Breaking News

  • കോടതി നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരി തേയ്ക്കുക; ബന്ധുവായതു കൊണ്ടല്ല പറയുന്നത്: രാഹുല്‍ ഈശ്വര്‍

    ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠര് രാജീവരെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഹൈക്കോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠര് രാജീവര് അവർകളെ കുറിച്ച് ഒരു നെഗറ്റീര്‍ പരാമർശമില്ലെന്നും, കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുകയെന്നും രാഹുല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല, തന്ത്രിക്കു ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം എന്നിവയുള്ളത്. 15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ, സാക്ഷാൽ ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ. ശബരിമല അയ്യപ്പൻറെ പിതൃസ്ഥാനീയർ. അയ്യപ്പൻ തന്നെയാണ് ഞാനെന്ന വിശ്വാസിക്കും പ്രധാനം, തന്ത്രിയല്ല. പക്ഷെ, കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക.…

    Read More »
  • സർവ്വം തന്ത്രമോ : പോറ്റി വളർത്തിയവരും പോറ്റിയെ വളർത്തിയവരും അകത്തു പോകുന്നു : ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ 

      തിരുവനന്തപുരം: പോറ്റിവളർത്തിയവരും പോറ്റിയെ വളർത്തിയവരും എല്ലാ അകത്തു പോകുന്നു. മുതല് കട്ടെടുക്കുന്നതും കട്ടെടുപ്പിന് കൂട്ടുനിൽക്കുന്നതും വഴിയൊരുക്കുന്നതും എല്ലാം മോഷണം തന്നെ. ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ ആകുമ്പോൾ പ്രതീക്ഷിച്ച ഒരു അറസ്റ്റ് ആയതുകൊണ്ട് തന്നെ കേരളം അധികം ഞെട്ടിയില്ല. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം തന്ത്രി രാജീവ് കണ്ഠരര് മോഹനരെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. വളരെ രഹസ്യമായാണ് തന്ത്രിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. നേരത്തെ മുതൽ തന്ത്രിയുടെ ഇടപെടൽ സംശയാസ്പദമായിരുന്നുവെങ്കിലും അതീവ രഹസ്യമായ നീക്കമാണ് എസ്ഐടി നടത്തിയത്. പോറ്റിക്ക് അവസരമൊരുക്കി കൊടുത്തത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടും. പോറ്റി സ്വർണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ…

    Read More »
  • സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പരസ്യബോർഡുകളിലെല്ലാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ ആന ബോർഡിൽ മാത്രം മതിയോ എന്ന് പ്രസക്തമായ ചോദ്യം: നാട്ടാനക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കാത്തതിൽ ആശങ്കയുമായി പൂരത്തിന്റെ നാട്ടിലുള്ളവർ

      തൃശൂർ: തൃശൂരിലേക്ക് വിരുന്നെത്തുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് ഉയർത്തിയിരിക്കുന്ന പ്രചരണ ബോർഡുകളിൽ എല്ലാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ നിറഞ്ഞു നിൽപ്പുണ്ടെങ്കിലും നാട്ടാനക്ഷമം പരിഹരിക്കാൻ സർക്കാർ നടപടി എടുക്കാത്തതിൽ പൂരത്തിന്റെ നാട്ടിലുള്ളവർക്ക് ആശങ്കയേറെ.   ഇതുമായി ബന്ധപ്പെട്ട് തൃശൂർ പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട് ഫേയ്സ്ബുക്കിൽ ഇട്ട ഒരു ഓർമ്മപ്പെടുത്തൽ കുറിപ്പ് ചർച്ചയായി കഴിഞ്ഞു. നാട്ടാനക്ഷാമം പരിഹരിക്കാൻ സർക്കാർ ഒരു ശ്രമവും നടത്താത്തതിൽ വിഷമം പ്രകടിപ്പിച്ചുകൊണ്ടാണ് ബൈജു സേവ് പൂരം എന്ന ഓർമ്മപ്പെടുത്തലോടെ പോസ്റ്റ് ഇട്ടിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ – പരിപാടി സർക്കാർ ആയിക്കോട്ടെ സ്വാകാര്യമായിക്കോട്ടെ അറിയിപ്പ് ഉള്ള ബോർഡിൽ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മസ്റ്റാ…. എന്നാൽ ഈ ആന എഴുന്നള്ളിപ്പ് നിലനിൽക്കാൻ, ആനകളെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന് നാട്ടാന ക്ഷാമം പരിഹരിച്ചു സംരക്ഷിക്കാൻ സർക്കാരുകളോ മറ്റുള്ളവരോ ഒരു ശ്രമവും നടത്തുന്നില്ല എന്നത് ഏറെ ദുഃഖകരമായ യാഥാർഥ്യം ആണ്. ഈ നിലക്ക് മുന്നോട്ട് പോകുകയാണെങ്കിൽ കുറച്ചു കാലത്തിനു…

    Read More »
  • ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ: ആരാധകരെ ശാന്തരാകുവിൻ : ചിന്ന ദളപതി വരപ്പോറേൻ: ഒടുവിൽ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് കൊടുക്കാൻ ഹൈക്കോടതി ഉത്തരവ്

          ചെന്നൈ : ഇത് താൻ സൂപ്പർ ക്ലൈമാക്സ്, ഇന്ത ക്ലൈമാക്സ്ക്ക്‌ ശേഷം താൻ സിനിമ തുടങ്കപ്പോറേൻ… തമിഴ്നാട്ടിലും കേരളത്തിലും വിജയ് ആരാധകർ ആവേശത്തിമർപ്പിലാണ്. കാത്തിരിപ്പുകൾക്കൊടുവിൽ ജനനായകൻ റിലീസ് ഇല്ല എന്നറിഞ്ഞതിന്റെ സങ്കടത്തിലും വിഷമത്തിലും ഇരിക്കുന്നതിനിടെ തങ്ങളുടെ നായകന്റെ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ കോടതി ഉത്തരവിട്ടതോടെയാണ് വിജയ് ആരാധകർ ആവേശത്തിന്റെ കൊടുമുടി കയറിയത്. വൻകയ്യടികളോടെയും ആർപ്പുവിളികളോടെയും പുഷ്പവൃഷ്ടിയോടെയും ആണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ജനനായകന്റെ വരവ് വീണ്ടും ആരാധകർ ആഘോഷമാക്കുന്നത്. ഒന്നോ രണ്ടോ ദിവസം വൈകിയാലും തങ്ങളുടെ സൂപ്പർതാരത്തിന്റെ വരവ് ഒരു ഒന്നൊന്നര വരവായിരിക്കുമെന്ന് അവർ പറയുന്നു. നടൻ വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കേഷൻ കേസിൽ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടതിനെ ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് സെൻസർ ബോർഡിന് നിർദേശം നൽകി. ഇത്തരം കേസുകൾ തെറ്റായ…

    Read More »
  • മുഖ്യമന്ത്രിയുടെ തള്ളലുകളെ തള്ളി താഴെയിട്ട് ദീപിക : ക്രൈസ്തവർ വെറും പോഴരല്ലെന്ന് ഓർമ്മപ്പെടുത്തി എഡിറ്റോറിയൽ : പിണറായിക്കെതിരെ പരിഹാസങ്ങളുടെ കൂരമ്പ് 

      കോട്ടയം : സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് ദീപിക ദിനപത്രം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ തള്ളലുകളെ അപ്പാടെ തള്ളി താഴെയിട്ടാണ് ദീപിക മുഖപ്രസംഗത്തിലൂടെ ആഞ്ഞടിച്ചിരിക്കുന്നത്. ക്രൈസ്തവർ വെറും പോഴരല്ലെന്ന ഓർമ്മപ്പെടുത്തലും മുഖപ്രസംഗത്തിൽ ഒളിഞ്ഞിരിപ്പുണ്ട്. ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ സർക്കാർ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഈ വാക്കുകളെ പരിഹാസത്തിന്റെ കൂരമ്പുകൾ ഏയ്താണ് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക എതിരിടുന്നത്. കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്ന മട്ടിലാണ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചതുമെന്ന് ദീപിക മുഖപ്രസംഗം ആരോപിച്ചു. സംസ്ഥാനത്തെ ക്രൈസ്തവരുടെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് 2023 മേയ് 17ന് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടണമെന്നും നടപ്പാക്കണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് രണ്ടര വർഷത്തിലേറെയായി. സർക്കാർ അനങ്ങിയില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പെട്ടെന്നു…

    Read More »
  • കേരളത്തിൽ നിന്ന് 351 വിദ്യാർത്ഥികൾ റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പിന് അർഹരായി

    കൊച്ചി , 08 .01 .2026 റിലയന്‍സ് സ്ഥാപക ചെയര്‍മാന്‍ ധീരുഭായ് അംബാനിയുടെ 93ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച്, റിലയന്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ച 2025-26 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര സ്‌കോളര്‍ഷിപ്പുകൾക്ക് കേരളത്തിൽ നിന്നുള്ള 351 വിദ്യാർത്ഥികൾ അർഹരായി. കഴിഞ്ഞ വർഷം 226 കുട്ടികളാണ് കേരളത്തിൽ നിന്ന് സ്‌കോളര്‍ഷിപ്പിന് അർഹരായത്. മൊത്തം 5,100 വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുത്തത്. ഒരു വലിയ, ദീര്‍ഘകാല ദേശീയ സംരംഭത്തിന്റെ ഭാഗമാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പുകള്‍. 2022 ല്‍, ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത എം അംബാനി, 10 വര്‍ഷത്തിനുള്ളില്‍ 50,000 സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 33,471 സ്‌കോളര്‍ഷിപ്പുകള്‍ ഇതിനകം നല്‍കിക്കഴിഞ്ഞു. സ്‌കോളര്‍ഷിപ്പ് ലഭിച്ചവരില്‍ 83% പേര്‍ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയും, ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും ഗ്രാന്റായി ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ടവരില്‍ 146 പേര്‍ ഭിന്നശേഷിവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്.

    Read More »
  • ഡോ ടി വിനയകുമാർ പി ആർ സി ഐ ഗവേർണിംഗ് കൌൺസിൽ ചെയർമാൻ.

    പബ്ലിക് റിലേഷൻസ് കൌൺസിൽ ഓഫ് ഇന്ത്യ ( PRCI ) ഗവേർണിങ് കൌൺസിൽ ചെയർമാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു. മുൻ ദേശീയ പ്രസിഡന്റായ വിനയകുമാർ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ്. കൊച്ചിയിലെ ഗൈഡ് അഡ്വർട്ടിസിങ് & പി ആർ സ്ഥാപകനും സീനിയർ പാർട്ണറും, കോമ് വെർട്ടിക്ക ചെയർമാനും ആണ് കഴിഞ്ഞ 46 വർഷങ്ങളായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിനയകുമാർ. ഗവേർണിങ് കൗൺസിലിന്റെ പുതിയ ഡയറക്ടർമാരായി ചിന്മയി പ്രവീൺ, കെ. രവീന്ദ്രൻ, അരിജിത് മജുംദാർ, ഡോ ബി കെ രവി, രവി മഹാപത്ര ടി എസ് ലത, സി ജെ സിംഗ് എന്നിവരെ നിയമിച്ചു. എം ബി ജയറാം, ശ്രീനിവാസ് മൂർത്തി, ഗീത ശങ്കർ, എസ് നരേന്ദ്ര, ഡോ കെ ആർ വേണുഗോപാൽ എന്നിവർ ഡയറക്ടർമാരായി തുടരും. പ്രശാന്ത് വേണുഗോപാൽ ആണ് പുതിയ YCC ( യങ്‌ കമ്മ്യൂണിക്കേറ്റർസ് ക്ലബ്ബ്) ചെയർമാൻ. പശുപതി ശർമ്മ നാഷണൽ എക്സിക്യൂട്ടീവിന്റെ സെക്രട്ടറി ജനറലും,…

    Read More »
  • ഉണ്ണിയെ മത്സരിപ്പിച്ചാൽ അറിയാം ഊരിലെ വോട്ട് : സുരേഷ് ഗോപിയെ തൃശൂർക്കാർ ജയിപ്പിച്ച പോലെ ഉണ്ണി മുകുന്ദനെ പാലക്കാട്ടുകാർ ജയിപ്പിക്കുമോ : പാലക്കാട് ഉണ്ണി മുകുന്ദന് ജയസാധ്യത എന്ന് ബിജെപി വിലയിരുത്തൽ 

          പാലക്കാട് : തമിഴ്നാട്ടിലെ പോലെ കേരളത്തിലും സിനിമയും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായി മാറുന്നു. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർത്ഥിയാക്കി കളത്തിലിറക്കാൻ ബിജെപി ക്യാമ്പിൽ നീക്കങ്ങൾ തകൃതി. ഉണ്ണി മുകുന്ദനും ആയി ബിജെപി നേതൃത്വം ഇക്കാര്യം നേരിട്ട് സംസാരിച്ചില്ലെങ്കിലും പാർട്ടിക്കകത്ത് മിണ്ടിയും പറഞ്ഞും ഉണ്ണിയുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. പാലക്കാട് അടക്കം പല പ്രമുഖരുടെയും പേരുകൾ പ്രാഥമിക പട്ടികയിൽ ഉണ്ടെങ്കിലും ഉണ്ണി മുകുന്ദന് വിജയ സാധ്യതയുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ . എന്തടിസ്ഥാനത്തിലാണ് പാലക്കാട് ഉണ്ണി മുകുന്ദന് വിജയസാധ്യത ഉണ്ടെന്ന് ബിജെപി കരുതുന്നത് എന്ന് ചോദിക്കുമ്പോൾ സിനിമാതാരം എന്ന നിലയിൽ ഉണ്ണി മുകുന്ദൻ്റെ പ്രശസ്തിയും ആളുകൾക്കുള്ള ഇഷ്ടവും വോട്ടായി മാറുമെന്നാണ് വിലയിരുത്തുന്നതെന്ന് ബിജെപി നേതൃത്വം പറയുന്നു. . തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലങ്ങളിലെ സ്ഥിതിയെ കുറിച്ചും സ്ഥാനാർത്ഥി സാധ്യതയെ കുറിച്ചും പഠിക്കുന്നതിനായി നിയോഗിച്ച ഏജൻസിയാണ് പാലക്കാട് ഉണ്ണി മുകുന്ദൻ്റെ പേര് നിർദേശിച്ചത്.…

    Read More »
  • ഭൂഗോളത്തിന്റെ സ്പന്ദനം മാത്രമല്ല ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പന്ദനവും മാത്തമാറ്റിക്സ് ആണ് : സംഗമത്തിന്റെ കണക്ക് ബോധിപ്പിക്കാത്തതിൽ ഹൈക്കോടതിക്ക് കടുത്ത എതിർപ്പ് : ഒരു മാസത്തിനകം കണക്ക് ബോധിപ്പിച്ചില്ലെങ്കിൽ നടപടി എന്നും കോടതി

      കൊച്ചി : ഭൂഗോളത്തിന്റെ സ്പന്ദനം മാത്രമല്ല ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പന്ദനവും മാത്തമാറ്റിക്സ് ആണെന്ന് ബുദ്ധിയുള്ളവർക്കെല്ലാം മനസ്സിലാകും. എന്തായാലും ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ബോധിപ്പിക്കാത്തത് എന്ത് എന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ ദേവസ്വം ബോർഡിന് അടുത്തിടെ ഇറങ്ങിയ ഒരു സിനിമയുടെ പേര് പോലെ എന്തൊക്കെയോ പറയേണ്ടി വന്നു. ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ ചെല്ലും ചിലവും കണക്കും സമര്‍പ്പിക്കാത്തതിൽ ദേവസ്വം ബോർഡിനോട് കടുത്ത അതൃപ്തിയാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയപ്പോൾ വരവ്, ചെലവ് കണക്കുകൾ ഉൾപ്പെടെ 45 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എത്ര പേർ പങ്കെടുത്തു, താമസ സൗകര്യം, സംഭാവന അടക്കം എല്ലാ കണക്കുകളും സമർപ്പിക്കാനും നിർദേശിച്ചിരുന്നു…     എന്നാൽ കണക്കുകൾ ബോധിപ്പിക്കാതെ വീണ്ടും സമയം നീട്ടി ചോദിച്ചതാണ് ജസ്റ്റിസുമാരായ രാജാ വിജയരാകുവാനും, കെ.വി.ജയകുമാറും അടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ അതൃപ്തിക്ക് കാരണമായത്. മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും ബില്ലുകൾ ഓഡിറ്റ്…

    Read More »
  • സിപിഎം വെള്ളാപ്പള്ളിയെ വിടില്ലെന്ന് ഉറപ്പായി : വെള്ളാപ്പള്ളിയുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച് പിന്മാറേണ്ടി വന്ന ഗതികേടിൽ സിപിഐ : എന്തു കേട്ടാലും പറഞ്ഞാലും മറുപടി പറയേണ്ടെന്ന് തീരുമാനം: ആർക്കും കൊട്ടാവുന്ന ചെണ്ടയായി സിപിഐ മാറുകയാണോ എന്ന് പാർട്ടിക്കുള്ളിൽ തന്നെ ചോദ്യം

          തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ നമ്മൾ തിരിച്ചൊന്നും പറയേണ്ട എന്ന തീരുമാനത്തിലേക്ക് സിപിഐ എത്തിയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവന്നിരുന്ന വാക് പോരാട്ടത്തിന് താൽക്കാലിക വെടി നിർത്തലായി. എന്നാൽ എന്ത് കേട്ടാലും പറഞ്ഞാലും ഒന്നും തിരിച്ചു പറയേണ്ടതില്ല എന്ന നിലപാടിനോട് സിപിഐക്കുള്ളിൽ ചിലർക്ക് കടുത്ത വിയോജിപ്പുണ്ട് .അങ്ങനെ ആർക്കും കൊട്ടാവുന്ന ഒരു ചെണ്ടയായി സിപിഐ മാറുകയാണോ എന്ന് ചോദ്യമാണ് അവരുന്നയിക്കുന്നത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തരം കിട്ടുമ്പോൾ എല്ലാം സിപിഐ ക്കെതിരെ വായിൽ തോന്നിയതെല്ലാം വിളിച്ചുപറയുന്നുണ്ടെന്നും ഇടതുമുന്നണിയിൽ സിപിഎമ്മിലെ ചില നേതാക്കളും വെള്ളാപ്പള്ളിയുടെ അതേ വഴിയിലാണ് പോകുന്നതെന്നും ഇതിനോടൊന്നും തിരിച്ചു പ്രതികരിക്കേണ്ട എന്നത് കഷ്ടമാണെന്നും സിപിഐയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. എന്നാൽ സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം ഒന്നും മിണ്ടണ്ട എന്നതായത് കൊണ്ട് തീരുമാനത്തിൽ എതിർപ്പുള്ളവരും മൗനം പാലിക്കുകയാണ്. വെള്ളാപ്പള്ളിയുടെ പരാമർശങ്ങളിൽ മറുപടി നൽകേണ്ടതില്ലെന്നാണ് സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളിൽ…

    Read More »
Back to top button
error: