India
-
കെജ്‌രിവാളിന്റെ വിശ്വസ്തനായിരുന്നിട്ടും എന്തുകൊണ്ട് എഎപിയുടെ വിശ്വാസം നഷ്ടപ്പെട്ടു? പാര്‍ട്ടിയും രാഘവ് ഛദ്ദയും തമ്മിലുള്ള അകല്‍ച്ചയുടെ കാരണങ്ങള്‍; രാജ്യസഭയ്ക്കു നല്‍കിയ കത്തില്‍ പേരുപോലുമില്ല; പുകഞ്ഞു പുകഞ്ഞു പുറത്തേക്കെന്ന് സൂചന
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ കുറ്റമുക്തനാക്കി ഒരുമാസത്തിനുള്ളില്‍ പാര്‍ട്ടിയുടെ യുവ നേതാവ് രാഘവ് ഛദ്ദയുടെ സീറ്റ് തെറിച്ചതാണ് ചര്‍ച്ച. കേജ്‌രിവാളിന്റെ വിശ്വസ്തനായിരുന്നിട്ടും ഏറെക്കുറെ പുറത്താക്കലിന്റെ വക്കിലാണ് ഛദ്ദ. ഛദ്ദയ്ക്ക് പകരം അശോക് മിത്തലിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി വ്യാഴാഴ്ച രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്തെഴുതി. രാജ്യസഭാ വെബ്സൈറ്റിലും സഭയിലെ എഎപിയുടെ ഡെപ്യൂട്ടി ലീഡറായി മിത്തലിന്റെ പേര് രേഖപ്പെടുത്തിക്കഴിഞ്ഞു. രാജ്യസഭാ സെക്രട്ടേറിയറ്റിന് നല്‍കിയ കത്തില്‍ ഛദ്ദയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുപോലുമില്ലെന്നും മിത്തലിനെ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും എഎപി വൃത്തങ്ങള്‍ പറഞ്ഞു. 2012-ല്‍ എഎപിയില്‍ ചേരുകയും 2022 മുതല്‍ രാജ്യസഭാംഗമായിരിക്കുകയും ചെയ്യുന്ന ഛദ്ദയെ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, കേരളം, അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിലെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ പുകയുന്നതായി വ്യക്തമായിരുന്നു. എന്നാല്‍, എംപി എന്ന നിലയില്‍ സംസാരിക്കാന്‍ ഛദ്ദയ്ക്ക് അനുവദിച്ചിട്ടുള്ള സമയം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍…
Read More » -
ധോണിയോടും കപില്‍ദേവിനോടും മാപ്പ്: തുറന്നു പറഞ്ഞ് യുവരാജ് സിംഗ്; ‘ഇതു ശരിയല്ലെന്ന് ഞാന്‍ അച്ഛനോടു പഞ്ഞതാണ്’
മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാരായ കപില്‍ദേവിനോടും മഹേന്ദ്രസിങ് ധോണിയോടും പരസ്യമായി മാപ്പുപറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിങ്. സച്ചിനും സെവാഗിനും ധോണിക്കും സഹീര്‍ഖാനുമെല്ലാമൊപ്പം ഒന്നരപ്പതിറ്റാണ്ട് നീണ്ട കരിയര്‍ ചെലവഴിച്ച യുവരാജ് സിങ് ഇന്ത്യന്‍ ക്രിക്കറ്റിലെ തലയെടുപ്പുള്ള താരമായിരുന്നു. 2007 ലെ ട്വന്‍റി 20 ലോകകപ്പും 2011 ലെ ഏകദിന ലോകകപ്പും നേടിയതില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ധോണി പ്രഭാവത്തില്‍ മുങ്ങിപ്പോയ അക്കാലത്ത് യുവരാജ് ഉള്‍പ്പടെയുള്ളവര്‍ തഴയപ്പെട്ടതായി വ്യാപക ആക്ഷേപവും ഉയര്‍ന്നിരുന്നു. യുവരാജ് സിങ് വിരമിച്ചതിന് ശേഷം പിതാവായ യോഗ്രാജ് സിങാണ് ടീമിനുള്ളില്‍ മകന്‍ നേരിട്ട വിവേചനങ്ങളെ കുറിച്ചും കഴിവുണ്ടായിട്ടും പിന്തള്ളപ്പെട്ടതിനെ കുറിച്ചും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കാതിരുന്നതില്‍ ധോണിക്കുള്ള പങ്കിനെ കുറിച്ചും തുറന്നടിച്ചത്. ഇക്കാര്യങ്ങളെ കുറിച്ചാണ് യുവരാജിന്‍റെ മാപ്പുപറച്ചിലെന്നാണ് സൂചന. ‘സ്പോര്‍ട്സ് തകി’ന്റെ പോഡ്കാസ്റ്റല്‍ സംസാരിക്കവേയാണ് ‘കപിലിനോടും ധോണിയോടും ഞാന്‍ മാപ്പ് പറയുന്നു’ എന്ന് താരം തുറന്ന് പറഞ്ഞത്. ‘ആ അഭിമുഖങ്ങള്‍ കാണുമ്പോള്‍ മോശമായിപ്പോയെന്ന് തോന്നാറുണ്ടോ എന്ന് യോഗ്രാജ് സിങിന്‍റെ…
Read More » -
അടുത്ത അമേരിക്കന്‍ സൈനിക മേധാവിയും തെറിച്ചു; രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി; എഫ്ബിഐ ഡയറക്ടര്‍ അടക്കമുള്ളവരെയും മാറ്റി നിര്‍ത്താന്‍ ആലോചന; ഇറാന്‍ യുദ്ധത്തില്‍ യുഎസ് സൈനിക തലപ്പത്ത് പൊട്ടിത്തെറി?
ന്യൂയോര്‍ക്ക്: യുഎസ് സൈനിക മേധാവിയോട് രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. പശ്ചിമേഷ്യന്‍ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ റാണ്ടി ജോര്‍ജിനോട് വിരമിക്കാനാവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രസിഡന്റ് ട്രംപ് തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. റാണ്ടിയോട് അടിയന്തരമായി സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ട കാര്യം പെന്റഗണ്‍ പ്രതിരോധ കേന്ദ്രവും സ്ഥിരീകരിക്കുന്നുണ്ട്. എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍, ആര്‍മി സെക്രട്ടറി ഡാനിയല്‍ ഡ്രിസ്‌കോള്‍, ലേബര്‍ സെക്രട്ടറി ലോറി ഷാവേസ്-ഡെറെമര്‍ എന്നിവരെയും മാറ്റിനിര്‍ത്താന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ‘ദി അറ്റ്‌ലാന്റിക്’ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ഇസ്രയേല്‍ സൈന്യം ഇറാനെതിരെ സംയുക്തമായി നടത്തുന്ന സൈനിക നീക്കം ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ക്കിടെയാണ് ഭരണകൂടത്തിലും സൈന്യത്തിലും ഈ അഴിച്ചുപണി നടത്തുന്നത്. 2026 ഫെബ്രുവരിയില്‍ ആരംഭിച്ച യുദ്ധം അമേരിക്കന്‍ ഭരണകൂടത്തിലുള്‍പ്പെടെ കടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനോടകം തന്നെ പന്ത്രണ്ടിലധികം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ പീറ്റ് ഹെഗ്സെത്ത് ചുമതലകളില്‍ നിന്നും നീക്കം ചെയ്തുകഴിഞ്ഞു. അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയെയും…
Read More » -
എന്തായി ഇറാനിലെ ട്രംപിന്റെ ലക്ഷ്യങ്ങള്‍? മാറ്റമില്ലാത്തത് വാചകമടിക്കു മാത്രം; മിസൈല്‍ ഭീഷണി മുതല്‍ ആണവായുധ നിര്‍മാണം തടയലും ഭരണമാറ്റവും വരെ; ഒരുമാസം കഴിഞ്ഞിട്ടും ഇറാന്റെ പിടിച്ചു നില്‍പ്പ് നല്‍കുന്ന സൂചനയെന്ത്? മോജ്തബയെ കാത്തിരിക്കുന്നത് അസദിന്റെ അവസ്ഥ?
ന്യൂയോര്‍ക്ക്: ‘ഇറാനിലെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ ഉടന്‍ നേടിയെടുക്കും’- ബുധനാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്തു ട്രംപിന്റെ അവകാശവാദമായിരുന്നു ഇത്. പലവട്ടം ലക്ഷ്യങ്ങളെന്ത് എന്നതില്‍ മാറ്റമുണ്ടായെങ്കിലും മാറ്റമില്ലാത്തത് ഈ വാചകങ്ങള്‍ മാത്രമായിരുന്നു! ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ഭീഷണികള്‍ ഇല്ലാതാക്കുക ഫെബ്രുവരി 28-ന് പുറത്തിറക്കിയ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, ഇറാന്റെ ‘മിസൈലുകള്‍ നശിപ്പിക്കുമെന്നും അവരുടെ മിസൈല്‍ വ്യവസായത്തെ തകര്‍ക്കുമെന്നും’ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. യുദ്ധത്തിന് മുമ്പ് ഇറാനില്‍ ഏകദേശം 2,500 അതിവേഗ ബാലിസ്റ്റിക് മിസൈലുകള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇതു നശിപ്പിക്കുക ഇസ്രായേലിനും പ്രധാന ലക്ഷ്യമായിരുന്നു. ഇറാന്റെ മിസൈല്‍ വിക്ഷേപണ നിരക്ക് ഏകദേശം 90% കുറഞ്ഞു, അവരുടെ ദീര്‍ഘകാല നിര്‍മ്മാണ ശേഷി ഗണ്യമായി തകര്‍ക്കപ്പെട്ടു. എന്നിരുന്നാലും, ഇസ്രായേലിനെയും ഗള്‍ഫ് മേഖലയെയും ആക്രമിക്കാന്‍ മിതമായ തോതിലെങ്കിലും ടെഹ്റാന്‍ ഇപ്പോഴും ശേഷി നിലനിര്‍ത്തുന്നു. ഇത് ഭീതിക്കും നാശനഷ്ടങ്ങള്‍ക്കും ചെറിയ തോതിലുള്ള ആള്‍നാശത്തിനും കാരണമാകുന്നു. ഇസ്രായേലി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ കണക്കനുസരിച്ച്, യുദ്ധത്തിന്റെ നാലാം ദിവസം മുതല്‍…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍ പാഠമായി; യുദ്ധ തന്ത്രങ്ങള്‍ അടിമുടി മാറ്റി പാകിസ്താന്‍; യുദ്ധ വിമാനങ്ങളില്‍ നിന്ന് ഡ്രോണുകളിലേക്ക്; നിരീക്ഷണത്തിന് ഇലക്‌ട്രോണിക് യുദ്ധമുറകള്‍; വ്യോമ പ്രതിരോധത്തിലും മാറ്റം; സൈനിക നീക്കങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ വ്യോമയുദ്ധവുമായി ബന്ധപ്പെട്ട തന്ത്രങ്ങളില്‍ അടിമുടി മാറ്റം വരുത്തി പാകിസ്താന്‍. പരമ്പരാഗതമായ ഫൈറ്റര്‍-ടു-ഫൈറ്റര്‍ (വിമാനങ്ങള്‍ തമ്മിലുള്ള നേരിട്ടുള്ള പോരാട്ടം) ദൗത്യങ്ങളില്‍നിന്ന് പാകിസ്താന്‍ വഴിമാറുന്നെന്നും ഇന്ത്യയുടെ എസ്-400 ട്രയംഫ് (S-400 Triumf) വ്യോമ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ അസമമായ തന്ത്രങ്ങള്‍ (asymmetric tactics), ഇലക്ട്രോണിക് യുദ്ധമുറകള്‍, ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ആശ്രയിച്ചുള്ള തന്ത്രയങ്ങളാണു രൂപീകരിക്കുന്നതെന്നും റിപ്പോര്‍ട്ട്. ഏറ്റുമുട്ടലിനിടെ പാകിസ്ഥാന് ഒന്നിലധികം യുദ്ധവിമാനങ്ങളും പ്രധാനപ്പെട്ട ഒരു വ്യോമ ഗതാഗത മുന്നറിയിപ്പ് പ്ലാറ്റ്ഫോമും (airborne early-warning platform) നഷ്ടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണിത്. വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്ന അവകാശവാദങ്ങള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ പരസ്യമായി തള്ളിക്കളഞ്ഞു. എന്നാല്‍ തുടര്‍ന്നുള്ള വിന്യാസങ്ങളും സംഭരണ തീരുമാനങ്ങളും സൂചിപ്പിക്കുന്നത്, ഇന്ത്യയുടെ ദീര്‍ഘദൂര വ്യോമ പ്രതിരോധം ഉയര്‍ത്തുന്ന ഭീഷണി ഇസ്ലാമാബാദിലെ സൈനിക നേതൃത്വം വളരെ ഗൗരവത്തോടെ സ്വീകരിച്ചെന്നാണ്. ഇന്ത്യയുടെ ഓരോ വിമാനത്തിനും പകരം മറ്റൊരു വിമാനം എന്ന രീതിയില്‍ പൊരുതുന്നതിന് പകരം, ആ പ്രതിരോധ…
Read More » -
നരേന്ദ്ര മോഡി വെറും നട്ടെല്ലില്ലാത്ത ഭീരു… ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം പോലും അയാള്‍ക്കില്ല, പിണറായി വിജയനാണെങ്കില്‍ നരേന്ദ്രമോദിയുടെ ബി ടീം, ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല, ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? – പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിലായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. ഗൾഫ് പ്രതിസന്ധിയിലും പ്രിയങ്ക ഗാന്ധി സംസാരിച്ചു. മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി. മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്? ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? കേരളത്തിന് ഒരു പുതിയ സർക്കാർ അത്യാവശ്യമാണെന്നും ജനങ്ങളോട് സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഓർമിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞു. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥയാണ്.…
Read More » -
തീര്‍ച്ചയായും മകള്‍ സുന്ദരിയായിരിക്കും, അവളെ എന്റെ അടുത്തേക്ക് അയച്ചാല്‍ പതിനായിരും രൂപ തരാം,കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് സസ്പെന്‍ഷന്‍
മുംബൈ: കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മകളെ ലൈംഗികാവശ്യത്തിനായി അയക്കണമെന്ന് ആവശ്യപ്പെട്ട പോലീസുദ്യോഗസ്ഥന് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ എ.എസ്.ഐ. രാകേഷ് ജാദവിനെ(54)യാണ് സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയോടാണ് രാകേഷ് ജാദവ് മോശമായി പെരുമാറിയത്. 80 ലക്ഷം രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസിലാണ് സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലാക്കി. ഇതിനിടെയാണ് രാകേഷ് ജാദവിൽനിന്ന് മോശം പെരുമാറ്റമുണ്ടായത്. നിങ്ങൾ വളരെ സുന്ദരിയാണെന്നും അതിനാൽ നിങ്ങളുടെ മകളും തീർച്ചയായും സുന്ദരിയായിരിക്കുമെന്നാണ് രാകേഷ് സ്ത്രീയോട് പറഞ്ഞത്. മകളെ തന്റെ അടുക്കലേക്ക് അയക്കണമെന്നും പതിനായിരം രൂപ നൽകാമെന്നും എ.എസ്.ഐ. സ്ത്രീയോട് പറഞ്ഞിരുന്നു. തുടർന്ന് കസ്റ്റഡിയിലുള്ള സ്ത്രീ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തി. ഇതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടു. ഇവർ എ.എസ്.ഐ.യെ വഴക്കുപറയുകയുംചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് രാകേഷ് ജാദവിനെതിരേ പോലീസ് കേസെടുത്തത്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തും ഉത്തരവിറക്കി. അതേസമയം, സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ…
Read More » -
സ്വന്തം തീരുമാനങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട നായകൻ, നിതേഷ് തിവാരി- രണ്‍വീര്‍ കപൂര്‍ ബ്രഹ്മാണ്ഡ ചിത്രം രാമായണ, രാമന്റെ ആദ്യരൂപം പുറത്തുവിട്ട് രാമ ടീസര്‍
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന നമിത് മൽഹോത്രയുടെ രണ്ട് ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ ചലച്ചിത്ര പരമ്പരയായ ‘രാമായണ’ത്തിലെ രാമന്‍റെ ആദ്യരൂപം അനാവരണം ചെയ്തു. രൺബീർ കപൂർ ആണ് രാമന്‍റെ വേഷത്തിൽ എത്തുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി , യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 2, 2026: ‘രാമായണം’ അതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം വെളിപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സംരംഭങ്ങളിൽ ഒന്നായ ‘രാമായണ’ത്തിന്‍റെ നിർമ്മാതാവും ചലച്ചിത്രകാരനും മുഖ്യ സൂത്രധാരനുമായ നമിത് മൽഹോത്ര, ഏറെ പ്രത്യേകതകളുള്ളൊരു ടീസറിലൂടെയാണ് രൺബീർ കപൂർ അവതരിപ്പിക്കുന്ന ഇതിഹാസ പുരുഷൻ രാമന്‍റെ ആദ്യരൂപം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തിരിക്കുന്നത്. ആഗോള തലത്തിൽ സുപ്രധാന നിമിഷം: ലോകമെമ്പാടും ഒരേ ആവേശത്തോടെ പുറത്തിറക്കിയ ‘രാമ’ ടീസർ, അന്താരാഷ്ട്ര പ്രേക്ഷകരെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു നിമിഷമാണ്. അയ്യായിരത്തിലധികം വർഷങ്ങളായി നിലനിൽക്കുന്ന…
Read More » -
മകന്റെ രോഗം മാറാന്‍ പതിമൂന്നുകാരിയെ ബലി നല്‍കി മാതാവ്, പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരത്തടി കുത്തിക്കയറ്റി, തല മുറിച്ച് രക്തം ശേഖരിച്ചു, പിന്നീട് ബലാത്സംഗമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, മൂന്നുപേര്‍ അറസ്റ്റില്‍
റാഞ്ചി: ഝാര്‍ഖണ്ഡില്‍ മകന്റെ രോഗം മാറുന്നതിന് പതിമൂന്ന് വയസുകാരിയെ ബലി നല്‍കി. ഇളയമകന്റെ രോഗം മാറുന്നതിനാണ് മാതാപിതാക്കള്‍ തങ്ങളുടെ പതിമൂന്നുകാരിയെ ബലി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്. ഇളയ മകന്റെ രോഗശാന്തിക്കായി രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24ാം തീയതി ഗ്രാമവാസികളെല്ലാം രാമനവമി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശാന്തി ദേവിയുടെ വീട്ടില്‍ വെച്ച് അമ്മയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മന്ത്രവാദിനി മരത്തടി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായും, രക്തം…
Read More »
