India
-
ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി കേരളത്തിലെ നിരവധി ജില്ലകൾ സന്ദർശിച്ചു… വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെയുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തിയതായും വിവരം
ന്യൂഡൽഹി: ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര മൂന്ന് മാസങ്ങൾക്ക് മുമ്പ് കേരളത്തിലും എത്തി. കേരളം സന്ദർശിച്ചശേഷം ഫെബ്രുവരിയിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. കണ്ണൂരിൽനിന്നാണ് ജ്യോതി യാത്ര ആരംഭിച്ചത്. ദൃശ്യങ്ങളിൽ വിമാനത്താവളവും വിവരണങ്ങളും പങ്കുവെക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, തൃശ്ശൂർ, മൂന്നാർ, ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം, ഇടുക്കി അടക്കമുള്ളിയടങ്ങൾ ജ്യോതി സന്ദർശിച്ച് വീഡിയോയും ചിത്രങ്ങളും പകർത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ യാത്ര വെറുമൊരു യാത്രയല്ലെന്നും ഓർമ്മകളുടെ യാത്രയാണെന്നും ജീവിച്ചിരിക്കുന്ന കാലത്തോളം ഓർമ്മിപ്പിക്കപ്പെടുമെന്നും കേരളത്തിലെ സന്ദർശനത്തിന് ശേഷം പങ്കുവെച്ച വീഡിയോയിൽ ജ്യോതി പറയുന്നുണ്ട്. തുടർച്ചയായി പാകിസ്താൻ സന്ദർശിക്കുകയും പാക് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്നയാളാണ് ജ്യോതി എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇത് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളുമടക്കം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ സാഹചര്യത്തിലാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഇവരെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. എവിടെയൊക്കെ യാത്രചെയ്തു, അവിടെനിന്ന് എന്തൊക്കെ പകർത്തി, ആരെയൊക്കെ കണ്ടു, മറ്റു യൂട്യൂബർമാർ ആരെയൊക്കെ കണ്ടിട്ടുണ്ട്…
Read More » -
പാകിസ്ഥാൻ സുവർണ ക്ഷേത്രവും ലക്ഷ്യം വച്ചു!!! ക്ഷേത്രത്തിനെതിരായ വ്യോമാക്രമണം തകർത്തെറിഞ്ഞ് ഇന്ത്യൻ സൈന്യം, ആക്രമണം സ്ഥിരീകരിച്ച് കരസേനാ മേജർ ജനറൽ
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ അമൃത്സറിലെ സുവർണ ക്ഷേത്രം ആക്രമിക്കാൻ പാക്ക് സൈന്യം ശ്രമിച്ചതായി സ്ഥിരീകരണം. കരസേനാ മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രിയാണ് സുവർണ ക്ഷേത്രത്തിനെതിരായ പാക്ക് ആക്രമണശ്രമം സ്ഥിരീകരിച്ചത്. എന്നാൽ സുവർണ ക്ഷേത്രത്തിനു നേരെയുള്ള എല്ലാ ഭീഷണികളെയും ഇന്ത്യൻ സേന തടഞ്ഞിരുന്നുവെന്നും മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.പാക്കിസ്ഥാനിലെയും പാക്ക് അധിനിവേശ കശ്മീരിലെയും 9 ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിനു പ്രതികാരമായി മേയ് 7,8 ദിവസങ്ങളിൽ പാക്കിസ്ഥാൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് അമൃത്സറിലെ സുവർണ ക്ഷേത്രം ലക്ഷ്യമിടാൻ ശ്രമിച്ചെന്നാണു സൈന്യം സ്ഥിരീകരിച്ചത്. 15-ാമത് ഇൻഫൻട്രി ഡിവിഷനിലെ ജനറൽ ഓഫീസർ കമാൻഡിങ് (ജിഒസി) ആണ് മേജർ ജനറൽ കാർത്തിക്.സി.ശേഷാദ്രി.‘‘പാക്ക് സൈന്യത്തിനു നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് അറിയാമായിരുന്നതിനാൽ അവർ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും മതകേന്ദ്രങ്ങളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യം വയ്ക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് സുവർണ ക്ഷേത്രമായിരുന്നു. ഇതോടെ…
Read More » -
ഐഎസ് ബന്ധം സംശയിക്കുന്ന രണ്ടു യുവാക്കള്‍ അറസ്റ്റില്‍; ഹൈദരാബാദില്‍ വന്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടു, ‘ഒപ്പറേഷന്‍ സിന്ദൂറിന്’ മറുപടി നല്‍കാന്‍ സ്‌ളീപ്പര്‍ സെല്ലുകള്‍ സജീവം?
ഹൈദരാബാദ്: ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ പിടിയില്‍. സിറാജ് ഉര്‍ റഹ്‌മാന്‍ (29), സയിദ് സമീര്‍ (28) എന്നിവരാണ് പിടിയിലായത്. ആന്ധ്രാ പ്രദേശ്, തെലങ്കാന പൊലീസിന്റെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ നടത്തിയ സംയുക്ത പരിശോധനയില്‍ ആദ്യം ആന്ധ്രയിലെ വിഴിനഗരത്തില്‍ നിന്നും സിറാജ് ഉര്‍ റഹ്‌മാനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹൈദരാബാദില്‍ സ്ഫോടനം നടത്താനുള്ള ഗൂഢാലോചന പുറത്തുവന്നത്. തുടര്‍ന്ന് ഹൈദരാബാദില്‍നിന്ന് സയിദ് സമീര്‍ അറസ്റ്റിലായി. ഞായറാഴ്ചയാണ് സംഭവം. സ്ഫോടക വസ്തുക്കളായ അമോണിയ, സള്‍ഫര്‍, അലുമിനിയം പൗഡര്‍ എന്നിവയും ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. യുവാക്കള്‍ കസ്റ്റഡിയിലാണെന്നും വൈകാതെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. പൊതുസമൂഹം ജാഗ്രത പുലര്‍ത്തുകയും പൊലീസിനോട് സഹകരിക്കുകയും വേണമെന്നും അറിയിപ്പുണ്ട്. പഹല്‍ഗാം ആക്രമണത്തിന് മറുപടിയായി ഈ മാസം ഏഴ് മുതല്‍ 10 വരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വഴി പാകിസ്ഥാനില്‍ തിരിച്ചടിച്ചിരുന്നു. ഇതിനുശേഷം രാജ്യത്ത് സ്‌ളീപ്പര്‍ സെല്ലുകള്‍ സജീവമാകുമെന്ന് കേന്ദ്രം, വിവിധ…
Read More » -
ട്രംപിന്റെ മൃദു പാകിസ്താന്‍ നിലപാടും ജെന്‍ട്രി തോമസ് ബീച്ചിന്റെ നിക്ഷേപങ്ങളും തമ്മിലെന്ത്? യുഎസ് പ്രസിഡന്റിന്റെ സഹപാഠി; ഇ-മെയില്‍ വിവാദത്തില്‍ അടക്കം പങ്കാളി: പാകിസ്താനിലും ബംഗ്ലാദേശിലും തുര്‍ക്കിയിലും ബില്യണ്‍ ഡോളര്‍ നിക്ഷേപം; ഇന്ത്യക്കു ചുറ്റും ത്രികോണ കൂട്ടായ്മ; ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ശതകോടീശ്വരനും ചര്‍ച്ചയില്‍
ന്യൂഡല്‍ഹി: തീവ്രവാദി ആക്രമണങ്ങള്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പഹല്‍ഗാം ആക്രമണത്തിനുശേഷമുള്ള നിലപാടുകള്‍ ഏവരെയും അമ്പരപ്പിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനുശേഷവും പാകിസ്താനെക്കുറിച്ച് അമ്പരപ്പിക്കുന്ന തരത്തില്‍ നിഷ്പക്ഷമായ പരാമര്‍ശങ്ങളാണു ട്രംപ് നടത്തിയത്. ട്രംപിന്റെ മൗനത്തിനൊപ്പം മറ്റൊരു പേരുകൂടി ഉയര്‍ന്നുവന്നു- ജെന്‍ട്രി തോമസ് ബീച്ച്. ആരാണു ജെന്‍ട്രി? എന്തുകൊണ്ടാണു ലോകത്തിന്റെ മുന്നിലേക്ക് ഈ പേര് പെട്ടെന്ന് ഉയര്‍ന്നുവന്നത്? ടെക്സസ് ആസ്ഥാനമായുള്ള ഒരു നിക്ഷേപകനും ഡൊണാള്‍ഡ് ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും എന്നതിനപ്പുറം ആരാണ് ഇയാള്‍? 1990 കളില്‍ ഇരുവരും വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പഠിച്ചു. എന്നാല്‍, പാകിസ്താന്‍, ബംഗ്ലാദേശ്, തുര്‍ക്കി എന്നിവ ഉള്‍പ്പെടുന്ന പ്രധാന നിക്ഷേപ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ബീച്ച് പെട്ടെന്ന് മാറിയെന്ന് ദി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു. ട്രംപ് അധികാരമേറ്റ് പത്തു ദിവസത്തിന് ശേഷം ജനുവരി 30ന് ബീച്ച് ‘ട്രംപിന്റെ ആള്‍’ എന്ന് അവകാശപ്പെട്ട് ഇസ്ലാമാബാദിലെത്തിയിരുന്നു. വൈറ്റ് ബ്രിഡ്ജ് ഗ്ലോബല്‍ എന്ന കമ്പനിയുടെ കീഴില്‍ നിക്ഷേപകരുടെ ഒരു സംഘത്തോടൊപ്പമായിരുന്നു…
Read More » -
ഓപ്പറേഷന്‍ സിന്ദൂറില്‍നിന്ന് രക്ഷപ്പെട്ട ലഷ്‌കര്‍ തീവ്രവാദി നേതാവ് പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു; വിനോദ് കുമാര്‍ എന്ന സൈഫുള്ള ഖാലിദ് നേപ്പാളിലെ ലഷ്‌കറെ തീവ്രവാദികളുടെയും ചുമതലക്കാരന്‍; മുംബൈ ആക്രമണത്തിലും മുഖ്യ പങ്ക്
ന്യൂഡല്‍ഹി: ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) കമാന്‍ഡറും നേപ്പാള്‍ ഭീകര സംഘടനയുടെ തലവനുമായ സൈഫുള്ള ഖാലിദ് ഞായറാഴ്ച പാകിസ്ഥാനിലെ സിന്ധില്‍ അജ്ഞാതരായ തോക്കുധാരികളാല്‍ കൊല്ലപ്പെട്ടെന്നു റിപ്പോര്‍ട്ട്. നഗരത്തില്‍ വച്ചാണ് ഇയാള്‍ വെടിയേറ്റു മരിച്ചതെന്നു ചില വൃത്തങ്ങള്‍ വെളിപ്പെടുത്തി. വിനോദ് കുമാര്‍ എന്നും അറിയപ്പെടുന്ന ഖാലിദ്, ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ തീവ്രവാദികളുടെ നീക്കത്തിന് സഹായം നല്‍കിയിരുന്നു. റിക്രൂട്ട്‌മെന്റ്, സാമ്പത്തിക സഹായം, സാമഗ്രികളുടെ കടത്ത് എന്നിവയുടെ ഉത്തരവാദിത്വം ഇയാള്‍ക്കായിരുന്നു. ലഷ്‌കറെയുടെ നേപ്പാള്‍ മൊഡ്യൂളിന്റെ ചുമതലക്കാരനുമായിരുന്നു. 2005 ല്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) നടന്ന വെടിവയ്പ്പ് ആസൂത്രണം ചെയ്തത് ഇയാളാണെന്നാണ് ആരോപണം. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2006-ല്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് നടന്ന ഭീകരാക്രമണവും 2008-ല്‍ ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ക്യാമ്പില്‍ നടന്ന ഭീകരാക്രമണവും ഖാലിദ് ഇന്ത്യയിലുടനീളം നടത്തിയതായി പറയപ്പെടുന്ന മറ്റ് ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നു. റാംപൂരിലെ ആക്രമണത്തില്‍ ഏഴ് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ഒരു റിക്ഷാക്കാരനും…
Read More » -
അമ്മയ്‌ക്കൊരുക്കിയ ചിതയില്‍ കയറിക്കിടന്ന് മകന്‍; ആഭരണങ്ങള്‍ നല്‍കണമെന്ന് ആവശ്യം
ജയ്പുര്‍: ദിനംപ്രതി പലതരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ സംസ്‌കാരം നടത്താന്‍ തയാറാകാതെ അവരുടെ ആഭരണങ്ങള്‍ കൈക്കലാക്കാന്‍ മക്കള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. രാജസ്ഥാനിലെ കോട്പുട്ലി- ബെഹ്റോര്‍ ജില്ലയിലാണ് സംഭവം. സംസ്‌കാര ചടങ്ങുകള്‍ക്കിടയില്‍ അമ്മയുടെ വെള്ളി വളകളും മറ്റ് ആഭരണങ്ങളും മൂത്ത മകനെ ഏല്‍പിച്ചതോടെയാണ് മക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് ആഭരണങ്ങള്‍ നല്‍കിയില്ലെങ്കില്‍ ശവസംസ്‌കാരം നടത്താന്‍ അനുവദിക്കുകയില്ലെന്ന് മക്കളില്‍ ഒരാള്‍ പറയുകയും ചിതയൊരുക്കിയ സ്ഥലത്ത് കയറി കിടക്കുകയും ചെയ്തു. ആഭരണങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അമ്മയ്‌ക്കൊരുക്കിയ ചിതയില്‍ മകന്‍ കിടക്കുന്നത് വീഡിയോയില്‍ കാണാം. അമ്മയുടെ മൃതദേഹം ചിതയിലേക്ക് എടുത്തപ്പോഴായിരുന്നു സംഭവം. മരിച്ച ഭൂരിദേവിയുടെ ഏഴ് ആണ്‍മക്കളില്‍ ആറ് പേര്‍ ഗ്രാമത്തില്‍ ഒരുമിച്ചാണ് താമസിക്കുന്നത്. അഞ്ചാമത്തെ മകന്‍ ഓംപ്രകാശ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഗ്രാമത്തിലെ ആചാരം അനുസരിച്ച് മരണാനന്തര ചടങ്ങുകള്‍ക്കു ശേഷമാണ് മരിച്ചയാളുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ ഊരിയെടുക്കുന്നത്. അത്തരത്തില്‍ ഭൂരിദേവിയുടെ ആഭരണങ്ങള്‍ മൂത്തമകനു കൈമാറിയതോടെയായിരുന്നു പ്രശ്‌നങ്ങളുടെ…
Read More » -
ഇന്ത്യയുമായുള്ള സംഘര്‍ഷം പണം വഴിമാറ്റാന്‍ ഇടയാക്കും; അടുത്ത ഗഡു സഹായം കിട്ടാന്‍ പാകിസ്താന് 11 നിബന്ധനകള്‍ ഏര്‍പ്പെടുത്തി ഐഎംഎഫ്; ഇറക്കുമതി, നികുതി നയങ്ങളിലും ഊര്‍ജന നയത്തിലും അടിമുടി മാറ്റം വരുത്തേണ്ടിവരും; ആകെ നിയന്ത്രണം 50 ആയി
ഇസ്ലാമാബാദ്: അടുത്ത ഘട്ടം ധനസഹായം പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാന്‍ കടുത്ത നിബന്ധനകള്‍ പുറപ്പെടുവിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). അടുത്ത ഗഡു അനുവദിക്കുന്നതില്‍ 11 പുതിയ നിബന്ധനകളാണ് ഏര്‍പ്പെടുത്തിയത്. ഇന്ത്യയുമായുള്ള സംഘര്‍ഷം പദ്ധതിയുടെ സാമ്പത്തികവും പരിഷ്‌കരണപരവുമായ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായേക്കാമെന്നതു മുന്നില്‍കണ്ടാണു നിബന്ധന. 17.6 ട്രില്യണ്‍ രൂപയുടെ പുതിയ ബജറ്റിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുക, വൈദ്യുതി ബില്ലുകള്‍ക്കുള്ള ഡെബ്റ്റ് സര്‍വീസിംഗ് സര്‍ചാര്‍ജ് വര്‍ധിപ്പിക്കുക, മൂന്നുവര്‍ഷത്തിലധികം പഴക്കമുള്ള കാറുകള്‍ക്കുളള ഇറക്കുമതി നിയന്ത്രണം നീക്കുക തുടങ്ങിവ പുതിയ നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടും. ‘ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍, നിലനില്‍ക്കുകയോ കൂടുതല്‍ വഷളാകുകയോ ചെയ്താല്‍ പദ്ധതിയുടെ സാമ്പത്തിക, പരിഷ്‌കരണ ലക്ഷ്യങ്ങളില്‍നിന്നു വ്യതിചലിക്കാന്‍ സാധ്യതയുണ്ടെ’ന്ന് ഐഎംഎഫ് ശനിയാഴ്ച പുറത്തിറക്കിയ സ്റ്റാഫ് ലെവല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും പാകിസ്താനുമായുള്ള സംഘര്‍ഷം രണ്ടാഴ്ചയായി വര്‍ധിച്ചെങ്കിലും വിപണിയുടെ പ്രതികരണം മിതമായ രീതിയിലായിരുന്നു. ഓഹരി വിപണി സമീപകാല നേട്ടങ്ങള്‍ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്ന് ഐഎംഎഫ് വിലയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പാകിസ്താന്റെ പ്രതിരോധ ബജറ്റ് 2.414 ട്രില്യണ്‍…
Read More » -
ഫ്രണ്ട് ചതിച്ചോ? കശ്മീരില്‍ ആക്രമണങ്ങളുടെ ഭാഗമായ ഭീകരന്‍ വൈറ്റ് ഹൗസില്‍ ട്രംപിന്റെ ഉപദേശകന്‍! ഇസ്മായില്‍ റോയര്‍ ലഷ്‌കറെ ക്യാമ്പില്‍ പങ്കെടുത്തയാള്‍; 13 വര്‍ഷം ജയിലില്‍; മറ്റൊരു ഉപദേശകന്‍ ഷയീഖ് ഹംസ യൂസഫിന് ഹമാസുമായി ബന്ധം
ന്യൂയോര്‍ക്ക്: പാക്കിസ്താനിലെ ലഷ്‌കറെ തയിബ പരിശീലന ക്യാംപില്‍ പങ്കെടുക്കുകയും കശ്മീരില്‍ ആക്രമണങ്ങളുടെ ഭാഗമാവുകയും ചെയ്ത ഭീകരനെ വൈറ്റ് ഹൗസ് അഡൈ്വസറി ബോര്‍ഡ് അംഗമായി നിയമിച്ചു. ഇയളടക്കം ഭീകര ബന്ധമുള്ള രണ്ട് പേരാണ് ഹൗസിന്റെ മതസ്വാതന്ത്ര്യ കമ്മീഷന്റെ ഉപദേശക സമിതിയിലേക്ക് നിയമിച്ചത്. നിയമിതനായ ഇസ്മായില്‍ റോയര്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 13 വര്‍ഷം ജയിലില്‍ കിടന്നയാളാണ്. ഭീകര ബന്ധമുള്ളവരെയാണ് കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്തിയതെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയായ ലാറ ലൂമര്‍ കുറ്റപ്പെടുത്തി. അമേരിക്കയ്ക്കെതിരെ യുദ്ധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതും അല്‍-ഖ്വയ്ദയ്ക്കും ലഷ്‌കര്‍-ഇ-തൊയ്ബയ്ക്കും പിന്തുണ നല്‍കിയതും ഉള്‍പ്പെടെയുള്ള തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് റോയറിനെതിരെ ചുമത്തിയിരുന്നത്. തോക്കുകളുടെയും സ്ഫോടകവസ്തുക്കളുടെയും ഉപയോഗത്തിന് സഹായിച്ചതിന് 2004-ല്‍ ഇയാളെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 13 വര്‍ഷത്തെ തടലിന് ശേഷം ഇയാള്‍ 2017 ലാണ് പുറത്തിറങ്ങുന്നത്. നേരത്തെ റെന്‍ഡെല്‍ റോയര്‍ എന്നറിയപ്പെട്ടിരുന്നയാള്‍ 2000 ത്തില്‍ ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. 2000-ല്‍ പാകിസ്ഥാനിലെ ലഷ്‌കര്‍ ക്യാമ്പുകളില്‍ റോയര്‍…
Read More » -
പാകിസ്താനു കുടിവെള്ളം മുട്ടിക്കാനുള്ള പദ്ധതികള്‍ അണിയറയില്‍; കനാല്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് വെള്ളം വഴിതിരിച്ചുവിടും; പോഷക നദികളില്‍ അഞ്ച് ജലവൈദ്യുത പദ്ധതികള്‍; 90 ശതമാനം വെള്ളവും ഊറ്റിയെടുക്കും; ഉദ്യോഗസ്ഥര്‍ക്ക് മോദി നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി/ഇസ്ലാമാബാദ്: പഹല്‍ഗാം തീവ്രവാദി ആക്രമണത്തിനു പിന്നാലെ പാകിസ്താനു വെള്ളം നല്‍കുന്നതു പരിമിതപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നടപടികളുമായി രംഗത്ത്. പാകിസ്താനിലെ കൃഷിയിടങ്ങളെ പോഷിപ്പിക്കുന്ന ജലത്തിന്റെ അളവു കുറയ്ക്കാനും ഇന്ത്യയിലേക്കുതന്നെ വഴിതിരിച്ചു വിടാനുമുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് ഇന്ത്യയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ട്. ഇതിനായി പ്രധാനപ്പെട്ട പദ്ധതികള്‍ നടപ്പാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരാക്രമണത്തില്‍ 26 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് 1960ലെ സിന്ധുനദീജല ഉടമ്പടിയില്‍നിന്ന് കേന്ദ്രം പിന്‍മാറിയത്. ഇതിനു പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു. യുദ്ധത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും വെള്ളം നല്‍കുന്ന കാര്യത്തില്‍ തീരുമാനമായില്ല. സിന്ധു നദിയിലെ മൂന്നു ജലാശയങ്ങളായ ചെനാബ്, ഝലം സിന്ധു നദികളിലെ പദ്ധതികളുടെ നിര്‍വഹണം, ആസൂത്രണം എന്നിവ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരവിട്ടെന്നു ആറ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. പ്രധാനമായും പാകിസ്താന്റെ ഉപയോഗത്തിനുള്ള സിന്ധു നദിയിലെ മൂന്ന് ജലാശയങ്ങളായ ചെനാബിലെ രണ്‍ബീര്‍ കനാലിന്റെ നീളം 120 കിലോമീറ്ററായി ഇരട്ടിയാക്കുന്നതാണ്…
Read More » -
ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് അസി. പ്രൊഫസർ, രാത്രി വിളിക്കാൻ കയ്യിൽ ഫോൺ നമ്പർ എഴുതി നൽകി, 44 കാരൻ പോലീസ് പിടിയിൽ
റൂർക്കി: ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷക്കിടെ വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച അസിസ്റ്റന്റ് പ്രൊഫസറെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിദ്വാറിലെ റൂർക്കിയിലുള്ള കെഎൽഡിഎവി പിജി കോളേജിൽ എക്‌സ്‌റ്റേണൽ എക്‌സാമിനറായി നിയമിതനായ സർക്കാർ കോളേജ് അസി. പ്രൊഫസർ 44കാരനായ അബ്ദുൽ സലീം അൻസാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫിസിക്‌സ് പ്രാക്ടിക്കൽ പരീക്ഷയ്ക്കിടെ പന്ത്രണ്ടോളം ബിരുദ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അൻസാരിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി. ഏഴ് വർഷത്തിൽ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കേസുകളിൽ സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട്, വ്യക്തിഗത ബോണ്ടിൽ ഇയാളെ വിട്ടയക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു. റൂർക്കിക്കടുത്തുള്ള ഗവൺമെന്റ് ഡിഗ്രി കോളേജ് ചുഡിയാലയിലെ ഫാക്കൽറ്റി അംഗമായ കുറ്റാരോപിതനായ പ്രൊഫസറിനെതിരെ ബിഎൻഎസ് സെക്ഷൻ 75-2 (ലൈംഗിക പീഡനം) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഡെറാഡൂണിലെ ഡോയിവാല സ്വദേശിയായ അൻസാരി ബിഎസ്‌സി നാലാം സെമസ്റ്റർ വിദ്യാർത്ഥികളെ വൈവ പരീക്ഷയ്ക്കായി അടച്ചിട്ട മുറിയിലേക്ക് വിളിച്ചുവരുത്തിയതായി പൊലീസ് പറഞ്ഞു. അൻസാരി അനുചിതമായി വിദ്യാർഥികളോട് പെരുമാറിയെന്ന്…
Read More »