Lead News

  • എത്ര ചോദിച്ചിട്ടും കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല, വാടക വീടിന് തീയിട്ട് 28 കാരന്‍, കൈ ഞരമ്പ് മുറിക്കാനും ശ്രമം

    തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നൽകാത്തതിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കണിയാപുരം സ്വദേശി ഷാജഹാൻ വാടകയ്ക്ക് താമസിക്കുന്ന വീടിനാണ് അദ്ദേഹത്തിന്റെ ഭാര്യ അമീനയുടെ സഹോദരീ പുത്രനായ ഫൈസൽ (28) തീയിട്ടത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് ഫൈസൽ ഷാജഹാന്റെ വീട്ടിലെത്തി കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടത്. എന്നാൽ വീട്ടുകാർ പണം നൽകാൻ തയ്യാറാകാതിരുന്നതോടെ ഇയാൾ അക്രമാസക്തനാവുകയായിരുന്നു. പണം ലഭിക്കാതെ വന്നതോടെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് സ്വന്തം കൈ ഞരമ്പ് മുറിക്കാൻ ഫൈസൽ ശ്രമിച്ചു. ഇതിനിടെ വീടിന് തീയിടുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തു. ഭയന്നുപോയ ഷാജഹാനും ഭാര്യയും ഉടൻ തന്നെ മറ്റൊരു വീട്ടിലേക്ക് മാറി. ഇവർ മാറിതാമസിച്ച സമയത്താണ് ഫൈസൽ വീടിന് തീയിട്ടത്. തീ പടർന്നതിനെ തുടർന്ന് വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചു. വലിയ സ്‌ഫോടന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം അഗ്‌നിരക്ഷാ സേനയെ അറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ്…

    Read More »
  • മകന്റെ രോഗം മാറാന്‍ പതിമൂന്നുകാരിയെ ബലി നല്‍കി മാതാവ്, പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മരത്തടി കുത്തിക്കയറ്റി, തല മുറിച്ച് രക്തം ശേഖരിച്ചു, പിന്നീട് ബലാത്സംഗമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം, മൂന്നുപേര്‍ അറസ്റ്റില്‍

    റാഞ്ചി: ഝാര്‍ഖണ്ഡില്‍  മകന്റെ രോഗം മാറുന്നതിന് പതിമൂന്ന് വയസുകാരിയെ ബലി നല്‍കി. ഇളയമകന്റെ രോഗം മാറുന്നതിനാണ് മാതാപിതാക്കള്‍ തങ്ങളുടെ പതിമൂന്നുകാരിയെ ബലി നല്‍കിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 35 വയസ്സുകാരിയായ അമ്മയെയും മന്ത്രവാദിനിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഹസരീബാഗിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനിയായ ശാന്തി ദേവി (55), സഹായി ഭീം റാം (40) എന്നിവരാണ് പിടിയിലായത്. ഇളയ മകന്റെ രോഗശാന്തിക്കായി രശ്മി ദേവി ഗ്രാമത്തിലെ മന്ത്രവാദിനിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരന്നു. മകന്റെ രോഗം മാറണമെങ്കില്‍ കന്യകയെ ബലി നല്‍കണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് മാര്‍ച്ച് 24ാം തീയതി ഗ്രാമവാസികളെല്ലാം രാമനവമി ആഘോഷങ്ങളുടെ തിരക്കിലായിരുന്ന സമയത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. ശാന്തി ദേവിയുടെ വീട്ടില്‍ വെച്ച് അമ്മയും ഭീം റാമും ചേര്‍ന്ന് പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൂജയുടെ ഭാഗമായി പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മന്ത്രവാദിനി മരത്തടി ഉപയോഗിച്ച് മുറിവേല്‍പ്പിച്ചതായും, രക്തം…

    Read More »
  • കരാറിലെത്താതെ യുദ്ധം അവസാനിപ്പിച്ചാല്‍ മുറിവേല്‍ക്കുക സൗദി അടക്കമുള്ള രാജ്യങ്ങള്‍ക്ക്; എണ്ണയില്‍ അടക്കം നിയന്ത്രണം കൊണ്ടുവരിക ഇറാന്‍; ആക്രമണ സാധ്യതകളും തുടരും; ഒരിക്കലും ആഗ്രഹിക്കാത്ത യുദ്ധത്തിന്റെ പേരില്‍ ട്രംപ് ഗള്‍ഫ് രാജ്യങ്ങളെ എത്തിച്ചത് ഊരാക്കുടുക്കില്‍

    ദുബായ്: ഇറാനുമായി കരാറിലെത്താതെ യുദ്ധം അവസാനിപ്പിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ മുറിവേല്‍പ്പിക്കുക ഗള്‍ഫ് രാജ്യങ്ങളെ. ഹോര്‍മൂസിലൂടെ എണ്ണ കടത്തേണ്ടവര്‍ അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുകയെന്ന പ്രസ്താവന യഥാര്‍ഥത്തില്‍ ഞെട്ടിച്ചത് സൗദിയടക്കമുള്ള രാജ്യങ്ങളെയാണ്. ഊര്‍ജ വിതരണത്തില്‍ ഇറാനു മേല്‍ക്കൈ ലഭിക്കുന്നതിനൊപ്പം തങ്ങള്‍ ഒരിക്കലും തുടങ്ങി വയ്ക്കാത്ത യുദ്ധത്തിന്റെ പേരില്‍ ഗള്‍ഫ് അറബ് രാജ്യങ്ങളില്‍െ എണ്ണ, വാതക ഉത്പാദക രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയും നേരിടേണ്ടിവരും. ഇറാനിലെ മതഭരണാധികാരികളെ തകര്‍ക്കുന്നതിന് പകരം, ആഴ്ചകള്‍ നീണ്ട യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളെ അതിജീവിച്ചതിലൂടെ ഇറാന്‍ കൂടുതല്‍ കരുത്തരാകും. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തും ഹോര്‍മൂസ് കടലിടുക്ക് ഫലപ്രദമായി അടച്ചുപൂട്ടിയതിലൂടെ ആഗോള ഊര്‍ജ്ജ വിപണിയെ വിറപ്പിച്ചും ഇറാന്‍ തങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍, ഇറാനുമായുള്ള യുദ്ധം അമേരിക്ക ‘വളരെ വേഗത്തില്‍’ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഒരു കരാറില്ലാതെ തന്നെ യുദ്ധം പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്ന് ചൊവ്വാഴ്ച അദ്ദേഹം സൂചന നല്‍കുകയും ചെയ്തു. തുടര്‍ന്ന് എന്ത്…

    Read More »
  • രണ്ട് പ്രധാന പാതകള്‍; ഒരു ബദല്‍ മാര്‍ഗം; ഉപരോധങ്ങളെ മറികടക്കാനുള്ള വഴിയും; അതി സങ്കീര്‍ണമായ കപ്പല്‍ ചാലുകള്‍; ഷാഡോ ഫ്‌ളീറ്റ്; നിരീക്ഷണമില്ലാത്ത മേഖലകളിലെ നിഗൂഢ കൈമാറ്റങ്ങള്‍; അത്ര ലളിതമല്ല റഷ്യന്‍ എണ്ണ ഇന്ത്യയിലെത്തുന്ന വിധം

    ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തെത്തുടര്‍ന്നു ഹോര്‍മൂസ് കടലിടുക്ക് അടഞ്ഞതോടെ റഷ്യന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക അനുവാദം നല്‍കുമ്പോള്‍ ഏകദേശം 150 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കപ്പലില്‍ ടാങ്കറുകളിലുണ്ടായിരുന്നു. നേരത്തെ ലോഡ് ചെയ്തതോ ട്രാന്‍സിറ്റിലുള്ളതോ ആയ കാര്‍ഗോകള്‍ക്ക് മാത്രം ബാധകമായ ഈ ഇളവ്, റഷ്യന്‍ അസംസ്‌കൃത എണ്ണ വ്യാപാരത്തിന്റെ സംവിധാനങ്ങള്‍ ഇന്ത്യയുടെ ഊര്‍ജ വിതരണ ശൃംഖലയില്‍ എത്രത്തോളം ആഴത്തില്‍ ഇഴചേര്‍ന്നിട്ടുണ്ടെന്നതിന്റെ സൂചന നല്‍കുന്നതായിരുന്നു. യുഎസും സഖ്യകക്ഷികളും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് വാങ്ങാന്‍ ആളില്ലാതെ തീരങ്ങളില്‍ ടാങ്കറുകള്‍ വെറുതെ കിടന്നതോടെ റഷ്യന്‍ എണ്ണ കടലില്‍ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ അളവില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. 2022ല്‍ ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ഇറക്കുമതി, 2025 അവസാനത്തില്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മറ്റൊരു ഘട്ടം ഉപരോധം ഏര്‍പ്പെടുത്തിയതോടെ കുറഞ്ഞു. എന്നാല്‍ ഇറക്കുമതി ഒരിക്കലും നിലച്ചില്ല. ഗള്‍ഫില്‍ നിന്നുള്ള ഇന്ധന വിതരണത്തെ തടസപ്പെടുത്തിയ യുഎസ്-ഇസ്രായേല്‍, ഇറാന്‍ സംഘര്‍ഷത്തിനിടയില്‍…

    Read More »
  • പശ്ചിമ ബംഗാളില്‍നിന്ന് പഠിച്ച പാഠം; ഗീതാ ഗോപിനാഥ് മുതല്‍ ക്രിസ് ഗോപാല കൃഷ്ണനും അദാനിയും ഐടി കമ്പനികളും വരെ; ആദ്യ ടേം പൊളിറ്റിക്‌സ്, രണ്ടാം ടേം ബിസിനസ്; കമ്യൂണിസം മാറ്റിവച്ച പിണറായി വിജയന്‍ ലവലേശം എതിര്‍പ്പില്ലാതെ കേരളത്തെ മാറ്റിയത് ഇങ്ങനെ

    തിരുവനന്തപുരം: 2015 മേയ്. സംസ്ഥാന തെരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ബാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങളാണ് പിണറായി വിജയന്‍ ഉന്നയിച്ചത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ ഉമ്മന്‍ ചാണ്ടി റിയല്‍ എസ്‌റ്റേറ്റ് അഴിമതി നടത്തിയെന്നും മലയാളിയുടെ വികസന ആഗ്രഹങ്ങളുടെ മറവില്‍ 8000 കോടി വിലമതിക്കുന്ന ഭൂമി 6000 കോടി രൂപയ്ക്ക് അദാനി ഗ്രൂപ്പിനു വിറ്റെന്നുമാണ് ആരോപിച്ചത്. ഈ പദ്ധതിക്കു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും അവകാശപ്പെട്ടു. എന്നാല്‍, ഈ കാഴ്ചപ്പാടു മാറാന്‍ അധിക കാലം വേണ്ടിവന്നില്ല. 2016ല്‍ മുഖ്യമന്ത്രിയായതോടെ അദ്ദേഹം നിര്‍ണായക തീരുമാനത്തെ നേരിട്ടു. കേരളത്തിന്റെ വളര്‍ച്ച തടസപ്പെടുത്തുന്ന രീതിയില്‍ പദ്ധതി എതിര്‍ക്കണോ അതോ മുമ്പോട്ടു പോകണോ? അദ്ദേഹം രണ്ടാമത്തെ വഴി തിരഞ്ഞെടുത്തു. ഗൗതം അദാനിക്ക് കരാര്‍ നല്‍കുന്നതിനെതിരേ എല്‍.ഡി.എഫിലെ മുഴുവന്‍ ആളുകളെയും അണിനിരത്തിയ വി.എസ്. അച്യുതാനന്ദന്റെ എതിര്‍പ്പ് അദ്ദേഹം മറികടന്നു. ഇടതുപക്ഷം ചങ്ങാത്ത മുതലാളിത്തത്തിന്റെ ആളെയും മോദിയുടെ അടുപ്പക്കാരനെന്നും വിശേഷിപ്പിക്കുന്നയാളുമായ അദാനിയുമായി ധാരണയിലെത്തി!…

    Read More »
  • യുവനടിക്കു പിന്തുണയുമായി സിനിമാ ലോകം; രഞ്ജിത്തിനെ ഫെഫ്ക ഡയറക്‌ടേഴ്‌സ്, റൈറ്റേഴ്‌സ് യൂണിയനില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു; കാലം എല്ലാത്തിനും കണക്കു ചോദിക്കുമെന്ന് ആദ്യ പരാതിക്കാരി

    കൊച്ചി: ലൈംഗിക പീഡനപരാതിയില്‍ യുവനടിക്ക് പിന്തുണയുമായി സിനിമാലോകം. അറസ്റ്റിലായ രഞ്ജിത്തിനെ ഫെഫ്ക ഡയറക്ടേഴ്‌സ് – റൈറ്റേഴ്‌സ് യൂണിയനുകള്‍ സസ്‌പെന്‍ഡ് ചെയ്തു. നടി ഐ.സിയില്‍ പരാതി നല്‍കിയിട്ടില്ലെന്നും വിശദാംശങ്ങള്‍ തേടി ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ക്ക് കത്തയക്കുമെന്നും ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു . കാലം എല്ലാത്തിനും കണക്ക് ചോദിക്കുമെന്ന് രഞ്ജിത്തിനെതിരായ ആദ്യ പരാതിക്കാരി പറഞ്ഞു. ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിനെ മാറ്റിനിര്‍ത്തുന്നത് സംബന്ധിച്ച നിര്‍ദേശം ഡയറക്ടേഴ്‌സ് യൂണിയനും റൈറ്റേഴ്‌സ് യൂണിയനും നല്‍കിയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നടിയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് ഫെഫ്കയ്ക്ക് പുറമെ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പ്രതികരിച്ചു. നടക്കാന്‍ പാടില്ലാത്ത സംഭവമെന്നും ഇരകള്‍ക്ക് നീതി ലഭിക്കണം എന്നും രമേഷ് പിഷാരടി പ്രതികരിച്ചു. ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം ഇത്തരം സംഭവം നിര്‍ഭാഗ്യകരമെന്നും അന്വേഷണം നടക്കട്ടെയെന്നുമായിരുന്നു സുധീര്‍ കരമനയുടെ നിലപാട് രഞ്ജിത്ത് ജയിലില്‍ യുവനടിയുടെ പരാതിയിലെടുത്ത ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍…

    Read More »
  • സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ,കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം!! രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

    കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി ഹാജരായത് സിനിമയുടെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) അംഗം. ഐസിസിയിൽ നിന്ന് ഇന്നലെ രാത്രി രാജിവച്ച എക്‌സ്റ്റേണൽ അംഗമായ അഡ്വ. മുഹമ്മദ് സിയാദ് ആണ് രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്. അതുപോലെ അഡ്വ. മുഹമ്മദ് സിയാദിന്റെ പേരിൽ ഐസിസിയിൽ നൽകിയിരിക്കുന്നത് മറ്റൊരു അഭിഭാഷകയുടെ ഫോൺ നമ്പറാണെന്നും കണ്ടെത്തൽ. അതേസമയം ഐസിസിയിൽ നിന്ന് ഇന്നലെ രാത്രി താൻ രാജിവെച്ചെന്നാണ് അഡ്വ. മുഹമ്മദ് സിയാദ് നൽകുന്ന വിശദീകരണം. കുടുംബ സുഹൃത്ത് ആയതിനാലാണ് രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുത്തതെന്നും ഐസിസിക്ക് നടി പരാതി നൽകിയിട്ടില്ലെന്നുമാണ് ഇയാളുടെ പ്രതികരണം. ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പോലീസിന് കൈമാറുകയായിരുന്നു. സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ്. രഞ്ജിത്തിന്റെ പുതിയ…

    Read More »
  • ഹോർമൂസിൽ മുഴങ്ങുന്നത് ജീവനും ഭക്ഷണത്തിനുമായുള്ള നിലവിളികൾ!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു… അടിയന്തര സഹായമഭ്യർഥിച്ച് രാത്രിയിലും നാവികർ ഭീതിയോടെ വിളിക്കുന്നു- ഐടിഎഫ് നെറ്റ്‌വർക്ക് കോർഡിനേറ്റർ

    ടെഹ്റാൻ: മധ്യപൂർവ്വേഷ്യയിലെ യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെ ഹോർമുസ് കടലിടുക്ക് ചുറ്റിപ്പറ്റിയുള്ള സംഘർഷം ഓരോദിവസവും അതീവ ഗുരുതരമായി മാറിയിരിക്കുകയാണെന്ന് റിപ്പോർട്ട്. ഇറാൻ്റെ ഭീഷണിയും കടലിടുക്കിലെ ഉപരോധവും കാരണം ഏകദേശം 2,000 കപ്പലുകളിലായി 20,0000 നാവികർ കുടുങ്ങിക്കിടക്കുന്നതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ പറയുന്നു. ഭക്ഷണം, കുടിവെള്ളം, അടിസ്ഥാന ആവശ്യങ്ങൾ എന്നിവ തീർന്നുവരുന്ന സാഹചര്യത്തിൽ നാവികർ ജീവൻ രക്ഷിക്കാനായി അടിയന്തര സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ആഗോള വ്യാപാരത്തിനും ഊർജസുരക്ഷയ്ക്കും നിർണ്ണായകമായ ഈ കടൽപാതയിൽ പ്രതിസന്ധി വഷളാകുന്നതോടെ, മനുഷ്യാവകാശ പ്രശ്നമായും ഇത് മാറിക്കൊണ്ടിരിക്കുകയാണ്. ഇൻ്റർനാഷണൽ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ (ഐടിഎഫ്) സീഫാറർ സപ്പോർട്ട് ടീമിന് ലഭിക്കുന്ന സന്ദേശങ്ങൾ പ്രകാരം, കപ്പലുകളിൽ കുടുങ്ങിയ ജീവനക്കാർക്ക് അടിയന്തരമായി ഭക്ഷണം, കുടിവെള്ളം, മറ്റ് അടിസ്ഥാന ആവശ്യങ്ങൾ എത്തിക്കുക നിരന്തരം അഭ്യർത്ഥനകൾ എത്തുകയാണ്. അറബ് ലോകത്തെയും ഇറാനെയും സംബന്ധിച്ച ഐടിഎഫ് നെറ്റ്‌വർക്ക് കോർഡിനേറ്ററായ മുഹമ്മദ് അർരാച്ചേദി പറഞ്ഞത്, സ്ഥിതി അതീവ ആശങ്കാജനകമാണെന്നും രാത്രിയിലും നാവികർ ഭീതിയോടെ വിളിക്കുന്നുണ്ടെന്നും ആണ്. ചിലർ ബോംബാക്രമണ ഭീഷണിക്കിടയിൽ…

    Read More »
  • നാറ്റോ വെറുമൊരു കടലാസ് പുലി, ഈ സഖ്യത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ…

    ലണ്ടൻ: നാറ്റോ (നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO) യിൽനിന്ന് പുറത്തുപോകുന്നതിനെക്കുറിച്ച് അമേരിക്ക ഗൗരവമായി ആലോചിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുഎസിന്റെ സൈനിക നടപടിയെ സഖ്യകക്ഷികൾ പിന്തുണയ്ക്കാത്ത സാഹചര്യത്തിലാണ് നാറ്റോയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചതെന്ന് ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. നാറ്റോ സഖ്യത്തെ ഒരു ‘കടലാസ് പുലി’ (paper tiger) എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് തനിക്ക് പണ്ടേ സംശയമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിരോധ കരാറിൽനിന്ന് അമേരിക്കയെ നീക്കം ചെയ്യുന്നത് ഇപ്പോൾ ‘പുനർവിചിന്തനത്തിന് അപ്പുറമാണെന്ന്’ അദ്ദേഹം അഭിപ്രായപ്പെട്ടതായും പത്രം റിപ്പോർട്ട് ചെയ്തു. ‘അതേ, അത് പുനർവിചിന്തനത്തിന് അപ്പുറമാണ് എന്നാണ് എന്റെ അഭിപ്രായം.’ അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന ചോദ്യത്തിന്, ഞാൻ ഒരിക്കലും നാറ്റോയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, പുടിനും അതറിയാം.’ എന്നായിരുന്നു ട്രംപിന്റെ മറുപടി. അതേസമയം പശ്ചിമേഷ്യയിൽ ഇസ്രയേലുമായി…

    Read More »
  • ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

    തിരുവനന്തപുരം: ‘നീ പോ മോനേ വിജയാ’ – മോഹന്‍ലാല്‍ സിനിമയിലെ മാസ് ഡയലോഗുമായി തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആവേശമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നേമത്തെ സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്തിന്റെ മാസ് ഡയലോഗ്. പിണറായി വിജയന്റെ എക്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. പിണറായി വിജയനും നരേന്ദ്ര മോദിയും സഹോദരന്മാരാണ്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കേരളത്തെ നശിപ്പിച്ചു. മോദി സഹോദരന്മാരെ ഒരു പാഠം പഠിപ്പിക്കണം. പിണറായിക്കു വോട്ട് ചെയ്യുന്നത് ഡല്‍ഹിയിലിരിക്കുന്ന മോദിക്കു വോട്ടു ചെയ്യുന്നതിനു തുല്യമാണ്. അവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ല. കേരളത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ജയിക്കുന്നത് അവര്‍ ആഗ്രഹിക്കന്നില്ലെന്നും പരസ്പരം വോട്ട് കൈമാറാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. നേമം നിയോജക മണ്ഡലത്തിലെ പൂന്തുറയിൽ നടന്ന റോഡ് ഷോയിൽ എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും പങ്കെടുത്തു.

    Read More »
Back to top button
error: