Breaking News

  • ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ പിഎംശ്രീ ഒപ്പു വെയ്ക്കരുതായിരുന്നു ; ധാരണാപത്രത്തില്‍ ഒപ്പിടുന്നത് എല്ലാവര്‍ക്കും വ്യക്തത വരുന്ന രീതിയിലാകണമായിരുന്നെന്ന് എംഎ ബേബി

    തിരുവനന്തപുരം: ഇടത് മുന്നണിയില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് പി എം ശ്രീയില്‍ ഒപ്പിട്ട സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ധാരണാപത്രത്തില്‍ ഒപ്പിടുന്നതിന് മുന്‍പ് അതില്‍ വ്യക്തത വരുത്തണമായിരുന്നു എന്നും ഈയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ ഉപസമിതി ഇപ്പോള്‍ രൂപീകരിച്ചതെന്നും പറഞ്ഞു. പി എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ച തീരുമാനം മരവിപ്പിച്ച് കഴിഞ്ഞ ദിവസം സിപിഐഎം തീരുമാനം എടുത്തിരുന്നു. ഇക്കാര്യം ഉണ്ടായത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എംഎ ബേബിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇനി ഉപസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് വിലയിരുത്തുന്നതിനാണ് നമ്മള്‍ ഊന്നല്‍ കൊടുക്കേണ്ടതെന്നും എംഎ ബേബി പറഞ്ഞു. അതേസമയം ഇപ്പോഴും ഒപ്പിട്ടതിനെ ന്യായീകരിക്കുകയാണ് മന്ത്രി ശിവന്‍കുട്ടി. സി പി ഐ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി. സ്വന്തം മുന്നണിയില്‍ നിന്നുള്ള ശക്തമായ ആക്രമണം മന്ത്രി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞു. സി പി ഐയുടെ ഓരോ…

    Read More »
  • മൊസാംബിക് ബോട്ടപകടത്തില്‍ മറ്റൊരു മലയാളിയുടെ മൃതദേഹം കൂടി ; കോട്ടയം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹവും കണ്ടെത്തി ; രക്ഷപ്പെട്ട കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരം

    തിരുവനന്തപുരം: കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മൊസാംബിക് ബോട്ടപകടത്തില്‍ കാണാതായ മറ്റൊരു മലയാളിയുടെ മൃതദേഹം കണ്ടെത്തി. കോട്ടയം പിറവം സ്വദേശി ഇന്ദ്രജിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാഴ്ചകള്‍ക്ക് മുന്‍പാണ് അപകടം സംഭവിച്ചത്. ഓക്ടോബര്‍ 16നായിരുന്നു എംടി സ്വീകസ്റ്റ് എന്ന കപ്പലിലേക്ക് ബോട്ടിലെത്തിയവര്‍ അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പാണ് ഇന്ദ്രജിത്ത് ആഫ്രിക്കയിലേക്ക് പോയതെന്നും, അപകടത്തിനുശേഷം മൊസാംബിക്കിലെ ഇന്ത്യന്‍ ഹൈകമ്മീഷനുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചിരുന്നു. ഇന്ദ്രജിത്തിന്റെ വിവരം കമ്പനി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം അപകടത്തില്‍ രക്ഷപ്പെട്ട മലയാളി കോന്നി സ്വദേശി ആകാശിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

    Read More »
  • പിഎം ശ്രീയില്‍ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണ; ഇടതുസര്‍ക്കാര്‍ രണ്ടുവള്ളത്തില്‍ കാലു വെയ്ക്കരുത് ; എസ്‌ഐആറിനെ എവിടെയും കോണ്‍ഗ്രസ് രൂക്ഷമായി തന്നെ എതിര്‍ക്കും ഒരു സംശയവും വേണ്ടെന്ന് പ്രിയങ്ക

    വയനാട്: കേരളസര്‍ക്കാര്‍ രണ്ടു വള്ളത്തില്‍ കാലു വെയ്ക്കരുതെന്നും വ്യക്തമായ നിലപാട് ഉണ്ടായിരിക്കണമെന്നും വിമര്‍ശിച്ച് പ്രിയങ്കാഗാന്ധി. പിഎം ശ്രീയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് വയനാട് എംപി പ്രിയങ്കഗാന്ധി. സര്‍ക്കാരിന് പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നും ഇത്തരം വിഷയങ്ങളില്‍ കൃത്യമായ നിലപാടെടുക്കണമെന്നും പറഞ്ഞു. ഒരു സ്റ്റെപ്പ് മുന്നോട്ടും മറ്റൊന്ന് പുറകോട്ടും ആകാന്‍ പാടില്ലെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ എസ്‌ഐആറിനെ കോണ്‍ഗ്രസ് എതിര്‍ക്കുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ശക്തമായി എതിര്‍ക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കല്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിമര്‍ശനാത്മകമാണെന്നും എല്ലായിടത്തും ഇതിനെ എതിര്‍ക്കുമെന്നും പ്രിയങ്ക പ്രതികരിച്ചു. ”അതെ, ബീഹാറില്‍ അവര്‍ ചെയ്ത രീതി വെച്ച് മറ്റ് സംസ്ഥാനങ്ങളിലും ഞങ്ങള്‍ അതിനെ എതിര്‍ക്കും. ഞങ്ങള്‍ പാര്‍ലമെന്റിലും പുറത്തും എല്ലായിടത്തും ഇതിനെതിരെ പോരാടിയിട്ടുണ്ട്. ഞങ്ങള്‍ പോരാട്ടം തുടരും,” പ്രിയങ്ക ഗാന്ധി പറഞ്ഞു. പിഎം ശ്രീയില്‍ ഒപ്പ് വെച്ചത് സിപിഐഎം ബിജെപി ധാരണയായിരുന്നെന്ന്…

    Read More »
  • ലൂവ്രെ മ്യൂസിയത്തിലെ വമ്പന്‍ പകല്‍ക്കൊള്ള കേസ്: പാരീസില്‍ പിടിയിലായ അഞ്ചുപേരില്‍ ഒരാള്‍ കള്ളനെന്ന് സ്ഥിരീകരിച്ചു ; തിരിച്ചറിഞ്ഞത് ഡിഎന്‍എ പരിശോധനയിലൂടെ ; പക്ഷേ മോഷണമുതല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ്

    പാരീസ്: വിഖ്യാതമായ ലൂവ്രെ മ്യൂസിയത്തില്‍ നടന്ന പകല്‍ക്കൊള്ള കേസില്‍ അഞ്ചുപേരെ കൂടി പിടികൂടിയതായി റിപ്പോര്‍ട്ട്. രാത്രി വൈകി പാരീസില്‍ നടന്ന സംഭവത്തില്‍ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 19-ന് ലൂവ്രെയുടെ അപ്പോളോ ഗാലറി കൊള്ളയടിച്ച നാലംഗ സംഘത്തില്‍പ്പെട്ടയാളും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് കരുതപ്പെടുന്നു. അറസ്റ്റിലായവരില്‍ ഒരാള്‍ സംശയിക്കപ്പെടുന്ന കള്ളന്മാരില്‍ ഒരാളായി ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി പാരീസ് പ്രോസിക്യൂട്ടര്‍ ലോറെ ബെക്യൂ പറഞ്ഞു. ഈ വ്യക്തി ഒരു പ്രധാന ലക്ഷ്യമാണെങ്കിലും, മോഷണം എങ്ങനെയാണ് നടപ്പാക്കിയതെന്ന് മറ്റുള്ളവര്‍ വിശദീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു. ഈ ആഴ്ച ആദ്യം നടന്ന രണ്ട് അറസ്റ്റുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ അറസ്റ്റുകള്‍ നടക്കുന്നത്. ഓബര്‍വില്ലിയേഴ്സില്‍ നിന്നുള്ള 34-ഉം 39-ഉം വയസ്സുള്ള രണ്ട് പ്രതികളെ നാല് ദിവസത്തോളം തടവിലിട്ട ശേഷം സംഘടിത മോഷണത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കുറ്റം ചുമത്തിയിരുന്നു. അവര്‍ പരിമിതമായ മൊഴികള്‍ മാത്രമാണ് നല്‍കിയതെങ്കിലും, കവര്‍ച്ചയില്‍ പങ്കെടുത്തതായി ഭാഗികമായി സമ്മതിച്ചിട്ടുണ്ട്. അതേസമയം 102 മില്യണ്‍ ഡോളര്‍ (ഏകദേശം…

    Read More »
  • മാലിന്യ മലയില്‍നിന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്കുള്ള കളിക്കളത്തിലേക്ക്; ലാലൂരിലെ ഐ.എം. വിജയന്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഉദ്ഘാടനം നവംബര്‍ മൂന്നിന്; വിജയന്‍ വീണ്ടും ബൂട്ടണിയും

    തൃശൂര്‍: ഐ.എം. വിജയന്റെ പേരിലുള്ള സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യത്തിലേക്ക്. മാലിന്യക്കൂമ്പാരമായിരുന്ന ലാലൂരിലെ അന്താരാഷ്ട്ര സ്പോര്‍ട്‌സ് കോംപ്ലക്സില്‍ 5000 പേരെ ഉള്‍ക്കൊള്ളാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍, വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ കോര്‍ട്ടുകള്‍, ഫുട്ബോള്‍ ഗ്രൗണ്ട്, പ്രാക്ടീസ് പൂള്‍, പവലിയന്‍ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയാണ് ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ഹോക്കി ഗ്രൗണ്ട്, കായികതാരങ്ങള്‍ക്കും പരിശീലകര്‍ക്കുമുള്ള റെസിഡന്‍ഷ്യല്‍ ബ്ലോക്ക്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവ രണ്ടാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കും. തൃശൂരിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ കരുത്തുപകരുന്ന നിമിഷത്തിന് ആവേശം പകരാന്‍ ഐ എം വിജയന്‍ വീണ്ടും കളിക്കളത്തിലിറങ്ങുന്നെന്ന പ്രത്യേകതയുമുണ്ട്. ലാലൂര്‍ ഐ എം വിജയന്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തിലാണ് നാട്ടുകാര്‍ക്ക് മുന്നില്‍ കാല്‍പ്പന്താരവം തീര്‍ക്കാന്‍ ഐ.എം വിജയന്‍ എത്തുന്നത്. തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടനത്തിനുശേഷം മൈതാനത്തെ ആദ്യ മത്സരമായാണ് ഐ എം വിജയന്റെ ടീമും റെസ്റ്റ് ഓഫ് കേരള സ്റ്റാഴ്സും ഏറ്റുമുട്ടുക. തൃശൂരിലെ ഫുട്ബോള്‍ താരങ്ങള്‍ ഐ എം…

    Read More »
  • കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റിനെതിരേ പീഡന ആരോപണവുമായി യുവതി; തൃശൂര്‍ ഡിസിസി ഓഫീസിനു മുന്നില്‍ പരസ്യ പ്രതിഷേധം; ‘നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയില്ല’

    തൃശൂര്‍: കോണ്‍ഗ്രസ് ഒല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശി പോട്ടയിലിനെ അറസ്റ്റ് ചെയ്യണമെന്നും ഡിസിസി നേതൃത്വം നീതിപാലിക്കണമെന്നും ആവശ്യപ്പെട്ട് ഒല്ലൂര്‍ സ്വദേശിനിയായ യുവതി ഡിസിസി ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന ഒല്ലൂര്‍ ഭവനനിര്‍മാണ സഹകരണ സംഘത്തില്‍ ജോലിക്കിടെ പീഡനം നേരിട്ടതായി ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിലും രഹസ്യമൊഴി നല്‍കി. സംഘം പ്രസിഡന്റ് ശശി പോട്ടയില്‍, സെക്രട്ടറി നിഷ അഭിഷ്, യു.കെ. സദാനന്ദന്‍ എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം പുരോഗമിക്കയാണ്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഡിസിസി നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും യുവതി പറയുന്നു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുമായാണു പ്രതിഷേധിച്ചത്. ഡിസിസി യോഗം നടക്കുന്നതിനാല്‍ നേതാക്കളെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീടു വനിതാ പോലീസ് എത്തി യുവതിയെ മാറ്റി.

    Read More »
  • നവജാത ശിശുവിന്റെ മൃതദേഹം കരിങ്കല്‍ ക്വാറിയില്‍: അമ്മയ്‌ക്കെതിരേ കേസ്; യുവതി അബോധാവസ്ഥയില്‍ ചികിത്സയില്‍; ഇതിനുമുമ്പും കുഞ്ഞിനെ മരുന്നു കഴിച്ച് ഇല്ലാതാക്കിയെന്ന് ഭര്‍തൃമാതാവ്

    ചെറുതുരുത്തി (തൃശൂര്‍): നവജാത ശിശുവിന്റെ മൃതദേഹം കരിങ്കല്‍ ക്വാറിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയ്ക്കെതിരേ ചെറുതുരുത്തി പോലീസ് കേസെടുത്തു. ചേലക്കര ആറ്റൂര്‍ ഭഗവതിക്കുന്ന് അനില്‍കുമാറിന്റെ ഭാര്യ സ്വപ്നയക്കെതിരേയാണ് (37) കേസ്. അമിതരക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: രണ്ടു കുട്ടികളുടെ അമ്മയായ സ്വപ്ന മൂന്നാമത് ഗര്‍ഭിണിയായ വിവരം ഭര്‍ത്താവില്‍നിന്നും കുടുംബത്തില്‍ നിന്നും മറച്ചു വയ്ക്കുകയും ഗുളിക കഴിച്ച് ഗര്‍ഭഛിദ്രം നടത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എട്ടാംമാസത്തില്‍ യുവതി പ്രസവിച്ച കുഞ്ഞു മരിച്ചു. കുട്ടിയെ പ്രസവിച്ചത് കഴിഞ്ഞ പത്തിനാണെന്നാണ് സ്വപ്ന പറയുന്നത്. ഭര്‍തൃ വീടായ മുള്ളൂര്‍ക്കര ആറ്റൂരിലെ ശുചിമുറിയിലാണ് കുട്ടിയെ പ്രസവിച്ചത്. പ്രസവത്തില്‍തന്നെ കുഞ്ഞു മരിച്ചെന്നാണു വിവരം. തുടര്‍ന്ന് ജഡം ബാഗിലാക്കി സൂക്ഷിച്ചു. 12നു യുവതിഷൊര്‍ണൂര്‍ ത്രാങ്ങാലിയിലെ സ്വന്തം വീട്ടിലേക്ക് പോയി. കുട്ടിയുടെ ജഡത്തിനൊപ്പം തുണികളും നിറച്ച ചാക്ക് സഹോദരന്‍ ഉണ്ണികൃഷ്ണനോട് ഉപേക്ഷിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉണ്ണികൃഷ്ണന് ചാക്കില്‍ കുഞ്ഞിന്റെ ജഡമുള്ളതായി അറിവുണ്ടായിരുന്നില്ല.…

    Read More »
  • എട്ടുമാസം ഗര്‍ഭിണി, വീട്ടിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചു ; പിറന്നയുടന്‍ നവജാതശിശുവിനെ മുഖത്ത് വെള്ളമൊഴിച്ചു കൊന്നു ; ആര്‍ത്തവരക്തം പുരണ്ട തുണിയാണെന്ന് പറഞ്ഞ് ബാഗിലാക്കി ബന്ധുവിനെക്കൊണ്ട് ക്വാറിയില്‍ എറിഞ്ഞു

    തൃശൂര്‍: ആറ്റൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കേസെടുത്തു. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹം ക്വാറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. യുവതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു സ്വപ്ന രണ്ട് കുട്ടികളുടെ മാതാവാണ്. ആറ്റൂര്‍ സ്വദേശിനി സ്വപ്ന (37) പൊലീസ് നീരിക്ഷണത്തിലാണ്. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹമാണ് ക്വാറിയില്‍ കണ്ടെത്തിയത്. പൊലീസ് വിശദമായ ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങള്‍ പറഞ്ഞത്. രണ്ടാഴ്ച മുമ്പ് ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്നു കഴിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടിലെ ടോയ്‌ലറ്റില്‍ വെച്ച് സ്വപ്ന കുഞ്ഞിനെ പ്രസവിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ അറിയാതെ ബാഗിലാക്കി സൂക്ഷിക്കുകയായിരുന്നു. സ്വപ്നയുടെ പാലക്കാട് കൂനത്തറയിലുള്ള വീട്ടിലേക്ക് പോകുമ്പോള്‍ ബാഗും കയ്യില്‍ കരുതി. ആര്‍ത്തവസമയത്തെ രക്തം പുരണ്ട തുണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ബാഗ് കയ്യിലെടുത്തത്. കൂനത്തറയിലെത്തിയപ്പോള്‍ ബന്ധുവിന്റെ കൈവശം ബാഗ് നല്‍കി ക്വാറിയില്‍ ഉപേക്ഷിക്കാന്‍ പറഞ്ഞു. ബാഗില്‍ രക്തംപുരണ്ട തുണിയാണെന്ന് ബന്ധുവിനെയും തെറ്റിദ്ധരിപ്പിച്ചു. പത്താം…

    Read More »
  • കൊമ്പന്മാര്‍ ഇങ്ങിനെ കളിച്ചാല്‍ മതിയോ? ഐഎസ്എല്ലിന് മുമ്പുള്ള സൂപ്പര്‍കപ്പില്‍ ദുര്‍ബ്ബലരായ രാജസ്ഥാനോട് കഷ്ടിച്ചു രക്ഷപ്പെട്ടു ;  എതിര്‍ടീമിന്റെ രണ്ടു കളിക്കാര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് രക്ഷയായി

    പനാജി: ഇന്ത്യയിലെ ഫുട്‌ബോള്‍ സീസണില്‍ കേരളബ്‌ളാസ്‌റ്റേഴ്‌സിന് ആദ്യജയം. രാജസ്ഥാന്‍ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മഞ്ഞപ്പട തോല്‍പ്പിച്ചു. ഗോവയിലെ ബാംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 87-ാം മിനിറ്റില്‍ കോള്‍ഡോ ഒബിയെറ്റയുടെ ഹെഡ്ഡറാണ് വിജയ ഗോളിന് കാരണമായത്. സൂപ്പര്‍ കപ്പിന്റെ ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിലാണ് ഇരുടീമും ഏറ്റുമുട്ടിയത്. മത്സരത്തില്‍ രാജസ്ഥാന്‍ യുണൈറ്റഡിന്റെ രണ്ട് കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ശേഷമായിരുന്നു കൊമ്പന്മാര്‍ക്ക് ഗോള്‍ അടിക്കാന്‍ കഴിഞ്ഞത്. 51-ാം മിനിറ്റില്‍ ഗുര്‍സിമ്രത് ഗില്ലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് അവരുടെ പ്രതിരോധനിരയെ ദുര്‍ബലപ്പെടുത്തി. ഒരു കളിക്കാരന്‍ കുറവുണ്ടായിട്ടും, രാജസ്ഥാന്‍ തങ്ങളുടെ പോസ്റ്റിലേക്ക് പന്തെത്താതെ പ്രതിരോധിച്ചു, കൂടാതെ, തങ്ങളേക്കാള്‍ വലിയ നിലവാരമുള്ളവരായി കണക്കാക്കപ്പെടുന്ന കേരള കളിക്കാര്‍ക്ക് നേരിയ ആശങ്കകള്‍ സൃഷ്ടിക്കുകയും ചെയ്തു. ഇരു ടീമുകളും ആക്രമണങ്ങള്‍ ലക്ഷ്യമാക്കിയെങ്കിലും ഫൈനല്‍ ടച്ച് നല്‍കുന്നതില്‍ പരാജയപ്പെട്ടതോടെ മത്സരം ഗോള്‍ രഹിതമായി ആദ്യ പകുതിക്ക് പിരിഞ്ഞു. രാജസ്ഥാന്റെ പ്രതിരോധം ഭേദിക്കാന്‍ കേരളത്തിന്റെ ലൈനപ്പില്‍ വ്യക്തമായ മാറ്റങ്ങള്‍…

    Read More »
  • കുട്ടികള്‍ക്ക് മാതൃകയാകേണ്ട അദ്ധ്യാപകന്‍ അടിച്ചു നൂലായി ; ഓടിച്ച കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി ; ഇരുചക്രവാഹന യാത്രക്കാരനെ തള്ളിക്കൊണ്ടു പോയത് നാലു കിലോമീറ്റര്‍

    അഹമ്മദാബാദ്: ഗുജറാത്തില്‍ മദ്യപിച്ച അധ്യാപകന്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി ഹൈവേയില്‍ വലിച്ചിഴച്ചത് നാലു കിലോമീറ്റര്‍. ഈ ഭയാനകമായ സംഭവം വീഡിയോയില്‍ പകര്‍ത്തിയതോടെ പോലീസ് നടപടിയും വ്യാപകമായ പൊതുജന രോഷവും ഉണ്ടായി. മഹിസാഗര്‍ ജില്ലയിലെ ഹാലോള്‍-ഷംലാജി സംസ്ഥാന പാതയിലായിരുന്നു അസ്വസ്ഥത ഉളവാക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കാര്‍ ഡ്രൈവര്‍ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി മൂന്നോ നാലോ കിലോമീറ്റര്‍ വലിച്ചിഴയ്ക്കുകയായിരുന്നു. സംഭവസമയത്ത് മദ്യപിച്ചിരുന്ന പ്രതികളായ കാര്‍ ഡ്രൈവര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. ഓടിച്ചിരുന്നയാളെയും ചേര്‍ത്ത് ഇരുചക്ര വാഹനം കാര്‍ വലിച്ചിഴച്ചു കൊണ്ടുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അപകടത്തിന്റെ ആഘാതം വളരെ ഗുരുതരമായതിനാല്‍ അപകടത്തില്‍പ്പെട്ട രണ്ട് വാഹനങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ദാഹോദ് ജില്ലയില്‍ നിന്നുള്ള ബൈക്ക് യാത്രികര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഒരാളെ ലുനാവാഡ സിവില്‍ ആശുപത്രിയിലും മറ്റൊരാളെ വഡോദര സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. ബക്കോര്‍ പോലീസ് സ്ഥലത്തെത്തി മദ്യപിച്ച ഡ്രൈവറെ…

    Read More »
Back to top button
error: