Health
-
മുടികൊഴിയലും, വട്ടത്തില്‍ കൊഴിയലും
പൂര്‍ണാരോഗ്യമുള്ള ഒരു വ്യക്തിയുടെ തലയില്‍ നിന്ന് 50 മുതല്‍ 100 വരെ രോമങ്ങള്‍ നിത്യേന പൊഴിഞ്ഞുകൊണ്ടിരിക്കും. ഇത് നൂറില്‍ കൂടുകയോ ആകെയുള്ള ഒരു ലക്ഷത്തില്‍ കാല്‍ലക്ഷത്തോളം രോമങ്ങള്‍ കുറയുകയോ ചെയ്യുമ്പോഴാണ് മുടികൊഴിച്ചില്‍ (alopecia) എന്നു പറയുന്നത്. രോമവളര്‍ച്ച പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്‍ഡോക്രൈന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം, ഭക്ഷണത്തിലെ പോഷകാംശങ്ങള്‍, വ്യക്തിയുടെ മാനസികാവസ്ഥ എന്നിവയാണിവയില്‍ പ്രധാനം.മുഖം മനസ്സിന്റെ കണ്ണാടി എന്നു പറയുന്നതുപോലെ, മുടിയുടെ വളര്‍ച്ച ഒരു വ്യക്തിയുടെ ആന്തരികാവയവങ്ങളുടെയും മനസ്സിന്റെയും പ്രവര്‍ത്തനങ്ങളെ പ്രതിഫലിപ്പിക്കുന്നു.തുടര്‍ച്ചയായ മാനസിക പ്രവര്‍ത്തനം ശിരോചര്‍മത്തിലെ രക്തക്കുഴലുകള്‍ സ്ഥിരമായി സങ്കോചിപ്പിക്കാന്‍ കാരണമാക്കുന്നു. ഇത് രോമകൂപങ്ങളിലെ ഓക്‌സിജന്റെയും പോഷകാംശങ്ങളുടെയും അളവ് കുറയ്ക്കുകയും രോമവളര്‍ച്ച തടസ്സപ്പെടുത്തുകയും അവ എളുപ്പം കൊഴിഞ്ഞുപോകാനിടയാക്കുകയും ചെയ്യുന്നു. വട്ടം വട്ടം ആകൃതിയില്‍ മുടി പോകുന്ന രോഗമാണ് അലോപീഷ്യ ഏരിയേറ്റ (alope-cia areata) എന്നു പറയുന്നത്. ഇതും മാനസിക പിരിമുറുക്കത്തിന്റെ പരിണത ഫലമാണ്. ചിലരില്‍ ഇത് തല മുഴുവന്‍ വ്യാപിച്ച് അലോപീഷ്യ ടോട്ടാലിസ് (alopecia totalis) ആയി മാറുന്നു. ഈ…
Read More » -
കഴഞ്ചി എന്നതൊരു വള്ളി ചെടിയാണ്; അറിയാത്തവർക്ക്
അറിയാത്തവർക്ക് കഴഞ്ചി ഒരു വള്ളിച്ചെടി മാത്രമാണ്.അറിയുന്നവർക്ക് അതൊരു സര്‍വ്വരോഗസംഹാരിയും. നമ്മുടെ ശരീരത്തിൽ വർഷങ്ങളായുള്ള ഉണങ്ങാത്ത പുണ്ണുകളെവരെ ഉണക്കാനുള്ള കഴിവ് കഴഞ്ചിക്കുണ്ട്. അന്നന്ന് കഴഞ്ചി കുരു പൊട്ടിച്ചു അരച്ച് അല്പം വെള്ളം ഒഴിച്ച് കുഴച്ചു കാലങ്ങളായി ഉണങ്ങാത്ത പുണ്ണുകൾക്ക് മീതെ പുരട്ടിയാൽ അത് വേഗം ഉണങ്ങും.ശരീരത്തിൽ ഉളുക്ക് ഉണ്ടാകുകയോ വീക്കം ഉണ്ടാകുകയോ ചെയ്താൽ ആ ഭാഗത്തു കഴഞ്ചി ഇലയും കായും ചേർത്തു മഷി പോലെ അരച്ചിട്ടാൽ നീരും വേദനയും മാറും. വായുവിന്റെ ഉപദ്രവം , മലബന്ധം ,വിര ശല്യം തുടങ്ങി വയറു സംബന്ധിച്ച പ്രശ്നങ്ങൾക്ക് കഴഞ്ചികുരു പരിപ്പ് പൊടിച്ചു അല്പംവെള്ളം ചേർത്തു കുടിച്ചാൽ അത് മാറാവുന്നതേയുള്ളൂ. ലിവർ പ്രശ്നങ്ങൾക്ക് വള്ളിയുടെ കാമ്പുകൾ പാചകം ചെയ്തു കഴിച്ചാൽ മതി. പുരുഷന്മാർക്ക് അപകടത്താലോ മറ്റു കാരണങ്ങളാലോ വൃഷണ വീക്കം ഉണ്ടായാൽ ആവണക്കെണ്ണയിൽ കഴഞ്ചി കുരു ചൂർണം ചേർത്ത് കാച്ചി, വീങ്ങിയ വൃഷണത്തിന് മേൽ പുരട്ടിയാൽ വൃഷണ വീക്കം ശമിക്കും. കഴഞ്ചികുരു പരിപ്പ് എടുത്തു ച ട്ടിയിൽ…
Read More » -
അമേരിക്കയിലെ മയോ ക്ലിനിക്കിന്റെ പ്രത്യേകതയെന്താണെന്ന് അറിയാമോ ?
തൊട്ടതിനും പിടിച്ചതിനുമെല്ലാം നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ഉൾപ്പടെ നിരവധി പേർ ചികിത്സയ്ക്കായി പോകുന്നത് അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കാണ്.കാരണം എന്തെന്ന് അറിയാമോ ? ഇന്ന് വൈദ്യശാസ്ത്രരംഗത്ത് ലോകത്തെവിടെയും ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും ചികിൽസാ രീതികളും ആദ്യം പ്രായോഗികമാക്കിയത് മയോ ക്ലിനിക്കിലായിരുന്നു എന്നതായിരുന്നു അതിന്റെ ഏറ്റവും ലളിതമായ ഉത്തരം.അത്രത്തോളം ഉന്നതമായ വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രമാണ് നൂറ്റൻപതിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള മയോ ക്ലിനിക്.അമേരിക്കയിളുള്ള മിനസോട്ടയിലെ റോച്ചസ്റ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്നതും അരിസോണയിലും ഫ്ലോറിഡയിലും അധിക കാമ്പസുകളുമുള്ള ഒരു ഗവേഷണാധിഷ്ഠിത മെഡിക്കൽ സ്ഥാപനമാണ് മയോ ക്ലിനിക്ക്. , വൈദ്യശാസ്ത്രത്തിലെ ഏതൊരു വിഭാഗത്തിലും ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നൽകുന്ന ഒരു സ്ഥാപനമാണ് ഇന്ന് മയോ ക്ലിനിക്ക്.ലോകത്തിലെ ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമായ ഇവിടെ മൂവായിരത്തോളം ശാസ്ത്രജ്ഞർ പൂർണ്ണസമയ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്നു.4500 ഡോക്ടർമാരും ഇതര വിഭാഗങ്ങളിലായി 58,400 പേരും ജോലിയെടുക്കുന്ന മയോ ക്ലിനിക്ക് തുടർച്ചയായി അമേരിക്കയിലെ നമ്പർ വൺ ആതുരാലയം എന്ന ഖ്യാതി നിലനിർത്തിപ്പോരുന്നു.ലോകമെമ്പാടുമുള്ള ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്ന പതിമൂന്ന് ലക്ഷത്തോളം രോഗികളെയാണ് വർഷംതോറും ഇവിടെ ചികിൽസിച്ചുകൊണ്ടിരിക്കുന്നത്. സേവന തത്പരരായവരുടെ സംഘബോധത്തോടെയുള്ള…
Read More » -
സ്ഥിരമായി ഉറക്കക്കുറവ് നിങ്ങളെ അലട്ടുന്നുണ്ടോ, എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കൂ
വളരെ തിരക്കുപിടിച്ച ദൈനംദിന പ്രവർത്തികൾക്ക് ശേഷം വിശ്രമം ആവശ്യമാണ്.അതിനു നല്ല ഉറക്കം ലഭിച്ചേ മതിയാവു.മാത്രവുമല്ല ഓർമ്മ നിലനിൽക്കാൻ, ഓരോ ദിവസവും പഠിച്ച കാര്യങ്ങള്‍ മറക്കാതെ ഇരിക്കാന്‍ ഒക്കെ ഉറക്കം അനിവാര്യമാണ്. വളരെ വൈകി ഉറക്കം വരിക, വളരെ നേരത്തെ ഉറക്കം നഷ്ടപ്പെടുക, ഉറങ്ങിയതിനുശേഷം അധികം താമസിയാതെ ഉണരുകയും പിന്നീട് ഉറങ്ങാന്‍ കഴിയാതെയും വരിക എന്നിവയാണ് ഉറക്കക്കുറവ് നേരിടുന്നവര്‍ പറയാറുള്ള പ്രധാന പരാതികള്‍. നല്ല ഉറക്കത്തിന് സഹായിക്കുന്ന കാര്യങ്ങള്‍…. 1. വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല മനസ്സിന്റെ ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്.എല്ലാ ദിവസവും അല്പ സമയം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താം.വിഷാദം, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും ഇതു ഗുണം ചെയ്യും. 2. ഉറങ്ങാൻ ക്യത്യമായി സമയം പാലിക്കാം ഉറക്കക്കുറവ് അനുഭവപ്പെടുന്നവർ ഉറങ്ങാന്‍ കൃത്യമായി സമയം പാലിക്കുകയും പകല്‍ ഉറക്കം ഒഴിവാക്കുകയും വേണം. 3. ഉറങ്ങും മുമ്പ് ഫോണ്‍ ഉപയോഗം വേണ്ട എല്ലാ ദിവസവും ഉറങ്ങുന്നതിനു കുറച്ചു സമയം മുമ്പ് തന്നെ…
Read More » -
കരൾരോഗം കണ്ടെത്താം, ജീവിതത്തിലേക്ക് മടങ്ങാം
ഏപ്രില്‍ 19- ലോക കരള്‍ ദിനം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ലക്ഷണങ്ങള്‍ നോക്കാം. ലിവർ സിറോസിസ് അടക്കം കരള്‍ രോഗങ്ങള്‍ പലവിധമാണ്. കൃത്യമായ പരിശോധനകളിലൂടെ മാത്രമേ കരള്‍ രോഗത്തെ തിരിച്ചറിയാന്‍ കഴിയൂ. തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാനാകും. അമിത മദ്യപാനവും പുകവലിയും പലപ്പോഴും കരള്‍ രോഗത്തിന് കാരണമാകും. അതുപോലെതന്നെ, ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം. കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ നോക്കാം. കരളിന്‍റെ ആരോഗ്യം മോശമായി തുടങ്ങുമ്പോള്‍ ചര്‍മ്മം, കണ്ണിലെ വെള്ളഭാഗം എന്നിവയൊക്കെ മഞ്ഞനിറമായി മാറും.…
Read More » -
വൃക്കകളിലെ കല്ല് കളയാൻ ഇലമുളച്ചി
മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്.തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്. ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചു പുരട്ടുന്നത് നല്ലതാണ്. ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ പോലുള്ള ത്വക് രോഗങ്ങളും ശമിക്കും.
Read More » -
രാത്രി കുതിര്‍ത്തുവച്ച ‘ഓട്ട്‌സ്’ കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമം
ആരോഗ്യകാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നവര്‍ തീര്‍ച്ചയായും ഡയറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കരുതലുള്ളവർ ആയിരിക്കും. കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്ന സമയം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍ച്ചയായും ഇത്തരക്കാര്‍ ജാഗ്രത പുലര്‍ത്തിയിരിക്കും. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും ഡയറ്റ് പാലിക്കുന്നവരും പതിവായി കഴിക്കുന്ന ഭക്ഷണമാണ് ഓട്ട്‌സ്. സാധാരണഗതിയില്‍ ഓട്ട്‌സ് നാം അപ്പപ്പോള്‍ തയ്യാറാക്കുകയാണ് പതിവ്. പാലില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ ഒക്കെയാണ് പൊതുവെ ഓട്ട്‌സ് തയ്യാറാക്കുന്നത്. പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, നട്ട്‌സ്, സീഡ്‌സ് എന്നിങ്ങനെയുള്ളവയും ഓട്ട്‌സില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് കഴിക്കുന്നത് കൊണ്ട് ഇരട്ടി ആരോഗ്യഗുണങ്ങളാണ് ലഭിക്കുക. അത്തരത്തിലുള്ള ചില ആരോഗ്യഗുണങ്ങൾ ചുവടെ: 1. മിക്കവരും നിത്യേന നേരിടുന്ന ദഹനപ്രശ്‌നമാണ് മലബന്ധം. ഇത് വലിയ പരിധി വരെ പരിഹരിക്കാന്‍ രാത്രി മുഴുവന്‍ കുതിര്‍ത്തുവച്ച ഓട്ട്‌സ് സഹായകമാണ്. ഫൈബറിനാല്‍ സമ്പന്നമാണ് ഓട്ട്‌സ് എന്നതാണ് ഇതിന് കാരണം. 2. ഷുഗര്‍ നില നിയന്ത്രിച്ചുനിര്‍ത്താനും ഓട്ട്‌സ് ഏറെ സഹായകമാണ്. ഭക്ഷണത്തില്‍ നിന്ന് നാം എടുക്കുന്ന ഷുഗറിന്റെ അളവ്…
Read More » -
പനിക്കൂർക്ക വെറുമൊരു ഇലയല്ല, പ്രത്യേകിച്ച് പനിക്കാലത്ത്
നമ്മുടെ നാട്ടില്‍ സാധാരണയായി കാണപ്പെടുന്ന, വര്‍ഷം മുഴുവന്‍ ലഭിക്കുന്ന ഒരു ഔഷധിയാണ് പനിക്കൂര്‍ക്ക.പല രോഗങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഇതിന്റെ ഇല.കഞ്ഞിക്കൂർക്ക, നവര എന്നെല്ലാം പ്രാദേശികമായി ഇത് അറിയപ്പെടുന്നു.പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.പനി, ജലദോഷം, കഫക്കെട്ട് തുടങ്ങിയവയ്ക്ക് വളരെ പെട്ടെന്ന് ഫലം തരാൻ ഈ വെള്ളം കുടിക്കുന്നത് വഴി സാധിക്കും. പണ്ടുകാലത്ത് പല രോഗങ്ങൾക്കും ഉപയോഗിച്ചുകൊണ്ടിരുന്നത് ഈ സസ്യമായിരുന്നു.ഒരു പാരാസെറ്റമോൾ ടാബ്‌ലറ്റിനെക്കാൾ ഗുണവും കരുത്തുമുള്ളതാണ് ഇതിന്റെ ഒരു തണ്ട് ഇല.പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റാൻ ഇതിന് കഴിയും.കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിന് വളരെ അധികം സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക.പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍, ആര്‍ത്രൈറ്റിസ്, യൂറിക് ആസിഡ് തുടങ്ങിയവക്കെല്ലാം ഉത്തമ പ്രതിവിധികൂടിയാണ് ഇത്.ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വയറിളക്കം പോലുള്ളവക്കുമെല്ലാം പനിക്കൂർക്കയില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. കൃമിശല്യം ഇല്ലാതാക്കാൻ തൃഫലയുടെ കൂടെ പനിക്കൂർക്ക കൂടി ചേർത്ത് കഴിച്ചാൽ മതി.വായ്നാറ്റം…
Read More » -
ഒറ്റയ്ക്കല്ല ഒപ്പമുണ്ട്: സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിനെ ശക്തിപ്പെടുത്തി, 75 ലക്ഷത്തിലധികം പേര്‍ക്ക് സേവനം; ഒന്നേകാല്‍ കോടിയിലധികം കോളുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 957 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയിട്ടുള്ളത്. വീട്ടിലും ആശുപത്രിയിലും നിരീക്ഷണത്തിലും, ഐസോലേഷനിലും കഴിയുന്നവര്‍ക്ക് ഉണ്ടായേക്കാവുന്ന ടെന്‍ഷന്‍, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളും അവരുടെ ബന്ധുകള്‍ക്കുള്ള ആശങ്കയും കണക്കിലെടുത്താണ് മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ്, വനിത ശിശുവികസന വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യ പരിപാടിയിയുടെ കീഴില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരേയും ഐ.സി.ടി.സി. അഡോളസ്‌സന്റ് ഹെല്‍ത്ത് കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തിയാണ് ഇവരുടെ മാനസികാരോഗ്യ സാമൂഹിക പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിച്ച് വരുന്നത്. ഐസോലേഷനിലുള്ള ഓരോരുത്തരുമായും മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടുന്നുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് അതിനുള്ള പരിഹാര മാര്‍ഗങ്ങളും ചികിത്സയും മാനസികാരോഗ്യ പരിപാടിയിലെ വിദഗ്ധര്‍ നല്‍കുന്നു. കുടുംബാംഗങ്ങള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിംഗ് നല്‍കുന്നതാണ്. കൂടാതെ…
Read More » -
കേരളത്തിൽ സ്വയം ചികിത്സ കൂടി; മരുന്ന് വിൽപ്പനയും
സർക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പനിയും ജലദോഷവുമായി പോയാല്‍ കോവിഡ് പരിശോധനയ്ക്ക് ശുപാര്‍ശചെയ്യും. സ്വകാര്യ ക്‌ളിനിക്കുകളിലും ആശുപത്രികളിലും വലിയ ഫീസ് നല്‍കി പോകാന്‍ മാത്രം ഗൗരവമുള്ള അസുഖമില്ല. ഇതാണ് മെഡിക്കല്‍ ഷോപ്പുകളില്‍ നേരില്‍ച്ചെന്ന് മരുന്നുവാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചികിത്സാകേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 10 മുതല്‍ 30 വരെ ശതമാനമാണ് വര്‍ധന. എന്നാല്‍, മരുന്ന് വില്‍പ്പനയില്‍ മുന്‍വര്‍ഷത്തെക്കാള്‍ 30 മുതല്‍ 80 വരെ ശതമാനം വര്‍ധനയാണ് ഡിസംബർ ജനുവരി മാസങ്ങളിൽ മാത്രം കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാരസെറ്റമോള്‍, സിട്രിസിന് അസിത്രോമൈസിന്‍, അമോക്‌സിലിന്‍, അസെക്‌ളോഫിനാക് പ്ലസ് പാരസെറ്റമോള്‍, സൈനാറെസ്റ്റ്, വൈകോറിന്‍, ആംബ്രോക്‌സോള്‍ സിറപ്പ്, നേസല്‍ ഡ്രോപ്പ്, തുടങ്ങിയ മരുന്നുകളുടെ വില്‍പ്പനയാണ് ഉയര്‍ന്നത്.അതേസമയം ഇത്തരത്തില്‍ സ്വയം ചികിത്സ നടത്തുന്നത് അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.ആന്റിബയോടിക് മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ കഴിച്ചില്ലെങ്കില്‍ പിന്നീട് മരുന്ന് ഫലിക്കാതാവുന്ന അവസ്ഥയുണ്ടാവും. മരുന്ന് എത്ര അളവില്‍, എത്ര ദിവസം കഴിക്കുമെന്ന് നിശ്ചയിക്കേണ്ടത് ഡോക്ടറാണ്. അതുപോലെ ഇങ്ങനെ മരുന്ന് കഴിക്കുമ്പോൾ പനിയും…
Read More »