Breaking News

  • റോഡ് നിര്‍മ്മാണത്തിന് ഭൂമിവിറ്റു് കിട്ടിയത് 6 ലക്ഷം ; മകളുടെ വിവാഹത്തിനായി പിതാവ് നീക്കിവെച്ചു ; സഹോദരന്‍ സഹോദരിയെ കൊന്ന് മൃതദേഹം ചാക്കിലാക്കി ; പോലീസ് ചോദിച്ചപ്പോള്‍ ഗോതമ്പാണെന്ന് പറഞ്ഞു

    ഗോരഖ്പൂര്‍: പണത്തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശുകാരന്‍ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിലാക്കി കൊണ്ടുപോയി. 32 കാരനായ റാം ആശിഷ് നിഷാദാണ് കൊലപാതകം നടത്തിയത്. സഹോദരി നീലത്തെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. മൃതദേഹം ചാക്കിലാക്കി ഇയാള്‍ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തിയ പോലീസ് ചാക്കില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ ഗോതമ്പാണെന്ന് പറയുകയും ചെയ്തു. റോഡ് പദ്ധതി പ്രകാരം ഏറ്റെടുത്ത ഭൂമിക്ക് പിതാവ് ചിങ്കു നിഷാദിന് ലഭിച്ച 6 ലക്ഷം രൂപയെ ചൊല്ലി റാം ആശിഷ് നിഷാദും 19 വയസ്സുള്ള സഹോദരി നീലവും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. സഹോദരിയുടെ വിവാഹത്തിന് പണം ഉപയോഗിക്കുന്നതില്‍ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് പറയപ്പെടുന്നു. തിങ്കളാഴ്ച, റാം നീലത്തെ ഒരു തുണികൊണ്ട് കഴുത്തില്‍ മുറുക്കി് കൊലപ്പെടുത്തി. കൈ കാലുകള്‍ ഒടിച്ചു, മൃതദേഹം ഒരു ചാക്കില്‍ കുത്തിനിറച്ച ശേഷം ബൈക്കില്‍ കെട്ടി, ഗോരഖ്പൂരില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയുള്ള കുശിനഗറിലെ ഒരു കരിമ്പിന്‍ തോട്ടത്തില്‍ ഉപേക്ഷിച്ചതായി ആരോപിക്കപ്പെടുന്നു. യാത്രാമധ്യേ, പോലീസ് അയാളെ തടഞ്ഞുനിര്‍ത്തി,…

    Read More »
  • സ്വത്തിന്റെ പേരില്‍ കുടുംബതര്‍ക്കം, മേയറെ ചേംബറില്‍ കയറി വെടിവെച്ചു കൊന്നു ; ഭര്‍ത്താവിനെ കത്തിയും കഠാരയും ഉപയോഗിച്ചും ; പത്തുവര്‍ഷത്തിന് ശേഷം വിധി വന്നപ്പോള്‍ അഞ്ചു കുറ്റവാളികള്‍ക്കും വധശിക്ഷ

    ചിറ്റൂര്‍: മേയറേയും ഭര്‍ത്താവിനെയും കൊലപ്പെടുത്തിയ കേസില്‍ ആന്ധ്രാപ്രദേശില്‍ അഞ്ചുപേര്‍ക്ക് വധശിക്ഷ. 2015 ല്‍ നടന്ന സംഭവത്തില്‍ മുന്‍ ചിറ്റൂര്‍ മേയര്‍ കറ്റാരി അനുരാധയെയും ഭര്‍ത്താവ് കറ്റാരി മോഹനെയും കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേര്‍ക്ക് ആന്ധ്രാപ്രദേശിലെ കോടതിയാണ് വെള്ളിയാഴ്ച വധശിക്ഷ വിധിച്ചത്. ചിറ്റൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിനുള്ളില്‍ വെച്ചാണ് ദമ്പതികള്‍ കൊല്ലപ്പെട്ടത്. പ്രധാന പ്രതി മോഹന്റെ അനന്തരവന്‍ ശ്രീറാം ചന്ദ്രശേഖര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഗോവിന്ദ സ്വാമി ശ്രീനിവാസയ്യ വെങ്കടാചലപതി (വെങ്കിടേഷ്); ജയപ്രകാശ് റെഡ്ഡി (ജയറെഡ്ഡി); മഞ്ജുനാഥ് (മഞ്ജു; മുനിരത്നം വെങ്കിടേഷ്) എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ബുര്‍ഖ ധരിച്ചെത്തിയ അവര്‍ കത്തിയും കഠാരയും ഉപയോഗിച്ച് ദമ്പതികളെ ആക്രമിച്ചു, തുടര്‍ന്ന് അനുരാധയെ അവരുടെ ചേംബറില്‍ വെച്ച് വെടിവച്ചു. കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞിരുന്നു. വിധിക്ക് മുന്നോടിയായി പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കോടതി ജീവനക്കാരെ മാത്രമേ അവര്‍ പരിസരത്ത് അനുവദിച്ചുള്ളൂ, പൊതുസമ്മേളനങ്ങള്‍, റാലികള്‍ അല്ലെങ്കില്‍ ആഘോഷങ്ങള്‍ എന്നിവ നിയന്ത്രിച്ചു. കേസില്‍…

    Read More »
  • 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവര്‍ത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേ ? അതിദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചത്?

    തിരുവനന്തപുരം: അതിദരിദ്ര മുക്തരുടെ നാടായി കേരളത്തെ പ്രഖ്യാപിക്കാനിരിക്കെ സര്‍ക്കാരിന് തുറന്ന കത്തുമായി സാമൂഹിക പ്രവര്‍ത്തകര്‍. അതി ദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചതെന്ന് ഇവര്‍ സര്‍ക്കാരിന് അയച്ച തുറന്ന കത്തില്‍ ചോദിച്ചു. സാമ്പത്തിക, സാമൂഹിക മേഖലയിലെ 24 വിദഗ്ധര്‍ ഒപ്പുവച്ച കത്താണ് സര്‍ക്കാരിന് കൈമാറിയത്. അതി ദരിദ്രരെ നിര്‍ണയിക്കാന്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് ഉപയോഗിച്ചതെന്ന് ആധാരമായ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം. അതിദരിദ്രത മറികടക്കാന്‍ ഉപയോഗിച്ച വസ്തുതാപരമായ പിന്‍ബലം എന്താണെന്ന് ചോദിച്ചു. 233 രൂപ ദിവസക്കൂലി കിട്ടുന്ന ആശാപ്രവര്‍ത്തകരും അസംഘടിത തൊഴിലാളികളും അതിദരിദ്ര ജന വിഭാഗം അല്ലേയെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നുമാണ് ആവശ്യം. അതേസമയം ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തിനെ നാളെ മുഖ്യമന്ത്രി പ്രഖ്യാപിക്കുക. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നാളെ കേരളപ്പിറവി ദിനത്തില്‍ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം…

    Read More »
  • ‘പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ല’; പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷണം

    കൊച്ചി: ബൂത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂ നില്‍ക്കേണ്ട സാഹചര്യം കണക്കാക്കി പഞ്ചായത്തുകളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗിക മല്ലെന്ന് ഹൈക്കോടതി. പല വോട്ടിംഗ് ബൂത്തുകളിലും മണിക്കൂറുകള്‍ ക്യു നില്‍ക്കേണ്ട സാഹചര്യമുണ്ടെന്നും പ്രായമായവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബൂത്തില്‍ 1300 പേര്‍ എത്തിയാല്‍ 12 മണിക്കൂറില്‍ വോട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടികാണിച്ചുള്ള ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പഞ്ചായത്ത് വോട്ടര്‍ക്ക് 3 വോട്ടുകള്‍ ഒരേസമയം ചെയ്യേണ്ടി വരും. വോട്ട് ചെയ്ത് പുറത്ത് ഇറങ്ങാന്‍ ശരാശരി രണ്ടര മിനിറ്റ് വേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചു. ‘ക്യു മോണിറ്ററിങ്ങ് ആപ്പ്’ പരിഗണിച്ചൂടെ എന്ന് കോടതി ചോദിച്ചു. ആപ്പ് വഴി ക്യുവിലുള്ള ആളുകളുടെ എണ്ണം അറിയുന്ന രീതിയില്‍ ക്രമികരിക്കണം. 12 മണിക്കൂറാണ് വോട്ടിങ്ങിനുള്ള സമയം. വോട്ട് ചെയ്യാന്‍ എത്തുന്ന ആളുകള്‍ ബൂത്തില്‍ എത്തിയിട്ടും വോട്ട് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ജാധിപത്യത്തിന്റെ പരാജയമാണെന്നും കോടതി ഓര്‍മിപ്പിച്ചു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബൂത്തുകള്‍ വര്‍ധിപ്പിക്കണം എന്ന നിലപാട്…

    Read More »
  • എറിഞ്ഞാല്‍ തിരിച്ചെറിയും കിടന്ന് നാറും ; മാലിന്യം വഴിയിലെറിയുന്നവര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു പണിയില്ല ; തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ നഗരസഭ വണ്ടിപിടിച്ച് ഗേറ്റില്‍ തിരിച്ചുകൊണ്ടുവന്നിടും

    ബെംഗളൂരു: തെരുവുകളില്‍ മാലിന്യം നിക്ഷേപിക്കുന്ന ബെംഗളൂരു നിവാസികള്‍ക്ക് മുന്നറിയിപ്പുമായി നഗരസഭ. നിങ്ങള്‍ തെരുവില്‍ മാലിന്യം നിക്ഷേപിച്ചാല്‍, ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി (ജിബിഎ) അത് നിങ്ങളുടെ വീട്ടിലേക്ക് തിരികെ എറിയും. നഗരം വൃത്തികേടാക്കുന്ന ആളുകളെ കണ്ടെത്തി അവരുടെ വീട്ടുപടിക്കല്‍ മാലിന്യം നിക്ഷേപിക്കുന്ന ‘മാലിന്യ നിക്ഷേപ ഉത്സവം’ എന്ന പരിപാടി നഗരസഭ അവതരിപ്പിച്ചു. ദേശീയമാധ്യമമായ എന്‍ഡിറ്റിവിയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മാലിന്യങ്ങള്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്നതിനായി പോകുന്ന ഏകദേശം 5,000 ഓട്ടോറിക്ഷകള്‍ ബെംഗളൂരുവിലുണ്ട്. എന്നാലും, കുറച്ച് ആളുകള്‍ക്ക് തെരുവില്‍ തന്നെ മാലിന്യം വലിച്ചെറിയണമെന്നത് നിര്‍ബ്ബന്ധമാണെന്ന് ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കരിഗൗഡ പറയുന്നു. റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്ന ആളുകളെ പിടിക്കാന്‍ ഇവര്‍ സിസിടിവികളും മറ്റും വെച്ചിട്ടുണ്ട്. അതിലെ വീഡിയോകള്‍ പരിശോധിച്ചായിരിക്കും നടപടി. മാലിന്യം തിരികെ വലിച്ചെറിയുന്നതിനു പുറമേ, 2,000 രൂപ പിഴയും ചുമത്തുമെന്ന് കരിഗൗഡ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിചിത്രമെന്ന് വിളിക്കപ്പെടുന്ന ഈ സംരംഭത്തെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു,…

    Read More »
  • ജി സുധാകരന്‍ നീതിമാനായ ഭരണാധികാരി, അദ്ദേഹത്തിന് പുരസ്‌ക്കാരം നല്‍കുന്നത് തന്നെ ബഹുമതി ; കമ്യൂണിസ്റ്റ് നേതാവിനെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ പ്രശംസിച്ചതിന് പാര്‍ട്ടിക്കുള്ളില്‍ നിന്നും ജി.സുധാകരനെതിരേ വ്യാപക പ്രതിഷേധം ഉയരുമ്പോള്‍ മുന്‍ മന്ത്രിയെ വാനോളം പുകഴ്ത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അദ്ദേഹത്തെപ്പോലെ മികച്ച ഒരു പൊതുമരാമത്ത് മന്ത്രി തങ്ങളുടെ കൂട്ടത്തിലോ ഇടതുപക്ഷത്തോ ഉണ്ടായിട്ടില്ലെന്നായിരുന്നു പുകഴ്ത്തല്‍. നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്നും എംഎല്‍എ എന്ന നിലയില്‍ തനിക്ക് അനുഭവമുണ്ട് എന്നും പറഞ്ഞു. വി ഡി സതീശന്‍ പ്രഗത്ഭനായ നേതാവെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. മുന്‍പ് വി ഡി സതീശനെ പ്രശംസിച്ച് സംസാരിച്ചതില്‍ ജി സുധാകരനെതിരെ സിപിഐഎമ്മില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും നല്ല പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍. ഞങ്ങളുടെ കൂട്ടത്തിലും അവരുടെ കൂട്ടത്തിലും ഇതുപോലെ ഒരാളെ കണ്ടിട്ടില്ല. എറണാകുളത്തെ പരിപാടി റദ്ദാക്കിയിട്ടാണ് ഞാന്‍ ജി സുധാകരന് പുരസ്‌കാരം നല്‍കാനായി എത്തിയത്. ജി സുധാകരന് അവാര്‍ഡ് കൊടുക്കുന്നത് എനിക്ക് കൂടിയുള്ള ബഹുമതിയായി കാണുന്നു’, വി ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും…

    Read More »
  • കാവിപ്പണമെന്ന് പറയാന്‍ ബിജെപി ഓഫീസില്‍ നിന്നല്ല അച്ചടി ; ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലെ വിഹിതം തരേണ്ട ; ജനങ്ങളുടെ നികുതി പണം ഔദാര്യമല്ല ; ജോര്‍ജ് കുര്യനു മറുപടിയുമായി പി. രാജീവ്

    തിരുവനന്തപുരം: പിഎം ശ്രീ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ ‘കാവി പണം’ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു പി. രാജീവ്. കാവി പണം എന്ന് പറയാന്‍ ബിജെപി ഓഫീസില്‍ നിന്നല്ല പണം അടിക്കുന്നത്. ബിജെപിയുടെ ഇലക്ട്രല്‍ ബോണ്ടിലെ വിഹിതമല്ലത്. ജനങ്ങളുടെ നികുതി പണം ആണ്. ഔദാര്യമല്ലെന്ന് രാജീവ് വ്യക്തമാക്കി. പിഎം ശ്രീയില്‍നിന്ന് പിന്മാറാനുള്ള സംസ്ഥാനത്തിന്റെ നീക്കം കാപട്യമാണെന്നും ഒപ്പിട്ട കരാറില്‍നിന്ന് പിന്മാറാന്‍ കൊടുക്കുന്ന കത്തിന് കടലാസിന്റെ വില മാത്രമാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞിരുന്നു. കരാറില്‍നിന്ന് പിന്മാറാന്‍ കഴിയുമോയെന്ന് അറിയില്ല. കാവി പണം വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കട്ടെയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ള എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ടും രാജീവ് പ്രതികരിച്ചു. കേരളം അര്‍ഹിക്കുന്നത് കിട്ടാത്തതില്‍ ചര്‍ച്ച വേണം. അര്‍ഹിക്കുന്ന ഫണ്ട് നല്‍കാത്തത് തെറ്റായ സമീപനമാണ്. അര്‍ഹതപ്പെട്ട ഫണ്ട് ലഭിക്കാന്‍ നിയമ തടസ്സം ഇല്ലെന്നും രാജീവ് പറഞ്ഞു. ദാരിദ്ര്യമുക്ത പ്രഖ്യാപനം പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കും മറുപടി പറഞ്ഞു. കേരളത്തിന്…

    Read More »
  • മുതിര്‍ന്ന നേതാക്കളും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തി ; കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി; ദീപാദാസ് മുന്‍ഷി കണ്‍വീനര്‍; എ കെ ആന്റണിയും പട്ടികയില്‍ ; സ്ഥാനാര്‍ത്ഥിക ളുടെ പ്രാഥമിക പട്ടിക തയ്യാറാക്കും

    തിരുവനന്തപുരം: കെപിസിസിക്ക് 17 അംഗ കോര്‍ കമ്മിറ്റി നിലവില്‍ വന്നു. ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. എകെ ആന്റണിയെപ്പോലെ മുതിര്‍ന്ന നേതാക്കളും പരിചയസമ്പന്നരേയും ഉള്‍പ്പെടുത്തിയാണ് കോര്‍ കമ്മറ്റി രൂപീകരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിലെയും നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക ഇവര്‍ തയ്യാറാക്കാം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയാണ് കോര്‍ കമ്മിറ്റി കണ്‍വീനര്‍. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ മുരളീധരന്‍, വി എം സുധീരന്‍, എംഎം ഹസ്സന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരാണ് 17 അംഗങ്ങള്‍. കോര്‍കമ്മിറ്റി ആഴ്ച്ചതോറും യോഗം ചേര്‍ന്ന് കേരളത്തിലെ കോണ്‍ഗ്രസുമായി…

    Read More »
  • അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം; കൂപ്പുകുത്തി റഷ്യയുടെ ജിഡിപി

    അമേരിക്കയുടെയും യൂറോപ്പിന്റെയും ‘ഉപരോധ മിസൈലുകളേറ്റ്’ കനത്ത തകർച്ചയിലേക്ക് കൂപ്പുകുത്തി റഷ്യയുടെ ജിഡിപി. 2025ന്റെ ആദ്യ 9 മാസക്കാലത്തെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ച മുൻവർഷത്തെ 4.3 ശതമാനത്തിൽ നിന്ന് ഒരു ശതമാനത്തിലേക്ക് ഇടിഞ്ഞു. രാജ്യത്തെ വമ്പൻ എണ്ണക്കമ്പനികളെ യുഎസ് ഉപരോധ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും റഷ്യൻ എണ്ണയോട് ഇന്ത്യയും ചൈനയും മുഖംതിരിക്കുകയും ചെയ്യുന്നതിനിടെ, ജിഡിപി വളർച്ച ഇടിഞ്ഞത് പ്രസിഡന്റ് പുട്ടിന് കനത്ത ഷോക്കുമായി. തുടർച്ചയായ മൂന്നാംപാദത്തിലാണ് റഷ്യൻ ജിഡിപി ഇടിയുന്നത്. സെപ്റ്റംബർപാദ വളർച്ച 0.6% മാത്രം. കഴിഞ്ഞ ഡിസംബർ പാദത്തിലെ 4.5 ശതമാനത്തിൽ നിന്നാണ് വീഴ്ച. മാർച്ച് പാദത്തിൽ 1.4 ശതമാനത്തിലേക്കും ജൂൺപാദത്തിൽ 1.1 ശതമാനത്തിലേക്കും ഇടിഞ്ഞിരുന്നു. വ്യവസായ മേഖലയുടെ വളർച്ച 5.6 ശതമാനത്തിൽനിന്ന് 0.5 ശതമാനത്തിലേക്ക് നിലംപൊത്തിയതും ആഘാതമാണ്. ഭക്ഷ്യോൽപാദന വളർച്ചനിരക്ക് 0.2 ശതമാനത്തിലേക്കും തളർന്നു. വസ്ത്ര, പാദരക്ഷാ നിർമാണമേഖല 2.3% താഴ്ന്നതും സമ്പദ്‍വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയുടെ ആഴംവ്യക്തമാക്കുന്നു. റഷ്യൻ ജിഡിപിയുടെ നട്ടെല്ലായ എണ്ണ റിഫൈനിങ് 4.5 ശതമാനമാണ് ഇടിഞ്ഞത്.…

    Read More »
  • ഓസ്‌ട്രേലിയയ്ക്ക് എണ്ണം പറഞ്ഞ് മറുപടി; ഇതു പെണ്‍പടയുടെ കരുത്ത്; ഇന്ത്യ ഫൈനലില്‍; കൂറ്റന്‍ സ്‌കോര്‍ മറികടന്നത് ഒമ്പതു പന്ത് ബാക്കി നില്‍ക്കേ; ത്രില്ലര്‍ പോരാട്ടത്തില്‍ ജെമീമയ്ക്കു സെഞ്ച്വറി; ഫൈനലില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും

    വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ മൂന്നു വിക്കറ്റിനു തകര്‍ത്ത ഓസ്‌ട്രേലിയയ്ക്ക് എണ്ണംപറഞ്ഞ മറുപട കൊടുത്ത് ഇന്ത്യയുടെ ഉജ്വല വിജയം. സെമി പോരാട്ടത്തില്‍ 338 റണ്‍സെന്ന റെക്കോര്‍ഡ് സ്‌കോര്‍ നേടിയിട്ടും, ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ ഫൈനലില്‍. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യന്‍ വനിതകള്‍ സെമി ഫൈനലില്‍ സ്വന്തമാക്കിയത്. ത്രില്ലര്‍ പോരാട്ടത്തില്‍ 339 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തില്‍ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചിരുന്നു. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ വമ്പന്‍ സ്‌കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകള്‍ നേരിട്ട ജെമീമ 12 ഫോറുകള്‍ ഉള്‍പ്പടെ 127 റണ്‍സെടുത്തു പുറത്താകാതെനിന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തില്‍ 24), ദീപ്തി ശര്‍മ (17 പന്തില്‍ 24), സ്മൃതി മന്ഥന (24 പന്തില്‍ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു…

    Read More »
Back to top button
error: