India
-
വെനസ്വേല അമേരിക്ക ഭരിക്കും; യുഎസ് കടന്നാക്രമണത്തില്‍ വിശദീകരണവുമായി ട്രംപ്; ബന്ദിയാക്കിയ മഡൂറോയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; ചിത്രമെടുത്തത് അമേരിക്കന്‍ നാവിക സേനാ കപ്പലില്‍നിന്ന്; അമേരിക്കയില്‍ വിചാരണ നേരിടേണ്ടിവരുമെന്നും വിവരം
ന്യൂയോര്‍ക്ക്: വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണത്തിൽ നയം വ്യക്തമാക്കി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിനിടെ, അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവട്ടത്. അമേരിക്ക ബന്ദിയാക്കിയ നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടിവരുമെന്നും ട്രംപ് വയക്തമാക്കി. അമേരിക്കൻ എണ്ണ കമ്പനികള്‍ വെനസ്വേലയിൽ പണം ഉണ്ടാക്കുമെന്നും ട്രംപ് പറഞ്ഞു. മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുന:സ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇനിയൊരു ആക്രമണം വേണ്ടിവരില്ലെന്നാണ് വിലയിരുത്തലെന്നും ട്രംപ് പറഞ്ഞു.ഓപ്പറേഷന്‍റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വിളിച്ചുചേര്‍ത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം, മഡൂറോയെ…
Read More » -
‘ഇതൊക്കെ ഒരു കാറാണോ’ എന്ന പരിഹാസം എവിടെ? ഇലക്ട്രിക് കാര്‍ വില്‍പനയില്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്ന് ചൈനീസ് കമ്പനിയായ ബിവൈഡി; മസ്‌കിനു തിരിച്ചടിയായത് ട്രംപിന്റെ നീക്കങ്ങള്‍; ഭാവി ചൈനീസ് കമ്പനികളുടെ കൈയിലെന്നും വിദഗ്ധര്‍
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്‌കിന്റെ ടെസ്ലയെ മറികടന്നു ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായി ചൈനയുടെ ബിവൈഡി. ഒരിക്കല്‍ ‘ഇതൊക്കെയൊരു കാറാണോ’ എന്ന് ഇലോണ്‍ മസ്‌ക് പരിഹസിച്ച അതേ ബിെൈവഡി! അമേരിക്കന്‍ കമ്പനി കഴിഞ്ഞ വര്‍ഷാവസാനം ഡെലിവറികളില്‍ വന്‍ ഇടിവു റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലൊണു കണക്കുകളും പുറത്തുവന്നത്. 2025ല്‍ ബിവൈഡി 22.6 ലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റഴിച്ചപ്പോള്‍ ടെസ്ലയ്ക്ക് ഇതു 16.3 ലക്ഷംസ മാത്രമാണ്. ഇലക്‌ട്രോണിക് കാറുകള്‍ക്കുള്ള സബ്‌സിഡി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചതാണ് വന്‍ തിരിച്ചടിക്കു കാരണമെന്നു വിലയിരുത്തുന്നു. ചൈനീസ് കമ്പനികളുടെ ഇലക്ട്രിക് കാര്‍ വ്യവസായത്തിലെ വന്‍ കുതിപ്പായി ഈ മാറ്റത്തെ വിലയിരുത്തുന്നു. ലോകമെമ്പാടും ഇലക്ട്രിക് കാറുകളിലേക്കുള്ള മാറ്റത്തില്‍ ചൈനീസ് കമ്പനികള്‍ ആധിപത്യം പുലര്‍ത്തുമെന്നും വിലയിരുത്തുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ചൈനീസ് കാര്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. ബിവൈഡി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെയ്ക്, ചെറി എന്നീ കമ്പനികളുടെ ഒമോഡ, ജെയ്കു എന്നീ മോഡലുകള്‍ തമ്മിലാണ് വന്‍ മത്സരം. കഴിഞ്ഞ…
Read More » -
ഇസ്രയേലിനു പിന്നാലെ ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് അമേരിക്കയുടെയും പിന്തുണ; സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാല്‍ ഇടപെടും; ‘ഞങ്ങള്‍ സര്‍വ സജ്ജരും തയാറുമാണ്’; ഇടപെട്ടാല്‍ മേഖലയില്‍ അപ്പാടെ കുഴപ്പമുണ്ടാകുമെന്ന് തിരിച്ചടിച്ച് ഇറാന്‍
ടെഹ്‌റാന്‍: ഇറാനില്‍ ഭരണകൂടത്തിനെതിരേ നടക്കുന്ന സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊലപ്പെടുത്തിയാല്‍ ഇടപെടുമെന്നു മുന്നറിയിപ്പ്. പ്രതിഷേധം അഞ്ചാം ദിവസത്തിലേക്കു കടന്നപ്പോള്‍ ആറുപേരാണു കൊല്ലപ്പെട്ടത്. ‘സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഇറാന്‍ വെടിവെച്ച് ക്രൂരമായി കൊല്ലുകയാണെങ്കില്‍, അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തും. ഞങ്ങള്‍ അതിന് സര്‍വ്വസജ്ജരും തയാറുമാണ്’ എന്നാണ് ട്രംപ് എഴുതിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. മോശം സാമ്പത്തിക സ്ഥിതിയിലും ഇറാന്‍ റിയാലിന്റെ മൂല്യതകര്‍ച്ചയിലും ടെഹ്‌റാനിലെ വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തുടനീളം വ്യാപിച്ചത്. അതേസമയം, ട്രംപിന്റെ മുന്നറിയിപ്പിനോട് ഇറാന്‍ തിരിച്ചടിച്ചു. ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായാല്‍ മേഖലയിലടക്കം കുഴപ്പങ്ങളുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ ഉപദേഷ്ടാവ് അലി ലാരിജാനി പറഞ്ഞു. യു.എസ് ഡോളറിനും മറ്റു വിദേശ കറന്‍സികള്‍ക്കും എതിരെ ഇറാന്‍ റിയാല്‍ നേരിടുന്ന മൂല്യ തകര്‍ച്ചയാണ് രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇറക്കുമതി ചെലവ് വര്‍ധിച്ചതോടെ സാധനങ്ങള്‍ക്ക് തീവിലയായത് ചില്ലറവ്യാപാരികള്‍ക്ക്…
Read More » -
ഞാന്‍ ഒന്നും മറന്നിട്ടില്ല, വളഞ്ഞിട്ട് ആക്രമിച്ചു, ആരും ഒരു കരുണയും കാട്ടിയില്ല; പാകിസ്താനില്‍ ജനിച്ചതിന്റെ പേരില്‍ മാധ്യമങ്ങളില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്ന് വിടവാങ്ങല്‍ സമ്മേളനത്തില്‍ തുറന്നടിച്ച് ഉസ്മാന്‍ ഖവാജ
ഓസ്ട്രേലിയന്‍ ടീമിനൊപ്പം കളിക്കുമ്പോള്‍ മുന്‍ താരങ്ങളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത മനോവിഷമം നേരിട്ടുവെന്ന് ഉസ്മാന്‍ ഖവാജ. താന്‍ പാക്കിസ്ഥാനില്‍ ജനിച്ചതിന്‍റെ പേരിലും മുസ്ലിം ആയതിന്‍റെ പേരിലും വിവേചനം നേരിട്ടിരുന്നുവെന്ന് ഖവാജ വിടവാങ്ങല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഞ്ചാമത്തെയും അവസാനത്തെയും ആഷസ് ടെസ്റ്റിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു കാലങ്ങളായി താന്‍ അനുഭവിച്ച, തന്നെ വീര്‍പ്പുമുട്ടിച്ച ദുരനുഭവങ്ങളെ കുറിച്ച് ഖവാജ മനസ് തുറന്നത്. സിഡ്നിയിലെ മല്‍സരത്തോടെ താരം വിരമിക്കും. ഓസ്ട്രേലിയയ്ക്കായി കളിച്ച ആദ്യത്തെ പാക്കിസ്ഥാന്‍ – മുസ്ലിം ക്രിക്കറ്റര്‍ കൂടിയാണ് ഖവാജ. കുടുംബത്തിനൊപ്പമെത്തിയാണ് ഖവാജ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ആഷസിനിടെ താരത്തിന് പുറത്തിന് പരുക്കേല്‍ക്കുകയും ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ പുറത്തിരിക്കേണ്ടിയും വന്നിരുന്നു. ട്രാവിസ് ഹെഡാണ് പകരം ഓപ്പണറായത്. പരുക്കേറ്റതിന് പിന്നാലെ രൂക്ഷ വിമര്‍ശനങ്ങള്‍ ഖവാജയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു. ടെസ്റ്റിന് തലേന്ന് താരം ഗോള്‍ഫ് കളിച്ചതും വിവാദത്തിലായി. തുടര്‍ന്ന് ബ്രിസ്ബേന്‍ ടെസ്റ്റ് ഖവാജയ്ക്ക് നഷ്ടമായി. സ്റ്റീവ് സ്മിത്തിന് അവസാന നിമിഷം പരുക്കേറ്റതോടെ ഖവാജയെ…
Read More » -
കിടു ലുക്കില്‍ വന്ദേഭാരതിന്റെ സ്ലീപ്പറെത്തുമ്പോള്‍ കേരളവും പ്രതീക്ഷയില്‍; കൊല്‍ക്കൊത്ത വന്ദേഭാരത് സ്ലീപ്പറില്‍ ബംഗാളി ഭക്ഷണം കിട്ടും: അസമില്‍ നിന്നുള്ളതില്‍ അസമീസ് ഭക്ഷണം; ദക്ഷിണേന്ത്യയിലേക്ക് കിട്ടുന്ന എട്ടില്‍ കേരളത്തിനും കിട്ടുമോ സ്ലീപ്പര്‍ ഭാരത്
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെ ചരിത്രത്തില്‍ പുതിയ അധ്യായമെഴുതിയ വന്ദേഭാരതിന്റെ പുതിയ എഡിഷനായ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ കേരളത്തിനുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ട്രെയിന്‍ യാത്രികര്‍. കിടു ലുക്കിലുള്ള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കാണുമ്പോള്‍ ഒരു ഹൈക്ലാസ് ലുക്കാണെന്ന് യാത്രക്കാര്‍ പറയുന്നു. കേരളത്തില്‍ നിന്ന് ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരു വന്ദേഭാരത് സ്ലീപ്പറെങ്കിലും ലഭിക്കണമെന്നാണ് റെയില്‍വേ പാസഞ്ചേഴ്‌സ് ആഗ്രഹിക്കുന്നത്. ദക്ഷിണേന്ത്യയിലേക്ക് കിട്ടുമെന്ന് കരുതുന്ന എട്ട് സ്ലീപ്പറുകളില്‍ കേരളത്തിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷകള്‍. ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ട്രാക്കിലേക്കെത്തുന്നതിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 18 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലാകും ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫളാഗ് ഓഫ് ചെയ്യുക. ബംഗാള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഫ്‌ളാഗ് ഓഫ് വലിയ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ബി ജെ പി. റെയില്‍വേ യാത്രക്കാര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന്റെ ആദ്യ…
Read More » -
വെടിനിര്‍ത്തല്‍ കരാറിനു മുമ്പ് ഇസ്രയേല്‍ നടത്തിയത് ഭൂകമ്പനത്തിനു സമാനമായ സ്‌ഫോടനങ്ങള്‍; എം113 കവചിത വാഹനങ്ങളില്‍ ടണ്‍കണക്കിനു സ്‌ഫോടക വസ്തുക്കള്‍ നിറച്ച് പൊട്ടിച്ച് ഗാസയിലെ കെട്ടിടങ്ങള്‍ തച്ചു തകര്‍ത്തു; 86 ശതമാനം അംബരചുംബികളും നിലംപൊത്തി; രണ്ടുവര്‍ഷത്തെ യുദ്ധത്തേക്കാള്‍ മാരകം; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഗാസ: ട്രംപിന്റെ നേതൃത്വത്തില്‍ ഹമാസുമായി നടപ്പാക്കിയ വെടിനിര്‍ത്തല്‍ കരാറിനു മുമ്പേ ഇസ്രയേല്‍ ഗാസയിലെ കൂറ്റന്‍ കെട്ടിടങ്ങള്‍ മാരകമായ ബോംബാക്രമണത്തിലൂടെ നിലംപരിശാക്കിയെന്നും ടണ്‍ കണക്കിനു കിലോഗ്രാം ശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഇതിനുപയോഗിച്ചെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. യുദ്ധത്തിനു മുമ്പ് റസിഡന്‍ഷ്യല്‍ കേന്ദ്രങ്ങളും ബഹുനില കെട്ടിടങ്ങളും വമ്പന്‍ ഉയരത്തിലുള്ള ടവറുകളും നിറഞ്ഞതായിരുന്നു ഗാസയെങ്കില്‍ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രയേല്‍ പിന്‍മാറുമ്പോള്‍ ഇതില്‍ ഭൂരിപക്ഷവും വാഹനങ്ങളില്‍ നിറച്ച ബോംബുകള്‍ ഉപയോഗിച്ചു തകര്‍ത്തെന്നും ഉപഗ്രഹ ചിത്രങ്ങളെ ആസ്പദമാക്കിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില കെട്ടിടങ്ങള്‍ നിലം പൊത്തുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോകളും റോയിട്ടേഴ്‌സ് പുറത്തുവിട്ടു. ഒക്‌ടോബറില്‍ കരാര്‍ നിലവില്‍ വരുന്നതിനു തൊട്ടുമുമ്പുള്ള ഒരാഴ്ച ഇസ്രയേല്‍ നടത്തിയ വമ്പന്‍ നശീകരണങ്ങള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ യുദ്ധത്തിനിടെയുണ്ടായ ബോംബിങ്ങിനെക്കാള്‍ മാരകമായിരുന്നു. ഇതില ചിലത് യുദ്ധത്തിന്റെ ഇരകളായി മാറിയ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ഉപയോഗിച്ചിരുന്നു. എന്നാല്‍, കെട്ടിടങ്ങള്‍ ഹമാസിന്റെ നിരീക്ഷണ കേന്ദ്രങ്ങളായിരുന്നെന്നും തൊട്ടാല്‍ പൊട്ടുന്ന മാരക സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. ഇത്തരത്തിലുള്ള ആയിരക്കണക്കിനു ടവറുകളാണ്…
Read More » -
ഇറാനില്‍ കയറിക്കളിച്ച് ഇസ്രയേല്‍; പ്രതിഷേധത്തിനു പിന്നില്‍ മൊസാദെന്ന് സൂചന; സംശയത്തിലേക്ക് വിരല്‍ ചൂണ്ടി ചാരസംഘടനയുടെ ട്വീറ്റ്; ‘ഒന്നിച്ചു തെരുവില്‍ ഇറങ്ങുക, സമയം അതിക്രമിച്ചിരിക്കുന്നു, നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്’
ടെഹ്‌റാന്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്നില്‍ ഇസ്രയേലിനു പങ്കെന്നു സൂചന. ഇറാന്റെ മുക്കിലും മൂലയിലും ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ ഏജന്റുമാരുണ്ടെന്നതു പകല്‍ പോലെ വ്യക്തമാണ്. യുദ്ധ സമയത്ത് ഇറാനുള്ളില്‍ കടന്നുകയറി ആയുധ സംവിധാനങ്ങള്‍വരെ ഒരുക്കാന്‍ ഇവര്‍ക്കു കഴിഞ്ഞത് ഇതിന്റെ ഉദാഹരണമാണ്. ഇറാന്റെ റഡാര്‍ സംവിധാനങ്ങളെയാകെ തകര്‍ക്കാനും ഇവര്‍ക്കു കഴിഞ്ഞു. നിലവില്‍ പ്രക്ഷോഭങ്ങളെ പിന്തുണച്ച് ചാരസംഘടനയായ മൊസാദിന്റെ ട്വീറ്റാണ് സംഭവങ്ങള്‍ക്കു പിന്നില്‍ ഇസ്രയേലാണെന്ന സൂചനകള്‍ നല്‍കുന്നത്. പ്രതിഷേധം തുടരാന്‍ ആവശ്യപ്പെടുന്ന ട്വീറ്റില്‍ നേരിട്ട് നിങ്ങളോടൊപ്പമുണ്ടെന്നാണ് മൊസാദ് പറയുന്നത്. വിലക്കയറ്റം, നാണയപ്പെരുപ്പം, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയ്‌ക്കെതിരെ തലസ്ഥാന നഗരമായ ടെഹ്‌റാനിലടക്കം വിവിധ നഗരങ്ങളില്‍ സര്‍ക്കാറിനെതിരെ സമരക്കാര്‍ തെരുവിലുണ്ട്. ‘ഒന്നിച്ചു തെരുവിലിറങ്ങുക. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്,’ എന്നാണ് മൊസാദിന്റെ പേര്‍ഷ്യന്‍ ഭാഷയിലുള്ള എക്‌സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്. ദൂരത്തുനിന്നോ വാക്കുകളിലൂടെയുള്ള പിന്തുണയല്ല, ഞങ്ങള്‍ നേരിട്ടും നിങ്ങളോടൊപ്പമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ഞായറാഴ്ച ടെഹ്‌റാനിലെ വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ…
Read More » -
ഡോളറിനെതിരേ റിയാലിന്റെ മൂല്യം 13,90,000; യുദ്ധത്തിനുശേഷം അടിമുടി തകര്‍ന്ന് ഇറാന്‍; പ്രതിഷേധവുമായി ജനം; ഗവര്‍ണറുടെ ഓഫീസ് ആക്രമിച്ച് ജനക്കൂട്ടം; ഈ വര്‍ഷം ജിഡിപി 2.8 ശതമാനം കുറയുമെന്നും പ്രവചനം
ടെഹ്‌റാന്‍: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഇറാനില്‍ പ്രതിഷേധത്തിനിടെ സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച് പ്രതിഷേധക്കാര്‍. തെക്കന്‍ നഗരമായ ഫസയിലാണ് സംഭവം. പ്രവിശ്യ ഗവര്‍ണറുടെ ഓഫീസാണ് ബുധനാഴ്ച അക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗവര്‍ണറുടെ ഓഫീസിന്റെ വാതിലിന്റെ ഭാഗങ്ങള്‍ തകര്‍ന്നു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തതായി ഫാസയിലെ ജുഡീഷ്യറി വിഭാഗം വ്യക്തമാക്കി. സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വിലക്കയറ്റം, നാണയപ്പെരുപ്പം, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയ്‌ക്കെതിരെ തുടരുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് സംഭവം. ഞായറാഴ്ച ടെഹ്‌റാനിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ മാര്‍ക്കറ്റിലാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. തലസ്ഥാനത്തെ സര്‍വകലാശാലകളിലടക്കം പ്രതിഷേധം തുടര്‍ന്നു. ഇസ്ഫഹാന്‍, യസ്ദ്, സഞ്ജന്‍ തുടങ്ങിയ മറ്റ് നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് മേധാവി മുഹമ്മദ് റെസ ഫര്‍സിന്‍ രാജിവച്ചിരുന്നു. പകരം, മുന്‍ സാമ്പത്തിക മന്ത്രി അബ്ദുള്‍നാസര്‍ ഹെമ്മാതിയെ സ്ഥാനത്തേക്ക് നിയമിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. 2025 ല്‍ ഇറാന്റെ ജിഡിപി 1.7 ശതമാനവും 2026 ല്‍…
Read More »

