LIFE

  • കോടതി കയറിയിറങ്ങാൻ നേരമില്ല: ഗൂഗിൾ കൊടുക്കും നഷ്ടപരിഹാരം : വെറും 570 കോടി രൂപ 

          കാലിഫോർണിയ: കേസിനും കോടതി നടപടികൾക്കും പോകാതെ നഷ്ടപരിഹാരം കൊടുത്ത് പരാതി ഒത്തുതീർപ്പാക്കുക എന്നത് പൊതുവേ എല്ലാ നാട്ടിലും നടക്കുന്ന കാര്യമാണ്. ലോകപ്രശസ്ത സെർച്ച് എഞ്ചിനായ ഗൂഗിളും അങ്ങനെ ഒരു നഷ്ടപരിഹാരം കൊടുക്കുന്നതിന് തയ്യാറായിട്ടുണ്ട്. ഒന്നോ രണ്ടോ ലക്ഷമോ രണ്ടോ മൂന്നോ കോടിയോ അല്ല 570 കോടി രൂപയാണ് ഗൂഗിൾ നഷ്ടപരിഹാരമായി നൽകാൻ തയ്യാറായിരിക്കുന്നത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ സംഭാഷണങ്ങൾ ഗൂഗിൾ വോയ്‌സ് അസിസ്റ്റന്‍റ് രഹസ്യമായി റിക്കാർഡ് ചെയ്യുന്നതിനെതിരേ ഫയൽ ചെയ്തിരിക്കുന്ന സ്വകാര്യതാ ലംഘന കേസ്. കേസിലാണ് 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് ടെക് ഭീമനായ ഗൂഗിൾ സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഗൂഗിൾ തങ്ങൾക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു തെറ്റും സമ്മതിച്ചിട്ടില്ല.   കോടതി രേഖകൾ പ്രകാരം ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജില്ലാ ജഡ്‍ജി ബെത്ത്…

    Read More »
  • അമേരിക്കൻ തൊഴിലുകൾ അമേരിക്കക്കാർക്ക് : പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം: സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും ഇനി അമേരിക്കൻ പൗരന്മാർ മാത്രം: നിർദ്ദേശം നൽകി ടെക്സാസ ഗവർണർ

        ടെക്സാസ്: പഠിപ്പും കഴിവുമുള്ള അമേരിക്കക്കാർ ജോലിയില്ലാതെ തെക്കുവടക്ക് നടക്കുന്നത് ഒഴിവാക്കാനാണ് എന്ന പ്രഖ്യാപനത്തോടെ അമേരിക്കൻ തൊഴിലുകൾ അമേരിക്കക്കാർക്ക് എന്ന കർശന നിലപാടുമായി അമേരിക്ക മുന്നോട്ടുപോകുമ്പോൾ ആധിയേറുന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ തൊഴിൽ അന്വേഷികൾക്ക്.   സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ടെക്സാസ ഗവർണർ. അമേരിക്കൻ പൗരന്‍മാരായ തൊഴിലാളികളെ സംരക്ഷിക്കാനാണ് നീക്കമെന്നാണ് ടെക്സാസ് ഗവർണറായ ഗ്രെഗ് അബോട്ട് നിർദ്ദേശത്തേക്കുറിച്ച് വിശദമാക്കുന്നത്.   അമേരിക്കയിലെ തൊഴിലുകൾ അമേരിക്കക്കാർക്ക് ലഭിക്കണമെന്ന് വ്യക്തമാക്കിയാണ് 2027 മെയ് 31 വരെ പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ റിപ്പബ്ലിക്കൻ ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. ഫെഡറൽ പ്രോഗ്രാമിലെ ദുരുപയോഗങ്ങൾ തടയുന്നതിനും അമേരിക്കക്കാർക്ക് അവസരം ലഭിക്കുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തൽ.   സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾ, സർവ്വകലാശാലകൾ, ഇവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയിൽ പരിശോധന നടത്തിയതിന് പിന്നാലയാണ് നിർദ്ദേശം. ടെക്സസ് സമ്പദ്‌വ്യവസ്ഥ ടെക്സസിലെ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും പ്രയോജനകരമാകണമെന്ന് ഗ്രെഗ് അബോട്ട് വ്യക്തമാക്കുന്നത്. യോഗ്യരായ…

    Read More »
  • പാത്രം കഴുകിയതിന് പരിഹസിക്കുന്നവർക്ക് സുഖം കിട്ടിയെങ്കിൽ സന്തോഷമെന്ന് എം എ ബേബി: കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് താൻ കാത്തുസൂക്ഷിച്ചത്: സമൂഹമാധ്യമങ്ങളിൽ ആളാവാൻ വേണ്ടി ചെയ്തതല്ല

      ന്യൂഡല്‍ഹി: പാത്രം കഴുകിയതിനെ പരിഹസിച്ചും ട്രോളിയും സോഷ്യൽ മീഡിയയിൽ ആഘോഷിച്ചവർക്ക് അന്തസ്സുള്ള മറുപടിയുമായി എം എ ബേബി. താൻ പാത്രം കഴുകിയതിനെ പരിഹസിക്കുന്നതുകൊണ്ട് കുറച്ചുപേര്‍ക്കെങ്കിലും സുഖം കിട്ടിയെങ്കില്‍ അതില്‍ സന്തോഷിക്കുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് താന്‍ കാത്തുസൂക്ഷിച്ചതെന്നും തന്റെ മുന്‍ഗാമികള്‍ ചെയ്ത കാര്യങ്ങളാണ് അതൊക്കെയെന്നും എം എ ബേബി പറഞ്ഞു. കാണാപ്പണികള്‍ സ്ത്രീകള്‍ ചെയ്യണമെന്ന കാഴ്ച്ചപ്പാട് ശരിയല്ലെന്നും ബേബി ഓർമിപ്പിച്ചു സമൂഹമാധ്യമങ്ങളില്‍ ആളാവാന്‍ വേണ്ടി ചെയ്തതല്ല. എനിക്ക് അതിന്റെ ആവശ്യമില്ല. ജോലിത്തിരക്കുകള്‍ക്ക് ഇടയില്‍ പാത്രം കഴുകുന്ന ആളാണ് സുനില്‍ പി ഇളയിടം. നിരന്തരം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണത്. സ്ത്രീകള്‍ മാത്രം ചെയ്യേണ്ട കാര്യങ്ങളല്ല അത്. എല്ലാവരും ഒരുപോലെ ജോലികള്‍ ചെയ്യണം. കുറച്ചുദിവസങ്ങളായി നന്നായി പരിഹസിക്കുന്നുണ്ട്. അങ്ങനെ മനസുഖം കിട്ടി ചിലര്‍ക്ക്. കുറച്ചുപേര്‍ക്കെങ്കിലും സുഖം കിട്ടിയെങ്കില്‍ സന്തോഷം’: എം എ ബേബി പറഞ്ഞു. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. എല്ലാം…

    Read More »
  • പഴയ മുഖങ്ങൾക്ക് പകരം കോൺഗ്രസിൽ പുതുമുഖങ്ങൾ എത്തും : എംപിമാർ മത്സരിക്കേണ്ടെന്ന് കോൺഗ്രസ് നയ രൂപീകരണ സമിതി : അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡ് 

      ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ പുതുമുഖങ്ങൾക്ക് സാധ്യതയേറി. നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് കോണ്‍ഗ്രസില്‍ തീരുമാനം വന്നതോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരം ലഭിക്കുമെന്ന സ്ഥിതി വന്നത്.. എം പി കുപ്പായം അഴിച്ചുവെച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരളത്തിലേക്ക് വണ്ടി കയറാൻ ഒരുങ്ങിയ ചിലർക്ക് കോൺഗ്രസിന്റെ ഈ തീരുമാനം തിരിച്ചടിയാണ്. എംപിമാർ മത്സരിക്കേണ്ട എന്ന തീരുമാനം നയരൂപീകരണ സമിതിയുടേതാണ്.. എന്നാൽ ഹൈക്കമാൻഡാകും ഇതിൽ അന്തിമ തീരുമാനം എടുക്കുക. തർക്കമില്ലാതെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതിനാണ് മുൻഗണന നല്‍കുന്നത്. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്നും യോഗത്തില്‍ നേതാക്കൾ വ്യക്തമാക്കി. സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക തയാറാക്കാനും യോഗത്തിൽ തീരുമാനമായി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയും ഇതിനായി ചുമതലപ്പെടുത്തി. വിജയസാധ്യത മാത്രമാകും തെരഞ്ഞെടുപ്പിലെ മാനദണ്ഡമെന്ന് ദീപാ ദാസ് മുൻഷി പറഞ്ഞു. മൂന്നു സർവേ റിപ്പോർട്ടുകളുണ്ട്. അത് കണക്കിലെടുക്കുമെന്നും സാമുദായിക സന്തുലിതാവസ്ഥ പാലിക്കണമെന്നും അവർ പറഞ്ഞു. പരസ്പര സമ്മതമില്ലാതെ ഒരു ഘടകകക്ഷികളുടെയും സീറ്റ്…

    Read More »
  • വാതില്‍ തുറക്കും, പക്ഷേ, വില്‍പന എളുപ്പമാകില്ല; ഇപ്പോഴും ഇന്ത്യ ‘ഭരിക്കുന്നത്’ ജപ്പാന്‍ മാതൃക; ഇന്ത്യക്കാരെ അളന്നു മുറിച്ചു വണ്ടിയിറക്കുന്ന സുസുക്കിയും ഹ്യുണ്ടായിയും തുടരും; മത്സരിക്കുക ആഡംബര വാഹന കമ്പനികള്‍ തമ്മില്‍

    ന്യൂഡല്‍ഹി: അമേരിക്കന്‍ നികുതി വര്‍ധനയിലും ചൈനയുടെ ‘വിലക്കുറവ്’ യുദ്ധത്തിലും വലയുന്ന യൂറോപ്യന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ഇന്ത്യയിലേക്കുള്ള ഇറക്കുമതി നികുതി വെട്ടിക്കുറവ് ആശ്വാസകരമാകും. എന്നാല്‍, തദ്ദേശീയ കമ്പനികളും ജപ്പാനിലെ ചെറുകാറുകളും (compact Japanese kei cars) ആധിപത്യം പുലര്‍ത്തുന്ന കടുത്ത മത്സരമുള്ള ഒരു വിപണിയാണ് അവര്‍ക്കു നേരിടാനുള്ളത്. ചൊവ്വാഴ്ച ഒപ്പിടുന്ന കരാര്‍ പ്രകാരം, യൂറോപ്യന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി നികുതി 110 ശതമാനത്തില്‍നിന്ന് 40 ശതമാനമായി കുറയും. ഫോക്‌സ്വാഗണ്‍ (volkswagen), റെനോ (Renault) തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയുടെ വിശാലമായ വിപണിയിലേക്കുള്ള ഏറ്റവും വലിയ വാതിലാണു തുറക്കുന്നത്. ഈ നീക്കം കൊണ്ട് വിപണിയുടെ വാതിലിന്റെ അല്‍പം മാത്രമാണു തുറക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മിനി കൂപ്പറിനേക്കാള്‍ വലിപ്പം കുറഞ്ഞതും കുറഞ്ഞ വിലയുള്ളതുമായ ‘മാരുതി സുസുക്കി വാഗണ്‍ ആര്‍’ പോലുള്ള മോഡലുകളിലൂടെ സുസുക്കിയും ഹ്യുണ്ടായിയും നിലവില്‍ ഇന്ത്യന്‍ വിപണി ഭരിക്കുകയാണ്. ‘ഇതൊരു തുടക്കം മാത്രമാണ്. യൂറോപ്പില്‍ നിന്നുള്ള കയറ്റുമതിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ അത് പ്രീമിയം (ലക്ഷ്വറി) കാറുകളെ കുറിച്ച്…

    Read More »
  • ഒരു വിജയ് സിനിമ ഇത്രയും വൈകുന്നത് ഇത് ആദ്യം : ജനനായകന് വീണ്ടും തിരിച്ചടി : റിലീസ് ഇനിയും വൈകും: ആരാധകർ കടുത്ത നിരാശയിൽ 

    ചെന്നൈ: ജനനായകന്റെ കോടതി കയറിയിറങ്ങൽ അവസാനിക്കുന്നില്ല. ദൈർഘ്യമേറിയ ഒരു സിനിമ പോലെ ജനനായകന്റെ കോടതിയും കേസും നീണ്ടുപോകുന്നു. ഒരു വിജയ് സിനിമ റിലീസിനായി ഇത്രയും നീളുന്നത് ഒരുപക്ഷേ ഇത് ആദ്യമായിരിക്കാം. ചിത്രം ഇപ്പോൾ റിലീസാകും എന്ന പ്രതീക്ഷിച്ച കാത്തിരുന്ന ആരാധകർക്ക് കടുത്ത നിരാശ സമ്മാനിച്ചുകൊണ്ട് ജനനായകന്റെ റിലീസ് വീണ്ടും വൈകുമെന്ന് വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോടതിയിൽ നിന്ന്  ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ “യുഎ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി. സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ…

    Read More »
  • എല്ലാ കരാറുകളുടെയും മാതാവ്! ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്ന് ഭാഗത്തെ പ്രതിനിധീകരിക്കുന്ന വ്യാപാര കരാറില്‍ ഒപ്പിട്ടെന്നു മോദി; യൂറോപ്യന്‍ യൂണിയനുവേണ്ടി വിപണികള്‍ തുറന്നിട്ട് ഇന്ത്യ; അമേരിക്കയെ ഒഴിവാക്കിയുള്ള ലോക രാജ്യങ്ങളുടെ നീക്കത്തിന്റെ ഭാഗം

    ന്യൂഡല്‍ഹി: ലോക സമ്പദ്‌വ്യവസ്ഥയുടെ നാലിലൊന്നു ഭാഗത്തെ പ്രതിനിധീകരിക്കുന്ന ചരിത്രപരമായ ഒരു വ്യാപാര കരാറിന് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അന്തിമരൂപം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള അസ്ഥിരമായ ബന്ധങ്ങള്‍ക്കിടയില്‍ ഒരു ബദല്‍ സുരക്ഷാമാര്‍ഗം കണ്ടെത്താനുള്ള ഇരുപക്ഷത്തിന്റെയും നീക്കമായിട്ടാണിതിനെ വിലയിരുത്തുന്നത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍, ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയെ 27 രാഷ്ട്രങ്ങള്‍ ഉള്‍പ്പെടുന്ന യൂറോപ്യന്‍ യൂണിയനായി തുറന്നുനല്‍കാന്‍ ഈ കരാര്‍ വഴിയൊരുക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍. ഇന്നലെ കരാര്‍ ഒപ്പിട്ടെന്നു മോദി വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ആളുകള്‍ ഇതിനെ ‘എല്ലാ കരാറുകളുടെയും മാതാവ്’ എന്നാണ് വിളിക്കുന്നത്. ഈ കരാര്‍ ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കും യൂറോപ്പിലെ ദശലക്ഷക്കണക്കിന് ആളുകള്‍ക്കും വലിയ അവസരങ്ങള്‍ നല്‍കും. ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നിനെയും ഈ കരാര്‍ പ്രതിനിധീകരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ALSO READ യൂറോപ്യന്‍ വാഹനങ്ങള്‍ ഒഴുകും; ഇന്ത്യന്‍ വാഹനക്കമ്പനികള്‍…

    Read More »
  • ആരുമറിഞ്ഞില്ല, വീണ്ടും ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഭീകര ക്യാമ്പുകള്‍ തരിപ്പണമാക്കി; ശൗര്യചക്ര പ്രഖ്യാപനത്തിനു പിന്നാലെ വെളിപ്പെടുത്തല്‍; ജൂലൈ 11നും 13നും ഇടയില്‍ ആക്രമണം

    ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് വീണ്ടും നടത്തിയെന്ന് സമ്മതിച്ച് ഇന്ത്യ. ഇന്ത്യാ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ 2025 ജൂലൈ മാസത്തില്‍ നടത്തിയ ഓപ്പറേഷനെക്കുറിച്ച് റിപ്പബ്ലിക് ദിനത്തിലാണ് ഇന്ത്യ സ്ഥിരീകരിച്ചത്. ലഫ്റ്റനന്റ് കേണല്‍ ഗട്ടേജ് ആദിത്യ ശ്രീകുമാറിന് ശൗര്യചക്ര പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു സ്ഥിരീകരണം. ഈ ബഹുമതിക്കൊപ്പമുള്ള വിവരണത്തിലാണ് 2025 ജൂലൈയിലെ ഓപ്പറേഷന് ഇന്ത്യ ഔദ്യോഗികമായി അംഗീകാരം നല്‍കിയതിനെക്കുറിച്ച് പറയുന്നത്.   ജൂലൈ 11നും 13നും ഇടയില്‍ ഇന്ത്യ–മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ തന്ത്രപ്രധാനമായ നീക്കം നടത്തിയത് കേണല്‍ ശ്രീകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു. കുപ്രസിദ്ധ തീവ്രവാദികളടക്കം ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും ഇന്ത്യ അവകാശപ്പെടുന്നു. കേണലിന്‍റെ രഹസ്യമായ ആസൂത്രണത്തേയും ആക്രമണത്തേയും പ്രശംസിച്ച രേഖയില്‍ ഓപ്പറേഷന്‍റ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല.   തങ്ങളുടെ കിഴക്കന്‍ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഡ്രോണുകള്‍ ആക്രമിച്ചെന്ന് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍ഡിപെന്റന്റ് (ULFA-I) ജൂലൈ 13ന് പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍ ആരോപണം മാത്രമെന്ന് പറഞ്ഞ് ആ സംഭവത്തെ ഇന്ത്യ നിഷേധിക്കുകയും പിന്നീട് മൗനം പാലിക്കുകയും…

    Read More »
  • ആരും സ്വയം സ്ഥാനാര്‍ഥിയാകേണ്ട; സമയമാകുമ്പോള്‍ പാര്‍ട്ടി പറയും; മുന്നറിയിപ്പുമായി പിണറായി വിജയന്‍; ‘ചിലപ്പോള്‍ സ്ഥാനാര്‍ഥിയാകും, ചിലപ്പോള്‍ മാറേണ്ടിവരും’

    തിരുവനന്തപുരം: ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആകേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സമയമാകുമ്പോള്‍ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സിറ്റിങ് എംഎല്‍എമാര്‍ മണ്ഡലം ശ്രദ്ധിക്കുക. ചിലപ്പോള്‍ നിങ്ങള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും, ചിലപ്പോള്‍ മാറേണ്ടി വരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം താന്‍ നയിക്കും എന്ന് പറഞ്ഞ പിണറായി വീണ്ടും മല്‍സരിക്കുമോയെന്ന് വ്യക്തമാക്കിയില്ല. തുടര്‍ഭരണം ഉറപ്പ് എന്ന് പ്രതീക്ഷ പങ്കുവെച്ച മുഖ്യമന്ത്രി പാര്‍ട്ടി നിര്‍ദ്ദേശിച്ച ഭവന സന്ദര്‍ശനം എല്ലാ പ്രതിസന്ധികളും നീക്കുമെന്ന ഉപദേശവും നല്‍കി. തിരഞ്ഞെടുപ്പ് ഒരുക്കത്തിനായി ഇന്നലെ വൈകിട്ടായിരുന്നു മുഖ്യമന്ത്രി പങ്കെടുത്ത യോഗം ചേര്‍ന്നത്. കോന്നിയിലും ആറന്മുളയിലും നിലവിലെ അംഗങ്ങള്‍ തുടരും എന്ന മട്ടില്‍ ജില്ലാ സെക്രട്ടറി രാജു എബ്രഹാം പരാമര്‍ശം നടത്തിയിരുന്നു. ആറന്മുളയില്‍ വീണ ജോര്‍ജും കോന്നിയില്‍ കെ.യു.ജിനീഷ് കുമാറും തുടരുമെന്ന മട്ടിലായിരുന്നു ആ പരാമര്‍ശം, അതിനെതിരെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിശദീകരണം തേടിയിരുന്നു.  

    Read More »
  • ‘ഏകാധിപത്യം, തൊഴില്‍ നഷ്ടം, ഭീകരവാദം, പണക്കൊതി; ജീവിവര്‍ഗമെന്ന നിലയില്‍ നിലനില്‍പിനെ തന്നെ തീരുമാനിക്കും’; നിര്‍മിത ബുദ്ധി നീങ്ങുന്നത് അപകടകരമായ വഴിയില്‍; മുമ്പു പറഞ്ഞതെല്ലാം തള്ളിപ്പറഞ്ഞ് മുന്നറിയിപ്പുമായി എഐ കമ്പനി സിഇഒയുടെ ലേഖനം; പക്വതയില്ലാത്ത ലോകത്തെക്കുറിച്ച് ഭീതിയെന്നും ആന്ത്രോപ്പിക് തലവന്‍ ഡാരിയോ അമോഡേയ്

    ന്യൂയോര്‍ക്ക്: കൃത്യമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ മനുഷ്യബുദ്ധിയെ മറികടന്ന് നിര്‍മിത ബുദ്ധി (super-human intelligence) നാഗരികതയ്ക്കുതന്നെ ഭീഷണിയാകുമെന്ന് ലോകത്തെ ഏറ്റവും ശക്തവും ജനപ്രിയവുമായ എഐ സംവിധാനങ്ങളുടെ ശില്‍പിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡേയ് (Anthropic CEO Dario Amodei). നമ്മള്‍ ഒരു അഗ്നിപരീക്ഷയിലേക്കു കടക്കുകയാണെന്നും ഇത് അങ്ങേയറ്റം പ്രക്ഷുബ്ധവും അതുപോലെതന്നെ ഒഴിവാക്കാന്‍ കഴിയാത്തതുമാണ്. ഒരു ജീവിവര്‍ഗമെന്ന നിലയില്‍ നമ്മളുടെ നിലനില്‍പ്പിനെത്തന്നെ ഇതു തീരുമാനിക്കുമെന്നും അദ്ദേഹം 38 പേജുള്ള ലേഖനത്തില്‍ പറയുന്നു. ‘മനുഷ്യരാശിക്ക് ഊഹിക്കാനാവാത്ത അത്രയും വലിയ അധികാരം ലഭിക്കാന്‍ പോകുകയാണ്. എന്നാല്‍ നമ്മുടെ സാമൂഹികവും രാഷ്ട്രീയവും സാങ്കേതികവുമായ സംവിധാനങ്ങള്‍ക്ക് അത് കൈകാര്യം ചെയ്യാനുള്ള പക്വതയുണ്ടോ എന്നതു വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ്: ലോകത്തിലെ ഏറ്റവും നൂതനമായ എല്‍എല്‍എം (LLM systems) സംവിധാനങ്ങള്‍ നിര്‍മ്മിച്ച കമ്പനിയാണ് അമോഡേയുടെ ആന്ത്രോപിക്. അവരുടെ പുതിയ ‘ക്ലോഡ് ഓപ്പസ് 4.5’ (Claude Opus 4.5), കോഡിംഗ് ടൂളുകള്‍ എന്നിവ സിലിക്കണ്‍ വാലിയിലെ വലിയ ചര്‍ച്ചാവിഷയമാണ്. ആന്ത്രോപിക്കിന്റെ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള…

    Read More »
Back to top button
error: