Breaking News

  • ബിഹാര്‍ തെരഞ്ഞെടുപ്പ് എന്തു വിലകൊടുത്തും പിടിക്കാന്‍ ബിജെപി; ഹരിയാനയിലെ ബിഹാറി കുടിയേറ്റക്കാരെ തിരികെയെത്തിക്കും; തെരഞ്ഞെടുപ്പു ദിവസങ്ങളില്‍ പ്രത്യേകം ട്രെയിന്‍; മൂന്നുലക്ഷം പേരെ എത്തിക്കാനുള്ള ചുമതല കേന്ദ്രമന്ത്രിമാര്‍ അടക്കം 54 മുതിര്‍ന്ന നേതാക്കള്‍ക്ക്

    ഗുരുഗ്രാം: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി പ്രചാരണം കടുപ്പിച്ചതിനു പിന്നാലെ മറുതന്ത്രവുമായി ബിജെപി. ഹരിയാനയിലെ ബിഹാറികളായ കുടിയേറ്റക്കാരെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിനാണു തുടക്കമിട്ടത്. ഇവരെ കൂട്ടത്തോടെ ബിഹാറിലെത്തിച്ചു വോട്ടു ചെയ്യിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. അടുത്തിടെ നടത്തിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി അമ്പതുലക്ഷത്തോളം ആളുകളാണു വോട്ടര്‍ പട്ടികയില്‍നിന്നു പുറത്തായത്. മരിച്ചവര്‍, സ്ഥിരമായി താമസം മാറിയവര്‍, ഒന്നിലധികം അസംബ്ലി മണ്ഡലങ്ങളില്‍ പേരുള്ളവര്‍, എവിടെയെന്ന് അറിയാത്തവര്‍ എന്നിവരെയാണു കമ്മീഷന്‍ ഒഴിവാക്കിയത്. ഇതില്‍ കൂടുതലും ബിഹാറില്‍നിന്ന് ഹരിയാനയിലേക്കു കുടിയേറിയവരാണ്. ഇവരെ കണ്ടെത്തി തിരിച്ചെത്തിക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നു ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടികയില്‍നിന്നു പുറത്തായെങ്കിലും ഇവരെ തിരികെയെത്തിച്ച് നാട്ടിലുള്ളവര്‍ക്കിടയില്‍ പ്രചാരണം നടത്താനുമാണ് ഉദ്ദേശിക്കുന്നതെന്നു മുതിര്‍ന്ന ബിജെപി നേതാക്കള്‍ പറഞ്ഞു. നവംബര്‍ ആറുമുതല്‍ 11 വരെയാണ് ബിഹാറില്‍ തെരഞ്ഞെടുപ്പു നടക്കുക. ഇവര്‍ ജോലി ചെയ്യുന്ന കമ്പനികളെ സമീപിച്ചിട്ടുണ്ടെന്നും ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും പാനിപ്പട്ട് ജില്ലാ പ്രസിഡന്റ് ദുഷ്യന്ത് ഭട്ട് പറഞ്ഞു. പാനിപ്പട്ടില്‍ മാത്രം 25,000 ബിഹാറി…

    Read More »
  • കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ പിന്നിലെ നിഗൂഢതകൾ തേടുന്ന ചിത്രം ‘കിരാത’യുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് 

    കൊച്ചി: കോന്നിയുടെ ദൃശ്യമനോഹര പശ്ചാത്തലത്തിൽ അരങ്ങേറുന്ന യുവമിഥുനങ്ങളുടെ പ്രണയവും പാട്ടും ആട്ടവുമെല്ലാം അവരെ കൊണ്ടുചെന്നെത്തിക്കുന്നത് അച്ചൻകോവിലാറിൻ്റെ നിഗൂഡതകളിലേക്കാണ്. ഭീകരതയുടെ ദിനരാത്രങ്ങളാണ് തുടർന്ന് അവർക്ക് നേരിടേണ്ടി വരുന്നത്. കേരള മനസ്സാക്ഷിയെ ഞെട്ടിച്ച യഥാർത്ഥ സംഭവകഥയുടെ ചലച്ചിത്രാവിഷ്ക്കാരവുമായെത്തുന്ന സിനിമയാണ് “കിരാത”. ഇടത്തൊടി ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ഇടത്തൊടി ഭാസ്ക്കരൻ ഒറ്റപ്പാലം (ബഹ്റൈൻ ) നിർമ്മിച്ച്, റോഷൻ കോന്നി ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം നിർവ്വഹിച്ച ആക്ഷൻ പാക്ക്ഡ് ചിത്രം കിരാതയുടെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസായി. പുതുമുഖങ്ങൾക്കൊപ്പം സീസൺഡ് ആർട്ടിസ്റ്റുകളും ഒന്നിക്കുന്ന ചിത്രത്തിൽ എം ആർ ഗോപകുമാർ, ചെമ്പിൽ അശോകൻ, ദിനേശ് പണിക്കർ, ഡോ രജിത്കുമാർ, രാജ്മോഹൻ, അരിസ്റ്റോ സുരേഷ്, നീനാകുറുപ്പ്, ജീവ നമ്പ്യാർ, വൈഗറോസ്, സച്ചിൻ പാലപ്പറമ്പിൽ, അൻവർ, അമൃത്, ഷമിർ ബിൻ കരിം റാവുത്തർ, മുഹമ്മദ് ഷിഫ്നാസ്, മനുരാഗ് ആർ, ശ്രീകാന്ത് ചീകു, പ്രിൻസ് വർഗീസ്, ജി കെ പണിക്കർ, എസ് ആർ ഖാൻ, അശോകൻ, അർജുൻ ചന്ദ്ര, ഹരി ജി…

    Read More »
  • ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം, തിരിച്ചറിയാവുന്ന അടയാളങ്ങൾ ഏതെങ്കിലും വ്യക്തിയോ, സ്ഥാപനമോ ഉപയോ​ഗിക്കാൻ പാടില്ല, ഇടക്കാല ഉത്തരവ് അനുവദിച്ച് ഹൈദരാബാദ് കോടതി

    ഹൈദരാബാദ്: പ്രശസ്ത നടനും ജീവകാരുണ്യ പ്രവർത്തകനുമായ ചിരഞ്ജീവിയുടെ വ്യക്തിത്വവും പ്രചാരണ അവകാശങ്ങളും സംരക്ഷിക്കുന്ന ഇടക്കാല ഉത്തരവ് അനുവദിച്ചു കൊണ്ട് ഹൈദരാബാദ് സിറ്റി സിവിൽ കോടതി. 2025 സെപ്റ്റംബർ 26 നു പുറത്തു വന്ന കോടതി ഉത്തരവിൽ, ഹൈദരാബാദ് സിറ്റി സിവിൽ കോടതി, ചിരഞ്ജീവിയുടെ പേര്, ചിത്രം, ശബ്ദം അല്ലെങ്കിൽ മറ്റ് തിരിച്ചറിയാവുന്ന അടയാളങ്ങൾ എന്നിവയുടെ അനധികൃത വാണിജ്യപരമായ ഉപയോഗത്തിൽ നിന്ന് ഏതെങ്കിലും വ്യക്തിയേയോ, സ്ഥാപനത്തേയോ നിരോധിച്ചു. വ്യാപാര വസ്തുക്കൾ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ, എഐ ഉള്ളടക്കം എന്നിവയിലുടനീളം തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് തടയണമെന്നാവശ്യപ്പെട്ട് ചിരഞ്ജീവി കോടതിയെ സമീപിക്കുകയായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറുള്ള, ഇന്ത്യൻ സിനിമയിലെ ഇതിഹാസ വ്യക്തിയും പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയും നേടിയ ചിരഞ്ജീവിയെ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമാ വ്യക്തിത്വങ്ങളിൽ ഒരാളായി അദ്ദേഹത്തെ അംഗീകരിച്ച കോടതി, അദ്ദേഹത്തിന്റെ പേര്, ഫോട്ടോകൾ, മീമുകൾ എന്നിവയുടെ അനധികൃത ഉപയോഗം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ, അദ്ദേഹത്തിന്റെ പ്രശസ്തിക്കും സാമ്പത്തികത്തിനും ഹാനികരമാണെന്ന് നിരീക്ഷിച്ചു. ഡിജിറ്റൽ,…

    Read More »
  • ‘സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ സവര്‍ക്കറെപ്പറ്റി കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല’; പിഎം ശ്രീയില്‍ ചുട്ട മറുപടിയുമായി ശിവന്‍കുട്ടി; കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ധാരണയില്ലാത്തതിനാല്‍ അസംബന്ധം പറയുന്നു

    തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.  കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല. പി എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽ നിന്ന്…

    Read More »
  • എന്താണ് പിഎം ശ്രീ? ദേശീയ പാഠ്യ പദ്ധതിയുടെ ഭാഗമായാല്‍ എന്തു സംഭവിക്കും? കേരളത്തിന്റെ നയം മാറ്റത്തിനു പിന്നില്‍ ഇക്കാര്യങ്ങള്‍; നിലവില്‍ സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്നത് എന്‍ഇപി അനുസരിച്ച്; വിമര്‍ശകര്‍ നടത്തുന്നത് ജനത്തെ തെറ്റിദ്ധരിപ്പിക്കല്‍

    തിരുവനന്തപുരം: തമിഴ്‌നാടിനും പശ്ചിമ ബംഗാളിനുമൊപ്പം പിഎം ശ്രീയില്‍ ഒപ്പിടില്ലെന്നു വ്യക്തമാക്കിയ കേരളം കഴിഞ്ഞ ദിവസം ഒപ്പിട്ടു. കുട്ടികള്‍ക്കു ലഭിക്കേണ്ട പണം വിട്ടുകളയാന്‍ താത്പര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഏറെനാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ കേരളവും പദ്ധതിയുടെ ഭാഗമായത്. കേന്ദ്രത്തിന്റെ വിദ്യാഭ്യാസ പദ്ധതിയെന്ന വാദമാണ് പിഎം ശ്രീ അഥവാ പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ എന്ന പദ്ധതിക്കെതിരേ ഉയര്‍ത്തിയത്. നാഷണല്‍ എജ്യുക്കേഷന്‍ പോളിസി-2020 (എന്‍ഇപി)യുടെ ഭാഗമാകും ഇനിമുതല്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല. ഠ എന്താണ് പിഎം ശ്രീ ഇന്ത്യയിലുടനീളം 14,500 മാതൃകാ വിദ്യാലയങ്ങള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് 2022ല്‍ പിഎം ശ്രീ ആരംഭിച്ചത്. ആകെ 27,360 കോടി അഞ്ചുവര്‍ഷത്തേക്ക് ചെലവഴിക്കുന്നതില്‍ 18,128 കോടി കേന്ദ്ര വിഹിതമായി ലഭിക്കും. ഇതുവരെ കേന്ദ്രഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ 33 സംസ്ഥാനങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. കേരളം കൂടി ഭാഗമായതോടെ ആകെ എണ്ണം 34 ആയി. നിലവില്‍ തമിഴ്‌നാടും പശ്ചിമ ബംഗാളും മാത്രമാണ് വിട്ടുനില്‍ക്കുന്നത്. ഠ എന്‍ഇപിയെ കേരളം എന്തിന് എതിര്‍ത്തു? ആര്‍എസ്എസിന്റെ പദ്ധതി നടപ്പാക്കുന്നെന്ന്…

    Read More »
  • കിംഗ് കോഹ്ലിയ്ക്ക് പരിമിത ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് ; ടി20 യിലും ഏകദിനത്തിലുമായി ഇന്ത്യന്‍ താരത്തിന് 18,438 റണ്‍സ് ; പിന്നീട്ടത് സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ റെക്കോഡ്

    സിഡ്‌നി: പരിമിത ഓവര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍ എന്ന നേട്ടത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെയും മറികടന്നു വിരാട് കോഹ്ലി.  രണ്ട് തുടര്‍ച്ചയായ ഡക്കുകള്‍ക്ക് ശേഷം, റെക്കോര്‍ഡുകള്‍ ഭേദിക്കുന്ന തന്റെ പതിവ് ശൈലിയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ താരം ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയെ മറികടന്ന് ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ കളിക്കാരനായി. സിഡ്നിയില്‍ നടന്ന അവസാന ഏകദിനത്തില്‍ ഓസ്ട്രേലിയയെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ പരമ്പരയിലെ വൈറ്റ്വാഷ് ഒഴിവാക്കിയപ്പോള്‍, കോഹ്ലിയും രോഹിത് ശര്‍മ്മയും ചേര്‍ന്ന് 168 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് സ്ഥാപിച്ചു. 81 പന്തില്‍ ഏഴ് ഫോറുകളോടെ 74 റണ്‍സാണ് കോഹ്ലി മൂന്നാം മത്സരത്തില്‍ നേടിയത്. ഏകദിനത്തില്‍ രണ്ടാം സ്ഥാനത്ത്: 305 ഏകദിനങ്ങളില്‍ നിന്നായി 293 ഇന്നിങ്സുകളില്‍ 57.69 ശരാശരിയില്‍ 14,250 റണ്‍സാണ് കോഹ്ലി ഇപ്പോള്‍ നേടിയിട്ടുള്ളത്. ഇതില്‍ 51 സെഞ്ച്വറികളും 75 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു. 404 മത്സരങ്ങളില്‍ നിന്ന് 14,234 റണ്‍സ് നേടിയ…

    Read More »
  • മൂന്നാം ഏകദിനത്തിനിടെ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റു ; അലക്‌സ് കാരിയുടെ ക്യാച്ചിന് ശ്രമിക്കുമ്പോള്‍ വീണ് വാരിയെല്ലന് പരിക്കേറ്റു ; ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയായി മാറുമോ?

    സിഡ്നി: ഓസ്ട്രേലിയക്കെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ശ്രേയസ് അയ്യരെ തുടര്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ഇടത് വാരിയെല്ലിനാണ് പരിക്കേറ്റതെന്നാണ് ബിസിസിഐ അറിയിച്ചു. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ 33-ാം ഓവറിലാണ് സംഭവം. സീം ബൗളിംഗ് ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയുടെ ഒരു ഷോര്‍ട്ട് ബോള്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ അലക്സ് കാരി മിസ്ടൈം ചെയ്യുകയായിരുന്നു. ബാക്ക്വേര്‍ഡ് പോയിന്റില്‍ നിലയുറപ്പിച്ചിരുന്ന അയ്യര്‍, തലയ്ക്ക് മുകളിലൂടെ കറങ്ങി വന്ന പന്ത് ഡീപ് തേര്‍ഡ് മാനടുത്ത് വെച്ച് മുഴുനീളത്തില്‍ ഡൈവ് ചെയ്ത് ക്യാച്ച് പൂര്‍ത്തിയാക്കി. ക്യാച്ചെടുത്ത ശേഷം നിലത്തുവീണ അയ്യര്‍ക്ക് വേദന അനുഭവപ്പെട്ടു. ടീമംഗങ്ങളുടെയും ഫിസിയോ കംലേഷ് ജെയിനിന്റെയും സഹായത്തോടെ അദ്ദേഹം മൈതാനം വിട്ടു. ഈ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായ ശ്രേയസ് ബാറ്റിംഗില്‍ മികച്ച ഫോമിലായിരുന്നു. രണ്ടാം മത്സരത്തില്‍ 61 റണ്‍സ് നേടിയിരുന്നു. അതിനാല്‍ത്തന്നെ ഈ പരിക്ക് ഇന്ത്യക്ക് ഒരു തിരിച്ചടിയാണ്. വരും മാസങ്ങളില്‍ ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഇന്ത്യക്ക് നാട്ടില്‍…

    Read More »
  • ഇടതുപക്ഷം എന്നത് നിലപാടുകൾ ഇല്ലാത്ത കപടപക്ഷം, ബിജെപിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇടതുപക്ഷ സർക്കാർ എങ്കിൽ രണ്ടുകൂട്ടർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ? ചോദ്യങ്ങൾ പലത്

    പിഎംശ്രീ പദ്ധതിയുടെ ഭാഗമാകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ മതേതര കേരളത്തിന്റെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപിയുടെ തീരുമാനങ്ങൾ നടപ്പിലാക്കാനാണ് ഇടതുപക്ഷ സർക്കാർ എങ്കിൽ ഇവർക്ക് രണ്ടുകൂട്ടർക്കും ഒരുമിച്ച് പ്രവർത്തിച്ചാൽ പോരെ എന്ന ചോദ്യം ഉന്നയിക്കുന്നവരിൽ ഇടത് സഹയാത്രികൾ പോലുമുണ്ട്. ‘കാലം കാത്തിരിക്കയാണ് കമ്മ്യൂണിസത്തിന് ഹിന്ദുത്വയിൽ ഉണ്ടാവുന്ന പിഎംശ്രീ കുട്ടികൾക്കായി’ എന്നായിരുന്നു എഴുത്തുകാരി സാറ ജോസഫ് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ കുറിച്ചത്. പിഎംശ്രീയുടെ ഭാഗമായതിനെ ന്യായീകരിക്കാൻ എത്തുന്ന ഇടതു നേതാക്കൾ ഇന്നലെകളിൽ അവർ ദേശീയ വിദ്യാഭ്യാസ നയത്തിനും പിഎംശ്രീയ്ക്കുമെതിരെ മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യങ്ങൾ മറന്നു പോയിരിക്കുന്നു. സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഒരിക്കൽ കൂടി മറനീക്കി പുറത്തുവന്നിരിക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ എബിവിപി പ്രവർത്തകർ അഭിനന്ദിക്കുന്ന ചിത്രങ്ങളും വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കം കുറിച്ചിട്ടുള്ളത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കേവലം ആഴ്ചകളും, നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇടതുപക്ഷ മുന്നണിയിൽ വലിയ പൊട്ടിത്തെറികളാണ് അരങ്ങേറുന്നത്. സിപിഐയുടെ അഭിപ്രായത്തെ…

    Read More »
  • കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്നത് വ്യാമോഹം ; കെ. സുരേന്ദ്രന്‍ നടത്തുന്നത് അസംബന്ധ പ്രസ്താവനകളെന്ന് വിദ്യാഭ്യാസമന്ത്രി

    തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസനയത്തെക്കുറിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ നടത്തുന്നത് അസംബന്ധ പ്രസ്താവനകളെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്്കൂളുകളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാന്‍ വേണ്ടിയാണെന്നും അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സര്‍ക്കാരിന് അടിയറ വെക്കാനല്ലെന്നും പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വര്‍ഗീയവല്‍ക്കരിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല. കേരളത്തിലെ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും ഉള്‍പ്പെടുത്തുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന്  പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബിജെപി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നതെന്നും പറഞ്ഞു. പി എം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തില്‍ പഠിപ്പിക്കുമെന്ന് കരുതേണ്ട. സുരേന്ദ്രന്‍ ആഗ്രഹിക്കുന്നതുപോലെ ഹെഡ്‌ഗേവറെയും സവര്‍ക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാന്‍ സംസ്ഥാനം ഉദ്ദേശിക്കുന്നില്ല. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട്.…

    Read More »
  • ലൈംഗികാരോപണം നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയാക്കമറ്റിയില്‍ തിരിച്ചെടുത്തു ; സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നേതാവ്

    തൃശൂര്‍: ലൈംഗിക ആരോപണ പരാതിയെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട മുന്‍ ഡിവൈഎഫ്‌ഐ നേതാവിനെ ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തു. ഒരു വര്‍ഷം മുമ്പ്് ഡിവൈഎഫ്ഐയുടെ വനിതാ നേതാവിന്റെ പരാതിയില്‍ നടപടിയെടുത്ത വൈശാഖനെയാണ് കൊടകര ഏരിയ കമ്മറ്റിയിലേക്ക് തിരിച്ചെടുത്തത്. വൈശാഖനെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം സംസ്ഥാനകമ്മറ്റി അംഗീകരിച്ചു. ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കിയിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വനിതാ നേതാവ് വൈശാഖനെതിരേ ചൂണ്ടിക്കാട്ടിയത്. പിന്നാലെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ പാനല്‍ ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ വൈശാഖനെ മടക്കി കൊണ്ടുവരാനുള്ള ഒരു നിര്‍ദ്ദേശം ഉയര്‍ന്നത്. സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. സിപിഐഎം ജില്ലാ സെക്രട്ടറി കൊടകര…

    Read More »
Back to top button
error: