India
-
പിതാവിനു ഭാര്യയുമായി രഹസ്യ ബന്ധം, ആദ്യരാത്രിയിൽ ശരീരത്തിൽ സ്പർശിക്കാൻ പോലും അനുവദിച്ചില്ല, അവരെന്നെ കൊല്ലുമോ? എനിക്കെതിരായ ഗൂഢാലോചനയിൽ അമ്മയ്ക്കും സഹോദരിക്കും പങ്ക്!! മാതാപിതാക്കൾക്കെതിരെ മകൻ, പിന്നാലെ ക്ഷമാപണം, പഞ്ചാബ് മുൻ മന്ത്രിയുടെ മകന്റെ മരണത്തിൽ ദുരൂഹത
ചണ്ഡിഗഢ്: മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ മാതാപിതാക്കളായ പഞ്ചാബ് മുൻ മന്ത്രിക്കും മുൻ ഡിജിപിക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. പഞ്ചാബ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ റാസിയ സുൽത്താനയുടെയും മുൻ ഡിജിപി മുഹമ്മദ് മുസ്തഫയുടെയും മകനായ അഖിൽ അഖ്തറിനെ (33) കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ച്കുളയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വൈകിയാണ് അഖിലിനെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പിന്നാലെ ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണത്തിനു കാരണമെന്ന് കുടുംബം അറിയിക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ചില മരുന്നുകൾ കഴിച്ചതിനെ ത്തുടർന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഇതിനിചെ അഖിൽ റെക്കോർഡ് ചെയ്തുവച്ചിരുന്ന വീഡിയോകൾ പുറത്തുവന്നതോടെ മരണം കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. ഓഗസ്റ്റിൽ റെക്കോർഡ് ചെയ്യപ്പെട്ടെന്നു കരുതുന്ന വീഡിയോയിൽ പിതാവിന് തന്റെ ഭാര്യയുമായി അരുതാത്ത ബന്ധമുണ്ടെന്ന് അഖിൽ ആരോപിക്കുന്നു. ‘‘ഇതിന്റേതായ സമ്മർദവും മാനസിക ബുദ്ധിമുട്ടും ഉണ്ട്. എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല.…
Read More » -
അഴിമതിക്കെതിരേ പോരാടാന്‍ ഉണ്ടാക്കിയ ഭരണഘടനാ സ്ഥാപനം ; പക്ഷേ കാറുകള്‍ക്ക് നല്‍കിയ ഓര്‍ഡര്‍ കേട്ടാല്‍ കണ്ണുതള്ളും ; ലോക്പാല്‍ നിര്‍ദേശിച്ചത് അഞ്ചുകോടി രൂപയുടെ ഏഴ് ബിഎംഡബ്‌ള്യൂ
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ പോരാടാന്‍ വലിയ പ്രതിഷേധത്തിനൊടുവില്‍ ഉണ്ടാക്കിയ ലോക്പാല്‍ വന്‍ വിവാദം സൃഷ്ടിക്കുന്നു. മൊത്തം 5 കോടി വിലമതിക്കുന്ന ഏഴ് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങാനുള്ള ലോക്പാലിന്റെ നീക്കം വന്‍ പ്രതിഷേധത്തിന് തിരികൊളു ത്തി. ലോ ക്പാല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്, ബിഎംഡബ്ല്യു 330 ലി ലോംഗ്-വീല്‍ബേസ് കാറുകള്‍ വാങ്ങു ന്നതിനായി ഒരു പൊതു ടെന്‍ഡര്‍ പുറത്തിറക്കിയതോടെയാണ് വിവരം പുറത്തുവന്നത്. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയെ പോലുള്ളവ ഉള്ളപ്പോഴാണ് അഴിമതി വിരുദ്ധ നിരീക്ഷണ സ്ഥാപനത്തിന്റെ ധൂര്‍ത്ത്. ലോക്പാല്‍ ഓഫ് ഇന്ത്യയുടെ ഓഫീസ്, ഉയര്‍ന്ന നിലവാരമുള്ള ബിഎംഡബ്ല്യു 330 ലി (ലോംഗ് വീല്‍ ബേസ്) ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയും അതിനായി ഒരു പൊതു ടെന്‍ഡര്‍ പുറത്തുവിടുകയും ചെയ്തിരിക്കുന്നു. ഒക്ടോബര്‍ 16-ന് ആരംഭിച്ച ഈ നീക്കം അഴിമതി വിരുദ്ധ ഓംബുഡ്‌സ്മാന്റെ സുപ്രധാനമായ ഒരു സംഭരണ നടപടിയാണ്. ടെന്‍ഡര്‍ നടപടി പൊതു ലേലത്തിനായി തുറന്നിരിക്കുന്നു. ലോക്പാല്‍ അതിന്റെ ഭരണപരവും ലോജിസ്റ്റിക്‌സായുള്ളതുമായ പ്രവര്‍ത്തനങ്ങള്‍ ഔപചാരികമാക്കിക്കൊണ്ടിരിക്കുന്ന സമയത്താണ്…
Read More » -
വിഖ്യാതമായ പൂനെയിലെ കോട്ടയില്‍ മുസ്‌ളീം വനിതകളുടെ കൂട്ട പ്രാര്‍ത്ഥന ; പോലീസില്‍ പരാതി നല്‍കി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ; ബിജെപി എംപിയും ഹിന്ദുസംഘടനകളും ഗോമൂത്രം കൊണ്ട് സ്ഥലം കഴുകി
പൂനെ: ഇസ്‌ളാമത വിശ്വാസികളായ സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തിയ സ്ഥലം ഗോമൂത്രം കൊണ്ടുകഴുകി ബിജെപി എംപിയും ഹിന്ദുസംഘടനകളും. വിഖ്യാതമായ പൂനെ ഫോര്‍ട്ടില്‍ ശനിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധവുമായി എത്തിയ ബിജെപി എംപി മേധാ കുല്‍ക്കര്‍ണിയും ഹിന്ദു സംഘടനയിലെ നേതാക്കളും എത്തി ഗോമൂത്രം ഒഴിച്ച് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തളിച്ചു. സംഭവത്തില്‍ പ്രാര്‍ത്ഥന നടത്തിയ സ്ത്രീകള്‍ക്കെതിരേ പൂനെ സിറ്റി പോലീസില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ തിരിച്ചറിയാത്ത മുസ്‌ളീം സ്ത്രീകളെ പ്രതികളാക്കി കേസും എടുത്തിട്ടുണ്ട്. വന്‍ രാഷ്ട്രീയ വിവാദം സംഭവം ഉയര്‍ത്തിവിട്ടിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. പൂനെയിലെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായ ശനിയാവര്‍ വാഡ കോട്ടയ്ക്കുളളില്‍ ഒരുകൂട്ടം മുസ്‌ളീം സ്ത്രീകള്‍ പ്രാര്‍ത്ഥന നടത്തുന്നതും പിന്നീട് ബിജെപി നേതാക്കളെത്തി ഗോമൂത്രം ഒഴിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. സംഭവത്തില്‍ പുരാവസ്തു ഗവേഷണ ഓഫീസര്‍ പൂനെ സിറ്റിപോലീസിന് സമര്‍പ്പിച്ച പരാതിയില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരുകൂട്ടം സ്ത്രീകള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. തുടര്‍ന്നായിരുന്നു ബിജെപി…
Read More » -
എല്ലാവരേയും ഉള്‍ക്കൊള്ളിക്കണം, വേറെ രക്ഷയില്ല: സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിനെതിരെ മത്സരത്തിന് ആര്‍ജെഡി ; മഹാഗദ്ബന്ധനില്‍ സൗഹൃദമത്സരമെന്ന് പരിഹസിച്ച് എന്‍ഡിഎ
പാറ്റ്‌ന: തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ബീഹാറില്‍ ആര്‍ജെഡി 143 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ മഹാഗദ്ബന്ധനെ പരിഹസിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആര്‍ജെഡി സ്ഥനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ ഇതാണോ സൗഹൃദ മത്സരമെന്ന് എന്‍ഡിഎയിലെ എല്‍ജിപി നേതാവ് ചിരാഗ് പസ്വാന്‍ ചോദിക്കുന്നു. ‘രാഷ്ട്രീയത്തില്‍ സൗഹൃദ പോരാട്ടങ്ങളില്ല’ എന്നും എല്‍ജെപി നേതാവ് പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജന സ്തംഭനാവസ്ഥ മഹാഗത്ബന്ധനില്‍ തുടരുന്ന സാഹചര്യത്തിലാണ് ബിജെപി പരിഹാസവുമായി വന്നത്. ‘ഇത്രയും വലിയൊരു സഖ്യം തകരുന്ന ഒരു സാഹചര്യം എന്റെ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ല. ഒരേ സീറ്റില്‍ നിന്ന് ഒന്നിലധികം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയുമെന്ന വ്യാമോഹത്തിലാണ് മഹാഗത്ബന്ധനിലെ ജനങ്ങള്‍ എങ്കില്‍, ‘സൗഹൃദ പോരാട്ടം’ എന്നൊന്നില്ലെന്ന് അവര്‍ അറിയണം. ആര്‍ജെഡി 143 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതില്‍ പലരും ഇന്ത്യന്‍ ബ്ലോക്ക് സഖ്യകക്ഷികള്‍ക്കെതിരെ മത്സരിക്കുന്നുണ്ട്് വൈശാലി, ലാല്‍ഗഞ്ച്, കഹല്‍ഗാവ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ ആര്‍ജെഡി യഥാക്രമം അജയ് കുഷ്വാഹ, ശിവാനി ശുക്ല, രജനീഷ്…
Read More » -
ഭാര്യ അച്ഛന്റെ കാമുകി, ഇരുവര്‍ക്കും അവിഹിത ബന്ധമെന്നും വീഡിയോ സന്ദേശം തെളിവായി ; മകന്റെ മരണത്തില്‍ ഡിഐജിയായിരുന്ന പിതാവിനും മുന്‍ മന്ത്രി മാതാവിനും എതിരേ കേസ്
ചണ്ഡീഗഡ്: മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് മുന്‍ പഞ്ചാബ് മന്ത്രിയായ മാതാവും മുന്‍ പോലീസ് ഉദ്യോഗസ്ഥനായ പിതാവിനുമെതിരേ കേസ്. മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുസ്തഫയുടെയും മുന്‍ പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ റസിയ സുല്‍ത്താനയുടെ യും മകന്‍ അഖില്‍ വ്യാഴാഴ്ച വൈകി പഞ്ച്കുലയിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീഡിയോ സന്ദേശവും സുഹൃത്തിന്റെ മൊഴിയുമാണ് നിര്‍ണ്ണായകമായത്. അഖില്‍ അക്തറിന്റെ മരണത്തിന് അച്ഛനും മരണപ്പെട്ട യുവാവിന്റെ ഭാര്യയും തമ്മിലുള്ള ബന്ധമുള്‍പ്പെടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മയക്കുമരുന്ന് അമിതമായി കഴിച്ചതിനെ തുടര്‍ന്നാണ് അഖില്‍ മരിച്ചതെന്ന് കുടുംബം പറഞ്ഞു. പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹം ചില മരുന്നുകള്‍ കഴിച്ചതിനെത്തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിച്ചിരിക്കാമെന്നാണ്. എന്നാല്‍ അഖില്‍ റെക്കോര്‍ഡുചെയ്ത വീഡിയോയും ഒരു കുടുംബ സുഹൃത്തിന്റെ വിവരണവും പുറത്തുവന്നത് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവാണ് ഉണ്ടാക്കിയത്. ഓഗസ്റ്റില്‍ റെക്കോര്‍ഡുചെയ്തതായി പറയപ്പെടുന്ന വീഡിയോയില്‍, തന്റെ അച്ഛനും തന്റെ ഭാര്യയും തമ്മില്‍ അവിഹിതബന്ധമുണ്ടെന്ന് അഖില്‍ ആരോപിച്ചു. ‘എന്റെ…
Read More » -
ദീപാവലി ആഘോഷത്തിന് ശേഷം വായു ഗുണനിലവാരം വളരെ മോശം; കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി
തിങ്കളാഴ്ച നടന്ന ദീപാവലി ആഘോഷത്തോടെ ഡൽഹിയിലെ വായു നിലവാരം ഏറ്റവും മോശമായ അവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനാൽ ഈയാഴ്ച തന്നെ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങുകയാണ് ഡൽഹി സർക്കാർ. ദീപാവലിക്ക് ശേഷം ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അനുമതി നൽകിയാൽ, കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള ആദ്യ പരീക്ഷണം നടത്തുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ അടുത്തിടെ പറഞ്ഞിരുന്നു. ക്ലൗഡ് സീഡിംഗ് പ്രവർത്തനം ആസൂത്രണം ചെയ്ത പ്രദേശത്ത് പൈലറ്റുമാർ ഇതിനകം പരീക്ഷണ പറക്കലുകൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ബുധനാഴ്ച ഒരു മാധ്യമസമ്മേളനത്തിൽ സിർസ പറഞ്ഞു.”അനുമതികൾ മുതൽ പൈലറ്റ് പരിശീലനം വരെയുള്ള മുഴുവൻ സജ്ജീകരണവും തയ്യാറാണ്. വിമാനങ്ങളിൽ ക്ലൗഡ് സീഡിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്, കൂടാതെ പൈലറ്റുമാർ ലക്ഷ്യസ്ഥാനങ്ങൾക്ക് മുകളിലൂടെ പറന്ന് തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഇപ്പോൾ, ഞങ്ങൾ ഐഎംഡിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. ജൂലൈയിൽ നടത്താൻ തീരുമാനിച്ചിരുന്ന ഡൽഹി സർക്കാരിന്റെ ക്ലൗഡ് സീഡിംഗ് പദ്ധതി, മൺസൂൺ, കാലാവസ്ഥാ വ്യതിയാനം, അസ്വസ്ഥതകൾ, അനുയോജ്യമായ മേഘങ്ങളുടെ അഭാവം…
Read More » -
മലയാളികൾ ഉൾപ്പെടെ ആറ് പേരുടെ ജീവൻ പൊലിഞ്ഞു; മരിച്ചവരിൽ ആറ് വയസുകാരിയും; നവി മുംബൈ അപ്പാർട്ട്മെൻറിലെ തീപിടുത്തം സൃഷ്ടിച്ചത് കനത്ത നഷ്ടങ്ങൾ
മുംബൈ∙ നവിമുംബൈയിലെ വാഷിയിൽ അപ്പാർട്മെന്റ് കോംപ്ലക്സിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറു പേർ മരിച്ചു. 10 പേർക്കോളം പരുക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്ടർ 17ലെ എംജി കോംപ്ലക്സിലെ റഹേജ റസിഡൻസിയുടെ ബി വിങ്ങിലാണു തീപിടിത്തമുണ്ടായത്. പുലർച്ചെ 12.40നാണ് ആദ്യം തീപിടിത്തമുണ്ടായത്. ഷോർട് സർക്കീറ്റ് ആണ് കാരണമെന്നാണു പ്രാഥമിക നിഗമനം. മരിച്ചവരിൽ ആറു വയസ്സുള്ള വേദിക സുന്ദർ ബാലകൃഷ്ണനും ഉൾപ്പെടുന്നുണ്ട്. വേദികയുടെ മാതാപിതാക്കളായ സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ(39) എന്നിവരാണ് മരിച്ച മലയാളികൾ. തിരുവനന്തപുരം സ്വദേശികളാണിവർ. അപ്പാർട്മെന്റിന്റെ 10, 11, 12 നിലകളിലാണ് തീപിടിത്തം ഉണ്ടായത്. 10ാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് അത് മുകൾനിലകളിലേക്കു പടരുകയായിരുന്നു. ആറുവയസ്സുകാരി 12ാം നിലയിലാണ് താമസിച്ചിരുന്നത്. പുലർച്ചെ നാലുമണിയോടെ തീയണയ്ക്കാനായി. മരിച്ച നാലാമത്തെയാൾ കമല ഹിരാൽ ജെയിൻ(84). പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുംബൈയിലെ കഫെ പരേഡ് മേഖലയിൽ ഉണ്ടായ തീപിടിത്തത്തിൽ 15 വയസ്സുകാരൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
Read More » -
കോടതി ഉത്തരവിന് വേണ്ടി കാത്തിരിക്കുന്നു; കുട്ടി ഇന്ന് ടിസി വാങ്ങില്ല, ഹിജാബ് വിവാദത്തിൽ പുതിയ തീരുമാനം
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ കുട്ടി ഇന്ന് ടിസി വാങ്ങില്ല. ഹൈക്കോടതി തീർപ്പുകൽപിക്കും വരെ ടി സി വാങ്ങില്ലെന്ന് അഭിഭാഷകൻ അമീൻ ഹസൻ പറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോൾ ഹിജാബ് ധരിച്ച് സ്കൂളിൽ പോകാവുന്ന സാഹചര്യമുണ്ട്. പക്ഷേ സാമൂഹിക സംഘർഷം ഉണ്ടാക്കാൻ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ കോടതി ഉത്തരവിന് കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. കോടതി ഉത്തരവ് വന്നാലും മാനേജ്മെൻ്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ കുട്ടിക്ക് സ്കൂളിൽ പോകാൻ കഴിയാതെ വരും. സമവായത്തിൻ്റെ അന്തരീക്ഷം ഉണ്ടായാൽ മാത്രമേ കുട്ടി അതേ സ്കൂളിൽ തുടർന്ന് പഠിക്കൂവെന്നും അഡ്വ. അമീൻ ഹസൻ കൂട്ടിച്ചേർത്തു. ഈവരുന്ന വെള്ളിയാഴ്ചയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്. അതേസമയം, തുടർച്ചയായ അവധിക്ക് ശേഷം സ്കൂൾ ഇന്ന് തുറക്കും. സെന്റ് റീത്താസ് സ്‌കൂളിൽ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥിയെ പുറത്തുനിർത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട്…
Read More » -
38ൽ 36 കേന്ദ്രങ്ങളും റെഡ് സോൺ; പുകമഞ്ഞ് രൂക്ഷം; ഏറ്റവും മോശം വായു ഗുണനിലവാരത്തിൽ രാജ്യ തലസ്ഥാനം
ന്യൂഡൽഹി∙ ദീപാവലി ആഘോഷങ്ങൾക്കു പിന്നാലെ രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിൽ. ഇന്നു രാവിലെ പുകമഞ്ഞു മൂടിയ നിലയിലാണ് ഡൽഹിയിൽ മിക്കയിടങ്ങളും. 347 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. ‘വളരെ മോശം’ നിലയിലാണിത്. ഡൽഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളിൽ മുപ്പത്തിയാറും വായു ഗുണനിലവാരത്തിൽ റെഡ് സോണിലാണുള്ളത്. ദീപാവലിയുടെ ഭാഗമായി വൻതോതിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് മലിനീകരണ തോത് ഉയർത്തുകയാണ്. മലിനീകരണം തടയുന്നതിനായി ഇത്തവണ കർശന നിർദേശങ്ങളുണ്ടായിരുന്നു. ഹരിത പടക്കങ്ങൾ മാത്രം പൊട്ടിക്കാനായിരുന്നു സുപ്രീംകോടതി അനുമതി നൽകിയിരുന്നത്. ദിവസം രാവിലെ 8 മുതൽ രാത്രി 10 വരെയുമാണ് പടക്കം പൊട്ടിക്കാൻ അനുമതിയുള്ളത്. ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാനിന്റെ രണ്ടാംഘട്ടം ഞായറാഴ്ച നടപ്പാക്കിത്തുടങ്ങിയിരുന്നു. ദീപാവലി ദിവസം രാത്രി 10 മണിക്ക് ഡൽഹിയിലെ നാല് നിരീക്ഷണ കേന്ദ്രങ്ങളിൽ വായു ഗുണനിലവാര സൂചിക ഏറ്റവും അപകടകരമായ തോതായ 400ന് മുകളിൽ കടന്നു. ദ്വാരക (417), അശോക് വിഹാർ (404), വസീർപുർ (423), ആനന്ദ് വിഹാർ (404) എന്നിങ്ങനെയാണിത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും വായു ഗുണനിലവാരം…
Read More » -
‘ബിഹാർ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും’ ഇപി ജയരാജന്റെ പ്രസ്താവന കോൺഗ്രസിന്റെ തോൽവി കാണാനോ, അതോ ബിജെപിയുടെ വിജയം ആഘോഷിക്കാനോ?
ചെങ്കൊടി ഏന്തുന്ന സംഘപരിവാർ മനസുള്ളവരാണോ കേരളത്തിലെ സി.പി.എം നേതാക്കൾക്ക് എന്ന് തോന്നിപ്പിക്കുന്നതാണ് ഇ. പി ജയരാജന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. ഇന്ത്യ മുന്നണിയ്ക്ക് വളരെ നിർണായകമായ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റ് തൊപ്പിയിടും എന്നായിരുന്നു ഇ. പി ജയരാജൻ പറഞ്ഞത്. എന്താണ് ഈ പ്രസ്താവനയിലൂടെ ജയരാജൻ പറയുവാൻ താൽപ്പര്യപ്പെടുന്നത്? മരുമകളുടെ കണ്ണീർ കാണാൻ മകൻ മരിച്ചാലും പ്രശ്നമില്ല എന്ന് ചിന്തിക്കുന്നത് പോലെ, കോൺഗ്രസ് തോറ്റു കാണാൻ ബിജെപി ജയിക്കട്ടെ എന്നാണോ അതോ ബിജെപിയുടെ വളർച്ച ആഗ്രഹിക്കുന്ന സി.പി.എം നേതാക്കളെ പ്രതിനിധീകരിക്കുന്ന നേതാവാണോ ഇ. പി ജയരാജൻ! ബിഹാർ തിരഞ്ഞെടുപ്പ് കേവലം ഒരു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനപ്പുറം പ്രാധാന്യമുള്ള തിരഞ്ഞെടുപ്പായിട്ടാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ദേശീയ രാഷ്ട്രീയത്തിലെ അധികാര സമവാക്യങ്ങളെ ബീഹാർ തിരഞ്ഞെടുപ്പ് ഫലം തിരുത്തിയെഴുതും എന്ന നിലയിലാണ് ബിഹാർ തിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നിരീക്ഷകർ നോക്കി കാണുന്നത്. ഇന്ത്യ മുന്നണിക്ക് അത്രത്തോളം രാഷ്ട്രീയ പ്രാധാന്യമുള്ള തിരഞ്ഞെടുപ്പാണ് കോൺഗ്രസ് പരാജയപ്പെടും എന്ന് ഇപി ജയരാജൻ…
Read More »