Breaking News

  • മമ്മൂട്ടി സൂഷ്മാഭിനയംകൊണ്ട് അമ്പരപ്പിച്ചു; ദേശീയ പുരസ്‌കാരങ്ങള്‍ രാഷ്ട്രീയപ്രേരിതം; അവര്‍ അദ്ദേഹത്തെ അര്‍ഹിക്കുന്നില്ല; കുട്ടികളുടെ സിനിമകള്‍ ഇല്ലാത്തത് വേദനിപ്പിക്കുന്നു; 28 സിനിമകളില്‍ നിലവാരമുള്ളത് 10 ശതമാനത്തിനു മാത്രം; ഡലലോഗിനും അവാര്‍ഡ് ഏര്‍പ്പെടുത്തണം: ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പ്രകാശ് രാജ്

    തൃശൂര്‍: കിഷ്‌കിന്ധാ കാണ്ഡത്തില്‍ ആസിഫ് അലിയും വിജയരാഘവനും എ.ആര്‍.എം സിനിമയില്‍ ടോവിനോ തോമസും മികച്ച അഭിനയം കാഴ്ച വച്ചെങ്കിലും ഭ്രമയുഗത്തിലെ സൂക്ഷ്മാഭിനയത്തിലൂടെ മമ്മൂട്ടി മികച്ച നടനിലേക്കുള്ള പുരസ്‌കാരത്തിലേക്ക് എളുപ്പം നടന്നുകയറിയെന്ന് ജൂറി ചെയര്‍പേഴ്‌സനും നടനുമായ പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അഭിനയത്തില്‍ തനിക്ക് പോലും അസൂയ തോന്നി. അദ്ദേഹത്തിന്റെ അഭിനയത്തിലെ കണ്‍ട്രോള്‍ പുതുതലമുറ പാഠമാക്കണമെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കാന്‍ ഇത് ചാരിറ്റി പ്രവര്‍ത്തനമല്ല, മികച്ചവര്‍ക്ക് നല്‍കുകയാണ് ജൂറിയുടെ കര്‍ത്തവ്യം. ദേശീയ അവാര്‍ഡ് നല്‍കുന്നതില്‍ വിട്ടുവീഴ്ചകളുണ്ടെന്നു കരുതുന്നു. ദേശീയ അവാര്‍ഡിന് മമ്മൂട്ടിയുടെ രാഷ്ട്രീയം തടസമാകുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാരും ദേശീയ അവാര്‍ഡ് ജൂറിയുമൊന്നും മമ്മുക്കയെ അര്‍ഹിക്കുന്നില്ലെന്നും മറുപടി നല്‍കി. കുട്ടികളുടെ സിനിമകള്‍ വേണം ചലച്ചിത്ര പ്രവര്‍ത്തകര്‍ കുട്ടികളുടെ സിനിമയെക്കുറിച്ച് കൂടി ചിന്തിക്കണമെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍പേഴ്‌സണ്‍ പ്രകാശ് രാജ്. ഇക്കുറി കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അവാര്‍ഡില്ല. ഈ സമൂഹം മുതിര്‍ന്നവരുടേത് മാത്രമല്ല, കുട്ടികളുടേത് കൂടിയാണ്.…

    Read More »
  • ലോകക്രിക്കറ്റിന് ബിസിസിഐ യ്ക്ക് ഇതിനേക്കാള്‍ വലിയൊരു മാതൃകയില്ല ; പുരുഷവനിതാ ടീമുകള്‍ക്ക് ഒരു വേര്‍തിരിവുമില്ല ; ലോകകപ്പ് ജേതാക്കളായ വുമണ്‍ടീമിന് മെന്‍സ് ടീമിന് നല്‍കിയ അതേ പ്രതിഫലം

    ന്യൂഡല്‍ഹി: പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യവേതനം നല്‍കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് അനുകൂല നിലപാടാണുള്ളത്. ആദ്യമായി ലോകകപ്പ് നേടിയ വുമണ്‍സ് ക്രിക്കറ്റ് ടീമിന് മെന്‍സ് ടീമിന് നല്‍കുന്നതില്‍ നിന്നും ഒട്ടും കുറയില്ലെന്ന് ബിസിസിഐയുടെ വാഗ്ദാനം. ഐസിസി വനിത ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന് 51 കോടി രൂപ നല്‍കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഐസിസി യില്‍ നിന്ന് പ്രൈസ് മണിയായി 39.78 കോടി രൂപയും ടീമിന് ലഭിച്ചിരുന്നു. എട്ട് വര്‍ഷത്തിനുശേഷം ലോകകപ്പിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടാല്‍ അതിന്റെ പത്തിരട്ടിയിലേറെയാണ് താരങ്ങള്‍ക്ക് സ്വന്തമാവുക. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ച് കിരീടം നേടിയ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പുരുഷ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയത്. ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്. 2005ലും 2017ലുമാണ് ഇന്ത്യ ഇതിന് മുമ്പ് വനിതാ ഏകദിന ലോകകപ്പില്‍ ഫൈനല്‍ കളിച്ചത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്. 2005ല്‍ നടന്ന ഫൈനലില്‍…

    Read More »
  • മൂന്നാംദിവസം പ്രതീക്ഷിച്ച ബാറ്റിംഗ് മികവ് ഉണ്ടാക്കാന്‍ കഴിയാതെ പോയി ; ആദ്യ ഇന്നിങ്‌സില്‍ 238 റണ്‍സിന് ഓള്‍ഔട്ടായി ; കര്‍ണാടകയുടെ കൂറ്റന്‍ റണ്‍മലയ്ക്ക് മുന്നില്‍ കേരളം ഫോളോ ഓണ്‍ചെയ്തു

    ബംഗലുരു: രഞ്ജി ട്രോഫിയില്‍ പ്രതീക്ഷയ്‌ക്കൊപ്പം ബാറ്റിംഗില്‍ തിളങ്ങാന്‍ കഴിയാത്ത് കേരളം കര്‍ണാടകയ്ക്ക് മുന്നില്‍ 348 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങി. കര്‍ണാടകയുടെ 586 പിന്തുടര്‍ന്ന കേരളം ഫോളോ ഓണ്‍ ചെയ്ത നിലയിലാണ്. മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 10 റണ്‍സെടുത്തു നില്‍ക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 238 റണ്‍സിന് കേരളം ഓള്‍ ഔട്ടായി. ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് വേണ്ടി കൃഷ്ണപ്രസാദും എം ഡി നിധീഷും ചേര്‍ന്നാണ് ഇന്നിങ്‌സ് തുറന്നത്. കളി നിര്‍ത്തുമ്പോള്‍ കൃഷ്ണപ്രസാദ് രണ്ടും നിധീഷ് നാലും റണ്‍സുമായി ക്രീസിലുണ്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിവസം കേരളം കളി തുടങ്ങിയത്. എന്നാല്‍ ആദ്യം തന്നെ 11 റണ്‍സെടുത്ത അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടമായി. വിദ്വത് കവേരപ്പ അക്ഷയ്‌യെ ക്ലീന്‍ ബൗള്‍ഡാക്കി. തൊട്ടു പിറകെ ബേസില്‍ റിട്ടയേഡ് ഹര്‍ട്ടായി മടങ്ങി. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബിയും ബാബ അപരാജിത്തും ചേര്‍ന്ന…

    Read More »
  • ബോംബ് നിര്‍മ്മിച്ച് മരിച്ചാലും ഡിവൈഎഫ്‌ഐ രക്തസാക്ഷിയാക്കും ; കുന്നോത്തുപറമ്പ് മേഖലാ സമ്മേളനത്തില്‍ പ്രമേയം പസ്സാക്കി ; ആദ്യം സംഭവത്തില്‍ പങ്കില്ലെന്ന് പറഞ്ഞ് തള്ളിയ പാര്‍ട്ടി ഇപ്പോള്‍ ഷെറിനെ ഏറ്റെടുത്തോ?

    കണ്ണൂര്‍: ബോംബ് നിര്‍മ്മാണത്തില്‍ മരണമടഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തള്ളിയ ഷെറിനെ പാര്‍ട്ടി ഇപ്പോള്‍ ഉള്‍ക്കൊണ്ടെന്ന് വിമര്‍ശനം. പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ മരിച്ച ഷെറിനെ ഡിവൈഎഫ്ഐ രക്തസാക്ഷിയാക്കി പ്രമേയം അവതരിപ്പിച്ചു. കുന്നോത്തുപറമ്പ് മേഖലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. 2024 ഏപ്രില്‍ അഞ്ചിനാണ് പാനൂര്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായി ഷെറിന്‍ മരിച്ചത്. ഷെറിന്‍ കൊല്ലപ്പെടുകയും മറ്റൊരു യുവാവിന്റെ കൈകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ബോംബ്് നിര്‍മ്മാണത്തിനിടയിലായിരുന്നു മരണം എന്നതിനാല്‍ ഷെറിനെ ഉള്‍പ്പെടെയുള്ളവരെ സിപിഐഎം നേതൃത്വം നേരത്തേ തള്ളിപ്പറഞ്ഞിരുന്നു. ബോംബ് നിര്‍മാണത്തില് ഷെറിന്‍ ഉള്‍പ്പെടെ 15 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിരുന്നുവെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ട്. സംഭവം ഏറെ ചര്‍ച്ചയായതോടെ ബോംബ് നിര്‍മാണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഐഎം നേതൃത്വം പ്രതികരിച്ചിരുന്നത്. ഷെറിന്‍ സിപിഐഎം പ്രവര്‍ത്തകന്‍ അല്ലെന്നായിരുന്നു അന്ന് സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ വിശദീകരിച്ചിരുന്നത്. എന്നാല്‍ സിപിഐഎം പാനൂര്‍ ഏരിയ നേതാക്കളും മറ്റ് പ്രാദേശിക നേതാക്കളും ഷെറിന്റെ വീട് സന്ദര്‍ശിച്ചത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ മേഖലാ സമ്മേളനത്തില്‍ അവതരിപ്പിച്ച…

    Read More »
  • ട്രെയിനില്‍ നിന്നും മദ്യപന്റെ ചവിട്ടേറ്റ് പെണ്‍കുട്ടി വീണത് വിജനമായ സ്ഥലത്ത് രണ്ടു ട്രാക്കുകള്‍ക്ക് ഇടയില്‍ ; കണ്ടെത്തുമ്പോള്‍ ബോധംകെട്ട് കമിഴ്ന്നുകിടക്കുന്ന നിലയില്‍ ; വാതിലില്‍ നിന്നും മാറാത്തത് പ്രകോപിപ്പിച്ചെന്ന് പ്രതി

    തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനില്‍ നിന്ന് ചവിട്ടി പുറത്തിട്ട പെണ്‍കുട്ടി വീണത് വിജനമായ സ്ഥലത്ത്. വര്‍ക്കലയ്ക്ക് സമീപത്ത് വെച്ച് രണ്ടു ട്രാക്കുകള്‍ക്കിടയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു യുവതിയെ കണ്ടെത്തിയത്. പ്രതി നന്നായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. അതിക്രമം നടന്നത് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ ആയിരുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയായ സുരേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ട്രെയിനില്‍ നിന്ന് ശ്രീകുട്ടിയെ പുറകില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താന്‍ശ്രമിച്ചത്. വാതില്‍ക്കല്‍ നിന്ന് മാറാത്തത് പ്രകോപനത്തിന് കാരണമായെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി. ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്. പെണ്‍കുട്ടിയെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് മെഡിക്കല്‍കോളേജില്‍ നിന്നും മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിട്ടുണ്ട്. മകളുടെ ആരോഗ്യനില ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് മകള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ശരീരത്തില്‍ ഇരുപതിലധികം മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മകള്‍ക്ക് നല്ല ചികിത്സ കിട്ടണമെന്ന് ശ്രീക്കുട്ടിയുടെ അമ്മ…

    Read More »
  • കുളിപ്പിക്കാന്‍ കിണറിനടുത്ത് കൊണ്ടുവന്നപ്പോള്‍ കയ്യില്‍ നിന്നും വഴുതിപ്പോയെന്ന് മാതാവ് ; കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു ; യുവതിയുടെ വിശദമായ മൊഴിയെടുക്കും

    കണ്ണൂര്‍: കണ്ണൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ചു. കണ്ണൂര്‍ കുറുമാത്തൂരില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. ജാബിര്‍-മുബഷീറ ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. കുളിപ്പിക്കുന്നതിനായി കിണറിന്റെ ഭാഗത്തുകൊണ്ടുവന്നപ്പോള്‍ കുഞ്ഞ് വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ നാട്ടുകാരോട് പറഞ്ഞത്. കൈയില്‍ നിന്ന് കുഞ്ഞ് അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നാണ് മുബഷീറ പറയുന്നത്. മുബഷീറയുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് കിണറ്റില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. തളിപ്പറമ്പ് പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി യുവതിയുടെ വിശദമായ മൊഴിയെടുക്കും. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

    Read More »
  • സംസ്ഥാന ചലച്ചിത്രപുരസ്‌ക്കാരം: മമ്മൂട്ടിയും ഷംല ഹംസയും മികച്ച നടനും നടിയും ; മഞ്ഞുമ്മല്‍ ബോയ്‌സ്് പുരസ്‌ക്കാരം വാരിക്കൂട്ടി ; അസിഫ് അലിക്കും ടൊവീനോയ്ക്കും പ്രത്യേക പരാമര്‍ശം

    തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതില്‍ മികച്ച നടനായി മമ്മൂട്ടിയെയും നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. ഭ്രമയുഗം സിനിമയ്ക്കായിരുന്നു മമ്മൂട്ടിയ്ക്ക് പുരസ്‌ക്കാരം കിട്ടിയത്. ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലാണ് പുരസ്‌ക്കാരം വന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ലെവല്‍ക്രോസ്, കിഷ്‌കിന്ദാകാണ്ഡം എന്ന സിനിമയിലെ പ്രകടനത്തിന് ആസിഫ് അലിയും എആര്‍എമ്മിലെ പ്രകടനത്തിന് ടൊവീനോയും പ്രത്യേകജൂറി പരാമര്‍ശത്തിന് അര്‍ഹനായി. മഞ്ഞുമ്മല്‍ ബോയ്‌സ് പുരസ്‌ക്കാരം വാരിക്കൂട്ടി. മികച്ച സിനിമ, മികച്ച സംവിധായകന്‍, കലാസംവിധായകന്‍, ഗാനരചയിതാവ് തുടങ്ങി അനേകം പുരസ്‌ക്കാരങ്ങളാണ് വാരിക്കൂട്ടിയത്. വിയര്‍പ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനത്തിനാണ് വേടന്‍ ഗാനരചയിതാവായി മാറി. മികച്ച സംഗീതസംവിധായകനുള്ള പുരസ്‌ക്കാരം സുഷീന്‍ ശ്യാം നേടി. വന്‍ വിജയം നേടിയ പ്രേമലുവാണ് ജനപ്രിയചിത്രം. ഗായകന്‍ എആര്‍എമ്മിലെ പാട്ടിന് ജയശങ്കര്‍ മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു. നടി സേബാടോമിയാണ് മികച്ച ഗായിക. സൗബീന്‍ നിര്‍മ്മിച്ച മഞ്ഞുമ്മല്‍ബോയ്‌സ് സംവിധാനം…

    Read More »
  • മമ്മൂട്ടി മികച്ച നടന്‍ ; ഷംല ഹംസ മികച്ച നടി ; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മഞ്ഞുമ്മല്‍ ബോയ്‌സ്

      തൃശൂര്‍: 2024ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെന്ന കഥാപാത്രമാണ് മമ്മൂട്ടിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഫെമിനിച്ചി ഫാത്തിമയിലെ മികച്ച പ്രകടനത്തിലൂടെയാണ് ഷംല ഹംസ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. മന്ത്രി സജി ചെറിയാനാണ് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മറ്റു പുരസ്‌കാരജേതാക്കള്‍       മികച്ച ചലചിത്രഗ്രന്ഥം- പെണ്‍പാട്ട് താരകള്‍ ( സി.എസ്.മീനാക്ഷി) മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി) പ്രത്യേക ജൂറി പുരസ്‌കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ) മികച്ച വിഷ്വല്‍ എഫക്ട്‌സ്- ജിതിന്‍ഡ ലാല്‍, ആല്‍ബര്‍ട്, അനിത മുഖര്‍ജി(എആര്‍എം) നവാഗത സംവിധായകന്‍ ഫാസില്‍ മുഹമ്മദ് – ഫെമിനിച്ചി ഫാത്തിമ ജനപ്രീതി ചിത്രം- പ്രേമലു നൃത്ത സംവിധാനം- സുമേഷ് സുന്ദര്‍(ബൊഗൈന്‍വില്ല) ഡബ്ബിങ് ആര്‍ട്ടിസ്റ്റ് – സയനോര ഫിലിപ്പ്(ബറോസ്) ഡബ്ബിങ് ആര്‍ട്ടിസ്റ്റ്-…

    Read More »
  • കട്ടിലില്‍ കിടന്നിരുന്ന കിടപ്പുരോഗിയെ കടിച്ചു കുടഞ്ഞ് തെരുവുനായ : സംഭവം പാലക്കാട് വടക്കഞ്ചേരിയില്‍ : ഗുരുതര പരിക്കേറ്റ വീട്ടമ്മ ആശുപത്രിയില്‍: നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു : പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂരിലേക്ക് നായയെ കൊണ്ടുവന്നു

      പാലക്കാട്: കട്ടിലില്‍ കിടന്നിരുന്ന കിടപ്പുരോഗിയെ കടിച്ചു കുടഞ്ഞ് തെരുവുനായ. പാലക്കാട് വടക്കാഞ്ചേരിയില്‍ കിടപ്പു രോഗിക്കുനേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വടക്കഞ്ചേരി പുളിമ്പറമ്പ് വിശാലത്തി (55) നാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വിശാലം വീടിന്റെ മുന്‍പിലെ ചായ്പ്പില്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ഈ സമയത്ത് പുറത്തുനിന്നും വന്ന നായ കയ്യില്‍ കയറി കടിക്കുകയായിരുന്നു. ആക്രമണത്തില്‍ കൈക്കാണ് പരിക്കേറ്റത്. എഴുനേല്‍ക്കാനോ നായയെ ഓടിച്ചുവിടാനോ കഴിഞ്ഞില്ല. കട്ടിലില്‍ കിടക്കുകയായിരുന്ന വിശാലം ഒരു കൈ കട്ടിലിന് പുറത്തേക്കിട്ടിരുന്നു. നായ കൈ കടിച്ചു മുറിച്ചതോടെ വിശാലം ഉറക്കെ നിലവിളിക്കുകയായിരുന്നു. കരച്ചില്‍ കേട്ട് ആളുകള്‍ ഓടിയെത്തുമ്പോഴേക്കും നായ ഓടിമറഞ്ഞെങ്കിലും പിന്നാലെ ഓടിയ ആളുകള്‍ നായയെ തല്ലിക്കൊന്നു. പരിക്കേറ്റ വിശാലത്തെ ആലത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു പലരെയും നായ കടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലേക്ക് കൂടുതല്‍ പരിശോധനക്കായി കൊണ്ടുപോയി പരിശോധിക്കും. പരിശോധന ഫലം വന്നെങ്കില്‍ മാത്രമേ നായക്ക് പേവിഷബാധ ഉണ്ടോയെന്ന്…

    Read More »
  • പോറ്റിയുടെ രണ്ടാം മോഷണം അഥവാ പി.ആര്‍.എം: ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ രണ്ടാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തി: പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു നല്‍കും

      പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ടാം കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വര്‍ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി ആവശ്യപ്പെട്ട് റാന്നി കോടതിയില്‍ ഹാജരാക്കിയിരുന്നു. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു നല്‍കും. ശബരിമല ദ്വാരപാലശില്‍പ്പങ്ങളുടെ പാളി കടത്തിയ കേസില്‍ മാത്രമാണ് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്. കട്ടിള കടത്തി സ്വര്‍ണം മോഷ്ടിച്ച കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഇപ്പോഴാണ് രേഖപ്പെടുത്തിയത്. ഇന്നലെ സ്വര്‍ണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള കല്‍പേഷ്, വാസുദേവന്‍, ഗോവര്‍ദ്ധന്‍, സ്മാര്‍ട് ക്രിയേഷന്‍ സിഇഓ പങ്കജ് ഭണ്ഡാരി എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. ശബരിമലയില്‍ നിന്നും നഷ്ടമായ സ്വര്‍ണം ഇനിയും കണ്ടെത്താനുണ്ടെനുണ്ടെന്നാണ് എസ്‌ഐടി നിഗമനം.

    Read More »
Back to top button
error: