India

  • ‘ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും’ ഇപി ജയരാജന്റെ പ്രസ്താവന കോൺ​ഗ്രസിന്റെ തോൽവി കാണാനോ, അതോ ബിജെപിയുടെ വിജയം ആഘോഷിക്കാനോ?

    ചെങ്കൊടി ഏന്തുന്ന സംഘപരിവാർ മനസുള്ളവരാണോ കേരളത്തിലെ സി.പി.എം നേതാക്കൾക്ക് എന്ന് തോന്നിപ്പിക്കുന്നതാണ് ഇ. പി ജയരാജന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ഇന്ത്യ മുന്നണിയ്ക്ക് വളരെ നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും എന്നായിരുന്നു ഇ. പി ജയരാജൻ പറഞ്ഞത്. എന്താണ് ഈ പ്രസ്താവനയിലൂടെ ജയരാജൻ പറയുവാൻ താൽപ്പര്യപ്പെടുന്നത്? മരുമകളുടെ കണ്ണീർ കാണാൻ മകൻ മരിച്ചാലും പ്രശ്നമില്ല എന്ന് ചിന്തിക്കുന്നത് പോലെ, കോൺഗ്രസ് തോറ്റു കാണാൻ ബിജെപി ജയിക്കട്ടെ എന്നാണോ അതോ ബിജെപിയുടെ വളർച്ച ആഗ്രഹിക്കുന്ന സി.പി.എം നേതാക്കളെ പ്രതിനിധീകരിക്കുന്ന നേതാവാണോ ഇ. പി ജയരാജൻ! ബിഹാർ തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനപ്പുറം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിട്ടാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ദേശീയ രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങളെ ബീഹാർ തിരഞ്ഞെടുപ്പ് ഫലം തിരുത്തിയെഴുതും എന്ന നിലയിലാണ് ബിഹാർ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. ഇന്ത്യ മുന്നണിക്ക് അത്രത്തോളം രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് കോൺഗ്രസ് പരാജയപ്പെടും എന്ന് ഇപി ജയരാജൻ…

    Read More »
  • ദീപാവലിയില്‍ ലക്ഷത്തിലധികം ദീപങ്ങള്‍ പ്രകാശിച്ചു അയോദ്ധ്യ ; ക്ഷേത്ര പരിസരത്തും നഗരത്തിലുമായി 2,128 പുരോഹിതന്മാര്‍ 26,17,215 വിളക്കുകള്‍ തെളിച്ചു ഗിന്നസ് റെക്കോഡിലേക്ക്

    ദീപാവലിയില്‍ തെളിഞ്ഞ ചിരാതുകളുടെ കണക്കുകളുമായി ഗിന്നസ് വേള്‍ഡ് റെക്കോഡിലേക്ക് അയോദ്ധ്യ. ഞായറാഴ്ച വൈകുന്നേരം ‘ദീപോത്സവം 2025’ നഗരത്തെ 26,17,215 വിളക്കുകള്‍ കൊണ്ട് പ്രകാശിപ്പിച്ചതോടെ അയോധ്യ ഒരു മിന്നുന്ന കാഴ്ചയായി മാറി. ജയ് ശ്രീ റാം എന്ന് വിളിച്ചുകൊണ്ട് ഭക്തര്‍ തെരുവുകളില്‍ തിങ്ങിനിറഞ്ഞപ്പോള്‍ സരയു നദിക്കരയില്‍ ക്ഷേത്രങ്ങളും ഇടവഴികളും വീടുകളും മിന്നിത്തിളങ്ങി. റെക്കോര്‍ഡ് എണ്ണം വിളക്കുകളും ഒരേസമയം 2,128 പുരോഹിതന്മാരും ഭക്തരും മാ സരയു ആരതി നടത്തിയതും ഡ്രോണ്‍ എണ്ണത്തിലൂടെയും ഔദ്യോഗിക സര്‍ട്ടിഫിക്കേഷനിലൂടെയും സ്ഥിരീകരിച്ചു. അയോധ്യയിലെ സരയു നദീതീരത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് ദീപോത്സവ് സംഘടിപ്പിച്ചത്. 26,17,215 ദീപങ്ങള്‍ വിതറിയതും ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരേസമയം ദീപം ഭ്രമണം (ആരതി) ചെയ്തതുമായ ഏറ്റവും വലിയ ദീപോത്സവമായിരുന്നു. ചരിത്രപരമായ തോതില്‍ നഗരത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ വൈഭവം ഈ മഹത്തായ ആഘോഷം പ്രദര്‍ശിപ്പിച്ചു. നാഴികക്കല്ലായ ഈ പരിപാടിക്കായി, അയോധ്യയിലെ സരയു നദിയുടെ തീരത്തുള്ള രാം കി പൈഡിയില്‍ ധാരാളം ആളുകള്‍…

    Read More »
  • അമ്മാവിയുമായി ഒളിച്ചോടിയ മരുമകന്‍ പ്രണയം അവസാനിപ്പിച്ചു ; ഉത്തര്‍പ്രദേശില്‍ രണ്ടുകുട്ടികളുടെ മാതാവ് കൈത്തണ്ട മുറിച്ചു ; ആത്മഹത്യാശ്രമം നടത്തിയത് പോലീസ് സ്‌റ്റേഷനില്‍ വെച്ച്

    ലക്നൗ: മരുമകന്‍ ബന്ധം തുടരാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കൈത്തണ്ട മുറിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സീതാപൂരിലെ ഒരു പോലീസ് സ്റ്റേഷനില്‍ വെച്ചായിരുന്നു ആത്മഹത്യശ്രമം നടത്തിയത്. രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മരുമകനോടൊപ്പം ഏഴ് മാസമായി ബറേലിയില്‍ താമസിച്ചു വരികയായിരുന്നു. മരുമകന്‍ പിന്നീട് പ്രണയത്തില്‍ നിന്നും പിന്മാറി. ഡല്‍ഹിയില്‍ നിന്നുള്ള പൂജ മിശ്രയെ ലളിത് കുമാര്‍ കഴിച്ചിരുന്നു. ഇവര്‍ക്ക് ഏഴും ആറും പ്രായത്തിലുള്ള രണ്ട് ആണ്‍മക്കളുടെ അമ്മയാണ്. ജോലിയില്‍ സഹായിക്കാന്‍ ഭര്‍ത്താവ് വിളിച്ചുകൊണ്ടുവന്നപ്പോഴാണ് അവര്‍ തന്നേക്കാര്‍ 15 ഇളയവനായ അനന്തരവന്‍ അലോക് മിശ്രയെ കണ്ടുമുട്ടിയത്. അലോക് കുടുംബത്തോടൊപ്പം താമസിക്കുന്നതിനിടയില്‍ ഇരുവരും തമ്മില്‍ പ്രണയബന്ധം വളര്‍ന്നു. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ ലളിത് അലോകിനെ പറഞ്ഞയച്ചു. എന്നാല്‍ പൂജ കുട്ടികളെ ഉപേക്ഷിച്ച് ബറേലിയിലേക്ക് കാമുകനൊപ്പം താമസം മാറി. അവിടെ അവര്‍ ഏഴ് മാസത്തോളം ഒരുമിച്ച് താമസിച്ചു. പിന്നീട് പൂജയും അലോകും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായപ്പോള്‍, സ്വന്തം ഗ്രാമമായ സീതാപൂരിലേക്ക് അലോക് മടങ്ങി. എന്നാല്‍…

    Read More »
  • പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം ഐഎന്‍എസ് വിക്രാന്തില്‍ ; ഇന്ത്യന്‍ നാവികസേനയ്ക്കൊപ്പം പ്രധാനമന്ത്രി ; ദീപങ്ങളുടെ ഉത്സവം ചെലവഴിച്ചത് സൈനിക യൂണിഫോമില്‍ സേനാംഗങ്ങള്‍ക്കൊപ്പം

    പനജി: ഇത്തവണ ഇന്ത്യന്‍ നാവികസേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച ഗോവയുടെയും കാര്‍വാറിന്റെയും (കര്‍ണാടക) തീരത്ത് ഐഎന്‍എസ് വിക്രാന്തില്‍ നാവിക സേനയോടൊപ്പം ദീപങ്ങളുടെ ഉത്സവം ചെലവഴിച്ചു. ഇന്ത്യയുടെ സൈനിക യൂണിഫോമില്‍ സേനാംഗങ്ങള്‍ക്കൊപ്പം ഉത്സവം ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ പതിവിന്റെ ഭാഗമാണ് ഇത്. വര്‍ഷങ്ങളായി, സൈനികര്‍, വ്യോമസേനാംഗങ്ങള്‍, നാവികര്‍ എന്നിവരോടൊപ്പം ഉത്സവം ആഘോഷിക്കാന്‍ ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ ചില ഭൂപ്രദേശങ്ങളിലൂടെയും അതിര്‍ത്തി ഔട്ട്പോസ്റ്റുകളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. പ്രധാനമന്ത്രിയായ ആദ്യ വര്‍ഷത്തില്‍, ലഡാക്കിലെ സിയാച്ചിന്‍ ഗ്ലേസിയറില്‍ അദ്ദേഹം ദീപാവലി ചെലവഴിച്ചു, അവിടെ സൈനികരെ വിന്യസിച്ചു. അടുത്ത വര്‍ഷം, 1965-ലെ യുദ്ധത്തിലെ വീരന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അദ്ദേഹം അമൃത്സറിലെ ദോഗ്രായ് യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. 2014-ല്‍ അധികാരമേറ്റതിനുശേഷം, മോദി സായുധ സേനാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നത് ഒരു പാരമ്പര്യമാക്കി മാറ്റി. നൂറു കണക്കിന് ‘ധീരരായ’ നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട്, ‘അവരോടൊപ്പം വിശുദ്ധ ഉത്സവം ആഘോഷിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന്’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ…

    Read More »
  • ‘വിശ്വാസികളായവര്‍ക്ക് ദീപാവലി ആശംസിക്കുന്നു’ ; തരം കിട്ടുമ്പോഴെല്ലാം ഹിന്ദുമതത്തെ അപമാനിക്കുന്നു ; ഉദയാനിധി ഹിന്ദുവിരുദ്ധനെന്ന് ബിജെപി ; ദീപാവലി ആശംസാസന്ദേശം വിവാദത്തില്‍

    ചെന്നൈ: വിശ്വാസമുള്ളവര്‍ക്ക് ഞാന്‍ ദീപാവലി ആശംസിക്കുന്നു എന്ന ഉദയാനിധിയുടെ പ്രസ്താവന വിവാദമാക്കി ബിജെപി. സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ ദീപാവലിയുമായി ബന്ധപ്പെട്ടും തമിഴ്നാട് ഉപ മുഖ്യമന്ത്രിയും ഡിഎംകെയുടെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വിവാദമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഉദയാനിധി ഹിന്ദുവിരുദ്ധനാണെന്ന് അവര്‍ ആരോപിച്ചു. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ദീപാവലി ആശംസ അദ്ദേഹത്തിന്റെ ഹിന്ദുക്കളോടുള്ള വിവേചനത്തിന്റെ ഭാഗമാണെന്നായിരുന്നു ബിജെപിയുടെ ആക്ഷേപം. ‘ഡിഎംകെ ഒരു ഹിന്ദു വിരുദ്ധ പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരിക്കല്‍ അധികാരത്തില്‍ വന്നാല്‍, എല്ലാ പൗരന്മാരെയും സമ്പൂര്‍ണ്ണ സമത്വത്തോടെ പരിഗണിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ സൂക്ഷ്മതയോടെ തയ്യാറാക്കിയ ഭരണഘടന, ഈ അനിവാര്യതയെ വ്യക്തമായും അടിവരയിടുന്നു. എന്നിരുന്നാലും, ഡിഎംകെ ഭരണകൂടത്തിന് ഉത്സവങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കാനുള്ള അടിസ്ഥാന മര്യാദ പോലും ഇല്ല, പകരം ഹിന്ദു വിശ്വാസത്തിനെതിരെ മാത്രം നിരന്തരമായ വിദ്വേഷം വമിപ്പിക്കുന്നു.” പ്രസാദ് പറഞ്ഞു. നേരത്തെ, 2023 ല്‍, സനാതന ധര്‍മ്മം സാമൂഹിക നീതിയുടെ ആശയത്തിന് എതിരാണെന്നും അത് ‘ഉന്മൂലനം…

    Read More »
  • ട്രംപിന്റെ കരാര്‍ ഇഴയുന്നു; കൊല്ലപ്പെട്ട ബന്ദികളുടെ കൈമാറ്റം വൈകിപ്പിച്ച് ഹമാസ്; രോഗികളെ ഒഴിപ്പിച്ച് ജോര്‍ദാനിയന്‍ ആശുപത്രി പിടിച്ചെടുത്തു സൈനിക താവളമാക്കി; സഹായം നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍; ഗാസ വീണ്ടും സംഘര്‍ഷത്തിലേക്ക്?

    ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ബന്ദികള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയാതെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാളുന്നു. ട്രംപിന്റെ കരാര്‍ അനുസരിച്ച് ഇസ്രയേല്‍- ഹമാസ് ധാരണ നിലവില്‍ വന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ദികളെ കൈമാറണം. എന്നാല്‍, 20 പേരെ കൈമാറിയത് ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ എവിടെയെന്നതു വ്യക്തമല്ല. ബന്ദികളെ കൈമാറാതെ ഹമാസ് അടിസ്ഥാനമുറപ്പിക്കാനും ജനങ്ങള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാനുമാണു ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 10 മൃതശരീരങ്ങളാണു ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരെ നല്‍കുന്നതു വൈകുന്നതിന് അനുസരിച്ച് കരാറിന്റെ നിലനില്‍പും പ്രതിസന്ധിയിലാകും. ഹമാസിനു വളരെയെളുപ്പത്തില്‍ മരിച്ച ബന്ദികളെ കണ്ടെത്താനും തിരിച്ചു നല്‍കാനും കഴിയും. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് കരാറിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗീഡിയോണ്‍ സാര്‍ പറഞ്ഞു. ശരീരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കുറച്ചു സമയം എടുക്കുമെന്നുമാണ് നിലവില്‍ ഹമാസിന്റെ നിലപാട്. ബന്ദി കൈമാറ്റം വൈകിയാല്‍ ഗാസയിലേക്കുള്ള സഹായ വിതരണവും നിര്‍ത്തി വയ്‌ക്കേണ്ടിവരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്ക് ഒരു ശരീരം…

    Read More »
  • രോ-കോ വീണ്ടും കളത്തില്‍; ആത്മവിശ്വാസത്തില്‍ ശുഭ്മാന്‍ ഗില്‍; ആരാകും ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാര്‍; രോഹിത്തും കോലിയും അല്ലെന്ന് വിലയിരുത്തല്‍

    പെര്‍ത്ത്: ആറു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം ഇന്ത്യ വീണ്ടും ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ആരു തിളങ്ങുമെന്ന വിലയിരുത്തലുകളും സജീവം. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ഞായറാഴ്ച പെര്‍ത്തില്‍ ആദ്യ മത്സരത്തിന് ഇന്ത്യയിറങ്ങുക. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ സാന്നിധ്യം പരമ്പരയില്‍ ഗില്ലിനു മുതല്‍ക്കൂട്ടാകും. ഫിറ്റ്‌നെസിന്റെ പഴിയെല്ലാം പരിഹരിച്ചാണു രോഹിത്ത് ഇറങ്ങുന്നത്. 38-ാം വയസില്‍ 20 കിലോ തൂക്കം കുറച്ചു. രോഹിത്തിന്റെ നെറ്റ് സെഷനുകളും വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഡ്രൈവുകളും പുള്‍ഷോട്ടുകളുമെല്ലാം മനോഹരമായി ചിത്രീകരിച്ച വീഡിയോകളും പുറത്തിറങ്ങി. അച്ചടക്കത്തിനു പേരുകേട്ടയാളാണു വിരാട് കോലി. ടി20യില്‍നിന്നു വിരമിച്ചശേഷം കോലി ഏകദിനത്തിലാണു കേന്ദ്രീകരിച്ചത്. ഈ വര്‍ഷംതന്നെ അദ്ദേഹം ഒന്നിലേറെ സെഞ്ചുറി നേടി. ബാറ്റിംഗ് ആവറേജ് 57ല്‍ എത്തിച്ചു. ട്രെയിനിംഗ് സമയത്തും കോലി കൂടുതല്‍ ജാഗ്രത പാലിച്ചു. 273 ഏകദിനത്തില്‍നിന്ന് 11,168 റണ്‍സ് രോഹിത് നേടി. 49 ആണ് ആവറേജ്. 32 സെഞ്ചുറികളും 58 അര്‍ധസെഞ്ചുറികളും നേടി. വലിയ കളികള്‍ക്ക്…

    Read More »
  • ഗുരുതര സാമ്പത്തിക തട്ടിപ്പ്; കുറ്റകൃത്യങ്ങള്‍; ഒമ്പത് സൈനിക ജനറല്‍മാരെ പുറത്താക്കി ചൈന; ചരിത്രത്തിലെ അസാധാരണ നടപടി; പുറത്താക്കിയവരില്‍ ഭൂരിഭാഗവും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍

    ബീജിംഗ്: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും കുറ്റകൃത്യങ്ങളും കണ്ടെത്തിയതോടെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ് സൈന്യത്തില്‍ നടത്തുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്രയും വലിയൊരു നടപടി ചൈനീസ് സൈന്യത്തിനു നേരെയുണ്ടാവുന്നത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൂന്നാംതവണയും ജനറല്‍മാരായവരും പാർട്ടിയുടെ നയരൂപീകരണ സമിതിയായ സെൻട്രൽ കമ്മിറ്റി അംഗങ്ങളുമാണ് പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. അഴിമതി വിരുദ്ധ നടപടിയെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോള്‍ ഇതൊരു രാഷ്ട്രീയ ശുദ്ധീകരണമായിക്കൂടി കാണാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പാര്‍ട്ടി പ്ലീനം നടക്കാനിരിക്കേയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. പ്ലീനത്തില്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചർച്ച ചെയ്യുന്നതോടൊപ്പം  പുതിയ അംഗങ്ങളേയും തിരഞ്ഞെടുക്കും. സെൻട്രൽ മിലിട്ടറി കമ്മീഷൻ (സി.എം.സി) വൈസ് ചെയർമാൻ ഹെ വെയ്‌ഡോങ്, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മിയാവോ ഹുവാ, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ്…

    Read More »
  • ഇന്ത്യ മുന്നണി ബിഹാർ ജയിച്ചാൽ കേന്ദ്രത്തിൽ ഭരണം മാറുമോ? രാഹുൽ ​ഗാന്ധിയുടെ ഹൈഡ്രജൻ ബോംബ് ഈ ഇലക്ഷനു മുൻപ് പൊട്ടുമോ?

    ബിഹാർ വിധിയെഴുതാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. സീറ്റ് വിഭജന ചർച്ചകളും, സീറ്റ് ലഭിക്കാത്തതിനുള്ള പ്രതിഷേധങ്ങളുമൊക്കെയായി ഇരു മുന്നണികളും ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലാണ്. കോൺഗ്രസിനേയും ഇന്ത്യ മുന്നണിയേയും സംബന്ധിച്ചിടത്തോളം ബിഹാർ തിരഞ്ഞെടുപ്പ് വളരെ നിർണായകമായ രാഷ്ട്രീയ പരീക്ഷണമാണ്. ബിഹാറിൽ ജയിച്ചാൽ അത് വഴി ദേശീയ രാഷ്ട്രീയത്തിൽ ഒരു മാജിക് സൃഷ്ടിക്കാൻ ആകുമെന്ന് പ്രതിപക്ഷം ആത്മാർത്ഥമായി തന്നെ കരുതുന്നുണ്ട്. എന്തുകൊണ്ടാണ് ബിഹാർ തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന് വളരെ പ്രധാനപ്പെട്ടതാകുന്നത്? ബിഹാറിൽ ഇന്ത്യ മുന്നണിയുടെ ഒരു സർക്കാർ രൂപീകരിക്കപ്പെട്ടാൽ രാജ്യത്ത് വലിയ അത്ഭുതങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷം കരുതുന്നത് എന്തുകൊണ്ടാണ് ? ബിഹാറിൽ പ്രതിപക്ഷം കാണുന്ന പ്രതീക്ഷ എന്താണ്. പരിശോധിക്കാം: ബിഹാർ ജയിക്കാനായാൽ അത് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ വലിയൊരു വഴിത്തിരിവ് ആകാൻ ഇടയുണ്ടെന്ന് ഒട്ടനവധി രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നുണ്ട്. കന്യാകുമാരിൽ നിന്നും കശ്മീരിലേക്ക് കാൽനടയായി യാത്ര ചെയ്ത ഭാരത് ജോഡോയും, ലോക്സഭാ തെരഞ്ഞെടുപ്പിലെ മെച്ചപ്പെട്ട പ്രകടനവും രാഹുൽ ഗാന്ധിയെ ഇരുത്തം വന്ന രാഷ്ട്രീയക്കാരൻ…

    Read More »
  • ഷോറൂം പ്രചാരണത്തിന് എത്തിയത് യുകെയിലെ പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍; ദീപാവലി നാളില്‍ മലബാര്‍ ഗോള്‍ഡിനെതിരേ വിദ്വേഷ പ്രചാരണം; ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം; പണിപറ്റിച്ചത് കരാര്‍ സ്ഥാപനം; കോടതി ഉത്തരവിനും പുല്ലുവില

    ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി സ്വര്‍ണ വ്യാപാരം പൊടിപൊടിക്കുമ്പോള്‍ മലബാര്‍ ഗോള്‍ഡ് ബഹിഷ്‌കരിക്കണമെന്നു സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പാകിസ്താനി ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ അലിഷ്ബ ഖാലിദുമായുള്ള സഹകരണത്തിന്റെ പേരിലാണ് സ്ഥാപനത്തിനെതിരേ വ്യാപകമായി വെറുപ്പ് പ്രചരിപ്പിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയെ പരിഹസിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് അലിഷ്ബയ്‌ക്കെതിരേ ആദ്യം പ്രചാരണമുണ്ടായത്. ഇതറിയാതെ സഹകരിപ്പിച്ചതാണ് മലബാര്‍ ഗോള്‍ഡിനെതിരേയും വ്യാപക പ്രചരണത്തിന് ഇടയാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിവാദത്തിനു തുടക്കമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘ഇന്ത്യയുടേത് ഭീരുത്വം നിറഞ്ഞ നടപടി’യെന്നായിരുന്നു അലിഷ്ബയുടെ പ്രതികരണം. ഇതു സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിനും ഇടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലണ്ടനിലെ ഷോറൂം ഉദ്ഘാടനത്തിന് ഇവരുമായി സ്ഥാപനം സഹകരിച്ചതെന്നും ഇതിനു പിന്നാലെ ബഹിഷ്‌കരണ ആഹ്വാനം ആരംഭിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മലബാര്‍ ഗോള്‍ഡിനെതിരേ ‘പാകിസ്താന്‍ അനുകൂലിയെന്നു’വരെ പ്രചാരണമുയര്‍ന്നു. എന്നാല്‍, ഇതിനെതിരേ മലബാര്‍ ഗോള്‍ഡ് ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നു പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഗൂഗിള്‍ എന്നിവിടങ്ങളില്‍ അപ്‌ലോഡ് ചെയ്ത കമ്പനിക്കെതിരായ അനാവശ്യ പ്രചാരണങ്ങള്‍…

    Read More »
Back to top button
error: