India

  • ലോക്കറുകളിൽ നിന്നും വസ്തുക്കൾ നഷ്ടമായാൽ വാർഷികവാടകയുടെ നൂറിരട്ടിവരുന്ന തുക ഇൻഷുറൻസ് പരിരക്ഷ: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ

    മുംബൈ: ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കുന്ന വസ്തുക്കൾ നഷ്ടപ്പെട്ടാൽ, ലോക്കർ ഉടമകൾക്ക് വാർഷിക വാടകയുടെ നൂറിരട്ടിവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ധനമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. ലോക്കറുകളിൽ ഉപഭോക്താക്കൾ സൂക്ഷിക്കുന്ന വസ്തുക്കൾ പരിശോധിക്കാനോ അവയുടെ മൂല്യം രേഖപ്പെടുത്താനോ ബാങ്കുകൾക്ക് അധികാരമില്ലെന്നും അവർ പറഞ്ഞു. അത്തരത്തിൽ പരിശോധന നടത്തുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഈ നിയന്ത്രണം നിലനിൽക്കുന്നതിനാൽ ലോക്കറിൽ സൂക്ഷിക്കുന്ന വസ്തുക്കളുടെ യഥാർത്ഥ മൂല്യത്തിന് അനുസരിച്ചുള്ള ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് പ്രായോഗികമല്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ലോക്കറിലെ വസ്തുക്കൾ ബാങ്കുകൾ പരിശോധിക്കുന്നത് സ്വകാര്യത ലംഘിക്കുന്ന നടപടിയാണെന്നും അവർ ചൂണ്ടിക്കാട്ടി. പരിശോധനയില്ലാതെ സൂക്ഷിക്കുന്ന വസ്തുക്കൾക്ക് ഏകീകൃത രീതിയിലുള്ള നഷ്ടപരിഹാരമാണ് നൽകാനാകുകയെന്നും, ഓരോ ലോക്കറിനും വ്യത്യസ്തമായി ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി.

    Read More »
  • ഹോര്‍മൂസ് അടഞ്ഞുകിടക്കട്ടെ എന്ന ട്രംപിന്റെ നിലപാടും തന്ത്രം? ഇറാന്റെ സാമ്പത്തിക സ്രോതസും അടയും; റഷ്യ അടക്കമുള്ള ഇറാന്റെ സഖ്യകക്ഷികള്‍ക്കും അമര്‍ഷം; ശേഷിക്കുന്നത് ഒപ്പിടാനുള്ള ഉടമ്പടികള്‍ മാത്രമെന്നും പ്രതിരോധ വിദഗ്ധര്‍

    ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ വെടിയുണ്ടകള്‍ ഇപ്പോഴും പായുന്നുണ്ടെങ്കിലും തന്ത്രപരമായ കണക്കുകൂട്ടലില്‍ അമേരിക്കയും സഖ്യകക്ഷികളും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിച്ചെന്നു റിപ്പോര്‍ട്ട്. ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണം ഇറാന്റെ അധികാര ശ്രേണിയുടെ നട്ടെല്ലൊടിച്ചെന്നും ഏറ്റവുമൊടുവില്‍ ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞു കിടക്കട്ടെയെന്ന ട്രംപിന്റെ പ്രഖ്യാപനം പോലും ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമാണെന്നും പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധത്തിന്റെ തകര്‍ച്ച ഇറാന്റെ പരമോന്നത നേതാവിനെ വധിച്ച സംയുക്ത ആക്രമണം വെറുമൊരു സൈനിക നീക്കമായിരുന്നില്ല; അത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ അധികാരശ്രേണിയുടെ നട്ടെല്ലൊടിക്കുന്നതായിരുന്നു. ടെഹ്റാനില്‍ നിന്നുള്ള പ്രതികരണം ഡ്രോണുകളിലും മിസൈലുകളിലും ഒതുങ്ങിയപ്പോള്‍, അമേരിക്കന്‍ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ അവയെ നിഷ്പ്രഭമാക്കി. ഇറാന്റെ ‘അജയ്യമായ’ പ്രതിരോധം തകര്‍ന്നുവെന്നത് ലോകത്തിന് മുന്നില്‍ തെളിയിക്കപ്പെട്ടു. ഹോര്‍മുസ് കടലിടുക്ക്: ഒരു പൊള്ളയായ ഭീഷണി? ലോകത്തെ ഭയപ്പെടുത്തിയിരുന്ന ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ഇപ്പോള്‍ ഇറാന്റെ തന്നെ കെണിയായി മാറുകയാണ്. കടലിടുക്ക് അടച്ചുപൂട്ടിയതിലൂടെ ആഗോള എണ്ണവില വര്‍ധിച്ചുവെങ്കിലും, അത് ഇറാന്റെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളെയും ബാധിച്ചു. റഷ്യയെപ്പോലെയുള്ള സഖ്യകക്ഷികള്‍ പോലും…

    Read More »
  • ‘യുദ്ധം അവസാനിപ്പിക്കാം, ഹോര്‍മൂസ് തുറക്കണമെന്നില്ല!’; യുദ്ധം തുടരുന്നതില്‍ ട്രംപിന് നിരാശ; അടച്ചിട്ട മുറിയിലെ ചര്‍ച്ചകള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍; ‘ഇന്ത്യയുടെ കടുത്ത സമ്മര്‍ദം; സഖ്യകക്ഷികളും പ്രതിസന്ധിയില്‍’; ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിജയമെന്ന് ഇറാന്‍

    ന്യൂയോര്‍ക്ക്: ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നില്ലെന്നും യുദ്ധം മതിയാക്കാമെന്നും ട്രംപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് സാവധാനത്തില്‍ തുറന്നാല്‍ മതിയെന്നും ട്രംപ് നിലപാടെടുത്തായാണ് സൂചന. ഏപ്രില്‍ ആറിനകം ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ധാരണയിലെത്താന്‍ പ്രസിഡന്റ്് ശ്രമിക്കുന്നുവെന്ന വൈറ്റ്ഹൗസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ തീയതി കുറിച്ചിട്ടില്ലെന്നും ലക്ഷ്യങ്ങളില്‍ പകുതിയിലേറെ നേടിക്കഴിഞ്ഞുവെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ പാതയിലെ ‘സഞ്ചാര സ്വാതന്ത്ര്യം’ പൂര്‍ണമായും പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ വെടിനിര്‍ത്തലുണ്ടാകൂ എന്ന അമേരിക്കയുടെ മുന്‍ നിലപാടിനു വിരുദ്ധമാണിണെന്ന് ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനത്തിനായുള്ള ‘ഘട്ടം ഘട്ടമായുള്ള’ സമീപനം തിങ്കളാഴ്ച നടന്ന അടച്ചിട്ട മുറിയിലെ ബ്രീഫിംഗിനിടെ, ഒരു മാസമായി തുടരുന്ന സമുദ്ര ഉപരോധം മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ട്രംപ് നിരാശ പ്രകടിപ്പിച്ചതായി…

    Read More »
  • ഹോര്‍മൂസില്‍ ഇന്ധനവുമായി കുടുങ്ങിക്കിടക്കുന്നത് ഇന്ത്യയിലേക്കുള്ള 19 കപ്പലുകള്‍; ഇന്ത്യന്‍ പതാകയുള്ള കപ്പലുകളെ കടത്തിവിടാന്‍ ശ്രമം തുടങ്ങി; യുദ്ധം തുടങ്ങിയശേഷം കടന്നത് എട്ടെണ്ണം മാത്രം

    ടെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള എല്‍പിജി , അസംസ്‌കൃത എണ്ണ, എല്‍എന്‍ജി എന്നിവയുമായി ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത് 19 കപ്പലുകള്‍. ഇന്ത്യന്‍ പതാക പാറുന്ന കപ്പലുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങിയെന്നും തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ. ഹോര്‍മുസ് കടലിടുക്ക് അമേരിക്കയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും മാത്രമായി അടച്ചിട്ടിരിക്കുകയാണെന്നും ‘സൗഹൃദ’ രാജ്യങ്ങളെ ഇടുങ്ങിയ ഈ ജലപാതയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇതുവരെ ഇന്ത്യന്‍ പതാകയുള്ള എട്ട് കപ്പലുകള്‍ സുരക്ഷിതമായി പുറത്തുകടന്നു. ഇന്ത്യയിലേക്ക് ഇന്ധന ശേഖരവുമായി എത്തുന്ന വിദേശ പതാകയുള്ള 10 കപ്പലുകളുണ്ടെന്ന് അന്തര്‍ മന്ത്രാലയ ബ്രീഫിംഗില്‍ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. ഇതില്‍ എല്‍പിജിയുമായി 3 കപ്പലുകളും, നാല് അസംസ്‌കൃത എണ്ണ ടാങ്കറുകളും, മൂന്ന് ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കാരിയറുകളും ഉള്‍പ്പെടുന്നു. ഇവ കൂടാതെ, ഇന്ത്യന്‍ പതാകയുള്ള കപ്പലുകളുമുണ്ട്. ഇതില്‍ മൂന്ന് എല്‍പിജി ടാങ്കറുകളും, ഒരു എല്‍എന്‍ജി കാരിയറും, നാല്…

    Read More »
  • തടസമില്ലാത്ത കപ്പലോട്ടങ്ങള്‍; 20 മിനുട്ടില്‍ എണ്ണിയത് 90 കപ്പലുകള്‍; ഹോര്‍മൂസ് പൂട്ടിയില്ല, നിയന്ത്രണം മാത്രമെന്ന് കനേഡിയന്‍ വ്‌ളോഗര്‍; പാശ്ചാത്യ സൈന്യത്തിന് ഭൂപ്രകൃതി അതിജീവിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്

    ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് അടച്ചെന്ന വാദം തള്ളി കനേഡജിയന്‍ ആക്ടിവിസ്റ്റും യൂട്യൂബറുമായ ദിമിത്രി ലസ്‌കാരിസിന്റെ വീഡിയോ പുറത്ത്. ഇറാന്റെ തീരപ്രദേശത്തിന് സമീപം നടത്തിയ ഹ്രസ്വ സന്ദര്‍ശനത്തിനിടെ ഹോര്‍മുസ് കടലിടുക്കിലെ കനത്ത സമുദ്ര ഗതാഗതം കാണിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചു. അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവര്‍ ഉള്‍പ്പെട്ട നിലവിലുള്ള സംഘര്‍ഷത്തിനിടയില്‍ നിര്‍ണ്ണായകമായ ഈ കപ്പല്‍ പാത അടച്ചുപൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. ഡ്രോണുകളുടെ സാന്നിധ്യവും അസ്ഥിരമായ സാഹചര്യവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ഉള്‍പ്പെടെയുള്ള സുരക്ഷാ ആശങ്കകള്‍ കാരണം തന്റെ കപ്പലിന് കുറഞ്ഞ സമയം മാത്രമേ ആ പ്രദേശത്ത് തുടരാന്‍ അനുവാദം ലഭിച്ചുള്ളൂവെന്ന് ലസ്‌കാരിസ് പറഞ്ഞു.   ‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു. ഫെയ്സ്ബുക്ക് പേജ് യൂട്യൂബ് ചാനല് കടലിടുക്കിലെ കനത്ത ഗതാഗതം ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെ ഗണ്യമായ എണ്ണം കപ്പലുകള്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളില്‍ ലസ്‌കാരിസ് ചൂണ്ടിക്കാട്ടി. ഇറാന്‍ തീരത്തിനടുത്ത് ഇരുദിശകളിലേക്കുമായി സഞ്ചരിക്കുന്ന ഓയില്‍ ടാങ്കറുകളും ചരക്ക് കപ്പലുകളും…

    Read More »
  • ബംഗ്ലാദേശിലെ ഐപിഎല്‍ സംപ്രേഷണ കരാറുകള്‍ റദ്ദാക്കി ജിയോ സ്റ്റാര്‍; മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിന്റെ മാറ്റൊലികള്‍ ഒഴിയുന്നില്ല; നിരാശയില്‍ ബംഗ്ലാദേശ് ഐപിഎല്‍ പ്രേമികള്‍; കുടിശികയെന്ന് വിശദീകരണം

    ചെന്നൈ/ധാക്ക: ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ വിനോദ സംരംഭമായ ജിയോസ്റ്റാര്‍ (JioStar), ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ബംഗ്ലാദേശിലെ സംപ്രേക്ഷണ കരാറുകള്‍ റദ്ദാക്കി. പ്രാദേശിക പങ്കാളി പണമിടപാടുകളില്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഈ നടപടിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ പിരിമുറുക്കം വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ജനുവരിയില്‍ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ചിരുന്നു. നിരോധനം ബംഗ്ലാദേശ് പുനഃപരിശോധിച്ചു വരികയാണെന്നും കൂടുതല്‍ നടപടികള്‍ കായിക മന്ത്രാലയത്തിന്റെ അഭിപ്രായത്തെ ആശ്രയിച്ചിരിക്കുമെന്നും ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ജിയോസ്റ്റാര്‍ കരാര്‍ അവസാനിപ്പിച്ചതോടെ, രാജ്യം നിലപാട് മാറ്റിയാല്‍ പോലും ഐപിഎല്‍ സീസണ്‍ സംപ്രേക്ഷണം ചെയ്യാന്‍ അവിടെ പ്രാദേശിക ബ്രോഡ്കാസ്റ്റര്‍മാര്‍ ഉണ്ടാവില്ല. ‘കരാര്‍ ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയിരിക്കുന്നു,’ 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്‍ സീസണുകളുടെ അവകാശം ജിയോസ്റ്റാറില്‍ നിന്ന് ഉപലൈസന്‍സായി…

    Read More »
  • ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കും; വീണ്ടും ഭീഷണിയുമായി ട്രംപ്; ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ച് ഇറാന്റെ മറുപടി; നേവി കമാന്‍ഡര്‍ അലിരേസ തംഗ്സിരിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍

    ടെല്‍ അവീവ്/വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: ഇറാന്‍ ഹോര്‍മൂസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കുമെന്നു വീണ്ടും ഭീഷണിയുമായി ട്രംപ്. അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്നു ചൂണ്ടിക്കാട്ടി ഇസ്രയേലിനുനേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. യമനില്‍ നിന്നുള്ളരണ്ട് ഡ്രോണുകള്‍ തിങ്കളാഴ്ച തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ അനുകൂലികളായ ഹൂതികള്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ തൊടുത്തുവിട്ട് രണ്ടു ദിവസം മുമ്പാണു യുദ്ധത്തിന്റെ ഭാഗമായത്. ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ പ്രയോഗിച്ചതായും സൈന്യം പറഞ്ഞു. ടെഹ്റാനിലെ സൈനിക നിര്‍മിതികള്‍ക്കും ബെയ്റൂട്ടിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നിര്‍മിതികള്‍ക്കും നേരെ ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനത്തിന് മുകളില്‍ കറുത്ത പുക പടര്‍ന്നു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈല്‍ തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിരിക്കുന്ന നാറ്റോയുടെ വ്യോമ-മിസൈല്‍ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ പ്രതിരോധിക്കുന്നു ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍…

    Read More »
  • ഓഹരിവിപണി തകർന്നു, രൂപയുടെ മൂല്യം 95ലേക്ക് കൂപ്പുകുത്തി!! തിങ്കളാഴ്ച മാത്രം നിക്ഷേപകരുടെ നഷ്ടം ഏകദേശം 10 ലക്ഷം കോടി രൂപ ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക്…

    മുംബൈ: 2025-26 സാമ്പത്തിക വർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും ഇന്ത്യൻ ഓഹരി വിപണിക്ക് വൻ തകർച്ച. മാർച്ച് 30-ന് ബിഎസ്ഇ സെൻസെക്‌സ് 1635 പോയിന്റ്(2.22 ശതമാനം) ഇടിഞ്ഞ് 71,948 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി50 488 പോയിന്റ്(2.14 ശതമാനം) ഇടിഞ്ഞ് 22,331 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ നിഫ്റ്റി ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ഓഹരി വിപണിയിലെ തകർച്ചയ്‌ക്കൊപ്പം ആക്കം കൂട്ടാനായി തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യത്തിലും റെക്കോഡ് തകർച്ചയുണ്ടായി. ഡോളറിനെതിരേ 95.24 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ രൂപയുടെ മൂല്യം 94.81 രൂപയായിരുന്നു. അതേസമയം പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം. കൂടാതെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ…

    Read More »
  • ‘സ്വർണം കട്ടത് ആരപ്പാ’ യെന്ന് രാഹുൽ​ഗാന്ധി; ‘കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം ഈ വരിയിലൂടെ മനസിലാകും; ശബരിമല വിഷയത്തിൽ മോദിയ്ക്ക് മൗനം ; എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ വേണോയെന്ന ആശയക്കുഴപ്പത്തിലാണ് മോദി ‘

    പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ ‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡിഗാനത്തിലെ വരികൾ ആലപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈ വരികൾ ആവർത്തിച്ചത്. ഈ വരികളിലൂടെ തന്നെ കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് ചോദിച്ചതോടെ സദസ്സിൽ നിന്ന് ശക്തമായ കരഘോഷം ഉയർന്നു. ശബരിമലയിൽ നിന്ന് അയ്യപ്പന്റെ സ്വർണം എൽഡിഎഫ് കൊള്ളയടിച്ചുവെന്നും അതിന് പകരം ചെമ്പ് വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മറുവശത്ത്, എല്ലാ പ്രസംഗങ്ങളിലും മതവും ക്ഷേത്രങ്ങളും ഉയർത്തിപ്പറയുന്ന നരേന്ദ്ര മോദി ശബരിമല വിഷയത്തിൽ മൗനം പാലിച്ചുവെന്നും രാഹുൽ വിമർശിച്ചു. സിപിഎം നേതാക്കൾ കേരളത്തിലെ വലിയ ക്ഷേത്രത്തിൽ നിന്നു സ്വർണം കവർന്നിട്ടും മോദി പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ പിന്തുണയ്ക്കണമോ എന്ന ആശയക്കുഴപ്പത്തിലാണ് മോദിയെന്നും, അതിനാലാണ് ഇവിടെ എൽഡിഎഫിന് പിന്തുണ നൽകുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. എൽഡിഎഫ്…

    Read More »
  • ട്വന്റി 20 മത്സരം കളിച്ചിട്ട് 10 മാസം; മസില്‍ മെമ്മറിയുടെ ബലത്തില്‍ ഒരിന്നിംഗ്‌സ്! സ്‌റ്റൈല്‍ മാറ്റിപ്പിടിച്ച് രോഹിത് ശര്‍മ; പവര്‍ പ്ലേ കഴിയും മുമ്പുള്ള അര്‍ധസെഞ്ചുറി സൂചന മാത്രം

    ബംഗളുരു: മസില്‍ മെമ്മറി (Muscle memory). വര്‍ഷങ്ങളോളം ക്രീസില്‍ ചിലവഴിച്ച ഒരു ബാറ്റര്‍ക്ക്, പന്തിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ആലോചിച്ചു നില്‍ക്കാതെ തന്നെ ശരീരം സ്വയം പ്രവര്‍ത്തിക്കുന്ന അവസ്ഥയാണിത്. രോഹിത് ശര്‍മ്മയെ സംബന്ധിച്ചിടത്തോളം, ഒരു ഷോര്‍ട്ട് ബോള്‍ കാണുമ്പോള്‍ തന്നെ അരക്കെട്ട് ചുഴറ്റി പുള്‍ ഷോട്ട് കളിക്കുന്നത് ഈ മെമ്മറിയുടെ ഫലമാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള (കെ.കെ.ആര്‍.) റണ്‍ ചേസിനിടെ, പന്ത് ബാറ്റിന്റെ മധ്യഭാഗത്തല്ല കൊണ്ടതെങ്കിലും അത് വലിയ കാര്യമായിരുന്നില്ല. പന്ത് ഡീപ്പ് മിഡ്വിക്കറ്റിന് മുകളിലൂടെ പറന്നു. രോഹിത് ഒരു കൃത്യമായ ടി20 മത്സരം കളിച്ചിട്ട് പത്ത് മാസമായിരിക്കുന്നു. എന്നിട്ടും, ഐപിഎല്ലിലെ തന്റെ 19-ാം വര്‍ഷത്തിലെ ആദ്യ മത്സരത്തില്‍, ഫോമില്ലാത്ത ഒരാളെപ്പോലെയല്ല അദ്ദേഹം ബാറ്റ് ചെയ്തത്. പകരം, തുടക്കം മുതല്‍ തന്നെ മുംബൈ ഇന്ത്യന്‍സിനായി തന്റെ ആധിപത്യം ഉറപ്പിച്ചു. വൈഭവ് അറോറയുടെ പന്തിനെ മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ 87 മീറ്റര്‍ ദൂരേക്ക് ഡീപ്പ് മിഡ്വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തിയായിരുന്നു തുടക്കം. പിന്നാലെ ബ്ലെസിംഗ് മുസറബാനിക്ക്…

    Read More »
Back to top button
error: