Pravasi

  • സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തി ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രം

    റിയാദ്: സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തിയ ശേഷവും ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രമെന്ന് അറിയിപ്പ്. സന്ദർശക വിസയിൽ സൗദി അറേബ്യയിൽ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളിൽ നിയമാനുസൃതം തന്നെ ജോലി ചെയ്യാൻ അനുവാദം നൽകുന്ന അജീർ പെർമിറ്റ് യെമനികൾക്കും സിറിയൻ പൗരന്മാർക്കും മാത്രമേ അനുവദിക്കൂ എന്നാണ് അധികൃതർ വിശദമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന, യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വിദേശികളം അതത് സ്ഥാപനങ്ങളുടെ സ്‍പോൺസർഷിപ്പിൽ രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവർ ആയിരിക്കണം. അതേസമയം സൗദി അറേബ്യയിലെ വിദേശികൾക്ക് സ്വന്തം സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളിൽ ഒരു നിർണിത കാലത്തേക്ക് ജോലി ചെയ്യാൻ നിയമാനുസൃതം തന്നെ അനുമതി നൽകുന്നതിനുള്ള സംവിധാനമാണ് അജീർ പദ്ധതി. തൊഴിലാളികളെ ആവശ്യമുള്ള സന്ദർഭങ്ങളിൽ അവരെ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയിൽ താത്കാലിക ജോലി വ്യവസ്ഥാപിതമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് പ്രകാരം എതെങ്കിലും ഒരു സ്ഥാപനത്തിൽ അധികമായുള്ള ജീവനക്കാരെ താത്കാലികമായി മറ്റ്…

    Read More »
  • ബഹ്റൈനിലെ പ്രവാസികൾ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് നിർദേശം

    മനാമ: ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾ രാജ്യത്തു നിന്ന് സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തണമെന്ന് പാർലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇത് സംബന്ധിച്ച നിയമനിർമാണ ശുപാർശ എം.പിമാർ സമർപ്പിച്ചതായി ഗൾഫ് ഡെയിലി ന്യൂസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയന്നു. നികുതി ഘടന അടങ്ങിയ ശുപാർശയാണ് നിരവധി എം.പിമാരുടെ പിന്തുണയോടെ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. 200 ബഹ്റൈനി ദിനാറിൽ (ഏകദേശം 43,000 ഇന്ത്യൻ രൂപയോളം) താഴെയുള്ള തുക പ്രവാസികൾ നാടുകളിലേക്ക് അയക്കുമ്പോൾ അതിന്റെ ഒരു ശതമാനവും 201 ദിനാർ മുതൽ 400 ദിനാർ (87,000 ഇന്ത്യൻ രൂപയോളം) വരെ അയക്കുമ്പോൾ രണ്ട് ശതമാനവും 400 ദിനാറിന് മുകളിൽ അയക്കുമ്പോൾ തുകയുടെ മൂന്ന് ശതമാനവും നികുതിയായി ഈടാക്കണമെന്നാണ് ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിക്ഷേപ സംരക്ഷണം, മൂലധന കൈമാറ്റം എന്നിങ്ങനെയുള്ള ഇടപാടുകൾക്കും ബഹ്റൈനിലെ നികുതി നിയമപ്രകാരം ഇളവുകൾ ലഭിക്കുന്ന മറ്റ് ഇടപാടുകൾക്കും ഇളവ് അനുവദിച്ച് നികുതി ശുപാർശ നടപ്പാക്കണമെന്നാണ് ആവശ്യം. അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ വഴി പ്രവാസികൾ പണം അയക്കുമ്പോൾ തന്നെ…

    Read More »
  • യു.എ.ഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; ഐ.ഐ.ടിയുടെ ക്യാംപസ് അബുദാബിയില്‍ അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും

    അബുദാബി: ലോകത്തിലെ തന്നെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(ഐ.ഐ.ടി)യുടെ അബുദാബി ക്യാംപസ് അടുത്ത വര്‍ഷം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇവിടെ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അറിയിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള ഐ.ഐ.ടിയുടെ ആദ്യ കാമ്പസാണ് അബൂദാബിയില്‍ ഒരുങ്ങുന്നത്. എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും മികച്ച പാഠ്യപദ്ധതിക്ക് പേരുകേട്ട ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഐ.ഐ.ടികള്‍. ഇന്ത്യയില്‍ ആകെ 23 ഐ.ഐ.ടി ക്യാംപസുകളാണുള്ളത്. ലോകത്തിലെ ഏറ്റവും മികച്ച ഇനൊവേറ്റര്‍മാര്‍, എഞ്ചിനീയര്‍മാര്‍, സംരംഭകര്‍ എന്നിവരെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കു വഹിക്കുന്ന സ്ഥാപനമാണിത്. ഗൂഗിളിന്റെ ചീഫ് എക്‌സിക്യൂട്ടീവായ സുന്ദര്‍ പിച്ചൈയും സോഫ്‌റ്റ്വെയര്‍ ഭീമനായ ഇന്‍ഫോസിസിന്റെ സ്ഥാപകന്‍ നാരായണ മൂര്‍ത്തിയും ഉള്‍പ്പെടെയുള്ളവര്‍ ഐ.ഐ.ടികളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഐ.ഐ.ടി അബൂദാബിയില്‍ കോഴ്‌സുകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അംബാസഡര്‍ പറഞ്ഞു. ഡല്‍ഹി ഐ.ഐ.ടിയുടെ നേതൃത്വത്തിലായിരിക്കും അബുദാബി ക്യാംപസ് രൂപപ്പെടുത്തുക. ഐ.ഐ.ടികളുടെ അക്കാദമിക് മികവ് വിശാലമായ അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കുക…

    Read More »
  • സ്പോണ്‍സറുടെ ഭക്ഷണത്തില്‍ മാലിന്യം ചേര്‍ത്തു; കുവൈറ്റില്‍ ഫിലിപ്പിനോ വീട്ടുജോലിക്കാരി അറസ്റ്റില്‍

    കുവൈറ്റ് സിറ്റി: സ്‌പോണ്‍സറിനും കുടുംബത്തിനുമായി ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ മാലിന്യം ചേര്‍ത്തതിന് വീട്ടുജോലിക്കാരിയെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുവൈറ്റിലെ ഹവല്ലി ഗവര്‍ണറേറ്റിലാണ് സംഭവം. വീട്ടുജോലിക്കാരി ഭക്ഷണത്തില്‍ മനപ്പൂര്‍വം മാലിന്യം ചേര്‍ക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സഹിതം കുവൈറ്റ് പൗരന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ജോലിക്കാരി കുറ്റം സമ്മതിച്ചു. വീട്ടുജോലിക്കാരി തയ്യാറാക്കിയ ഭക്ഷണത്തിന്റെ രുചിയില്‍ മാറ്റം വന്നത് താനും ഭാര്യയും ശ്രദ്ധിച്ചിരുന്നതായി പരാതിക്കാരനായ കുവൈറ്റ് പൗരന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഫിലിപ്പിനോ യുവതി ഭക്ഷണത്തില്‍ മാലിന്യം ചേര്‍ക്കുന്നതാണ് രുചിമാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയത്. യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്പോണ്‍സര്‍ അടുക്കളയില്‍ ഒരു ക്യാമറ സ്ഥാപിക്കുകയായിരുന്നു. അതില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് കുടുംബത്തെ ഞെട്ടിച്ച സംഭവം ബോധ്യമായത്. തുടര്‍ന്ന് വീഡിയോ ക്ലിപ്പ് സഹിതം യുവാവ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ യുവതിയെ രണ്ട് ദിവസത്തിനകം നാടുകടത്താന്‍ ഉത്തരവിട്ടതായി കുവൈറ്റിലെ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ഹവല്ലി ഗവര്‍ണറേറ്റിലെ…

    Read More »
  • മൂന്ന് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ വടകര സ്വദേശിയുടെ മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ

       മൂന്നര മാസം മുമ്പ് ദുബൈയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പുത്തലത്ത് വീട്ടില്‍ അമല്‍ സതീശനെ (29) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവർഷം ഒക്ടോബർ 20 നാണ് അമലിനെ ദുബായില്‍ നിന്ന് കാണാതായത്. താമസിക്കുന്ന മുറിയില്‍നിന്ന് വൈകീട്ട് പുറത്തു പോയ അമല്‍ പിന്നീട് തിരികെ വന്നില്ല. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കിയ പരാതിയില്‍ ദുബായ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെ റാഷിദിയ ഭാഗത്ത് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. റാഷിദിയയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ചനിലയയിലാണ് അമലിനെ കണ്ടെത്തിയത്. ദുബായില്‍ സ്വകാര്യ സ്ഥാപനത്തില്‍ എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അമല്‍ ജോലിക്ക് കയറിയത്. താമസസ്ഥലത്തുനിന്ന് അമലിനെ കാണാതായ ഉടന്‍ സാമൂഹിക പ്രവര്‍ത്തകരും അമലിന്റെ നാട്ടുകാരും പലയിടങ്ങളിലും അന്വേഷണം നടത്തി. ദുബായ് റാഷിദിയ ഭാഗത്തുവച്ചായിരുന്നു അമലിന്റെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത്. അതിനാല്‍ തന്നെ സിം കാര്‍ഡ് കേന്ദ്രീകരിച്ചുളള അന്വേഷണവും മുന്നോട്ട് പോയില്ല. മൂന്നുമാസമായിട്ടും മകനെക്കുറിച്ച് വിവരം ലഭിക്കാതിരുന്നതോടെ അമലിന്റെ പിതാവ്…

    Read More »
  • കുടുംബസമേതം യുഎഇയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ

    അബുദാബി: കുടുംബസമേതം യുഎഇയിലേക്ക് വരുന്നവര്‍ക്ക് ഇനി മുതല്‍ ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചു. വിനോദസഞ്ചാരം, ചികിത്സ, രോഗിയെ അനുഗമിച്ചുള്ള യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഗ്രൂപ്പ് വിസ പ്രയോജനപ്പെടുത്താം. യുഎഇയിലെ വിസ, എന്‍ട്രി പെര്‍മിറ്റ് എന്നിവയുമായി ബന്ധപ്പെട്ട് സ്‍മാര്‍ട്ട് ചാനലുകളിലൂടെ ലഭ്യമാവുന്ന 15 സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയതായി അറിച്ചാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങിയത്. 60 ദിവസും 180 ദിവസവും കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളായിരിക്കും ഗ്രൂപ്പ് വിസകളായി ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമാവേണ്ടതുണ്ട്. ഗ്രൂപ്പ് വിസ അനുവദിച്ചു തുടങ്ങുന്നതോടെ പ്രവാസികള്‍ക്കും ഗുണകരമാവും. ഇതിന് പുറമെ 90 ദിവസത്തെ സന്ദര്‍ശക വിസകളില്‍ യുഎഇയില്‍ എത്തിയവര്‍ക്ക് 1000 ദിര്‍ഹം ഫീസ് അടച്ച് 30 ദിവസത്തേക്ക് കൂടി വിസാ കാലാവധി നീട്ടാനാവും.…

    Read More »
  • പ്രവാസികള്‍ക്ക് യുഎഇയിലേയ്ക്ക് അഞ്ച് വര്‍ഷം കാലാവധിയുള്ള ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാം; വിശദ വിവരങ്ങള്‍…

    ദുബൈ: യുഎഇയില്‍ ഏറ്റവുമധികം അന്വേഷണങ്ങള്‍ ലഭിക്കുന്ന വിസകളിലൊന്നാണ് അടുത്തിടെ പ്രാബല്യത്തില്‍ വന്ന പുതിയ ഗ്രീന്‍ വിസകളെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. വിദഗ്ധ തൊഴിലാളികള്‍, ഫ്രീലാന്‍സര്‍മാര്‍, സ്വയം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍ തുടങ്ങിയവര്‍ക്കാണ് ഗ്രീന്‍ വിസ ലഭിക്കുക. അഞ്ച് വര്‍ഷം കാലാവധിയുള്ള ഈ വിസയ്ക്ക് വേറെ സ്‍പോണ്‍സറുടെ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത. ദുബൈയില്‍ ഗ്രീന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യരായവര്‍ക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സ് 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും. ലോകത്തെ ഏത് രാജ്യത്തു നിന്നും യോഗ്യരായവര്‍ക്ക് യുഎഇയില്‍ എത്തി ഈ സമയപരിധിക്കുള്ളില്‍ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹരായവര്‍ക്കും സമാനമായ തരത്തില്‍ ആറ് മാസം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി പെര്‍മിറ്റ് അനുവദിക്കാറുണ്ട്. ജി.ഡി.ആര്‍.എഫ്.എ വെബ്‍സൈറ്റ് വഴി ഗ്രീന്‍ വിസാ അപേക്ഷകര്‍ക്ക് എന്‍ട്രി പെര്‍മിറ്റ് നേടാനാവും. ഇ-മെയിലിലൂടെയായിരിക്കും ഇത് ലഭ്യമാവുക. ആമെര്‍ സെന്ററുകള്‍ വഴിയും അപേക്ഷ നല്‍കാം. 60…

    Read More »
  • ഷാര്‍ജ ബുതീനയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

    ഷാർജ: ഷാർജ ബുതീനയിൽ ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പാലക്കാട് തൃക്കാക്കല്ലൂർ തച്ചിലംപാറ കല്ലുങ്കുഴി അബ്‍ദുൽ ഹക്കീം (30) ആണ് പാകിസ്ഥാൻ സ്വദേശിയുടെ കുത്തേറ്റ് മരിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം വൈകുന്നേരം അഞ്ച് മണിക്ക് മുഹൈസിന മെഡിക്കൽ ഫിറ്റ്‍നസ് സെന്ററിൽ മൃതദേഹം എംബാം ചെയ്‍തു. മയ്യിത്ത് നമസ്‍കാരത്തിന് ശേഷം ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാത്രി 11.45നുള്ള എയർ ഇന്ത്യ എഐ 998 വിമാനത്തിൽ കോഴിക്കോടേക്കാണ് മൃതദേഹം കൊണ്ടുപോയത്. ഹംസ പടലത്ത് – സക്കീദ ദമ്പതികളുടെ മകനായ അബ്ദുൽ ഹക്കീം ഷാർജ ബുതീനയിലെ ഹൈപ്പർ മാർക്കറ്റിലായിരുന്നു ജോലി ചെയ്‍തിരുന്നത്. തൊട്ടടുത്തുള്ള കഫെറ്റീരിയയിൽ വെച്ചാണ് അദ്ദേഹത്തിന് കുത്തേറ്റത്. ജോലിയ്ക്കിടയിലെ ഒഴിവ് വേളകളിൽ പതിവായി ചായ കുടിക്കാൻ പോയിരുന്ന കഫെറ്റീരിയയിൽ വെച്ച് ഹക്കീമിന്റെ സഹപ്രവർത്തകനായ മലയാളിയും, ഇവിടെയെത്തിയ ഒരു പാകിസ്ഥാൻ പൗരനും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇത് അറിഞ്ഞ് പ്രശ്‍നം പരിഹരിക്കാനായാണ് ഹക്കീം അവിടെയെത്തിയത്. എന്നാൽ…

    Read More »
  • ലുലുവിലെ ജോലിക്കാരനെ കൂടപ്പിറപ്പിനെപ്പോലെ ചേര്‍ത്ത് പിടിച്ച് എം.എ യൂസഫലി

    അബുദബി: മൂന്ന് പതിറ്റാണ്ടു കാലമായി തന്നോടൊപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകനെ പ്രമുഖ വ്യവസായി എം.എ യൂസഫലി ചേര്‍ത്തുപിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. അബുദബി ബൈനല്‍ ജസ്രൈന്‍ റബ്ദാന്‍ മാളില്‍ കഴിഞ്ഞ  തിങ്കളാഴ്ച തുറന്ന ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടന വേളയിലാണ് മൂന്ന് പതിറ്റാണ്ടായി തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ ഏറിയാട് സ്വദേശി മൊയ്തീന്‍ കബീറിനെ ചേര്‍ത്തു നിര്‍ത്തി അതിഥികള്‍ക്ക് പരിചയപ്പെടുത്തിയത്. മാത്രമല്ല കുടുംബവിശേഷങ്ങളും സുഖവിവരങ്ങളുമൊക്കെ താല്പര്യപൂർവ്വം ചോദിച്ചറിയുന്നുമുണ്ട്. മൊയ്തീന്‍ കബീര്‍ 1994 മെയ് 15നാണ് ആദ്യമായി ലുലുവില്‍ ജോലിയില്‍ പ്രവേശിച്ചത്.ആദ്യത്തെ 14 വര്‍ഷം അബുദബി മുശ്രിഫ് കോര്‍പ്പറേറ്റീവ് സൊസൈറ്റിയിലെ ലുലു സൂപ്പര്‍ മാര്‍ക്കറ്റിലും കഴിഞ്ഞ 15 വര്‍ഷമായി ബൈനല്‍ ജസ്രൈന്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലുമാണ് മൊയ്തീന്‍ ജോലി ചെയ്യുന്നത്. വളരെ സന്തോഷത്തോടെയും ചാരിതാര്‍ഥ്യത്തോടെയുമാണ് ലുലുവില്‍ ജോലി ചെയ്യുന്നത് എന്ന് മൊയ്തീന്‍ പറയുന്നു. സാധാരണ മുതലാളിമാര്‍ ജീവനക്കാരെ ജീവനക്കാരായി കാണുമ്പോള്‍ യൂസഫ് ഭായ് തന്നെ സഹോദരന് തുല്യമാണ് കണ്ടിട്ടുള്ളത്. ഇപ്പോഴും സ്‌നേഹമാണ്. കാണുമ്പോഴൊക്കെ…

    Read More »
  • കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ തീരുമാനം

    കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ അവസാനിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം. വാണിജ്യ മന്ത്രി മാസൻ അൽ നഹേദിന്റെ നിർദേശപ്രകാരം മന്ത്രാലയ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ അൻസിയാണ് ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന കുവൈത്ത് പൗരന്മാരാല്ലാത്ത 15 പേരുടെ തൊഴിൽ കരാറുകൾ അവസാനിപ്പിക്കാനാണ് തീരുമാനം. രാജ്യത്തെ തൊഴിൽ അവസരങ്ങൾ പരമാവധി സ്വദേശിവത്കരിക്കാനുള്ള നയം തുടരുന്നതിന്റെ ഭാഗമായാണ് തീരുമാനം. ടൈപ്പിസ്റ്റുകൾ, അക്കൗണ്ടന്റുമാർ, നിയമകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ, സാങ്കേതിക വിഭാഗം, ആസൂത്രണ മേഖല, നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖല, സാമ്പത്തിക കാര്യങ്ങൾ, അതുപോലെ കോർപ്പറേറ്റ് മേഖല തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളെയാണ് പിരിച്ചു വിടുന്നത്. ഇവരുമായുള്ള തൊഴിൽ കരാറുകൾ ഈ വർഷം ജൂൺ 29ന് അവസാനിക്കുന്ന തരത്തിൽ നോട്ടീസ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

    Read More »
Back to top button
error: