Pravasi

  • ​ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള പുതു നീക്കങ്ങളുമായ് യുക്രൈൻ; സൗദിയുമായും ഖത്തറുമായും 10 വർഷം നീളുന്ന പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

    ദുബായ്: ഗൾഫ് രാജ്യങ്ങൾക്കു പിന്തുണയും സൈനിക സേവനവും ഉറപ്പു നൽകി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയിൻ എന്നാൽ ഇന്നു സഹായം തേടുന്ന ഒരു രാജ്യം മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെൻസ്കി പറഞ്ഞു. പ്രതിരോധ രംഗത്തു 10 വർഷം നീളുന്ന സഹകരണത്തിന് സൗദിയുമായും ഖത്തറുമായും സെലെൻസ്കി കരാർ ഒപ്പുവച്ചു. ഉൽപാദന മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ വരും. പുതിയ പ്ലാന്റുകൾ ഗൾഫിലും യുക്രെയിനിലും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ വ്യോമ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന യുക്രെയിൻ സൈനികരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി. ഇറാൻ നടത്തുന്ന തീവ്രവാദ ആക്രമണങ്ങളെ അങ്ങേയറ്റം വിവേകത്തോടെയാണ് യുഎഇ നേരിടുന്നതെന്നു സെലെൻസ്കിയുമായി കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സ്വയം പ്രതിരോധത്തിനു യുഎഇ സുസജ്ജമാണ്. ഇറാൻ തീവ്രവാദികൾ യുഎഇയുടെ ജനങ്ങളെയും സമ്പത്തിനെയുമാണ് ലക്ഷ്യമിടുന്നതെന്നും അതിനെ എന്തു വിലകൊടുത്തും ചെറുത്തു തോൽപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സമഗ്ര സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ…

    Read More »
  • ​ഗൾഫ് രാഷ്ട്രങ്ങൾക്കു നേരെയുള്ള ആക്രമണം ശക്തമാക്കി ഇറാൻ; കനത്ത ഡ്രോൺ, മിസൈൽ പ്രയോ​ഗം

    ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കനത്ത വ്യോമാക്രമണം നടത്തി ഇറാൻ. കുവൈത്ത്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ അഞ്ച് ജിസിസി രാജ്യങ്ങളിലേയ്ക്കാണ് ഇറാനിൽ നിന്നും ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായത്. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം ആറ് പേർക്ക് പരിക്കേറ്റു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെഡാർ സംവിധാനം തകർത്തു. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഡ്രോൺ ആക്രമണമുണ്ടായി. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യകാർക്കും ഒരു പാകിസ്താൻകാരനും പരിക്കേറ്റത്. സാമ്പത്തികമേഖലയിൽ മൂന്നിടത്തായി വൻ തീപ്പിടിത്തം ഉണ്ടായി. രാജ്യത്തെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക…

    Read More »
  • ​ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ!! നാലിടത്ത് മിസൈൽ ആക്രമണം, സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളം ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരുക്ക്, സലാല തുറമുഖം താൽക്കാലികമായി അടച്ചു

    ദുബായ്: കഴിഞ്ഞദിവസം അമേരിക്കനടത്തിയ ആക്രമണത്തിനു മറുപണിതരുമെന്ന് പറഞ്ഞപോലെ തന്നെ ഇറാൻ പ്രവർത്തിച്ചു. ​ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും ഇറാന്റെ ശക്തമായ ആക്രമണം. അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്കു പരുക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തേക്കും ഡ്രോൺ ആക്രമണമുണ്ടായി. ഇവിടെ ക്രെയിൻ തകർന്നുവീണ് ഒരാൾക്ക് പരുക്ക്. സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലേക്കാണ് ഇറാനിൽനിന്നു ശക്തമായ ഡ്രോൺ- മിസൈൽ ആക്രമണങ്ങളുണ്ടായത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റത്. സാമ്പത്തികമേഖലയിൽ രണ്ടിടത്ത് തീപ്പിടിത്തം ഉണ്ടായി. അതുപോലെ ഒമാനിലെ സലാല തുറമുഖത്തേക്ക് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരുക്കേറ്റു. ഇതോടെ…

    Read More »
  • യുദ്ധത്തിൽ കത്തി തീരുന്ന കോടികൾ; ഇറാന്റെ 18 ലക്ഷത്തിന്റെ ഡ്രോണുകളെ തടയാൻ അമേരിക്ക ഇറക്കുന്നത് 38 കോടി രൂപ വരെ ചെലവുള്ള മിസൈലുകൾ!

    ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ, കുറഞ്ഞ ചെലവിലുള്ള ഇറാനിയൻ ഡ്രോണുകൾ ഉപയോഗിച്ച് അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് Shahed-136 പോലുള്ള ഡ്രോണുകളാണ് ഇത്തരം ആക്രമണങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഏകദേശം 18 ലക്ഷം രൂപ ചെലവുള്ള ഈ ഡ്രോണുകളെ തകർക്കാൻ കോടികൾ വിലവരുന്ന മിസൈലുകൾ വിനിയോഗിക്കേണ്ടിവരുന്നത് വലിയ ചർച്ചയാകുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ഡ്രോണുകളെ പ്രതിരോധിക്കാൻ അമേരിക്ക Patriot Missile System അല്ലെങ്കിൽ SM-6 Missile പോലുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഏകദേശം 38 കോടി രൂപ വരെ ചെലവുള്ള ഒരു മിസൈൽ ഉപയോഗിച്ച് ചെറുകിട ഡ്രോണുകളെ തകർക്കേണ്ടിവരുന്നത് യുദ്ധരംഗത്ത് “അസമമായ ചെലവ് സമ്മർദ്ദം” സൃഷ്ടിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഡ്രോൺ യുദ്ധത്തിന്റെ ഈ പുതിയ ഘട്ടം ആധുനിക യുദ്ധരീതികളിൽ വലിയ മാറ്റം സൂചിപ്പിക്കുന്നു. Mohajer-6 പോലുള്ള മറ്റ് ഇറാനിയൻ ഡ്രോണുകളും നിരീക്ഷണത്തിനും കൃത്യമായ ആക്രമണങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. ചെലവുകുറഞ്ഞ ഈ സംവിധാനങ്ങൾ ഉപയോഗിച്ച് വലിയ നഷ്ടം സൃഷ്ടിക്കാമെന്നത്…

    Read More »
  • അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു; രണ്ടിടങ്ങളിൽ തീപ്പിടിത്തം

    അബുദാബി: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അബുദാബിയിലെ ഖലീഫ ഇൻഡസ്ട്രിയൽ സോൺ (KEZAD) പ്രത്യേക സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. അബുദാബി മീഡിയ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആക്രമണം തടഞ്ഞുവെങ്കിലും, തകർന്നുവീണ അവശിഷ്ടങ്ങൾ നിലത്തേക്ക് പതിച്ചതിനെ തുടർന്ന് അഞ്ചുപേർക്ക് പരിക്കേൽക്കുകയായിരുന്നു. ഇവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായാണ് സ്ഥിരീകരണം. പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണത്തിന്റെ ആഘാതത്തിൽ KEZAD മേഖലയിലെ രണ്ടിടങ്ങളിൽ തീപ്പിടിത്തം ഉണ്ടായതായും അധികൃതർ അറിയിച്ചു. അഗ്നിശമന സേന സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. വലിയ സാമ്പത്തിക നഷ്ടമോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തെ തുടർന്ന് അബുദാബിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന വ്യാവസായിക മേഖലകളിലും വിമാനത്താവളങ്ങളോടു ചേർന്ന പ്രദേശങ്ങളിലും അധിക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്. മേഖലയിലെ നിലവിലെ…

    Read More »
  • ശത്രുവിന്റെ മിത്രം കൊടിയ ശത്രു! ഇറാന്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ തൊടുത്തത് 4300 ഡ്രോണുകളും മിസൈലുകളും; ഇസ്രയേലിനുനേരെ 930 എണ്ണം മാത്രം! യുഎഇക്കെതിരേ പ്രയോഗിച്ചത് 357 ബാലിസ്റ്റിക് മിസൈലുകള്‍, 1815 ഡ്രോണുകള്‍; സൗദിയിലും കുവൈറ്റിലും തുരുതുരാ മിസൈലുകള്‍

    ന്യൂഡല്‍ഹി: ഫെബ്രുവരി 28 മുതല്‍ ഇറാന്‍ ഗള്‍ഫ് മേഖലയിലെ ആറു രാജ്യങ്ങള്‍ക്കെതിരേ തൊടുത്തത് 4300 മിസൈലുകളും ഡ്രോണുകളും. ഇതേ കാലയളവില്‍ ഇസ്രയേലിനെതിരേ 930 എണ്ണം മാത്രമാണ് തൊടുത്തതെന്നും കണക്കുകള്‍. ഇറാന്‍ വിക്ഷേപിച്ച മിസൈലുകളുടെയും ഡ്രോണുകളുടെയും 83 ശതമാനവും ജിസിസി അംഗരാജ്യങ്ങളായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ് എന്നിവയെ ലക്ഷ്യം വച്ചുള്ളതായിരുന്നു. സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ യുഎഇക്ക് നേരെ കുറഞ്ഞത് 1,815 ഡ്രോണുകളും 357 ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ 372 മിസൈലുകളും ഇറാന്‍ തൊടുത്തുവിട്ടതായി എമിറേറ്റ് പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം എമിറേറ്റുകള്‍ക്കെതിരെ നടന്ന വിദേശ ആക്രമണങ്ങളെക്കുറിച്ച് ആംഡ് കോണ്‍ഫ്‌ലിക്റ്റ് ലൊക്കേഷന്‍ ആന്റ് ഇവന്റ് ഡാറ്റ (ACLED) പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, യുഎഇ 112 ആക്രമണങ്ങള്‍ നേരിട്ടെന്നും കുറഞ്ഞത് 20 ലക്ഷം ആളുകളെയെങ്കിലും ബാധിച്ചിട്ടുണ്ടെന്നുമാണ്. വിജയകരമായതും പ്രതിരോധിച്ചതുമായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെയാണ് ACLED കണക്കിലെടുക്കുന്നത്. ഒരേ ദിവസം ഒരേ സ്ഥലത്ത്…

    Read More »
  • വെടിനിര്‍ത്തി തടിയൂരാന്‍ പറ്റില്ല; ‘കരാറുണ്ടാക്കുമ്പോള്‍ ഇറാന്‍ വിലപേശില്ലെന്ന് ഉറപ്പാക്കണം; മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകരുത്; ഹോര്‍മൂസ് വച്ച് കളിക്കരുത്’; ട്രംപിന് കര്‍ശന നിര്‍ദേശം നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍; ഇറാനെതിരേ ഒറ്റക്കെട്ട്

    ദുബായ്: ഇറാനുമായുള്ള കരാര്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാത്രമായിരിക്കരുതെന്നും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷികളെ സ്ഥിരമായി നിയന്ത്രിക്കുന്നതാകണമെന്നും, ആഗോള ഊര്‍ജ്ജ വിതരണത്തെ ഇനി ഒരിക്കലും ‘ആയുധമാക്കില്ല’ എന്ന് ഉറപ്പാക്കണമെന്നും വീണ്ടും ആവശ്യപ്പെട്ടു ഗള്‍ഫ് അറബ് രാജ്യങ്ങള്‍. ലോകത്തെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും (എല്‍എന്‍ജി) വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാനു നല്‍കിയ സമയപരിധി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീട്ടിയിട്ടുണ്ട്. അല്ലാത്തപക്ഷം ഇറാന്റെ ഊര്‍ജ്ജ പ്ലാന്റുകള്‍ നശിപ്പിക്കപ്പെടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറാന്‍ യുദ്ധം എങ്ങനെ അവസാനിക്കുമെന്നല്ല, മറിച്ച് അതിനുശേഷം എങ്ങനെയുള്ള ഒരു പ്രാദേശിക ക്രമമായിരിക്കും നിലവില്‍ വരിക എന്നതാണ് ഗള്‍ഫ് നയതന്ത്രജ്ഞര്‍ നേരിടുന്ന പ്രധാന ചോദ്യമെന്ന് നാല് ഗള്‍ഫ് സോഴ്‌സുകള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വെറുമൊരു വെടിനിര്‍ത്തല്‍ ‘മതിയാകില്ല’ ഇസ്ലാമിക് റിപ്പബ്ലിക് തങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വഴികളൊന്നും (off-ramp) ബാക്കി വെച്ചിട്ടില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വാഷിംഗ്ടണുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനിടയില്‍…

    Read More »
  • കരയുദ്ധത്തിന് തയ്യാറെടുത്ത് യുഎസ്; പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതി

    വാഷിങ്ടൺ: പശ്ചിമേഷ്യയിലേക്ക് പെന്റഗണും വൈറ്റ് ഹൗസും 10,000 സൈനികരെ കൂടി അയയ്ക്കാൻ പദ്ധതി രൂപീകരിച്ചുവെന്ന് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, പിന്നാമ്പുറത്ത് നടക്കുന്നത് മറ്റൊന്നാണെന്നാണ് ഇതിൽനിന്നും മനസിലാകുന്നത്. ഈ നീക്കങ്ങൾ ഇറാനിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന് അനുസരിച്ച്, അമേരിക്ക ഇതിനകം 5000 നാവികസേനാ അംഗങ്ങളെ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. പെന്റഗൺ കരസേനയെ കവചിത വാഹനങ്ങളോടുകൂടി വിന്യസിക്കുന്നതും, ഇറാനെ സമ്മർദ്ദത്തിലാക്കുന്നതിനുള്ള സൈനിക ഒരുക്കങ്ങളുടെ ഭാഗമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റൊരു യു.എസ്. മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ‘അവസാന പ്രഹരത്തിന്’ കരസേനയെ ഉപയോഗിച്ച് വൻതോതിലുള്ള ബോംബാക്രമണ ഓപ്ഷനുകളും ഒരുക്കിയിരിക്കുകയാണെന്നും അതിൽ കരസേനയുടെയും വ്യോമസേനയുടെയും പങ്ക് ഉൾപ്പെടുന്നതായും സൂചനകളുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതിനാൽ ഇറാൻ ഊർജ്ജ കേന്ദ്രങ്ങളെ നേരെയുള്ള ആക്രമണങ്ങൾ അടുത്ത 10 ദിവസത്തേക്ക് നിർത്തിവെക്കിയിരിക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിരുന്നു, . യുഎസ് സൈന്യം ഇറാനിയൻ നാവിക സേനയെയും വ്യോമസേനയെയും നശിപ്പിച്ചതായി…

    Read More »
  • മതിയായ പട്ടാളക്കാരില്ല, ഇസ്രയേലിൽ രാഷ്ട്രൂയ വിവാ​ദങ്ങൾ കനക്കുന്നു; ഖത്തറുമായുള്ള ബന്ധം കൂടുതൽ ദൃഢകരമാക്കാനുള്ള ശ്രമങ്ങളുമായി യുഎസ്

    ദോഹ: ഇസ്രായേല്‍ സൈന്യത്തില്‍ രൂക്ഷമായ ആള്‍ക്കുറവ് നിലനില്‍ക്കുന്നതായി സൈനിക മേധാവി മുന്നറിയിപ്പ് നല്‍കി. ഇതോടെ രാജ്യത്ത് രാഷ്ട്രീയ വിവാദം ശക്തമായിരിക്കുയാണ്. സൈനികര്‍ കടുത്ത ക്ഷീണത്തിലാണെന്നും, നിലവിലെ ആള്‍ക്കുറവ് അടിയന്തരമായി പരിഹരിക്കാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നുമാണ് സൈനിക മേധാവി വ്യക്തമാക്കിയത്. ഈ മുന്നറിയിപ്പ് അതീവ ഗൗരവമുള്ളതാണെന്ന് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. നിലവിലെ ഭരണകൂടത്തിന്റെ പരാജയമാണ് ഈ സാഹചര്യമെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനിടെ,പശ്ചിമേഷ്യയിലെ സുരക്ഷാ വെല്ലുവിളികള്‍ രൂക്ഷമാകുന്നതിനിടെ ഖത്തറും അമേരിക്കയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ഖത്തര്‍ പ്രധാനമന്ത്രി അമേരിക്കന്‍ യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സേതുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിരോധവും സുരക്ഷയും ഉള്‍പ്പെടുന്ന മേഖലകളില്‍ തന്ത്രപരമായ കൂട്ടായ്മ വിപുലീകരിക്കാന്‍ ധാരണയായത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ നേരിടുന്നതിനായി സംയുക്തമായി പ്രവര്‍ത്തിക്കാനും ഇരുവരും തീരുമാനിച്ചു. പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു.

    Read More »
  • പേർഷ്യൻ ഗൾഫിൽ അത്യാധുനിക ഡ്രോൺ ബോട്ടുകളിറക്കി യുഎസിന്റെ പുതിയ നീക്കം; ഹോർമൂസ് ലക്ഷ്യം?

    വാഷിങ്ടൺ: ഇറാനുമായുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍, ഹോർമൂസ് ലക്ഷ്യമാക്കി നിര്‍ണായക സാങ്കേതിക നീക്കവുമായി അമേരിക്ക രംഗത്ത്. പേർഷ്യൻ ഗൾഫിൽ പട്രോളിംഗിനും നിരീക്ഷണത്തിനുമായി ‘ആളില്ലാ ഡ്രോൺ ബോട്ടുകൾ’ വിന്യസിച്ചതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. സജീവ യുദ്ധസാഹചര്യത്തില്‍ ഈ തരത്തിലുള്ള സംവിധാനങ്ങള്‍ ഔദ്യോഗികമായി ഉപയോഗിക്കുന്നത് ഇതാദ്യമായാണെന്നതും ശ്രദ്ധേയമാണ്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസം. ‘ഗ്ലോബൽ ഓട്ടോണമസ് റിക്കണസൻസ് ക്രാഫ്റ്റ്’ (GARC) എന്നറിയപ്പെടുന്ന ഈ അത്യാധുനിക ബോട്ടുകള്‍ക്ക് നിരീക്ഷണത്തിന് പുറമെ ആക്രമണ ശേഷിയും ഉണ്ട്. സ്ഫോടകവസ്തുക്കള്‍ വഹിച്ച് ശത്രു ലക്ഷ്യങ്ങളെ തകർക്കാനുള്ള കഴിവുള്ള ഇവ, വേഗതയും കൃത്യതയും കൂട്ടിച്ചേര്‍ന്ന സമുദ്രസാങ്കേതികവിദ്യയുടെ പുതിയ അധ്യായമായി വിലയിരുത്തപ്പെടുന്നു. മേരിലാൻഡ് ആസ്ഥാനമായ ‘ബ്ലാക്ക് സീ’ കമ്പനിയാണു വെറും അഞ്ച് മീറ്റര്‍ നീളമുള്ള ഈ ഹൈസ്പീഡ് ബോട്ടുകള്‍ വികസിപ്പിച്ചത്. അടുത്ത ദിവസങ്ങളില്‍ 2,200 നോട്ടിക്കൽ മൈലിലധികം ദൂരം കടലില്‍ പട്രോളിംഗ് നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു. മേഖലയിലെ സുരക്ഷാ ഭീഷണികള്‍ തത്സമയം തിരിച്ചറിയാനും…

    Read More »
Back to top button
error: