Breaking NewsBusinessIndiaLead NewsNEWSNewsthen SpecialpoliticsTRENDINGWorld

തുടരും! റഷ്യയില്‍നിന്ന് എണ്ണ വാങ്ങാനുള്ള സമയം നീട്ടി നല്‍കി അമേരിക്ക; കപ്പലുകള്‍ ഇന്ത്യയിലേക്ക് ഒഴുകും; ഇളവ് മുതലാക്കി മാര്‍ച്ചില്‍ എത്തിച്ചത് മൂന്നിരട്ടി എണ്ണ; പ്രതിസന്ധി അയയുന്നു

ന്യൂഡല്‍ഹി: റഷ്യന്‍ എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും കടല്‍മാര്‍ഗം വാങ്ങാന്‍ രാജ്യങ്ങളെ അനുവദിക്കുന്ന ഇളവ് ഏകദേശം ഒരു മാസത്തേക്കുകൂടി അമേരിക്ക പുതുക്കി നല്‍കി. അത്തരമൊരു പദ്ധതിയില്ലെന്ന് പറഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് ട്രംപ് ഭരണകൂടം ഇളവു പ്രഖ്യാപിച്ചത്. ഏപ്രില്‍ 11-ന് കാലാവധി അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണിത്.

വെള്ളിയാഴ്ച മുതല്‍ മെയ് 16 വരെയുള്ള കാലയളവില്‍ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ എണ്ണ വാങ്ങാന്‍ രാജ്യങ്ങളെ അനുവദിച്ചുകൊണ്ടുള്ള ലൈസന്‍സ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വെള്ളിയാഴ്ച വൈകി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Signature-ad

റഷ്യന്‍ എണ്ണയ്ക്കുള്ള ഇളവും ഇറാനിയന്‍ എണ്ണയ്ക്കുള്ള മറ്റൊന്നും വാഷിംഗ്ടണ്‍ പുതുക്കില്ലെന്ന് ബുധനാഴ്ച നേരത്തെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞിരുന്നു.

മെയ് 16 വരെ കപ്പലുകളില്‍ കയറ്റിയ എണ്ണ 30 ദിവസത്തേക്ക് വാങ്ങാന്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ അനുവദിച്ചിരുന്നു, അതിന്റെ കാലാവധി ഏപ്രില്‍ 11-ന് അവസാനിച്ചു.

യുഎസ്-ഇസ്രായേല്‍ ഇറാന്‍ യുദ്ധത്തിനിടയിലും, യുഎസിനും സഖ്യകക്ഷികള്‍ക്കുമായി ഇറാന്‍ ഹോര്‍മുസ് കടടുടുക്ക് അടച്ചതിനെത്തുടര്‍ന്നും കുതിച്ചുയര്‍ന്ന ആഗോള ഊര്‍ജ്ജ വില നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ നീക്കം.

ഈ ഇളവ് നീട്ടി നല്‍കിയത് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് ഉടനടി നിയമപരമായോ സാമ്പത്തികമായോ ഉള്ള ബുദ്ധിമുട്ടുകളില്ലാതെ ഇറക്കുമതി നിലനിര്‍ത്താനുള്ള സാഹചര്യം നല്‍കും. മുന്‍പത്തെ ഇളവ് കാലയളവില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി വന്‍തോതില്‍ വര്‍ദ്ധിച്ചതായി ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വാങ്ങല്‍ മാര്‍ച്ചില്‍ മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ച് 5.3 ബില്യണ്‍ യൂറോയിലെത്തി. ഇറക്കുമതി അളവ് ഇരട്ടിയായതും എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടവും ഇറക്കുമതി ചെലവ് ഉയര്‍ത്തി. ഫെബ്രുവരിയില്‍ വാങ്ങലില്‍ കുറവുണ്ടായതിന് ശേഷം മാര്‍ച്ചില്‍ ഇന്ത്യ വീണ്ടും വലിയ തോതില്‍ വാങ്ങല്‍ തുടങ്ങിയതായി യൂറോപ്യന്‍ തിങ്ക് ടാങ്കായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (CREA) പറഞ്ഞു.

‘2026 മാര്‍ച്ചില്‍ റഷ്യന്‍ ഫോസില്‍ ഇന്ധനങ്ങള്‍ വാങ്ങുന്നതില്‍ രണ്ടാമത്തെ വലിയ രാജ്യം ഇന്ത്യയായിരുന്നു, മൊത്തം 5.8 ബില്യണ്‍ യൂറോയുടെ റഷ്യന്‍ ഹൈഡ്രോകാര്‍ബണുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്തു. ഇന്ത്യയുടെ വാങ്ങലുകളില്‍ 91 ശതമാനവും ക്രൂഡ് ഓയില്‍ ഉല്‍പ്പന്നങ്ങളായിരുന്നു. ഇത് ആകെ 5.3 ബില്യണ്‍ യൂറോ വരും’ റിപ്പോര്‍ട്ട് പറഞ്ഞു.

ബാക്കിയുള്ള പ്രതിമാസ ഇറക്കുമതിയില്‍ കല്‍ക്കരി (337 ദശലക്ഷം യൂറോ), എണ്ണ ഉല്‍പ്പന്നങ്ങള്‍ (178.5 ദശലക്ഷം യൂറോ) എന്നിവ ഉള്‍പ്പെടുന്നു.

ഫെബ്രുവരിയില്‍ ഇന്ത്യ മൂന്നാമത്തെ വലിയ ഇറക്കുമതിക്കാരായിരുന്നു, 1.8 ബില്യണ്‍ യൂറോ മൂല്യമുള്ള റഷ്യന്‍ ഹൈഡ്രോകാര്‍ബണുകളാണ് അന്ന് വാങ്ങിയത്. ഇതില്‍ ഏറ്റവും വലിയ വിഹിതം ക്രൂഡ് ഓയില്‍ ആയിരുന്നു (81 ശതമാനം – 1.4 ബില്യണ്‍ യൂറോ), തുടര്‍ന്ന് കല്‍ക്കരി (223 ദശലക്ഷം യൂറോ), എണ്ണ ഉല്‍പ്പന്നങ്ങള്‍ (121 ദശലക്ഷം യൂറോ) എന്നിവയും.

‘മാര്‍ച്ചില്‍ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയില്‍ 4 ശതമാനം കുറവ് രേഖപ്പെടുത്തിയപ്പോള്‍, റഷ്യന്‍ ഇറക്കുമതി ഇരട്ടിയായി’ CREA പറഞ്ഞു.

റഷ്യന്‍ എണ്ണയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒരു മാസത്തെ ഉപരോധ ഇളവ് അനുവദിച്ചതിനെത്തുടര്‍ന്നാണ് ഈ അളവിലെ വര്‍ദ്ധനവുണ്ടായത്. ഇതിനകം കടലിലുള്ള കാര്‍ഗോകളും മുമ്പ് ഉപരോധിക്കപ്പെട്ട കപ്പലുകളിലെ ഷിപ്പ്മെന്റുകളും ഈ ഇളവിന്റെ പരിധിയില്‍ വരും.

#MalayalamNews, #BreakingNews, #RussianOil, #IndiaRussiaTrade, #FuelPrices, #USSanctions, #TrumpAdministration, #EnergyUpdate, #GlobalEconomy, #OilImport, #IndianRefineries, #InternationalNews, #PetrolPriceNews, #EconomicAffairs, #IndiaNews #USRussiaOilWaiver2026, #RussianCrudeImports India, #EnergyMarketStability, #TreasuryDepartmentLicense, #IndiaRussianFossilFuels, #GlobalEnergyPrices, #OilSanctionsUpdate, #IndiaCrudeOilData, #CREAReport, #ScottBessent, #StraitOfHormuzCrisis, #OilTradeNews, #EnergyGeopolitics, #RussianHydrocarbons, #ImportBillIndia

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: