Life Style

    • എന്തു പറ്റി ഫ്രണ്ടിന്? പുടിന്‍ മുതല്‍ മസ്‌ക് വരെ തോളില്‍ കൈയിട്ടവരെല്ലാം മറുചേരിയില്‍; നെതന്യാഹുവും കണ്ടു ഇരട്ടമുഖം; ഇപ്പോള്‍ വിശ്വഗുരുവും; റഷ്യന്‍ എണ്ണയില്‍ തെന്നി ഇന്ത്യയുടെ വിദേശ നയം; കൃഷി മുതല്‍ സാമ്പത്തിക മാന്ദ്യംവരെ; ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

      ന്യൂഡല്‍ഹി: ‘അവര്‍ റഷ്യയില്‍നിന്ന് യുറേനിയവും പല്ലാഡിയവും ഇറക്കുമതി ചെയ്യുന്നു. എന്നിട്ട് ഇന്ത്യ കുഴപ്പക്കാരെന്നു പറയുന്നു. ഇതില്‍നിന്ന് ഇന്ത്യ പാഠം പഠിക്കണം. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തിരിച്ചും നികുതി ചുമത്തണം…’ പറയുന്നതു മറ്റാരുമല്ല. പഹല്‍ഗാം ആക്രമണത്തിനുശേഷം യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ നാവായി മാറിയ ശശി തരൂര്‍. ട്രംപിന് ഒരു മറുപടിയെങ്കിലും പറയാനുള്ള ധൈര്യം കാട്ടണമെന്നു കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യയിലെ വ്യാപാര മേഖലയില്‍ കടുത്ത സമ്മര്‍ദമുണ്ടാക്കിയാണ് ട്രംപിന്റെ 25 ശതമാനം നികുതി ചുമത്തലും പിന്നീടുള്ള അധിക നികുതി ചുമത്തലും കടന്നുപോകുന്നത്. 2020ലെ ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം ചൈനയുമായി വ്യാപാരമെല്ലാം വേണ്ടെന്നുവച്ച് ‘ഫ്രണ്ടി’ന്റെ തോളില്‍ കൈയിട്ട വിശ്വഗുരുവിന്റെ നില അല്‍പം പരുങ്ങലിലാണ്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത സ്ഥിതി. അമേരിക്കയിലേക്കുള്ള കയറ്റുമതിയിലുണ്ടാകുന്ന പ്രതിസന്ധികള്‍ ഇന്ത്യയുടെ ജിഡിപിയുടെ 40 ബേസിസ് പോയിന്റുകള്‍ തുടച്ചു നീക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടയിലാണ് ട്രംപ് 25 ശതമാനം തീരുവകൂടി ചുമത്തുമെന്ന വാര്‍ത്തകളും പുറത്തുവരുന്നത്. ഒരിക്കല്‍ ട്രംപിനെ ‘മൈ ഫ്രണ്ട്’ എന്നു വിളിച്ച മോദിയെ…

      Read More »
    • 75 വീടുകളിലായി 47 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍! ‘മധോപട്ടി’യെന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ‘യുപിഎസ്‌സി ഫാക്ടറിയായ’ ഗ്രാമം

      ലോകത്തെ തന്നെ ഏറ്റവും കഠിനമായ റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഒന്നാണ് യു.പി.എസ്.സി നടത്തുന്ന സിവില്‍ സര്‍വീസസ് പരീക്ഷ. ഐഎഎസ്, ഐപിഎസ് അല്ലെങ്കില്‍ ഐഎഫ്എസ് എന്ന ലക്ഷ്യവുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് എല്ലാ വര്‍ഷവും പരീക്ഷ എഴുതുന്നത്. എന്നാല്‍, വെറും 4,000 പേര്‍ മാത്രം താമസിക്കുന്ന, ഈ ചെറിയ ഗ്രാമമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ രാജ്യത്തിന് സംഭാവന ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലെ മധോപട്ടി എന്ന ഗ്രാമമാണ് ഇന്ത്യയിലെ ‘യുപിഎസ്‌സി ഫാക്ടറി’ എന്നറിയപ്പെടുന്നത്. വെറും 4000 പേരാണ് ഈ ഗ്രാമത്തില്‍ താമസിക്കുന്നത്. ആകെ 75 വീടുകളാണ് ഇവിടെയുള്ളത്. ഓരോ വീട്ടിലും കുറഞ്ഞത് ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെങ്കിലുമുണ്ട്. സിവില്‍ സര്‍വീസിന് പുറമെ ഐഎസ്ആര്‍ഒ, ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍, ലോക ബാങ്ക് എന്നിവയിലും ഉന്നത സ്ഥാനത്തിരിക്കുന്ന മാധോപട്ട ഗ്രാമവാസികളുമുണ്ട്. 1952ല്‍ ഐഎഫ്എസില്‍ ചേര്‍ന്ന ഇന്ദു പ്രകാശ് സിങ്ങാണ് ഗ്രാമത്തില്‍ നിന്നും ആദ്യമായി യുപിഎസ്സി പരീക്ഷ പാസായി സിവില്‍…

      Read More »
    • ചെങ്കടലില്‍ തക്കംപാര്‍ത്ത് ഹൂതികള്‍; ഇന്ത്യയുടെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍; രാജ്യത്തിന്റെ 99 ശതമാനം രാജ്യാന്തര ഡാറ്റാ ട്രാഫിക്കും ചെങ്കടലിലൂടെ; കേബിളുകള്‍ മുറിഞ്ഞാല്‍ ‘ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്’; അറ്റകുറ്റപ്പണിയും വെല്ലുവിളി നിറഞ്ഞത്

      സനാ: ചെങ്കടലില്‍ ഹൂതികളുടെ ആക്രമണത്തില്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയും ആശങ്കയില്‍. ചെങ്കടലില്‍ കപ്പലുകളെ ആക്രമിക്കുന്നതിനൊപ്പം കടലിനടിയിലെ കേബിളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് കമ്പനികളെ പുതിയ വഴികള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. രാജ്യത്തിന്റെ 99 ശതമാനം അന്താരാഷ്ട്ര ഡാറ്റാ ട്രാഫിക്കും കടന്നുപോകുന്നതിനാല്‍ ഇന്ത്യയുടെ ഡിജിറ്റല്‍ കണക്ടിവിറ്റിയില്‍ സബ്‌സീ കേബിളുകള്‍ നിര്‍ണായകമാണ്. കേബിളുകളുടെ അറ്റകുറ്റപ്പണിക്കായി മേഖലയിലെത്തുന്ന കപ്പലുകളെ ഹൂതികള്‍ ഭീഷണിപ്പെടുത്തുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമാണ്. ആക്രമണ ഭീഷണി ഉയര്‍ന്നതോടെ കേബിളുകളുടെ സുരക്ഷയ്ക്കുള്ള ഇന്‍ഷൂറന്‍സ് തുകയും പലമടങ്ങ് വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ സ്ഥിതി സങ്കീര്‍ണമാകാതിരിക്കാന്‍ മറ്റുവഴികള്‍ തേടുകയാണ് കമ്പനികള്‍. സുരക്ഷാഭീഷണി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കേബിളുകള്‍ അറ്റകുറ്റപണി പൂര്‍ത്തികയാക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ലൈറ്റ്സ്റ്റോം സിഇഒ അമജിത് ഗുപ്ത പറഞ്ഞു. 21,000 കിലോമീറ്റര്‍ സബ്‌സീ കേബിള്‍ ശൃംഖല കമ്പനി നിയന്ത്രിക്കുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴിയാണ് ഇന്ത്യയെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നത്. വീഡിയോ സ്ട്രീമിങ് മുതല്‍ സാമ്പത്തിക ഇടപാടുകള്‍ വരെ മിക്കവാറും എല്ലാ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ക്കും…

      Read More »
    • കനത്തമഴ; മൂന്നു ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; നാലു ജില്ലകളില്‍ റെഡ്അലര്‍ട്ട്

      തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. തൃശൂരിലും കാസര്‍കോടും പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, കണ്ണൂരില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധിയില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. മഴയുടെ പശ്ചാത്തലത്തിലും അലര്‍ട്ടുകളും മറ്റു സാഹചര്യങ്ങളും കണക്കിലെടുത്താണ് അവധിയെന്ന് കലക്ടറുടെ പോസ്റ്റില്‍ പറയുന്നു. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. കാസര്‍കോട് ജില്ലയിലും നാളെ അവധിയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയില്‍ നാളെ റെഡ്…

      Read More »
    • വിവാഹത്തലേന്ന് കാമുകനുമായി കിടക്ക പങ്കിട്ടു, ഗര്‍ഭം തന്റേതാക്കാന്‍ ശ്രമിച്ചു; എല്ലാം ഭാര്യവീട്ടുകാര്‍ മറച്ചുവച്ചു; അറിഞ്ഞത് അജ്ഞാത ഫോണ്‍കോളിലൂടെ; മനശാസ്ത്രജ്ഞന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ യുവാവിന്റെ വെളിപ്പെടുത്തല്‍

      ന്യൂഡല്‍ഹി: ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് വഞ്ചിച്ചെന്ന് യുവാവിന്‍റെ പരാതി. വിവാഹത്തലേന്ന് ഭാര്യ കാമുകനൊപ്പം കിടക്ക പങ്കിട്ടുവെന്നും ഇങ്ങനെയുണ്ടായ ഗര്‍ഭം തന്‍റേതാക്കിയെന്നും സത്യം താനറിയാതെ അഞ്ചുമാസം സൂക്ഷിച്ചുവെന്നും ഡല്‍ഹി സ്വദേശിയായ യുവാവ് പറയുന്നു. കിഷന്‍സിങ് എന്ന മനശാസ്ത്രജ്ഞന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് യുവാവിന്‍റെ വെളിപ്പെടുത്തല്‍. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പങ്കാളിയാകാന്‍ പോകുന്നയാളെ കുറിച്ച് കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെടണമെന്നും ആരും തന്നെപ്പോലെ ചതിക്കപ്പെടരുതെന്നുമാണ് യുവാവിന്‍റെ മുന്നറിയിപ്പ്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്.  ഒരു മാസത്തിനുള്ളില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഭാര്യ വീട്ടുകാര്‍ തിടുക്കം കാട്ടിയതോടെ വേണ്ടത് പോലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സമയം കിട്ടിയില്ലെന്നും യുവാവ് പറയുന്നു. വിവാഹശേഷം ഒരു മാസം കഴിഞ്ഞതോടെ താന്‍ ഗര്‍ഭിണിയായ വിവരം ഭാര്യ അറിയിച്ചുവെന്നും തന്‍റെ കുഞ്ഞെന്ന് കരുതിയിരിക്കുമ്പോള്‍ വന്ന ഫോണ്‍ കോള്‍ ജീവിതം തകര്‍ത്തുകളഞ്ഞുവെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഭാര്യയുടെ മുന്‍കാമുകനെന്നാണ് ഫോണ്‍ വിളിച്ച അങ്കിത് സ്വയം പരിചയപ്പെടുത്തിയത്. വിവാഹത്തലേന്ന് യുവതി തനിക്കൊപ്പം വന്നിരുന്നുവെന്നും തന്‍റെ കുഞ്ഞിനെയാണ്…

      Read More »
    • നിത്യഹരിതനായകന്റെ ഒറ്റപുത്രന്‍, അടിച്ചുപൊളിച്ച് നടന്ന ചെറുപ്പകാലം; പിതാവിനായി എടുത്ത തീരുമാനങ്ങള്‍ കരിയറില്ലാതാക്കി!

      നിത്യഹരിതനായകന്‍ പ്രേം നസീറിന്റെ മകനും നൂറോളം സിനിമകളിലൂടെയും അമ്പതില്‍ അധികം മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയും തിളങ്ങിയ നടനുമായ ഷാനവാസ് പ്രേംനസീര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളുമായി ചികിത്സയിലായിരുന്നു. എഴുപത്തിയൊന്ന് വയസായിരുന്നു. കുറച്ച് വര്‍ഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. കുറച്ച് വര്‍ഷങ്ങളായി എല്ലാത്തില്‍ നിന്നും അകന്ന് ശാന്തമായ ജീവിതം നയിക്കുകയായിരുന്നു നടന്‍. സംസ്‌കാരം ഇന്ന് വൈകിട്ട് തിരുവനന്തപുരം പാളയം ജമാഅത്ത് ഖബര്‍സ്ഥാനില്‍ നടക്കും. ഒരു ഇതിഹാസത്തിന്റെ മകനായി മാത്രമല്ല സ്വന്തം നിലയില്‍ കഴിവുള്ള അഭിനേതാവായും പ്രേക്ഷകരിലേക്ക് എത്താന്‍ ഷാനവാസിന് കഴിഞ്ഞു. സൂപ്പര്‍സ്റ്റാറിന്റെ മകന്‍ എന്ന ടാ?ഗ് തന്നെയാണ് ഷാനവാസിനേയും സിനിമയിലേക്ക് എത്തിച്ചത്. എന്നാല്‍ സിനിമ ഷാനവാസിനെ തുണച്ചില്ല. സിനിമ പഴിക്കാതെ തന്റെ തീരുമാനങ്ങള്‍ തെറ്റായിപ്പോയി എന്നാണ് ഷാനവാസ് എന്നും പറഞ്ഞിട്ടുള്ളത്. പ്രേം നസീറിനെ വെച്ച് സിനിമകള്‍ ചെയ്തിട്ടുള്ള സംവിധായകര്‍ക്കൊപ്പമാണ് ഷാനവാസ് ഏറെയും സിനിമകള്‍ ചെയ്തത്. നായകനായും സഹനടനായും…

      Read More »
    • ദലിത്- വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന കേസ്; അടൂരിനെതിരേ കേസെടുക്കാന്‍ ഘടകങ്ങള്‍ കുറവെന്ന് നിയമോപദേശം; കരുതിക്കൂട്ടി പറഞ്ഞതായി കണക്കാക്കാന്‍ ആകില്ല; അന്തിമ തീരുമാനം പോലീസ് മേധാവിയുടേത്

      തിരുവനന്തപുരം: ദലിത്-വനിതാ വിഭാഗങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേസെടുക്കാനു ള്ള ഘടകങ്ങള്‍ കുറവെന്നു പോലീസിനു നിയമോപദേശം. ക്രിമി നല്‍ കുറ്റം ചുമത്തി കേസെടുക്കാവുന്ന വിഷയങ്ങള്‍ കാണുന്നില്ല. അടൂര്‍ ഗോപാലകൃഷ്ണന്‍ കരുതിക്കൂട്ടി പറഞ്ഞതായി കണക്കാ ക്കാനാവില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. അതുകൊണ്ട് തല്‍ക്കാലം കേസെടുക്കേണ്ടതില്ലെന്നാണ് തിരുവനന്തപുരം മ്യൂസി യം പോലീസിന്റെ തീരുമാനം. സ്ഥിതിഗതികള്‍ വിലയിരുത്തി, പോ ലീസ് മേധാവിയുടെ അഭിപ്രായംകൂടി പരിഗണിച്ച് അന്തിമ തീരുമാനമെടുക്കും. അടൂരിനെ അനുകൂലിച്ച് നടനും ഭരണകക്ഷി എം.എല്‍.എയുമാ യ മുകേഷ് രംഗത്തുവന്നിരുന്നു. ആദരണീയനായ അടൂരിനെതിരേ കേസെടുത്താല്‍ സിനിമാരംഗത്ത് സമ്മിശ്ര പ്രതികരണത്തിനാണു സാധ്യതയെന്നു സര്‍ക്കാര്‍ കരുതുന്നു. ഈ സാഹചര്യത്തില്‍ കോട തി നിര്‍ദ്ദേശിച്ചാലേ കേസെടുക്കാന്‍ സാധ്യതയുള്ളൂ. ആരെയെങ്കി ലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പുപറയാന്‍ തയാറാണെന്ന് അടു രും വ്യക്തമാക്കിയിട്ടുണ്ട്. അടുരിന്റെ പരാമര്‍ശത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ആക്ടി വിസ്റ്റ് ദിനു വെയിലാണ് പോലീസിനും എസ്.സി/എസ്.ടി. കമ്മി ഷനും പരാതി നല്‍കിയത്. ഇ ശമയില്‍ വഴി പരാതി അയയ്ക്കുക യായിരുന്നു. ഇന്നലെ രാവിലെ മ്യൂസിയം…

      Read More »
    • നെല്ലു സംഭരണം: കോള്‍ കര്‍ഷകരുടെ യോഗത്തില്‍ നിസഹായത തുറന്നു പറഞ്ഞ് മന്ത്രി കെ. രാജന്‍; തൃശൂര്‍ ജില്ലയില്‍ 3545 കര്‍ഷകര്‍ക്ക് 26 കോടി കുടിശിക; കേന്ദ്രം നല്‍കാനുള്ളത് 1109 കോടി

      തൃശൂര്‍: നെല്ലു സംഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കര്‍ഷകരെ ബാധിച്ചെന്നും മേയ് 10 വരെയുള്ള വിലയാണു നല്‍കാന്‍ കഴിഞ്ഞതെന്നും റവന്യു മന്ത്രി കെ. രാജന്‍. ഇക്കുറി തൃശൂരില്‍ മാത്രം 245 കോടിയുടെ നെല്ലു സംഭരിച്ചു. പല തലങ്ങളില്‍ 218.76 കോടി വിതരണം ചെയ്തു. 3545 കര്‍ഷകര്‍ക്ക് 26.41 കോടി കുടിശികയുള്ളതു ഗൗരവമായി കാണുന്നെന്നും മന്ത്രി പറഞ്ഞു. കോള്‍ മേഖല കര്‍ഷക പ്രതിനിധികളുടെ വാര്‍ഷിക പൊതുയോഗം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെല്ലിന്റെ സംഭരണ വിലയായ 28.20 രൂപയില്‍ 23 രൂപ കേന്ദ്രം നല്‍കേണ്ടതാണ്. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ 1109 കോടി കുടിശിക വരുത്തി. 206 കോടി ജൂണ്‍-ജൂലൈയില്‍ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടും നല്‍കിയിട്ടില്ല. നെല്‍വില വര്‍ധനയില്‍ ഓണത്തിനു മുന്പായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. കൃഷിഭൂമി തരിശിടുന്ന രീതികള്‍ മണ്ണിനെ ഊരമായി നിര്‍ത്തുന്നതിനു തടസമായി മാറി. 2028ലെ പ്രളയത്തിനുശേഷം കാലാവസ്ഥാ വ്യതിയാനത്തിന്റെ നാടായി കേരളം മാറി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍…

      Read More »
    • ‘അമ്മ ബ്ലൗസിടാത്തത് എന്താണെന്ന് ഫോട്ടോ കണ്ട് മോന്‍ ചോദിച്ചു, എന്റെ ബോള്‍ഡ്നസ് മാത്രം ആരും കണ്ടില്ല’

      സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയാണ് രേണു സുധി. പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും അവര്‍ വീണ്ടും പുതിയ ഫോട്ടോഷൂട്ടുകളും ഷോര്‍ട്ട് ഫിലിമുകളും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബിഗ് ബോസിന്റെ ഏഴാം സീസണിലും മത്സരാര്‍ത്ഥിയാണ് രേണു. ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുമ്പ് രേണു ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ബിഗ് ബോസില്‍ അവസരം കിട്ടിയാല്‍ ടോപ്പ് ഫൈവില്‍ ഞാനെത്തും. കപ്പ് അടിക്കുകയും ചെയ്യും. ബിഗ് ബോസ് സ്ഥിരം കാണുന്ന ഒരാളല്ല ഞാന്‍. സ്‌ക്രോള്‍ ചെയ്യുമ്പോള്‍ വരുന്ന കുറച്ച് ക്ലിപ്പുകള്‍ കണ്ടിട്ടുണ്ട്. എനിക്ക് പേടിയില്ല. വിളിച്ചാല്‍ ധൈര്യത്തോടെ ഞാന്‍ പോകും. പുതുതായി കിട്ടിയ ധൈര്യം ഒന്നുമല്ല. പണ്ട് എന്റെ ബോള്‍ഡ്നസ് ആരും കണ്ടില്ലെന്നുമാത്രം. ഞാന്‍ അഹങ്കാരിയൊന്നും അല്ല. എന്നെപ്പറ്റി നെഗറ്റീവ് പറയുന്നവരോട് എനിക്കൊരു ദേഷ്യവുമില്ല. ആരോടും പ്രതികരിക്കാനുമില്ല. എനിക്ക് കിട്ടുന്ന സോഷ്യല്‍ മീഡിയ ഹേറ്റ് കണ്ടൊന്നും റിതുല്‍ മോന്‍ എന്നെ വെറുക്കുകയില്ല. ഇപ്പോഴവന്‍ ചോദ്യങ്ങളൊക്കെ ചോദിക്കാന്‍ തുടങ്ങി.…

      Read More »
    • ‘ഇന്നും ഭാര്യയായി അവിടെയുണ്ടായേനെ, ആ ബന്ധം അറിഞ്ഞപ്പോള്‍, മഞ്ജു ആ വീട്ടില്‍ ഇങ്ങനെയായിരുന്നു’

      മഞ്ജു വാര്യരുടെ ജീവിതത്തിലുണ്ടായ നാടകീയ സംഭവങ്ങള്‍ ഏവര്‍ക്കും അറിയാവുന്നതാണ്. ദിലീപുമായുള്ള വിവാഹ ശേഷം കരിയര്‍ വിട്ട മഞ്ജു പിന്നെ തിരിച്ച് വരുന്നത് വിവാഹ മോചനത്തിന് ശേഷമാണ്. കാവ്യ മാധവനുമായി ദിലീപിനുള്ള അടുപ്പം അറിഞ്ഞതോടെയായിരുന്നു വേര്‍പിരിയലെന്നാണ് സിനിമാ ലോകത്തെ സംസാരം. ഇതേക്കുറിച്ച് ഒരിക്കല്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി സംസാരിക്കുന്നുണ്ട്. ആ തീരുമാനം എടുക്കുന്ന ഘട്ടത്തില്‍ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ് മനസിലാക്കി കൊടുത്തിട്ടുണ്ട്. നല്ല്ത് പോലെ ആലോചിച്ചിട്ടേ ഇറങ്ങിപ്പോകാന്‍ പാടുള്ളൂ, തിരിച്ച് കയറുമ്പോള്‍ ഉണ്ടാകുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. അഭിനയം വേണ്ടെന്ന് വെച്ച തീരുമാനത്തെക്കുറിച്ച് സത്യം പറഞ്ഞാല്‍ ഞാന്‍ ചോദിച്ചിരുന്നില്ല. പക്ഷെ ആ കുറേ വര്‍ഷങ്ങള്‍ അതിനുളളില്‍ ഉണ്ടായ കാര്യങ്ങളൊക്കെ വളരെ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടാണ് പിന്നെ അഭിനയിക്കാതിരുന്നതെന്ന് ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെ കുത്തി കുത്തി ചോദിക്കാറില്ല. ആകെ ഞാന്‍ ചോദിച്ചത് ദിലീപും കാവ്യയും തമ്മിലുള്ള റിലേഷന്‍ഷിപ്പ് എന്നാണ് അറിഞ്ഞതെന്നാണ്. ഈ ബന്ധം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ മഞ്ജു…

      Read More »
    Back to top button
    error: