Breaking NewsLead NewsSports

ഇത് വിരാട്‌കോഹ്ലിയാടാ….ആഭ്യന്തര ക്രിക്കറ്റില്‍ പോയി കളിക്കാനും വിരമിക്കാനും പറഞ്ഞവരൊക്കെ എവിടെ? വായടപ്പിക്കുന്ന മറുപടി നല്‍കിയത് ബാറ്റു കൊണ്ട് ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ തുടര്‍ച്ചയായി രണ്ടാം സെഞ്ച്വറി

ഇന്ത്യയുടെ ലോകോത്തര ബാറ്റര്‍ വിരാട്‌കോഹ്ലി വീണ്ടും ഗര്‍ജ്ജിക്കുകയാണ്. റാഞ്ചിക്ക് പിന്നാലെ റായ്പൂരിലും വിരാട് കോഹ്ലി സെഞ്ച്വറി നേടി. തുടര്‍ച്ചയായി രണ്ടാമതും സെഞ്ച്വറിയടിച്ച് വിരട്‌കോഹ്ലി അടപ്പിച്ചത് തന്നെ വിമര്‍ശിക്കുന്നവരുടെ വായ കൂടിയായിരുന്നു. ടെസ്റ്റും ടി20 യും മതിയാക്കി ഏകദിനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കോഹ്്‌ലിയയോട് സെലക്ടര്‍മാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാനും ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുമെല്ലാം ആവശ്യപ്പെട്ടിരുന്നു. അവര്‍ക്കുള്ള മറുപടി കൂടിയാണ് കോഹ്ലി നല്‍കിയത്.

വിരാട് കോഹ്ലി തന്റെ 53-ാമത് ഏകദിന സെഞ്ച്വറിയാണ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് അദ്ദേഹം ബുധനാഴ്ച റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നേടിയത്. ഇന്ത്യയുടെ ഈ ഇതിഹാസ താരം ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി നേടിയതോടെ ഏകദിന ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ അസാധാരണ കുതിപ്പ് തുടരുകയാണ്. മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ 37-കാരന്‍, കൃത്യതയോടും താളത്തോടും ആധിപത്യത്തോടും കൂടി ഒരിക്കല്‍ കൂടി മത്സരത്തില്‍ സ്വാധീനം ചെലുത്തി.

Signature-ad

ഷഹീദ് വീര്‍ നാരായണ്‍ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 90 പന്തുകളില്‍ നിന്നാണ് കോഹ്ലി തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇത് അദ്ദേഹത്തിന്റെ 53-ാമത് ഏകദിന സെഞ്ച്വറിയും 84-ാമത് അന്താരാഷ്ട്ര സെഞ്ച്വറിയുമാണ്. റാഞ്ചിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 120 പന്തില്‍ നിന്ന് 135 റണ്‍സ് നേടിയതിന് പിന്നാലെയാണ് ഈ നേട്ടം. മാര്‍ക്കോ ജാന്‍സന്റെ പന്തില്‍ ലോംഗ്-ഓണിലേക്ക് തട്ടിവിട്ട ഒറ്റ റണ്ണിലൂടെയാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്.

തുടര്‍ച്ചയായ ഏകദിന സെഞ്ച്വറികള്‍ കോഹ്ലിയുടെ മികച്ച വര്‍ഷങ്ങളിലെ (2016നും 2018-നും ഇടയില്‍) ഒരു സവിശേഷതയായിരുന്നു, ഇപ്പോള്‍ അദ്ദേഹത്തിന്റെ 50 ഓവര്‍ കരിയറില്‍ 11-ാമത്തെ തവണയാണ് തുടര്‍ച്ചയായ സെഞ്ച്വറികള്‍ നേടുന്നത്. ഈ ഫോര്‍മാറ്റില്‍ ചരിത്രത്തില്‍ മറ്റൊരു കളിക്കാരനും ഇത്രയും തവണ ഈ നേട്ടം കൈവരിച്ചിട്ടില്ല. ഏകദിന സെഞ്ച്വറികളുടെ പട്ടികയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാള്‍ നാല് സെഞ്ച്വറികള്‍ക്ക് മുന്നിലാണ് ഇപ്പോള്‍ കോഹ്ലി. അദ്ദേഹത്തിന്റെ 84 അന്താരാഷ്ട്ര സെഞ്ച്വറികള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 സെഞ്ച്വറികള്‍ക്ക് പിന്നില്‍ മാത്രമാണ്. സജീവ കളിക്കാര്‍ക്കിടയില്‍ ജോ റൂട്ടിനേക്കാള്‍ 26 സെഞ്ച്വറികള്‍ കൂടുതലുണ്ട്. ലൂങ്കി എന്‍ഗിഡിയെതിരെ ഒരു മികച്ച പുള്‍ ഷോട്ടിലൂടെ സിക്‌സ് അടിച്ചുകൊണ്ടാണ് കോഹ്ലി ഇന്നിംഗ്സ് ആരംഭിച്ചത്.

പ്രതിരോധിച്ചും ശ്രദ്ധയോടെ കളിച്ചും, ഗിയറുകള്‍ മാറ്റിയും അദ്ദേഹം റണ്ണുകള്‍ കണ്ടെത്തി. തുടര്‍ച്ചയായ സ്‌ട്രൈക്ക് റൊട്ടേഷനിലൂടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഈ സെഞ്ച്വറിയോടെ, കോഹ്ലിക്ക് ഇപ്പോള്‍ നാല് വ്യത്യസ്ത എതിരാളികള്‍ക്കെതിരെ ഏഴോ അതിലധികമോ ഏകദിന സെഞ്ച്വറികളായി: ശ്രീലങ്കയ്ക്കെതിരെ 10, വെസ്റ്റ് ഇന്‍ഡീസിനെതിരെ 9, ഓസ്ട്രേലിയയ്ക്കെതിരെ 8, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 7. ഒന്നിലധികം ടീമുകള്‍ക്കെതിരെ ഇത്രയധികം സെഞ്ച്വറികള്‍ നേടിയ ഏക കളിക്കാരന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ മാത്രമാണ്.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കോഹ്ലിയുടെ അവസാന മൂന്ന് ഏകദിന ഇന്നിംഗ്സുകള്‍ ശ്രദ്ധേയമാണ്: 2023 ലോകകപ്പില്‍ കൊല്‍ക്കത്തയില്‍ 101* റണ്‍സ്, കഴിഞ്ഞ ആഴ്ച റാഞ്ചിയില്‍ 135 റണ്‍സ്, ഇപ്പോള്‍ റായ്പൂരില്‍ 101* റണ്‍സ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: