India
-
3000 രൂപ മുടക്കിയാല്‍ 200 തവണ കടക്കാം; 80 ശതമാനംവരെ ലാഭം; ദേശീയപാതകളില്‍ വാര്‍ഷിക ഫാസ് ടാഗ് ഇന്നു മുതല്‍; ടോള്‍ നിരക്ക് 80 ശതമാനം വരെ കുറയ്ക്കും
ന്യൂഡല്‍ഹി: ജോലിക്കോ മറ്റു യാത്രകള്‍ക്കുമയോ ദിവസേന ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസമായി വാര്‍ഷിക ഫാസ് ടാഗ് ഇന്നുമുതല്‍ നിലവില്‍ വരും. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണു വാര്‍ഷിക ഫാസ്ടാഗ് പദ്ധതിയാണ് നിരന്തരം ടോള്‍ നല്‍കി യാത്ര ചെയ്യുന്നവര്‍ക്കു ഗുണം ചെയ്യുന്നത്. നിരന്തരം റീചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനൊപ്പം പണവും ലാഭിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രാലയമാണ് പദ്ധതിയുമായി മുന്നോട്ടു വരുന്നത്. ഓഗസ്റ്റ് 15ന് പദ്ധതി പ്രാബല്യത്തിലെത്തി. 3000 രൂപയ്ക്കു റീ ചാര്‍ജ് ചെയ്തു കഴിഞ്ഞാല്‍ 200 തവണ ടോള്‍ കടക്കാന്‍ കഴിയുമെന്നതാണു പ്രത്യേകത. ഇതിലേതാണോ ആദ്യം എത്തുന്നത് അതാകും പരിഗണിക്കുക. എന്നാല്‍, വാണിജ്യ വാഹനങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ തുടങ്ങിയ വാഹനങ്ങള്‍ക്കു ലഭിക്കും. ഇപ്പോള്‍ ഫാസ് ടാഗ് ഉപയോഗിക്കുന്നവര്‍ക്കു പുതിയ അക്കൗണ്ട് എടുക്കേണ്ടതില്ല. വാര്‍ഷിക പദ്ധതി നിലവിലെ അക്കൗണ്ടില്‍ ആക്ടിവേറ്റ് ചെയ്യാന്‍ കഴിയും. ദേശീയ പാതകള്‍, ദേശീയ എക്‌സ്പ്രസ്‌വേകള്‍, സംസ്ഥാന പാതകള്‍ എന്നിവിടങ്ങളിലെല്ലാം ഇത് ഉപയോഗിക്കാം. രാജ്മാര്‍ഗ് യാത്ര…
Read More » -
കണ്ണുരുട്ടലും വിരട്ടലും വേണ്ട! ട്രംപിന്റെ ‘ഉമ്മാക്കി’ ഇന്ത്യയില്‍ ചെലവായില്ല, റഷ്യന്‍ എണ്ണ നിര്‍ത്തയില്ല, നിര്‍ത്തുകയുമില്ല
ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണ വാങ്ങുന്നതിനുള്ള ‘ശിക്ഷയായി’ അധിക തീരുവ അടിച്ചേല്‍പ്പിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വഴങ്ങാതെ ഇന്ത്യ. താരിഫില്‍ വര്‍ധന വരുത്തിയിട്ടും ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ അര്‍വിന്ദര്‍ സിങ് സാഹ്നി പറഞ്ഞു. റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങുന്നതിന് പിന്നില്‍ ഒറ്റ കാരണം മാത്രമേ ഉള്ളുവെന്നും അത് വിപണിയിലെ വില അടിസ്ഥാനമാക്കി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരാന്‍ ഉദ്ദേശിക്കുന്നതായും രാജ്യത്തെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചെയര്‍മാന്‍ വെളിപ്പെടുത്തി. ‘റഷ്യന്‍ എണ്ണ വാങ്ങലില്‍ ഒരു താല്‍ക്കാലിക തടസ്സവുമില്ല, സാമ്പത്തിക പരിഗണനകളെ അടിസ്ഥാനമാക്കിയാണ് ഞങ്ങള്‍ വാങ്ങുന്നത്. റഷ്യന്‍ എണ്ണയുടെ ഇറക്കുമതി അളവ് കൂട്ടാനോ കുറയ്ക്കാനോ ശ്രമങ്ങള്‍ നടത്തുന്നില്ല’ എ.എസ്. സാഹ്നി പറഞ്ഞു. റഷ്യന്‍ എണ്ണ വാങ്ങാതിരിക്കാന്‍ പ്രത്യേകിച്ച് ഉപരോധങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാരില്‍നിന്ന് ഇറക്കുമതി സംബന്ധിച്ച് നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണങ്ങളാല്‍…
Read More » -
നിത്യോപയോഗ സാധനങ്ങളുടെ വില കുറയും, ജിഎസ്ടി പരിഷ്‌കാരം ദീപാവലിക്ക്; സ്വകാര്യമേഖലയില്‍ ആദ്യ ജോലി ലഭിക്കുന്നവര്‍ക്ക് 15,000 രൂപ; യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതി
ന്യൂഡല്‍ഹി: പുതിയ ജിഎസ്ടി പരിഷ്‌കാരം ദീപാവലിക്കെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്ടി കുറയും. മധ്യവര്‍ഗത്തിന്റെ ജീവിതം കൂടുതല്‍ സുഖകരമാക്കും. സ്വകാര്യമേഖലയില്‍ ആദ്യ ജോലി ലഭിക്കുന്നവര്‍ക്ക് 15,000 രൂപ. യുവാക്കള്‍ക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. പിഎം വികസിത ഭാരത തൊഴില്‍ പദ്ധതി വഴി മൂന്നര കോടി യുവാക്കള്‍ക്ക് പ്രയോജനമുണ്ടാകും. മത്സ്യത്തൊഴിലാളികളെയും കര്‍ഷകരെയും ഇന്ത്യ കൈവിടില്ല. പിന്നോക്ക വിഭാഗങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും മോദി പറഞ്ഞു. വിദേശ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ എന്തിന് നമ്മള്‍ ആശ്രയിക്കണമെന്ന് മോദി ചോദിച്ചു. ഇന്ത്യയ്ക്ക് സ്വന്തമായി സമൂഹമാധ്യമ പ്ലാറ്റ്‌ഫോം വേണം. രാജ്യത്ത് ലക്ഷക്കണക്കിന് സ്റ്റാര്‍ട്ടപ്പുകള്‍. കോടിക്കണക്കിന് യുവതി യുവാക്കള്‍ ഈ രംഗത്തുണ്ട്. ആഗോള മാര്‍ക്കറ്റുകള്‍ ഇന്ത്യ ഭരിക്കണം. നമുക്ക് സ്വന്തം നിലയ്ക്ക് മുന്നോട്ടു പോകുവാന്‍ കരുത്തുണ്ടെന്ന് മോദി കൂട്ടിച്ചേര്‍ത്തു. രാജ്യം സ്വയം പര്യാപ്തത നേടിക്കഴിഞ്ഞു. വികസിത…
Read More » -
രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവം: 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ഡല്‍ഹി: രാജ്യം 79-ാം സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 7.30 ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ഇതോടെ രാജ്യത്ത് 79-ാം സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി വിവിധ സൈനിക മേധാവിമാരും ഇവിടെ സന്നിഹിതരായിരുന്നു. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്കും അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പറഞ്ഞു. കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്ന സാക്ഷാത്ക്കാരമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. 79ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്ന് ഓര്‍മിപ്പിച്ച് ഭരണഘടന ശില്‍പികള്‍ക്ക് ആദരം അര്‍പ്പിച്ച മോദി ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര ജവാന്മാര്‍ക്ക് സല്യൂട്ട് നല്‍കുന്നുവെന്നും അറിയിച്ചു. ‘എനിക്ക് മാതൃരാജ്യം പ്രാണനേക്കാള്‍ പ്രധാനമാണ്. വലിയ വെല്ലുവിളികളെയാണ് രാജ്യം മറികടന്നത്. ഗാന്ധിയുടെ തത്വങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പരിശ്രമിക്കാം. വികസിത ഭാരതത്തിനായി പ്രയത്‌നിക്കാം.’- മോദി പറഞ്ഞു.
Read More » -
ലക്ഷ്യം ഇന്ത്യതന്നെ; ചൈനീസ് മോഡലില്‍ ആര്‍മി റോക്കറ്റ് കമാന്‍ഡ് രൂപീകരിക്കാന്‍ പാകിസ്താന്‍; മിസൈല്‍, വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഏകോപിപ്പിക്കും; വാചകമടി തുടര്‍ന്നാല്‍ പ്രത്യാഘാതമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്‌സതാന്റെ ദീര്‍ഘദൂര മിസൈല്‍ സംവിധാനങ്ങളില്‍ തുളവീണ സാഹചര്യത്തില്‍ പുതിയ സൈനിക വിഭാഗം രൂപീകരിക്കുന്നു. ചൈനയ്ക്കു സമാനമായി ആര്‍മി റോക്കറ്റ് ഫോഴ്‌സ് കമാന്‍ഡ് (എആര്‍എഫ്‌സി) രൂപീകരിക്കാന്‍ തീരുമാനിച്ചെന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞു. പരമ്പരാഗത മിസൈല്‍, റോക്കറ്റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം സേനയെന്നതിനപ്പുറം ബാലിസ്റ്റിക് മിസൈലുകളുടെയും ഹൈപ്പര്‍ സോണിക് പദ്ധതിയുടെയും മേല്‍നോട്ടവും ഈ വിഭാഗത്തിനായിരിക്കും. ‘ഏറ്റവും ആധുനിക സാങ്കേതികവിദ്യകള്‍ കൂട്ടിച്ചേര്‍ത്ത സൈനിക വിഭാഗമായിരിക്കും’ ഇതെന്നാണു പാക് പ്രധാനമന്ത്രി വ്യക്തമാക്കിയത്. പാക് സൈന്യത്തിന്റെ കരുത്തുകൂട്ടുന്നതായിരിക്കും പുതിയ സേനാവിഭാഗമെന്നും ഷെരീഫ് പറഞ്ഞു. നേരത്തേ, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു നടത്തിയ പരേഡില്‍ ഫത്ത 5 അടക്കമുള്ളവ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന്റെ തൊട്ടുമുമ്പിലുള്ള മിസൈലുകള്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുണ്ടായ യുദ്ധത്തില്‍ ഇന്ത്യക്കെതിരേ ഉപയോഗിച്ചിരുന്നു. മിസൈല്‍ സംവിധാനം ഇന്ത്യയെ ഉദ്ദേശിച്ചാണ് രൂപീകരിക്കുന്നതെന്നു സൈനിക ഉദ്യേഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വ്യോമ പ്രതിരോധം വര്‍ധിപ്പിക്കുന്നതിനൊപ്പം മിസൈല്‍ സംവിധാനങ്ങളിലും പാകിസ്താന്‍ ശ്രദ്ധയൂന്നുന്ന വിവരം അറിയാമെന്ന് ഇന്ത്യന്‍ സുരക്ഷാ…
Read More » -
ഓപ്പറേഷന്‍ സിന്ദൂര്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടി; ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയായ ഓപ്പറേഷന്‍ സിന്ദൂര്‍ ഭീകരതയ്ക്കെതിരായ പോരാട്ടത്തിന്റെ മികച്ച ഉദാഹരണമായി ഓര്‍മ്മിക്കപ്പെടുമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പഹല്‍ഗാമില്‍ നിരപരാധികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭീരുത്വവും തികച്ചും മനുഷ്യത്വരഹിതവുമായിരുന്നു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ നമ്മുടെ സായുധ സേന തയ്യാറാണെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ തെളിയിച്ചു. ഭീകരതയ്ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിലെ മികച്ച ഉദാഹരണമായി ചരിത്രത്തില്‍ ഇത് ഇടം നേടും. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഒറ്റക്കെട്ടായി പ്രതികരിച്ചു. ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് ഏറ്റവും അനുയോജ്യമായ മറുപടി അതായിരുന്നു. ഇന്ത്യ ആദ്യം ആക്രമിക്കുകയില്ല, എന്നാല്‍ നമ്മുടെ പൗരന്മാരുടെ സുരക്ഷയ്ക്കായി തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന ഇന്ത്യയുടെ നിലപാട് ലോകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യലബ്ദിയുടെ സമയത്ത് ഇന്ത്യ കൊടും ദാരിദ്ര്യത്തിലായിരുന്നു. എന്നാല്‍ അതിനുശേഷമുള്ള 78 വര്‍ഷത്തിനിടയില്‍, എല്ലാ മേഖലകളിലും നമ്മള്‍ അസാധാരണമായ പുരോഗതി കൈവരിച്ചു. ഇന്ത്യ ഒരു സ്വാശ്രയ…
Read More » -
ബീഹാറിലെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കിയ 65 ലക്ഷം വോട്ടര്‍മാരുടെ പേരുകളും പ്രസിദ്ധീകരിക്കണം ; ഒഴിവാക്കിയതിന്റെ കാരണങ്ങളും പറയണം ; തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
പാറ്റ്‌ന: ബിഹാറിലെ വോട്ടര്‍ പട്ടികയിലെ നീക്കം ചെയ്ത പേരുകളും നീക്കം ചെയ്യാത്തതിന്റെ കാരണങ്ങളുംഓണ്‍ലൈനായി വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദേശം. ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരുടെ പേരുകളും അവരുടെ പേരുകള്‍ ഒഴിവാക്കിയതിന്റെ കാരണങ്ങളും പ്രസിദ്ധീകരിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ബിഹാറില്‍ ഇല്ലാതാക്കിയ വോട്ടര്‍ പട്ടികയുടെ സോഫ്റ്റ് കോപ്പികള്‍ ഇലക്ഷന്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് (എപിഐസി) നമ്പര്‍ ഉപയോഗിച്ച് തിരയാന്‍ കഴിയണമെന്നും സുപ്രീം കോടതി പറഞ്ഞു. ജില്ലാ ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ബൂത്ത് ലെവല്‍, ജില്ലാ ലെവല്‍ ഓഫീസര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി ഇസിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച്, പ്രാദേശിക പത്രങ്ങള്‍, ദൂരദര്‍ശന്‍, റേഡിയോ, അല്ലെങ്കില്‍ ഏതെങ്കിലും ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എന്നിവയിലൂടെ ഇസിഐക്ക് വ്യാപകമായ പ്രചാരണം നല്‍കണമെന്നും ആവശ്യപ്പെട്ടു. 65 ലക്ഷം പേരുടെ ബൂത്ത് തിരിച്ചുള്ള പട്ടിക എല്ലാ പഞ്ചായത്ത് ഭവനുകളിലും ബ്ലോക്ക് വികസന,…
Read More » -
ഇനി ബില്ല് പങ്കിടാന്‍ കഴിയില്ല; യുപിഐ ഈ സേവനം നിര്‍ത്തുന്നു; തട്ടിപ്പ് വര്‍ധിച്ചതോടെ ഒക്‌ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് സംവിധാനം നിര്‍ത്തലാക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.പി.സി.ഐ.) പണം ഇടപാട് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനുമാണ് നടപടി. ഒക്ടോബര്‍ ഒന്നു മുതല്‍ വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കാണ് മാറ്റം. ഇക്കാര്യം എന്‍.പി.സി.ഐ ബാങ്കുകളെയും ഫിന്‍ടെക് കമ്പനികളെയും അറിയിച്ചു. യു.പി.ഐയിലെ കലക്ട് റിക്വസ്റ്റ് (പുള്‍ ട്രാന്‍സാക്ഷനുകള്‍) സംവിധാനം വഴി മറ്റൊരാളില്‍ നിന്നും യു.പി.ഐ വഴി പണം ആവശ്യപ്പെടാന്‍ സാധിക്കും. റിക്വസ്റ്റ് ലഭിക്കുന്ന വ്യക്തി യു.പി.ഐ പിന്‍ നല്‍കിയാല്‍ പണം ഡെബിറ്റാകും. കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ ഓര്‍മിപ്പിക്കുക, ബില്ലുകൾ പങ്കിടുക തുടങ്ങിയ സൗകര്യങ്ങള്‍ക്കാണ് ഈ സംവിധാനം ഉപയോഗിച്ചിരുന്നതെങ്കിലും ഇത് ഉപയോഗിച്ചുള്ള തട്ടിപ്പ് വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനം. തട്ടിപ്പുകള്‍ തടയാന്‍ എന്‍.പി.സി.ഐ അഭ്യര്‍ഥിക്കാവുന്ന തുക 2,000 രൂപയായി നേരത്തെ നിജപ്പെടുത്തിയിരുന്നു. ഇത്തരം പുള്‍ ട്രാന്‍സാക്ഷനുകള്‍ ആകെ യുപിഐ ഇടപാടുകളുടെ മൂന്ന് ശതമാനം മാത്രമെ വരുന്നുള്ളൂ. പുതിയ തീരുമാനത്തോടെ ഒക്ടോബര്‍ ഒന്നു മുതല്‍ യു.പി.ഐ വഴി പണമയക്കുന്നത് ക്യു.ആര്‍…
Read More » -
ഭര്‍ത്താവിനെ കൊന്ന ഗുണ്ടകളെ കൊലപ്പെടുത്തിയതിന് സഭയില്‍ യുപി മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു ; പിന്നാലെ വനിതാ എംഎല്‍എ യെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്
ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി പറയുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തതിന്റെ പേരില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നും എംഎല്‍എ യെ പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പുറത്താക്കി. ഭര്‍ത്താവിന്റെ കൊലപാതകക്കേസില്‍ യോഗിസര്‍ക്കാര്‍ നീതി നടപ്പാക്കിയെന്നും കുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നയങ്ങള്‍ കൊണ്ടുവന്നതിന് അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്ത സമാജ്‌വാദി പാര്‍ട്ടിയുടെ എംഎല്‍എ പൂജാ പാലിനെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. 2005 ല്‍ ഭര്‍ത്താവ് രാജുപാലിനെ അതിഖ് അഹമ്മദിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. ഇൗ കേസുമായി ബന്ധപ്പെടുത്തിയായിരുന്നു പൂജ യോഗിയെയും യോഗി സര്‍ക്കാരിനെയും സഭയില്‍ പ്രശംസിച്ചത്. മണിക്കൂറുകള്‍ക്കകം പൂജയെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളും അച്ചടക്കരാഹിത്യവും പാര്‍ട്ടിയുടെ പേരിന് കളങ്കം വരുത്തിയെന്നും ആരോപിച്ച് പാര്‍ട്ടിയദ്ധ്യക്ഷന്‍ നടപടിയെടുക്കുകയും ചെയ്തു. പൂജയ്ക്ക് ഇനി ഒരു പാര്‍ട്ടി പരിപാടികളിലും പങ്കെടുക്കാന്‍ അനുവാദമില്ലെന്നും ഭാവിയില്‍ അവരെ ക്ഷണിക്കുകയുമില്ലെന്നും അഖിലേഷ് യാദവ് പ്രസ്താവന ഇറക്കുകയും ചെയ്തു. എംഎല്‍എ യുടെ പുറത്താക്കല്‍ ഉടന്‍ തന്നെ ഭരണപക്ഷം ഏറ്റെടുക്കുകയും പ്രതിപക്ഷം ദളിത് വിരുദ്ധമാണെന്ന് ആരോപിച്ച് രംഗത്ത്…
Read More » -
ജമ്മുകശ്മീരിലെ മേഘവിസ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു ; 38 പേരുടെ മരണം സ്ഥിരീകരിച്ചു ; 100 പേര്‍ക്ക് പരിക്കേറ്റു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയിലെ ചഷോതി ഗ്രാമത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരണസംഖ്യ ഉയരുന്നു. രണ്ട് സിഐഎസ്എഫ് ഉദ്യോഗ സ്ഥര്‍ ഉള്‍പ്പെടെ 38 പേര്‍ മരണമടഞ്ഞതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 100 പേര്‍ക്ക് പരി ക്കേറ്റു. കിഷ്ത്വാറിലെ പോലീസ് കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, 38 മൃത ദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശങ്കയുണ്ട്. മ ച്ചൈല്‍ മാതാ യാത്രയുടെ ആരംഭ പോയിന്റും കിഷ്ത്വാറിലെ മാതാ ചണ്ടി ആരാധനാ ല യത്തിലേക്കുള്ള വഴിയിലെ അവസാനത്തെ വാഹന ഗതാഗതയോഗ്യമായ ഗ്രാമവുമാണ് ച ഷോതി. അപ്രതീക്ഷിത പ്രളയത്തെ തുടര്‍ന്ന് വാര്‍ഷിക യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ലഘൂകരിച്ചതായി മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്ത മാക്കി. കിഷ്ത്വാറിലെ ദുരന്തത്തിന്റെ വെളിച്ചത്തില്‍, നാളെ വൈകുന്നേരം നടക്കാനിരുന്ന ചായ സല്‍ക്കാരം റദ്ദാക്കാന്‍ തീരുമാനിച്ചതായും പറയുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ രാവിലെയുള്ള സാംസ്‌കാരിക പരിപാടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്നും ഞങ്ങള്‍…
Read More »