World

    • ‘കൃത്യമായ വില’ ഇറാനില്‍നിന്ന് ഈടാക്കുമെന്ന് ഇസ്രയേല്‍; സ്വയംപ്രതിരോധത്തിന്റെ ഭാഗമെന്ന് ഇറാന്‍

      ജറുസലേം: ഇറാനെതിരെ തിരിച്ചടിക്കുമെന്ന് ശപഥം ചെയ്ത് ഇസ്രയേല്‍ മന്ത്രി. മിസൈല്‍, ഡ്രോണ്‍ ആക്രമണത്തിന് പകരമായി കൃത്യസയമത്ത് തന്നെ ഇറാനില്‍ നിന്ന് കൃത്യമായ വിലയീടാക്കുമെന്ന് ഇസ്രയേല്‍ മന്ത്രി ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഇറാന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗത്തിന് മുന്നോടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഞങ്ങള്‍ ഒരു പ്രാദേശിക സഖ്യം കെട്ടിപ്പടുക്കുകയും അനുയോജ്യമായ സമയത്ത് ഇറാനില്‍ നിന്നുള്ള വില കൃത്യമായി നിര്‍ണ്ണയിക്കുകയും ചെയ്യും- ബെന്നി ഗാന്റ്‌സ് പറഞ്ഞു. ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് നേരത്തെ ഇറാന്‍ പ്രതികരിച്ചിരുന്നു. വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ലഭ്യമായ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇസ്രയേലിനെതിരായ ഓപ്പറേഷന്‍ വിജയകരമായിരുവെന്നാണ് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മേധാവി ഹൊസൈന്‍ സലാമി പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇറാന്റെ ആക്രമണത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങള്‍ അപലപിച്ചിരുന്നു.സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഇസ്രയേലിനെതിരേയുള്ള ആക്രമണമെന്നായിരുന്നു ഞായറാഴ്ച ഇറാന്‍ വിദേശകാര്യമന്ത്രി എച്ച്. അമിറബ്ദൊള്ളാഹി പറഞ്ഞത്. വേറെ വഴികളൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രതികരിക്കേണ്ടതുണ്ടായിരുന്നുവെന്നും ഇറാനിന്റെ യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രതിനിധി പറഞ്ഞു.

      Read More »
    • ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ

      ടെഹ്റാൻ: ഇസ്രായേലിനെതിരെ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി. പ്രസിഡന്‍റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി വ്യക്തമാക്കി രംഗത്തെത്തി.  ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്‌പ്പാടില്‍ അവസാനിച്ചെന്നും ഇനി ഇസ്രയേല്‍ പ്രതികരിച്ചാല്‍ മാത്രം മറുപടിയെന്നുമാണ് ഇറാൻ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്. ഇന്നലെ രാവിലെയാണ് ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഇറാനില്‍ നിന്നും സഖ്യ രാജ്യങ്ങളില്‍ നിന്നുമാണ് ഡ്രോണ്‍ തൊടുത്തത്. ഇസ്രയേല്‍ സേന ഡ്രോണ്‍, മിസൈല്‍ ആക്രമണം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.  കനത്ത തിരിച്ചടി ഉണ്ടാകുമെന്നാണ് ഇറാന്‍റെ ആക്രമണത്തോട് ഇസ്രയേല്‍ പ്രതികരിച്ചത്. ആക്രമണത്തെ നേരിടാന്‍ ഇസ്രയേല്‍ തയ്യാറെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. സംഭവത്തിൽ അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.ഇതോടെയാണ് ഇറാന്റെ പൊടുന്നനെയുള്ള പിൻമാറ്റം.ഇസ്രായേലിനെതിരായ ഇറാന്റെ ആക്രമണത്തിന് പിന്നാലെ ജോർദാനും ഇറാഖും ലബനോനും തങ്ങളുടെ വ്യോമ മേഖല അടച്ചിരുന്നു.

      Read More »
    • ഇസ്രയേലിന് നേരെ ഇറാന്റെ വ്യോമാക്രമണം, പ്രത്യേക യോഗംവിളിച്ച്‌ നെതന്യാഹു

      ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ. ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം. ഇറാനില്‍ നിന്ന് വ്യോമാക്രമണമുണ്ടായതായി ഇസ്രയേല്‍ സേനയും സ്ഥിരീകരിച്ചു.പ്രതിരോധസേന അതീവ ജാഗ്രതയിലാണെന്നും നിലവിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഐ.ഡി.എഫ് വ്യക്തമാക്കി. അതേസമയം തങ്ങള്‍ക്കെതിരായ ആക്രമണത്തെ നേരിടാൻ ഇസ്രയേല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക യോഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേർത്തിട്ടുണ്ട്.   ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീൻ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള.   ഏപ്രില്‍ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തില്‍ ബോംബിട്ട് രണ്ടു സൈനിക ജനറല്‍മാരെ കൊന്ന ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാൻ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഇറാൻ തിരിച്ചടിക്കുമെന്ന റിപ്പോർട്ടുകള്‍ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കേയാണ് ആക്രമണമുണ്ടാകുന്നത്.

      Read More »
    • ഇസ്രായേല്‍ കപ്പല്‍ ഇറാൻ പിടിച്ചെടുത്തു; മലയാളികളുൾപ്പടെ ബന്ദികള്‍ 

      ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ കാര്യങ്ങള്‍ കൈവിടുന്നു. ഇസ്രായേല്‍  ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചെടുത്തു.ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്.  കപ്പലില്‍ മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം.ഇസ്രായേലി കോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ കമ്ബനിയുടേതാണ് കപ്പല്‍. ഫുജൈറ തുറമുഖത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചതെന്നും വാര്‍ത്തകളുണ്ട്. കപ്പല്‍ ഇറാന്‍ തീരത്തേക്ക് അടുപ്പിച്ചുവെന്നാണ് വിവരം. സിറിയയിലെ ഇറാന്റെ എംബസി ഇസ്രായേല്‍ ആക്രമിച്ചതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. ഇറാന്റെ രണ്ട് സൈനിക കമാന്റര്‍മാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.കപ്പലിലെ ജീവനക്കാരാണ് മലയാളികള്‍. ഇവര്‍ക്ക് പുറമെ മറ്റു ജീവനക്കാരും കപ്പലിലുണ്ട്. പാലക്കാട് സ്വദേശിയാണ് ഒരു മലയാളി. പിടികൂടുന്നതിന് മുമ്ബ് ഇവര്‍ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ സൈന്യത്തിന് ഉപരോധിക്കാന്‍ സാധിക്കുന്ന പ്രദേശമാണ്. ലോകത്തെ കടല്‍ ചരക്കുപാതയില്‍ പ്രധാനപ്പെട്ടതാണ് ഹോര്‍മുസ് കടലിടുക്ക്. ഈ പാത തടഞ്ഞാല്‍ ലോകത്തെ ചരക്കു ഗതാഗതം സ്തംഭിക്കും. നേരത്തെ ചെങ്കടല്‍ പാത യമനിലെ ഹൂതികള്‍ ഉപരോധിച്ചിരുന്നു. ഇസ്രായേലിലേക്ക് പോകുന്നതും വരുന്നതുമായ കപ്പലുകള്‍ ഇവര്‍…

      Read More »
    • പ്രായം111 വയസ്,  ദീര്‍ഘായുസ്സിന്റെ രഹസ്യം വെളിപ്പടുത്തി ലോകമുത്തച്ഛൻ

      ‘ഒന്നുകില്‍ നിങ്ങള്‍ ദീര്‍ഘകാലം ജീവിക്കും, അല്ലെങ്കില്‍ നിങ്ങള്‍ ഹ്രസ്വമായി ജീവിക്കുന്നു, നിങ്ങള്‍ക്ക് അതിനെക്കുറിച്ച് കൂടുതലൊന്നും ചെയ്യാന്‍ കഴിയില്ല.’ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യന്‍, 111 കാരനായ ബ്രിട്ടീഷുകാരന്‍ ജോണ്‍ ടിന്നിസ്വുഡ് പറയുന്നു. തന്റെ ദീര്‍ഘായുസിന്റെ രഹസ്യം  വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. കഴിഞ്ഞ ദിവസം മരണമടഞ്ഞ വെനസ്വേലന്‍ ജുവാന്‍ വിസെന്റെ പെരസ് മോറയില്‍ (111) നിന്നാണ് ലോകത്തിലെ എറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിരീടം ജോണ്‍ സ്വന്തമാക്കിയത്. ദീര്‍ഘായുസ്സിനായി താന്‍ പ്രത്യേക ഭക്ഷണ രീതിയൊന്നും പിന്തുടരുന്നില്ലെന്നാണ് ജോണ്‍ പറയുന്നത്. എല്ലാ വെള്ളിയാഴ്ചയും തന്റെ പ്രിയപ്പെട്ട ഭക്ഷണം മത്സ്യവും ചിപ്സും അടക്കം ഇഷ്ടമുള്ളതെല്ലാം കഴിക്കാറുണ്ട്. തന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം ‘വെറും ഭാഗ്യം’ മാത്രമാണെന്നും ജോണ്‍ പറയുന്നു. 1912ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ മെര്‍സിസൈഡിലാണ് ജോണ്‍ ജനിച്ചത്. വിരമിച്ച അക്കൗണ്ടന്റും മുന്‍ തപാല്‍ സേവന പ്രവര്‍ത്തകനുമായ ജോണ്‍ ടിന്നിസ്വുഡിന് 111 വര്‍ഷവും 222 ദിവസവും പ്രായമുണ്ട്. ‘ലോകം, അതിന്റെ വഴിയില്‍, എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു.…

      Read More »
    • ഹമാസ് തലവൻ ഇസ്മായില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

      ഗസ്സ: ഹമാസ് മേധാവി ഇസ്മായില്‍ ഹനിയ്യയുടെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിക്ക് വടക്ക്-പടിഞ്ഞാറുള്ള ഷാതി അഭയാർഥി ക്യാമ്ബിലാണ് ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായത്. അതേസമയം തന്‍റെ മക്കളായ ഹസിം, ആമിർ, മുഹമ്മദ് എന്നിവരും പേരക്കുട്ടികളും കൊല്ലപ്പെട്ടതായി   സ്ഥിരീകരിച്ച ഇസ്മായില്‍ ഹനിയ്യ മക്കളുടെ രക്തസാക്ഷിത്വത്തിന്റെ പേരില്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞു. ഈദ് ദിനത്തില്‍ വടക്കൻ ഗസ്സയിലെ കാമ്ബില്‍ ബന്ധുക്കളെ സന്ദർശിക്കുന്നതിനിടെയാണ് ആക്രമണം

      Read More »
    • സമ്ബൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായില്ല; ആഘോഷമാക്കി മെക്സിക്കോ, കാനഡ, യു.എസ് രാജ്യങ്ങൾ

      വാഷിങ്ടൺ: മെക്സിക്കോ, കാനഡ, യു.എസ്. എന്നിവിടങ്ങളിലെ ജനങ്ങള്‍ അത്യപൂർവമായ സമ്ബൂർണ സൂര്യഗ്രഹണം കാണാനായതിൻ്റെ സന്തോഷം കൊണ്ടാടുകയാണ്. വിവിധ കേന്ദ്രങ്ങളിലായി സൂര്യഗ്രഹണം കാണാനെത്തിയത് ലക്ഷക്കണക്കിന് ആളുകളാണ്.ഇന്ത്യൻ‌ സമയം 9ന് പുലർച്ചെ 2.22ന് ആണ് സൂര്യനെ ചന്ദ്രൻ മറയ്ക്കുന്ന ഈ കാഴ്ച അവസാനിച്ചത്. സമ്ബൂർണ്ണ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായില്ല. നാസ യൂട്യൂബില്‍ സമ്ബൂർണ സൂര്യഗ്രഹണം നേരിട്ടു കാണാൻ സാധിക്കാത്തവർക്കായി ലൈവ് സ്ട്രീമിങ് പങ്കുവച്ചിട്ടുണ്ടായിരുന്നു.

      Read More »
    • സൗദിയിൽ വധശിക്ഷ കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് വേണ്ടത് 34 കോടി, പണം സമാഹരിക്കാന്‍ ‘യാചകയാത്ര’യുമായി ബോബി ചെമ്മണൂര്‍

         സൗദി അറേബ്യയിൽ വധശിക്ഷ കാത്തു കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ  മോചനത്തിനായി സഹായം തേടി കുടുംബം. സൗദി ജയിലിൽ കഴിയുന്ന ഇയാളെ മോചിപ്പിക്കാൻ ദയാധനമായി വേണ്ടത് 34 കോടി രൂപയാണ്. ഏപ്രിൽ 16നകം ഈ പണം നൽകിയില്ലെങ്കിൽ വധശിക്ഷ നടപ്പിലാക്കും. ഇനി കുടുംബത്തിന് മുന്നിലുള്ളത് 9 ദിവസം മാത്രം. മകന്റെ മോചനത്തിനായി സുമനസ്സുകൾക്ക് മുമ്പിൽ കൈ നീട്ടുകയാണ് അബ്ദുറഹീമിന്റെ പ്രായമായ മാതാവ്. ഇതിനിടെ അബ്ദുറഹീമിൻ്റെ മോചനദ്രവ്യമായ  34 കോടി രൂപ  സമാഹരിക്കാനായി ‘യാചകയാത്ര’ക്കൊരുങ്ങുകയാണ് ബോബി ചെമ്മണൂർ. പണം സ്വരൂപിക്കാന്‍ നാളെ (തിങ്കൾ) മുതല്‍ ‘യാചകയാത്ര’ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. രാവിലെ 9ന് തിരുവനന്തപുരം തമ്പാനൂര്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് സമീപത്തുനിന്ന് യാത്ര ആരംഭിക്കും. തുടര്‍ന്ന് കാസര്‍കോട് വരെയുള്ള എല്ലാ ജില്ലകളിലെയും പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, കോളജുകള്‍, തെരുവോരങ്ങള്‍ തുടങ്ങിയ പൊതുയിടങ്ങളിലും ജനങ്ങളോട് സഹായം തേടും. കേസിനാസ്പദമായ സംഭവം നടന്നത് 18 വർ‌ഷങ്ങൾക്ക് മുൻപ്…

      Read More »
    • ജാഗ്രത, നിങ്ങളുടെ അതേ ശബ്‌ദത്തിൽ യന്ത്രം സംസാരിക്കുന്നു

      ടെക്നോളജി സുനിൽ കെ ചെറിയാൻ    ആദ്യം നിങ്ങൾ വായ കൊണ്ട് പറഞ്ഞത് യന്ത്രം വരച്ചു. നിർമ്മിത ബുദ്ധിയുടെ കളിയാണ് മനുഷ്യമൊഴിയുടെ നിർദ്ദേശത്താൽ ഡിജിറ്റൽ ഇമേജുണ്ടാക്കുക എന്നത്. അത് പഴയ കഥയായി. പിന്നീട്, വാമൊഴിയനുസരിച്ച് ഉണ്ടാക്കിയ ചലനചിത്രം കൊണ്ടായിരുന്നു നിർമ്മിതബുദ്ധിയുടെ അടുത്ത ഞെട്ടിക്കൽ. ഇപ്പോഴിതാ മനുഷ്യശബ്ദം പുനഃസൃഷ്ടിക്കാവുന്ന പരുവത്തിലേയ്ക്ക് വളർന്നു ആ ‘കുരുട്ടു’ബുദ്ധി. സാൻ ഫ്രാൻസിസ്‌കോ ആസ്ഥാനമാക്കിയുള്ള ഓപ്പൺ എ ഐ എന്ന ടെക്‌നോളജി കമ്പനിയാണ് മനുഷ്യശബ്ദം യന്ത്രത്തിലൂടെ അവതരിപ്പിച്ച് നിർമ്മിതബുദ്ധിയുടെ പുതുസാധ്യതകൾ ലോകത്തിന് മുന്നിൽ കേൾപ്പിച്ചത്. ഒപ്പം അതിൽ പതിയിരിക്കുന്ന അപകടങ്ങളും. ഫ്രോഡുകൾക്കും അപാരസാധ്യതകൾ തുറന്നു കിട്ടുന്ന ഏർപ്പാടാണിതെന്ന് മൈക്രോസോഫ്റ്റിന് പങ്കാളിത്തമുള്ള ഓപ്പൺ എ ഐ കമ്പനി അധികൃതർക്കറിയാം. അമേരിക്കൻ പ്രസിഡണ്ട് പറയാത്ത കാര്യം പ്രസിഡണ്ടിന്റെ വോയ്‌സ് ക്ലിപ്പായി പ്രചരിച്ചാൽ അതുണ്ടാക്കുന്ന ലോക പുകിലുകൾ ആലോചിക്കാവുന്നതേയുള്ളൂ. വോയ്‌സ് എൻജിൻ എന്നാണ് പുതിയ യന്ത്രത്തിന്റെ പേര്. നമ്മൾ ഒരു ടെക്സ്റ്റ് വായിച്ചാൽ അത് കേൾക്കുന്ന അഥവാ റെക്കോഡ് ചെയ്യുന്ന യന്ത്രം പിന്നീട്…

      Read More »
    • ലുലുവിൽനിന്ന് ഒന്നര കോടി തട്ടി മുങ്ങിയ കണ്ണൂർ സ്വദേശി അറസ്റ്റിൽ

           യു.എ.ഇ: ലുലു ഗ്രൂപ്പിൽ നിന്നും ഒന്നര കോടിയോളം രൂപ അപഹരിച്ചു മുങ്ങിയ മലയാളിയെ അബുദബി പോലീസ് പിടികൂടി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. അബുദാബി  ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്  ക്യാഷ് ഓഫിസ് ഇൻ ചാർജായി  ജോലി ചെയ്തുവരവെയാണ് ഇയാള്‍  ആറ് ലക്ഷം ദിർഹം അപഹരിച്ചത്. ലുലു ഗ്രൂപ്പ് അബുദാബി പൊലീസില്‍  നല്‍കിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഉടൻ തന്നെ അന്വേഷണം ആരംഭിച്ച പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും പ്രതിയെ റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. മാര്‍ച്ച് 25-ന് ഡ്യൂട്ടിക്ക് എത്തേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യത്തോടെയാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍നിന്ന്…

      Read More »
    Back to top button
    error: