Breaking News

  • ഏഴ് പാക് സൈനികരെ തടവിലാക്കി ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഭീഷണി, കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ എത്രയും വേ​ഗം വിട്ടയയ്ക്കണം, അല്ലെങ്കിൽ ഏഴാംദിവസം കസ്റ്റഡിയിലുള്ള സൈനീകരെ വധിക്കും, സൈനീകർ പിടിയിലായത് ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിൽ- ബിഎൽഎ

    ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ സുരക്ഷാ സേനയിലെ ഏഴ് അംഗങ്ങൾ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് വിഘടനവാദി സായുധ ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). ഇവരെ വിട്ടുനൽകണമെങ്കിൽ പാക്കിസ്ഥാൻ ഭരണകൂടത്തിന്റെ കസ്റ്റഡിയിലുള്ള ബലൂച് തടവുകാരെ വിട്ടയക്കണമെന്നാണ് ഇവരുടെ ആവശ്യം. സർക്കാരിന് ഏഴ് ദിവസത്തെ സമയമാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനകം ചർച്ചകൾ നടന്നില്ലെങ്കിൽ തടവിലാക്കപ്പെട്ടവരെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ബിഎൽഎയുടെ മാധ്യമ വിഭാഗമായ ‘ഹക്കൽ’ പുറത്തിറക്കിയ പ്രസ്താവനയിലും വീഡിയോ സന്ദേശത്തിലുമാണ് ബിഎൽഎ അന്ത്യശാസനം മുഴക്കിയത്. സമയപരിധി അവസാനിക്കാൻ ഇനി ആറ് ദിവസം കൂടി മാത്രമേ ബാക്കിയുള്ളൂ എന്നും അവർ അറിയിച്ചു. ഓപ്പറേഷൻ ഹെറോഫിന്റെ രണ്ടാം ഘട്ടത്തിലാണ് സൈനികരെ പിടികൂടിയതെന്നു ബലൂചിസ്ഥാൻ ലിബറേഷൻ ആർമി അവകാശപ്പെടുന്നു. അതേസമയം വിവിധ മേഖലകളിൽ നിന്നായി ആകെ 17 സുരക്ഷാ ഉദ്യോഗസ്ഥരെ പിടികൂടിയിരുന്നു. ഇതിൽ 10 പേർ ബലൂച് വംശജരും പ്രാദേശിക പൊലീസുമായി ബന്ധമുള്ളവരുമായതിനാൽ മുന്നറിയിപ്പ് നൽകി അവരെ വിട്ടയച്ചു. പ്രാദേശിക സാഹചര്യങ്ങളും ബലൂച് ജനതയുടെ താൽപര്യവും കണക്കിലെടുത്താണ് ഈ…

    Read More »
  • വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; ‘കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകും; കേരളം മറക്കില്ലൊരിക്കലും’

    പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേൽക്കുകയും തുടർന്ന് മസ്തിഷ്ക മരണം സംഭവിക്കുകയും ചെയ്ത 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശനം നടത്തി. കോഴിക്കോട് പുതുതായി സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയോടെയാണ് പൊന്നോമനയുടെ വേർപാടിന്റെ തീരാവേദനയിൽ കഴിയുന്ന മാതാപിതാക്കൾക്കും കുടുംബത്തിനും ആശ്വാസം പകരാൻ മുഖ്യമന്ത്രിയെത്തിയത്. ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തിയാണ് മുഖ്യമന്ത്രി മടങ്ങിയത്. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. മരണശേഷവും മറ്റുള്ളവർക്ക് ജീവൻ പകർന്നുനൽകിയ ആലിൻ്റെ സ്മരണ എന്നും നിലനിർത്താനുതകുന്നതാണ് ഈ സർക്കാർ തീരുമാനം. മല്ലപ്പള്ളിയുള്ള ആലിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ നേരിൽ കണ്ട മുഖ്യമന്ത്രി ആശ്വാസവാക്കുകൾ അറിയിച്ചു. ആലിൻ്റെ കുടുംബത്തിൻ്റെ വലിയ മാതൃകയെ അഭിനന്ദിച്ച മുഖ്യമന്ത്രി, അവയവദാന രംഗത്തെ ഈ കേന്ദ്രം ആലിൻ്റെ പേരിൽ അറിയപ്പെടുന്നത് നാടിന് വലിയൊരു സന്ദേശമാകുമെന്നും കൂട്ടിച്ചേർത്തു. നേരത്തെ ഫേസ്ബുക്ക്…

    Read More »
  • സൈനികരുടെ ഗ്രാമത്തില്‍ മാറ്റത്തിന്റെ കാറ്റോ? പഞ്ചാബിലെ യുവാക്കള്‍ സൈന്യത്തില്‍ നിന്ന് അകലുന്നത് എന്തുകൊണ്ട്? അഗ്നിപഥും യുവാക്കളുടെ വിദേശ കുടിയേറ്റവും തമ്മിലെന്ത്? ലുധിയാനയിലെ യൂണിവേഴ്‌സിറ്റിയുടെ സര്‍വേ ചൂണ്ടിക്കാട്ടുന്നത് പുതിയ സൂചനകളോ?

    ലുധിയാന: പഞ്ചാബിലെ ലുധിയാന ജില്ലയിലുള്ള നഥോവാള്‍ ഗ്രാമം. അവിടെയുള്ള രക്തസാക്ഷി സ്മാരകത്തിന് മുകളില്‍ ശീതകാലത്തെ ഉച്ചവെയില്‍ നിഴലുകള്‍ വീഴ്ത്തുന്നു. ഈ ഗ്രാമത്തില്‍ നിന്ന് യുദ്ധഭൂമിയിലേക്ക് പോയി തിരികെ വരാത്ത 16 സൈനികരുടെ ആ ശിലാഫലകത്തില്‍ കൊത്തിവച്ചിരിക്കുന്നു. കാലാകാലങ്ങളായി ‘ഫൗജിയാന്‍ ദ പിന്‍ഡ്’ അല്ലെങ്കില്‍ സൈനികരുടെ ഗ്രാമം എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 1,400 വീടുകളുള്ള ഈ ഗ്രാമത്തില്‍, മിക്കവാറും എല്ലാ രണ്ടാമത്തെ വീട്ടിലും വിരമിച്ചവരോ നിലവില്‍ സേവനമനുഷ്ഠിക്കുന്നവരോ ആയ സൈനികരുണ്ട്. കാര്‍ഗില്‍ യുദ്ധസമയത്ത് ഈ ഗ്രാമത്തില്‍ നിന്നുള്ള നാല്‍പതിലധികംപേര്‍ സൈന്യത്തിലുണ്ടായിരുന്നു. രണ്ടുപേര്‍ വീരമൃത്യു വരിച്ചു. സ്മാരകത്തിനു സമീപം ഗ്രാമവാസികള്‍ ഒത്തുകൂടി വെയില്‍ കായുകയും വിശേഷങ്ങള്‍ പങ്കുവെക്കുകയും ചെയ്യുന്നു. സുദാഗറും അവര്‍ക്കൊപ്പം ചേരുന്നു. ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നതിനായി രക്തസാക്ഷികളുടെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തിയ ഒരു മ്യൂസിയം നിര്‍മ്മിക്കുന്നതിനെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. ഒപ്പം തന്നെ, ഗ്രാമത്തിലെ യുവാക്കള്‍ ഇപ്പോള്‍ സൈന്യത്തില്‍ ചേരുന്നത് കുറഞ്ഞു വരുന്നു എന്ന ഗൗരവകരമായ ചര്‍ച്ചയും അവിടെ നടക്കുന്നു. ‘പതിറ്റാണ്ടുകളായി ഒലിവ് പച്ച യൂണിഫോമായിരുന്നു…

    Read More »
  • ആഞ്ഞടിച്ച് മണിശങ്കര്‍ അയ്യര്‍: കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണം രാഹുല്‍ ഗാന്ധി; സ്തുതി പാടിയില്ലെങ്കില്‍ സോണിയ നിങ്ങളെ ‘ലൂസ് കാനണ്‍’ എന്നു വിളിക്കും; ഗാന്ധി കുടുംബം അരനൂറ്റാണ്ടിനിടെ നയാപൈസ പോലും അധ്വാനിച്ച് ഉണ്ടാക്കിയിട്ടില്ല; പിണറായിലെ ഇഷ്ടപ്പെടാന്‍ കാരണം ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട്

    ന്യൂഡല്‍ഹി: പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നു തുറന്നടിച്ചു വന്‍ വിവാദത്തിനു തിരികൊളുത്തിയ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ പിന്നോട്ടില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കു കാരണം രാഹുല്‍ ഗാന്ധിയാണെന്നും സോണിയാ ഗാന്ധി തനിക്കു സമയം നല്‍കിയില്ലെന്നും ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നേരത്തേ, സര്‍ദാര്‍ വല്ലഭായി പട്ടേലിനെപ്പോലുള്ളവര്‍ ഇരുന്ന കസേരയില്‍ ഇപ്പോള്‍ കെ.സി. വേണുഗോപാലിനെപ്പോലുള്ള റൗഡികളാണ് ഇരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ ഉപേക്ഷിക്കുന്നത് അവര്‍ അവസരവാദികളായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍വെച്ചേറ്റവും മോശം ഓര്‍ഗനൈസിങ് സെക്രട്ടറിയാണ് വേണുഗോപാല്‍. ഗുണ്ടയെപ്പോലെ പെരുമാറുന്ന ഒരാളെ എങ്ങനെയാണ് 21-ാം നൂറ്റാണ്ടിലെ വല്ലഭ്ഭായ് പട്ടേലെന്ന് വിളിക്കാന്‍ കഴിയുകയെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിച്ചു. ഞാന്‍ അദ്ദേഹത്തെ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ. ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനെയും അഹമ്മദ് പട്ടേലിനെയും പോലുള്ള, മര്യാദയുടെ പ്രതീകങ്ങളായ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. 2019-ലെ തിരഞ്ഞെടുപ്പില്‍ മയിലാടുതുറൈ സീറ്റ് സ്റ്റാലിന് വിട്ടുകൊടുത്തതിന് ശേഷം, വിമാനത്തില്‍വെച്ച് രാഹുല്‍ ഗാന്ധി…

    Read More »
  • മുഖ്യമന്ത്രിയുടെ പ്രകടനത്തില്‍ ജനവികാരം എങ്ങോട്ട്? മനോരമ ന്യൂസ് സര്‍വേ ഫലം പുറത്ത്; വിമര്‍ശനമുണ്ടെങ്കിലും രാഷ്ട്രീയ കണക്കുകളില്‍ പിണറായി വിജയന്റെ സാധ്യതകള്‍ ഇങ്ങനെ

    കൊച്ചി: മുഖ്യമന്ത്രിയുടെ പ്രകടനം വിലയിരുത്തി മനോരമ ന്യൂസ് പുറത്തുവിട്ട സര്‍വേയില്‍ മോശമെന്നു വിലയിരുത്തിയവര്‍ നേരിയ ഭൂരിപക്ഷം മാത്രം. 54.6 ശതമാനം ആളുകളാണ് മുഖ്യമന്ത്രിയുടെ പ്രകടനത്തോട് യോജിക്കുന്നില്ല എന്നാണു കണ്ടെത്തല്‍. 26.2ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചത് എന്ന് അഭിപ്രായപ്പെട്ടു. ശരാശരിയെന്ന് അഭിപ്രായപ്പെട്ടത് 15.3 ശതമാനമാണ്. അഭിപ്രായമില്ലെന്ന് 3.9ശതമാനം ആളുകള്‍ രേഖപ്പെടുത്തി. എന്നാല്‍, മോശമെന്നു പറയുന്നവരുടെ വോട്ടുകള്‍ ബിജെപി, കോണ്‍ഗ്രസ് ബന്ധമുള്ളവരുടേതാകാനാണ് സാധ്യത. ഈ വോട്ടുകള്‍ അവരവര്‍ക്കായി ഭിന്നിച്ചുപോയാല്‍ പിണറായി തന്നെ വീണ്ടും ജയിച്ചു കയറുമെന്നു വ്യക്തം! ഫെബ്രുവരി ആദ്യവാരത്തെ സര്‍വേ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവരില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെന്നാണു കണ്ടെത്തല്‍. ആദ്യവാരം 27ശതമാനം പേര്‍ നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈവാരം അതില്‍ 0.8ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം മുഖ്യന്ത്രിയുടെ പ്രകടനം മോശം എന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി. 53.1 ശതമാനമായിരുന്നത് 54.6ശതമാനമായി ഉയര്‍ന്നു എന്നും പറയുന്നു. ഇടതുസര്‍ക്കാര്‍ മാറണമെന്ന് ഫെബ്രുവരി രണ്ടാംവാരം സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം ആളുകളും…

    Read More »
  • അമേരിക്കന്‍ സുരക്ഷയുടെ നെടുങ്കോട്ട! ആണവായുധങ്ങളോ രാസയുദ്ധങ്ങളോ ഭൂകമ്പമോ ഏശില്ല; ആര്‍ക്കും ചോര്‍ത്താനാവാത്ത ആശയവിനിമയം; നിര്‍മാണം കൂറ്റന്‍ സ്പ്രിംഗുകള്‍ക്ക് മുകളില്‍; ഷയാന്‍ മൗണ്ടന്‍ കോംപ്ലക്‌സ് ഭൂമിക്കടിയിലെ അതീവ രഹസ്യ നഗരം; സൈന്യം ഇവിടെ എന്തു ചെയ്യുന്നുന്നു എന്ന് ആര്‍ക്കുമറിയില്ല!

    ന്യൂയോര്‍ക്ക്: ആണവായുധങ്ങള്‍കൊണ്ടോ ഭൂകമ്പത്താലോ തകരാത്ത സങ്കേതം. ലോകത്തെ ഏറ്റവും സുരക്ഷിതവും കരുത്തുറ്റതുമായ അമേരിക്കന്‍ സൈനിക കേന്ദ്രത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? മനുഷ്യന്‍ ഇന്നേവരെ നിര്‍മിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും കടുപ്പമേറിയ നിര്‍മിതിയെന്ന് അറിയപ്പെടുന്ന, കൊളറാഡോ സ്പ്രിംഗ്‌സിന്റെ തെക്കുപടിഞ്ഞാറന്‍ മൂലയില്‍, 2,000 അടി താഴ്ചയിലുള്ള കടുപ്പമേറിയ ഗ്രാനൈറ്റ് പാറകള്‍ക്കുള്ളില്‍ നിര്‍മിച്ച ഷയാന്‍ മൗണ്ടന്‍ കോംപ്ലക്‌സാണിത്. ആര്‍മി കോര്‍പ്‌സ് ഓഫ് എഞ്ചിനീയേഴ്‌സ് ഖനനം ചെയ്ത് നിര്‍മ്മിക്കുകയും 1966-ല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുകയും ചെയ്ത ഈ ‘ഭൂഗര്‍ഭ നഗരം’ യുഎസ് ദേശീയ സുരക്ഷയുടെ നെടുന്തൂണാണ്. സാങ്കേതികവും രഹസ്യാത്മകവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇവിടം കേന്ദ്രമാക്കിയാണു നടക്കുന്നത്. 1962-ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിക്കാലത്താണ് ഈ സങ്കേതത്തിന്റെ പ്രാധാന്യം ഉറപ്പിക്കപ്പെട്ടത്. അമേരിക്കയും സോവിയറ്റ് യൂണിയനും ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ഘട്ടത്തില്‍ സുരക്ഷിതമായ ഒരു കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററിന്റെ ആവശ്യം പ്രധാന മുന്‍ഗണനയായി മാറി. ദീര്‍ഘദൂര സോവിയറ്റ് ബോംബറുകളില്‍ നിന്നുള്ള പ്രതിരോധത്തിന് ഒരു വഴിത്തിരിവാകാനാണ് ഷയാന്‍ മൗണ്ടന്‍ രൂപകല്‍പന ചെയ്തത്. ഇന്ന്, ഇതിന്റെ പല യഥാര്‍ത്ഥ പ്രവര്‍ത്തനങ്ങളും പീറ്റേഴ്‌സണ്‍…

    Read More »
  • ആതിഥേയത്വ ചെലവുകൾ വഹിക്കുന്നത് ആതിഥേയ രാജ്യം, 10 വർഷത്തെ വിദേശയാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ചെലവ് 762 കോടി… ഏറ്റവും കൂടുതൽ ചെലവായത് കഴിഞ്ഞ വർഷം- 175 കോടി, 2020 ൽ കോവിഡ് ആയതിനാൽ വിദേശയാത്ര നടത്തിയില്ല- വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

    ന്യൂഡൽഹി: കഴിഞ്ഞ 10 വർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപയെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട്. സുരക്ഷ ക്രമികരണങ്ങൾ, ഔദ്യോഗിക പ്രതിനിധികൾ, മാധ്യമസംഘം എന്നിവരുടെ ചെലവുകൾക്കാണ് ഈ തുക ഉപയോഗിച്ചതെന്നും, ആതിഥേയത്വ ചെലവുകൾ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ലോക്‌സഭയിൽ ടിഎംസി അംഗം ജൂൺ മൊലിയയ്ക്ക് വിദേശകാര്യ സഹമന്ത്രി പാബിത്ര മാർഗരിറ്റ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതുപോലെ പ്രധാനമന്ത്രിയുടെ ഏറ്റവും ചെലവേറിയ വിദേശയാത്ര 2025 ഫെബ്രുവരിയിലെ ഫ്രാൻസിലെക്ക് നടത്തിയതായിരുന്നു എന്നും ചെലവായത് 25.5 കോടി രൂപയെന്നും മറുപടിയിൽ പറയുന്നു. കഴിഞ്ഞ വർഷം മാത്രം പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ചെലവായത് 175 കോടി രൂപയിലേറെയെന്നും 2020ൽ പ്രധാനമന്ത്രി വിദേശയാത്രകൾ ഒന്നും നടത്തിയിട്ടില്ലെന്നും മറുപടിയിൽ പറയുന്നു. 2020ൽ ലോകമെങ്ങും കോവിഡ് മഹാമാരി പിടിപെട്ടിരുന്നതിനാൽ വിദേശയാത്ര ഒഴിവാക്കിയിരുന്നു. 2015ൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി 91.5 കോടി രൂപ ചെലവായി. 2016ൽ 33.22 കോടിയാണ് യാത്രകൾക്കായി ചെലവിട്ടത്. 2017ൽ ഇത്…

    Read More »
  • കോഴിക്കോട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ, ചിക്കൻകറി കഴിച്ച കുട്ടികൾക്ക് വയറുവേദനയും ഛർദിയും, 31 പേർ ചികിത്സ തേടി, എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്

    കോഴിക്കോട്: കുറ്റ്യാടി മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ. ഞായറാഴ്ച രാത്രി ചിക്കൻകറി കഴിച്ച 31 വിദ്യാർഥിനികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. തുടർന്ന് മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. ഞായറാഴ്ച പാകംചെയ്ത ചിക്കൻ കറിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏതാനും വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. പിന്നാലെ തിങ്കളാഴ്ച രാവിലെ കൂടുതൽ വിദ്യാർഥിനികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥിനികളെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്‌കൂളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.

    Read More »
  • ഭർത്താവ് യുഎസിൽ, കൂട്ടികാരിക്കും കുട്ടിക്കുമൊപ്പം ​ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി, കുട്ടിയെ കളിക്കാനിരുത്തി ഫോട്ടോയെടുക്കുന്നതിനിടെ കുഞ്ഞു കുളത്തിൽ വീണു, മൂന്നു വയസുകാരന് ദാരുണാന്ത്യം

    ബെംഗളൂരു∙ അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി എത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് കളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. കുട്ടിയുട അമ്മ സ്വാതി 7 മാസം ഗർഭിണിയാണ്. ഫോട്ടോ ഷൂട്ട് നടത്താനായി ബുക്ക് ചെയ്തശേഷമാണ് മാഗഡി റോഡിലുള്ള സ്റ്റുഡിയോയിൽ ഇവർ എത്തിയത്. ഷൂട്ടിങ് നടക്കുമ്പോൾ കുട്ടി കളിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. തിരച്ചിൽ നടക്കുന്നതിനിടെ കൃത്രിമ കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയമ കുട്ടിയുടെ പിതാവായ ചരൺരാജ് സോഫ്റ്റുവെയർ എൻജിനീയറാണ്. ജോലിയുടെ ഭാഗമായി ഇദ്ദേഹം യുഎസിലാണ്. സ്വാതി മറ്റൊരു വനിതാ സുഹൃത്തിനൊപ്പമാണ് സ്റ്റുഡിയോയിലെത്തിയത്. കുട്ടി കാൽവഴുതി കുളത്തിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം. 3 കൃത്രിമ കുളങ്ങളാണ് സ്റ്റുഡിയോയിലുള്ളത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

    Read More »
  • 12,000 അടി ഉയരത്തിൽ നിർമിച്ച ഒളിത്താവളം സുരക്ഷാ സേന തകർത്തു, ശൈത്യകാലത്തേക്ക് സ്വരുക്കൂട്ടിവച്ച ധാന്യങ്ങൾ നശിപ്പിച്ചു, ജെയ്ഷെ ഭീകരന് തല ചായ്ക്കാൻ ഇടമില്ല!! പിടി വീഴാതിരിക്കാൻ താടിയെടുത്ത്, തല മൊട്ടയടിച്ച് സ്ത്രീ വേഷത്തിൽ ഭീകരൻ സൈഫുല്ല, ​പ്രാദേശികമായ പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ചിലയിടങ്ങളിൽ ആത്മീയ ഗുരു- ചിത്രങ്ങൾ പുറത്ത്

    ശ്രീനഗർ: സുരക്ഷാസേന അടുത്തെത്തിയതോടെ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ച നടത്തുന്ന ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ലയുടെ ചിത്രം പുറത്തുവിട്ട് സേന. തിരിച്ചറിയപ്പെടാതിരിക്കാൻ സൈഫുല്ല തന്റെ ട്രേഡ്മാർക്കായ താടി വടിച്ചതായും തല മുണ്ഡനം ചെയ്തതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കൂടാതെ സ്ത്രീകളുടെ വസ്ത്രങ്ങളും ബുർഖകളും ഉപയോഗിച്ച് വേഷം മാറി രക്ഷപ്പെടാൻ ഇയാൾ പദ്ധതിയിടുന്നതായി വിവരമുണ്ടെന്നു ഡോഡ സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് സന്ദീപ് മെഹ്ത പറഞ്ഞു. അതേസമയം ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ അധികൃതർ പുറത്തുവിട്ടു. ഗ്രാമീണരുടെ വിശ്വാസം മുതലെടുത്ത് ഒരു ആത്മീയ ഗുരു ചമയുന്നതാണ് ഇയാളുടെ പുതിയ തന്ത്രം. പ്രാദേശികമായ പിന്തുണയും ഒളിത്താവളങ്ങളും ഉറപ്പാക്കാൻ ചിലയിടങ്ങളിൽ ഇയാൾ ആത്മീയ പുരോഹിതന്റെ പ്രതിച്ഛായ വളർത്തിയെടുത്തിട്ടുണ്ടെന്നു സുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കഴിഞ്ഞ രണ്ട് മാസമായി കിഷ്ത്വാറിലെയും ഡോഡയിലെയും ദുർഘടമായ മലനിരകളിൽ സൈഫുല്ലയ്ക്കും സംഘത്തിനുമായുള്ള തിരച്ചിൽ തുടരുകയാണ്. ഇതിനിടെ കൂട്ടാളിയായ പാക്കിസ്ഥാൻ സ്വദേശി ആദിൽ കൊല്ലപ്പെട്ടത് സൈഫുല്ലയ്ക്ക് വലിയ തിരിച്ചടിയായി. കൂടാതെ, ജനുവരി 19ന് സേന…

    Read More »
Back to top button
error: