World

    • വെറുതെ ചെന്നുകേറിക്കൊടുക്കണ്ട, അവർ ജീവനോടെ വിഴുങ്ങിക്കളയും!! ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു ഇടത്താവളമാക്കി കാനഡയെ മാറ്റാമെന്ന് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റി… ചൈനയുമായി കരാറിലേർ‍പ്പെട്ടാൽ 100% തീരുവ… തുറുപ്പുചീട്ട് പുറത്തിറക്കി ട്രംപ്

      വാഷിങ്ടൻ: ചൈനയുമായുള്ള വ്യാപാര കരാറുമായി മുന്നോട്ടുപോയാൽ കാനഡയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് 100% തീരുവ ചുമത്തുമെന്ന പതിവ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയുമായുള്ള കരാർ നടപ്പിലായാൽ ചൈന ‘കാനഡയെ ജീവനോടെ വിഴുങ്ങുമെന്ന്’ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ട്രംപ് ഉപദേശവും നൽകി. ‘‘ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് എത്തിക്കാനുള്ള ഒരു ഇടത്താവളമാക്കി കാനഡയെ മാറ്റാമെന്ന് കാർണി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് തെറ്റി. ചൈന കാനഡയെ ജീവനോടെ വിഴുങ്ങും. കാനഡയുടെ വ്യാപാരത്തെയും സാമൂഹിക ഘടനയെയും ജീവിതരീതിയെയും അത് പൂർണമായും നശിപ്പിക്കും’’– ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. അതേസമയം അടുത്തിടെ മാർക്ക് കാർണി ചൈന സന്ദർശിച്ചിരുന്നു. എട്ടു വർഷത്തിനുശേഷമായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ചൈന സന്ദർശിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാനഡയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ നികുതി ചൈന കുറയ്ക്കുമെന്ന് മാർക്ക് കാർണി പറഞ്ഞിരുന്നു. ഇതിനു പകരമായി ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾ 6% നികുതി നിരക്കിൽ കാനഡയിലേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിക്കുമെന്നും കാർണി അന്നു പ്രഖ്യാപിച്ചിരുന്നു. യുഎസിന്റെ…

      Read More »
    • ഇറാൻ ഭയന്നിട്ടില്ല, ഖമെനെയി ബങ്കറിൽ ഒളിച്ചിരിക്കുകയല്ല… അമേരിക്കയെ നേരിടാൻ ഇറാൻ തയാർ, രാജ്യത്തെ ആക്രമണങ്ങൾക്കു പിന്നിൽ വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടൽ!! ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയത് വിദേശ ശക്തികൾ ഇന്റർനെറ്റ് വഴി അക്രമം പ്രോത്സാഹിപ്പിക്കുന്നതിനാൽ- ഇറാൻ കോൺസൽ ജനറൽ

      മുംബൈ: ഇറാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തെ നേരിടാൻ പൂർണമായും സജ്ജമാണെന്നും, സുപ്രീം ലീഡർ ആയത്തുല്ല അലി ഹൊസൈനി ഖമെനെയി ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ ഇറാൻ കോൺസൽ ജനറൽ സഈദ് റെസാ മൊസയ്യബ് മൊത്ലാഘ്. ഖമെനെയി ആവശ്യമായ എല്ലാ യോഗങ്ങളും ഉദ്യോഗസ്ഥരുമായി തുടരുന്നുണ്ടെന്നും വീഡിയോ കോൺഫറൻസിങ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് സ്വാഭാവികമാണെന്നും, ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന വാദങ്ങൾ വ്യാജമാണെന്നും കോൺസൽ ജനറൽ കൂട്ടിച്ചേർത്തു. എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഇറാനിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് പ്രതികരിച്ച അദ്ദേഹം, വിദേശ രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടലാണ് ഇറാനിലെ അക്രമങ്ങൾക്ക് പിന്നിലെന്നും ആരോപിച്ചു. ജനുവരി 8, 9 തീയതികളോടെ പ്രതിഷേധങ്ങൾ അക്രമത്തിലേക്ക് വഴിമാറി, തുടർന്ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ അട്ടിമറികളും നാശനഷ്ടങ്ങളും ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങളിൽ ആകെ 3,117 പേർ കൊല്ലപ്പെട്ടുവെന്നും, ഇതിൽ 2,427 പേർ സാധാരണ…

      Read More »
    • ട്രംപിനെതിരെ ഒളിയമ്പെയ്ത് മാർക്ക് കാർണി!! ‘വൻ ശക്തികൾ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതും താരീഫിൽ സ്വാധീനം ചെലുത്തുന്നതും വർധിച്ചു വരുന്നു’… കാനഡ നിലനിൽക്കുന്നത് അമേരിക്ക കാരണമാണമെന്ന് ട്രംപ്!! അമേരിക്കയില്ലെങ്കിലും ഞങ്ങൾ നിലനിൽക്കും കാരണം ഞങ്ങൾ കനേഡിയൻസാണ്- മാർക്ക് കാർണി… ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിൻവലിച്ച് ട്രംപ്

      വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും കൊമ്പുകോർത്തതിനു പിന്നാലെ ‘ബോർഡ് ഓഫ് പീസി’ലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ അഭിസംബോധന ചെയ്തുകൊണ്ട് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച് തുറന്ന കത്തിലൂടെയാണ് ക്ഷണം പിൻവലിച്ച കാര്യം ട്രംപ് അറിയിച്ചത്. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ വെച്ച് നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മാർക്ക് കാർണി നടത്തിയ പ്രസംഗമാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കത്തിനു പിന്നിൽ. പരിവർത്തനമല്ല, അടിസ്ഥാനപരമായ തകർച്ചയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന് കാർണി ദാവോസിൽ വെച്ച് പറഞ്ഞിരുന്നു. കൂടാതെ വൻ ശക്തികൾ സാമ്പത്തിക നയങ്ങളെ ആയുധമാക്കുന്നതും താരീഫിൽ സ്വാധീനം ചെലുത്തുന്നതും വർധിച്ചു വരുന്നുവെന്നും കാർണി പറഞ്ഞു. അമേരിക്കയുടേയോ ട്രംപിന്റേയോ പേര് എടുത്ത് പറയാതെയായിരുന്നു കാർണിയുടെ പരാമർശം. എന്നാൽ ഇത് ട്രംപിനെതിരേയാണെന്ന് വ്യാപകമായി പ്രചരിച്ചു. ‌ സംഭവം വൈറലായതിനു പിന്നാലെ മറുപടിയുമായി ട്രംപ് രംഗത്തെത്തി. അമേരിക്ക കാരണമാണ് കാനഡ നിലനിൽക്കുന്നതെന്ന്…

      Read More »
    • ബോർഡ് ഓഫ് പീസ് ട്രംപിന്റെ പുതിയ ഉടായിപ്പോ? ക്ഷണം നിരസിച്ച ഫ്രാൻസിന് ട്രംപിന്റെ വക 200% താരിഫ് ഭീഷണി!! പുതിയ സംഘടന നിലവിലെ ലോകക്രമത്തിന് ഭീഷണിയെന്ന് വിമർശനം, ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്ര സഭ… സംശയദൃഷ്ടിയോടെ നോക്കി ഇന്ത്യ

      വാഷിങ്ടൺ: ലോക സമാധാനത്തിന് വേണ്ടിയെന്ന വാദവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപികരിച്ച ബോർഡ് ഓഫ് പീസിനെ സംശയത്തോടെ നോക്കി ഇന്ത്യയും ഐക്യരാഷ്ട്ര സഭയും. പുതിയ സംഘടന നിലവിൽ വന്നതായി വൈറ്റ് ഹൗസ് അറിയിച്ചതോടെ വിവിധ ലോക നേതാക്കൾ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. അതേസമയം ട്രംപായിരിക്കും ബോർഡിന്റെ സ്ഥിരം മേധാവി. സ്വിറ്റ്‌സർലാൻഡിലെ ദാവോസിൽ ചേർന്ന ലോക എക്കണോമിക് ഫോറത്തിലാണ് ട്രംപ് പുതിയ സംഘടനയിൽ ഒപ്പുവെച്ചത്. ഗാസയിൽ സമാധാനത്തിനായി പ്രവർത്തിക്കുമെന്ന് അവകാശപ്പെട്ടാണ് സംഘടന രൂപം കൊണ്ടത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സംഘടനയോട് മുഖം തിരിച്ചിരിക്കുകയാണ്. ഇന്ത്യ, ചൈന, റഷ്യ, ഫ്രാൻസ്, യുകെ തുടങ്ങി അമേരിക്ക ഒഴികെ ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിലെ ഒരു സ്ഥിര അംഗവും ജി 7ലെ ഒരു അംഗവും ഇതിൽ അംഗത്വമെടുത്തിട്ടില്ല. കഴിഞ്ഞ ആഴ്ച ഇന്ത്യ അടക്കം 60 രാജ്യങ്ങളെ സംഘടനയുടെ ഭാഗമാകാൻ വേണ്ടി ട്രംപ് ക്ഷണിച്ചിരുന്നു. പക്ഷെ 19 രാജ്യങ്ങൾ മാത്രമേ ബോർഡ് ഓഫ് പീസിൽ അംഗത്വമെടുത്തിട്ടുള്ളു. പാക്കിസ്ഥാൻ, യുഎഇ, ഖത്തർ,…

      Read More »
    • ‘എന്റെ ഭീഷണിയിൽ 837 പേരെ തൂക്കിലേറ്റുന്നത് ഇറാൻ വേണ്ടെന്നു വച്ചു’… ഇറാനിൽ യുദ്ധത്തിനുള്ള കോപ്പുകൂട്ടലുമായി യുഎസ്!! ‘ഞങ്ങൾ ഇറാനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്, ഒരു വലിയ നാവികസന്നാഹം ഇറാനിലേക്ക് നീങ്ങുകയാണ്, ചിലപ്പോൾ ആ സന്നാഹത്തെ ഉപയോഗിക്കേണ്ടി വരില്ല’- ട്രംപ്

      വാഷിങ്ടൺ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെ ഇറാനെതിരെ യുദ്ധത്തിനുള്ള സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി ട്രംപിന്റെ വെളിപ്പെടുത്തൽ. സൈനിക നടപടികൾക്ക് സാധ്യത കുറവാണെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് പറഞ്ഞത്. ഇതിന് വിരുദ്ധമായ നീക്കമാണ് ഇപ്പോൾ നടക്കുന്നത്. പ്രതിഷേധക്കാർക്ക് വധശിക്ഷ നൽകുന്നത് ഇറാൻ നിർത്തിയതായി അറിയിച്ചതിനെ തുടർന്നാണ് സൈനിക നീക്കമുണ്ടാകില്ലെന്ന് ട്രംപ് നിലപാട് മയപ്പെടുത്തിയത്. അതേസമയം ദക്ഷിണ ചൈനാക്കടലിലെ അഭ്യാസങ്ങളിൽ നിന്ന് യുഎസ്എസ് എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിനെ മിഡിൽ ഈസ്റ്റിലേക്ക് മാറ്റാൻ ഉത്തരവിട്ടതായി കഴിഞ്ഞയാഴ്ച യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ട്രംപിന്റെ ഇപ്പോഴത്തെ പ്രഖ്യാപനം. “ഞങ്ങൾ ഇറാനെ ശ്രദ്ധയോടെ നിരീക്ഷിക്കുകയാണ്,” സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് തിരിച്ചെത്തുന്നതിനിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വലിയ നാവികസന്നാഹം ഇറാനിലേക്ക് നീങ്ങുന്നതായും ചിലപ്പോൾ ആ സന്നാഹത്തെ ഉപയോഗിക്കേണ്ടി വരില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.…

      Read More »
    • എടുത്ത തീരുമാനങ്ങളെല്ലാം ആനമണ്ടത്തരം !! യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപ്!!പ്രസിഡന്റെടുത്ത തീരുമാനങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കി, താരിഫ് നടപടിയെ എതിർത്ത് 54% വോട്ടർമാർ, യുഎസിന്റെ നില ഒരു വർഷം മുൻപത്തെക്കാൾ മോശം 49 ശതമാനം പേർ- സർവേ ഫലം

      വാഷിങ്ടൺ: എടുത്ത തീരുമാനങ്ങളെല്ലാം ആന മണ്ടത്തരങ്ങൾ, യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാളാണ് ഡൊണാൾഡ് ട്രംപെന്ന് സർവേ ഫലം. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിൽ മടങ്ങിയെത്തിയത് രാജ്യത്തിന് പുരോഗതി നൽകിയെന്ന് രാജ്യത്തെ മൂന്നിലൊന്നുപേർ പോലും വിശ്വസിക്കുന്നില്ലെന്നും സർവേ പറയുന്നു. ദി ന്യൂയോർക്ക് ടൈംസും സിയേന യൂണിവേഴ്‌സിറ്റിയും ചേർന്ന് നടത്തിയ സർവേയിലാണ് ട്രംപിന്റെ തീരുമാനങ്ങളെല്ലാം വിപരീത ഫലമാണ് ഉണ്ടാക്കിയതെന്ന് പറയുന്നത്. പ്രതിരോധം, കുടിയേറ്റം, റഷ്യ-യുക്രൈൻ യുദ്ധം, വെനസ്വേലയിലെ കടന്നുകയറ്റം എന്നിവയെയൊന്നും ഭൂരിപക്ഷം അമേരിക്കക്കാരും പിന്തുണയ്ക്കുന്നില്ല. ട്രംപിന്റെ നയങ്ങൾ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാക്കിയെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്. ട്രംപ് തെറ്റായ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഭൂരിപക്ഷം വോട്ടർമാരും അഭിപ്രായപ്പെട്ടതായി സർവേ പറയുന്നു. യുഎസിന്റെ നില ഒരു വർഷം മുൻപത്തെക്കാൾ മോശമായെന്ന് 49 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ, മെച്ചപ്പെട്ടതായി 32 ശതമാനം അഭിപ്രായപ്പെട്ടു. യുഎസിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പ്രസിഡന്റുമാരിൽ ഒരാൾ ട്രംപാണെന്നാണ് സർവേയിൽ പങ്കെടുത്ത 42 ശതമാനം പേർ അഭിപ്രായപ്പെട്ടു. 19…

      Read More »
    • ട്രംപിന്റെ ലക്ഷ്യം ഖമേനി? ഇറാന്‍ തീരത്ത് കൂടുതല്‍ അമേരിക്കന്‍ നിരീക്ഷണ ഡ്രോണുകള്‍; കൂടുതല്‍ വിമാനങ്ങള്‍ മധ്യേഷ്യയിലേക്ക്; ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ദാനില്‍; ഫ്‌ളൈറ്റ് റഡാറിലെ വിവരങ്ങള്‍ പങ്കുവച്ച് വിദഗ്ധര്‍; മുന്നറിയിപ്പ് നല്‍കി നെതന്യാഹു

      ടെഹ്‌റാന്‍: ഇറാനില്‍ യുഎസ് ആക്രമണ ആശങ്കമെന്ന പുതിയ ആശങ്കയ്ക്കിടെ മധ്യേഷ്യയിലേക്ക് കൂടുതല്‍ യുഎസ് സൈനിക വിമാനങ്ങള്‍. യു.കെയിലെ വ്യോമതാവളത്തില്‍ നിന്നും യു.എസ് സൈന്യത്തിന്റെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ ജോര്‍ഡാനില്‍ ഇറങ്ങി. അതേസമയം, അബുബാദിയില്‍ നിന്നും പുറപ്പെട്ട യു.എസ് നിരീക്ഷണ ഡ്രോണ്‍ നിലവില്‍ ഇറാന്‍ തീരത്തിന് സമീപത്തുകൂടി പറക്കുകയാണ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ വധിക്കാനോ നീക്കം ചെയ്യാനോ ഉള്ള ശ്രമം ഡോണള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന ഊഹാപോഹത്തിനിടെയാണ് പുതിയ നീക്കങ്ങള്‍. ഖമനയിക്കെതിരെ നടക്കുന്ന ഏതൊരു ആക്രമണവും യുദ്ധമായി കണക്കാക്കുമെന്ന് പ്രസിഡന്റ് മസൂദ് പെഷെഷ്‌കിയാന്‍ പ്രതികരിച്ചു. ഫ്‌ലൈറ്റ് മോണിറ്ററിങ് ഡാറ്റ പ്രകാരം, യുകെയിലെ ആര്‍എഎഫ് ലേക്കന്‍ഹീത്തില്‍ നിന്നും പറന്ന രണ്ട് സി-17 ഗ്ലോബ്മാസ്റ്റര്‍-III വിമാനങ്ങള്‍ മെഡിറ്ററേനിയന്‍ കടലിന് മുകളിലൂടെ ജോര്‍ദാനിലെത്തി. ഇവിടെ നിന്നും വിമാനങ്ങള്‍ വീണ്ടും തിരികെ പറന്നതാണ് നിലവിലെ ഡാറ്റ. ആര്‍എഎച്ച് 183, ആര്‍സിഎച്ച് 181 എന്നി വിമാനങ്ങളാണ് ജോര്‍ദാനിലെത്തിയത്. 1,70,900 പൗണ്ട് വരെ ചരക്ക് വഹിക്കാനും ചെറുതും…

      Read More »
    • മമ്മൂട്ടിയുടെ ബസൂക്കയല്ല ട്രേഡ് ബസൂക്ക; ഇത് ട്രംപിനെതിരെയുള്ള പ്രതിരോധം; സാമ്പത്തിക ആയുധം; പ്രയോഗിക്കാനൊരുങ്ങുന്നത് ഗ്രീന്‍ലാന്‍ഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്‍

        പാരിസ്: മമ്മൂട്ടി അഭിനയിച്ച ബസൂക്ക എന്ന സിനിമ ഓര്‍മയില്ലേ. ട്രേഡ് ബസൂക്ക എന്ന് കേട്ടപ്പോള്‍ പെട്ടന്ന് ആദ്യം ഓര്‍മവന്നത് മമ്മൂട്ടിയുടെ സിനിമയാണ്. പക്ഷേ ബസൂക്ക വേറെ ട്രേഡ് ബസൂക്ക വേറെ. അപ്പോള്‍ എന്താണ് ട്രേഡ് ബസൂക്ക… അതൊരു സാമ്പത്തിയ ആയുധമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തി നയങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പുറത്തെടുക്കുന്ന സാമ്പത്തിക ആയുധപ്രതിരോധമാണ് ട്രേഡ് ബസൂക്ക എന്ന് ലളിതമായി പറയാം. ഗ്രീന്‍ലാന്‍ഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ തീരുവകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രേഡ് ബസൂക്കയടക്കമുള്ള പ്രതിരോധ നടപടികള്‍ നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. ട്രംപിനെതിരെ തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ആയുധം പ്രയോഗിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണികള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് ട്രേഡ് ബസൂക്ക എന്നറിയപ്പെടുന്ന പ്രതിരോധ സംവിധാനം ഉപയോഗിക്കാന്‍ 27 രാജ്യങ്ങള്‍ അടങ്ങുന്ന കൂട്ടായ്മ ശ്രമിക്കുന്നത്. ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി,…

      Read More »
    • ഗാസയിലെ ‘ബോര്‍ഡ് ഓഫ് പീസി’ലേക്ക് ഇന്ത്യക്കു ട്രംപിന്റെ ക്ഷണം; സ്ഥിരീകരിച്ച് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; ഗാസയിലടക്കം സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യവും ഇറങ്ങുമോ? തീരുവയിലെ പിണക്കത്തിനിടെ പുതിയ നീക്കം

      ന്യൂയോര്‍ക്ക്: ഗാസ ഉള്‍പ്പെടെയുള്ളയിടങ്ങളിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച ‘ബോര്‍ഡ് ഓഫ് പീസ്’ എന്ന സംരംഭത്തില്‍ ചേരാന്‍ ഇന്ത്യക്കും ക്ഷണം. മുതിര്‍ന്ന ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഞായറാഴ്ച ഇക്കാര്യം അറിയിച്ചത്. ഈ സംരംഭത്തില്‍ ഇന്ത്യ പങ്കുചേരുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതിനോടുള്ള പ്രതികരണത്തിനായി വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും അവര്‍ ഉടന്‍ പ്രതികരിച്ചില്ല. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവില്‍ യുഎസില്‍ 50 ശതമാനം വരെ ഉയര്‍ന്ന ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. ഇത് കുറയ്ക്കുന്നതിനായുള്ള വ്യാപാര കരാറില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇതുവരെ ധാരണയില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഉഭയകക്ഷി ബന്ധത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയ്ക്ക് ട്രംപിന്റെ ക്ഷണം ലഭിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 60-ഓളം രാജ്യങ്ങളെ ട്രംപ് ഈ സംരംഭത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്ഥാനും ഇതില്‍ ഉള്‍പ്പെടുന്നു. പലസ്തീനിലെ ഗാസയില്‍ സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളില്‍ സഹകരിക്കുമെന്ന് പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തേ,…

      Read More »
    • ‘അല്‍ഫലാഹ് മെഡിക്കല്‍ കോളജില്‍ വ്യാജ രോഗികള്‍, രേഖകളില്‍ മാത്രം ഡോക്ടര്‍മാര്‍’; 500 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇഡി; ചെങ്കോട്ട സ്‌ഫോടനത്തില്‍ ഞെട്ടിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട്

      ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാരുമായി ബന്ധമുള്ള അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ ഒട്ടേറെ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് ഇഡി തയാറാക്കിയ 200 പേജുള്ള റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ പേരില്‍ വ്യാജ നിയമനങ്ങള്‍ മുതല്‍ ചികിത്സയ്ക്കായി എത്തുന്നു എന്ന തരത്തില്‍ വ്യാജ രോഗികളും രേഖകളിലുണ്ടെന്നു കണ്ടെത്തി. നാഷനല്‍ മെഡിക്കല്‍ കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ഒട്ടേറെ ക്രമക്കേടുകള്‍ കോളജിന്റെ നടത്തിപ്പുകാര്‍ ചെയ്തിരുന്നതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 500 കോടി രൂപയുടെ കള്ളപ്പണം ആശുപത്രിയുടെ മറവില്‍ വെളുപ്പിച്ചതായും ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഈ മാസം 31ന് കോടതി പരിഗണിച്ചേക്കും. മെഡിക്കല്‍ കോളജിന്റെ രേഖകളിലുള്ള ഡോക്ടര്‍മാരില്‍ മിക്കവരും ഇവിടെ എത്തിയിരുന്നില്ലെന്നും ഡോക്ടര്‍മാരെ നിയമിച്ചതായി വ്യാജരേഖകള്‍ തയാറാക്കിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ആശുപത്രി ജീവനക്കാരില്‍ നല്ലൊരു പങ്കും ഫയലുകളില്‍ മാത്രമാണുള്ളത്. അവര്‍ ജോലി ചെയ്യാനായി ആശുപത്രിയില്‍ എത്തിയിരുന്നില്ല. ഇതിനു സമാനമായി വ്യാജ രോഗികളെയും ആശുപത്രിയില്‍ എത്തിച്ചിരുന്നു. നാഷനല്‍ മെഡിക്കല്‍…

      Read More »
    Back to top button
    error: