Breaking News

  • മോജ്തബയുടെ ഓഡിയോ, വീഡിയോ സന്ദേശം വരാത്തത് എന്ത്? അംഗഭംഗം വന്നെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രതിരോധ സെക്രട്ടറിയും ട്രംപും; ‘കീഴടങ്ങാന്‍ പോലും ആരുമില്ല, അവര്‍ എലികളെപ്പോലെ മാളത്തില്‍’

    ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി ‘മുറിവേറ്റോ, അംഗഭംഗം വന്ന നിലയിലോ’ ആണെന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്. ഖമേനി രാജ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ട്രംപ് ഭരണകൂടം നല്‍കുന്ന ആദ്യ ഔദ്യോഗിക പ്രസ്താവനയെന്ന നിലയില്‍ ഇതിനു പ്രാധാന്യമുണ്ടെന്നാണു വിലയിരുത്തല്‍. ‘ഇറാന്റെ നേതൃത്വം മെച്ചപ്പെട്ട നിലയിലല്ല. നിരാശരായി ഒളിവില്‍ കഴിയുന്നു. ഭയന്നുവിറച്ച് ഭൂഗര്‍ഭ അറകളിലേക്കു മാറി. എലികള്‍ ചെയ്യുന്നത് അതാണല്ലോ. പുതിയത് എന്നു വിളിക്കപ്പെടുന്ന ‘അത്രയൊന്നും പരമോന്നതനല്ലാ’ത്ത നേതാവ് മുറിവേറ്റ നിലയിലും ഒരുപക്ഷേ, വിരൂപനാക്കപ്പെട്ട നിലയിലുമാണെന്നു ഞങ്ങള്‍ക്ക് അറിയാ’മെന്നും ഹെഗ്‌സേത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ജി7 രാജ്യങ്ങളുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ട്രംപും ഖമേനി നല്ലനിലയിലല്ലെന്നു വ്യക്തമാക്കിയിരുന്നു. ‘ആരാണ് നേതാവെന്ന് ആര്‍ക്കും അറിയില്ല, അതിനാല്‍ കീഴടങ്ങല്‍ പ്രഖ്യാപിക്കാന്‍ ആരുമില്ല’ എന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സംപ്രേഷണം ചെയ്ത ഫോക്‌സ് ന്യൂസ് റേഡിയോയിലെ അഭിമുഖത്തിലും ഖമേനിക്ക് പരിക്കേറ്റതായി ട്രംപ് അവകാശപ്പെട്ടു. ‘അദ്ദേഹം ഒരുപക്ഷേ ജീവനോടെ ഉണ്ടാകുമെന്ന് ഞാന്‍…

    Read More »
  • പാക് താരം അബ്രാനെ ടീമിലെടുത്ത സൺറൈസേവ്സിനും കാവ്യാ മാരനും പൊങ്കാല, ബഹിഷ്കരണത്തിന് ആഹ്വാനം!! സൈബർ ആക്രമണത്തിനു പിന്നാലെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പൂട്ടി, നടപടി എക്സ് നിയമങ്ങൾ ലംഘിച്ചതിനാലെന്ന് വിശദീകരണം,

    ലണ്ടൻ: ഇംഗ്ലണ്ടിലെ ‘ദി ഹണ്ട്രഡ്’ ക്രിക്കറ്റ് ടൂർണമെന്റിലെ താരലേലത്തിൽ പാക്കിസ്ഥാൻ താരം അബ്രാർ അഹമ്മദിനെ ടീമിലെടുത്തതിന് പിന്നാലെ സൺറൈസേഴ്‌സ് ഫ്രാഞ്ചൈസിക്കെതിരെയും ഉടമകൾക്കെതിരെയും സൈബർ ആക്രമണം. ആക്രമണം കടുത്തതോടെ ഹണ്ട്രഡിലെ സൺറൈസേഴ്‌സ് ലീഡ്‌സ് ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തതായി റിപ്പോർട്ട്. 2.34 കോടി രൂപയ്ക്കാണ് ഫ്രാഞ്ചൈസി വിവാദ പാക് താരം അബ്രാറിനെ വിളിച്ചെടുത്തത്. ഹണ്ട്രഡ് താരലേലത്തിൽ, ഇന്ത്യൻ ഉടമകളുടെ ടീം പാക് താരങ്ങളെ വിളിച്ചെടുക്കില്ലെന്ന് നേരത്തേ വാർത്തയുണ്ടായിരുന്നു. എന്നാൽ സൺറൈസേഴ്‌സിന്റെ ഈ നീക്കം ഏറെ വലിയ വിവാദമാകുകയാണ്. ഇന്ത്യൻ ഉടമസ്ഥതയിലുള്ള ഒരു ഫ്രാഞ്ചൈസി പാക് കളിക്കാരനെ ടീമിലെടുത്തതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ബഹിഷ്‌കരണ ആഹ്വാനങ്ങളാണ് ഉയരുന്നത്. അബ്രാർ അഹമ്മദ് മുൻപ് ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കുവെച്ചു എന്ന ആരോപണമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. കടുത്ത വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നാലെ സൺറൈസേഴ്‌സ് ലീഡ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് താൽക്കാലികമായി റദ്ദുചെയ്തിരിക്കുകയാണ്. ലണ്ടനിൽ നടന്ന ലേലത്തിൽ സിഇഒ കാവ്യാ…

    Read More »
  • “ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ”…. (ഒപ്പ്)- ശ്രീനാദേവി കുഞ്ഞമ്മ

    പത്തനംതിട്ട: ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ…. (ഒപ്പ്)… ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കിയ ഉത്തരവ് റദ്ദാക്കിയ പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റ്. കാർഡിൽ പേരുചേർത്തത് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണെന്ന കാർഡുടമയുടെ മക്കളുടെയും ഭർത്താവിന്റെയും പരാതിയിലായിരുന്നു ശ്രീനാദേവിക്കെതിരെ നടപടിയുണ്ടായത്. കാർഡുടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേരു ചേർത്തതെന്നും, എന്നാൽ കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. ഇതോടെയാണ് അടൂർ താലൂക്ക് സപ്ലൈ ഓഫിസറാണ് കാർഡ് റദ്ദാക്കിയത്. അതേസമയം 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായാണ് ശ്രീനാദേവി പള്ളിക്കൽ ഡിവിഷനിൽനിന്ന് മത്സരിച്ച് വിജയിച്ചത്. ഏറത്തു പഞ്ചായത്തിലെ യശോദയുടെ വീടിന്റെ പേരിലാണ് ആ സമയം റേഷൻ കാർഡ് എടുത്തത്. അതിനെതിരെ അന്ന് കോൺഗ്രസ് പരാതി നൽകിയെങ്കിലും തള്ളിപോയി.…

    Read More »
  • വിദ്യാർഥി നേതാക്കളിൽ ചിലർ ലഹരിക്ക് അടിമകൾ, വിദ്യാർഥി നേതാക്കളെ വെല്ലുവിളിക്കുന്നു, ലഹരി പരിശോധന നടത്താൻ!! ഈ തെമ്മാടികളല്ല നമ്മുടെ നാടിൻ്റെ കരുത്ത്, വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി

    തിരുവനന്തപുരം: വിദ്യാർഥി സംഘടനാ നേതാക്കൾക്കെതിരെ വിവാദ പ്രസ്താവനയുമായി കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മൽ. വിദ്യാർത്ഥി സംഘടനാ നേതാക്കൾ പലരും ലഹരിക്ക് അടിമകളെന്ന് ആയിരുന്നു കേരള സർവകലാശാല വി സിയുടെ പരാമർശം. താൻ വിദ്യാർത്ഥി നേതാക്കളെ ലഹരി പരിശോധന നടത്താൻ വെല്ലുവിളിക്കുന്നു. ഇവരെ പരിശോധിച്ചാലറിയാം എത്ര പേർ ലഹരിക്ക് അടിമകളാണെന്ന്- ഡോ. മോഹനൻ കുന്നുമ്മൽ ആരോപിച്ചു. തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിച്ച വികസിത് ഭാരത് യൂത്തിൻ്റെ സംസ്ഥാന പാർലമെൻ്റിനിടെയാണ് വൈസ് ചാൻസലറുടെ വിവാദ പ്രസ്താവന. വെറുതെ അലമ്പ് ഉണ്ടാക്കുന്ന ആളുകൾ, ബസ്സിന് കല്ലെറിയുന്നവർ, റോഡിൽ ടയർ കത്തിക്കുന്ന ആളുകൾ, അധ്യാപകരെ ഖരാവോ ചെയ്യുന്ന ആളുകളും ആണ് സംഘടനകളിൽ ഉള്ളത്. ചില വിദ്യാർത്ഥി സംഘടനകളും അവരുടെ ഗുണ്ടകളും വൈസ് ചാൻസലറായ തന്നെ തടഞ്ഞതിനെ കുറിച്ചും വിസി പറഞ്ഞു. ഇത്തരം തെമ്മാടികൾ അല്ല നമ്മുടെ നാടിൻ്റെ കരുത്ത് എന്നും തെമ്മാടികളെ ചെറുക്കുന്നവരിലൂടെയാണ് രാജ്യം വളരുകയെന്നും ഡോ. മോഹനൻ കുന്നുമ്മൽ പ്രസംഗത്തിൽ പറഞ്ഞു.

    Read More »
  • കേന്ദ്രത്തിൽ മോദി പ്രതിഷേധങ്ങളെ എങ്ങനെയാണോ കാണുന്നത് അതുപോലെ കേരളത്തിൽ ഇടതുപക്ഷവും!! അവർ തീവ്ര വലതുപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്, നടന്നത് ഭരണകൂട വേട്ട- അതുൽ എംസി…ജയിൽ മോചിതരായ കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം

    കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം നാലുമണിയോടെയാണ് പ്രവർത്തകർ ജയിൽമോചിതരായി പുറത്തിറങ്ങിയത്. ഇവർക്കെതിരെ വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മൊഴി നൽകിയിരുന്നു. ഇതോടെയാണ് കോടതി കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എം സി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി അച്ച്, അഹമ്മദ് യാസീൻ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ വ്യവസ്ഥകളോടെ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്. അതേസമയം കരിങ്കൊടി ഉപയോഗിച്ചുളള പ്രതിഷേധത്തെ, മന്ത്രിയെ മാരക ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാക്കി തങ്ങളെ ജയിലിലടയ്ക്കുകയായിരുന്നുവെന്നും…

    Read More »
  • പബ്ലിക്ക് പ്രോസിക്ക്യൂട്ടറായി വടിവേലു, പോർമുഴക്കത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച് സംവിധായകന്‍ ഏ. ബി. ബിനിൽ

    പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു. .. പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ മണി ലാൻ്റ്, ഗോൾഡ് പ്രൊഡക്ഷൻസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും കോടതി പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ത്രില്ലർ സിനിമയാണിത്.. കോർട്ട്റൂം ഡ്രാമ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സത്യസന്ധനും . ധൈര്യശാലിയുമായ ഒരു പബ്ലിക്ക് പ്രോസിക്ക്യൂട്ടറുടെ കഥാപാത്രത്തെയാണ് വടിവേലു ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ഒരു കൊലക്കേസിൽ അധികാരത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിൽ നിന്നും നീതി നിലനിർത്താൻ ശ്രമിക്കുന്ന ഒരു അഭിഭാഷി കൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. മറ്റ് അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും നിർണ്ണയം പൂർത്തിയായി വരുന്നു ഏപ്രിൽ ആദ്യവാരത്തിൽ ചെന്നൈയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. വാഴൂർ ജോസ്.

    Read More »
  • ഇനി മുതൽ വിജയ്‌യുടെ പേരിലെ ‘വി’ വേണ്ട, പകരം അമ്മയുടെ പേരിലെ ‘എസ്’… മകൻ ജേസൺ സഞ്ജയ് വി പിതാവിന്റെ പേരിലെ സർനെയിം മാറ്റി? തൃഷ- വിജയ് വിവാദം വീണ്ടും ചർച്ചയാകുന്നു

    തൃഷ- വിജയ്‌യുമായി ബന്ധപ്പെട്ട പുതിയ വാർത്തകളാണ് ഓരോ ദിവസവും ഉയർന്നുവരുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിന്റെ സ്ഥാനത്തുനിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്തു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. സുന്ദീപ് കിഷനെ നായകനാക്കി സിഗ്മ എന്ന ചിത്രം ഒരുക്കുന്ന തിരക്കിലാണ് ജേസൺ സഞ്ജയ് ഇപ്പോൾ. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ പേരിൽ വരുത്തിയിരിക്കുന്ന മാറ്റം ചർച്ചയാകുന്നത്. ജേസൺ സഞ്ജയ് വി എന്നായിരുന്നു അദ്ദേഹം ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. ഇനിയത് ജേസൺ സഞ്ജയ് എസ് എന്നായിരിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതായത് അച്ഛൻ വിജയ്‌യെ സൂചിപ്പിക്കുന്ന വി എന്ന അക്ഷരം മാറ്റി അമ്മ സംഗീതയെ സൂചിപ്പിക്കുന്ന എസ് എന്ന അക്ഷരം പേരിനൊപ്പം ചേർക്കുകയാണ് ജേസൺ ചെയ്തതെന്നാണ് വിലയിരുത്തൽ. അതുപോലെ അദ്ദേഹം തന്റെ ഒപ്പിലും ഔദ്യോഗിക രേഖകളിലും ‘ജേസൺ സഞ്ജയ് എസ്’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നതെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യമാണെന്ന് പറയുന്നവരുമുണ്ട്. ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണ് വിജയ്‌യുടെ മുഴുവൻ…

    Read More »
  • ഇറാഖിൽ യുഎസ് വ്യോമസേനയുടെ KC-135 വിമാനം തകർന്നു വീണു, ആറംഗ സംഘത്തിലെ നാലുപേർക്ക് ദാരുണാന്ത്യം വിമാനം ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ വെടിവെച്ചിട്ടതെന്ന് ഇറാൻ, നിഷേധിച്ച് യുഎസ്

    ടെഹ്റാൻ: ഇറാഖിൻ്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ വിമാനാപകടത്തിൽ യുഎസ് വ്യോമസേനയുടെ കെസി-135 വിമാനത്തിലെ ആറംഗ സംഘത്തിൽനാലുപേർ മരിച്ചതായി സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ശേഷിക്കുന്ന രണ്ട് സൈനികരെ കണ്ടെത്തി രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു വെള്ളിയാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. വിമാനം തകർന്നതിൻ്റെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അമേരിക്കൻ സൈന്യം അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം ശത്രുതാപരമായ ആക്രമണമല്ല അപകടത്തിന് കാരണമെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. മരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ അറിയിക്കുന്നതിനായി 24 മണിക്കൂർ രഹസ്യമായി വെക്കുമെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു സൈനിക വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി യുഎസ് സൈന്യം സ്ഥിരീകരിച്ചു. മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നതിനായി ഉപയോഗിക്കുന്ന KC-135 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതിനിടെ ഇറാൻ്റെ സർക്കാർ മാധ്യമങ്ങൾ ഈ വിമാനത്തെ ഇറാഖിൽ പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള സായുധ കൂട്ടായ്മയായ ‘ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ മിസൈൽ ഉപയോഗിച്ച് വെടിവെച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ ആരോപണം അമേരിക്ക…

    Read More »
  • ‘കൊൺകുർ‘ പരീക്ഷ; ഇറാനിലെ ആൺകുട്ടികളുടെ പേടിസ്വപ്നം; ജയിച്ചാൽ തുടർന്ന് പഠിക്കാം, തോറ്റാലോ? സൈന്യത്തിലേയ്ക്ക്

    ടെഹ്‌റാൻ: രാജ്യം കടന്നുപോകുന്ന യുദ്ധാന്തരീക്ഷം ഉയർത്തുന്ന പേടിയ്ക്കൊപ്പം മറ്റൊരു ആധി കൂടി ഇറാനിലെ കൗമാരക്കാരായ ആൺകുട്ടികളെ ബാധിച്ചിരിക്കുന്നു. അതിന് കാരണം ഒരു എൻട്രൻസ് പരീക്ഷയാണ്. രാജ്യത്തെ ദേശീയ സർവകലാശാലാ പ്രവേശന പരീക്ഷയായ കൊൺകുർ ആൺകുട്ടികളെ സംബന്ധിച്ച് അതി നിർണ്ണായകമാണ്. കൊൺകുർ പരീക്ഷയേയും അതിലെ വിജയത്തെയും കുറിച്ച് ആൺകുട്ടികൾ ഭയചകിതരാകാനുന്നതിന് പിന്നിൽ വ്യക്തമായ കാരണവുമുണ്ട്. ഇറാനിയൻ നിയമം അനുസരിച്ച്, പതിനെട്ടുവയസ്സ് പൂർത്തിയാകുന്നതോടെ ആൺകുട്ടികൾ നിർബന്ധമായും 18-24 മാസം നിർബന്ധിത സൈനിക സേവനം നടത്തിയിരിക്കണം. ആകെ ഇളവ് ലഭിക്കുക, ഉന്നതവിദ്യാഭ്യാസത്തിന് പോകുന്നവർക്ക് മാത്രമാണ്. സർവകലാശാലയിൽ പഠിക്കാൻ ചേരുന്നവർക്ക്, ബിരുദപഠനം പൂർത്തിയാകുന്നിടംവരെ സൈനികസേവനം നീട്ടിവെക്കാനാകും. സർവകലാശാലകളിൽ പ്രവേശനം നേടണമെങ്കിലോ, ലോകത്തിലെ തന്നെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊൺകുർ പരീക്ഷ പാസ് ആകുകയും വേണം. നാലരമണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. ശാസ്ത്രം മാത്രമല്ല, പേർഷ്യൻ സാഹിത്യം, അറബി ഭാഷ, മതപഠനം തുടങ്ങി വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്നതാണ് സിലബസ്. പരീക്ഷ തോറ്റാൽ സ്വപ്‌നംകണ്ട തൊഴിൽമേഖല നഷ്ടമാകുമെന്ന് മാത്രമല്ല,…

    Read More »
  • ഒരേസമയം നാട്ടിലും വിദേശത്തുമായി രണ്ട് യുവാക്കന്മാരുമായി ബന്ധം, ഒരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞു, നാട്ടിലുള്ള കാമുകനുമായി കറങ്ങുന്നതിനിടെ വിദേശിയുടെ കോൾ… ആരാണെന്നു ചോദിച്ചതിനു പിന്നാലെ തട്ടിക്കൊണ്ടുപോകൽ നാടകം, യുവതിക്കെതിരെ കേസെടുത്ത് പോലീസ്

    കൊച്ചി: കാമുകന്മാരിൽ നിന്നു രക്ഷപ്പെടാൻ തട്ടിക്കൊണ്ടു പോകൽ നാടകമിറക്കിയ യുവതിയെ പൊളിച്ചടുക്കി പോലീസ്. വിദേശത്തും നാട്ടിലുമായി രണ്ട് കാമുകന്മാരുമായി ഒരേസമയം ബന്ധം തുടർന്ന യുവതി ഇരുവരെയും കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് പോലീസ് സിസിടിവി പരിശോധനയിലൂടെ തകർത്ത്. സംഭവത്തിൽ കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതിക്കെതിരെ എളമക്കര പോലീസ് കേസെടുക്കുകയും ചെയ്തു. കഴിഞ്ഞ ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു വെളുത്ത കാറിലെത്തിയ സംഘം തന്നെ വാഹനത്തിലേക്ക് ബലമായി കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ സുഹൃത്താണ് കൺട്രോൾ റൂമിൽ വിളിച്ച് ഇതേ കുറിച്ച് പോലീസിനെ അറിയിക്കുന്നത്. പൊലീസ് എത്തിയപ്പോൾ കാറിൽ വെച്ച് തനിക്ക് നേരെ ഉപദ്രവമുണ്ടായെന്നും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു എന്നും യുവതി പോലീസിന് മൊഴി നൽകുകയും ചെയ്തു. വൈകീട്ട് ആറരയോടെ മീൻചിറ ഭാഗത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് അജ്ഞാത സംഘം കാറിലേക്ക് തന്നെ വലിച്ചുകയറ്റിയത് എന്നാണ് യുവതി പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രദേശത്തെ സിസിടിവികൾ…

    Read More »
Back to top button
error: