India

  • മൂന്നു കളികളില്‍ ഡക്ക്! അഭിഷേകിനെ കൈയൊഴിയുമോ ഇന്ത്യ? നിര്‍ണായക തീരുമാനം വെളിപ്പെടുത്തി ഇന്ത്യന്‍ കോച്ച്; അടിക്കാന്‍ നില്‍ക്കാതെ ‘കൊട്ടിത്തുടങ്ങൂ’ എന്ന് ഉപദേശിച്ച് സുനില്‍ ഗവാസ്‌കര്‍

    ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ മോശം തുടക്കത്തിനു പിന്നാലെ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ടീമില്‍നിന്നു മാറ്റുമോയെന്ന ചര്‍ച്ച സജീവം. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ താരം പൂജ്യത്തിന് പുറത്തായി. മോശം പ്രകടനം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ശക്തമായ പിന്തുണയുമായി ടീം മാനേജ്‌മെന്റ് രംഗത്തുണ്ട്. അഭിഷേകിനെ ടീമില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് മോണി മോര്‍ക്കല്‍ തള്ളി ‘അഭിഷേക് ശര്‍മ്മയെക്കുറിച്ച് ടീമിനുള്ളില്‍ അത്തരം ചര്‍ച്ചകളൊന്നുമില്ല. അദ്ദേഹം ടീമിനും കാണികള്‍ക്കും വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുക തന്നെ ചെയ്യും. അദ്ദേഹം ഒരു എന്റര്‍ടെയ്നറാണ്. നെറ്റ്സില്‍ അദ്ദേഹം പരിശീലനം തുടരുന്നുണ്ട്’ -മോര്‍ക്കല്‍ പറഞ്ഞു. അമിതമായ സമ്മര്‍ദ്ദമാണ് 25-കാരനായ ഈ ബാറ്ററെ ബാധിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു. ക്രീസില്‍ നിലയുറപ്പിക്കുന്നതിന് പകരം ആദ്യ പന്ത് മുതല്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതാണു പ്രശ്‌നം. ‘അഭിഷേക് ശര്‍മ്മ മികച്ചൊരു താരമാണ്, എന്നാല്‍ പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തെ തളര്‍ത്തുന്നതായി തോന്നുന്നു. യുഎസ്എക്കെതിരായ മത്സരത്തില്‍ ഒരു…

    Read More »
  • അധികാരമേറ്റയുടൻ ഇന്ത്യയ്ക്ക് ആദ്യ പരി​ഗണന നല്കി താരിഖ്; ഇന്ത്യൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ പുനഃരാരംഭിക്കാൻ നിർദ്ദേശം; ഇരുരാജ്യങ്ങൾക്കുമിടയിലെ അകൽച്ച കുറയുന്നു?

    ധാക്ക: ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ വെള്ളിയാഴ്ച പുനഃരാരംഭിച്ചു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ പുനഃക്രമീകരണത്തിനുള്ള ആദ്യ ചുവടുവെപ്പായി ഇത് വിലയിരുത്തപ്പെടുന്നു. താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി അധികാരമേറ്റ് മൂന്നുദിവസം പൂർത്തിയാകുമ്പോഴാണ് നടപടി. രണ്ടുമാസം മുൻപാണ് ഇന്ത്യൻ പൗരർക്കുള്ള വിസ സേവനങ്ങൾ നിർത്തിവെച്ചത്. ഇന്ത്യയുമായുള്ള ബന്ധത്തിന് ബിഎൻപി സർക്കാർ പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ ഉടൻ പുനഃസ്ഥാപിക്കുമെന്ന് ഒരു മുതിർന്ന ഇന്ത്യൻ കോൺസുലാർ ഉദ്യോഗസ്ഥൻ പറഞ്ഞതിന് ഒരു ദിവസം ശേഷമാണ് ഈ നീക്കം. ഇന്ത്യാവിരുദ്ധ യുവനേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെ തുടർന്നുണ്ടായ പ്രശ്നങ്ങളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിലുണ്ടായ തകർച്ചയെയും തുടർന്ന് ഇരുരാജ്യങ്ങളും ഡിസംബറിൽ വിസ സേവനങ്ങൾ നിർത്തിവെച്ചിരുന്നു. ഹാദിയുടെ മരണം ബംഗ്ലാദേശിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു, ഇത് ഇന്ത്യാവിരുദ്ധ നിലപാട് ശക്തമാക്കി. കടുത്ത നയതന്ത്ര പിരിമുറുക്കങ്ങൾക്ക് കാരണമായി. മുഹമ്മദ് യൂനുസിന്റെ പടിയിറക്കവും താരിഖിന്റെ കടന്നുവരവും ഇന്ത്യയുമായുള്ള ബന്ധത്തിൽ ഗുണപരമായ വഴിത്തിരിവിനുള്ള സൂചനയാണ്…

    Read More »
  • ഇന്ത്യ-പാക് യുദ്ധം നിര്‍ത്തിച്ചെന്ന് വീണ്ടും അവകാശവാദം; പുതിയ ട്വിസ്റ്റുമായി ട്രംപ്: ‘വിലകൂടിയ 11 വിമാനങ്ങള്‍ വെടിവെച്ചിട്ടു’; ഞാന്‍ ഈ പറയുന്നത് നരേന്ദ്ര മോദി കാണുന്നുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ്

    വാഷിംഗ്ടണ്‍: 2025 മെയിലെ യുദ്ധത്തിനിടെ ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ താന്‍ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഓപ്പറേഷന്‍ സിന്ദൂറില്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇന്ത്യ പലതവണ നിഷേധിച്ചിട്ടും ട്രംപ് അവകാശവാദം ആവര്‍ത്തിക്കുന്നതില്‍ ദുരൂഹത. ഗാസ കരാറിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായ ‘ബോര്‍ഡ് ഓഫ് പീസ്’ (Board of Peace) പരിപാടിയില്‍ സംസാരിക്കവെ, വിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന അവകാശവാദം ട്രംപ് ഒരിക്കല്‍ കൂടി ഉന്നയിച്ചു. ’11 ജെറ്റുകള്‍ വെടിവെച്ചിട്ടു’ എന്നാണ് അദ്ദേഹം ഇത്തവണ ആരോപിച്ചത്. ഈ അവകാശവാദവും ഇന്ത്യ ശക്തമായി നിഷേധിച്ചതാണ്. ‘ധാരാളം പണം നഷ്ടമാകുന്ന അവസ്ഥ വന്നപ്പോള്‍, തങ്ങള്‍ക്ക് യുദ്ധം വേണ്ടെന്ന് അവര്‍ പറഞ്ഞുവെന്നാണ് ഞാന്‍ കരുതുന്നത്. 11 ജെറ്റുകള്‍ വെടിവെച്ചിട്ടു. വളരെ വിലകൂടിയ ജെറ്റുകള്‍’- ട്രംപ് പറഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം തടഞ്ഞത് താനാണെന്ന് കഴിഞ്ഞ മാസങ്ങള്‍ക്കിടെ 80-ലധികം തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. മാത്രമല്ല, വെടിവെച്ചിട്ട വിമാനങ്ങളുടെ എണ്ണത്തെക്കുറിച്ച് പലപ്പോഴായി വ്യത്യസ്ത കണക്കുകളാണ് അദ്ദേഹം നല്‍കുന്നത്.…

    Read More »
  • നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?

    ന്യൂഡല്‍ഹി: ലോകത്തേറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ സാന്ദ്രതയുള്ള ഇന്ത്യ, ഇലക്‌ട്രോണിക് പാഴ് വസ്തുക്കളുടെ കേന്ദ്രമായി മാറുന്നെന്ന പരിദേവനം ഉയരാന്‍ തുടങ്ങിയിട്ടു കാലം കുറേയായി. എന്നാല്‍, വീടുകളിലെ മൂലയ്ക്കു പൊടിപിടിച്ചിരിക്കുന്ന പഴയ കേടായ ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുമൊന്നും അങ്ങനെ കളയേണ്ടവയല്ല. അവ വെറും ഇലക്‌ട്രോണിക് ജഡങ്ങളല്ല, പകരം ശതകോടികള്‍ വിലമതിക്കുന്ന, ഉയര്‍ന്ന സാന്ദ്രതയുള്ള ധാതു നിക്ഷേപങ്ങളാണ്! ആറ്റോമിക് പരമാധികാരം ഇന്ത്യ ആറ്റോമിക് പരമാധികാരത്തിലേക്ക് (Atomic Sovereignty) കുതിക്കുമ്പോള്‍, ഏതൊരു പരമ്പരാഗത ഖനിയേക്കാളും സമ്പന്നമായ കരുതല്‍ ശേഖരത്തിന് മുകളിലാണിരിക്കുന്നതെന്നാണ് ഇന്നു വ്യവസായ ലോകം തിരിച്ചറിയുന്നത്. ഒരു രാഷ്ട്രത്തിന് തന്ത്രപ്രധാനമായ വസ്തുക്കളെ ആറ്റം (അണു) തലത്തില്‍ നിയന്ത്രിക്കാന്‍ കഴിയുന്നതിനെയാണ് ‘ആറ്റോമിക് പരമാധികാരം’ എന്നു പറയുന്നത്. പ്രതിരോധ സംവിധാനങ്ങള്‍ക്കും അത്യാധുനിക സാങ്കേതിക വിദ്യക്കും ആവശ്യമായ കാന്തങ്ങള്‍, അതിശുദ്ധമായ ലോഹങ്ങള്‍ തുടങ്ങിയ വസ്തുക്കളാണ് സ്മാര്‍ട്ട് ഫോണുകളുടെ നിര്‍മാണ ഘടകങ്ങള്‍. സ്ട്രാറ്റജിക് ഗ്രേഡ് മെറ്റീരിയല്‍സ് (Strategic-grade materials) എന്ന് ശാസ്ത്രലോകം വിളിക്കും. വിദേശ ശക്തികളെ ആശ്രയിക്കാതെ ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് മുതല്‍…

    Read More »
  • മണലാരണ്യത്തിലെ അത്ഭുത വീണ്ടെടുക്കല്‍: ഇറാഖിലെ ശത്രുപാളയത്തില്‍ തകര്‍ന്നുവീണ അമേരിക്കയുടെ അഭിമാനമായ 580 കോടിയുടെ യുദ്ധവിമാനത്തെ സൈന്യം തിരികെ പിടിച്ച കഥ; നേരിട്ടത് സ്‌നൈപ്പര്‍ ആക്രമണം മുതല്‍ ഷെല്ലിംഗ് വരെ

    വാഷിംഗ്ടണ്‍/ബാഗ്ദാദ്: യുദ്ധഭൂമിയില്‍ തകര്‍ന്നുവീഴുന്ന അത്യാധുനിക യുദ്ധവിമാനങ്ങള്‍ ശത്രുക്കള്‍ക്ക് ലഭിക്കാതിരിക്കാന്‍ ബോംബിട്ടു നശിപ്പിക്കുക എന്നതാണ് സാധാരണ രീതി. എന്നാല്‍, ഇറാഖിലെ അത്യന്തം അപകടകരമായ ഒരു മണലാരണ്യത്തില്‍ തകര്‍ന്നുവീണ തങ്ങളുടെ അഭിമാനമായ എംവി 22 ഓസ്‌പ്രേ (—-) വിമാനത്തെ വീണ്ടെടുക്കാന്‍ അമേരിക്കന്‍ സൈന്യം നടത്തിയത് മാസങ്ങള്‍ നീണ്ട സാഹസികമായ ഒരു ‘രഹസ്യ’ ദൗത്യമാണ്. 70 ദശലക്ഷം ഡോളര്‍ (ഏകദേശം 580 കോടി രൂപ) വിലമതിക്കുന്ന ഈ വിമാനം വീണ്ടെടുക്കാന്‍ നടത്തിയ ദൗത്യത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലോകശ്രദ്ധ നേടുകയാണ്. ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ മുതല്‍ ഓസ്‌പ്രേയുടെ ജനനം വരെ ഈ കഥ തുടങ്ങുന്നത് 1979-ലെ ഇറാന്‍ ബന്ദി പ്രതിസന്ധിയില്‍ നിന്നാണ്. ഇറാനിലെ യുഎസ് എംബസിയില്‍ ബന്ദികളാക്കപ്പെട്ട അമേരിക്കക്കാരെ രക്ഷിക്കാന്‍ നടത്തിയ ‘ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ’ (Operation Eagleclaw) പരാജയപ്പെട്ടത് അമേരിക്കന്‍ സൈന്യത്തിന് വലിയൊരു പാഠമായിരുന്നു. ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിക്കുകയും സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയും ചെയ്ത ആ ദുരന്തമാണ്, ഒരു വിമാനത്തിന്റെ വേഗതയും ഹെലികോപ്റ്ററിന്റെ വഴക്കവുമുള്ള പുതിയൊരു യുദ്ധവിമാനത്തെക്കുറിച്ച്…

    Read More »
  • കുത്തിത്തിരിപ്പ് ഉണ്ടാക്കി, ഒടുവില്‍ യുടേണും അടിച്ചു; ബംഗ്ലാദേശ് ടീം ട്വന്റി20 ലോകകപ്പില്‍ കളിക്കാത്തതിന് കാരണം പാകിസ്താനെന്ന് എസിസി സിഇഒ; ‘മുഹ്‌സിന്‍ നഖ്‌വി നടത്തിയത് കൊലച്ചതി’

    ന്യൂഡല്‍ഹി: ബംഗ്ലാദേശ് ടീം മാനേജ്‌മെന്റില്‍ കുത്തിത്തിരിപ്പുണ്ടാക്കിയതും ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടില്‍ എത്തിച്ചതും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവിയാണെന്ന് ഗുരുതര ആരോണം. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ കളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍നിന്ന് ബംഗ്ലാദേശിനെ ഒഴിവാക്കിയിരുന്നു. സുരക്ഷ നല്‍കാമെന്ന ഐസിസി നിരന്തരം ആവര്‍ത്തിച്ചിട്ടും ഇവര്‍ വഴങ്ങിയില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) തങ്ങളുടെ ടീമില്‍ നിന്ന് മുസ്തഫിസുര്‍ റഹ്‌മാനെ നീക്കം ചെയ്യണമെന്ന് ബിസിസിഐ (BCCI) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബംഗ്ലാദേശ് ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശിനെ ഒഴിവാക്കിയപ്പോള്‍, ഐസിസി അംഗരാജ്യങ്ങളില്‍ പാകിസ്ഥാന്‍ മാത്രമാണ് അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് അവര്‍ വ്യാജമായി ഭീഷണി മുഴക്കിയെങ്കിലും പിന്നീട് ആ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോയി. ഇപ്പോള്‍, ബംഗ്ലാദേശിന്റെ ഈ അവസ്ഥയ്ക്ക് കാരണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മേധാവി മുഹ്‌സിന്‍ നഖ്വിയാണെന്ന് മുന്‍ ബിസിബി (BCB) ജനറല്‍ സെക്രട്ടറിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ACC) സിഇഒയുമായ സയ്യിദ് അഷ്റഫുള്‍ ഹഖ് കുറ്റപ്പെടുത്തി.…

    Read More »
  • ഷാർജയിൽ രണ്ടുവയസ്സുകാരൻ കാറിടിച്ചു മരിച്ച സംഭവം: ഡ്രൈവർക്ക് മാപ്പ് നൽകി മലയാളികളായ മാതാപിതാക്കൾ; നഷ്ടമായത് എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ ഏകമകൻ

    ഷാർജ: ഷാർജയിൽ കാറിടിച്ച് രണ്ട് വയസുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്. കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഈ മാസം 12നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. വേസ്റ്റ് ബാഗ് കളയാൻ ഉമ്മയ്ക്കൊപ്പം പുറത്തിറങ്ങിയപ്പോഴാണ് കുട്ടിയെ പാർക്കിങ്ങിൽ നിന്ന് പുറത്തേക്കെടുത്ത കാറിടിച്ചത്. തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. പിതാവിനെ കാണാനായി രണ്ട് മാസത്തെ സന്ദർശക വിസയിൽ മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്. സന്തോഷം നിറഞ്ഞ ദിവസങ്ങൾക്കിടെയാണ് അപ്രതീക്ഷിത ദുരന്തം കുടുംബത്തെ തേടിയെത്തിയത്.

    Read More »
  • INCA അവാർഡ് മുംബൈയിൽ

    മുംബൈ: ഇന്ത്യൻ സിനിമയുടെ വിവിധ ഭാഷാ മേഖലകളെ ഒരുമിപ്പിക്കുന്ന ദേശീയ വേദിയായ INCA (Indian National Cine Academy) അവാർഡ്സ് ആദ്യമായി ഏപ്രിൽ 15, 16 തീയതികളിലായി മുംബൈയിൽ വെച്ച് നടക്കും. “കല്യാൺ ജ്വല്ലേഴ്‌സ് INCA അവാർഡ്സ്” എന്ന പേരിലാണ് ഈ അവാർഡ്സ് അരങ്ങേറുന്നത്. രാജ്യത്തെ 12 സിനിമാ വ്യവസായങ്ങളെ ഭാഷഭേദമന്യേ ബന്ധിപ്പിക്കുകയാണ് INCA യുടെ ലക്ഷ്യം. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, ഭോജ്പുരി, മറാത്തി, ഒഡിയ, പഞ്ചാബി, അസ്സാമീസ്, ഗുജറാത്തി ഭാഷകളിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച നടി പുരസ്കാരങ്ങൾ ഈ വേദിയിൽ നൽകും. കൂടാതെ ഓൾ ഇന്ത്യ തലത്തിൽ സംവിധാനം, അഭിനയം, സംഗീതം, സാങ്കേതിക മേഖലകൾ, പുതുമുഖ പ്രതിഭകൾ എന്നീ കാറ്റഗറിയിലും അവാർഡുകൾ ഉണ്ടായിരിക്കും. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (CCL), SIIMA എന്നിവയുടെ സംയുക്ത സഹകരണത്തോടെ വിഷ്ണു വർധൻ ഇന്ദൂരിയുടെ നേതൃത്വത്തിലാണ് INCA മുന്നേറുന്നത്. പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ(PGI) ആണ് ഈ പരിപാടിയുടെ…

    Read More »
  • കളിക്കളത്തിലേക്ക് പടരുന്ന യുദ്ധങ്ങള്‍; കളിയിലെ മര്യാദകേടു പോലും ‘ന്യൂ നോര്‍മല്‍’; ‘ഷാസ്- വസ്’ സൗഹൃദങ്ങള്‍ പോലെ ഇനിയൊന്നില്ലേ? ഏകപക്ഷീയമായി മാറുന്ന ഇന്ത്യ- പാക് മത്സരങ്ങള്‍; മൈതാനത്ത് ഇല്ലാത്ത ആവേശം വാര്‍ത്തകളില്‍ ഇനി എത്രകാലം?

    അതിവിദൂരമല്ലാത്ത ഭൂതകാലത്തില്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ വാര്‍ത്തകള്‍ക്കപ്പുറം കളികളിലേക്കു പടരാത്ത നാളുകള്‍ മുതല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ അങ്ങേയറ്റം ആവേശകരവും സമ്മര്‍ദ്ദം നിറഞ്ഞതും മികച്ച ഗുണനിലവാരമുള്ളതുമായിരുന്നു. ഇരുവശത്തും മിന്നിത്തിളങ്ങുന്ന സൂപ്പര്‍ താരങ്ങളുടെ നിര. ഇന്ത്യയ്ക്ക് ബാറ്റിംഗ് കരുത്തുണ്ടായിരുന്നപ്പോള്‍, പാകിസ്ഥാന് ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു. ജെഫ്രി ബോയ്‌ക്കോട്ടിന്റെ വാക്കുകള്‍ കടമെടുത്താല്‍ ‘ഒരു ഓറഞ്ച് കൊണ്ട് പോലും സ്വിംഗ് ചെയ്യിക്കാന്‍ കഴിവുള്ളവര്‍’. ഈ രണ്ട് അഭിമാന രാഷ്ട്രങ്ങള്‍ തമ്മിലുള്ള മത്സരങ്ങള്‍ പോരാട്ടങ്ങള്‍ തന്നെയായിരുന്നു – വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍. കളിക്കാര്‍ പരസ്പരം നോക്കുക പോലും ചെയ്യാത്ത, കൈകൊടുക്കാനോ സൗഹൃദം പങ്കിടാനോ തയ്യാറാവാത്ത ഇന്നത്തെ കാലഘട്ടത്തിന് വിരുദ്ധമായി, അന്നത്തെ ഇന്ത്യന്‍-പാകിസ്ഥാന്‍ താരങ്ങള്‍ കാലത്തെ അതിജീവിച്ച ദീര്‍ഘകാല സൗഹൃദങ്ങള്‍ കെട്ടിപ്പടുത്തിരുന്നു. ‘ഷാസ്- വസ്’ (രവി ശാസ്ത്രി-വസീം അക്രം) ചങ്ങാത്തമെന്നുപോലും അറിയപ്പെട്ടിരുന്ന സൗഹൃദത്തിന്റെ ഇഴയടുപ്പം. ദേശീയതയ്ക്ക് അപ്പുറമായിരുന്നു ഇരുവര്‍ക്കുമിടയിലെ ഊഷ്മളത.   എന്നാലിപ്പോള്‍ നാം വിഷയത്തില്‍ നിന്ന് മാറുകയാണോ? പ്രൊഫഷണലിസത്തിന് പുതിയ അര്‍ത്ഥങ്ങള്‍…

    Read More »
  • ക്രിക്കറ്റ് കളിക്കിടെ തേനീച്ച ആക്രണം; അമ്പയര്‍ക്കു ദാരുണാന്ത്യം; വെള്ളം കുടിക്കാനുള്ള ഇടവേളയില്‍ ഇരച്ചെത്തി തേനീച്ചക്കൂട്ടം; വിശദീകരിക്കാനാകാതെ അധികൃതര്‍

    ഉന്നാവോ: ഉന്നാവോയിലെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിന്റെ വെള്ളം കുടിക്കാനുളള ഇടവേളയ്ക്കിടെ തേനീച്ച ആക്രമണം. മുതിര്‍ന്ന അമ്പയര്‍ക്ക് ദാരുണാന്ത്യം. ഗംഗാഘട്ട് മേഖലയിലെ സപ്രു ക്രിക്കറ്റ് സ്റ്റേഡിയത്തിലാണു ഞെട്ടിക്കുന്ന സംഭവം. ഗംഗാഘട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഈ സ്റ്റേഡിയത്തില്‍ വൈഎംസിസി, പാരാമൗണ്ട് എന്നീ ടീമുകള്‍ തമ്മിലായിരുന്നു മത്സരം. ആദ്യ ഇന്നിംഗ്‌സ് പൂര്‍ത്തിയായി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച് ഏതാനും ഓവറുകള്‍ക്ക് ശേഷമുള്ള ഇടവേളയിലായിരുന്നു അപകടം. വെള്ളം കുടിക്കാനായി കളി നിര്‍ത്തിവെച്ച സമയത്താണ് വലിയൊരു തേനീച്ചക്കൂട്ടം പെട്ടെന്ന് മൈതാനത്തേക്ക് ഇരച്ചെത്തി കളിക്കാരെയും നടത്തിപ്പുകാരെയും ആക്രമിക്കുകയായിരുന്നു. മൈതാനത്ത് പരിഭ്രാന്തി പടര്‍ന്നതോടെ, സ്വയം രക്ഷിക്കാനായി ക്രിക്കറ്റ് താരങ്ങളും അമ്പയര്‍മാരും നിലത്ത് കമിഴ്ന്നു കിടന്നു. എന്നിട്ടും പലര്‍ക്കും തേനീച്ചകളുടെ കുത്തേറ്റു. ഇത് വലിയ പരിക്കുകള്‍ക്കും മൈതാനത്ത് വന്‍ ആശയക്കുഴപ്പത്തിനും കാരണമായി. തേനീച്ചകളുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ കാണ്‍പൂരിലെ ഫീല്‍ഖാന സ്വദേശിയും കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന അമ്പയറുമായ മാണിക് ഗുപ്തയാണു മരിച്ചത്. ശുക്ലഗഞ്ചില്‍ നിന്നുള്ള അമ്പയര്‍ സുനില്‍ കുമാര്‍ നിഷാദിനൊപ്പമാണ്…

    Read More »
Back to top button
error: