Lead News
-
‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’… മൈക്ക് കയ്യിൽ കിട്ടിയപ്പോൾ സിനിമാ സ്റ്റൈലിൽ ഡയലോഗ് തട്ടിവിട്ട് സുരേഷ് ഗോപി!! പുച്ഛം കാണും, പുച്ഛിച്ചോട്ടെ അത് അവരുടെ ഡിഎൻഎയാണ്, അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ… ഇത്രയും അടിതെറ്റിക്കിടക്കുന്ന ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ ‘പ്രജകൾ’ അവർക്കരുഗ്രഹമായി തീരണം എന്നു 2015 ൽ മോദിജിയോട് പറഞ്ഞിരുന്നു’…
തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാസ് എൻട്രി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ആരുടെയും പേര് പ്രത്യേകമായി എടുത്ത് പറയാതെ ഗോപിയുടെ അധിക്ഷേപ പരാമർശം. തൃപ്പൂണിത്തുറ എൻഎം ഹാളിൽ ബിജെപി സംഘടിപ്പിച്ച ‘വികസിത തൃപ്പൂണിത്തുറയ്ക്കായ്’ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എയിംസ് വരും മറ്റേ മോനേ എന്നായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ ഡയലോഗ്. എയിംസിനായി കൂടുതൽ ജില്ലകളുടെ പേര് നിർദേശിക്കാനാണ് 2015 മുതൽ കേന്ദ്ര സർക്കാർ കേരള സർക്കാരിന്റെ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. മോദിജിയുമായുള്ള ബന്ധത്തിന്റെ പുറത്ത് ആലപ്പുഴയിൽ എയിംസ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്രയും അടിതെറ്റിക്കെടക്കുന്ന എല്ലാ അർഥത്തിലും ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ പ്രജകൾ അവർക്കരുഗ്രഹമായി തീരണം എന്നു പറഞ്ഞിരുന്നു, എന്നു പറഞ്ഞത് ask your chief minister to give a small mail എന്നാണ് അന്നു പറഞ്ഞത്. ഇപ്പോഴും…
Read More » -
ഇടതു വിട്ട് എങ്ങോട്ടുമില്ല : നയവും നിലപാടും വ്യക്തമാക്കി ജോസ് കെ മാണി : മുന്നണി മാറ്റത്തെക്കുറിച്ച് നടന്നിട്ടില്ല: കേരള കോൺഗ്രസ് എം എവിടെയായിരിക്കുമോ അവിടെയായിരിക്കും ഭരണം
കോട്ടയം: എല്ലാ അഭ്യൂഹങ്ങൾക്കും അറുതി വരുത്തിക്കൊണ്ട് ഒടുവിൽ ജോസ് കെ മാണി മനസ്സ് തുറന്നു ഇടതുവിട്ട് എങ്ങോട്ടുമില്ല. എൽഡിഎഫ് വിട്ടേ യുഡിഎഫിലേക്ക് കേരള കോൺഗ്രസ് എം പോകുമെന്ന എല്ലാ പ്രചരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും തിരശ്ശീലയിട്ടു കൊണ്ടാണ് ജോസ് കെ മാണി താൻ ഇടതുമുന്നണിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്. മുന്നണി മാറ്റത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കേരള കോൺഗ്രസ്-എം എൽഡിഎഫിൽ തന്നെ തുടരുമെന്നും പാർട്ടി ചെയർമാൻ ജോസ് കെ. മാണി. നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ജോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തരോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ. മാണി. കേരള കോൺഗ്രസ്-എം എവിടെയാണോ അവിടെ ആയിരിക്കും ഭരണമെന്നും ജോസ് അവകാശപ്പെട്ടു. നിലപാടുകളിൽ വെള്ളം ചേർക്കുന്ന ആളല്ല താനെന്നും ജോസ് പറഞ്ഞു. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ താന്നെയായിരിക്കുമെന്നും ജോസ് വ്യക്തമാക്കി. സ്വകാര്യ ആവശ്യങ്ങൾ ഉണ്ടായിരുന്നതിനാലാണ് എൽഡിഎഫ് യോഗങ്ങളിൽ പങ്കെടുക്കാതിരുന്നെതെന്നും യോഗങ്ങളിൽ പാർട്ടിയുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നെന്നും ജോസ് കൂട്ടിച്ചേർത്തു. പാർട്ടി എല്ലാ കാര്യത്തിലും ഒറ്റക്കെട്ടാണെന്നും…
Read More » -
മറുപണി കൊടുത്ത് ശ്രീനാദേവി കുഞ്ഞമ്മ!! യുവതി തനിക്കെതിരേ പരാതി നൽകിയത് വ്യാജ ഉള്ളടക്കത്തോടെ… മുഖ്യമന്ത്രിക്ക് പരാതി നൽകി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ മൂന്നാമത് ബലാത്സംഗപരാതി നൽകിയ യുവതിക്കെതിരേ മറു പരാതിയുമായി കോൺഗ്രസ് വനിതാ നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. യുവതി വ്യാജ ഉള്ളടക്കത്തോടെ തനിക്കെതിരേ പരാതി നൽകിയെന്ന് ആരോപിച്ചാണ് ശ്രീനാദേവി മുഖ്യന്ത്രിക്ക് പരാതി നൽകിയത്. നേരത്തേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ മൂന്നാം പരാതിക്കാരി ശ്രീനാദേവിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സൈബർ അധിക്ഷേപം നടത്തിയെന്ന് ആരോപിച്ചാണ് അതിജീവിത ശ്രീനാദേവിക്കെതിരേ പരാതി നൽകിയത്. ഇതിനുപിന്നാലെയാണ് യുവതിയ്‌ക്കെതിരേ ശ്രീനാദേവിയും പരാതി നൽകിയിരിക്കുന്നത്. യുവതി നൽകിയ പരാതി ഇങ്ങനെ- ‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നിൽ വിചാരണ ചെയ്യാൻ അവകാശമില്ല. ആർ. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ഞാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു. അവരുടെ ഫേസ്ബുക്ക് വീഡിയോ പിൻവലിക്കുകയും ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുകയും വേണം. അതിജീവിതയെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണം. എന്റെ സുരക്ഷയ്ക്കായി…
Read More » -
ദേശീയപാത വികസനത്തിന് മറ്റൊരു ഇരകൂടി…. ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ ആറുമാസം, ഇതിനിടയിൽ അവനൊരു മകൻ കൂടി പിറന്നു, പക്ഷെ അതൊന്നും ആ അച്ഛൻ അറിഞ്ഞില്ല, ഒടുവിൽ അവനെ ഒരു നോക്ക് കാണാനാകാതെ ശ്രീകാന്ത് യാത്രയായി
ചേർത്തല: തനിക്കൊരു മകൻ പിറന്നെന്നറിയാതെ, അവനെ കൺകുളിർക്കെ ഒരു നോക്ക് കാണാനാകാതെ ആ അച്ഛൻ യാത്രയായി. ദേശീയപാത നിർമാണപ്രവർത്തനങ്ങൾക്കായെടുത്ത കുഴിയിൽ വീണ് പരുക്കേറ്റ കടക്കരപ്പള്ളി കുന്നേപറമ്പിൽ ശ്രീകാന്താ(38)ണ് ചികിത്സയിലിരിക്കെ മരിച്ചത്. 2025 ജൂലായ് 14-ന് രാത്രി തുറവൂർ പുത്തൻചന്തയ്ക്കു സമീപം നിർമാണത്തിനായി പൊളിച്ചിട്ട റോഡിലെ കുഴിയിലേക്കു സ്‌കൂട്ടർമറിഞ്ഞുണ്ടായ അപകടത്തിലാണ് ശ്രീകാന്തിനു ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് എറണാകുളത്തെയും ചെമ്മനാകിരിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലായിരുന്നു അതേസമയം മകൻ ധ്യാനിനെ ഒരുനോക്ക് കാണാൻകഴിയാതെയാണ് ശ്രീകാന്ത് യാത്രയായത്. രണ്ടരമാസം മുൻപാണ് ശ്രീകാന്തിനു രണ്ടാമത്തെ കുഞ്ഞുപിറന്നത്. അബോധാവസ്ഥയിലായിരുന്ന ശ്രീകാന്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ജീവൻ തിരിച്ചുപിടിക്കാനായി പലതവണ ശ്രീകാന്തിനെ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു. അപകടത്തിനുശേഷം ആറുമാസമായി അബോധാവസ്ഥയിലായിരുന്നു. ഡാബർ ഇന്ത്യ കമ്പനി ഫുഡ് ഡിലിഷനിൽ സെയിൽസ് ഓഫീസറായ ശ്രീകാന്ത് കൊച്ചിയിൽനിന്നു ജോലികഴിഞ്ഞ് വീട്ടിലേക്കുവരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ തലയടിച്ചുവീണ ശ്രീകാന്തിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. മറ്റ് വാഹനയാത്രക്കാരും പ്രദേശവാസികളും ചേർന്നാണ് ആശുപത്രിയിലാക്കിയത്. ഭാര്യ: അമല. മക്കൾ: ദക്ഷ, ധ്യാൻ.
Read More » -
നിൽക്കണോ അതോ പോണോ : തീരുമാനമെടുക്കാൻ ആവാതെ ത്രി ശങ്കുവിൽ ജോസ് കെ മാണി : യുഡിഎഫിൽ പോയാൽ എന്തിന് എൽഡിഎഫ് വിട്ടുവെന്ന് ഉത്തരം പറയേണ്ടി വരും : മുന്നണി മാറ്റം ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന് പ്രമോദ് നാരായണൻ എംഎൽ എ
പത്തനംതിട്ട: എൽഡിഎഫ് വിട്ടു യുഡിഎഫിലേക്ക് കേരളം അതോ എൽഡിഎഫിൽ തന്നെ തുടരണോ എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ കഴിയാതെ ജോസ് കെ മാണി. കേരള കോൺഗ്രസ് എം എൽ ഡി എഫ് വിടുമെന്ന അഭ്യൂഹം ശക്തമാണെങ്കിലും മുന്നണി വിട്ടു പോയാൽ എന്തിന് എൽഡിഎഫ് വിട്ടു എന്നതിനെക്കുറിച്ച് വിശദീകരിക്കാൻ ജോസ് കെ മാണിക്ക് കഴിയില്ല. കാരണം എൽഡിഎഫിലേക്ക് എത്തിയ കാലം മുതൽ ചോദിക്കുന്നത് എല്ലാം നൽകിയാണ് ഇടതു മുന്നണി ജോസിനെ ഒപ്പം നിർത്തിയിരിക്കുന്നത്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ പെട്ടെന്ന് മുന്നണി വിട്ടു പോകുമ്പോൾ പാർട്ടി പ്രവർത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്താൻ ഒരു കാരണം പോലും ജോസ് കെ മാണിക്ക് ഇല്ല. ഒരു കാരണവുമില്ലാതെ മറുകണ്ടം ചാടിയാൽ കേരള കോൺഗ്രസിന്റെ വിശ്വാസ്യത തന്നെ ഇല്ലാതാകുമെന്ന് ജോസ് കെ മാണിയോട് പാർട്ടിക്കുള്ളിലുള്ളവർ തന്നെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ, ഇടതുമുന്നണി വിടാൻ തീരുമാനിച്ചാൽ പാർട്ടി എംഎൽഎമാർ തനിക്കൊപ്പം ഉണ്ടാകില്ല എന്ന കാര്യവും ജോസ് കെ മാണിക്ക് ഏറെക്കുറെ…
Read More » -
മാങ്കൂട്ടത്തിലിന്റെ ഫോണിൽ പ്രമുഖരുടെ ചാറ്റും ദൃശ്യങ്ങളും ഉണ്ടെന്ന് സംശയം: രാഹുൽ മൊബൈൽ പാസ്‌വേഡ് നൽകാത്തതിന്റെ കാരണം പലതും പുറത്തുവരും എന്ന ഭയം കൊണ്ടെന്നും സൂചന: ഫോൺ ഓപ്പൺ ചെയ്യാനുള്ള ടെക്നിക്കൽ മാർഗങ്ങൾ തേടി അന്വേഷണസംഘം : ഇനിയും കിട്ടിയിട്ടില്ലാത്ത ലാപ്ടോപ്പിലും രഹസ്യങ്ങളേറെയെന്ന് നിഗമനം
തിരുവല്ല : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ മൊബൈൽ ഫോണിൽ പല പ്രമുഖരുടെയും ചാറ്റും ദൃശ്യങ്ങളും ഉണ്ടെന്ന് സംശയം. അറസ്റ്റിലായെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ ഇനിയും തന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് അന്വേഷണ സംഘത്തിന് നൽകാൻ വിസമ്മതിക്കുന്നത് ഇതുകൊണ്ടാണെന്നാണ് പോലീസ് കരുതുന്നത് . പലതവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഇതുവരെയും തന്റെ മൊബൈൽ ഫോണുകളുടെ പാസ്‌വേഡ് നൽകാൻ തയ്യാറായിട്ടില്ല. രാഹുലിന്റെ ഫോണിൽ കേസുമായി ബന്ധപ്പെട്ട നിർണായ തെളിവുകൾ എന്തെങ്കിലും ഉണ്ടെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘത്തിന് സംശയമുണ്ട്. രാഹുൽ ഫോൺ തുറക്കാൻ സമ്മതിക്കാത്തത് അതുകൊണ്ടാണെന്നാണ് നിഗമനം.ലാപ്ടോപ്പ് ഇതുവരെയും രാഹുൽ നൽകാത്തതും ഇതേ കാരണം കൊണ്ട് ആകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ഫോൺ രാഹുലിന്റെ പാസ്‌വേഡ് ഇല്ലാതെ ഓപ്പൺ ചെയ്യുന്നതിനായി സൈബർ വിദഗ്ധരുടെ സഹായം പോലീസ് തേടുന്നുണ്ട്. പോലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുലിനെയും കൊണ്ട് തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ…
Read More » -
എല്‍ഡിഎഫ് മികച്ച പരിഗണന നല്‍കിയിട്ടും കേരള കോണ്‍ഗ്രസിനെ യുഡിഎഫില്‍ എത്തിക്കുന്നത് മുസ്ലിം ലീഗിന് ‘ചെക്ക്’ വയ്ക്കാനോ? ലീഗിന്റെ അളവില്‍ കവിഞ്ഞ സ്വാധീനത്തിന് മറുമരുന്ന്; പാലാ മുതല്‍ കുട്ടനാടുവരെ ഫലങ്ങള്‍ മാറിമറിയും; ബുദ്ധികേന്ദ്രം കത്തോലിക്കാസഭ?
പാലാ: കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ഡിഎഫ് മുന്നണിവിട്ടു യുഡിഎഫിലേക്ക് എത്തുമെന്ന ചര്‍ച്ച സജീവമാണ്. മറിച്ചു പാര്‍ട്ടി പിളര്‍ന്ന് ഒരുവിഭാഗം എല്‍ഡിഎഫിലും മറ്റൊന്നു യുഡിഎഫിലും എത്തുമെന്നും ചര്‍ച്ചകള്‍ പറയുന്നു. ഒന്നും പറയാറായിട്ടില്ല എങ്കിലും അണികള്‍ക്ക് ഏറെയും യുഡിഎഫ് മനസാണ് എന്നതാണ് ആ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി. എന്നാല്‍, യുഡിഎഫില്‍ അളവില്‍ കവിഞ്ഞു സ്വാധീനമുറപ്പിക്കുന്ന ലീഗിനുള്ള മറുമരുന്നാണു കേരള കോണ്‍ഗ്രസ് മാണിയെന്നു വിലയിരുത്തുന്നവരുണ്ട്. മുസ്ലിം ഭൂരിപക്ഷ പാര്‍ട്ടിയായ ലീഗിന് ക്രിസ്ത്യന്‍ ഭൂരിപക്ഷ പാര്‍ട്ടിയായ മാണി വിഭാഗംതന്നെയാണു മറുപടിയെന്ന നിലയിലാണു കാര്യങ്ങള്‍. യുഡിഎഫ് വിജയം നേടിയാല്‍ അതില്‍ മോശമല്ലാത്ത എണ്ണം സീറ്റുകള്‍ ലീഗിന്റെയാകുമെന്നു വ്യക്തമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ജില്ലകള്‍ ലീഗ് തൂത്തുവാരിയത് ഉദാഹരണം. ഇതു മുന്നില്‍കണ്ടാണ് യുഡിഎഫിലെ ക്രിസ്ത്യന്‍ ലോബിയുടെ നീക്കമെന്നു വിലയിരുത്തുന്നവരുമുണ്ട്. പാല, കാഞ്ഞിരപ്പള്ളി അടക്കമുള്ള കോട്ടയം ജില്ലയുടെ മലയോര മേഖലകളിലെല്ലാം കേരളാ കോണ്‍ഗ്രസിനു ചെറുതല്ലാത്ത പിടിയുണ്ട്. അപ്പോഴും കേരള കോണ്‍ഗ്രസിനു പാര്‍ട്ടി വിടാന്‍ പ്രത്യേകിച്ചു കാരണമൊന്നും ഉണ്ടാകില്ല. എല്‍ഡിഎഫില്‍…
Read More » -
‘ഒരു സ്ത്രീയ്ക്ക് ബലാത്സംഗത്തിന് ഇരയായ മറ്റൊരു സ്ത്രീയെ വിചാരണ ചെയ്യാന്‍ അവകാശമില്ല’; രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ച ശ്രീനാദേവിക്കെതിരേ പരാതി നല്‍കി അതിജീവിത; സിപിഐയില്‍നിന്ന് കോണ്‍ഗ്രസില്‍ എത്തിയപാടെ പുലിവാല് പിടിച്ച് നേതാവ്; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പോലും പറയാത്ത നിലപാട്
അടൂര്‍: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കി അതിജീവിത. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിനയച്ച പരാതിയില്‍ വ്യക്തമാക്കി. തന്നെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണമെന്നും അവര്‍ പരാതിയില്‍ ആവശ്യപ്പെടുന്നു. സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. തന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതില്‍ താന്‍ കേരള പൊലീസില്‍ വിശ്വസിക്കുന്നുവെന്നും അതിജീവിത വ്യക്തമാക്കുന്നു. അടുത്തിടെ സിപിഐയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീനാദേവി കുഞ്ഞമ്മ. ഫെയ്‌സ്ബുക്ക് ൈലവിലാണ് ശ്രീനാദേവി കുഞ്ഞമ്മ രാഹുലിന് പിന്തുണ അറിയിച്ചത്. അവനൊപ്പമാണ് എന്നും ആരോപണങ്ങള്‍ നേരിടാന്‍ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെയെന്നും ശ്രീനാദേവി പറഞ്ഞു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണം. നിലവിലെ പരാതികളില്‍ സംശയമുണ്ട്. ഒന്നാമത്തെ പരാതിയില്‍ പീഡന…
Read More » -
‘പീഡനം, ഗർഭം, അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്….ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ ” നിന്നെ ഞാൻ സ്ഥിരമായി കിടത്തും” എന്ന് രോഗാണു ആക്രോശിക്കും… വാർണിങ് ആണെന്ന് കൂട്ടിക്കോളൂ, ”ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ” ഈ വാചകം കുറേ കേട്ടിട്ടുണ്ട്, ഈ വാചകം പറയാൻ ഇടവരുത്തരുത്’…
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. ഹാരിസ് ചിറക്കൽ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്നും ഉടലെടുക്കുന്ന വൈറസുകളെ കുറിച്ചും ബാക്ടീരിയകളെ കുറിച്ചുമുള്ള കുറിപ്പാണ് രാഹുലുമായി ബന്ധപ്പെട്ട വാർത്തയോടു കൂട്ടിച്ചേർത്ത് ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ചിട്ടുള്ളത്. ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ, നിന്നെ ഞാൻ സ്ഥിരമായി കിടത്തും എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കുമെന്നാണ് ഹാരിസ് കുറിച്ചത്. ‘പീഡനം… പീഢനം…. പീഠനം’ ഇങ്ങനെ പല തരത്തിലുള്ള പീഡനങ്ങൾ ഉണ്ടെന്ന് പറഞ്ഞാണ് ഹാരിസ് കുറിപ്പ് തുടങ്ങുന്നത്. ഇതിലേതാ ശരിയായ സ്പെല്ലിങ് എന്ന് എനിക്കും അറിഞ്ഞൂടാ. എന്തായാലും തണുപ്പ് സമയത്ത് ചാനൽ ന്യൂസ് കേൾക്കാൻ ഒരു സുഖമുണ്ട്. പീഡനം, ഗർഭം, പീഡന ഗർഭം,അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന ബഹുമാനപ്പെട്ട ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ടെന്നും ഡോക്ടർ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് പീഡനം… പീഢനം….…
Read More »
