Crime

  • പഴം പഴുത്തില്ലെന്ന് പറഞ്ഞ കടയുടമയെ വെട്ടി, വീട്ടിലേക്ക് പടക്കമേറ്, വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു: നാലു പേര്‍ അറസ്റ്റില്‍

    തിരുവനന്തപുരം: കടപ്പനക്കുന്നില്‍ പഴം പഴുത്തില്ലെന്ന് ആരോപിച്ച് കടയുടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്നും, സംഘത്തിലുള്ളവര്‍ മദ്യലഹരിയിലായിരുന്നുവെന്നും കടയുടമ പൊന്നയ്യന്‍ പറഞ്ഞു. ഒരു പ്രകോപനവുമില്ലാതെയാണ് മര്‍ദ്ദിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. അക്രമം നടത്തിയ നാലുപേരെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാത്രി 12:30 ഓടെയായിരുന്നു സംഭവം. ഗുണ്ടാസംഘം പ്രദേശത്ത് കനത്ത ആക്രമണമാണ് അഴിച്ചു വിട്ടത്. വീടുകളിലേക്ക് പടക്കമെറിഞ്ഞ ഗുണ്ടകള്‍ വഴിയില്‍കണ്ട വാഹനങ്ങളെല്ലാം അടിച്ചുതകര്‍ത്തു. ബൈക്കില്‍ പതിയെ പോകാന്‍ പറഞ്ഞതാണ് സംഘത്തെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. നേരത്തേ പല കേസുകളിലും പ്രതിയായ രാജേഷ് എന്നയാളാണ് ബൈക്കില്‍ പോവുകയായിരുന്ന ഗുണ്ടാസംഘത്തോട് പതിയെ പോകാന്‍ ആവശ്യപ്പെട്ടത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളും രണ്ട് കാറുകളും ഒരുബൈക്കും അടിച്ചുതകര്‍ത്തു. രാജേഷിനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം സ്ഥലത്തെത്തിയതെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. തമ്പാനൂരില്‍ നിന്നാണ് നാലു പ്രതികളെ പൊലീസ് പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. കേസില്‍ മൂന്നു പ്രതികളെക്കൂടി പിടികൂടാനുണ്ടെന്ന്…

    Read More »
  • ഭാര്യയ്ക്ക് അവിഹിതമെന്ന് സംശയം, അരുംകൊല വിവാഹം കഴിഞ്ഞ് മൂന്നാം മാസം; ദൃക്‌സാക്ഷിയായി ആദ്യ വിവാഹത്തിലെ മകള്‍

    ബെംഗളൂരു: പട്ടാപ്പകല്‍ ഭാര്യയെ ബസ് സ്റ്റാന്‍ഡില്‍ വച്ച് കുത്തിക്കൊന്ന് ഭര്‍ത്താവ്. ബെംഗളൂരു നഗരത്തിലെ ക്യാബ് ഡ്രൈവര്‍ ലോഹിതാശ്വ (35) ആണ് ഭാര്യ രേഖയെ (28) കൊലപ്പെടുത്തിയത്. മൂന്നു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. രേഖയുടെ ആദ്യ വിവാഹത്തിലെ പന്ത്രണ്ടു വയസ്സുകാരിയായ മകളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു അരുംകൊല. രേഖയുടെ നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്നവര്‍ ലോഹിതാശ്വയെ തടഞ്ഞുവയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ആദ്യവിവാഹത്തിലെ രേഖയുടെ രണ്ടാമത്തെ മകള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസം. കോള്‍ സെന്ററില്‍ ജീവനക്കാരിയായിരുന്നു രേഖ. സുഹൃത്തുക്കളായിരുന്ന ലോഹിതാശ്വയും രേഖയും ഒന്നര വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹം കഴിഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ വഴക്കു പതിവായിരുന്നു. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വാക്കേറ്റത്തിനു ശേഷം പിണങ്ങി മകളോടൊപ്പം ബസ്…

    Read More »
  • ദുല്‍ഖറിന്റെ കോടികള്‍ വിലയുള്ള രണ്ടു വാഹനങ്ങള്‍ പിടിച്ചെടുത്തു; മമ്മൂട്ടിയുടെ വീട്ടിലും തെരച്ചില്‍; ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിച്ച 11 വാഹനങ്ങള്‍ മലപ്പുറത്ത്; പട്ടിക തയറാക്കി പരിശോധന തുടര്‍ന്ന് കസ്റ്റംസ്

    കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തുന്ന പരിശോധനയില്‍ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റെ രണ്ട് വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഡിഫന്‍ഡറുള്‍പ്പെടെയുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ മുതല്‍ ദുല്‍ഖര്‍ സല്‍മാന്റെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. മമ്മൂട്ടിയുടെ എളംകുളത്തെ വീട്ടിലും സംഘം പരിശോധനയ്‌ക്കെത്തി. അഞ്ചു ജില്ലകളിലായി നടത്തിയ പരിശോധനയില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഭൂട്ടാനില്‍ നിന്നെത്തിച്ച 20 വാഹനങ്ങള്‍ കേരളത്തില്‍ വിറ്റുവെന്നും ഇതില്‍ 11 എണ്ണം കണ്ടെത്തിയെന്നുമാണ് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കുന്നത്. കോഴിക്കോട് യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്ന് വാഹനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇടനിലക്കാരുടെ വീടുകളിലും പരിശോധന പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി നടത്തിയ അന്വേഷണത്തില്‍ നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങള്‍ വാങ്ങിയവരുടെ പട്ടിക കസ്റ്റംസ് തയാറാക്കിയിരുന്നു. ഇതനുസരിച്ചാണ് പരിശോധന. നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് 198 ആഡംബര വാഹനങ്ങള്‍ എത്തിയിട്ടുണ്ട്. വാഹന ഡീലര്‍മാരില്‍ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198…

    Read More »
  • വീടും കടയുമൊന്നും പ്രിയമില്ല, മോഷണത്തിന് താല്‍പ്പര്യം ക്ഷേത്രം മാത്രം ; നൂറിലധികം കേസുകളുള്ള മോഷ്ടാക്കള്‍ പൂവരണി ജോയിയും അടൂര്‍ തുളസീധരനും പോലീസിന്റെ പിടിയില്‍

    തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ മാത്രം ലക്ഷ്യമിടുകയും നൂറിലധികം മോഷണക്കേസുകളില്‍ പ്രതിയുമായ പൂവരണി ജോയിയും അടൂര്‍ തുളസീധരനും ഒടുവില്‍ പോലീസിന്റെ പിടിയിലായി. തെക്കന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തുന്നവരാണ് ഇരുവരും. കാര്യത്ത് മേഖലകളിലെ ക്ഷേത്രങ്ങളില്‍ ഇവര്‍ നടത്തിയ മോഷണ ദൃശ്യങ്ങള്‍ വെച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരും സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്നിട്ടുള്ള നൂറിലധികം മോഷണക്കേസുകളില്‍ പ്രതികളാണെന്നാണ് പോലീസ് പറയുന്നത്. വീടുകളോ കടകളോ ഒന്നും മോഷണത്തിനായി ഉപയോഗിക്കാത്ത ഇവര്‍ ക്ഷേത്രം മാത്രമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് പറയുന്നു. മോഷ്ടാക്കളില്‍ പൂവരണി ജോയിക്ക് മാത്രം അനേകം കേസുകളില്‍ 26 വര്‍ഷം തടവ്ശിക്ഷ അടക്കം കിട്ടിയിട്ടുള്ളയാളാണ്. കേസ് കോടതിയില്‍ തനിയെ വാദിക്കുന്ന രീതിയൊക്കെ ഇവര്‍ പിന്തുടരുന്നവരാണ്. രണ്ടുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവര്‍ മോഷണം നടത്തുമ്പോള്‍ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു. ദൃശ്യം പരിശോധിച്ച പോലീസ് ഇവരാണ് മോഷ്ടാക്കളെന്ന് തിരിച്ചറിയുകയും ഇവരുമായി ബന്ധമുള്ളവരെ വിളിച്ച് ചോദ്യം ചെയ്ത് ഇരുവരും എവിടെയാണെന്ന് കണ്ടെത്തി പിടികൂടുകയായിരുന്നു.  

    Read More »
  • എടിഎം കാര്‍ഡ് അടിച്ചുമാറ്റി ‘ഹോം നഴ്‌സ്’ സ്ഥലംവിട്ടു; കാല ലക്ഷം രൂപ അടിച്ചുപൊളിച്ച് തീര്‍ത്തു; കിടപ്പുരോഗിയുടെ വീട്ടില്‍നിന്ന് പണവും എടിഎം കാര്‍ഡും മോഷ്ടിച്ച യുവതി അറസ്റ്റില്‍

    പത്തനംതിട്ട: കിടപ്പുരോഗിയായ സ്ത്രീയുടെ വീട്ടില്‍ നിന്നും പണവും എടിഎം കാര്‍ഡും മോഷ്ടിച്ച ഹോം നഴ്‌സിനെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. ഇലവുംതിട്ട മെഴുവേലി മൂക്കടയില്‍ പുത്തന്‍വീട്ടില്‍ രജിത (43) ആണ് പിടിയിലായത്. മൈലപ്ര സ്വദേശിനിയുടെ വീട്ടില്‍ സഹായിയായി ജോലി ചെയ്തുവരവേ ഓഗസ്റ്റ് 16 ന് പ്രതി അലമാരയില്‍ നിന്നും 5000 രൂപയും എടിഎം കാര്‍ഡും 6000 രൂപ വിലയുള്ള മാറ്റും മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. ജോലിക്ക് കയറി ഒരു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ബന്ധു മരിച്ചെന്നു പറഞ്ഞു പ്രതി സ്ഥലം വിട്ടുപോയിരുന്നു. പിന്നീട് അലമാരയില്‍ നിന്നും പണവും എടിഎം കാര്‍ഡും നഷ്ടമായതായി മനസിലാക്കിയ കിടപ്പുരോഗിയായ സ്ത്രീ 20ന് പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. എസ്‌സിപിഒ: ജയരാജ് മൈലപ്രയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി, എസ്‌ഐ: അലോഷ്യസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ സുനുമോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എടിഎമ്മുകള്‍ കേന്ദ്രീകരിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷനുകള്‍…

    Read More »
  • ‘നമ്മുടെ ആള്‍ക്കാരെ സഹായിച്ചു; പല അവധി പറഞ്ഞ് പണം തിരിച്ചടച്ചില്ല; ഞാനോ സംഘത്തിലെ ഭരണസമിതിയോ ക്രമക്കേട് കാട്ടിയിട്ടില്ല’: ആത്മഹത്യയുടെ വക്കിലെന്ന് ഒരാഴ്ച മുമ്പേ തിരുമല അനില്‍ പറഞ്ഞിരുന്നതായി കുറിപ്പ് ശരിവച്ച് മൊഴികള്‍; കൗണ്‍സിലറുടെ മരണത്തില്‍ പോലീസ് ഭീഷണിയെന്ന ദുര്‍ബലപ്രതിരോധവുമായി ബി.ജെ.പി

    തിരുവനന്തപുരം: താന്‍ ആത്മഹത്യയുടെ വക്കിലെന്ന് ഒരാഴ്ച മുമ്പേ ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും പൊലീസിന് മൊഴി നല്‍കി. കടുത്ത സാമ്പത്തിക ബാധ്യതയാണ് അനിലിന്റെ മേല്‍ വന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തില്‍ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തതിന് പിന്നാലെയാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. വിഷാദത്തിലായിരുന്നു അനിലെന്നും, ചില സന്ദര്‍ഭങ്ങളില്‍ ആത്മഹത്യയെക്കുറിച്ച് സൂചിപ്പിച്ചിരുന്നതായും അടുത്ത വൃത്തങ്ങള്‍ പോലീസിന് മൊഴി നല്‍കി. വലിയശാല ഫാം സൊസൈറ്റിയുടെ ഭാരവാഹിയായിരുന്ന അനിലിന് കോടികളുടെ ബാധ്യതയുണ്ടായിരുന്നുവെന്ന് ലഭ്യമായ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ബാങ്ക് നിക്ഷേപകര്‍ക്ക് നല്‍കാനുണ്ടായിരുന്ന ആറ് കോടി രൂപയുടെ ബാധ്യതയെക്കുറിച്ചും, 11 കോടി രൂപ വായ്പയെടുത്തത് തിരിച്ചുകിട്ടാനുണ്ടെന്നും അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിച്ചിരുന്നു. താനും കുടുംബവും പണം ദുര്‍വിനിയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറിപ്പില്‍ എഴുതിയിരുന്നു. തന്നെ സഹായിച്ചവരും പാര്‍ട്ടിക്കാര്‍ക്കും പണം നല്‍കിയിട്ടും അവര്‍ തിരിച്ചടയ്ക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കൗണ്‍സിലര്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘ഇപ്പോള്‍ ഒരു പ്രതിസന്ധി എല്ലാ സംഘത്തിലും ഉള്ളതുപോലെ ഉണ്ട്. ഇതുവരെയും എഫ്ഡി കൊടുക്കാനുള്ളവര്‍ക്കെല്ലാം കൊടുത്തു.…

    Read More »
  • 15 കോടി സമ്മാനം, ലഭിക്കാന്‍ 11 ലക്ഷം കമ്മീഷന്‍! ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി, വീടുവിട്ടിറങ്ങിയ വീട്ടമ്മ തിരിച്ചെത്തി

    പാലക്കാട്: ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായതിനെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ കടമ്പഴിപ്പുറം സ്വദേശിയായ വീട്ടമ്മ വീട്ടില്‍ തിരിച്ചെത്തി. ആലങ്ങാട് ചല്ലിക്കല്‍ വീട്ടില്‍ പ്രേമയാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ തിരിച്ചെത്തിയത്. ഗുരുവായൂരിലായിരുന്നു ഇത്രയും ദിവസം കഴിഞ്ഞതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ മാസം 13ന് അര്‍ധരാത്രിയോടെയാണ് പ്രേമ വീടുവിട്ടിറങ്ങിയത്. 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും അത് ലഭിക്കാന്‍ 11 ലക്ഷം രൂപ നല്‍കണമെന്നും സമൂഹ മാധ്യമം വഴി പരിചയപ്പെട്ടവര്‍ വിശ്വസിപ്പിച്ചിരുന്നു. തട്ടിപ്പുകാര്‍ പറഞ്ഞ മൂന്ന് അക്കൗണ്ടിലേക്ക് ബന്ധു മുഖേന തുക കൈമാറി. വീണ്ടും 5 ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് പ്രേമയ്ക്ക് ബോധ്യമായത്. തുടര്‍ന്ന് വീടുവിട്ടിറങ്ങുകയായിരുന്നു. പ്രേമയെ കാണാതായെന്ന പരാതിയില്‍ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ തട്ടിപ്പിനും കേസെടുത്തു. ഗുരുവായൂരില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടന്നു വരികയായിരുന്നു. പ്രേമയില്‍ നിന്നു വിശദമായ മൊഴി ഇന്നു രേഖപ്പെടുത്തുമെന്ന് ശ്രീകൃഷ്ണപുരം എസ്എച്ച്ഒ എസ്. അനീഷ് അറിയിച്ചു.

    Read More »
  • സൗദി പൗരനുമായി തര്‍ക്കം, മലയാളി യുവാവ് ദമാമില്‍ കൊല്ലപ്പെട്ടു

    റിയാദ്: തിരുവനന്തപുരം സ്വദേശി സൗദി അറേബ്യയിലെ ദമാമില്‍ കൊല്ലപ്പെട്ടു. തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അഖില്‍ അശോക് കുമാര്‍ (28) ആണ് മരിച്ചത്. സ്വദേശി പൗരനുമായുള്ള വാക്ക് തര്‍ക്കത്തിനിടെ പടികളില്‍ നിന്ന് വീണാണ് യുവാവ് മരിച്ചത്. സൗദി പൗരനുമായുള്ള സംഘര്‍ഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരനാണ് വിവരം പൊലീസിനെ അറിയിച്ചത്. ദമ്മാമിന് സമീപം ഖത്തീഫില്‍ എ.സി ടെക്നീഷ്യനാണ് അഖില്‍. ഏഴ് വര്‍ഷമായി പ്രവാസിയാണ്. എന്നാല്‍ ഖത്തീഫിലുള്ള അഖില്‍ എന്തിന് ബാദിയയില്‍ വന്നു എന്നതിനെ കുറിച്ച് വിവരമില്ല. റിയാദിലുള്ള അഖിലിന്റെ സഹോദരന്‍ ആദര്‍ശും ബന്ധുക്കളും ദമ്മാമിലെത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും രക്ഷപ്പെട്ട സൗദി പൗരനെ പൊലീസ് പിടികൂടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആറാലുംമൂട് അതിയന്നൂര്‍ ലോട്ടസ് വില്ലയില്‍ അശോകകുമാര്‍ സുന്ദരേശന്‍ നായര്‍, സിന്ധു തങ്കമ്മ എന്നിവരുടെ മകനാണ് മരിച്ച അഖില്‍. രണ്ട് വര്‍ഷം മുന്‍പാണ് അഖിലിന്റെ വിവാഹം. സന്ദര്‍ശക വിസയിലുണ്ടായിരുന്ന ഭാര്യയും, അച്ഛനും അമ്മയും രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. അഖിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കും.…

    Read More »
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ വീണ്ടും വംശീയ ആക്രമണം; മലയാളികളെ തലയ്ക്കടിച്ച് വീഴ്ത്തി, നിലത്തിട്ട് ചവിട്ടി; രണ്ടുപേര്‍ക്ക് പരുക്ക്; തദ്ദേശീയരെ പ്രകോപിപ്പിക്കരുതെന്ന് മലയാളി സംഘടനകള്‍

    ലണ്ടന്‍: യുകെയില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാക്കള്‍ക്കു നേരെ വീണ്ടും ആക്രമണം. വിനോദ സഞ്ചാര കേന്ദ്രമായ പോര്‍ട്രഷിനു സമീപ നഗരത്തിലെ റസ്റ്ററന്റ് ജീവനക്കാരായ യുവാക്കള്‍ക്കു നേരെയാണ് കായിക ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റവരുടെ പേരു വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. കോളറൈന്‍ ബാലികാസില്‍ റോഡില്‍ നടന്ന സംഭവത്തിനു സാക്ഷിയായവരെ അന്വേഷിച്ച് പൊലീസ് സമൂഹമാധ്യമത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് വിവരം. ആക്രമണത്തിന് ഇരയായവര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഹോട്ടല്‍ ഉടമ സ്ഥലത്തെത്തിയാണ് ജീവനക്കാരായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ പരുക്ക് ഗുരുതരമല്ല. രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങി നടക്കുമ്പോഴാണ് സമീപത്തുള്ള പബ്ബില്‍ നിന്ന് മദ്യപിച്ച് എത്തിയ ഒരു സംഘം ആളുകള്‍ ‘എവിടെ നിന്നുള്ളവരാണ്?’ എന്ന് ചോദിച്ച് ആക്രമണം അഴിച്ചു വിട്ടത്. ‘ഗോ ഹോം’ എന്ന് ആവശ്യപ്പെട്ട് ഇവരെ ഓടിക്കുകയായിരുന്നത്രെ. ഒരാളുടെ…

    Read More »
  • നാട്ടുകാര്‍ക്കും പോലീസിനും ഒരുപോലെ തലവേദന; ഓപ്പറേഷന്‍ കാപ്പ, വനിതാ ഗുണ്ടകളെ നാടുകടത്തി

    തൃശൂര്‍: ഓപ്പറേഷന്‍ കാപ്പയുടെ ഭാഗമായി രണ്ട് വനിതാ ഗുണ്ടകളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് സ്വദേശി ഈയാനി വീട്ടില്‍ ഹിമ (25) എന്നിവരെയാണ് കാപ്പ പ്രകാരം ഒരു വര്‍ഷത്തേക്ക് നാടു കടത്തിയത്. ഹിമ, സ്വാതി എന്നിവരെ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതിനായി 2025 ജൂണ്‍ 16 മുതല്‍ കാപ്പ നിയമ പ്രകാരം ആറ് മാസക്കാലത്തേക്ക് കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി ഓഫീസില്‍ ഒപ്പിടുന്നതിനായി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ച് മരണ വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇരുവരേയും നാടു കടത്തുന്നത്. ഹിമ, സ്വാതി എന്നിവര്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ചക്കേസിലും, വീടുകയറി ആക്രമണം നടത്തിയ രണ്ട് കേസിലും, ഒരു അടിപിടിക്കേസിലും അടക്കം നാല് ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഈ വര്‍ഷം മാത്രം ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 179 ഗുണ്ടകള്‍ക്കെതിരെയാണ് കാപ്പ പ്രകാരം നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ 57 ഗുണ്ടകളെ ജയിലിലടച്ചു, 122…

    Read More »
Back to top button
error: