖമായി എക്സിൽ (X) പങ്കുവെച്ച സന്ദേശത്തിലാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. “പ്രിയപ്പെട്ട സൗഹൃദ- അയൽരാജ്യങ്ങളുമായ നേതാക്കളേ, നിങ്ങളുടെ സഹായത്തോടെയും നയതന്ത്ര മാർഗങ്ങളിലൂടെയും ഈ യുദ്ധം ഒഴിവാക്കാൻ ഞങ്ങൾ ശ്രമിച്ചു, എന്നാൽ അമേരിക്കൻ–സയോണിസ്റ്റ് സൈനികാക്രമണം ഞങ്ങളെ സ്വയംരക്ഷയ്ക്ക് ഇറങ്ങാൻ നിർബന്ധിതരാക്കി” എന്നാണ് പെസെഷ്കിയാൻ പറഞ്ഞത്. മേഖലയിലെ രാജ്യങ്ങളുടെ സ്വാധീനവും പരമാധികാരവും ഇറാൻ മാനിക്കുന്നുവെന്നും, മേഖലയിലെ സമാധാനം ഉറപ്പാക്കേണ്ടത് അവിടുത്തെ രാജ്യങ്ങൾ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിഡിൽ ഈസ്റ്റിലുടനീളം സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇതിനിടെ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) യുദ്ധകാല തീരുമാനങ്ങളിൽ കൂടുതൽ നിയന്ത്രണം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നിരവധി മുതിർന്ന കമാൻഡർമാർ കൊല്ലപ്പെട്ട സാഹചര്യത്തിലും യുദ്ധ…

      Read More »
    • ടെഹ്റാനിൽ അർധരാത്രിയിൽ വൻ സ്ഫോടനങ്ങൾ…ബെയ്‌റൂട്ടിലും ടൈറിലും വ്യോമാക്രമണം നടത്തി ഇസ്രായേൽ!! ശനിയാഴ്ച മുതൽ ഇറാനിൽ ആക്രമിക്കപ്പെട്ടത് 150 ലധികം ന​ഗരങ്ങൾ… തിരിച്ചടിച്ച് ഇറാൻ, ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ പുതിയ ആക്രമണം

      ടെഹ്റാൻ/ബെയ്‌റൂട്ട്: യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന ആക്രമണങ്ങൾ ആറാം ദിവസവും തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ അർധരാത്രിയിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച അർദ്ധരാത്രിക്ക് ശേഷം നഗരത്തിന്റെ കിഴക്കൻ ഭാഗത്താണ് വലിയ സ്‌ഫോടനങ്ങൾ ഉണ്ടായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ടെഹ്റാനു പുറമെ സാനന്ദാജ്, സാഖെസ്, ബുകാൻ എന്നീ കുർദിഷ് നഗരങ്ങളിലും രാത്രിയിൽ ആക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട്. അതേസമയം കഴിഞ്ഞ ശനിയാഴ്ച മുതൽ ഇറാനിലെ 150-ലധികം നഗരങ്ങൾ ആക്രമിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇതിന് തിരിച്ചടിയെന്നോണം ഇസ്രായേലിലെയും മിഡിൽ ഈസ്റ്റിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ലെബനനിലെ ബെയ്‌റൂട്ടിലും ടൈറിലും ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ്. ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളായ ഗോബെയ്രി, ഹാരെത് ഹ്രീക്ക്, ബിർ അൽ-അബേദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ടൈറിലെ അൽ ഷഹാബിയ ജില്ലയിലെ ഒരു വീടിന് നേരെയും നബാത്തിയ മേഖലയിലും ആക്രമണങ്ങൾ…

      Read More »
    • കുവൈത്തിൽ ബ്രിട്ടീഷ് ഓയിൽ ടാങ്കറിൽ വൻ സ്ഫോടനം!! ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരക്കുന്നു, ജീവനക്കാർ സുരക്ഷിതർ!! ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ,

      ന്യൂഡൽഹി: യുഎസ്- ഇറാൻ യുദ്ധം നിലനിൽക്കുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിൽ വൻ സ്‌ഫോടനം നടന്നതായി ബ്രിട്ടന്റെ കടൽസുരക്ഷ ഏജൻസിയായ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) റിപ്പോർട്ട് ചെയ്തു. ടാങ്കറിൽ നിന്ന് എണ്ണ കടലിലേക്ക് ഒഴുകുന്നതായും ഇത് ഗുരുതരമായ പാരിസ്ഥിതിക ആഘാതമുണ്ടാക്കിയേക്കാമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. അതേസമയം കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലിൽ സ്ഫോടനമുണ്ടായത്. ചരക്കു കപ്പലിൽനിന്നുള്ള എണ്ണ കടലിൽ പരന്നു. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുണ്ട്. ബ്രിട്ടീഷ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക–ഇറാൻ–ഇസ്രായേൽ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിലെ കപ്പൽഗതാഗതത്തെ ബാധിക്കുന്ന പുതിയ സംഭവമാണിത്. നങ്കൂരമിട്ടിരുന്ന ടാങ്കറിന്റെ മാസ്റ്റർ നൽകിയ വിവരമനുസരിച്ച് കപ്പലിന്റെ ഇടത് ഭാഗത്ത് വലിയ സ്ഫോടനശബ്ദം കേട്ടതായും തുടർന്ന് സമീപത്തുനിന്ന് ഒരു ചെറിയ ബോട്ട് പ്രദേശം വിട്ടുപോകുന്നത് കണ്ടതായും UKMTO എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ…

      Read More »
    • ഇറാൻ ഖമേനിയുടെ ശവസംസ്കാരം മാറ്റിവച്ചു; അനിവാര്യ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രം ചടങ്ങുകളെന്ന് ഇറാൻ നേതൃത്വം

      ടെഹ്റാൻ: യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്ക്കാര ചടങ്ങ് മാറ്റിവച്ചു. നിയന്ത്രിക്കാനാവാത്ത ജനപങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അത് കൈകാര്യം ചെയ്യാൻ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇറാൻ ഇക്കാര്യം അറിയിച്ചത് .ബുധനാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ നിശ്ചയിച്ചിരുന്ന വിടവാങ്ങൽ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അറിയിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തവും ശരിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുക്കുമ്പോൾ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് ടെഹ്‌റാനിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് കോർഡിനേഷൻ കൗൺസിൽ മേധാവി മൊഹ്‌സെൻ മഹമൂദി മാധ്യമങ്ങളോട് പറഞ്ഞു. 86-ാം വയസ്സിൽ ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള ദേശീയ ദുഃഖാചരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം കൗൺസിലിനാണ്. ശനിയാഴ്ച ദീർഘകാല നേതാവിന്റെ മരണത്തെത്തുടർന്ന് ഇറാന്റെ സ്റ്റേറ്റ് മീഡിയ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. 1989-ൽ ശവസംസ്കാരം നടത്തിയ ഖമേനിയുടെ മുൻഗാമിയായ ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ ശവസംസ്കാര ചടങ്ങിൽ കാണപ്പെട്ട വൻ ജനക്കൂട്ടത്തെപ്പോലെ വലിയൊരു ജനക്കൂട്ടത്തെയാണ്…

      Read More »
    • ഇറാനെതിരെയുള്ള ആക്രമണത്തിന് 10ൽ പതിനഞ്ച് മാർക്ക് നല്കാമെന്ന് ട്രംപ്; പ്രസിഡന്റിന് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല; ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ

      വാഷിംഗ്ടൺ: ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കൻ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് യുദ്ധത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം വാചാലനായത്. യുദ്ധമുന്നണിയിൽ കാര്യങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും പത്തിൽ എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് താൻ പതിനഞ്ച് മാർക്ക് നൽകുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ഇറാനെതിരെ പ്രസിഡന്‍റ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്‍റെ നിർണ്ണായക പിന്തുണ ലഭിച്ചു. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. ഇതോടെ, കോൺഗ്രസിന്റെ തടസങ്ങളില്ലാതെ ഇറാനിലെ സൈനിക നടപടികളുമായി ട്രംപിന് മുന്നോട്ട് പോകാം. മേഖലയിലെ സമാധാനത്തിന് ഇറാൻ ഭീഷണിയാണെന്നും സൈനിക നടപടി അനിവാര്യമാണെന്നുമുള്ള ട്രംപിന്‍റെ വാദത്തെ സെനറ്റ് ശരിവെക്കുകയായിരുന്നു. സൈനിക നടപടികൾ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ ലഭിച്ച ഈ…

      Read More »
    • ‘അമേരിക്ക ഈ യുദ്ധത്തില്‍ തോല്‍ക്കും, ലോകക്രമം അടിമുടി മാറും’: ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയവും ഇറാനുമായുള്ള യുദ്ധവും പ്രവചിച്ച പ്രഫ. ജിയാങ് സ്യുക്വിന്‍; ‘ഇറാന്റെ യുദ്ധം ലോക സമ്പദ് വ്യവസ്ഥയ്ക്ക് എതിരേ; അമേരിക്കയുടെ യുദ്ധ തന്ത്രങ്ങള്‍ പഴയത്; എണ്ണ വില്‍ക്കാതിരുന്നാല്‍ എഐ കുമിളയും പൊട്ടും’

      ന്യൂയോര്‍ക്ക്: ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടുമെന്നും ഇത് ലോകക്രമത്തെ ഉടച്ചു വാര്‍ക്കുമെന്നുമുള്ള ഞെട്ടിക്കുന്ന പ്രവചനവുമായി ചൈനീസ് പ്രഫസര്‍ ജിയാങ് സ്യുക്വിന്‍. ഹാവാര്‍ഡ് സര്‍വകലാശാലയില്‍നിന്നു ബിരുദം നേടിയ അദ്ദേഹം നേരത്തേയും വമ്പന്‍ പ്രവചനങ്ങള്‍ നടത്തി ഞെട്ടിച്ചിട്ടുണ്ട്. അതിലൊന്ന് 2024ലെ തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിക്കുമെന്നായിരുന്നു. മറ്റൊന്ന് ഇറാനുമായി യുദ്ധത്തില്‍ ഏര്‍പ്പെടും എന്നതായിരുന്നു. ഇനിയൊന്ന് ഈ യുദ്ധത്തില്‍ അമേരിക്ക പരാജയപ്പെടും എന്നത്. മൂന്നാമത്തെ കാര്യം സംഭവിച്ചിട്ടില്ലെങ്കിലും അതിലേക്കാണു സാധ്യതകളെന്നും ‘യുദ്ധത്തിന്റെ പുരോഗതി വിശകലനം ചെയ്യുമ്പോള്‍, അമേരിക്കയേക്കാള്‍ കൂടുതല്‍ നേട്ടങ്ങള്‍ ഇറാനുണ്ടെന്നാണ് കരുതുന്നതെന്നും’ പ്രഫ. ജിയാങ് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പ്രഫ. ജിയാങ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം പരസ്പരം ക്ഷീണിപ്പിക്കുന്ന (War of attrition) ഒന്നായിട്ടാണു കരുതുന്നത്. ഇറാന്‍കാര്‍ കഴിഞ്ഞ 20 വര്‍ഷമായി ഈ പോരാട്ടത്തിനായി തയ്യാറെടുക്കുകയാണ്. അവരുടെ മതവിശ്വാസമനുസരിച്ച് ഇത് ‘വലിയ സാത്താന്’ (Great Satan) എതിരെയുള്ള യുദ്ധമാണ്. കഴിഞ്ഞ ജൂണിലെ 12 ദിവസത്തെ യുദ്ധം ഇസ്രായേലിന്റെയും…

      Read More »
    • ഇന്ത്യക്ക് എണ്ണ നല്‍കാന്‍ റഷ്യ റെഡി! കടലില്‍ കപ്പലില്‍ കാത്തു കിടക്കുന്നത് 9.5 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍; അനുമതി കിട്ടിയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തീരത്തെത്തും; റിഫൈനറികളിലെ സ്‌റ്റോക്ക് 25 ദിവസത്തേക്കു മാത്രം; ഇന്ത്യക്കു മുന്നില്‍ പ്രതിസന്ധി

      ന്യൂഡല്‍ഹി: പശ്ചിമേഷ്യ യുദ്ധത്തിലേക്കു മാറിയതോടെ ഇന്ത്യയിലേക്കു എണ്ണ വിതരണത്തിനു സജ്ജമായി റഷ്യ. ഇന്ത്യന്‍ സമുദ്രത്തിന് സമീപമുള്ള കപ്പലുകളിലായി ഏകദേശം 9.5 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ ഇവ എത്തിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട്. കപ്പലുകളിലെ ഈ ചരക്കുകള്‍ യഥാര്‍ത്ഥത്തില്‍ എങ്ങോട്ടാണ് പോകേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നും ഇത് റിഫൈനറികള്‍ക്ക് പെട്ടെന്നുള്ള ക്ഷാമം മറികടക്കാന്‍ സഹായിക്കുമെന്നും സോഴ്‌സിനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രൂഡ് ഓയില്‍ സ്റ്റോക്ക് ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്നതിനാല്‍ ഇന്ത്യ എണ്ണ പ്രതിസന്ധിയിലേക്കു പോകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ഗ്യാസോയില്‍, ഗ്യാസോലിന്‍, ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) എന്നിവയുടെ പരിമിതമായ ശേഖരം മാത്രമാണ് റിഫൈനറികളുടെ പക്കലുള്ളത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം 10-15 ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അത് നേരിടാന്‍ ബദല്‍ വിതരണ മാര്‍ഗങ്ങള്‍ ന്യൂഡല്‍ഹി തേടുകയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബദല്‍ വിതരണത്തിനായി നിര്‍ബന്ധിതരാകുന്നു ലോകത്തിലെ…

      Read More »
    • ട്രംപിന്റെ ഭീഷണി മുഖവിലയ്ക്കെടുക്കുന്നില്ല!! ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാർ, ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ സന്നദ്ധത അറിയിച്ച് റഷ്യ!! വരും ആഴ്ചകളിൽ 95 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്തെത്തും

      മോസ്‌കോ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം ഇന്ത്യ നേരിടുന്ന ഇന്ധന പ്രതിസന്ധിക്ക് പരിഹാരവുമായി റഷ്യ. ഇന്ത്യയിലേക്ക് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യാൻ തയാറെന്ന് അറിയിച്ചിരിക്കുകയാണ് റഷ്യ. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതി തടസപ്പെട്ടതോടെ, ആവശ്യത്തിന് എണ്ണശേഖരമില്ലാത്തതിനാൽ ഇന്ത്യ മറ്റു വഴികൾ തേടാൻ നിർബന്ധിതരായിരുന്നു. അതേസമയം അമേരിക്കയുടെ സമ്മർദത്തെ മറികടന്നാണ് റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ഇന്ത്യ തീരുമാനമെടുത്തത്. റഷ്യയിൽനിന്നുള്ള ഈ സഹായം ഇന്ത്യയുടെ ആഭ്യന്തര വിപണിയിലെ ഇന്ധനത്തിന്റെ ലഭ്യതക്കുറവ് പരിഹരിക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, ഖത്തറിൽ നിന്നുള്ള ദ്രാവക പ്രകൃതിവാതകത്തിന്റെ (എൽഎൻജി) വിതരണം നിലച്ച സാഹചര്യത്തിൽ ഗ്യാസ് വിതരണത്തിലും സഹകരിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടെ വരാനിരിക്കുന്ന ആഴ്ചകളിൽ റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത് എത്തുന്നതോടെ ഇന്ധനക്ഷാമത്തിന് താൽക്കാലിക ആശ്വാസം ലഭിക്കുമെന്ന് വിവരം. ഇതിനിടെ ഇന്ത്യൻ തീരത്തിനടുത്തുള്ള കപ്പലുകളിലുള്ള എണ്ണ അടുത്ത ആഴ്ചകളിൽ തന്നെ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് വലിയ…

      Read More »
    Back to top button
    error: