Breaking News
-
ആർച്ചറേ അടിച്ചൊതുക്കി ചേട്ടൻ!! വാങ്കഡെയിൽ സഞ്ജു (89) ഷോ… ആർച്ചർ എറിഞ്ഞ നാലോവറിൽ ഇന്ത്യ അടിച്ചുകൂട്ടിയത് 61 റൺസ്… ഇംഗ്ലണ്ടിന് 254ന്റെ പടുകൂറ്റൻ വിജയലക്ഷ്യം, രണ്ടു വിക്കറ്റ് നഷ്ടം
മുംബൈ: 15 റൺസെത്തി നിൽക്കെ ഇംഗ്ലണ്ട് കൈവിട്ട ആ പന്ത് പിന്നീട് ഇംഗ്ലണ്ടിലെത്തുന്നത് 14-ാം ഓവറിൽ. അപ്പോഴേക്കും മലയാളി താരം സഞ്ജു അടിച്ചുകൂട്ടിയത് 89 റൺസ്… ഒരിക്കൽ കൂടി സഞ്ജു സാംസൺ ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുംതൂണായപ്പോൾ ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് പടുകൂറ്റൻ സ്‌കോർ. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെടുത്തു. സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ, തിലക്, പാണ്ഡ്യ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധ സെഞ്ചുറി പിന്നിട്ട സഞ്ജുവിന്റെ തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തത്. 42 പന്തുകൾ നേരിട്ട സഞ്ജു ഏഴ് സിക്‌സും എട്ട് ഫോറുമടക്കം 89 റൺസെടുത്താണ് മടങ്ങിയത്. സഞ്ജു പുറത്താകുമ്പോഴേക്കും ഇന്ത്യൻ സ്‌കോർ 160-ൽ എത്തിയിരുന്നു. പിന്നീട് തകർത്തടിച്ച ശിവം ദുബെ, 25 പന്തിൽ നിന്ന് നാല് സിക്‌സും ഒരു ഫോറുമടക്കം 43 റൺസെടുത്ത് ശേഷം റണ്ണൗട്ടാകുകയായിരുന്നു. ആദ്യ ഓവറിൽ തന്നെ…
Read More » -
‘ശശി ഇല്ലാതാക്കാന്‍ ശ്രമിച്ച സഖാക്കള്‍ ഇപ്പോഴും അവിടെയുണ്ട്, ഒറ്റുകൊടുത്തില്ല, മറുകണ്ടം ചാടിയില്ല; അന്നു കുറ്റസമ്മതം നടത്തിയ കാര്യങ്ങള്‍ ശശി വീണ്ടും വിളിച്ചു പറയുന്നു’; പി.കെ. ശശിക്കെതിരേ എണ്ണിയെണ്ണി കുറ്റപത്രം നിരത്തി ഏരിയ സെക്രട്ടറിയുടെ കുറിപ്പ്
പാലക്കാട്: പാര്‍ട്ടിയില്‍നിന്ന് കാന്‍സര്‍ ബാധിത കോശം മുറിച്ചു മാറ്റിയെന്നും ബോഡി വേസ്റ്റ് താമസിയാതെ യുഡിഎഫില്‍ എത്തുമെന്നും രൂക്ഷ വിമര്‍ശനവുമായി ശ്രീകൃഷ്ണപുരം ഏരിയ സെക്രട്ടറി കെ. ജയദേവന്റെ കുറിപ്പ്. നിരന്തരമായി ശല്യം ചെയ്തതിനു പെണ്‍കുട്ടി പോലീസ് പരാതി നല്‍കിയിരുന്നെങ്കില്‍ പി.കെ. ശശി ജയിലില്‍ പോകുമായിരുന്നെന്നും തെഹല്‍കയിലെ മാത്യൂ സാമുവലിനെ സമീപിച്ചു പാര്‍ട്ടി ജില്ലാ സെക്രട്ടറിക്കെതിരേ സ്ത്രീവിഷയം, സ്പിരിറ്റ് കേസ്എന്നിവ പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നും എം.ബി. രാജേഷിനെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനും തനിക്ക് ഷൊര്‍ണൂരില്‍ ജയിക്കാനും മണ്ണാര്‍ക്കാട്ടെ മുസ്ലീം ലീഗ് നേതൃത്വവുമായി കൂട്ടുകെട്ടുണ്ടാക്കിയെന്നും പി.കെ. ശശി ഇല്ലാതാക്കാന്‍ ശ്രമിച്ച സഖാക്കള്‍ ഇപ്പോഴും പാര്‍ട്ടിക്കൊപ്പമുണ്ടെന്നും ജയദേവന്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം പി.കെ. ശശിക്ക് ‘ആദരാഞ്ജ’ലികള്‍ ഒരു കേന്‍സര്‍ ബാധിത കോശം ഒടുവില്‍ മുറിച്ചുമാറ്റപ്പെട്ടു. ശരീരം കുറച്ചുകൂടി രോഗമുക്തമായി. പാര്‍ട്ടി മുറിച്ചു കളഞ്ഞ ‘ബോഡിവേസ്റ്റ്’ താമസിയാതെ വി.ഡി. സതീശന്റെ നേതൃത്തിലുള്ള UDF ന്റെ ഭാഗമാകും. കാലമെത്ര കഴിഞ്ഞാലും എത്തേണ്ടത്, എത്തേണ്ടിടത്ത് എത്തും. പി.കെ.ശശിയെ പാര്‍ട്ടി പുറത്താക്കിയ വാര്‍ത്ത കേട്ടപ്പോള്‍…
Read More » -
ഇസ്രയേലിനെതിരേ രണ്ടും കല്‍പ്പിച്ച്: ഹിസ്ബുള്ളയുടെ എലൈറ്റ് സൈന്യം തെക്കന്‍ ലെബനനിലെ അതിര്‍ത്തിയില്‍; ഇസ്രയേല്‍ ടാങ്കുകള്‍ തടയാന്‍ റദ്‌വാന്‍ സേനയ്ക്ക് ഉത്തരവ്; നിലനില്‍പ്പിനുള്ള അന്തിമ യുദ്ധമെന്ന് ഹിസ്ബുള്ള മേധാവി
ബെയ്‌റൂട്ട്: തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സേനയെ നേരിടാന്‍ ഹിസ്ബുള്ള തങ്ങളുടെ ഏറ്റവും മുന്തിയ പോരാളികളെ വിന്യസിച്ചെന്നു റിപ്പോര്‍ട്ട്. 2024-ലെ യുദ്ധത്തിന് ശേഷം അതിര്‍ത്തി മേഖലയില്‍നിന്നു പിന്‍വാങ്ങിയ ‘എലൈറ്റ്’ വിഭാഗം അതിര്‍ത്തിയിലേക്കു തിരിച്ചെത്തിയെന്ന് മൂന്നു ലെബനീസ് സോഴ്‌സുകള്‍ വെളിപ്പെടുത്തിയെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ പിന്തുണയുള്ള ഈ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിലേക്ക് ആഴത്തില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്ബുള്ളയുടെ റദ്വാന്‍ സേനയിലെ അംഗങ്ങള്‍ക്ക് യുദ്ധത്തില്‍ ചേരാനും ഇസ്രായേല്‍ ടാങ്കുകളുടെ മുന്നേറ്റം തടയാനും ഉത്തരവ് ലഭിച്ചതായി സോഴ്‌സുകള്‍ പറഞ്ഞു. ബുധനാഴ്ച ഇസ്രായേല്‍ സൈന്യം മുന്നേറിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിരവധി പ്രദേശങ്ങളില്‍ ഒന്നായ ഖിയാം പട്ടണത്തെയാന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 1982-ല്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് രൂപീകരിച്ച ലെബനീസ് ഷിയാ മുസ്ലീം ഗ്രൂപ്പായ ഹിസ്ബുള്ള, ടെഹ്റാനില്‍ യുഎസ്-ഇസ്രായേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് വീണ്ടും യുദ്ധരംഗത്ത് എത്തുന്നത്. ഇസ്രായേല്‍ തെക്കന്‍ ലെബനനിലും വ്യാപകമായും…
Read More » -
മറുപടിതരും, പ്രതികാരം ചെയ്യും… വെല്ലുവിളിച്ച് മണിക്കൂറുകൾക്കുള്ളിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ, സംഘർഷം കനക്കുന്നു!! പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കും- ഇന്ത്യ, മധ്യസ്ഥത വഹിക്കാൻ തയാർ- ചൈന
ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ദേനയെ യുഎസ് അന്തർവാഹിനി മുക്കി 87 നാവികരെ കൊലപ്പെടുത്തിയതിനു പിന്നാലെ, പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ പ്രഹരം. മിസൈൽ ആക്രമണത്തിന് ഇരയായി കപ്പലിൽ തീപിടിച്ചെന്ന് ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ യുഎസ് സർക്കാർ പ്രതികരിച്ചിട്ടില്ല. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം കനക്കുന്ന സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറെന്ന് ചൈന പറഞ്ഞു. പിന്നാലെ പശ്ചിമേഷ്യയിലേക്ക് ദൗത്യസംഘത്തെ അയയ്ക്കുമെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിൻ അറിയിച്ചു. ഇതിനിടെ യുഎസ്– ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1230 ആയി. യുഎസ്–ഇസ്രയേൽ സൈന്യം ബോധപൂർവം ഇറാനിലെ ജനവാസമേഖല ലക്ഷ്യം വയ്ക്കുകയാണ്, അസർബൈജാനെ തങ്ങൾ ആക്രമിച്ചിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി. അയൽ രാജ്യങ്ങളെ ആക്രമിക്കില്ലെന്നും ശത്രുക്കളുടെ സൈനിക താവളങ്ങൾ ആക്രമിക്കുകയെന്നതാണു തങ്ങളുടെ നയമെന്നും ഇറാന്റെ…
Read More » -
ആർച്ചറെ തുടരെത്തുടരെ അതിർത്തി കടത്തി സഞ്ജു!! 7 സിക്സ്, 8 ഫോർ, 89 റൺസെടുത്ത് പുറത്ത് !! സ്കോർ ഇന്ത്യ: 160-3
മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് വിജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ആദ്യ ഓവറിൽ ജെഫ്റി ആർച്ചറിനെ നേരിട്ട സഞ്ജു ഒരു ഫോറും സിക്സുമടക്കം അടിച്ചെടുത്തത് 11 റൺസ്. തൊട്ടടുത്ത ഓവറിൽ സഞ്ജുവിനെ പുറത്താക്കാനുള്ള അവസരം ഇംഗ്ലണ്ട് കൈവിട്ടതോടെ സഞ്ജു വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ്. പവർപ്ലേ ഓവർ പിന്നിടുമ്പോൾ 20 ബോളിൽ 6 ഫോറും രണ്ടു സിക്സുമടക്കം 41 റൺസുമായി സഞ്ജുവും, 9 ബോളിൽ മൂന്ന് ഫോറുമടക്കം 16 റൺസുമായി ഇഷാനുമാണ് ക്രീസിൽ. 7 ബോളിൽ 9 റൺസെടുത്ത് അഭിഷേക് പുറത്തായി. സൂപ്പർ 8ൽ വെസ്റ്റിൻഡീസിനെ തകർത്ത ടീമുമായാണ് ഇന്ത്യ സെമി ഫൈനൽ കളിക്കാനിറങ്ങുന്നത്. അതേസസമയം ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റം മാത്രമാണുള്ളത്. റെഹാൻ അഹമ്മദിനു പകരം ജെയ്മി ഓവർടൻ പ്ലേയിങ് ഇലവനിലെത്തി. ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),…
Read More » -
ഇറാൻ തകർത്തത് അമേരിക്കയുടെ നട്ടെല്ല്!! 27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ മുതൽമുടക്കിൽ ഇറാൻ തെറുപ്പിച്ചത് അമേരിക്കയുടെ പതിനായിരം കോടിയോളം വിലവരുന്ന റഡാർ സംവിധാനം!! ‘അവർ യുഎസിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു, അതിന്റെ നഷ്‌ടം വലുതാണ്’- മുൻ പെന്റഗൺ ഉപദേഷ്ടാവ്
ടെഹ്റാൻ: ഖത്തറിലെ അൽ -ഖോറിൽ യുഎസ്. സ്പേസ് ഫോഴ്സിന്റെ അത്യാധുനിക എൻ/എഫ്പിഎസ്-132 (ബ്ലോക്ക് 5) ബാലിസ്റ്റിക് മിസൈൽ ഏർലി വാണിങ് റഡാർ സംവിധാനം ഇറാൻ തകർത്തത് 27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ മുതൽ മുടക്കിൽ നിർമിച്ച വിലകുറഞ്ഞ ഡ്രോൺ ഉപയോഗിച്ചെന്ന് റിപ്പോർട്ട്. ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കുന്ന വൺ സൈഡ് ഡ്രോണാണ് റഡാർ ആക്രമിക്കാൻ ഇറാൻ ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാൻ ‘ഷഹീദ്’ ഡ്രോണുകളോ, മിസൈലുകളോ ഉപയോഗിച്ചാണ് പ്രതിരോധ നിരയെ ഭേദിച്ച് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധർ പറയുന്നത്. ചെലവുകുറഞ്ഞ ഇത്തരം ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കും വിധത്തിൽ രൂപകൽപ്പന ചെയ്തവയാണ്. 30,000 ഡോളർ മുതൽ 50,000 ഡോളർ വരെയാണ് (27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ) ഇതിന് ചെലവുവരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് ഡ്രോണുകൾ ഇറാൻ നിർമ്മിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇവയെ പ്രതിരോധിക്കാൻ യുഎസിന് കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.…
Read More » -
ഇറാൻ അതിർത്തിയിൽ കുർദ് സേനയെ കൂട്ടുപിടിച്ച് യുഎസ് ഭീകരാക്രമണത്തിന് സാധ്യത- മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി, ഇതുവരെ കൊല്ലപ്പെട്ടവരുടെയെണ്ണം 1,045 ആയി, ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിതരണം പ്രതിസന്ധിയിൽ
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തുന്ന സൈനിക ആക്രമണം കൂടുതൽ ശക്തമാകുന്നതിനിടെ ശനിയാഴ്ച മുതൽ ഇതുവരെ കുറഞ്ഞത് 1,045 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇതിനിടെ ഇസ്രായേൽ സൈന്യം ലെബനണിലെയും ലക്ഷ്യങ്ങൾ ആക്രമിച്ച് മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്. അമേരിക്കൻ സെനറ്റ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരംഭിച്ച ഇറാൻക്കെതിരായ സൈനിക നീക്കങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. വ്യോമാക്രമണം നിർത്താൻ ആവശ്യപ്പെട്ടിരുന്ന പ്രമേയം 53–47 എന്ന ഭൂരിപക്ഷത്തോടെ സെനറ്റ് തള്ളിക്കളഞ്ഞു. ഇതോടെ ട്രംപ് ഭരണകൂടത്തിന്റെ സൈനിക നടപടികൾക്ക് കോൺഗ്രസിൽ നിന്ന് വ്യക്തമായ പിന്തുണ ലഭിച്ചതായി വിലയിരുത്തപ്പെടുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി രാജ്യത്തിന്റെ ഇറാഖ് അതിർത്തിക്ക് സമീപം “ഭീകരപ്രവർത്തനങ്ങൾ” നടക്കാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. അമേരിക്ക കുർദ് സേനകളുമായി ബന്ധപ്പെടുകയും അവരെ ആയുധവൽക്കരിച്ച് ടെഹ്റാനെതിരായ കലാപം പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് അതിർത്തി സുരക്ഷ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. അതേസമയം സംഘർഷം ശക്തമായതോടെ ആഗോള എണ്ണ- വാതക വിതരണ ശൃംഖലയേയും വലിയ രീതിയിൽ…
Read More » -
സ്വരാജ് മത്സരത്തിനില്ല, പി സരിന് സീറ്റില്ല,!! കുന്നംകുളത്ത് എസി മൊയ്തീൻ, വൈപ്പിനിൽ എംപി ഷൈനി… പാലക്കാട് തീരുമാനം കോൺഗ്രസ് പ്രഖ്യാപിച്ച ശേഷം? സിപിഎം ആദ്യ സാധ്യതാ പട്ടിക ഇങ്ങനെ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎം ആദ്യഘട്ട സ്ഥാനാർത്ഥികളുടെ കാര്യത്തിൽ സംസ്ഥാന സമിതിയിൽ തീരുമാനമായി. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എംപി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികൾ ആകും. അതേസമയം, കോൺഗ്രസിൽ നിന്ന് സിപിഎമ്മിലെത്തിയ പി സരിനും സീറ്റ് നൽകിയിട്ടില്ല. സരിന് സീറ്റുണ്ടാകുമെന്ന സൂചനയായിരുന്നു നേരത്തെ പുറത്തുവന്നിരുന്നത്. അതുപോലെ പാർട്ടിയിലെ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്നാണ് വിവരം. നെന്മാറയിൽ കെ പ്രേമനും ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം ശശിയു മത്സരിക്കും. യുഡിഎഫ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതിന് ശേഷമേ പാലക്കാട് സ്ഥാനാർത്ഥിയെ തീരുമാനിക്കൂവെന്നാണ് വിവരം. ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ അനുനയ നീക്കത്തിന് വഴങ്ങാതെ ജി സുധാകരൻ. മെമ്പർഷിപ്പ് പുതുക്കണമെന്ന എംവി ഗോവിന്ദൻറെ ആവശ്യം തള്ളി വീണ്ടും പാർട്ടിയെ മുൾമുനയിൽ നിർത്തുകയാണ് സുധാകരൻ. സുധാകരനെ ചേർത്ത് നിർത്തും വിധത്തിൽ എംഎ ബേബി അടക്കം പ്രതികരിക്കുന്നുണ്ട്.എന്നാൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെ പരിഹാസച്ചിരിയിൽ മുറിവേറ്റ സുധാകരൻ ഉടക്കിൽ…
Read More » -
യുഎസ് യുദ്ധക്കപ്പൽ മുക്കി, പകരം വടക്കൻ ഗൾഫിൽ എണ്ണക്കപ്പൽ ആക്രമിച്ചതായി ഇറാൻ, പിന്നാലെ കപ്പലിൽ തീപിടിത്തം!! യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങളുടെ പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ ഈ വഴി കടന്നുപോകാൻ അനുവദിക്കില്ല- ഐആർജിസി… Video
ടെഹ്‌റാൻ: ഇറാൻ യുദ്ധക്കപ്പൽ മുക്കിയതിനു പ്രതികാരമായി യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ. ഇറാന്റെ സായുധസേനയായ ഐആർജിസിയാണ് യുഎസ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടത്തിയെന്നറിയിച്ച് രംഗത്തെത്തിയത്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്നും ഐആർജിസി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപ്പിടിച്ചതായും ഐആർജിസി അറിയിച്ചു. ഈ ആക്രമണം അമേരിക്കൻ ടാങ്കറിനെ ലക്ഷ്യമിട്ടാണെന്ന് ഇറാൻ്റെ വിപ്ലവ ഗാർഡ്സ് സേനയായ ഐആർജിസി അവകാശപ്പെട്ടു എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. എന്നാൽ സ്ഫോടനത്തിന് പിന്നിലെ കാരണം സംബന്ധിച്ച് സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. അതുപോലെ യുഎസിന്റെയും ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പതാകയുള്ള സൈനിക, വാണിജ്യ കപ്പലുകളെ മേഖലയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഐആർജിസി പറയുന്നു. അവരുടെ കപ്പലുകളെ നിരീക്ഷിക്കുകയാണെന്നും തീർച്ചയായും ആക്രമിക്കുമെന്നും ഐആർജിസി മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ ഇറാന് പൂർണ അധികാരമുണ്ടെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഐആർജിസി തസ്‌നിം ന്യൂസ് ഏജൻസിയോട് വ്യക്തമാക്കി. അതേസമയം കഴിഞ്ഞ…
Read More » -
ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ധന പ്രതിസന്ധി!! രാജ്യവ്യാപക ‘വർക്ക് ഫ്രം ഹോം’ പരിഗണിച്ച് പാക്കിസ്ഥാൻ, നാല് ആഴ്ചത്തേക്ക് മതിയാകുന്ന ഇന്ധന ശേഖരമുണ്ടെന്ന് സർക്കാർ
ഇസ്ലാമാബാദ്: ചെനാബാ നദിയിലൂടെയുള്ള ഒഴുക്ക് ഇന്ത്യ നിയന്ത്രിച്ചതോടെ പാക്കിസ്ഥാനിൽ വെള്ളപ്രതിസന്ധി രൂക്ഷമായത്. പിന്നാലെ അടുത്ത ഭീഷണിയും രാജ്യത്തെ തേടിയെത്തിയിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ രാജ്യം ഇന്ധന ക്ഷാമത്തിലേക്കു കടക്കുന്നതായി റിപ്പോർട്ട്. ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയും ഹോർമുസ് കടലിടുക്കും കപ്പൽ ഗതാഗതത്തിലെ അനിശ്ചിതത്വവും കണക്കിലെടുത്ത് രാജ്യവ്യാപകമായി “വർക്ക് ഫ്രം ഹോം” നയം നടപ്പാക്കുന്ന കാര്യം പരിഗണനയിലെടുത്തിരിക്കുകയാണ് പാക്ക് സർക്കാർ. രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കാനും ആഭ്യന്തര പെട്രോളിയം വിതരണത്തിൽ സ്ഥിരത ഉറപ്പാക്കാനുമാണ് ഈ നീക്കം. ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബിൻ്റെ സർക്കാർ സമിതി അടുത്തിടെ രാജ്യത്തെ ഇന്ധന സ്ഥിതി വിലയിരുത്തി. എണ്ണ ശേഖരങ്ങൾ, എൽ.എൻ.ജി കപ്പൽ വരവുകൾ, അതിർത്തി മുറിച്ച് എത്തുന്ന എൽ.പി.ജി വിതരണങ്ങളും യോഗത്തിൽ പരിശോധിച്ചു. നിലവിൽ പാക്കിസ്ഥാനിൽ ഏകദേശം നാല് ആഴ്ചത്തേക്ക് മതിയാകുന്ന പെട്രോൾ-ഡീസൽ ശേഖരം ഉണ്ടെന്നും ഉടൻ ക്ഷാമ സാധ്യതയില്ലെന്നും വ്യക്തമാക്കി. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമസ് കടലിടുക്ക് വഴിയാണ്…
Read More »