India

  • ഏഷ്യാ കപ്പ്: ഇന്ത്യ- പാക് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ടിക്കറ്റ് വില്‍പന ഇഴഞ്ഞിഴഞ്ഞ്; 2.5 ലക്ഷം വരുന്ന പ്രീമിയം ടിക്കറ്റുകള്‍ മിക്കവര്‍ക്കും വേണ്ട! വിരാടും രോഹിത്തും ഇല്ലാതെ എന്തു കളിയെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ഒഫീഷ്യല്‍

    ദുബായ്: ഏഷ്യകപ്പിലെ ഏറ്റവും ചൂടേറിയ മത്സരം ഞായറാഴ്ച നടക്കാനിരിക്കേ പ്രതിസന്ധി വെളിപ്പെടുത്തി സംഘാടകര്‍. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിനെതിരേ സുപ്രീം കോടതി അനുകൂല നിലപാട് എടുത്തിട്ടും ടിക്കറ്റ് വില്‍പനയിലെ കുറവാണ് സംഘാടകര്‍ക്ക് ആശ്ചര്യമാകുന്നത്. സാധാരണ ഗതിയില്‍ ചൂടപ്പം പോലെ വിറ്റുപോകേണ്ട ടിക്കറ്റുകള്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഇപ്പോഴും ലഭ്യമാണ്. ആളുകള്‍ക്കു ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം നിലനിര്‍ത്തുന്നതിനു വേണ്ടി സിംഗിള്‍ ടിക്കറ്റ് ഫോര്‍മാറ്റ് വരെ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും വില്‍പനയില്‍ കുതിച്ചുകയറ്റമൊന്നും ഉണ്ടായിട്ടില്ല. ദുബായ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഞായറാഴ്ചയാണ് ഇന്ത്യ- പാക് മത്സരം. ആദ്യ മത്സരം ഇന്ത്യ മികച്ച നിലയില്‍ പൂര്‍ത്തിയാക്കിയിട്ടും വരും മത്സരത്തില്‍ ഇന്ത്യക്കു മുന്‍തൂക്കമുണ്ടായിട്ടും ടിക്കറ്റ് വില്‍പന കുറയാന്‍ കാരണം ഇന്ത്യന്‍ താരങ്ങളായ രോഹിത്ത് ശര്‍മയുടെയും വിരാട് കോലിയുടെയും അസാന്നിധ്യമാണെന്നു എമിറേറ്റ്‌സ് ക്രിക്കറ്റ് ഉദ്യോഗസ്ഥന്‍ പറയുന്നു. കഴിഞ്ഞവര്‍ഷം സൗത്ത് ആഫ്രിക്കയില്‍ ടി20 ലോക കപ്പ് നേടിയതിനു പിന്നലെ ഇരുവരും മത്സരങ്ങളില്‍നിന്നു വിരമച്ചിരുന്നു. ‘ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരത്തിലെ ടിക്കറ്റ് വില്‍പന…

    Read More »
  • ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ വീടിന് പുറത്ത് അജ്ഞാതരുടെ വെടി ; നടി ഹിന്ദു മതവിശ്വാസികളെയും സനാതന ധര്‍മ്മത്തെയും അപമാനിച്ചുവെന്ന് സാമൂഹ്യമാധ്യമ പോസ്റ്റും

    മുംബൈ: ബോളിവുഡ് നടി ദിഷ പഠാണിയുടെ ബറേലിയിലെ സിവില്‍ ലൈനിലുള്ള വീടിന് പുറത്ത് അജ്ഞാതരായ ചിലര്‍ വെടിയുതിര്‍ത്തു. വെള്ളിയാഴ്ച വൈകുന്നേരം 4:30 ഓടെയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്യുന്നുണ്ട്. ഹിന്ദിയില്‍ എഴുതിയ ഒരു ഭീഷണിപ്പെടുത്തിയുള്ള സാമൂഹിക മാധ്യമ പോസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്. വിരേന്ദ്ര ചരണ്‍, മഹേന്ദ്ര സരണ്‍ എന്നീ രണ്ട് വ്യക്തികളെക്കുറിച്ച് പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഹിന്ദു മതവിശ്വാസികളെയും സനാതന ധര്‍മ്മത്തെയും അപമാനിച്ചുവെന്ന് ദിഷ പഠാണിയെ ഇവര്‍ ആരോപിക്കുന്നു. ഗോഡ്ലി ബ്രാര്‍, രോഹിത് ഗോദാര എന്നിവര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ‘ഈ വെടിവെപ്പ് ഒരു ട്രെയിലര്‍ മാത്രമാണ്’, എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റ് സിനിമാ മേഖലയിലുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്നവര്‍ക്ക് നേരെ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകുമെന്നും പോസ്റ്റില്‍ ഭീഷണിപ്പെടുത്തുന്നു. ‘നമ്മുടെ ദൈവങ്ങളെ അപമാനിക്കുന്നത് സഹിക്കില്ല. ഇത്…

    Read More »
  • നേപ്പാളില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ കുടുങ്ങി ഇന്ത്യന്‍ വനിത കൊല്ലപ്പെട്ടു

    ന്യൂഡല്‍ഹി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ പ്രതിഷേധക്കാര്‍ തീയിട്ട ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വനിത കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശിയായ രാജേശ് ഗോല (57) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രാംവീര്‍ സിംഗ് ഗോല (58) പരിക്കുകളോടെ രക്ഷപ്പെട്ടു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനായാണ് ഇരുവരും നേപ്പാളില്‍ എത്തിയത്. സെപ്റ്റംബര്‍ ഏഴിനാണ് ഇവര്‍ നേപ്പാളില്‍ എത്തിയത്, ഹയാത്ത് റീജന്‍സി ഹോട്ടിലിലായിരുന്നു താമസം. ‘ജെന്‍ സീ’ പ്രതിഷേധം രൂക്ഷമായതോടെ സെപ്റ്റംബര്‍ ഒമ്പതിന് രാത്രി പ്രകടനക്കാര്‍ ഈ ഹോട്ടലിന് തീയിടുകയായിരുന്നു. ഹോട്ടലിന്റെ താഴത്തെ നിലയില്‍ തീ പടര്‍ന്നുപിടിച്ചതോടെ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞു. പിന്നാലെ, രാംവീറും രാജേശും രക്ഷപ്പെടാനുള്ള മറ്റ് വഴികള്‍ നോക്കുന്നതിനിടയിലാണ് യുവതിക്ക് ജീവന്‍ നഷ്ടപ്പെട്ടത് എന്നാണ് വിവരം. ബന്ധുക്കള്‍ പറയുന്നതനുസരിച്ച്; ഹോട്ടലിന്റെ നാലാമത്തെ നിലയിലായിരുന്നു രാംവീറും ഭാര്യയും താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ജനക്കൂട്ടം ഹോട്ടലിലേക്ക് ഇരച്ചുകയറി തീയിട്ടു. കോണിപ്പടികളില്‍ പുക നിറഞ്ഞതോടെ താമസക്കാര്‍ക്ക് അതുവഴി രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയായി. ഈ സമയം,…

    Read More »
  • ഏഷ്യാ കപ്പ്: പാകിസ്താനെതിരേ സഞ്ജു ഓപ്പണിംഗിലും മൂന്നാം വിക്കറ്റിലും ഉണ്ടാകില്ല; ടീം പ്ലാന്‍ വ്യക്തമാക്കി ബാറ്റിംഗ് കോച്ച്; സഞ്ജു സന്തുഷ്ടനെന്നും സിതാംശു കൊടാക്

    ദുബായ്: ഈ വര്‍ഷത്തെ ഏഷ്യ കപ്പിലെ ഏറ്റവും തീപാറും പോരാട്ടമായിരിക്കും ഞായറാഴ്ച നടക്കുന്ന ഇന്ത്യ- പാക് പോരാട്ടം. ഞായറാഴ്ചയാണ് ഇന്ത്യയുടെ കളിയെങ്കിലും മലയാളി ബാറ്റ്‌സ്‌റ്മാന്‍ സഞ്ജു സാംസണെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ചകളെല്ലാം പുരോഗമിക്കുന്നത്. സഞ്ജുവിന്റെ ബാറ്റിംഗ് ഓര്‍ഡര്‍തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ ചര്‍ച്ചാവിഷയം. പ്രതിഭകളെക്കൊണ്ടു നിറഞ്ഞ ടീമില്‍, ആരെയൊക്കെ ഏതൊക്കെ പൊസിഷനുകളില്‍ ഇറക്കുമെന്നതും ഏറെ ആശയക്കുഴപ്പമുണ്ടാക്കുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് സിതാംശു കൊടാക്ക് ആണ് ഇക്കാര്യത്തില്‍ സൂചനകളുമായി രംഗത്തുവരുന്നത്. സഞ്ജു ഇതുവരെ അഞ്ച്, ആറ് നമ്പരുകളി ഇറങ്ങിയിട്ടില്ലെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ അദ്ദേഹം തയാറാണെന്നാണ് കൊടാക്ക് പറയുന്നത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയെന്ന നിലയിലാണ് സഞ്ജു ഈ പൊസിഷനുകളില്‍ ഇറങ്ങുന്നതില്‍ സന്തുഷ്ടനാണെന്ന് അറിയിച്ചത്. എന്നാല്‍, ടീം മാനേജ്‌മെന്റ് അവസാന ഇലവന്‍ ആരൊക്കെയാണെന്നും ഏതൊക്കെ പൊസിഷനുകളില്‍ കളിക്കുമെന്നതിലും വ്യക്തത വരുത്തിയിട്ടില്ല. അര്‍ഷ്ദീപിന്റെ സാധ്യതയെക്കുറിച്ചും കൊടാക്ക് നിലപാടു വ്യക്തമാക്കുന്നുണ്ട്. ‘പ്ലേയിംഗ് ഇലവന്‍ എന്നത് വിക്കറ്റിനെ ആസ്പദമാക്കി മാത്രമാണു തീരുമാനിക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ പ്രതേ്യാകിച്ച് അജന്‍ഡയൊന്നും…

    Read More »
  • പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ ബാക്കി; മണിപ്പുരില്‍ സംഘര്‍ഷം, തോരണങ്ങള്‍ നശിപ്പിച്ചു

    ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മണിപ്പൂരില്‍ സംഘര്‍ഷം. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങള്‍ നശിപ്പിച്ചു. ചുരാചന്ദ്പൂരിലാണ് സംഭവം. തുടര്‍ന്ന് പൊലീസും അക്രമികളും തമ്മില്‍ ഏറ്റുമുട്ടി. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകള്‍ താല്‍ക്കാലികമായി പിന്‍വലിച്ചിട്ടുണ്ട്. 8,500 കോടി രൂപയുടെ വികസന സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 13-നാണ് മണിപ്പുര്‍ സന്ദര്‍ശിക്കുന്നത്. മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തതിനുശേഷം ആദ്യമായാണ് അദ്ദേഹം സംസ്ഥാനം സന്ദര്‍ശിക്കാനെത്തുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിരിക്കുന്നത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. നരേന്ദ്ര മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ നിരോധിത സംഘടനകള്‍ രം?ഗത്തുവന്നിട്ടുണ്ട്. മോദിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ആറ് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ദ കോര്‍ഡിനേഷന്‍ കമ്മിറ്റി മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മോദി സന്ദര്‍ശിക്കുകയും പുനരധിവാസ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. 2023…

    Read More »
  • സി.പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു; അജ്ഞാതവാസം അവസാനിപ്പിച്ച് ജഗ്ദീപ് ധന്‍കര്‍

    ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10 മണിക്ക് നടന്ന ലളിതമായ ചടങ്ങില്‍ സിപി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി, ജെപി നഡ്ഡ, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ധന്‍കര്‍ പൊതുവേദിയിലെത്തുന്നത്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതിമാരായ ഹമീദ് അന്‍സാരി, എം വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും സത്യപതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. രാജ്യസഭ അധ്യക്ഷനായി ചുമതലയേല്‍ക്കുന്ന ഉപരാഷ്ട്രപതി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗവും ഇന്നു വിളിച്ചിട്ടുണ്ട്. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയാണ് സി പി രാധാകൃഷ്ണന്‍. മഹാരാഷ്ട്ര ഗവര്‍ണറായിരിക്കെയാണ് സി…

    Read More »
  • ട്രംപ് ഒരുപക്ഷേ ചൂടായേക്കും; ബാക്കിയെല്ലാം വെറും ഷോ! ട്രംപ്- നെതന്യാഹു ബന്ധത്തിലെ അന്തര്‍ധാര; ദേശീയ താത്പര്യങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ വകവയ്ക്കാത്ത ഇസ്രയേല്‍; ഹിസ്ബുള്ളയ്‌ക്കെതിരായ പേജര്‍ ആക്രമണം മുതല്‍ ഖത്തര്‍ ബോംബിംഗ് വരെ

    വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും സുഹൃദ് രാജ്യമായിട്ടും ഖത്തറിനെതിരായ ആക്രമണത്തിന്റെ പ്രതികരണം ‘താന്‍ അസന്തുഷ്ടനാണ്’ എന്ന ഒറ്റ പ്രസ്താവനയില്‍ ഒതുക്കുകയാണ് ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി ഡോണള്‍ഡ് ട്രംപ് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിനു വെറും നാലുമാസം മുമ്പാണ് ഖത്തര്‍ ഭരണകൂടത്തിലെ ഉന്നതരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയും പ്രതിരോധത്തിലടക്കം കരാറില്‍ എത്തുകയും ചെയ്തത്. ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നു ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ പൊളിറ്റിക്കല്‍ ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ലോക രാഷ്ട്രങ്ങളെല്ലാം അപലപിക്കുകയും ചെയ്തു. പക്ഷേ, ആക്രമണത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതിനൊപ്പം ‘ഹമാസ് ഇല്ലാതാക്കപ്പെടേണ്ട തീവ്രവാദ പ്രസ്ഥാനമാണെന്ന’ പതിവു നിലപാട് ആവര്‍ത്തിക്കാന്‍ ട്രംപ് മറന്നില്ല. ഇതുകൊണ്ടൊന്നും ഇസ്രയേലുമായി അടിസ്ഥാനപരമായുള്ള ബന്ധത്തിലൊന്നും വിള്ളല്‍ വീഴില്ലെന്നാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളുമായും പശ്ചിമേഷ്യന്‍ ബന്ധങ്ങളില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബോംബിംഗിലൂടെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ഇടയിലുള്ള അന്തര്‍ധാരയെക്കുറിച്ചു വ്യക്തമായ സൂചന നല്‍കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സൈനിക…

    Read More »
  • ക്ലിനിക്കിലെത്തിയ രോഗികളുമായി ഓറല്‍ സെക്‌സ്; കൊക്കെയ്ന്‍ നല്‍കി ലൈംഗിക ബന്ധം; ഇന്ത്യന്‍ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി കാനഡ; വാസ്തവ വിരുദ്ധമെന്നും അപ്പീല്‍ നല്‍കുമെന്നും സുമന്‍ ഖുല്‍ബ്

    ഒട്ടാവ: ആശുപത്രിയിലെത്തിയ രോഗികളുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്ത് കാനഡ. ജിം ട്രെയിനറായ യുവാവാണ് ഇന്ത്യക്കാരിയായ ഡോക്ടര്‍ സുമന്‍ ഖുല്‍ബിനെതിരെ പരാതി നല്‍കിയത്. കൊക്കെയ്ന്‍ കലര്‍ത്തിയ വിറ്റാമിന്‍ കുത്തിവയ്‌പ്പെടുത്ത് താന്‍ മയങ്ങിക്കിടക്കുമ്പോള്‍ തന്റ സമ്മതമില്ലാതെ ലൈംഗികാവയവങ്ങളില്‍ സുമന്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നും ഓറല്‍ സെക്‌സ് ചെയ്തുവെന്നും കോടതിയില്‍ യുവാവ് മൊഴി നല്‍കി. തുടര്‍ന്ന് ജിം ട്രെയിനറുമായി ലൈംഗികബന്ധവും പുലര്‍ത്തി വന്നു. ഇതേ സമയം തന്നെ മറ്റ് രണ്ട് രോഗികളോടും സുമന്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്നും വേറെ രണ്ടു രോഗികളെ തന്റെ ബിസിനസ് പാര്‍ട്‌നര്‍മാരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയായ പുരുഷനെ സുമന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും മറ്റ് രണ്ടുപേരോട് പ്രഫഷനല്‍ അല്ലാതെ പെരുമാറുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തുവെന്നാണ് നാഷനല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളെ രോഗികളായി സുമന്‍ കണ്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെത്തി തന്നെ കണ്ട രോഗികളെ സുഹൃത്തുക്കളായും , ബിസിനസ് പാര്‍ട്‌നര്‍മാരായും സ്വകാര്യ സന്തോഷങ്ങളായും സുമന്‍ കണ്ടുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതേസമയം,…

    Read More »
  • ജോലി റോഡ് സൈഡ് തട്ടുകടയില്‍ പാചകക്കാരന്‍, ശമ്പളം മാസം 10,000 രൂപ ; അക്കൗണ്ടില്‍ നടന്നത് 48 കോടികളുടെ ഇടപാട് ; വിവരമറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോള്‍

    ന്യൂഡല്‍ഹി: റോഡ് സൈഡ് ഭക്ഷണശാലയിലെ ഒരു സാധാരണ പാചകക്കാരനായി ജീവിതം തുടങ്ങിയ രവീന്ദ്ര സിംഗ് ചൗഹാന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഭിന്ദ് സ്വദേശിയായ രവീന്ദ്ര, ഗ്വാളിയോറിലെ ഒരു ധാബയില്‍ മാസം വെറും 10,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍, അദ്ദേഹത്തിന്റെ പേരില്‍ തുറന്ന ഒരു ബാങ്ക് അക്കൗണ്ടിലൂടെ 40.18 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം അറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോഴാണ്. 2017-ല്‍ മെഹ്‌റ ടോള്‍ പ്ലാസയില്‍ ജോലി ചെയ്യുന്ന സമയത്ത് ശശി ഭൂഷണ്‍ റായ് എന്ന ഒരു സൂപ്പര്‍വൈസറെ കണ്ടുമുട്ടിയെന്ന് രവീന്ദ്ര ഓര്‍മ്മിക്കുന്നു. രണ്ടുവര്‍ഷത്തിനുശേഷം, 2019-ല്‍, റായ് ഒരു സാധാരണ സന്ദര്‍ശനത്തിനെന്ന വ്യാജേന രവീന്ദ്രയെ ഡല്‍ഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച്, പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞ് റായ് രവീന്ദ്രയുടെ പേരില്‍ ഒരു ബാങ്ക് അക്കൗണ്ട് തുറന്നു. അതിനുശേഷം രവീന്ദ്ര ഗ്വാളിയോറിലേക്ക് മടങ്ങുകയും പിന്നീട് ജോലി തേടി പൂനെയിലേക്ക് പോവുകയും ചെയ്തു. ഈ അക്കൗണ്ടിനെക്കുറിച്ച് അദ്ദേഹം പിന്നീട്…

    Read More »
  • വയനാട് ദുരന്തത്തിന് ഒരു വര്‍ഷമായിട്ടും അവഗണന ; പഞ്ചാബിനും ഹിമാചലിനും വാരിക്കോരി കൊടുത്തു ; പിന്നാലെ ഉത്തരാഖണ്ഡിനും പ്രളയത്തിന്റെ പേരില്‍ 1200 കോടിയുടെ സഹായം

    ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേരളത്തിന് സഹായം നല്‍കുന്ന കാര്യത്തില്‍ മുഖം തിരിച്ചു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമാനഗതിയില്‍ പ്രളയമുണ്ടായ ഉത്തരാഖണ്ഡിനും പഞ്ചാബിനും വാരിക്കോരി നല്‍കുന്നു. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഉത്തരാഖണ്ഡിന് 1,200 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു. ഈ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തേ പഞ്ചാബിനും ഹിമാചലിനും യഥാക്രമം 1600 കോടിയും 1500 കോടി ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എസ്ടിആര്‍എഫ് തുക വിനിയോഗത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കേരളത്തിനുള്ള സഹായം തടഞ്ഞുവെച്ചിരിക്കുന്നത്. 2000 കോടി ധനസഹായം ചോദിച്ചിട്ട് 530 കോടിയുടെ വായ്പയാണ് കേന്ദ്രം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശങ്ങള്‍ വ്യോമനിരീക്ഷണം നടത്തുന്നതിനായി…

    Read More »
Back to top button
error: