Movie
-
ഹേമകമ്മറ്റി റിപ്പോർട്ടും സ്ത്രീ പീഡനങ്ങളും: മാധ്യമങ്ങൾ മലർന്നു കിടന്ന് തുപ്പുന്നു
സിനിമ/ പി.ആർ സുമേരൻ (മലയാളത്തിൽ മാധ്യമപ്രവർത്തനം വഴിതെറ്റി പോയിട്ട് കാലം ഏറെയായി. സത്യവുമായി പുലബന്ധം പോലുമില്ലാത്ത വ്യാജവാർത്തകളാണ് അനുദിനം പുറത്ത് വരുന്നത്. റേറ്റിംഗ് കൂട്ടാൻ ടെലിവിഷനുകൾ കൊട്ടിഘോഷിക്കുന്ന നിറം പിടിപ്പിച്ച നുണകൾ പ്രേക്ഷകരെ പോലും ലജ്ജിപ്പിക്കുന്നു. സമൂഹമാധ്യമങ്ങൾ, എഡിറ്റിങ്ങും സെൻസറിങ്ങും ഇല്ലാതെ നുണക്കഥകൾ പ്രചരിപ്പിക്കുന്നതിൽ മത്സരിക്കുകയാണ്. മലയാള സിനിമയെ മുച്ചൂടും തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ മാധ്യമ വിചാരണയുടെ ആകം പുറം പരിശോധിക്കുകയാണ് ചലച്ചിത്ര പത്രപ്രവർത്തകനായ പി.ആർ സുമേരൻ) മലയാള ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി ഇന്ന് മാധ്യമങ്ങള്‍ ഒരു പൂരം കണക്കെ ആഘോഷിക്കുന്നു. മാധ്യമങ്ങള്‍ക്ക് ചാകര തന്നെയാണ് ഇത്. ഹേമകമ്മറ്റി റിപ്പോര്‍ട്ടിനു പിന്നാലെ മാധ്യമങ്ങളില്‍ ചില വനിതാതാരങ്ങള്‍ നടത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് ചലച്ചിത്ര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഹേമകമ്മറ്റി മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ തിർച്ചയായും സ്വാഗതാര്‍ഹമാണ്. ചലച്ചിത്ര മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന ഒട്ടേറെ പ്രതിസന്ധികള്‍ക്ക് കമ്മിറ്റിയുടെ നിര്‍ദ്ദേശം ഗുണകരമാകും. സിനിമയുടെ പാരമ്പര്യ വഴികളിലേക്ക് വെളിച്ചം വീശാനും ഇവ സഹായകമാണ്.…
Read More » -
ലൈംഗീകവിവാദത്തില്‍ നിലതെറ്റി ചലച്ചിത്ര വ്യവസായം; മഞ്ജുവിന്റേയും മീരയുടേയും ഭാവനയുടേയും ചിത്രങ്ങള്‍ക്ക് കളക്ഷനില്ല, റിലീസുകള്‍ മാറ്റുന്നു, തീയേറ്ററുകളിലും ശൂന്യത
കൊച്ചി: 2024-ന്റെ തുടക്കത്തില്‍ ബോക്‌സോഫീസ് കളക്ഷനില്‍ സര്‍വകാല റേക്കോര്‍ഡിട്ട മലയാള സിനിമയില്‍ വീണ്ടും ആളില്ലാക്കാലം. നുണക്കുഴി, വാഴ എന്നീ രണ്ട് സിനിമകളെ മാറ്റിനിര്‍ത്തിയാല്‍, ജൂലായിലും ആഗസ്റ്റിലുമായി ഇറങ്ങിയ സിനിമകളില്‍ 90 ശതമാനവും ഒരാഴ്ചപോലും തീയേറ്റില്‍ തികച്ചില്ല. മിനിമം പത്തുപേര്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ പല ഷോകളും മുടങ്ങുകയാണ്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് ഇപ്പോള്‍ പല റിലീസുകളും മാറ്റുകയാണ്. എക്കാലവും കാലാവസ്ഥയോടും, സാമൂഹിക സാഹചര്യങ്ങളോടും ചേര്‍ന്ന് കിടക്കുന്നതാണ് വിനോദ വ്യവസായവും. പ്രളയവും, ദുരന്തങ്ങളുമൊക്കെ തീയേറ്റര്‍ കളക്ഷനെയും ബാധിക്കും. വയനാട് ദുരന്തം മലയാള സിനിമയുടെ കളക്ഷനെയും ബാധിച്ചിരുന്നു. ഇതോടെ പല റിലീസുകളും മാറ്റി. ഇപ്പോള്‍ ഹേമകമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് താരങ്ങള്‍ അപഹാസ്യരായി നില്‍ക്കുന്നതും, മൊത്തതില്‍ സിനിമാ കളക്ഷനെ ബാധിക്കുന്ന ഘടകമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. 2024-ലെ ആദ്യ അര്‍ധവര്‍ഷം മലയാള സിനിമയെ സംബന്ധിച്ച് ഒരു ബ്ലോക്ക്ബസ്റ്റര്‍ വര്‍ഷമാണ്. മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം, ആവേശം, പ്രേമലു എന്നീ ചിത്രങ്ങള്‍ നൂറുകോടിക്ക് മുകളില്‍പോയി. ആദ്യ ആറു മാസത്തിനുള്ളില്‍ മലയാള സിനിമയുടെ ബോക്‌സ്…
Read More » -
നയരൂപീകരണ സമിതിയിലെ മുകേഷ് സാന്നിധ്യം; മഞ്ജുവിനും കരുണിനും അതൃപ്തി, കോണ്‍ക്ലേവില്‍ മാറ്റമില്ല
തിരുവനന്തപുരം: സമഗ്ര സിനിമാ നയത്തിന്റെ കരട് തയാറാക്കാന്‍ രൂപവത്കരിച്ച പത്തംഗ സമിതിയില്‍ ലൈംഗികപീഡന ആരോപണം നേരിടുന്ന നടന്‍ മുകേഷ് തുടരുന്നതില്‍ നടി മഞ്ജു വാര്യര്‍ക്ക് അടക്കം അതൃപ്തി. സമിതി അധ്യക്ഷന്‍ ഷാജി കരുണും മുകേഷിനെ അനുകൂലിക്കുന്നില്ല. അതിനിടെ തുടരണോ എന്നു തീരുമാനിക്കേണ്ടതു സംസ്ഥാന സര്‍ക്കാരാണെന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ മേധാവി കൂടിയായ ഷാജി എന്‍. കരുണ്‍ പ്രതികരിക്കുകയും ചെയ്തു. മുകേഷിനെ നീക്കുമെന്ന് തന്നെയാണ് സൂചന. നയരൂപവത്കരണത്തിനു മുന്നോടിയായി നവംബറില്‍ കൊച്ചിയില്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്ലേവ് കൂട്ടായ സമീപനത്തിനും തീരുമാനത്തിനുമാണ്. ഒരു വ്യക്തിയുടെ കാര്യമല്ലെന്നും പ്രതികരിച്ചു. എന്നാല്‍ കോണ്‍ക്ലേവിനെ അടക്കം മുകേഷ് നിയന്ത്രിക്കുന്നത് പേരുദോഷമാകുമെന്ന അഭിപ്രായം സിനിമയിലുള്ളവര്‍ക്കുണ്ട്. ഇത് കോണ്‍ക്ലേവിന്റെ മോടി കുറയ്ക്കുമെന്നാണ് വിലയിരുത്തല്‍. മുകേഷിനെതിരെ പീഡനാരോപണം പോലീസിന് കിട്ടിയാല്‍ കേസെടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ മുകേഷിനെ ഒഴിവാക്കുമെന്നാണ് ഏവരുടേയും പ്രതീക്ഷ. സിനിമാ വ്യവസായത്തിന്റെ വിവധ മേഖലകളെക്കുറിച്ചുള്ള വിശദമായ ഡേറ്റ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള…
Read More » -
ഇന്ന് തീയേറ്ററുകളിൽ ഉത്സവം: മീര ജാസ്‍മിന്‍, ഭാവന, മഞ്ജു വാര്യർ എന്നിവരുടേത് ഉൾപ്പടെ 9 സിനിമകള്‍ റിലീസിനെത്തുന്നു
സിനിമ വിവിധ ഭാഷകളില്‍ നിന്നായി ഇന്ന് കേരളത്തിലെ തീയറ്ററുകളില്‍ എത്തുന്നത് 9 സിനിമകള്‍. ഇതില്‍ 5 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന്. ഒപ്പം തമിഴ്, ഇംഗ്ലീഷ് ചിത്രങ്ങളുമുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരായ മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന എന്നിവരുടെ ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നു. മഞ്ജു വാര്യരുടെ ഫൂട്ടേജ്, ഭാവനയുടെ ഹണ്ട്, മീര ജാസ്മിന്റെ പാലും പഴവും എന്നിവയാണ് ഇന്ന് എത്തുന്ന ചിത്രങ്ങൾ. ഇതിൽ ഏത് നടിയുടെ ചിത്രമാകും ബോക്സോഫീസിൽ ഹിറ്റാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. വിശാഖ് നായരും ഗായത്രി അശോകുമാണ് മറ്റു പ്രധാന താരങ്ങൾ. ഓഗസ്റ്റ് 2ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് 23ലേക്ക് മാറ്റിയത്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ. ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന…
Read More » -
‘മണിച്ചിത്രത്താഴ്:’ ഗംഗയുടെ ആസക്തിയും നകുലന്റെ ഷണ്ഠത്വവും
കലവൂർ രവികുമാർ (ഡോക്ടർ സണ്ണിയായി മോഹൻലാലും നകുലനായി സുരേഷ് ഗോപിയും നാഗവല്ലിയായി ശോഭനയും നിറഞ്ഞാടിയ ‘മണിച്ചിത്രത്താഴ്’ 1993ലാണ് പുറത്തിറങ്ങിയത്. മധു മുട്ടം തിരക്കഥ രചിച്ച ഈ ഫാസിൽ ചിത്രം ഇപ്പോൾ റീ റിലീസ് ചെയ്തപ്പോഴും വൻ സ്വീകാര്യതയാണ് ലഭിച്ചത്. മലയാളത്തിന്റെ എക്കാലത്തെയും ഈ ഹിറ്റ് ക്ലാസിക് സിനിമയുടെ തിരക്കഥയിൽ ഒളിച്ചു വച്ച ചില നിഗൂഡതകളാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ അനാവരണം ചെയ്യുന്നത്) പണ്ട് ‘മണിച്ചിത്രത്താഴ്’ കണ്ട ഉടൻ യഥാർത്ഥത്തിൽ അസുഖം ഗംഗയ്ക്കല്ല നകുലനാണെന്നും, നകുലൻ ഷണ്ഠനാണെന്ന് വാദിച്ചതും, അതു ഉറപ്പാക്കാൻ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാൻ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തിൽ അടിച്ചു വന്നതും ഓർത്തു. ഇപ്പോൾ അതിനൊരു പ്രസക്തി ഉണ്ടല്ലോ. ഞാൻ അന്നു തിരുവനന്തപുരത്തു കേരളകൗമുദിയിൽ ജേർണലിസ്റ്റ് ട്രെയിനിയാണ്. ‘മണിച്ചിത്രത്താഴ്’ കണ്ടു വന്ന ഉടൻ വെള്ളിനക്ഷത്രം പത്രാധിപർ പ്രസാദ് ലക്‌ഷ്മണോട് പറയുന്നു: ‘നകുലൻ യഥാർത്ഥത്തിൽ ഷണ്ഠനാണ്. അതിനാൽ ഗംഗയ്ക്ക് അടുത്ത വീട്ടിലെ മഹാദേവനോട് തോന്നുന്ന കാമമാണ് ചിത്രത്തിന്റെ കഥ.’…
Read More » -
സമ്മാനമായി നല്‍കിയ വീടിനെ ചൊല്ലി തര്‍ക്കം, രംഭയ്ക്ക് ഗൗണ്ടമണി നല്‍കിയ വീട് തിരികെ ആവശ്യപ്പെട്ട് കുടുംബം
1996ല്‍ കാര്‍ത്തിക്കും ഗൗണ്ടമണിയും പ്രധാന വേഷങ്ങള്‍ ചെയ്ത ‘ഉള്ളത്തൈ അള്ളിത്താ’ എന്ന സിനിമ ഇപ്പോള്‍ ട്രെന്‍ഡിങ്ങിലാണ്. ന്യൂജനറേഷന്‍ വരെ റീല്‍ ചെയ്ത് ആഘോഷിക്കുന്ന ‘അഴകിയ ലൈല’ എന്ന സോങ് ഈ ചിത്രത്തിലേതാണ്. ഈ പാട്ടിന്റെ പ്രധാന ആകര്‍ഷണം നടി രംഭയുടെ തട്ടുപൊളിപ്പന്‍ പ്രകടനമായിരുന്നു. രംഭയുടെ യഥാര്‍ത്ഥ പേര് വിജയലക്ഷ്മി എന്നാണ്. സിനിമയിലെത്തിയ ശേഷമാണ് അത് രംഭയായി മാറിയത്. കരിയറിന്റെ ഉന്നതിയിലായിരുന്നപ്പോള്‍ തമിഴിലെ പ്രശസ്ത ഹാസ്യതാരം ഗൗണ്ടമണി ഒരു വീട് രംഭയ്ക്ക് സൗഹൃദത്തിന്റെ പുറത്ത് സമ്മാനമായി നല്‍കിയിരുന്നുവത്രെ. ഇപ്പോള്‍ ഈ വീട് ഇരുവരും തമ്മിലുള്ള വലിയൊരു യുദ്ധത്തിന് കാരണമായി തീര്‍ന്നിരിക്കുന്നുവെന്നാണ് തമിഴ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗണ്ടമണി നല്‍കിയ വീട് രംഭയില്‍ നിന്നും തിരികെ വാങ്ങാനുള്ള ശ്രമമാണ് നടന്റെ കുടുംബം നടത്തുന്നത്. വീട് തിരികെ വാങ്ങാനുള്ള ശ്രമം ഗൗണ്ടമണിയുടെ കുടുംബം ശക്തമാക്കിയതോടെ രംഭയും നിയമം ഉപയോഗിച്ച് ശക്തമായ പോരാട്ടം നടത്താന്‍ കളത്തില്‍ ഇറങ്ങി. വീട് സ്വന്തമാക്കാന്‍ ഇരുവരും കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍…
Read More » -
മാണിക്യനും കാര്‍ത്തുമ്പിയും വീണ്ടും! തേന്മാവിന്‍ കൊമ്പത്തും റീ റിലീസിന്
മലയാളത്തിലും റീ റിലീസുകളുടെ കാലമാണ്. മോഹന്‍ലാല്‍ നായകനായി വേഷമിട്ട വന്ന ചിത്രങ്ങള്‍ വീണ്ടും പ്രദര്‍ശനത്തിന് എത്തുമ്പോള്‍ സ്വീകാര്യതയുണ്ടാകുകയും കോടികള്‍ കൊയ്യുകയുമാണ്. അക്കൂട്ടത്തിലേക്ക് മറ്റൊരു മോഹന്‍ലാല്‍ ക്ലാസിക് ചിത്രവും എത്തുകയാണ്. മോഹന്‍ലാലിനെ നായക വേഷത്തിലെത്തിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്‍മാവിന്‍ കൊമ്പത്താണ് വീണ്ടുമെത്തുക. തേന്‍മാവിന്‍ കൊമ്പത്ത് 4കെ ക്വാളിറ്റിയോടെയാണ് തിയറ്ററുകളിലേക്ക് വീണ്ടും എത്തുക എന്നാണ് റിപ്പോര്‍ട്ട്. റീ റിലീസ് ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സായിരിക്കും. ലോകമെമ്പാടും അടുത്ത ആറ് മാസത്തിനുള്ളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തേന്‍മാവിന്‍ കൊമ്പത്ത് 1994ലാണ് പ്രദര്‍ശനത്തിനെത്തിയതും ചിത്രം മലയാളികളുടെയാകെ പ്രിയം നേടുകയും ചെയ്തത്. അക്കാലത്തെ ഒരു വന്‍ വിജയ ചിത്രമായി മാറാന്‍ തേന്‍മാവിന്‍ കൊമ്പത്തിന് സാധിച്ചിരുന്നു. കെ വി ആനന്ദായിരുന്നു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം. കെ വി ആനന്ദിന് ദേശീയ അവാര്‍ഡും മോഹന്‍ലാലിന്റെ തേന്‍മാവിന്‍ കൊമ്പത്തിലൂടെ ലഭിച്ചിരുന്നു. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു തുടങ്ങിയവര്‍ക്കൊപ്പം കവിയൂര്‍ പൊന്നമ്മ, കുതിരവട്ടം പപ്പു, ശരത് സക്‌സെന, ശങ്കരാടി,…
Read More » -
”ലളിത ജീവിതമാണ് എൻ്റേത്, നാലും നാലരക്കോടിയും വിലയുള്ള കാർ എനിക്കെന്തിനാണ്…?” നടൻ ജോൺ എബ്രഹാം സ്വന്തം ജീവിതം പറയുന്നു
“എന്റെ പ്രഥമ പരിഗണന പണത്തിനല്ല. ലാളിത്യത്തോടെ ജീവിക്കുന്നതാണ് എന്റെ ആഡംബരം. ഞാനൊരു മിഡിൽ ക്ലാസുകാരനാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നെക്കുറിച്ച് ചില ധാരണകൾ സ്വയം ഉണ്ടാക്കുന്നതിനോട് താത്പര്യമില്ല. എന്റെ സ്റ്റൈലിസ്റ്റിനോട് ചോദിച്ചാലറിയാം എനിക്ക് അത്രയധികം വസ്ത്രങ്ങളൊന്നുമില്ല എന്ന്. ഒരു സ്യൂട്ട്കെയ്സിൽ കൊള്ളാവുന്ന വസ്ത്രങ്ങളേ ഇന്നും കയ്യിലുള്ളൂ. സാധാരണ ചെരുപ്പാണ് ധരിക്കാറ്. ഓടിക്കാൻ ഒരു പിക്ക് അപ്പ് ട്രക്കുണ്ട്. ‘കുറച്ച് വിലയുള്ള കാർ വാങ്ങിക്കൂടേ’ എന്ന് ഡ്രൈവർ ഇടയ്ക്കിടെ ചോദിക്കും. ‘അതെന്തു കാര്യത്തിനാണെ’ന്നാണ് ഞാൻ തിരിച്ചു ചോദിക്കാറ്. ഷൂട്ടിങ്ങുള്ളപ്പോൾ പ്രൊഡക്ഷൻ യൂണിറ്റിൽ നിന്ന് ഇന്നോവ അയക്കും. വീട്ടിൽ നിന്ന് ഒരു കിലോമീറ്ററേയുള്ളൂ ഓഫീസിലേക്ക്. പിന്നെന്തിനാണ് നാലും നാലരക്കോടിയും വിലയുള്ള കാർ വാങ്ങുന്നത്. ഇത്തരം ആസ്തികളോടൊന്നും എനിക്ക് താത്പര്യമില്ല.” നടർജോൺ എബ്രഹാമിൻ്റെതാണ് ഈ വാക്കുകൾ. തന്റെ ലളിതമായ ജീവിതത്തെക്കുറിച്ച് ഒരഭിമുഖത്തിൽ താരം പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ജോൺ എബ്രഹാം നായകനായി എത്തുന്ന പുതിയ ചിത്രമാണ് വേദ. നിഖില്‍ അദ്വാനി…
Read More » -
ചിത്രീകരണം പൂര്‍ത്തിയാക്കി ഹിമുക്രി …
എക്‌സ് ആന്റ് എക്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ നവാഗതനായ പികെ ബിനുവര്‍ഗീസ് കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുകയും ചന്ദ്രകാന്തന്‍ പുന്നോര്‍ക്കോട്, മത്തായി താന്നിക്കോട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുകയും ചെയ്ത ചിത്രം ‘ഹിമുക്രി’ചിത്രീകരണം പൂര്‍ത്തിയായി. ഹിന്ദു മുസ്ലിം ക്രിസ്ത്യന്റെ ചുരുക്കെഴുത്താണ് ഹിമുക്രി. ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ മത വിഭാഗങ്ങള്‍ക്ക് അതീതമായി മാനവികതയ്ക്കും സ്‌നേഹത്തിനും സാഹോദര്യത്തിനും ഊന്നല്‍ നല്‍കുന്ന മഹത്തായ സന്ദേശമാണ് ഹിമുക്രി പ്രേക്ഷകര്‍ക്ക് പകരുന്നത്. ഞാറള്ളൂര്‍ ഗ്രാമത്തിലെ റിട്ടയര്‍ഡ് ലൈന്‍മാന്‍ ബാലന്‍പിള്ളയുടെ മകന്‍ മനോജിന്റെ ജീവിതത്തിലേക്ക് വ്യത്യസ്ത സാഹചര്യങ്ങളില്‍ കടന്നു വരുന്ന വ്യത്യസ്ഥ മതസ്ഥരായ മൂന്ന് പെണ്‍കുട്ടികളും തുടര്‍ന്നുണ്ടാകുന്ന രസകരങ്ങളായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അരുണ്‍ ദയാനന്ദാണ് മനോജ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം നന്ദുജയ്, ക്രിസ്റ്റി ബിനെറ്റ്, സ്വീറ്റി എബ്രഹാം, ശ്രീലക്ഷ്മി സന്തോഷ്, ശങ്കര്‍, കലാഭവന്‍ റഹ്‌മാന്‍, അംബിക മോഹന്‍, അമ്പിളി അമ്പാടി, ഷൈലജ എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനര്‍ – എക്‌സ് ആന്റ് എക്‌സ് ക്രിയേഷന്‍സ്, കഥ, സംവിധാനം – പികെ ബിനുവര്‍ഗീസ്,…
Read More » -
ഇളയരാജ ചോദിച്ചത് രണ്ടുകോടി; 60 ലക്ഷം കൊടുത്ത് സെറ്റാക്കി
മലയാളത്തില്‍ മാത്രമല്ല തമിഴ് ഉള്‍പ്പെടെ അന്യസംസ്ഥാനങ്ങളിലും ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിച്ച സിനിമയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ്. കമല്‍ഹാസന്‍ നായകനായ ഗുണ എന്ന ചിത്രത്തിലെ കണ്‍മണി അന്‍പോട് എന്ന ഗാനം ചിത്രത്തില്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. തന്റെ അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഗാനം ഉപയോഗിച്ചിച്ചതെന്നായിരുന്നു ഇളയരാജയുടെ പരാതി. ഇപ്പോഴിതാ ഇളയരാജയുമായുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി മഞ്ഞുമ്മല്‍ ടീം പ്രശ്‌നം പരിഹരിച്ചതായാണ് റിപ്പോര്‍ട്ട്. ചിത്രം വമ്പന്‍ വിജയമായി മാറിയതിന് പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാല്‍, ഗുണ നിര്‍മ്മാതാക്കളുടെ അനുമതിയോടെയായിരുന്നു ഗാനം ഉപയോഗിച്ചത് എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. രണ്ടുകോടി രൂപയാണ് ഇളയരാജ ആവശ്യപ്പെട്ടത്. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവില്‍ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ നല്‍കുകയായിരുന്നു എന്നാണ് വിവരം. 1991ല്‍ സന്താനഭാരതി സംവിധാനം ചെയ്ത ഗുണയ്ക്ക് വേണ്ടി ഇളയരാജ ഒരുക്കിയ ഗാനമാണ് കണ്‍മണി അന്‍പോട്…
Read More »