Kerala

    • മമ്മൂക്ക തന്റെ സിനിമയില്‍ നിന്നും മാറുന്നത് അദ്ദേഹത്തിന്റെ ചോയ്‌സ് ; തന്നെ സൂപ്പര്‍താരം വിളിച്ചത് സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസില്‍ ; അത്തരം പെരുമാറ്റം ഉണ്ടായെന്ന് നടന് ബോദ്ധ്യപ്പെട്ടെന്ന് സാന്ദ്രാതോമസ്

      കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി തന്നെ വിളിച്ചതെന്നും സിനിമാ ടെക്‌നീഷ്യന്‍സിന്റെ സംഘടനയിലെ തെരഞ്ഞെടുപ്പിലെ നാമനിര്‍ദേശ പത്രികാ വിവാദവുമായി ബന്ധപ്പെട്ടല്ലെന്നും വ്യക്തത വരുത്തി നിര്‍മ്മാതാവ് സാന്ദ്രാതോമസ്. മമ്മൂട്ടി തന്നെ വിളിച്ചത് ആന്റോ ജോസഫിനു വേണ്ടി മറ്റാരോ പറഞ്ഞതു പ്രകാരമാണെന്ന് കരുതുന്നതായും പറഞ്ഞു. തന്റെ സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റം ഉണ്ടായെന്ന് മമ്മൂക്കയ്ക്ക് ബോധ്യപ്പെട്ടു. ഇതോടെ എല്ലാം സാന്ദ്രയുടെ ഇഷ്ടം പോലെ ചെയ്യൂ എന്ന് പറഞ്ഞ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു. അദ്ദേഹം തന്റെ സിനിമയില്‍ നിന്നും മാറിയത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. മമ്മൂട്ടിയുടെ ഇടപെടലില്‍ തനിക്ക് ഒരു പരാതിയും ഇല്ലെന്നും മമ്മൂട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ ലിസ്റ്റിന്‍ ശ്രമിക്കരുതെന്നും സാന്ദ്ര പറഞ്ഞു. താന്‍ പറയുന്ന ഏതെങ്കിലും കാര്യങ്ങള്‍ കള്ളമെന്ന് തെളിയിച്ചാല്‍ ഞാന്‍ ഇന്‍ഡസ്ട്രി വിട്ടു പോകാന്‍ വരെ തയാറാണ്. മറിച്ചാണെങ്കില്‍ ഇന്‍ഡസ്ട്രി വിട്ടു പോകാന്‍ ലിസ്റ്റിന്‍ തയാറാണോ എന്നും സാന്ദ്ര ചോദിച്ചു. പര്‍ദ ധരിച്ചു വന്നത് പ്രതിഷേധം എന്ന നിലയിലാണ്. എന്നും പര്‍ദ…

      Read More »
    • ഇടതുപക്ഷത്തിന് ഗുണകരമാകുന്നില്ല ; കോട്ടയത്തെ എല്‍ഡിഎഫ് തോല്‍വിക്ക് കാരണം കേരളാകോണ്‍ഗ്രസ് എന്ന് സിപിഐ ; ഇപ്പോഴും മാണി വിഭാഗത്തിലെ ഭൂരിഭാഗത്തിന്റെയും മനസ്സ് യുഡിഎഫില്‍

      കോട്ടയം: കേരളാകോണ്‍ഗ്രസിലെ ഭൂരിഭാഗത്തിനും ഇപ്പോഴും യുഡിഎഫ് ചായ് വാണെന്നും കോട്ടയത്ത് എല്‍ഡിഎഫിന്റെ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുന്നതിന് പ്രധാന കാരണം ഇതാണെന്നും സിപിഐ. കേരളാകോണ്‍ഗ്രസ് മുന്നണിയില്‍ എത്തിയിട്ടും ഇടതുപക്ഷത്തിന് കാര്യമായ വോട്ട് സമാഹരണം സാധ്യമാകുന്നില്ലെന്നും പ്രതീക്ഷിച്ച രീതിയിലുള്ള വോട്ടുകള്‍ കിട്ടുന്നില്ലെന്നും യോഗം വിലയിരുത്തി. കോട്ടയത്ത് എല്‍ഡിഎഫിനുണ്ടാകുന്ന തിരിച്ചടിക്ക് കാരണമായി സംഘടനാറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത് കേരളാകോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ കാലുവാരലാണ്. കേരളാകോണ്‍ഗ്രസിന്റെ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും മനോഭാവം കാരണം എല്‍ഡിഎഫിന്റെ പാര്‍ട്ടി വോട്ടുകള്‍ പോലും ചോര്‍ന്നു പോകുകയും യുഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്്. മുന്നണിബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കോയ്മ ഉണ്ടായത്. ഇതിന് കാരണം സിപിഐ അണികളുടെ അഹോരാത്രമുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും ഭാവിയിലേക്ക് മുന്നണിബന്ധങ്ങള്‍ ശക്തിപ്പെടുത്തി മികച്ചതും കൂട്ടായതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

      Read More »
    • ‘സുരേഷ് ഗോപി ശാസ്തമംഗലത്തെ വോട്ടര്‍ ആയിരുന്നു ; ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് 50,000ല്‍ പരം വ്യാജ വോട്ടുകള്‍ ചേര്‍ക്കപ്പെട്ടെന്ന് കെ മുരളീധരന്‍ ; സൂപ്പര്‍താരത്തിന്റെ ഡ്രൈവറുടെ വോട്ടു പോലും തൃശൂരാക്കി

      തൃശൂര്‍: എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് സുരേഷ്‌ഗോപി തൃശൂരില്‍ വിജയിച്ചതെന്നും വിജയത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് നേരത്തേ തന്നെ കോണ്‍ഗ്രസ് ആരോപിച്ചിട്ടുള്ള വിഷയമാണെന്നും കെ. മുരളീധരന്‍. ശാസ്തമംഗലത്തെ വോട്ടറായ സുരേഷ്‌ഗോപിയുടെ ഡ്രൈവറുടെ ഉള്‍പ്പെടെ വോട്ടുകളാണ് തൃശൂര് ചേര്‍ത്തതെന്നും പറഞ്ഞു. വോട്ടര്‍പട്ടിക ക്രമക്കേടില്‍ തൃശ്ശൂരില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കും. സുരേഷ്‌ഗോപി തിരുവനന്തപുരത്തായിരുന്നെന്നും മണ്ഡലത്തില്‍ സജീവമായിരുന്ന ആളു പോലും അല്ലായിരുന്നെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. സുരേഷ് ഗോപിയുടെ കുടുംബം ഡ്രൈവര്‍ ഉള്‍പ്പെടെ തൃശ്ശൂര്‍ ആണ് വോട്ട് ചേര്‍ത്തത്. ഒരിടത്തും ബിജെപിയുടെ വിജയം പ്രവചിച്ചിരുന്നില്ല. യുഡിഎഫ് അല്ലെങ്കില്‍ എല്‍ഡിഎഫ് എന്നായിരുന്നു ട്രെന്‍ഡ്. കൃത്യമായ അന്വേഷണം നടന്നാല്‍ അമ്പതോളം തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കേണ്ടി വരും. അങ്ങനെയെങ്കില്‍ സര്‍ക്കാരിന്റെ ഭൂരിപക്ഷം പോകും. അതുകൊണ്ടാണ് ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഹാരിസ് ഹസന്‍ വിഷയത്തിലും പ്രതികരിച്ചു. തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നവരെ കള്ളന്‍ ആക്കുന്നു. സൂപ്രണ്ടും പ്രിന്‍സിപ്പലും പത്രസമ്മേളനം നടത്തുമ്പോള്‍ ഒരു ഫോണ്‍കോള്‍ വന്നു. അത് മന്ത്രിയുടെ ഓഫീസില്‍ നിന്നാണോ എന്ന് സംശയമുണ്ട്.…

      Read More »
    • മയക്കു മരുന്ന് വ്യാപനം തടയുന്നതില്‍ സര്‍ക്കാരിന് നിസംഗതാ സമീപനം: കെ സി വേണുഗോപാല്‍ എംപി

      കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ മയക്കുമരുന്നു വ്യാപനം തടയുന്നതില്‍ നിസംഗമായ സമീപ നമാണ് സ്വീകരിക്കുന്നതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍ എംപി. നമ്മുടെ സമൂഹത്തില്‍ മയക്കു മരുന്ന് വ്യാപനത്തിന്റെ ശക്തി വളരെ ഭീതിതമായി കൂടുകയാണ്. മയക്കു മരുന്നു വരുന്ന വഴികള്‍ അറിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാ നാകുന്നില്ല, ഒരു കാലത്ത് പഞ്ചാബ് ആയിരുന്നു രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വിപണന കേന്ദ്രമായി അറിയപ്പെട്ടിരുന്നത്. എന്നാല്‍ അവിടത്തെ സര്‍ക്കാരുകള്‍ അതിനെ അടിച്ചമര്‍ത്താന്‍ മുന്നിട്ടിറങ്ങി. പക്ഷെ ഇന്ന് കേരളം മയക്കു മരുന്ന് മാഫിയ കൈയ്യടക്കിയിരിക്കുകയാണ്. ഇതിനെതിരായി സര്‍ക്കാര്‍ എന്തു ചെയ്യുന്നു. പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ മയക്കുമരുന്നു നിര്‍മ്മാര്‍ ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സം സ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയി ല്‍ കലൂര്‍ സ്റ്റേഡിയത്തിന് മുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

      Read More »
    • മുഹൂര്‍ത്തമോ സമയമോ ഒന്നും എം.വി. ഗോവിന്ദന്‍ ചോദിച്ചിട്ടില്ല; വന്നത് അസുഖ വിവരം അറിഞ്ഞ് കുടുംബ സമേതം; ഗോവിന്ദനുമായി വര്‍ഷങ്ങളുടെ ബന്ധം; ജാതകം നോക്കാന്‍ അമിത് ഷായും വന്നു; ജ്യോത്സ്യന്‍ മാധവ പൊതുവാള്‍

      കണ്ണൂർ: എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. എംവി ഗോവിന്ദനും കുടുംബവും വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്ന് മാധവ പൊതുവാൾ  പറഞ്ഞു. എംവി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും അസുഖ വിവരം അറിഞ്ഞാണ് കുടുംബസമേതം എത്തിയതെന്നും മാധവ പൊതുവാൾ വ്യക്തമാക്കി. എംവി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടുവെന്ന വിവാദങ്ങൾക്കിടെയാണ് ജ്യോത്സ്യൻ്റെ പ്രതികരണം. മുഹൂർത്തമോ സമയമോ ഒന്നും എംവി ഗോവിന്ദൻ ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. എംവി ഗോവിന്ദൻ വന്ന് ജാതകം നോക്കി എന്ന പ്രചാരണം സഹിക്കാൻ പറ്റില്ല. അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. പാർട്ടിക്കകത്തെ പ്രശ്നങ്ങൾ കൊണ്ടാകാം ഇപ്പോൾ വിവാദമുണ്ടാകാൻ കാരണമെന്നും മാധവ പൊതുവാൾ പറഞ്ഞു. അമിത് ഷായും അദാനിയും വന്നു കണ്ടിരുന്നു. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ പറയുന്നു. ചില നേതാക്കൾ ജ്യോത്സ്യനെ കാണുന്നുവെന്ന് സിപിഎം സംസ്ഥാന സമിതിയിലാണ് വിമർശനമുയർന്നത്. ഇതിന് പിന്നാലെ വാർത്തയോട് പ്രതികരിച്ച് പി ജയരാജൻ രം​ഗത്തെത്തി.…

      Read More »
    • ഈ ദുഷ്പ്രവൃത്തിക്കു പിന്നിലെ ആളുകളെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; മൂന്നു പതിറ്റാണ്ടായി ശ്വേതയെ അറിയാം; പിന്തുണയുമായി റഹ്‌മാന്‍; ‘ഒരുമിച്ച് ഒരു സിനിമയിലേ പ്രവര്‍ത്തിച്ചുള്ളൂ, മറ്റുള്ളവരോടുള്ള കരുതല്‍ നേരിട്ടു കണ്ടതാണ്’

      നടി ശ്വേത മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ റഹ്മാന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ശ്വേതയോട് കാണിക്കുന്ന അനീതിയിൽ തനിക്ക് ദേഷ്യം തോന്നുന്നുണ്ടെന്നും റഹ്മാന്‍ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത്തരം വൃത്തികെട്ട കളികൾ സാധാരണമാണെന്നും പക്ഷേ സിനിമാ മേഖലയില്‍ ഇങ്ങനെയുണ്ടാകുമെന്ന്  ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ റഹ്മാന്‍ പറ‌ഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പ്രിയപ്പെട്ട ശ്വേത, താങ്കൾക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് നിങ്ങളെ അറിയാം, ഇക്കാലമത്രയും നിങ്ങൾ ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് താങ്കൾ. നമ്മൾ ഒരുമിച്ച് ഒരു സിനിമയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും നമ്മൾ ചെയ്ത ഷോകളും ഒരുമിച്ച് ചെലവഴിച്ച സമയവും മതി നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ. ആ ഷോകൾക്കിടയിൽ, നിങ്ങൾ മറ്റുള്ളവരോട് എത്രമാത്രം കരുതൽ കാണിക്കുന്നുണ്ടെന്ന്…

      Read More »
    • കേരളം ഇന്നു മയക്കു മരുന്ന് മാഫിയയുടെ കയ്യിലാണ്, ഇതിനെതിരെ സർക്കാർ എന്തു ചെയ്യുന്നു? ഈ വിപത്തിനെ ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങിയാൽ ഒറ്റക്കെട്ടായി പ്രതിപക്ഷം കൂടെയുണ്ടാകും: കെ സി വേണുഗോപാൽ എംപി

      കൊച്ചി: സംസ്ഥാന സർക്കാർ മയക്കുമരുന്നു വ്യാപനം തടയുന്നതിൽ നിസംഗമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നമ്മുടെ സമൂഹത്തിൽ മയക്കു മരുന്ന് വ്യാപനത്തിന്റെ ശക്തി വളരെ ഭീതിതമായി കൂടുകയാണ്. മയക്കു മരുന്നു വരുന്ന വഴികൾ അറിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാനാകുന്നില്ല, ഒരു കാലത്ത് പഞ്ചാബ് ആയിരുന്നു രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വിപണന കേന്ദ്രമായി അറിയപ്പെട്ടിരുന്നത്. എന്നാൽ അവിടത്തെ സർക്കാരുകൾ അതിനെ അടിച്ചമർത്താൻ മുന്നിട്ടിറങ്ങി. പക്ഷെ ഇന്ന് കേരളം മയക്കു മരുന്ന് മാഫിയ കൈയ്യടക്കിയിരിക്കുകയാണ്. ഇതിനെതിരായി സർക്കാർ എന്തു ചെയ്യുന്നു? പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ മയക്കുമരുന്നു നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് മുന്നിൽ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജയിൽ പുള്ളികൾക്കുപോലും മയക്കു മരുന്ന് ലഭ്യമാക്കുന്ന സാഹചര്യമാണ് സർക്കാർ…

      Read More »
    • ഗതാഗത നിയമലംഘനം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നത് നിയമവിരുദ്ധം; പോലീസ് മേധാവിക്കു നല്‍കിയ പരാതിയില്‍ നടപടി; മൊബൈലില്‍ എടുത്ത ചിത്രങ്ങള്‍ക്ക് ഇ-ചലാന്‍ മുഖാന്തിരം പിഴ ചുമത്താനാകില്ല

      തിരുവനന്തപുരം:വാഹന ഗതാഗത നിയമലംഘനം സംബന്ധിച്ചു പെറ്റിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുന്നതു നിയമവിരുദ്ധം. മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ അനുസരിച്ചു പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉപകരം ഉപയോഗിച്ചു മാത്രമേ ചിത്രങ്ങളെടുക്കാന്‍ കഴിയൂ. ഇതിനു വിരുദ്ധമായി വെഹിക്കിള്‍- പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുക്കുകയും ഇ-ചെലാന്‍ മുഖാന്തിരം പിഴ ചുമത്തുകയും ചെയ്യുന്നതിനെതിരേ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. ചില ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തിയശേഷം അനധികൃത പണപ്പിരിവു നടത്തുന്നെന്നും കൈക്കൂലി വാങ്ങി ദൃശ്യങ്ങള്‍ മായ്ച്ചു കളയുന്നെന്നും കേരള ടോറസ് ടിപ്പര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ പടമാടന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമം ലംഘിച്ചു തയാറാക്കിയ ചെലാനുകള്‍ റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുക്കാന്‍ പാടില്ലെന്നു നിലവില്‍ ഇടുക്കി ജില്ലയിലെ എല്ലാ എസ്എച്ച്ഒമാര്‍ക്കും ഇടുക്കി സബ്ഡിവിഷന്‍ പോലീസ് കാര്യാലയത്തില്‍നിന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാനമായ നിര്‍ദേശം എല്ലാ പോലീസ് ജില്ലകളിലും നല്‍കണമെന്നു അസോസിയേഷന്‍ ആവശ്യപ്പെട്ടു. മോട്ടോര്‍ വെഹിക്കിള്‍ നിയമം 167 എ…

      Read More »
    • ലീഗിന്റെ ശ്രമം മുസ്ലിം രാജ്യം സൃഷ്ടിക്കല്‍: കേരളത്തിലെ കോണ്‍ഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ല: വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

      ആലപ്പുഴ: കേരളത്തിലെ കോണ്‍ഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്ലിം ലീഗ് ഈ നാട്ടില്‍ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എടത്വാ സെയ്ന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന എസ്എന്‍ഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സര്‍ക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവര്‍ക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ലെന്നും സംഘടിതമായി ഒത്തുചേര്‍ന്നാല്‍ മാത്രമേ സമുദായത്തിന് അര്‍ഹമായത് വാങ്ങിയെടുക്കാന്‍ പറ്റൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാകാര്യങ്ങള്‍ വിശദീകരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി.

      Read More »
    • രാജ്യത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ മതപീഡനത്തില്‍ നൂറിരട്ടി വര്‍ധന; ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോ? ഒഡിഷ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ്

      കോഴിക്കോട്: ഒഡിഷയിലെ ജലേശ്വറില്‍ മലയാളി കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ ഉണ്ടായ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയല്‍. 10 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് മതപീഡനത്തില്‍ നൂറിരട്ടി വര്‍ധനവുണ്ടായെന്നും ന്യൂനപക്ഷങ്ങള്‍ വിദേശത്തേക്ക് പോകണോയെന്നും അദേഹം ചോദിച്ചു. ക്രൈസ്തവര്‍ ആകുലതയിലാണെന്നും മതംമാറ്റം എന്ന പേരില്‍ നിയമം കൊണ്ടുവന്ന് ക്രൈസ്തവ ലോകത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം വിമര്‍ശിച്ചു. നക്‌സലൈറ്റുകളുടെ ആക്രമണത്തിനെതിരെ എന്ത് നടപടിയാണോ അമിത് ഷാ സ്വീകരിച്ചത് അതേ നടപടി ക്രൈസ്തവരെ ആക്രമിക്കുന്നവര്‍ക്കെതിരെയും ഉണ്ടാകണണം. ബിജെപി സര്‍ക്കാര്‍ സംരക്ഷണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അതിനുള്ള തെളിവാണ് ഛത്തീസ്ഗഡിലെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചതെന്നും അദേഹം പറഞ്ഞു. ഒഡീഷയിലെ ജലേശ്വറിലെ സെന്റ് തോമസ് പള്ളിയിലെ ഇടവക വികാരി ഫാ. ലിജോ, മറ്റൊരു വൈദികന്‍, രണ്ട് കന്യാസ്ത്രീകള്‍, ഒരു മതബോധകന്‍ എന്നിവര്‍ അടുത്തുള്ള ഒരു ഗ്രാമത്തിലെ കത്തോലിക്കാ വിശ്വാസിയുടെ വീട്ടില്‍ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത ശേഷം ഇടവകയിലേക്ക് മടങ്ങുമ്പോഴാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്.

      Read More »
    Back to top button
    error: