Lead News

  • സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസ്; കണ്ണൂരില്‍ കണ്ണുവെച്ച് സുധാകരന്‍, കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും പട്ടികയില്‍; എറണാകുളത്ത് മത്സരിക്കണമെന്ന് അജയ് തറയില്‍; കോണ്‍ഗ്രസ്- മുസ്ലിം ലീഗ് സീറ്റുമാറ്റം അന്തിമഘട്ടത്തില്‍; 20 എംഎല്‍എമാര്‍ക്ക് സീറ്റ്

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സിറ്റിങ് എംഎല്‍എമാരെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. എല്‍ദോസ് കുന്നപ്പള്ളിയും ഐ.സി ബാലകൃഷ്ണനും മല്‍സരിക്കും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഇരുവരുടെയും കാര്യം നേതൃത്വം പ്രത്യേകം ചര്‍ച്ച ചെയ്‌തെന്നാണു വിവരം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര ഇന്നും നാളെയും കോഴിക്കോട് പര്യടനം നടത്തും. പി.കെ. കുഞ്ഞാലിക്കുട്ടി ഉപനായകനായ ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. രാവിലെ തൊട്ടില്‍പ്പാലത്താണ് ജാഥയ്ക്ക് ആദ്യ സ്വീകരണം നല്‍കുക. തുടര്‍ന്ന് കുറ്റ്യാടി, നാദാപുരം, വടകര, പേരാമ്പ്ര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ ജാഥയെത്തും. നാളെ തിരുവമ്പാടിയില്‍ നിന്ന് ആരംഭിച്ച് ടൗണില്‍ മുതലക്കുളം മൈതാനത്ത് ജാഥയുടെ ജില്ലയിലെ പര്യടനം അവസാനിക്കും. ഇതിനിടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം പരസ്യമാക്കി കെ. സുധാകരന്‍ രംഗത്തെത്തി. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനമെടുത്തിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മുസ്ലീംലീഗ് സീറ്റ് വച്ചുമാറ്റം അന്തിമഘട്ടത്തിലേക്ക് കടന്നു. ലീഗില്‍ നിന്ന് തിരുവമ്പാടി ഏറ്റെടുത്ത് സി.പി. ജോണിനെ മത്സരപ്പിക്കാനുള്ള നീക്കത്തോട് മലപ്പുറത്തെ കോണ്‍ഗ്രസ് എതിര്‍പ്പ് അറിയിച്ചു.…

    Read More »
  • ശബരിമല സ്വർണക്കൊള്ള: ദേവസ്വം മുൻ കമ്മീഷ്ണർ എൻ. വാസുവിന് ഉപാധികളോടെ ജാമ്യം; കുറ്റപത്രം സമർപ്പിക്കാത്തത് അനുകൂലമായി

    കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ജയിലിലായ ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ. വാസുവിനും ഉപാധികളോടെ ജാമ്യം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിള പാളി കേസിലെ മൂന്നാം പ്രതിയാണ് വാസു .എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതും റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതും എൻ വാസുവിന്റെ ജാമ്യാപേക്ഷയ്ക്ക് അനുകൂല വിധി വരുന്നതിന് കാരണമായി. അതേസമയം, കേസിലെ പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ എസ് ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേയ്ക്ക് കൂടെ നീട്ടി. എൻ വാസു സമർപ്പിച്ച സ്വാഭാവിക ജാമ്യ ഹർജിയിൽ വാദം പൂര്‍ത്തിയായശേഷമാണ് ഇന്ന് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പറഞ്ഞത്. ഇതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇതുവരെ അഞ്ചു പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പടെ മൂന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. കുറ്റപത്രം നൽകുന്നത് ഇനിയും വൈകിയാൽ കേസിലെ പ്രതിയായ എ പത്മകുമാറും സ്വഭാവിക ജാമ്യം തേടി പുറത്തിറങ്ങാനുള്ള സാഹചര്യമൊരുങ്ങും.…

    Read More »
  • സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ പേരിൽ കോടികളുടെ നിക്ഷേപം; സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കവെ ജാമ്യം നൽകുന്നത് ഉചിതമാകില്ലെന്ന് എസ്ഐടി

    കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി 18-ന് വിധി പറയും. ജാമ്യാപേക്ഷയെ പ്രത്യേക അന്വേഷണസംഘം എതിർത്തു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ ജാമ്യം സ്ഥിരമാകില്ലെന്നാണ് വിലയിരുത്തൽ.ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിൻ്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. ഇതിനുശേഷം മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും. രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ട് 90 ദിവസം പൂർത്തിയായിട്ടുണ്ട്. മുൻ പ്രസിഡൻ്റ് എ. പത്മകുമാറിൻ്റെ റിമാൻഡ് 24 വരെ നീട്ടി. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കണ്ഠർ രാജീവരുടെ പേരിൽ 2.05 കോടിയുടെ ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ല. 2024-25 സാമ്പത്തികവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് 7.25 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നതിനാൽ തന്ത്രിയെ പൊതുസേവകനായി പരിഗണിക്കുമെന്നും അഴിമതി നിരോധനനിയമം അദ്ദേഹത്തിനുണ്ട്. ബാധകമാണെന്ന് പ്രോസിക്യൂട്ടർ സിജുരാജൻ വാദിച്ചു. അതേസമയം, ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിൽ പുരാവസ്തു…

    Read More »
  • ഇന്ത്യ-യു.എസ്. ഇടക്കാലകരാർ ഉടൻ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് ; കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമായിമാറുമെന്നുംയുഎസ്

    ന്യൂയോർക്ക് : ഇന്ത്യയും യു.എസും തമ്മിലുള്ള നിർദിഷ്ട ഇടക്കാല വ്യാപാരക്കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ അന്തിമമാകുമെന്ന് വൈറ്റ്ഹൗസ് . ഈ കരാർ അമേരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും നേട്ടമുണ്ടാക്കുന്ന വിധത്തിലായിരിക്കുമെന്ന് പറഞ്ഞു. ‘യു.എസും ഇന്ത്യയും ചരിത്രപരമായ വ്യാപാരക്കരാർ പ്രഖ്യാപിച്ചു (ഇടക്കാല കരാർ)’ എന്ന പേരിലുള്ള വിവരരേഖയിലാണ് ഇക്കാര്യം തിങ്കളാഴ്ച വൈറ്റ്ഹൗസ് പുറത്തുവിട്ടത്. അതുകൂടാതെ, ഇരുരാജ്യങ്ങൾക്കിടയിലും നിലനിൽക്കുന്ന തീരുവ ഇതര നിയന്ത്രണങ്ങൾ, സാങ്കേതിക തടസ്സങ്ങൾ, കസ്റ്റംസ് നടപടികൾ, അന്യായ വ്യാപാര നടപടികൾക്കെതിരെ സ്വീകരിക്കുന്ന നടപടി, ബൗദ്ധിക സ്വത്തവകാശം, തൊഴിൽനയം, തൊഴിലാളി അവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, സേവനം, നിക്ഷേപം, സർക്കാർ ആവശ്യങ്ങൾക്കുള്ള വാങ്ങലുകൾ എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുമെന്നും അറിയിച്ചു. ഫലപ്രദമായ ഉഭയകക്ഷിവ്യാപാരത്തിനായി ഇരുരാജ്യങ്ങളും തമ്മിൽ ഇടക്കാല വ്യാപാരക്കരാറിനുള്ള രൂപരേഖയുണ്ടാക്കിയതായി ഇന്ത്യയും യു.എസും സംയുക്തപ്രസ്താവനയിലൂടെ പ്രഖ്യാപിച്ച ദിവസങ്ങൾക്കുശേഷമാണ് വൈറ്റ്ഹൗസ് ഫാക്റ്റ്ഷീറ്റ് പുറത്തുവിടുന്നത്. കരാറിലെ സുപ്രധാന വ്യവസ്ഥകളെല്ലാം അതിലുമുണ്ട്. യു.എസിൻ്റെ എല്ലാ വ്യാവസായികോത്പന്നങ്ങൾക്കും വിവിധ ഭക്ഷ്യ-കാർഷികോത്പന്നങ്ങൾക്കും ഇന്ത്യ തീരുവ പൂർണമായും ഇളവുചെയ്യുകയോ ചെയ്യുകയോ ചെയ്യുമെന്ന് അതിൽ…

    Read More »
  • 70,000 രൂപയുടെ വൈദ്യുതി ബിൽ അടച്ചില്ല; ആലുവ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഐ.ബി

    ആലുവ: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് കെ.എസ്.ഐ.ബി. ഊരിമാറ്റി. ഇതേ തുടർന്ന് തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു. 70,000 രൂപ ജി.എസ്.ടി. ഓഫീസിലെ വൈദ്യുതി ബില്ല്. പബ്ലിക് ഫണ്ട് മാനേജ്മെൻ്റ് സംവിധാനത്തിൽ ചില തകരാറുകൾ സംഭവിച്ചതിനാൽ ബിൽ അടയ്ക്കാൻ വൈകും എന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഐ.ബി.യെ അറിയിച്ചതായി ജി.എസ്.ടി. അറിയിച്ചു. അതേസമയം, അഞ്ചാംതീയതി അടയ്ക്കേണ്ട ബില്ല് ഒമ്പതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്ന് ലൈൻമാനെത്തി വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞപ്പോൾ ജി.എസ്.ടി. ഓഫീസിലെ ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി പറയുന്നു. വൈദ്യുതി വിച്ഛേദിക്കുന്ന വീഡിയോ ദൃശ്യം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ സെൻട്രൽ ജി.എസ്.ടി.യുടെ ഉന്നത ഉദ്യോഗസ്ഥർ തലസ്ഥാനത്തെ കെ.എസ്.ഐ.ബി. ഡയറക്ടറുമായി ബന്ധപ്പെട്ടാണ് വൈദ്യുതി പുന:സ്ഥാപിക്കാൻ നടപടിയെടുക്കുന്നത്. റീഫണ്ട്, ഗ്രാൻഡിങ്, ജി.എസ്.ടി. രജിസ്ട്രേഷൻ ജോലികളാണ് ഓഫീസിൽ തടസ്സപ്പെട്ടത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലെത്.

    Read More »
  • ‘അമേരിക്ക ഞങ്ങളെ ‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി’ വലിച്ചെറിഞ്ഞു!! അഫ്​ഗാൻ യുദ്ധങ്ങളിൽ അമേരിക്കയ്ക്കൊപ്പം ചേർന്നത് ചരിത്രപരമായ ഏറ്റവും വലിയ തെറ്റ്, അവർ അതിന്റെ ലക്ഷ്യം പൂർത്തിയാക്കി മടങ്ങി, പാക്കിസ്ഥാൻ ഇന്നും അതിന്റെ ഫലം അനുഭവിക്കുന്നു… നഷ്ടങ്ങൾ ഇനി ഒരിക്കലും പരിഹരിക്കാനാവില്ല’- അമേരിക്കയ്ക്കെതിരെ പാക്കിസ്ഥാൻ

    ഇസ്‌ലാമാബാദ്: സ്വന്തം താൽപ്പര്യങ്ങൾക്കായി അമേരിക്ക പാക്കിസ്ഥാനെ ചൂഷണം ചെയ്തെന്നും ആവശ്യം കഴിഞ്ഞപ്പോൾ ‘ടോയ്‌ലറ്റ് പേപ്പറിനേക്കാൾ മോശമായി’ വലിച്ചെറിഞ്ഞെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക് പാർലമെന്റിൽ നടത്തിയ പ്രസംഗത്തിലാണ് അമേരിക്കക്കെതിരെയും മുൻ പാക് ഭരണാധികാരികൾക്കെതിരെയും ഖ്വാജ ആസിഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. അഫ്ഗാനിസ്ഥാനിലെ യുദ്ധങ്ങളിൽ അമേരിക്കക്കൊപ്പം ചേരാനുള്ള പാക്കിസ്ഥാന്റെ തീരുമാനം ചരിത്രപരമായ വലിയൊരു തെറ്റായിരുന്നുവെന്നും അതിന്റെ പ്രത്യാഘാതങ്ങൾ രാജ്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. അതോടുകൂടി രാജ്യം സാമ്പത്തിക തകർച്ചയിലേക്കു നീങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 1999ന് ശേഷം, പ്രത്യേകിച്ച് സെപ്റ്റംബർ 11 ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി വീണ്ടും സഖ്യമുണ്ടാക്കിയത് പാക്കിസ്ഥാന് വലിയ ദോഷം ചെയ്തു. വാഷിംങ്ടണിന്റെ പിന്തുണ നേടാനുള്ള ഈ ശ്രമം രാജ്യത്തെ അക്രമങ്ങളിലേക്കും സാമ്പത്തിക തകർച്ചയിലേക്കും തള്ളിയിട്ടു അതേസമയം അഫ്ഗാൻ യുദ്ധത്തിൽ പാക്കിസ്ഥാൻ പങ്കുചേർന്നത് മതപരമായ കടമ (ജിഹാദ്) മൂലമാണെന്ന പതിറ്റാണ്ടുകളായുള്ള വാദം അദ്ദേഹം തള്ളി. രാഷ്ട്രീയ ലാഭത്തിനായി ‘ജിഹാദ്’ എന്ന പേരിൽ ജനങ്ങളെ യുദ്ധത്തിലേക്ക് പറഞ്ഞുവിടുകയായിരുന്നുവെന്നും ഇത്…

    Read More »
  • അഭിഷേക് ശര്‍മ ആശുപത്രിയില്‍; നെറ്റ്‌സില്‍ മണിക്കൂറുകളോളം പ്രാക്ടീസ് ചെയ്ത സഞ്ജു സാംസണ്‍; വീണ്ടും ഓപ്പണിംഗിലേക്ക്

    ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ ആശുപത്രിയില്‍. വയറിലെ അണുബാധയെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതോടെ ട്വന്റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ അടുത്ത മത്സരത്തില്‍ അഭിഷേക കളിക്കുമോ എന്ന കാര്യം സംശയത്തിലായി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചൊവ്വാഴ്ച അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ടീമിന്റെ ആദ്യ പരിശീലന സെഷനിലും അഭിഷേക് ശര്‍മ പങ്കെടുത്തിരുന്നില്ല. യു.എസ്.എയ്ക്ക് എതിരായ മത്സരത്തിന് മുന്‍പ് തന്നെ അഭിഷേകിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. മത്സരത്തിനിറങ്ങിയ താരത്തിന് പിന്നീട് ഗുരുതരമായി. മുംബൈയില്‍ കടുത്ത പനിയുണ്ടാതോടെ ഡ്രിപ്പ്‌സ് നല്‍കി. ടീമിനൊപ്പം ഡല്‍ഹിയിലേക്ക് എത്തിയെങ്കിലും സ്ഥിതി വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് വിവരം. അഭിഷേകിന്റെ വയറിന് പ്രശ്‌നമുണ്ടെന്നാണ് ടീം ഔദ്യോഗികമായി അറിയിച്ചത്. അഭിഷേക് ശര്‍മയുടെ വയറിന് പ്രശ്‌നങ്ങളുണ്ടെന്നും അതിനിലാണ് പരിശീലനത്തിന് എത്താതിരുന്നതെന്നും അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷേറ്റ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ മത്സരത്തിന് തയ്യാറാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യു.എസ്.എയ്ക്ക് എതിരായ ആദ്യ മത്സരത്തില്‍ ആദ്യ പന്തില്‍ പൂജ്യത്തിന് പുറത്തായ…

    Read More »
  • യുഡിഎഫിൽ നിന്ന് ക്ഷണം ലഭിച്ചിട്ടില്ല!! അടിയുറച്ച കമ്യൂണിസ്റ്റ്, പാർട്ടിവിടാൻ ഒരു പദ്ധതിയുമില്ല…. എന്റെ പ്രവർത്തന പാരമ്പര്യം അറിയാത്ത ചിലരാണ് എനിക്കെതിരെ രാഷ്ട്രീയനീക്കങ്ങൾ നടത്തുന്നത്, അവരോട് സഹതാപം മാത്രം… താൻ ഏത് ഘടകത്തിലാണെന്ന് നേതൃത്വം അറിയിച്ചിട്ടില്ല, ബ്രാഞ്ച് ഏതാണെന്ന് അന്വേഷിച്ച് നാടു മുഴുവൻ നടക്കാൻ കഴിയില്ല- പികെ ശശി

    പാലക്കാട്: താൻ അടിയുറച്ച കമ്യൂണിസ്റ്റാണെന്നും പാർട്ടിവിടാൻ തനിക്ക് ഒരു പദ്ധതിയുമില്ലെന്ന് മുൻ എംഎൽഎയും സിപിഎം അംഗവുമായ പികെ ശശി. അടിയുറച്ച കമ്യൂണിസ്റ്റാണ് താൻ. പാർട്ടി വിടില്ല. തനിക്ക് കോൺഗ്രസിൽ നിന്നും ഒരു ക്ഷണവും ലഭിച്ചിട്ടില്ലെന്നും പികെ ശശി പറഞ്ഞു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനുമായും മണ്ണാർക്കാട് എംഎൽഎ ഷംസുദ്ദീനുമായും ഉള്ളത് സൗഹൃദം മാത്രമാണ്. രാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി സഹകരിച്ച് പ്രവർത്തിച്ച് പോകുന്ന സമീപനമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ ജില്ലാ കമ്മിറ്റിയിൽ പ്രവർത്തിക്കാൻ തനിക്ക് യോഗ്യതയുണ്ടെന്ന് പാർട്ടിക്ക് തോന്നിയാൽ അവർ തന്നെ തിരിച്ചെടുക്കും. അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല. തന്റെ പ്രവർത്തനപാരമ്പര്യം അറിയാത്ത ചിലരാണ് തനിക്ക് എതിരെയുള്ള രാഷ്ട്രീയനീക്കങ്ങൾ നടത്തുന്നത്. അവരോട് സഹതാപം മാത്രമാണ് തനിക്കുള്ളതെന്നും പികെ ശശി പറഞ്ഞു. അതേമയം നേരത്തെ പാർട്ടിയിൽ തന്റെ വിഭാഗം എന്നൊന്ന് ഇല്ലെന്നും അങ്ങനെയൊരു വിഭാഗത്തെ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പികെ ശശി പറഞ്ഞിരുന്നു. ‘ശശി വിഭാഗം’ എന്നതിനെ തള്ളുന്നു. അതിൽ അൽപ്പംപോലും യാഥാർത്ഥ്യത്തിന്റെ…

    Read More »
  • മകനൊപ്പം പോകുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ അഭിഭാഷക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ, പ്രതി ജാമ്യത്തിലിറങ്ങിയത് 20 ദിവസം മുൻപ്, അസ്വഭാവിക മരണത്തിനു കേസെടുത്ത് പോലീസ്

    അമ്പലപ്പുഴ: മകനൊപ്പം യാത്രചെയ്യുന്നതിനിടെ എംഡിഎംഎയുമായി പിടിയിലായ കേസിൽ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരൂർ കൗസല്യനിവാസിൽ സത്യമോൾ (46) ആണ് മരിച്ചത്. 2025 ഒക്ടോബർ 13-നാണ് സത്യമോളെയും മകൻ സൗരവ്ജിത്തിനെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന്മൂന്നുഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. തു‌ടർന്നു വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎയും 400 ഗ്രാം കഞ്ചാവും രണ്ടുഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. നേരത്തേ കരുനാഗപ്പള്ളി കുടുംബക്കോടതിയിലെ അഭിഭാഷകയായിരുന്നു സത്യമോൾ. റിമാൻഡിലായിരുന്ന സത്യമോൾ 20 ദിവസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇവരും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ 11-നാണ് അമ്പലപ്പുഴ പോലീസിൽ വിവരം ലഭിക്കുന്നത്. പോലീസെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. പുലർച്ചെ മരിച്ചതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മറ്റു സംശയങ്ങളില്ലെന്ന് പോലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് അമ്പലപ്പുഴ പോലീസ് കേസെടുത്തു.

    Read More »
  • കാനഡയിലെ സ്കൂളിൽ വെടിവെപ്പ്, ആക്രമിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ട നിലയിൽ, ആറുപേരുടെ മൃതദേഹം സ്കൂളിൽ, രണ്ടുപേർ സ്കൂളിനു സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ, 25 പേർക്കു പരുക്ക്

    സ്കൂളിലെത്തിയ അക്രമി വെടിയുതിർത്തു, പിന്നാലെ സ്വയം വെടിവച്ചു,, കാനഡയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ ആക്രമിയുൾപ്പെടെ 10 പേർ ഒട്ടാവ: കാനഡയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ അക്രമി അടക്കം പത്തുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 25 പേർക്കു പരുക്ക്. ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. പ്രാദേശികസമയം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. അക്രമിയു‌ടെ വെടിയേറ്റ് ആറുപേരെ സ്‌കൂളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമിയെന്ന് കരുതുന്നയാളും സ്‌കൂൾ വളപ്പിൽ കൊല്ലപ്പെട്ടനിലയിലായിരുന്നു. ഇയാൾ സ്വയം വെടിവെച്ച് മരിച്ചതാണെന്നാണ് നിഗമനം. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഒരാൾ മരിച്ചതെന്നും അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട സ്കൂളിനു സമീപമുള്ള വീട്ടിൽ നിന്ന് രണ്ടുപേരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പരുക്കേറ്റ 25 പേരെ പ്രാദേശിക മെഡിക്കൽ സെന്ററിൽ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, “ അക്രമിയെ ഒഴികെ സ്കൂളിനുള്ളിൽ ആറുപേരെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേരെ ഗുരുതരമായതോ ജീവൻ അപകടത്തിലാക്കുന്നതോ ആയ പരുക്കുകളോടെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു.…

    Read More »
Back to top button
error: