Breaking News

  • ഹിസ്ബുള്ള തൊടുത്തത് 200 മിസൈലുകള്‍; ഇനി നോക്കി നില്‍ക്കില്ല; ലെബനനില്‍ കരയുദ്ധത്തിന് ഇസ്രയേല്‍; മൂന്നു യൂണിറ്റ് അതിര്‍ത്തിയില്‍; ഗാസ മോഡല്‍ നീക്കമെന്ന് സൂചന; വിമാനത്താവളങ്ങള്‍ തകര്‍ക്കരുതെന്ന് ട്രംപിന്റെ നിര്‍ദേശം

    ടെല്‍അവീവ്: ലിറ്റാനി നദിക്ക് തെക്കുള്ള പ്രദേശം മുഴുവന്‍ പിടിച്ചെടുക്കാനും ഹിസ്ബുള്ളയുടെ സൈനിക സംവിധാനങ്ങള്‍ തകര്‍ക്കാനും ലക്ഷ്യമിട്ട് ലെബനനില്‍ കരയുദ്ധത്തിന് ഇസ്രായേല്‍ പദ്ധതിയിടുന്നതായി ഇസ്രായേലി, യുഎസ് ഉദ്യോഗസ്ഥര്‍. ഉദേ്യാഗസ്ഥരെ ഉദ്ധരിച്ച് ആക്‌സിയോസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 2006-ന് ശേഷം വടക്കന്‍ അയല്‍രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ഇസ്രായേലി അധിനിവേശമായി ഇത് മാറിയേക്കാമെന്നും ഇറാനുമായുള്ള യുദ്ധത്തിലേക്കു ലെബനനെയും വലിച്ചിഴയ്ക്കുമെന്നും മുന്നറിയിപ്പ്. ഞങ്ങള്‍ ഗാസയില്‍ ചെയ്തത് തന്നെ ഇവിടെയും ചെയ്യാന്‍ പോകുന്നു എന്നാണു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ആയുധങ്ങള്‍ സൂക്ഷിക്കാനും ആക്രമണങ്ങള്‍ നടത്താനും ഹിസ്ബുള്ള ഉപയോഗിക്കുന്നു എന്ന് ഇസ്രായേല്‍ അവകാശപ്പെടുന്ന കെട്ടിടങ്ങള്‍ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്‍ തോതിലുള്ള ഒരു സൈനിക നീക്കം തെക്കന്‍ ലെബനനില്‍ ദീര്‍ഘകാല ഇസ്രായേലി അധിനിവേശത്തിന് കാരണമായേക്കാം. ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിനു പിന്നാലെ ആരംഭിച്ച യുദ്ധം തങ്ങളുടെ രാജ്യത്തെ തകര്‍ക്കുമെന്ന് ലെബനന്‍ സര്‍ക്കാര്‍ ഭയപ്പെടുന്നു. ഹിസ്ബുള്ളയെ നിരായുധരാക്കാനുള്ള ഇസ്രായേലിന്റെ വലിയ നീക്കത്തെ ട്രംപ് ഭരണകൂടം പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ലെബനന്‍…

    Read More »
  • ഇന്ത്യ മുതല്‍ എത്യോപ്യവരെ; ലോക സര്‍ക്കാരുകളെ നട്ടം തിരിച്ച് ഇറാന്‍ യുദ്ധം; പണപ്പെരുപ്പം കുതിക്കുന്നു; വീട്ടു ബജറ്റുകള്‍ തവിടുപൊടി; ഗ്യാസ് സിലിണ്ടറുകള്‍ക്കായി പരിഭ്രാന്തി വേണ്ടെന്ന് ഇന്ത്യ; ഉത്പാദനം വര്‍ധിപ്പിച്ച് റിഫൈനറികള്‍

    ന്യൂഡല്‍ഹി: ഇറാന്‍ ആക്രമണത്തിനു പിന്നാലെ ഊര്‍ജ രംഗത്തുണ്ടായ പ്രതിസന്ധി ലോകമെമ്പാടും ബാധിക്കുന്നു. വ്യവസായത്തിനു പിന്നാലെ അടുക്കളയിലേക്കും പടര്‍ന്നതോടെ പണപ്പെരുപ്പം കുതിച്ചുയര്‍ന്നു. വീട്ടു ബജറ്റുകള്‍ താറുമാറായ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ നിര്‍ണായക നീക്കത്തിലാണ്. ഇന്ത്യ മുതല്‍ എത്യോപ്യവരെ വന്‍ ഇളവുകളും സമാന്തര നീക്കങ്ങളുമാണ് നടത്തുന്നത്. ഇന്ത്യ പാചകവാതകക്ഷാമം ഒഴിവാക്കുന്നതിനായി ഇന്ത്യ കഴിഞ്ഞ ആഴ്ച അടിയന്തര അധികാരം പ്രയോഗിക്കുകയും ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) ഉല്‍പ്പാദനം പരമാവധി വര്‍ദ്ധിപ്പിക്കാന്‍ റിഫൈനറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. എല്‍പിജി കണക്ഷനുള്ള 333 ദശലക്ഷം വീടുകളില്‍ ക്ഷാമം ഒഴിവാക്കുന്നതിനായി വ്യവസായ മേഖലയ്ക്കുള്ള വിതരണം വെട്ടിക്കുറച്ചു. സിലിണ്ടറുകള്‍ പരിഭ്രാന്തരായി വാങ്ങുന്നത് (—–) ഒഴിവാക്കണമെന്നും സാധ്യമായ ഇടങ്ങളില്‍ പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസിലേക്ക് (പിഎന്‍ജി) മാറണമെന്നും ഇന്ത്യ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ദക്ഷിണ കൊറിയ ദുര്‍ബലരായ കുടുംബങ്ങളെ സഹായിക്കുന്നതിന് അധിക ഊര്‍ജ്ജ വൗച്ചറുകള്‍ നല്‍കുന്ന കാര്യം പരിഗണിക്കുകയാണെന്ന് രാജ്യം അറിയിച്ചു. അതോടൊപ്പം ആണവ, കല്‍ക്കരി അധിഷ്ഠിത വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ തയ്യാറെടുക്കുകയുമാണ്. ചൈന ഹോര്‍മുസ്…

    Read More »
  • ആക്രമണം, നിയന്ത്രണം: ലൈന്‍, ലെങ്ത്, പേസ് കണക്കൂകൂട്ടലുകള്‍ കൃത്യം; മൂന്ന് മിന്നും പ്രകടനങ്ങള്‍ക്ക് മുമ്പ് സഞ്ജു വരുത്തിയ മാറ്റങ്ങള്‍; നേരിട്ട പാതിയോളം പന്തുകള്‍ ബൗണ്ടറി കടത്തി; ടി20 ലോകകപ്പ് ചരിത്രത്തില്‍ സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജുവിനു മുന്നില്‍ ഒരേ ഒരാള്‍ മാത്രം!

    മുംബൈ: സഞ്ജു സാംസണിന്റെ ടി20 ലോകകപ്പ് ഏതൊരു ബാറ്ററും സ്വപ്നം കാണുന്ന ഒന്നായിരുന്നു. ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ മൂന്നിലും ടീമിന് പുറത്തായിരുന്ന അദ്ദേഹം ടൂര്‍ണമെന്റിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ തിരിച്ചെത്തുകയും, കടുത്ത സമ്മര്‍ദ്ദമുള്ള മൂന്ന് നോക്കൗട്ട് മത്സരങ്ങളില്‍ 190-ലധികം സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് 80-പ്ലസ് സ്‌കോറുകള്‍ നേടുകയും ചെയ്തു. വെറും അഞ്ച് ഇന്നിംഗ്സുകള്‍ മാത്രം കളിച്ചിട്ടും, അദ്ദേഹം ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തുകയും ടൂര്‍ണമെന്റിലെ അനിഷേധ്യ താരമായി മാറുകയും ചെയ്തു. ഏതൊരു ഫോര്‍മാറ്റിലും നോക്കൗട്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് മാച്ച് വിന്നിംഗ് ഇന്നിംഗ്സുകള്‍ കളിക്കുക എന്നത് പ്രയാസകരമാണ്, എന്നാല്‍ ടി20 പോലെ പ്രവചനാതീതമായ ഒരു ഫോര്‍മാറ്റില്‍ ഇത് കൂടുതല്‍ കഠിനമാണ്. കാരണം ഇവിടെയുള്ള നിരന്തരമായ അഗ്രസീവ് ബാറ്റിംഗ് പലപ്പോഴും സ്ഥിരതയില്ലായ്മയിലേക്ക് നയിക്കാറുണ്ട്. തീര്‍ച്ചയായും, ഈ യാത്രയില്‍ സഞ്ജുവിന് അല്പം ഭാഗ്യവും ഉണ്ടായിരുന്നു – ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 15 റണ്‍സെടുത്തു നില്‍ക്കെ ഹാരി ബ്രൂക്ക് ലളിതമായ ഒരു ക്യാച്ച് എടുത്തിരുന്നെങ്കില്‍ അദ്ദേഹം…

    Read More »
  • അമിത ഉത്പാദനത്തിന് ഇന്ത്യക്കെതിരേ അന്വേഷണം; നികുതിയിലെ തിരിച്ചടിക്കു പിന്നാലെ ട്രംപിന്റെ പുതിയ അടവ്; അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ഒപ്പിടല്‍ മാസങ്ങള്‍ വൈകും; പ്രാഥമിക ധാരണയ്ക്കു ശേഷം തര്‍ക്കം; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ബാധം തുടര്‍ന്നേക്കും

    ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാരക്കാരാറില്‍ ഇന്ത്യ ഉടന്‍ ഒപ്പിടില്ലെന്നും മാസങ്ങളോളം വൈകിച്ചേക്കുമെന്നും റിപ്പോര്‍ട്ട്. നാല് ഇന്ത്യന്‍ വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാസം ഉണ്ടായ പ്രാഥമിക ധാരണയ്ക്ക് ശേഷം, വ്യാപാര പങ്കാളികള്‍ക്കിടയിലെ അമിത വ്യവസായ ഉല്‍പ്പാദന ശേഷിയെക്കുറിച്ച് (ഒരു രാജ്യം അല്ലെങ്കില്‍ ഒരു കമ്പനി അവര്‍ക്ക് വിറ്റഴിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി കൈവരിക്കുന്ന അവസ്ഥ) പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നടത്തുന്ന പുതിയ അന്വേഷണങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായ പശ്ചാത്തലത്തിലാണിത്. ഇന്ത്യ തങ്ങളുടെ ആഭ്യന്തര ആവശ്യത്തേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും, അവ കുറഞ്ഞ വിലയ്ക്ക് അമേരിക്കന്‍ വിപണിയില്‍ എത്തിക്കുകയും ചെയ്യുന്നു എന്നാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. ഇത് അമേരിക്കയിലെ പ്രാദേശിക വ്യവസായങ്ങളെ തകര്‍ക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തലാക്കുക, യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുക, 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന് വാഗ്ദാനം…

    Read More »
  • പന്തെടുക്കാന്‍ കുനിഞ്ഞ പാക് ക്യാപ്റ്റനെ ഔട്ട് ആക്കി ബംഗ്ലാദേശ് ക്യാപ്റ്റന്‍; ഗ്ലൗസും ബാറ്റും വലിച്ചെറിഞ്ഞു താരം; താനായിരുന്നെങ്കില്‍ കുറച്ചു മാന്യത കാട്ടിയേനെ എന്ന് ആഗ

    ധാക്ക: ധാക്കയില്‍ നടന്ന പാക്കിസ്ഥാന്‍–ബംഗ്ലദേശ് രണ്ടാം ഏകദിന മത്സരം നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി. കണ്ടും കേട്ടും പരിചിതമല്ലാത്ത രീതിയില്‍ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെ ബംഗ്ലദേശ് ക്യാപ്റ്റന്‍ മെഹിദി ഹസൻ മിറാസ് റണ്‍ ഔട്ടാക്കി. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലാണ്. മത്സരത്തിന്റെ 39ാം ഓവറിലായിരുന്നു ഈ അസാധാരണ സംഭവം നടന്നത്. മുഹമ്മദ് റിസ്‌വാന്‍ അടിച്ച പന്ത് ബൗളറായ മെഹിദി തന്നെ ഫീല്‍ഡ് െചയ്യാന്‍ ശ്രമിച്ചു. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലായിരുന്ന സല്‍മാന്‍ ആഗ പന്തിന് തടസമാകാതിരിക്കാന്‍ അല്‍പം മാറിനിന്നതിനിടെ മെഹിദിയുമായി കൂട്ടിയിടിച്ചു. ഈ സമയം ക്രീസിനു പുറത്തായിരുന്ന ആഗ പന്തെടുത്ത് ബൗളര്‍ക്ക് നല്‍കാനായി കുനിഞ്ഞപ്പോഴേക്കും മെഹിദി പന്ത് കൈക്കലാക്കി ആഗയെ റണ്‍ ഔട്ടാക്കുകയായിരുന്നു. മെഹിദിയും ബംഗ്ലദേശ് താരങ്ങളും ഉടന്‍ തന്നെ ഔട്ട് അപ്പീല്‍ ചെയ്തു. അപൂര്‍വ സാഹചര്യമായതിനാല്‍ ഓൺ-ഫീൽഡ് അംപയര്‍ തൻവീർ അഹമ്മദ് തീരുമാനം തേർഡ് അംപയര്‍ കുമാര്‍ ധര്‍മസേനയ്ക്ക് വിട്ടു. വിക്കറ്റ് തെറിക്കുന്ന സമയത്ത് ബാറ്റ്സ്മാന്‍ ക്രീസിനു പുറത്താണെന്ന് ബോധ്യപ്പെട്ട ധര്‍മസേന…

    Read More »
  • മോജ്തബയുടെ തലയ്ക്ക് വിലയിട്ട് അമേരിക്ക; ഇറാനിലേക്ക് യുഎസ്എസ് ട്രിപ്പോളിയും; ദോഹയില്‍ വ്യാപക ഒഴിപ്പിക്കല്‍; കരയുദ്ധത്തിന് നീക്കം? നാവികരുടെ മൃതദേഹം കൊച്ചിവഴി ഇറാനിലേക്ക് കൊണ്ടുപോയി

    ന്യൂയോര്‍ക്ക്: ഇറാനിലെ പരമോന്നത നേതാവ് മുജ്തബ ഖമനയി അടക്കം നേതാക്കളെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. 10 മില്യണ്‍ ഡോളര്‍ പ്രതിഫലമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് പ്രഖ്യാപിച്ചത്. മുജ്തബയെക്കൂടാതെ ഇറാന്‍ സുരക്ഷാമേധാവി അലി ലാരിജാനി, പരമോന്നത നേതാവിന്റെ ഉപദേശകര്‍, ആഭ്യന്തര മന്ത്രി എന്നിവരും പട്ടികയിലുണ്ട്. വിവരം അറിയിക്കാനുള്ള ഫോണ്‍ നമ്പരുകളും യുഎസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ യുദ്ധക്കപ്പലായ ദേനയിലെ നാവികരുടെ ഭൗതികശരീരം കൊച്ചി വഴി ഇറാനിലേക്ക് കൊണ്ടുപോയി. 84 ഇറാന്‍ നാവികരുടെ ഭൗതികശരീരമാണ് ഇറാനിലേക്ക് കൊണ്ടുപോയത്. ശ്രീലങ്കയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതേസമയം കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു ഇറാന്‍ യുദ്ധക്കപ്പലായ ലാവനിലെ 183 നാവികരും വിമാനമാര്‍ഗം മടങ്ങി. അര്‍മേനിയ വഴി സംഘം ഇറാനിലേക്ക് പോകും എന്നാണ് വിവരം. എന്നാല്‍ യുദ്ധക്കപ്പലായ ലാവന്‍ കൊച്ചിയില്‍ തുടരുകയാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ വിദേശകാര്യമന്ത്രാലയമോ, പ്രതിരോധ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര ഫ്‌ലീറ്റ് റിവ്യൂവിലും മിലന്‍…

    Read More »
  • ഇറാന്റെ ‘തല’ തകര്‍ത്തു? സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപില്‍ ബോംബിട്ടെന്നു ട്രംപ്; ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നിലയ്ക്കും; ഹോര്‍മൂസില്‍ ഇടപെടരുതെന്നും മുന്നറിയിപ്പ്‌

    ഇറാന്‍റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപില്‍ അമേരിക്കന്‍ സൈന്യം കനത്ത നാശം വിതച്ചുവെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വേണ്ടി വന്നാല്‍ ഖാര്‍ഗിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തച്ചുടയ്ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്‍റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യപ്പെടുന്നത് ഖാര്‍ഗിലാണ്. ‘മധ്യപൂര്‍വ ദേശത്ത് ഇന്ന് വരെ നടത്തിയിട്ടുള്ളതില്‍ അതിശക്തമായ ബോംബാക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തി. ഇറാന്‍റെ ഖാര്‍ഗിലുള്ള എല്ലാ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചു’ എന്നാണ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്. അതേസമയം ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കരുതെന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നുെവന്നും എന്നാല്‍ ഹോര്‍മുസിലൂടെ കപ്പലുകളുടെ സുഗമമായ സഞ്ചാരം തടസപ്പെടുത്തുന്ന സ്ഥിതി ഇറാന്‍റെ ഭാഗത്ത് നിന്നോ മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്നോ ഉണ്ടായാല്‍ ആ തീരുമാനം വേണ്ടെന്ന് വയ്ക്കാന്‍ താന്‍ മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇറാനുമായുള്ള ബന്ധം വഷളായി തുടരുമ്പോഴും യുഎസും ഇസ്രയേലും ഖാര്‍ഗിലേക്ക് കൈകടത്താന്‍ ശ്രമിച്ചിരുന്നില്ല. എന്നാല്‍ ഖാര്‍ഗ് തകര്‍ക്കുകയാണ് ഈ യുദ്ധത്തിലെ തന്ത്രപ്രധാനമായ…

    Read More »
  • വൈറ്റ് ഹൗസില്‍ അടിമുടി ഭിന്നത; ഇറാന്‍ യുദ്ധത്തില്‍ ട്രംപിന്റെ പ്രസ്താവനകള്‍ മാറിമറിയുന്നതിനു പിന്നില്‍ അടുപ്പക്കാരുടെ അധികാര വടംവലി; സാമ്പത്തിക ഉപദേശകര്‍ ഒരു വഴിക്ക്, സെനറ്റര്‍മാര്‍ മറ്റൊരു വഴിക്ക്; ട്രംപിനുമേല്‍ കടുത്ത സമ്മര്‍ദമെന്നും റിപ്പോര്‍ട്ട്

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന്റെ ഗതിയെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാറിക്കൊണ്ടിരിക്കുന്ന പരസ്യ പ്രസ്താവനകള്‍ക്ക് പിന്നില്‍ വൈറ്റ് ഹൗസിനുള്ളിലെ അധികാര വടംവലിയാണെന്ന് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയിലുടനീളം സംഘര്‍ഷം പടരുമ്പോഴും, എപ്പോള്‍, എങ്ങനെ വിജയം പ്രഖ്യാപിക്കണം എന്നതിനെച്ചൊല്ലി സഹായികള്‍ക്കിടയില്‍ തര്‍ക്കം നിലനില്‍ക്കുന്നെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ്-ഇസ്രായേല്‍ സംയുക്തമായി ഇറാനില്‍ നടത്തുന്ന ആക്രമണങ്ങള്‍ മൂലം പെട്രോള്‍ വില വര്‍ദ്ധിക്കുന്നത് വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ചില ഉദ്യോഗസ്ഥരും ഉപദേശകരും ട്രംപിന് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെയുള്ള ആക്രമണം തുടരണമെന്ന് മറ്റുചിലര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായും ട്രംപിന്റെ ഉപദേശകനും ചര്‍ച്ചകളോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കുന്നു. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുഎസ് സൈനിക നീക്കത്തില്‍ വൈറ്റ് ഹൗസ് സ്വീകരിക്കുന്ന സമീപനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് ഇവ. ‘വിഡ്ഢിത്തം’ നിറഞ്ഞ സൈനിക ഇടപെടലുകള്‍ ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ വര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയ ട്രംപിന്, ആഗോള സാമ്പത്തിക വിപണികളെ ഉലയ്ക്കുകയും അന്താരാഷ്ട്ര എണ്ണ വ്യാപാരത്തെ തടസ്സപ്പെടുത്തുകയും ചെയ്ത…

    Read More »
  • എല്‍പിജി ക്ഷാമത്തിന് ആശ്വാസമായേക്കും; രണ്ടു ടാങ്കര്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടക്കാന്‍ ഇറാന്റെ അനുമതി; സുരക്ഷിതത്വം നല്‍കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍

    ടെഹ്‌റാന്‍: ഇന്ത്യയിലേക്ക് എല്‍പിജിയുമായി വരുന്ന രണ്ട് ടാങ്കറുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ഇറാന്‍ അനുമതി നല്‍കി. കപ്പലുകളിലൊന്ന് വെള്ളിയാഴ്ച ഉച്ചയോടെ ഹോര്‍മുസ് കടലിടുക്ക് കടന്നുപോയതായാണ് വിവരം. രണ്ടാമത്തെ കപ്പല്‍ രാത്രി ഹോര്‍മുസ് കടന്നെന്നും വിവരമുണ്ട്. ഹോര്‍മുസില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് സുരക്ഷിതത്വം നല്‍കുമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി വ്യക്തമാക്കിയിരുന്നു. മാര്‍ച്ച് ഒന്നിന് ഹോര്‍മുസ് കടന്ന സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി വരുന്ന കപ്പല്‍ ശനിയാഴ്ചയോടെ ഇന്ത്യന്‍ തീരത്ത് എത്തും. 40,000 മെട്രിക് ടണ്‍ എല്‍.പി.ജിയുമായി ഇന്ത്യന്‍ കപ്പല്‍ ശിവാലിക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതായാണ് മാരിടൈം ട്രാഫിക്ക് ഡാറ്റ കാണിക്കുന്നത്. ഖത്തറിലെ റാസ് ലഫാനില്‍ നിന്നാണ് കപ്പല്‍ യാത്ര ആരംഭിച്ചതെന്നാണ് മറൈന്‍ ട്രാഫിക്കിലെ ഡാറ്റ കാണിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടില്ലെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി വ്യക്തമാക്കിയിരുന്നു. കടലിടുക്ക് ഇപ്പോഴും തുറന്നുതന്നെ കിടക്കുകയാണെന്നും നിലവിലെ പ്രത്യേക സാഹചര്യം കൊണ്ടാണ് കപ്പലുകള്‍ക് കടന്നുപോകാന്‍ കഴിയാത്തതെന്നും ഡോ. അബ്ദുല്‍ മജീദ്…

    Read More »
  • മോജ്തബയുടെ ഓഡിയോ, വീഡിയോ സന്ദേശം വരാത്തത് എന്ത്? അംഗഭംഗം വന്നെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രതിരോധ സെക്രട്ടറിയും ട്രംപും; ‘കീഴടങ്ങാന്‍ പോലും ആരുമില്ല, അവര്‍ എലികളെപ്പോലെ മാളത്തില്‍’

    ന്യൂയോര്‍ക്ക്: ഇറാന്റെ പരമോന്നത നേതാവ് മോജ്തബ ഖമേനി ‘മുറിവേറ്റോ, അംഗഭംഗം വന്ന നിലയിലോ’ ആണെന്നു യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത്. ഖമേനി രാജ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ട്രംപ് ഭരണകൂടം നല്‍കുന്ന ആദ്യ ഔദ്യോഗിക പ്രസ്താവനയെന്ന നിലയില്‍ ഇതിനു പ്രാധാന്യമുണ്ടെന്നാണു വിലയിരുത്തല്‍. ‘ഇറാന്റെ നേതൃത്വം മെച്ചപ്പെട്ട നിലയിലല്ല. നിരാശരായി ഒളിവില്‍ കഴിയുന്നു. ഭയന്നുവിറച്ച് ഭൂഗര്‍ഭ അറകളിലേക്കു മാറി. എലികള്‍ ചെയ്യുന്നത് അതാണല്ലോ. പുതിയത് എന്നു വിളിക്കപ്പെടുന്ന ‘അത്രയൊന്നും പരമോന്നതനല്ലാ’ത്ത നേതാവ് മുറിവേറ്റ നിലയിലും ഒരുപക്ഷേ, വിരൂപനാക്കപ്പെട്ട നിലയിലുമാണെന്നു ഞങ്ങള്‍ക്ക് അറിയാ’മെന്നും ഹെഗ്‌സേത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ജി7 രാജ്യങ്ങളുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ട്രംപും ഖമേനി നല്ലനിലയിലല്ലെന്നു വ്യക്തമാക്കിയിരുന്നു. ‘ആരാണ് നേതാവെന്ന് ആര്‍ക്കും അറിയില്ല, അതിനാല്‍ കീഴടങ്ങല്‍ പ്രഖ്യാപിക്കാന്‍ ആരുമില്ല’ എന്നും ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സംപ്രേഷണം ചെയ്ത ഫോക്‌സ് ന്യൂസ് റേഡിയോയിലെ അഭിമുഖത്തിലും ഖമേനിക്ക് പരിക്കേറ്റതായി ട്രംപ് അവകാശപ്പെട്ടു. ‘അദ്ദേഹം ഒരുപക്ഷേ ജീവനോടെ ഉണ്ടാകുമെന്ന് ഞാന്‍…

    Read More »
Back to top button
error: