Pravasi

  • ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റി? ഇറാന്റെ താണ്ഡവത്തിൽ തകർന്നു വീഴുന്ന യുദ്ധവിമാനങ്ങൾ യുഎസിന്റെ ആത്മവിശ്വാസം ചോർത്തുന്നു?

    വാഷിം​ഗ്ടൺ: ഇറാനുമായുള്ള യുദ്ധവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും അമേരിക്കൻ ജനതയിൽ പ്രസിഡന്റ് ട്രംപിനോടുള്ള അനിഷ്ടത്തിന് കാരണമായിരിക്കുകയാണെന്ന് പുതിയ സർവേകൾ സൂചിപ്പിക്കുന്നു. ഇതിനിടെ യുദ്ധം കൂടുതൽ സങ്കീർണ്ണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാനിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ട്രംപിന്റെ അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. സൈനിക മേൽക്കോയ്മ അമേരിക്കയ്ക്കുണ്ടെന്ന അവകാശവാദത്തിനിടയിലുണ്ടാകുന്ന ഇത്തരം നഷ്ടങ്ങൾ ഭരണകൂടത്തിനെതിരെ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്. യുദ്ധച്ചെലവും തന്ത്രപരമായ വിജയവുമെല്ലാം സംബന്ധിച്ചുള്ള ആശങ്കകൾ ശക്തമാകുന്നു. അമേരിക്കയുടെ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ, A-10 വാർതോ​ഗ് എന്നീ പോർവിമാനങ്ങളാണ് ഇക്കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. എഫ്-15നിലുണ്ടായിരുന്ന രണ്ട് വൈമാനികരിൽ ഒരാളെ യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. ഇസ്രയേൽ മാധ്യമങ്ങളെയും സിബിഎസ് ന്യൂസിനെയും ഉദ്ധരിച്ചാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഇറാന്റെ ആക്രമണത്തിൽ തകർന്ന എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനത്തിലെ പൈലറ്റുമാരാണ് അപകടത്തിൽപ്പെട്ടത്. വിമാനം തകരുന്നതിന് മുൻപ് തന്നെ രണ്ട് പൈലറ്റുമാരും സുരക്ഷിതമായി…

    Read More »
  • 18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ… അബുദാബിയിൽ ഇറാൻ ആക്രമണത്തിൽ 5 ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്ക്, ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും താൽക്കാലികമായി അടച്ചു

    ദുബായ്: ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ അതിശക്തമായ വ്യോമാക്രമണം. അബുദാബിയിലെ അജ്ബാനിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരുക്കേറ്റു. കുവൈറ്റിൽ എണ്ണ ശുദ്ധീകരണ കേന്ദ്രവും കുടിവെള്ള- വൈദ്യുതി വിതരണ കേന്ദ്രവും ഇറാൻ ആക്രമിച്ചു. പിന്നാലെ സുരക്ഷാ നടപടികളുടെ ഭാഗമായി ദുബായിലെ ഹിന്ദു ക്ഷേത്രവും ഗുരുദ്വാരയും ക്രൈസ്തവ ആരാധനാലയങ്ങളും താൽക്കാലികമായി അടച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് അതിശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ അജ്ബാനിൽ നടത്തിയ മിസൈൽ ആക്രമണം യുഎഇ ചെറുത്തെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്കും ഏഴ് നേപ്പാൾ സ്വദേശികൾക്കും പരുക്കേറ്റത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഇതോടെ യുഎഇയിൽ ഇറാന്റെ ആക്രമണത്തിൽ പരുക്കേറ്റവരുടെ എണ്ണം 203 ആയി ഉയർന്നു. അജ്ബാനിലാണ് രാജ്യത്തെ പ്രധാന സൗരോർജ പ്ലാന്റുകളിലൊന്ന് പ്രവർത്തിക്കുന്നത്. 18 ബാലിസ്റ്റിക് മിസൈലുകൾ, നാല് ക്രൂയിസ് മിസൈലുകൾ, 47 ഡ്രോണുകൾ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണ ശ്രമമെന്ന് യുഎഇ പ്രതിരോധ…

    Read More »
  • ‘ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടും; മുന്നിൽ കണ്ടിരിക്കുന്ന പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേന മുന്നോട്ട് പോകും ‘: ട്രംപിന്റെ മുന്നറിയിപ്പ്

    വാഷിങ്ടൺ: ചർച്ചകൾ ഫലം കണ്ടില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെ “ശിലായുഗത്തിലേക്ക് തള്ളിവിടും” എന്ന കടുത്ത പരാമർശത്തോടെയാണ് ട്രംപ് പ്രതികരിച്ചത്. പ്രധാന സൈനിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതുവരെ യുഎസ് സേനയുടെ പ്രവർത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഭരണകൂടമാറ്റം അമേരിക്കയുടെ പ്രധാന ലക്ഷ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈറ്റ്ഹൗസിൽ നടത്തിയ രാജ്യത്തെ അഭിസംബോധനയിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ സൈനിക ശേഷി തകർക്കുകയും ആണവായുധ വികസന സാധ്യതകൾ പൂർണ്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നതിൽ യുഎസ് മുന്നേറുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ മാസങ്ങളിൽ നടത്തിയ സൈനിക നടപടികൾ ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയും നേതൃത്വത്തെയും ഗണ്യമായി ദുർബലപ്പെടുത്തിയതായും ട്രംപ് പറഞ്ഞു. ഇറാൻ യുഎസിന്റെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ആക്രമണങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുഎസ് ലക്ഷ്യങ്ങൾ പൂർത്തിയാകുന്നതുവരെ സൈനിക സമ്മർദ്ദം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഓപ്പറേഷൻ എപ്പിക് ഫ്യൂറി”യുടെ…

    Read More »
  • ഇറാനിൽ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിൽ കലഹം: ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായി റിപ്പോർട്ട്

    ടെഹ്റാൻ: ഇറാന്റെ ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) ഏറ്റെടുത്തതായി റിപ്പോർട്ട്. ഇറാനിയൻ ഭരണകൂടവും ഇറാനിയൻ സൈനിക നേതൃത്വവും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ പ്രസിഡൻ്റിനെ പൂർണ്ണമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായും ഭരണനിയന്ത്രണം ഐആർജിസി ഏറ്റെടുത്തതായും ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്തു പ്രസിഡൻഷ്യൽ നിയമനങ്ങളും തീരുമാനങ്ങളും ഐആർജിസി തടയുകയും അധികാരനിയന്ത്രണം കൊണ്ടുവരികയും ചെയ്തതായാണ് റിപ്പോർട്ട്. ഇതോടെ ഭരണകൂടം കാര്യനിർവ്വഹണത്തിൽനിന്ന് മാറ്റിനിർത്തപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ഹുസൈൻ ദെഹ്ഗാൻ ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചു. യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർണായകവും സെൻസിറ്റീവുമായ എല്ലാ നേതൃത്വസ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങൾ ഐആർജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന് വാഹിദി നിർബന്ധം പിടിച്ചതായി റിപ്പോർട്ടിലുണ്ട്. ഇറാനിയൻ രാഷ്ട്രീയ സംവിധാനത്തിൽ, രഹസ്യാന്വേഷണ മന്ത്രിമാരെ പരമോന്നതനേതാവിന്റെ അംഗീകാരം നേടിയതിന്…

    Read More »
  • ഇറാനിലെ ഇസ്ഫഹാനിൽ വൻ ആക്രമണം; ബങ്കർ ബസ്റ്റർ ബോംബുകൾ പ്രയോ​ഗിച്ചതായി റിപ്പോർട്ട്; ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

    വാഷിങ്ടൺ/ടെഹ്റാൻ: ഇറാനിൽ വൻ ആക്രമണം നടത്തിയതിന്റെ തെളിവായി വിഡിയോ പുറത്തുവിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിഡിയോയ്ക്കൊപ്പം കുറിപ്പുകളൊന്നുമില്ല. ഇറാനിലെ ഇസ്ഫഹാനിലാണ് ആക്രമണം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ബദർ സൈനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. 2000 പൗണ്ട് ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശാലയിൽ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യൂറേനിയം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രം കൂടിയാണ് ഇസ്ഫഹാനെന്നാണ് യുഎസ് വിലയിരുത്തൽ. കഴിഞ്ഞവർഷവും യുഎസ് ഇസ്ഫഹാനെ ലക്ഷ്യമിട്ടിരുന്നു. അതേസമയം ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുകയാണെങ്കിൽ പോലും ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഹായികളോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള സങ്കീർണമായ നടപടികൾ നീട്ടിവയ്ക്കാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചതായും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

    Read More »
  • ആറ് ബാലിസ്റ്റിക് മിസൈലുകൾ, 29 ഡ്രോണുകൾ… സൗദി അറേബ്യയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അവശേഷിച്ചത് അമേരിക്കൻ ഇ-3 സെൻട്രി വിമാനത്തിന്റെ തലയും വാലും മാത്രം… യുഎസ് എംക്യു-9 ഡ്രോൺ വീഴ്ത്തി, എഫ്-16 യുദ്ധവിമാനം ആക്രമിച്ചു- ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ

    ടെഹ്റാൻ: ഇറാൻ–അമേരിക്ക സംഘർഷം രൂക്ഷമാകുന്നതിനിടെ, സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രതികാരാക്രമണത്തിൽ യുഎസിന് കനത്ത നഷ്ടമുണ്ടായതായി ഇറാൻ. സൗദി അറേബ്യയിലെ അമേരിക്കൻ താവളം പ്രിൻസ് സുൽത്താൻ എയർ ബേസിലെ ലക്ഷ്യമിട്ട് നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ ബേസിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ E-3 സെൻട്രി AWACS കമാൻഡ് ആൻഡ് കൺട്രോൾ വിമാനം ആക്രമണത്തിൽ തകർന്നതായി ഇറാൻ അവകാശപ്പെട്ടു. യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയുടെ വെളിപ്പെടുത്തൽ ശരിയെങ്കിൽ ആക്രമണത്തിനു വേണ്ട‌ ​ഗ്രൗണ്ട് സപ്പോർട്ട് നൽകി റഷ്യയും ഇറാനൊപ്പം ചേർത്താണ് ശത്രുവിന് കനത്ത നാശം വിതച്ചത്. കൂടാതെ ഇറാൻ്റെ സർക്കാർ ചാനലായ പ്രസ് ടിവി പുറത്തുവിട്ട ചിത്രങ്ങളിൽ വിമാനത്തിൻ്റെ പ്രധാന ഭാഗങ്ങൾ നശിച്ച നിലയിലും വിമാനത്തിന്റെ മുൻ ഭാ​ഗവും പിറകുഭാ​ഗവും മാത്രമാണ് ശേഷിക്കുന്നതെന്നും കാണിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, ആറ് ബാലിസ്റ്റിക് മിസൈലുകളും 29 ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. അതുപോലെ ആക്രമണത്തിൽ കുറഞ്ഞത് 10 അമേരിക്കൻ സൈനികർക്ക് പരുക്കേറ്റതായും, അവരിൽ…

    Read More »
  • ​ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കാനുള്ള പുതു നീക്കങ്ങളുമായ് യുക്രൈൻ; സൗദിയുമായും ഖത്തറുമായും 10 വർഷം നീളുന്ന പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവച്ച് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

    ദുബായ്: ഗൾഫ് രാജ്യങ്ങൾക്കു പിന്തുണയും സൈനിക സേവനവും ഉറപ്പു നൽകി യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. യുക്രെയിൻ എന്നാൽ ഇന്നു സഹായം തേടുന്ന ഒരു രാജ്യം മാത്രമല്ല, മറ്റുള്ളവരെ സഹായിക്കാനും ശേഷിയുള്ള രാജ്യമാണെന്ന് സെലെൻസ്കി പറഞ്ഞു. പ്രതിരോധ രംഗത്തു 10 വർഷം നീളുന്ന സഹകരണത്തിന് സൗദിയുമായും ഖത്തറുമായും സെലെൻസ്കി കരാർ ഒപ്പുവച്ചു. ഉൽപാദന മേഖലയിൽ സഹകരണ സ്ഥാപനങ്ങൾ വരും. പുതിയ പ്ലാന്റുകൾ ഗൾഫിലും യുക്രെയിനിലും നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎഇയിൽ വ്യോമ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന യുക്രെയിൻ സൈനികരുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തി. ഇറാൻ നടത്തുന്ന തീവ്രവാദ ആക്രമണങ്ങളെ അങ്ങേയറ്റം വിവേകത്തോടെയാണ് യുഎഇ നേരിടുന്നതെന്നു സെലെൻസ്കിയുമായി കൂടിക്കാഴ്ചയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സ്വയം പ്രതിരോധത്തിനു യുഎഇ സുസജ്ജമാണ്. ഇറാൻ തീവ്രവാദികൾ യുഎഇയുടെ ജനങ്ങളെയും സമ്പത്തിനെയുമാണ് ലക്ഷ്യമിടുന്നതെന്നും അതിനെ എന്തു വിലകൊടുത്തും ചെറുത്തു തോൽപിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. സമഗ്ര സാമ്പത്തിക സഹകരണം ഉൾപ്പെടെ വിവിധ…

    Read More »
  • ​ഗൾഫ് രാഷ്ട്രങ്ങൾക്കു നേരെയുള്ള ആക്രമണം ശക്തമാക്കി ഇറാൻ; കനത്ത ഡ്രോൺ, മിസൈൽ പ്രയോ​ഗം

    ദുബായ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളിലേയ്ക്ക് കനത്ത വ്യോമാക്രമണം നടത്തി ഇറാൻ. കുവൈത്ത്, യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ അഞ്ച് ജിസിസി രാജ്യങ്ങളിലേയ്ക്കാണ് ഇറാനിൽ നിന്നും ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങളുണ്ടായത്. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ വ്യോമ താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ 12 സൈനികർക്ക് പരിക്കേറ്റതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു. അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം ആറ് പേർക്ക് പരിക്കേറ്റു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെഡാർ സംവിധാനം തകർത്തു. ഒമാനിലെ സലാല തുറമുഖത്തേയ്ക്ക് ഡ്രോൺ ആക്രമണമുണ്ടായി. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യകാർക്കും ഒരു പാകിസ്താൻകാരനും പരിക്കേറ്റത്. സാമ്പത്തികമേഖലയിൽ മൂന്നിടത്തായി വൻ തീപ്പിടിത്തം ഉണ്ടായി. രാജ്യത്തെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക…

    Read More »
  • ​ഗൾഫ് രാജ്യങ്ങൾ ലക്ഷ്യമിട്ട് ഇറാൻ!! നാലിടത്ത് മിസൈൽ ആക്രമണം, സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളം ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരുക്ക്, സലാല തുറമുഖം താൽക്കാലികമായി അടച്ചു

    ദുബായ്: കഴിഞ്ഞദിവസം അമേരിക്കനടത്തിയ ആക്രമണത്തിനു മറുപണിതരുമെന്ന് പറഞ്ഞപോലെ തന്നെ ഇറാൻ പ്രവർത്തിച്ചു. ​ഗൾഫ് രാജ്യങ്ങളിൽ പലയിടത്തും ഇറാന്റെ ശക്തമായ ആക്രമണം. അബുദാബിയിലെ കെസാദ് സാമ്പത്തിക മേഖലയിൽ നടത്തിയ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്കു പരുക്കേറ്റു. ഒമാനിലെ സലാല തുറമുഖത്തേക്കും ഡ്രോൺ ആക്രമണമുണ്ടായി. ഇവിടെ ക്രെയിൻ തകർന്നുവീണ് ഒരാൾക്ക് പരുക്ക്. സൗദി അറേബ്യയിലെ അമേരിക്കൻ വ്യോമതാവളത്തിലേക്ക് നടത്തിയ മിസൈൽ ആക്രമണത്തിൽ 12 യുഎസ് സൈനികർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ എന്നീ ജിസിസി രാജ്യങ്ങളിലേക്കാണ് ഇറാനിൽനിന്നു ശക്തമായ ഡ്രോൺ- മിസൈൽ ആക്രമണങ്ങളുണ്ടായത്. യുഎഇ തലസ്ഥാനമായ അബുദാബിയിലെ കെസാദ് പ്രത്യേക സാമ്പത്തിക മേഖലയിലേക്ക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം. ആകാശത്തുവെച്ച് മിസൈൽ പ്രതിരോധിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണാണ് അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റത്. സാമ്പത്തികമേഖലയിൽ രണ്ടിടത്ത് തീപ്പിടിത്തം ഉണ്ടായി. അതുപോലെ ഒമാനിലെ സലാല തുറമുഖത്തേക്ക് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ ക്രെയിൻ തകർന്നുവീണ് തൊഴിലാളിക്ക് പരുക്കേറ്റു. ഇതോടെ…

    Read More »
  • യുദ്ധത്തിൽ കത്തി തീരുന്ന കോടികൾ; ഇറാന്റെ 18 ലക്ഷത്തിന്റെ ഡ്രോണുകളെ തടയാൻ അമേരിക്ക ഇറക്കുന്നത് 38 കോടി രൂപ വരെ ചെലവുള്ള മിസൈലുകൾ!

    ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ, കുറഞ്ഞ ചെലവിലുള്ള ഇറാനിയൻ ഡ്രോണുകൾ ഉപയോഗിച്ച് അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. പ്രത്യേകിച്ച് Shahed-136 പോലുള്ള ഡ്രോണുകളാണ് ഇത്തരം ആക്രമണങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഏകദേശം 18 ലക്ഷം രൂപ ചെലവുള്ള ഈ ഡ്രോണുകളെ തകർക്കാൻ കോടികൾ വിലവരുന്ന മിസൈലുകൾ വിനിയോഗിക്കേണ്ടിവരുന്നത് വലിയ ചർച്ചയാകുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ ഡ്രോണുകളെ പ്രതിരോധിക്കാൻ അമേരിക്ക Patriot Missile System അല്ലെങ്കിൽ SM-6 Missile പോലുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഏകദേശം 38 കോടി രൂപ വരെ ചെലവുള്ള ഒരു മിസൈൽ ഉപയോഗിച്ച് ചെറുകിട ഡ്രോണുകളെ തകർക്കേണ്ടിവരുന്നത് യുദ്ധരംഗത്ത് “അസമമായ ചെലവ് സമ്മർദ്ദം” സൃഷ്ടിക്കുന്നതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഡ്രോൺ യുദ്ധത്തിന്റെ ഈ പുതിയ ഘട്ടം ആധുനിക യുദ്ധരീതികളിൽ വലിയ മാറ്റം സൂചിപ്പിക്കുന്നു. Mohajer-6 പോലുള്ള മറ്റ് ഇറാനിയൻ ഡ്രോണുകളും നിരീക്ഷണത്തിനും കൃത്യമായ ആക്രമണങ്ങൾക്കും ഉപയോഗിക്കപ്പെടുന്നുണ്ട്. ചെലവുകുറഞ്ഞ ഈ സംവിധാനങ്ങൾ ഉപയോഗിച്ച് വലിയ നഷ്ടം സൃഷ്ടിക്കാമെന്നത്…

    Read More »
Back to top button
error: