Crime
-
വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ 8 വയസ്സുകാരിയെ കാണാതായി; ബോധരഹിതയായി എസ്‌ഐയുടെ വീട്ടില്‍, അന്വേഷണം
ചെന്നൈ: വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കാണാതായ എട്ടുവയസ്സുകാരിയെ എസ്‌ഐയുടെ വീട്ടില്‍ ബോധരഹിതയായി കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വൈകുണ്ഠപുരത്തെ സ്വകാര്യ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ 3 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ നുങ്കമ്പാക്കം അരിക്കടൈ സ്ട്രീറ്റിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് അവശനിലയില്‍ കണ്ടെത്തിയെന്നാണു കുടുംബത്തിന്റെ പരാതി. പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയെ എസ്‌ഐ ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ ഇയാളുടെ വീടു വളഞ്ഞു. നുങ്കമ്പാക്കം പൊലീസ് ഇടപെട്ട് കുട്ടിയെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയ ശേഷം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം വൈകിട്ട് 6 മണിയോടെ കുട്ടി ബോധരഹിതയായി. പീഡനത്തിന്റെ വിശദാംശങ്ങള്‍ ഓര്‍മയില്ലെന്നും കുട്ടി മൊഴി നല്‍കി. എന്തെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് നല്‍കിയോ എന്നും അന്വേഷിക്കുന്നുണ്ട്.
Read More » -
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം വീണ്ടും തുറന്നു; കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്; തീവ്രവാദികള്‍ ആക്രമണ ഉത്തരവിനായി കാത്തിരിക്കുമ്പോള്‍ ഉപയോഗിക്കുന്നതും ഇതേ കുളം; തീവ്രവാദികളുമായുള്ള ഐഎസ്‌ഐ ബന്ധം വ്യക്തമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം തകര്‍ത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്തെ ജമാ-ഇ മസ്ജിദ് സുബ്ഹാന്‍ അല്ലാഹ് സെമിനാരി വീണ്ടു തുറന്നെന്നു വെളിപ്പെടുത്തല്‍. കാമ്പസിലെ നീന്തല്‍ക്കുളത്തില്‍ ആളുകള്‍ നീന്തിത്തുടിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ക്ലാസുകള്‍ ആരംഭിച്ചെന്നു ജെയ്‌ഷെ മുഹമ്മദ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. സെമിനാരിയില്‍ പഠിക്കുന്ന 600 വിദ്യാര്‍ഥികള്‍ പ്രതിദിന പ്രവൃത്തികള്‍ ആരംഭിച്ചെന്നും അറിയിപ്പില്‍ പറഞ്ഞു. ജെയ്‌ഷെ തീവ്രവാദികള്‍ അവരുടെ കശ്മീര്‍ പോലുള്ള ഓപ്പറേഷനുകള്‍ക്കുള്ള ഉത്തരവുകള്‍ക്കായി ബഹവല്‍പൂരില്‍ കാത്തിരിക്കുന്ന സമയത്തു നീന്തല്‍ക്കുളം ഉപയോഗിക്കാറുണ്ട്. 2019-ലെ പുല്‍വാമ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദിന്റെ നാലു പ്രധാന നേതാക്കളായ മുഹമ്മദ് ഉമര്‍ ഫാറൂഖ്, തല്‍ഹ റഷീദ് ആല്‍വി, മുഹമ്മദ് ഇസ്മായില്‍ ആല്‍വി, റഷീദ് ബില്ല എന്നിവര്‍ കശ്മീരിലേക്ക് പോകുന്നതിനുമുമ്പ് നീന്തല്‍ക്കുളത്തില്‍നിന്നുള്ള ചിത്രങ്ങള്‍ എടുത്തിരുന്നു. ‘ഒരു നീന്തല്‍ക്കുളം വീണ്ടും തുറക്കുന്നത് ചെറിയ കാര്യമായി തോന്നാമെങ്കിലും, ബഹാവല്‍പൂര്‍ പ്രദേശത്തെ പാവപ്പെട്ട കുട്ടികള്‍ക്ക് ഇത് ഒരു വലിയ ആകര്‍ഷണമാണെന്നും തീവ്രവാദികള്‍ അവരുടെ കേഡര്‍മാരെ റിക്രൂട്ട് ചെയ്യുന്ന താവളമാണിതെന്നും പാക്…
Read More » -
വിവാഹമോചിതയായ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളി; ഒപ്പം താമസിച്ചിരുന്ന പങ്കാളി അറസ്റ്റില്‍
ബംഗളൂരു: കോറമംഗലയില്‍ യുവതിയുടെ മൃതദേഹം ചാക്കിലാക്കി മാലിന്യ ട്രക്കില്‍ തള്ളിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. ബംഗളൂരു ഹൂളിമാവ് സ്വദേശി ആശയാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അസം സ്വദേശി മുഹമ്മദ് ഷംസുദ്ദീന്‍ അറസ്റ്റിലായി. ഞായറാഴ്ചയാണ് കോറമംഗലയിലെ മാലിന്യ ട്രക്കില്‍ ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കൈകള്‍ കെട്ടിയ നിലയിലായിരുന്നു. മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ കേസെടുത്ത ബെംഗളൂരു പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷംസുദ്ദീനെ പിടികൂടിയത്. വിവാഹമോചിതയായ ആശയും ഷംസുദ്ദീനും ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു. ഭാര്യ ഭര്‍ത്താക്കന്മാരാണെന്നു പറഞ്ഞ് ഇരുവരും ബെംഗളൂരുവില്‍ വീട് വാടകയ്‌ക്കെടുത്തു താമസിക്കുകയായിരുന്നു. ഹൂളിമാവിലെ സ്വകാര്യ ഹൗസ്‌കീപ്പിങ് കമ്പനിയിലെ ജോലിക്കാരാണ് ഇവര്‍. വിവാഹിതനായ ഷംസുദ്ദീന്റെ ഭാര്യയും മക്കളും അസമിലാണ്. സമീപകാലത്ത് ആശയും ഷംസുദ്ദീനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശയുടെ മദ്യപാനവും രാത്രി വൈകിയുള്ള ഫോണ്‍ കോളുകളും ഷംസുദ്ദീനെ പ്രകോപിപ്പിച്ചു. ശനിയാഴ്ച രാത്രിയില്‍ ഷംസുദ്ദീന്‍ മദ്യപിച്ചെത്തുകയും തര്‍ക്കത്തിനു ശേഷം ആശയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക…
Read More » -
ഭര്‍ത്താവിന്റെ രതിവൈകൃതം, വീട്ടുകാരുടെ മാനസിക പീഡനം; രണ്ടു മാസത്തെ ദാമ്പത്യത്തിനൊപ്പം ജീവിതത്തിനും യുവതി പൂര്‍ണവിരാമമിട്ടു; എല്ലാത്തിനും തെളിവായി റിധന്യയുടെ ശബ്ദസന്ദേശം പുറത്ത്
ചെന്നൈ: തമിഴ്നാട് തിരുപ്പൂരില്‍ കാറിനുള്ളില്‍ യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ത്രീധനപീഡനമെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്. തിരുപ്പൂരിലെ വസ്ത്രവ്യാപാരി അണ്ണാദുരയുടെ മകളായ റിതന്യ(27)യെ ആണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹത്തിന്റെ ആദ്യനാളുകള്‍ മുതല്‍ റിതന്യയ്ക്ക് ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കവിന്റെ ലൈംഗിക പീഡനവും ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് 27കാരി സ്വന്തം വീട്ടിലേക്ക് മടങ്ങി പോയത്. 500 പവന്‍ നല്‍കിയില്ലെന്നതായിരുന്നു ഭര്‍തൃവീട്ടുകാരുടെ പരാതി. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്ത ആഡംബര വിവാഹത്തിനായി 2.5 കോടി രൂപയോളമാണ് റിധന്യയുടെ വീട്ടുകാര്‍ ചെലവഴിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ വിളക്ക് തെളിയിക്കാന്‍ പോലും യുവതിക്ക് അനുവാദമുണ്ടായിരുന്നില്ല. വിളക്കില്‍ തൊട്ടാല്‍ ശിക്ഷയായി ഒരു മണിക്കൂറോളം നില്‍ക്കേണ്ടതായും വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാര്‍ പതിവായി ശാപവാക്കുകള്‍ പറഞ്ഞ് യുവതിയെ വലിയ മനോവിഷമത്തിലേക്ക് തള്ളിവിടുകയും ചെയ്തു. ലൈംഗിക അതിക്രമങ്ങളെ കുറിച്ച് സംസാരിച്ചാല്‍ റിതന്യയുടെ പേര് വിശദമാക്കി…
Read More » -
കോവിഡ് കാലത്തിന് ശേഷം സാമ്പത്തിക ബാധ്യത; വിഷ്ണുവിനെ മര്‍ദിച്ചു, രശ്മിയെ ഹോസ്റ്റലിലെത്തി അവഹേളിച്ചു; ആത്മഹത്യയ്ക്ക് പിന്നില്‍ കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ
കോട്ടയം: ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്കു പിന്നില്‍ ബ്ലേഡ് മാഫിയ സംഘങ്ങളുടെ ഭീഷണിയെന്ന് വിവരം. കൂടപ്പുലം തെരുവയില്‍ വിഷ്ണു എസ്.നായര്‍ (36), ഭാര്യ ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ട് രശ്മി സുകുമാരന്‍ (35) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കള്‍ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മര്‍ദിച്ചെന്നുമാണ് വിവരം. ജോലിയുടെ ഭാഗമായി ഹോസ്റ്റലില്‍ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഈരാറ്റുപേട്ടയിലെ ദമ്പതിമാർ മരണത്തിലും ഒന്നിച്ച്, ഇരുവരും കരങ്ങൾ ടേപ്പ് കൊണ്ട് കെട്ടി പരസ്പരം പുണർന്നാണ് മരണം വരിച്ചത് കെട്ടിട നിര്‍മാണ കരാറുകാരനായ വിഷിണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയില്‍പ്പെട്ട ഇവര്‍ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ചെറുകിട കരാര്‍ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങള്‍ക്ക് പലിശ നല്‍കി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ കടുത്തുരുത്തി സംഘത്തിന്റെ ഭീഷണിയും മര്‍ദനവും ഉണ്ടായത്. യൂത്ത്…
Read More » -
വിവാഹശേഷം ഭര്‍ത്താവിനോട് എങ്ങനെ പെരുമാറണമെന്നതിന് കോച്ചിങ്; 15 കാരിയെ അമ്മ ലൈംഗികമായി പീഡിപ്പിച്ചത് ആറു വര്‍ഷം
ബെംഗളുരു: ലൈംഗികാതിക്രമം നടത്തിയെന്ന ഒമ്പതാം ക്ലാസുകാരിയുടെ പരാതിയില്‍ അമ്മയുടെപേരില്‍ പോക്സോ കേസെടുത്ത് ബെംഗളൂരു പോലീസ്. വിവാഹത്തിനുശേഷം ഭര്‍ത്താവിനോട് പെരുമാറുന്നതിനെപ്പറ്റി പറഞ്ഞു കൊടുക്കുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പെണ്‍കുട്ടിയുടെ മൊഴിയിലാണ് 45-കാരിയുടെ പേരില്‍ ആര്‍ടി നഗര്‍ പോലീസ് കേസെടുത്തത്. സ്‌കൂളിലെ കൗണ്‍സിലറോടാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ പോലീസ് ചോദ്യംചെയ്തു. മകളുടെ ആരോപണം അമ്മ നിഷേധിച്ചു. മകളെ വഴക്കുപറയുകയും തല്ലുകയും ചെയ്തിട്ടുണ്ടെങ്കിലും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയിട്ടില്ലെന്ന് പറഞ്ഞു. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയെ പോലീസ് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിയില്ല. രണ്ടു പെണ്‍കുട്ടികള്‍ക്കുമൊപ്പം കഴിയുന്ന സ്ത്രീയുടെ ഭര്‍ത്താവ് വേറെയാണ് താമസം.
Read More » -
ഹേമചന്ദ്രന്റെ മൃതദേഹം കത്തിക്കാനും പ്രതികള്‍ ശ്രമിച്ചു, പഞ്ചസാര വിതറി; തീ ആളിപ്പടര്‍ന്നപ്പോള്‍ ഭയന്ന് കെടുത്തി
കോഴിക്കോട്: തമിഴ്നാട് ചേരമ്പാടിയിലെ വനത്തില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വനമേഖലയില്‍ കുഴിച്ചുമൂടുന്നതിന് മുന്‍പ് കത്തിക്കാനും പ്രതികള്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. പഞ്ചസാരയും പ്രതികള്‍ മൃതദേഹത്തില്‍ വിതറി. തീ ആളിപ്പടര്‍ന്നതോടെ ആരെങ്കിലും കാണുമെന്ന് കരുതി ഉടന്‍ തന്നെ കെടുത്തി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു. ഉറവകളും തണുപ്പും മറ്റുമുള്ള അന്തരീക്ഷമായതിനാലാണ് പതിനഞ്ചുമാസത്തോളം ചതുപ്പ് പ്രദേശത്ത് മണ്ണിട്ട് മൂടിയിട്ടും ശരീരഭാഗങ്ങള്‍ കൂടുതല്‍ ദ്രവിക്കാതിരുന്നതെന്നാണ് നിഗമനം. ഗള്‍ഫിലുള്ള മുഖ്യ പ്രതി നൗഷാദിനെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തെളിവ് നശിപ്പിക്കാനും മറ്റും പ്രതികള്‍ക്ക് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് പ്രതികളുടെ സുഹൃത്തിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ വീട്ടില്‍ വെച്ചാണെന്നാണ് പുറത്തുവരുന്ന വിവരം. ആള്‍താമസമില്ലാത്തിനാലാണ് പ്രതികള്‍ ഈ വീട് തെരഞ്ഞെടുത്തത്. കോഴിക്കോട്ട് നിന്ന് തട്ടിക്കൊണ്ടുപോയ ഹേമചന്ദ്രനെ നേരെ എത്തിച്ചത് സുല്‍ത്താന്‍…
Read More » -
അസ്ഥികള്‍ സൂക്ഷിച്ചത് ബന്ധം തകരുമ്പോള്‍ ഭീഷണിപ്പെടുത്താന്‍! അനീഷയുടെ ഫോണ്‍ ‘ബിസി’യായത് പ്രകോപനമായി!
തൃശൂര്‍: നവജാത ശിശുക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവം പുറത്തെത്താന്‍ കാരണമായത് അവിവാഹിതരായ യുവതീ യുവാക്കള്‍ തമ്മിലുള്ള ബന്ധം തകര്‍ന്നത്. 2020-ല്‍ ഫെയ്‌സ്ബുക്ക് വഴിയാണ് ഭവിന്‍ അനീഷയുമായി പരിചയത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടിലെ ശൗചാലയത്തില്‍ 2021 നവംബര്‍ ആറിനാണ് ആദ്യത്തെ പ്രസവം നടന്നത്. ആണ്‍കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയതിനെത്തുടര്‍ന്ന് മരിച്ചിരുന്നതായാണ് അനീഷ ആദ്യം പോലീസിനോട് പറഞ്ഞത്. താന്‍തന്നെ വീട്ടുപറമ്പില്‍ രഹസ്യമായി മൃതദേഹം കുഴിച്ചിട്ടെന്നും അനീഷ പറഞ്ഞു. എട്ടുമാസത്തിനുശേഷം കുഞ്ഞിന്റെ അസ്ഥി, കര്‍മങ്ങള്‍ ചെയ്ത് കടലില്‍ നിമജ്ജനം ചെയ്യാമെന്ന് പറഞ്ഞ് ഭവിന്‍ വാങ്ങി. എപ്പോഴെങ്കിലും പിരിയേണ്ട ഘട്ടമുണ്ടായാല്‍ ഇതുപയോഗിച്ച് ഭീഷണിപ്പെടുത്താമെന്ന് ഭവിന്‍ കരുതിയിരുന്നതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. 2024 ഏപ്രില്‍ 29-ന് അനീഷയുടെ വീട്ടില്‍വച്ചുതന്നെയാണ് രണ്ടാമത്തെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആ കുട്ടിയും മരിച്ചെന്ന് അനീഷ യുവാവിനെ അറിയിച്ചു. കുട്ടിയുടെ മൃതദേഹം സ്‌കൂട്ടറില്‍ ഭവിന്റെ ആമ്പല്ലൂരിലെ വീട്ടില്‍ എത്തിച്ചു. മൃതദേഹം ഭവിന്റെ വീടിന് സമീപത്ത് കുഴിച്ചിട്ടു. ജനിച്ചയുടന്‍ കുട്ടി കരഞ്ഞതു പുറത്തുകേള്‍ക്കാതിരിക്കാന്‍ മുഖം പൊത്തിപ്പിടിച്ചതിനെത്തുടര്‍ന്ന് ശ്വാസംമുട്ടി…
Read More » -
ഈരാറ്റുപേട്ടയില്‍ ദമ്പതികള്‍ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; മൃതദേഹത്തിനു സമീപം സിറിഞ്ച്
കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനില്‍ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍, ഇവരുടെ കിടപ്പുമുറി ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു സിറിഞ്ച് കണ്ടെത്തി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു.
Read More » -
ലഹരി മതിയാകാതെ മാനസിക രോഗ ഗുളികകളും! തൃശൂരില്‍ പൊലീസിനെ ആക്രമിച്ച് വിളയാടിയ ഗൂണ്ടാസംഘത്തില്‍ കൊലക്കേസ് പ്രതിയും; സഹികെട്ട് പരാതി നല്‍കിയത് പ്രതികളിലൊരുവന്റെ അമ്മയും
തൃശൂര്‍: നഗരത്തിന് അടുത്ത് നല്ലെങ്കരയില്‍ ലഹരി പാര്‍ട്ടിക്കിടെ ഉണ്ടായ അടിപിടി അന്വേഷിക്കാന്‍ എത്തിയ പൊലീസിനെ ആക്രമിച്ച ഗുണ്ടാസംഘം നടത്തിയിരുന്നത് കടുത്ത ലഹരി പ്രയോഗങ്ങള്‍. സംഘത്തില്‍പ്പെട്ട യുവാവിന്റെ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ കൂട്ടയടി നിയന്ത്രിക്കാനെത്തിയ പൊലീസുകാരെയാണ് ലഹരിക്കടമപ്പെട്ടവര്‍ ആക്രമിച്ചത്. അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. മൂന്നു പൊലീസ് ജീപ്പുകള്‍ ഗുണ്ടാസംഘം തകര്‍ത്തു. ആറു ഗുണ്ടകളെ പൊലീസ് സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്തു. ഇന്നലെ പുലര്‍ച്ചെ 2.30തോടെയായിരുന്നു ഗുണ്ടകളുടെ വിളയാട്ടം. രണ്ടു മണിക്കൂറോളം ആക്രമണം തുടര്‍ന്നു. ഒന്‍പത് ഗുണ്ടകള്‍ക്കായി തെരച്ചില്‍ തുടരുന്നു. പൊലീസിനെ ആക്രമിച്ച ഗുണ്ടകള്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ കഴിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. മാനസികാരോഗ്യ ചികില്‍സ തേടുന്നവര്‍ക്കു നല്‍കുന്ന ഗുളികകള്‍ സ്ഥലത്തു നിന്ന് കണ്ടെടുത്തു. ഈ ഗുളിക കഴിച്ചാല്‍ രോഗികള്‍ തളര്‍ന്നുറങ്ങുകയാണ് പതിവ്. മദ്യത്തിനും കഞ്ചാവിനുമൊപ്പം ലഹരി കിട്ടാന്‍ ഈ ഗുളിക കൂടി കഴിച്ചാണ് സ്വബോധം നഷ്ടപ്പെട്ട് പൊലീസിനെ ആക്രമിച്ചത്. ഗുണ്ടാസംഘാംഗത്തില്‍പ്പെട്ട കാട്ടുപറമ്പില്‍ അല്‍ അഹദിലിന്റെ ജന്മദിന പാര്‍ട്ടിക്കാണ് ഗൂണ്ടാസംഘം ഒത്തുചേര്‍ന്നത്. ഇയാളുടെ വീടിനടുത്തുള്ള…
Read More »