Breaking News

  • ആശ്വാസത്തോടെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍; ആശങ്കയോടെ രോഗികളും ബന്ധുക്കളും; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം കൂട്ടുന്നു; ബാധ്യത തങ്ങളുടെ മേല്‍ പതിക്കുമോ എന്ന ഭീതിയില്‍ ജനം; അറുപത് ശതമാനം വരെ വേതന വര്‍ധനവിന് സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ കേരളത്തിലെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം. വേതനം വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്റെ വേദന രോഗികളിലേക്ക് സ്വകാര്യ ആശുപത്രികള്‍ അടിച്ചേല്‍പ്പിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്. സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് 60 ശതമാനം വരെ വേതന വര്‍ദ്ധനവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്ക് വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ബാധ്യതകളുടെ അമിതഭാരം ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് മേല്‍ മാനേജ്‌മെന്റുകള്‍ അടിച്ചേല്‍പ്പിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ കഴുത്തറക്കുന്നു എന്ന ആരോപണം ഇനി കൂടുതല്‍ ശക്തമാകാന്‍ ഇടവരും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്കള്‍ക്ക് ബാധ്യതയോ അധികഭാരമോ ഇല്ലാതെ എങ്ങിനെ ഇത്രയും വലിയ ഒരു വേതന പരിഷ്‌കരണം നടപ്പാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. മാനേജ്‌മെന്റുകളും…

    Read More »
  • പുതുവര്‍ഷ കലണ്ടറുമായി പ്രിയങ്ക ഗാന്ധി; വയനാട് തീം കലണ്ടറില്‍ നിറഞ്ഞ് പ്രിയങ്ക; ഓരോ വീട്ടിലും പ്രിയങ്ക കലണ്ടറെത്തും

      വയനാട്; വയനാട്ടിലെ ഓരോ വീട്ടിലെ ചുമരുകളിലും അടുത്ത ഒരു വര്‍ഷം പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ നിറയും. പ്രിയങ്കഗാന്ധി എംപിയും വയനാടും തമ്മിലുള്ള അടുപ്പത്തിന്റെ ചിത്രക്കാഴ്ചകള്‍ കലണ്ടര്‍ രൂപത്തിലാക്കി വയനാട്ടിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസുകാരല്ലാത്തവര്‍ വരെ ഈ മനോഹരമായ കലണ്ടര്‍ കിട്ടാന്‍ കോണ്‍ഗ്രസുകാരെ സമീപിക്കുന്നുണ്ട്. എംപിയായതിന് ശേഷം പ്രിയങ്ക വയനാട്ടില്‍ നടത്തിയ യാത്രകളും, തുലാഭാരം നടത്തുന്നതും ആനയ്ക്ക് ഭക്ഷണം നല്‍കുന്നതുമടക്കമുള്ള നിമിഷങ്ങളാണ് കലണ്ടറിലുള്ളത്. കാണാന്‍ കൗതുകമുള്ള ചിത്രങ്ങളായതുകൊണ്ടു തന്നെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പ്രിയങ്ക കലണ്ടറിന് ആവശ്യക്കാരേറെയാണ്. പ്രാദേശിക കാഴ്ചകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വയനാട്ടുകാര്‍ക്ക് കലണ്ടറിനോട് പ്രത്യേക താത്പര്യവുമുണ്ട്. വയനാടിനെ പ്രമേയമാക്കി പ്രിയങ്കയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി കലണ്ടര്‍ പുറത്തിറക്കിയത്. പ്രിയങ്ക എംപിയായിട്ട് ഒരുവര്‍ഷമാകുന്നുവെന്നും എംപിയായതിന് ശേഷമുള്ള പുതുവത്സരമാണെന്നും നേരത്തെ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും കലണ്ടര്‍ പുറത്തിറക്കിയിരുന്നുവെന്നും വണ്ടൂര്‍ എംഎല്‍എ എ.പി. അനില്‍കുമാര്‍ പറഞ്ഞു. എം.പി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ യാത്രകളടക്കമാണ് ചിത്രരൂപത്തില്‍ കലണ്ടറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മുക്കം…

    Read More »
  • 48 വെടിക്കെട്ടുകളുമായി ദുബായ്; പുതുവര്‍ഷ ആഘോഷം അടിപൊളിയാക്കാന്‍ മണല്‍നഗരമൊരുങ്ങി; ലോകം ദുബായിയിലേക്കൊഴുകുന്നു

      ദുബായ് : ലോകം ദുബായ് നഗരത്തിലേക്ക് ഒഴുകുകയാണ്. പുതുവര്‍ഷം ആഘോഷമാക്കാന്‍ ദുബായിയിലേക്ക് പറന്നിറങ്ങുകയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍. വമ്പന്‍ വിസ്മയക്കാഴ്ചകളാണ് ദുബായ് പുതുവര്‍ഷത്തിലേക്കായി ഒരുക്കി വെച്ചിരിക്കുന്നത്. അതാസ്വദിക്കാനാണ് ദേശങ്ങള്‍ താണ്ടി ആള്‍ക്കൂട്ടമെത്തുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങള്‍ക്കൊരുങ്ങിയിരിക്കുകയാണ് ദുബായ് നഗരം. ഡിസംബര്‍ 31ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 കേന്ദ്രങ്ങളില്‍ 48 അത്ഭുതകരമായ വെടിക്കെട്ടുകള്‍ നടത്തും. ഇതു തന്നെയാണ് ദുബായ് പുതുവര്‍ഷ ആഘോഷത്തിലെ ഏറ്റവും ആകര്‍ഷകമായ കാര്യം. കഴിഞ്ഞ വര്‍ഷം 36 കേന്ദ്രങ്ങളിലായിരുന്നു വെടിക്കെട്ട് ഉണ്ടായിരുന്നത്. അതാണ് ഇത്തവണ 48 ഇടങ്ങളിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. ബുര്‍ജ് ഖലീഫയെയും ഡൗണ്‍ടൗണ്‍ ദുബായിയെയും കൂടാതെ ഒട്ടേറെ കേന്ദ്രങ്ങളില്‍ ഇത്തവണ ആകാശം വര്‍ണാഭമാകുമെന്ന് ദുബായ് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ബുര്‍ജ് അല്‍ അറബ്, പാം ജുമൈറ, ദുബായ് ഫ്രെയിം, എക്സ്പോ സിറ്റി, ഗ്ലോബല്‍ വില്ലേജ്. ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ദുബായ് ക്രീക്ക് ഹാര്‍ബര്‍, ബ്ലൂവാട്ടേഴ്സ് (ജെബിആര്‍), അല്‍ സീഫ്,…

    Read More »
  • അധികാരത്തിലെത്താന്‍ ബിജെപിക്കു ജയിക്കേണ്ടതില്ലെന്ന് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ തെളിയിച്ചു; ശാഖയ്ക്കു കാവല്‍ നിന്ന മുന്‍ കെപിസിസി പ്രസിഡന്റും ആര്‍എസ്എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവിന്റെയും കോണ്‍ഗ്രസില്‍ ലയനം അനായാസം: എം. സ്വരാജ്

    തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്താന്‍ ബിജെപി ജയിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ മതിയെന്നും തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ തെളിയിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ആര്‍എസ്എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവര്‍ത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കല്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. ഇത്തരമൊരു അടിത്തറ ശക്തമായി നിലനില്‍ക്കുന്നതു കൊണ്ടാവാം എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഇപ്പോഴുമുള്ളത്. തൃശൂരിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചത്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന മുന്‍ കെപിസിസി പ്രസിഡന്റും ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത ആര്‍എസ്എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവും രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് തളികയില്‍ വച്ച് ബിജെപിക്ക് ദാനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറിയും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സില്‍ അനായാസേനയുള്ള ഇത്തരം ലയനങ്ങള്‍ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും സ്വരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചു പോസ്റ്റിന്റെ പൂര്‍ണരൂപം   അനായാസേന ലയനം പണ്ട് ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാമായിരുന്നു. ആര്‍എസ്എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും…

    Read More »
  • വയനാട്ടിലെ ദുരിത ബാധിതര്‍ക്കുള്ള വീടു പണി തുടങ്ങുമെന്ന് സിദ്ദിഖ് പ്രഖ്യാപിച്ച തീയതി ഇന്ന്; രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുമ്പുള്ള പൊള്ളയായ വാഗ്ദാനമെന്ന് പരിഹാസം; അഡ്വാന്‍സ് കൈമാറിയ സ്ഥലം എവിടെയെന്നതും അജ്ഞാതം; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

    കല്‍പ്പറ്റ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്‍മദിനമായ 28ന് വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മാണത്തിനു തുടക്കം കുറിക്കുമെന്ന ടി. സിദ്ദിഖ് എംഎല്‍എയുടെ വാക്കും പഴയചാക്ക്. ‘ഈമാസം പണി തുടങ്ങു’മെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചു രംഗത്തുവന്നവര്‍ക്ക് ഊര്‍ജം നല്‍കുന്നതാണ് സിദ്ദിഖിന്റെ പ്രസ്താവനകളെന്നും വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയും. വയനാട് ദുരന്തബാധിതര്‍ക്കുവേണ്ടി കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകള്‍ക്കുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഡിസംബറില്‍ നടത്തുമെന്നും അഡ്വാന്‍സ് കൈമാറിയെന്നുമായിരുന്നു സിദ്ദിഖിന്റെ അവകാശവാദം. എന്നാല്‍, എവിടെയാണു സ്ഥലം വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഭൂമി തോട്ട ഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തും എന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. നിലവില്‍ പാര്‍ലമെന്റ് മണ്ഡലത്തിലുള്ളവര്‍ക്കു പ്രിയങ്കയുടെ ചിത്രം പതിപ്പിച്ച കലണ്ടര്‍ നല്‍കുന്നതും ട്രോളന്‍മാര്‍ ആയുധമാക്കിയിട്ടുണ്ട്.…

    Read More »
  • ‘ഒഴുകിപ്പടര്‍ന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് മുങ്ങിമരിച്ചത്; തുര്‍ക്കുമാന്‍ ഗേറ്റിലെ പാവങ്ങള്‍ ബുള്‍ഡോസറുകള്‍ക്കു കീഴില്‍ ചതഞ്ഞരഞ്ഞത് ആ ഇരുണ്ട കാലത്ത്’; ഇന്നിപ്പോള്‍ യഹലങ്കയിലേക്ക്; മൂന്നു പതിറ്റാണ്ട് കഴിഞ്ഞവര്‍ ഒറ്റരാത്രിയില്‍ അഭയാര്‍ഥികള്‍; എം. സ്വരാജിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

    തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണകൂടങ്ങള്‍ നടപ്പിലാക്കുന്ന ‘ബുള്‍ഡോസര്‍ രാജ്’ ദക്ഷിണേന്ത്യയിലേക്കും ഇറക്കുമതി ചെയ്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടില്‍ (വസീം ലേഔട്ട്, ഫക്കീര്‍ കോളനി) നടന്ന ബുള്‍ഡോസര്‍ രാജ് നടപടിയില്‍ മൂവായിരത്തോളം പാവപ്പെട്ട ജനങ്ങള്‍ കൊടും തണുപ്പില്‍ തെരുവിലാക്കപ്പെട്ട വിഷയത്തിലാണ് സ്വരാജിന്റെ കുറിപ്പ്. കോണ്‍ഗ്രസ് നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ കാലത്ത് ക്രൂരമായി കൊല്ലപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ അച്ഛനെ പരാമര്‍ശിച്ചാണ് ‘സ്‌നേഹത്തിന്റെ കട’യുമായി തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്നും യലഹങ്കയിലേക്ക് എന്ന് തുടങ്ങുന്ന കുറിപ്പിന്റെ തുടക്കം. ഈച്ചരവാര്യരെ പോലെ നിരവധി രക്ഷിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെട്ട അക്കാലത്താണ് തുര്‍ക്കുമാന്‍ ഗേറ്റിലെ പാവങ്ങള്‍ ബുള്‍ഡോസറുകള്‍ക്കു കീഴില്‍ ചതഞ്ഞരഞ്ഞത്. അടിയന്തരാവസ്ഥയ്ക്കു ശേഷവും അധികാരത്തിന്റെ കുരുതികള്‍ തുടര്‍ന്നു. ഡല്‍ഹിയിലും ഹാഷിംപുരയിലും മറ്റു പലയിടത്തും ഒഴുകിപ്പടര്‍ന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് മുങ്ങിമരിച്ചത്. ഇപ്പോഴിതാ കര്‍ണാടകയിലെ യലഹങ്കയില്‍ നിന്നും മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിന്റെ വാര്‍ത്തകള്‍ വരുന്നു. യലഹങ്കയിലെ…

    Read More »
  • കാലുവാരല്‍, വിട്ടുനില്‍ക്കല്‍, അസാധുവാക്കല്‍: അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കടുംവെട്ട്; കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവര്‍ ഇരുണ്ടു വെളുത്തപ്പോള്‍ രാജിവച്ച് ബിജെപി ചേരിയില്‍; സിപിഎമ്മിനെതിരേ മത്സരിച്ച് സിപിഐ; അധ്യക്ഷനെ നോമിനേറ്റ് ചെയ്ത യുഡിഎഫ് സ്വതന്ത്രന്റെ വോട്ട് എല്‍ഡിഎഫിന്; മധ്യ കേരളത്തില്‍ ട്വിസ്‌റ്റോടു ട്വിസ്റ്റ്

    തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ ട്വിസ്‌റ്റോടു ട്വിസ്റ്റ്. തൃശൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച എട്ടു പേരാണു കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു ബിജെപിക്കു പിന്തുണ നല്‍കിയത്. ഇവിടെ ബിജെപിക്കാരന്‍ പ്രസിഡന്റുമായി. എറണാകുളത്ത് ട്വന്റി 20 പിന്തുണയില്‍ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പത്തുവര്‍ഷത്തിന് ശേഷം യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ നെടുമുടിയില്‍ സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച് ഭരണം പിടിച്ചു. എറണാകുളം ജില്ലയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ ട്വന്റി 20 എന്ത് നിലപാട് സ്വീകരിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. പലയിടത്തും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നെങ്കിലും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ കഥ മാറി. ട്വന്റി 20യുടെ രണ്ടംഗങ്ങള്‍ പിന്തുണച്ചതോടെ പത്തുവര്‍ഷത്തിന് ശേഷം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചു. പുതൃക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ട്വന്റി 20ക്ക് ഭരണം ലഭിച്ചു, തിരുവാണിയൂരില്‍ ട്വന്റി ട്വന്റിയുടെ റെജി വര്‍ഗീസ് പ്രസിഡന്റായതോടെ…

    Read More »
  • ബുള്‍ഡോസര്‍ രാജില്‍ കേരളത്തിന്റെ വിമര്‍ശനം കൊള്ളേണ്ടിടത്തു കൊണ്ടു! കര്‍ണാടകയുടെ കാര്യത്തില്‍ പിണറായി വിജയന്‍ ഇടപെടേണ്ടെന്ന് ഡി.കെ. ശിവകുമാര്‍; തകര്‍ത്തത് 200 വീടുകള്‍; കൊടുംതണുപ്പില്‍ തെരുവിലായത് ആയിരങ്ങള്‍

    ബംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവില്‍ നടന്ന കുടിയൊഴിക്കല്‍ നടപടിയിച്ചൊല്ലി (ബുള്‍ഡോസര്‍ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മില്‍ വാക്‌പോര് മുറുകുന്നു. ബുള്‍ഡോസര്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച പിണറായി വിജയനോട് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഡി.കെ ശിവകുമാര്‍ ശനിയാഴ്ച താക്കീത് നല്‍കി. യെലഹങ്കയിലെ കോഗിലു ഗ്രാമത്തിലുള്ള വസീം ലേഔട്ട്, ഫക്കീര്‍ കോളനി എന്നിവിടങ്ങളില്‍ ഇരുന്നൂറിലധികം വീടുകള്‍ തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച എക്‌സില്‍ കുറിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടപ്പിലാക്കുന്ന ‘ബുള്‍ഡോസര്‍ രാജി’ന്റെ ദക്ഷിണേന്ത്യന്‍ പതിപ്പാണ് കര്‍ണാടകയില്‍ കാണുന്നതെന്നും ദശകങ്ങളായി മുസ്ലീം വിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഈ കുടിയൊഴിപ്പിക്കല്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൊടുംതണുപ്പില്‍ ഒരു ജനതയെ മുഴുവന്‍ തെരുവിലേക്ക് ഇറക്കിവിടുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ ഇത്തരം നടപടികള്‍ നടക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പിണറായി വിജയന്റേത് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയാണെന്നും കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ അദ്ദേഹം…

    Read More »
  • ജെന്‍-സി സൂപ്പറാണ്, പക്ഷേ ബുദ്ധിയില്‍ അത്ര സൂപ്പറല്ല; ഐക്യു ലെവല്‍ താഴേക്കെന്നു പഠനം; വന്നുവന്നു മനുഷ്യന്‍ ബുദ്ധിയില്ലാത്ത മണ്ടന്‍മാരാകുമോ? എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ചവര്‍ ഐക്യു ലെവലില്‍ പുലികള്‍

    ന്യൂഡല്‍ഹി: അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പേരുകളിലൊന്നാണു ജെന്‍ സി എന്നത്. ജെന്‍ സി സൂപ്പറാണ്, എന്തും പറയാന്‍ മടിക്കാത്തവരാണ്, അടിപൊളിയാണെന്നൊക്കെ പറയുമ്പോഴും ചില ശാസ്ത്രീയ പഠനങ്ങളില്‍ അത്ര പോര എന്നാണു കണ്ടെത്തല്‍. അതു മറ്റൊന്നിലുമല്ല, ഐക്യു (ഇന്റലിജന്റ് കോഷ്യന്റ്) നിലവാരത്തില്‍ അവര്‍ മില്ലേനിയല്‍സ് അല്ലെങ്കില്‍ എണ്‍പതിനും 96നും ഇടയില്‍ ജനിച്ചവരേക്കാള്‍ പിന്നിലാണെന്നാണു കണ്ടെത്തല്‍. അതായത് ബുദ്ധി അത്ര പോരെന്ന്. ഇതോടൊപ്പം കോഗ്നിറ്റീവ് ലോഡ് അഥവാ അറിവിന്റെ ഭാരം ജന്‍ സിക്കു കൂടുതലാണെന്നും കണ്ടെത്തല്‍ പറയുന്നു. സാങ്കേതിക വിദ്യയുടെ സാന്നിധ്യത്തില്‍ പ്രകൃത്യാ ഉള്ളതിനേക്കാള്‍ അറിവ് ഇവര്‍ക്കു കൂടുന്നു എന്നാണു പറയുന്നത്. ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന റീലുകളും കണ്ടന്റുകളും ആഴത്തില്‍ ചിന്തിക്കാനുള്ള കഴിവു നഷ്ടമാക്കുന്നു. ഒപ്പം, പ്രൊസസ്ഡ് ഭക്ഷണങ്ങളും ജെന്‍-സിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും ആവിഷ്‌കാരബോധ്യങ്ങളും (ക്രിയേറ്റിവിറ്റി) കുറഞ്ഞുവരുന്നെന്നും കണ്ടെത്തി. ഇഡിയോക്രസി എന്ന സിനിമയില്‍ പറയുമ്പോലെ, ഭാവി തലമുറ ബുദ്ധിയില്ലാത്തവരായി മാറുമോ എന്നതാണു ചര്‍ച്ച. അപ്പോഴും തൊട്ടു മുമ്പത്തെ തലമുറകളെക്കാള്‍ ജന്‍-സി…

    Read More »
  • നന്‍മനിറഞ്ഞവന്‍ ശ്രീനിവാസന്‍ ഒരു സിനിമാപ്പേരു മാത്രമല്ല; സത്യന്‍ അന്തിക്കാടെഴുതിയത് ശരിയാണ്; എല്ലാവര്‍ക്കും എന്നും നന്‍മകള്‍ ഉണ്ടാകട്ടെ; ശ്രീനിവാസന്റെ നന്‍മകള്‍ നാടറിയുന്നത് മരണശേഷം; ഹൃദയപൂര്‍വം ഡ്രൈവറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

      കൊച്ചി: നടന്‍ ശ്രീനിവാസന്റെ മൃതദേഹം ചിതയിലേക്കെടുക്കും മുന്‍പ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് മൃതദേഹത്തില്‍ വെച്ച കടലാസില്‍ കുറിച്ചത് സത്യമാണ് – എല്ലാവര്‍ക്കും എന്നും നന്‍മകള്‍ ഉണ്ടാകട്ടെ. ശ്രീനിവാസന്‍ എന്നും ആഗ്രഹിച്ചിരുന്നതും അതാണ്. ശ്രീനിവാസന്‍ ഒരിക്കലും താന്‍ ചെയ്തിരുന്ന നല്ലകാര്യങ്ങളും നന്‍മനിറഞ്ഞ കാര്യങ്ങളും ഒരിക്കലും മറ്റൊരാള്‍ അറിഞ്ഞിരുന്നില്ല. നന്‍മനിറഞ്ഞ ശ്രീനിവാസന്റെ നന്‍മയുള്ള ജീവിതകഥകള്‍ ഇപ്പോഴാണ് ഓരോന്നോരോന്നായി പുറത്തുവരുന്നത്. അത്തരത്തിലുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശ്രീനിവാസന്റെ ഡ്രൈവറായിരുന്ന ഷിനോജ് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ഷിനോജിന്റെ എഫ്ബി പോസ്റ്റ് ഷെയര്‍ ചെയ്യുന്നത്. ഷിനോജിന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി, ജീവിതത്തില്‍ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് തന്നോട് ശ്രീനിവാസന്‍ എപ്പോഴും പറയാറുണ്ടെന്ന് ഷിനോജ് ഓര്‍ക്കുന്നു. നല്ല തിരക്കഥകളും സംവിധാനവും അഭിനയവും കൊണ്ട് ശ്രീനിവാസന്‍ മലയാളസിനിമാസ്വാദകരുടെ മനം കവര്‍ന്നപ്പോള്‍ നല്ല പെരുമാറ്റവും പ്രവൃത്തികളും കൊണ്ട് തനിക്കു ചുറ്റുമുള്ളവരുടെ മനസാണ് ശ്രീനിവാസന്‍ കവര്‍ന്നത്. സിനിമക്കകത്തുള്ളതുപോലെ തന്നെ പുറത്തും ശ്രീനിവാസന്‍ നല്ല ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചതിന്റെ…

    Read More »
Back to top button
error: