LIFE

  • കോൺഗ്രസ് കാത്തിരിക്കുന്നു: തരൂർ പങ്കെടുക്കുമോ അതോ വിട്ടുനിൽക്കുമോ : കോൺഗ്രസ് പാർലമെന്‍ററി നയ രൂപീകരണ യോഗത്തിൽ ശശി തരൂർ പങ്കെടുക്കില്ലെന്ന് സൂചന

    തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന ദേശീയ നേതൃത്വങ്ങൾ നോക്കിയിരിക്കുകയാണ് – ഇന്നത്തെ കോൺഗ്രസ് പാർലമെന്ററി നയരൂപീകരണ യോഗത്തിൽ ശശി തരൂർ എംപി പങ്കെടുക്കുമോ ഇല്ലയോ എന്നറിയാൻ. തരൂർ കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്തമായിരിക്കുമ്പോഴാണ് നിർണായക പാർട്ടി യോഗങ്ങളിൽ പങ്കെടുക്കാതെ തരൂർ വിട്ടുനിൽക്കുന്നത്. ഇന്ന് നടക്കുന്ന കോൺഗ്രസ് പാർലമെന്ററി നായർ രൂപീകരണ യോഗത്തിൽ പങ്കെടുക്കാനായി തരൂരിന് പാർട്ടി നേതൃത്വം കത്ത് നൽകിയിരുന്നു. ഈ കത്തിലെ നിർദ്ദേശം തരൂർ അനുസരിക്കുമോ ഇല്ലയോ എന്നതാണ് പ്രധാന ചോദ്യം   ബുധനാഴ്ച നടക്കാനിരുന്ന രാഹുൽ ഗാന്ധിയുമായുള്ള ചർച്ചക്കും ഇതുവരെ ശശി തരൂർ സന്നദ്ധത അറിയിച്ചിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബുധനാഴ്ചയിൽ ഒരു പുസ്തക പ്രകാശന ചടങ്ങ് മാത്രമാണ് ശശി തരൂർ തന്റെ പരിപാടികളിൽ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ദുബായിയിൽ നിന്ന് ഇന്ന് ഡൽഹിയിൽ തരൂർ തിരിച്ചെത്തും.       അതേസമയം, തരൂർ സിപിഎമ്മിന് കൈ കൊടുക്കുമോ എന്ന കാര്യത്തിൽ ആകാംക്ഷ തുടരുകയാണ്. കൊച്ചിയിലെ മഹാ പഞ്ചായത്ത് യോഗത്തിൽ രാഹുൽ അവഗണിച്ചതിൽ…

    Read More »
  • ‘അവസാന ബന്ദിയുടെ മൃതദേഹവും കൈമാറി; ഹമാസ് ഏറെ സഹായിച്ചു’; ഗാസ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി; ഇനി ഹമാസിന്റെ നിരായുധീകരണമെന്ന് ട്രംപ്; ചര്‍ച്ചകള്‍ ഈയാഴ്ച തുടങ്ങുമെന്ന് അമേരിക്ക

    ന്യൂയോര്‍ക്ക്: അവസാനത്തെ ഇസ്രയേലി ബന്ദിയുടെ മൃതദേഹം കണ്ടെത്താന്‍ ഹമാസ് സഹായിച്ചെന്നും ഇനി ആയുധംവച്ചു കീഴടങ്ങണമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ആക്‌സിയോസിന് അനുവദിച്ച അഭിമുഖത്തിലാണ് ഗാസയുടെ ഭാവി സംബന്ധിച്ച കരാറിലെ രണ്ടാംഘട്ടത്തിലേക്കു കടക്കുന്നതിനെക്കുറിച്ചു ട്രംപ് വ്യക്തമാക്കിയത്. റാന്‍ ഗ്വിലിയുടെ (—) മൃതദേഹം കൂടി കണ്ടെടുത്തതോടെ, ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ ഇസ്രായേലി ബന്ദികളും ഇപ്പോള്‍ തിരിച്ചെത്തിയിട്ടുണ്ട്. ട്രംപിന്റെ സമാധാന കരാറിനെ സംബന്ധിച്ചിടത്തോളം ഇതു നിര്‍ണായക നിമിഷമായിട്ടാണു വിലയിരുത്തുന്നത്. അതേസമയം, ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള റഫ അതിര്‍ത്തി ഈ ആഴ്ച അവസാനം ‘പരിമിതമായ’ തോതില്‍ വീണ്ടും തുറക്കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. അതിര്‍ത്തി തുറക്കുന്നതും ഗ്വിലിയുടെ മൃതദേഹം മടക്കിക്കൊണ്ടുവരുന്നതും ട്രംപിന്റെ കരാറിലെ ഒന്നാം ഘട്ടത്തിലെ അവസാനത്തെ പ്രധാന തടസങ്ങളായിരുന്നു. ഇതു നീങ്ങുന്നതോടെ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കും. ഗാസയെ തീവ്രവാദ മുക്തമാക്കുന്നതും അവിടെ സര്‍ക്കാരിനെയും സുരക്ഷാ സേനയെയും കൊണ്ടുവരുന്നതും ഇതില്‍ ഉള്‍പ്പെടും. മൃതദേഹത്തിനായുള്ള തിരച്ചിലും തിരിച്ചറിയല്‍ പ്രക്രിയയും ‘വളരെ പ്രയാസകരമായിരുന്നെന്നു ട്രംപ് പറഞ്ഞു.…

    Read More »
  • റീലോ ജയിലോ: ഷിംജിത ജയിലിന് പുറത്തിറങ്ങുമോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും: പുറത്തിറങ്ങിയാൽ കൂടുതൽ ആത്മഹത്യകൾ ഇനിയും ഉണ്ടാകുമെന്ന് പ്രോസിക്യൂഷൻ

      കോഴിക്കോട് : താൻ എടുത്ത ഒരു വീഡിയോ ഒരാളുടെ മരണത്തിന് ഇടയാക്കിയ കേസിൽ ഇന്ന് കോടതി മുറിയിൽ എത്തുന്ന ഷിംജിതയ്ക്ക് റീലോ ജയിലോ കിട്ടുക എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യ കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുക. കേസില്‍ നേരത്തെ അറസ്റ്റിലായ ഷിംജിത നിലവില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ജാമ്യാപേക്ഷയില്‍ വാദം നടക്കുന്നതിനിടെ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിക്ക് സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി കുറ്റം ചെയ്തുവെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി ഇനിയും…

    Read More »
  • അമ്പാനെ ശ്രദ്ധിക്കണം നമ്മുടെ ഘടകകക്ഷികളാണ് : ജയിപ്പിക്കാൻ കൂടെ നിൽക്കണം : ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി

      പത്തനംതിട്ട : അങ്ങനെ പാർട്ടി സ്ഥാനാർത്ഥികൾ മാത്രം ജയിച്ചാൽ തുടർഭരണം കിട്ടില്ല എന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാം, വീണ്ടുമൊരു ഭരണത്തുടർച്ച കിട്ടണമെങ്കിൽ കൂടെ നിൽക്കുന്നവരും വിജയിക്കണം. എൽഡിഎഫിലെ വല്യേട്ടൻ എന്ന്‌ സിപിഎമ്മിനെ പറയാറുണ്ടെങ്കിലും വല്യേട്ടൻ കൂടപ്പിറപ്പുകളെ കൂടി ശ്രദ്ധയോടെ നോക്കുന്ന കാര്യഗൗരവമുള്ള വല്യേട്ടനാണ്. അതുകൊണ്ടാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കാരോട് ഘടകകക്ഷികളുടെ കാര്യം കൂടി ഗൗരവത്തോടും ശ്രദ്ധയോടും കാണണമെന്ന് വല്യേട്ടൻ കൽപ്പിച്ചിരിക്കുന്നത്. പലപ്പോഴും ഘടകകക്ഷികളുടെ പരാതികളിൽ ഒന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിനും മറ്റും പ്രധാന കക്ഷിക്കാർ ശ്രദ്ധിച്ചില്ല എന്നത്. എന്നാൽ ഇത്തവണ സിപിഎം എല്ലാ ഘടകകക്ഷികളെയും തങ്ങൾക്കൊപ്പം നിർത്തിക്കൊണ്ട് ഒരേതരത്തിലുള്ള പ്രചരണത്തിനാണ് കോപ്പുകൂട്ടുന്നത്. ഏതു വിധേനയും തുടർഭരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രചരണത്തിൽ തുടങ്ങി സർവ്വ മേഖലകളിലും യോജിപ്പോടെ ഒരേപോലെ എല്ലാവരെയും കൊണ്ടുപോകാനാണ് പാർട്ടി തീരുമാനം. ഘടകകക്ഷികൾ മത്സരിക്കുന്ന സീറ്റുകളിൽ പാർട്ടിയുടെ ശ്രദ്ധ കുറയരുതെന്ന് പാര്‍ട്ടി നേതാക്കളോട് മുഖ്യമന്ത്രി നിർദ്ദേശിച്ചത് തന്നെ ഇതിന്റെ ഭാഗമാണ്.സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ്…

    Read More »
  • അമേരിക്കന്‍ വിമാന വാഹിനി കപ്പലും അനുബന്ധ കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്ത്; ഇറാനെ ലക്ഷ്യമിട്ടെന്നു സൂചന; യുദ്ധ വിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തിടുക്കത്തില്‍ നീക്കി പെന്റഗണ്‍; ഇന്റര്‍നെറ്റ് നിയന്ത്രണത്തില്‍ തവിടു പൊടിയായി ഇറാനിലെ ബിസിനസ് മേഖല

    ന്യൂയോര്‍ക്ക്: അമേരിക്കയുടെ വിമാനവാഹിനിക്കപ്പലും അനുബന്ധ കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്തെത്തിയെന്നു റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപ് മേഖലയില്‍ അമേരിക്കയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനോ ഇറാനെ ആക്രമിക്കാനോ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തുന്നതെന്നും സൂചന. കപ്പലുകള്‍ എത്തിയ വിവരം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു സ്ഥിരീകരിച്ചു. യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലുള്ള മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് വിമാന വാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും നിരവധി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും പ്രവേശിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്കയുടെ ഒരു വലിയ പടക്കപ്പല്‍ നിര — ഇറാന് നേരെ നീങ്ങുന്നുണ്ടെന്നും എന്നാല്‍ അത് ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇറാനിലെ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തില്‍, ഈ മാസമാദ്യം ഏഷ്യ-പസഫിക് മേഖലയില്‍ നിന്നാണ് ഈ യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടത്. പ്രതിഷേധക്കാരെ കൊല്ലുന്നത് ഇറാന്‍ തുടരുകയാണെങ്കില്‍ ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ ഇപ്പോള്‍ ശമിച്ചിട്ടുണ്ട്. കൊലപാതകങ്ങള്‍ കുറഞ്ഞുവരികയാണെന്നും തടവുകാരെ വധിക്കാനുള്ള പദ്ധതികള്‍ നിലവിലില്ലെന്ന്…

    Read More »
  • വനിതാ പ്രീമിയര്‍ ലീഗില്‍ ചരിത്രം പിറന്നു; ആദ്യ സെഞ്ചുറി തികച്ച് നാറ്റ് സ്‌കിവര്‍ ബ്രന്റ്; ഈ റെക്കോര്‍ഡ് ആര്‍ക്കും തകര്‍ക്കാനാകില്ല!

    വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആദ്യ സെഞ്ചറി പിറന്നു. ഇംഗ്ലീഷ് താരം നാറ്റ് സ്കിവര്‍–ബ്രന്‍റ് ആണ് ഡബ്ല്യുപിഎല്ലിലെ ആദ്യശതകം എന്ന തകര്‍ക്കപ്പെടാനാകാത്ത റെക്കോര്‍ഡിന് ഉടമയായത്. മുംബൈ താരമായ സ്കിവര്‍–ബ്രന്‍റ്  റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വെറും 57 പന്തില്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 16 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതാണ് ചരിത്രം കുറിച്ച ഇന്നിങ്സ്. സ്കിവര്‍–ബ്രന്‍റിന്‍റെ മികവില്‍ മുംബൈ 4 വിക്കറ്റിന് 199 റണ്‍സ് എന്ന കൂറ്റന്‍ സ്കോറും കുറിച്ചു.   പത്തുതവണയാണ് ഡബ്ല്യുപിഎല്ലില്‍ ബാറ്റര്‍മാര്‍ തൊണ്ണൂറോ അതിലേറെയോ റണ്‍സ് സ്കോര്‍ ചെയ്തത്. സീസണിന്‍റെ തുടക്കത്തില്‍ സ്മൃതി മന്ഥാനയും സോഫീ ഡിവൈനും സെഞ്ചറിക്കരികില്‍ എത്തിയിരുന്നെങ്കിലും തൊണ്ണൂറുകളില്‍ വീണു. ഇത് ആവര്‍ത്തിക്കരുതെന്നുറപ്പിച്ചാണ്    നാറ്റ് സ്കിവര്‍–ബ്രന്‍റ്  വഡോദരയില്‍ ബാറ്റുവീശിയത്. മൂന്നാം ഓവറില്‍ മുംബൈ ഒരുവിക്കറ്റിന് 16 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സ്കിവര്‍–ബ്രന്‍റ് ക്രീസിലെത്തിയത്. ഓപ്പണര്‍ ഹെയ്‍ലി മാത്യൂസിനൊപ്പം വെറും 73 പന്തില്‍ 131 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അവസാനഘട്ടത്തില്‍ ക്യാപ്റ്റന്‍…

    Read More »
  • സെക്കന്‍ഡില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍! ആളില്ല, വെളിച്ചമില്ല, ഇടവേളകളില്ല! 11 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പം; ഞെട്ടിച്ച് ഹൈപ്പര്‍-ഐഎംപി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ പുത്തന്‍ ഫാക്ടറി; ഭാവിയില്‍ തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത് ഇങ്ങനെയൊക്കെ

    ബീജിംഗ്: 24 മണിക്കൂര്‍ പ്രവര്‍ത്തനം, വെളിച്ചമില്ല, മനുഷ്യന്റെ തരിപോലും കണ്ടുപിടിക്കാനില്ല. മണിക്കൂറില്‍ നിര്‍മിക്കുന്നത് ആയിരക്കണക്കിനു ഫോണുകള്‍! ചൈനയുടെ ടെക്‌നോളജി കുതിപ്പിനു മറ്റൊരു നാഴികക്കല്ലാകുകയാണ് ഷവോമിയുടെ ഈ ആളില്ലാ ഫാക്ടറി. ഏകദേശം 11 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള (81,000 ചതുരശ്ര മീറ്റര്‍) ഈ അത്യാധുനിക ഫാക്ടറി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെ ഒരു മനുഷ്യന്‍ പോലുമില്ല. വെളിച്ചമില്ല, ഇടവേളകളില്ല, ഷിഫ്റ്റ് മാറ്റങ്ങളില്ല. പൂര്‍ണമായും യന്ത്രവല്‍കൃതമായ അന്തരീക്ഷത്തില്‍ മെഷീനുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഡാര്‍ക്ക് ഫാക്ടറിയെന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. ഓണ്‍-സൈറ്റ് ജീവനക്കാരില്ലാതെ പൂര്‍ണമായും സ്വയം നിയന്ത്രണത്തിലാണിതു പ്രവര്‍ത്തിക്കുന്നത്. മെറ്റീരിയലുകള്‍ കൈകാര്യം ചെയ്യുന്നത് മുതല്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത് വരെയുള്ള നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും ഇതിലെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇത് സാധാരണ അര്‍ത്ഥത്തിലുള്ള വ്യവസായ ഓട്ടോമേഷനല്ല; മറിച്ച് കൃത്രിമബുദ്ധി (എഐ), റോബോട്ടിക്‌സ്, തത്സമയ ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സങ്കീര്‍ണമായ സംയോജനമാണ്. ഇതിലൂടെ ഫാക്ടറിക്ക് സ്വന്തം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തെറ്റുകള്‍ തിരുത്താനും സാധിക്കുന്നു. ഷവോമി സ്വന്തമായി…

    Read More »
  • യൂറോപ്യന്‍ വാഹനങ്ങള്‍ ഒഴുകും; ഇന്ത്യന്‍ വാഹനക്കമ്പനികള്‍ നേരിടേണ്ടി വരിക കടുത്ത മത്സരം; പ്രാദേശിക ഡീലര്‍ഷിപ്പുകള്‍ കുതിക്കും; ഓഹരി വിപണി മാറിമറിയും; ഇറക്കുമതി തീരുവ കുറയ്ക്കല്‍ ഭാവിയില്‍ വരുന്ന വമ്പന്‍ നയം മാറ്റങ്ങളുടെ സൂചനയെന്ന് വിദഗ്ധര്‍

    ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ഇന്ന് ഓട്ടോമൊബൈല്‍ വിപണികള്‍ക്കു നിര്‍ണായകമാകും. യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി തീരുവയില്‍ വലിയ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍, ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ഇന്ത്യയിലെ മത്സരരംഗത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന ചര്‍ച്ചകള്‍ക്കും വഴിതുറന്നു. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, യൂറോപ്യന്‍ കാറുകളുടെ ഇറക്കുമതി തീരുവ നിലവിലുള്ള 110 ശതമാനത്തില്‍ നിന്ന് ഏകദേശം 40 ശതമാനമായി ഇന്ത്യ കുറച്ചേക്കാം. കാലക്രമേണ കൂടുതല്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്. ഇത് സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യന്‍ വാഹന വിപണി തുറന്നുകൊടുക്കുന്ന ഏറ്റവും സുപ്രധാനമായ നടപടിയായിരിക്കും ഇത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരു വ്യാപാര കരാര്‍ അന്തിമമാക്കുന്നതിലേക്ക് അടുക്കുമ്പോള്‍ നിര്‍ദ്ദിഷ്ട തീരുവ കുറയ്ക്കല്‍ വലിയൊരു നയമാറ്റത്തെയാണു സൂചിപ്പിക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 27 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഈ കൂട്ടായ്മയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങളുടെ, പ്രത്യേകിച്ച് 15,000 യൂറോയ്ക്ക് (16 ലക്ഷത്തിന്) മുകളില്‍ വിലയുള്ളവയുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ നരേന്ദ്ര…

    Read More »
  • സ്വര്‍ണവിലയില്‍ ഇന്നും റെക്കോഡ്; പവന് കൂടിയത് 1800 രൂപ; രാജ്യാന്തര വിപണിയിലും കുതിപ്പ്‌

    സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോർഡിൽ. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവൻ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വില വർധിക്കുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളിയും കുതിച്ചുയരുകയാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതോടെ സ്വർണവില ഔൺസിന് ചരിത്രത്തിലാദ്യമായി 5,000 ഡോളർ കടന്നു. രണ്ട് ശതമാനത്തിലധികം വില വർധിച്ച് 5,090 ഡോളർ വരെ എത്തിയ ശേഷം നിലവിൽ 5,080 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആളുകൾ സുരക്ഷിത നിക്ഷേപം തേടിയതും, യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും, കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് കൂട്ടിയതും, ഇടിഎഫുകളിലേക്കുള്ള ഒഴുക്ക് വർധിച്ചതുമാണ് വില വർധിക്കാൻ പ്രധാന കാരണമായത്. ഇന്നത്തെ വിപണി വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് ഏകദേശം 1.35 ലക്ഷം രൂപയെങ്കിലും ചെലവ് വരും. സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലി സാധാരണയായി മൂന്ന് ശതമാനം മുതൽ 30 ശതമാനം വരെയാണ്. സ്വർണ്ണത്തിന്റെയും പണിക്കൂലിയുടെയും ആകെ…

    Read More »
  • കാര്‍ ബുക്ക് ചെയ്‌തോ? അല്‍പം കാത്തിരുന്നാല്‍ വിദേശ കാറുകള്‍ വിലക്കുറവില്‍ വാങ്ങാം! യൂറോപ്പില്‍നിന്നുള്ള വാഹന ഇറക്കുമതി നികുതി 70 ശതമാനം വെട്ടിക്കുറയ്ക്കും; സ്വതന്ത്ര വ്യാപാര കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍; അമേരിക്കയെ വെട്ടാന്‍ ഇന്ത്യയുടെ വമ്പന്‍ നീക്കം

    ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കുള്ള നികുതി വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായിട്ടാണ് 110 ശതമാനം ഇറക്കുമതി തീരുവ 40 ശതമാനമാക്കി കുറയ്ക്കുന്നത്. ഇതു പിന്നീടു പത്തു ശതമാനമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ട്. ഇരുപക്ഷവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടിഎ) ചൊവ്വാഴ്ചയോടെ യാഥാര്‍ത്ഥ്യമായേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് രാജ്യത്തെ വലിയ വിപണി വിദേശ കമ്പനികള്‍ക്കായി തുറന്നു കൊടുക്കാന്‍ നീക്കം. 15,000 യൂറോയ്ക്ക് (ഏകദേശം 17,739 ഡോളര്‍- 16 ലക്ഷത്തിലേറെ രൂപ) മുകളില്‍ വിലയുള്ള പരിമിതമായ എണ്ണം കാറുകളുടെ നികുതി ഉടനടി കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ തീരുമാനിച്ചെന്നു ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ സൂചിപ്പിച്ചു. കാലക്രമേണ നികുതി 10 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. ഇത് ഫോക്സ്വാഗണ്‍, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കും. ചര്‍ച്ചകള്‍ രഹസ്യമായതിനാലും അവസാന നിമിഷം മാറ്റങ്ങള്‍ ഉണ്ടായേക്കാവുന്നതിനാലും വിവരങ്ങള്‍ നല്‍കിയവര്‍ പേര് വെളിപ്പെടുത്താന്‍ തയാറായില്ല.…

    Read More »
Back to top button
error: