Kerala
-
മലയോരമേഖലയിലുള്ളവരും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം; ചക്രവാതചുഴി തീവ്രന്യൂനമര്‍ദമായി മാറിയേക്കും ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. വ്യാഴാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായുള്ള തീവ്ര ന്യൂനമര്‍ദവും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുമാണ് ശക്തമായ മഴയ്ക്ക് കളമൊരുക്കുന്നത്. ചക്രവാതചുഴി രണ്ടുദിവസത്തിനകം അതിശക്തമായ തീവ്രന്യൂനമര്‍ദമായി മാറുമെന്നാണ് സൂചന. അടുത്ത ഏഴ് ദിവസവും ശക്തമായ മഴയയായിരിക്കുമെന്നാണ് സൂചനകള്‍. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മലയോരമേഖലയിലുള്ളവരും തീരദേശത്തുള്ളവരും ജാഗ്രത പാലിക്കണം. കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ വ്യാഴാഴ്ചവരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 35 മുതല്‍ 5 കിമീ വരെയും ചിലപ്പോള്‍ 55 കിമീ വരെയും…
Read More » -
സി വി പ്രേം കുമാറിന്റെ “ആൾരൂപങ്ങൾ” സിനിമ തിരക്കഥ പുസ്തകം പ്രകാശിതമായി
ചലച്ചിത്ര ടെലിവിഷൻ തിയറ്റർ സംവിധായകൻ സി വി പ്രേംകുമാർ രചനയും സംവിധാനവും നിർവ്വഹിച്ച് 2016-ൽ തീയേറ്ററുകളിലെത്തിയ കലാമൂല്യമുള്ള സിനിമ “ആൾരൂപങ്ങളുടെ” തിരക്കഥ പുസ്തകം സമം ആർട്സ് തിരുവനന്തപുരത്തിൻ്റെ ബാനറിൽ പ്രകാശിതമായി. തിരുവനന്തപുരം ഏരീസ് പ്ളക്സ് തീയേറ്ററിൽ വെച്ച് കേരള പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും തുടർന്ന് പ്രശസ്ത ചലച്ചിത്രകാരൻ ശ്യാമപ്രസാദും പ്രകാശന കർമ്മം നിർവ്വഹിച്ചു. രണ്ടുപേരിൽ നിന്നും പുസ്തകത്തിൻ്റെ ആദ്യപ്രതി സ്വീകരിച്ചത് സി വി പ്രേംകുമാറിൻ്റെ കൊച്ചുമകൾ അയിനയാണ്. തിരക്കഥ പുസ്തക പ്രകാശനത്തോടനുബ്ബന്ധിച്ച് ആൾരൂപങ്ങൾ സിനിമ പ്രദർശനമുണ്ടായിരുന്നു. ആശംസകൾ അറിയിച്ചത് പ്രശസ്ത കവി ഗിരീഷ് പുലിയൂർ, ആൾരൂപങ്ങളിലെ നായികയും പ്രശസ്ത അഭിനേത്രിയുമായ മായ വിശ്വനാഥ്, ചിത്രത്തിൻ്റെ നിർമ്മാതാവ് എ എം നൗഷാദ് എന്നിവരാണ്. സ്വാഗതമാശംസിച്ചത് പ്രശസ്ത ചലച്ചിത്ര ടെലിവിഷൻ തിയറ്റർ ആർട്ടിസ്റ്റും കാഥികനുമായ വഞ്ചിയൂർ പ്രവീൺകുമാറാണ്. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചത് സമം ആർട്ട്സിൻ്റെ പ്രസിഡൻ്റും ചലച്ചിത്ര പിആർഓ യുമായ അജയ് തുണ്ടത്തിലും കൃതജ്ഞത രേഖപ്പെടുത്തിയത് സമം ആർട്സിൻ്റെ…
Read More » -
ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും ; പിണറായി കണ്ണുരുട്ടുമ്പോള്‍ എതിര്‍പ്പ് അവസാനിക്കും ; പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പരിഹാസവുമായി കെ.സുരേന്ദ്രന്‍
എകെജി സെന്ററില്‍ വിളിച്ച് പിണറായി രണ്ടു കണ്ണുരുട്ടല്‍ നടത്തുമ്പോള്‍ ബിനോയ് വിശ്വത്തിന്റെ എല്ലാ എതിര്‍പ്പുകളും അവസാനിക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വെളിയം ഭാര്‍ഗവനെ പോലെയുള്ള നല്ല നേതാക്കള്‍ ഉണ്ടായിരുന്ന സിപിഐയ്ക്ക് ഇപ്പോള്‍ നാട്ടില്‍ ഒരു പ്രസക്തിയും ഇല്ലെന്നും പിഎം ശ്രീയുമായി ബന്ധപ്പെട്ട സിപിഐ എതിര്‍പ്പ് വെറും തട്ടിപ്പാണെന്നും പറഞ്ഞു. ബിനോയ് വിശ്വം എല്ലാ കാര്യത്തിലും ആദ്യം എതിര്‍ക്കും. പിന്നീട് എതിര്‍പ്പ് അവസാനിക്കുമെന്നും കെ സുരേന്ദ്രന്‍ പരിഹസിച്ചു. നേരത്തേ പിഎംശ്രീ പദ്ധതിയെ എതിര്‍ത്ത് സിപിഐ രംഗത്ത് വന്നിരുന്നു. കേന്ദ്രവിദ്യാഭ്യാസനയം അടിച്ചേല്‍പ്പിക്കാന്‍ കാരണമാകുമെന്ന് ആയിരുന്നു സിപിഐ നടത്തിയ വിമര്‍ശനം. നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്. സിപിഐയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ അടക്കം പദ്ധതിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.എന്നാല്‍ രണ്ട് വര്‍ഷമായി മുടങ്ങികിടക്കുന്ന 1500 കോടിയോളം രൂപ വാങ്ങിച്ചെടുക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. സര്‍ക്കാര്‍…
Read More » -
ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റി ബിജെപി ; കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഫേസ്ബുക്ക് തര്‍ക്കം
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നതിനിടയില്‍ കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റിനായി ബിജെപിയില്‍ തര്‍ക്കം. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും തമ്മില്‍ ഫേസ്ബുക്ക് തര്‍ക്കം പുരോഗ മിക്കുകയാണ്. നെടുമ്പാശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് വിഷ യം. നെടുമ്പാശേരി എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കാനുളള കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നപ്പോള്‍ ജോര്‍ജ് കുര്യനാണ് ആദ്യം പോസ്റ്റിട്ടത്. പിന്നീട് രാജീവ് ചന്ദ്രശേഖറും താന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു എന്ന മട്ടില്‍ പോസ്റ്റിട്ടു. കേന്ദ്ര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിലും നേതാക്കള്‍ക്കിടയില്‍ മത്സരമുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിന് വന്ദേഭാരത് അനുവദിച്ചപ്പോള്‍ അത് താന്‍ ആവശ്യപ്പെട്ടിട്ടാണ് എന്ന തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പോസ്റ്റിട്ടിരുന്നു. പിന്നാലെ പല നേതാക്കളും അവകാ ശവാദവുമായി വന്നു. ക്രെഡിറ്റ് തര്‍ക്കത്തെ പരോക്ഷമായി വിമര്‍ശിച്ച് മുന്‍ സംസ്ഥാ ന അധ്യ ക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തി. പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി യതിന്റെ ക്രെഡിറ്റ് എബിവിപിക്കാണ്…
Read More » -
‘രഹനയും ബിന്ദു അമ്മിണിയുമെത്തിയത് പൊറോട്ടയും ബീഫും കഴിച്ചിട്ട്’ പ്രസ്്താവനയില്‍ നിന്നും പിന്നോട്ടില്ല ; വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍
കൊല്ലം: ശബരിമലയില്‍ വന്‍ വിവാദമായി മാറിയ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ നിന്ന് അല്‍പ്പംപോലും പിന്നോട്ടില്ലെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രന്‍. ആധികാരികമായ വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രഹന ഫാത്തിമയും, ബിന്ദു അമ്മിണിയും മല ചവിട്ടാനെത്തിയത് പൊറൊട്ടയും ബീഫും വാങ്ങി തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.സിപിഐഎമ്മിനെ പ്രസ്താവന വേദനിപ്പിച്ചതില്‍ സന്തോഷമെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. ഈ പ്രസ്താവന നേരത്തെ പാര്‍ട്ടി സെക്രട്ടറി ഷിബു ബേബി ജോണും ഉന്നയിച്ചിരുന്നു. വി ഡി സതീശനും ഷിബു ബേബി ജോണും പറഞ്ഞതില്‍ പ്രശ്‌നമില്ല. പന്തളത്ത് താന്‍ ഇക്കാര്യം പ്രസംഗിച്ചപ്പോള്‍ അത് വര്‍ഗീയതയായി. വീണ്ടും തന്നെ സംഘിയാക്കാന്‍ ശ്രമിക്കുകയാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് സിപിഐഎമ്മാണ്. കേരളത്തില്‍ ബിജെപിക്ക് അധികാരത്തിലെത്താന്‍ പിണറായി വിജയന്‍ വഴിയൊരുക്കുമെന്നും പറഞ്ഞു. സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെ നടന്നിട്ടുണ്ട്. കേന്ദ്രാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ് മുഖ്യമന്ത്രിയുടെ കുടുംബം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചകള്‍ തന്നെ ഇതിന് ഉദാഹരണമാണെന്നും…
Read More » -
തിരുവാണിയൂർ ജി.പി.എസ്. സൂപ്പർ സ്ലാം കായികമേള സമാപിച്ചു; മിന്നുന്ന പ്രകടനം കാഴ്ചവച്ച് പതിനഞ്ചോളം ടീമുകൾ
കൊച്ചി: തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിൽ (ജിപിഎസ്) നടന്ന അഞ്ചാമത് ജില്ലാതല ജിപിഎസ് സൂപ്പർ സ്ലാം കായികമേളയ്ക്ക് ആവേശകരമായ സമാപനം. രണ്ടു ദിവസങ്ങളിലായി നടന്ന ഫുട്ബോൾ, ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള പതിനഞ്ചോളം ടീമുകളാണ് കായിക പ്രതിഭ തെളിയിക്കാനായി അണിനിരന്നത്. നാഷനൽ ബാസ്‌ക്കറ്റ്‌ബോൾ താരവും കസ്റ്റംസ് ടീം അംഗവുമായ എബിൻ സാബു മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ദിലിപ് ജോർജ് അധ്യക്ഷത വഹിച്ചു. കിരീടപ്പോരാട്ടങ്ങളിൽ ആവേശം അലതല്ലി. U-19 ഫുട്‌ബോൾ കിരീടം ഗ്ലോബൽ പബ്ലിക് സ്കൂൾ, തിരുവാണിയൂർ സ്വന്തമാക്കി. വാശിയേറിയ ഫൈനലിൽ ചിന്മയ വിദ്യാലയ, തൃപ്പൂണിത്തുറയെയാണ് ഗ്ലോബൽ പരാജയപ്പെടുത്തിയത്. ദി ചാർട്ടർ സ്കൂളാണ് രണ്ടാം റണ്ണറപ്പ് സ്ഥാനം നേടിയത്. U-17 പെൺകുട്ടികളുടെ ബാസ്‌ക്കറ്റ്‌ബോൾ കിരീടം രാജഗിരി ക്രിസ്തു ജയന്തി, കാക്കനാട് സ്വന്തമാക്കി. ദി ചോയ്സ് സ്കൂൾ, തൃപ്പൂണിത്തുറ ഒന്നാം റണ്ണറപ്പും, ആതിഥേയരായ ഗ്ലോബൽ പബ്ലിക് സ്കൂൾ രണ്ടാം റണ്ണറപ്പുമായി. U-17 ആൺകുട്ടികളുടെ വിഭാഗത്തിൽ ജെംസ് മോഡേൺ അക്കാദമി വിജയികളായി.…
Read More » -
ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്ന് കടകംപള്ളി പറയട്ടെ; യുഡിഎഫ് 100 സീറ്റുകളുമായി അടുത്ത തവണ അധികാരത്തില്‍ എത്തുമ്പോള്‍ ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കും
പന്തളം: ഇത് ഇടത് സര്‍ക്കാരിന്റെ അവസാന നാളുകളാണെന്നും അടുത്തതായി വരാന്‍ പോകുന്നത് യുഡിഎഫിന്റെ ഗവണ്‍മെന്റാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് പ്രതികരണം. കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സര്‍ക്കാരാ ണെണെന്നും 2026ല്‍ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറുമ്പോള്‍ ശബരിമല കേസുകള്‍ എല്ലാം പിന്‍വലിക്കുമെന്നും പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണമോഷണക്കേസ് ദേവസ്വം മന്ത്രിയും ബോര്‍ഡും അറിഞ്ഞാണ് എല്ലാം നടന്നത്. എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുക യായിരുന്നു. ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നതെന്നും പറഞ്ഞു. ദേവസ്വം മാനുവല്‍ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം പൂശാന്‍ എന്ന വ്യാജേന കൊണ്ടുപോ യതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ കടകംപള്ളിയെ വി.ഡി. സതീശന്‍ വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയി ല്ലെന്ന് കടകംപള്ളി പറയട്ടെ, കള്ളന്മാര്‍ നടത്തിയ കളവ് ആരും അറിഞ്ഞില്ലെങ്കില്‍ അവര്‍ വീണ്ടും കവര്‍ച്ച നടത്തുമെന്നും പറഞ്ഞു. നേരത്തേ…
Read More »


