Breaking NewsKeralaLead Newspolitics

ജാതി വിവാദത്തില്‍ ന്യായീകരിക്കാന്‍ ശ്രമിച്ച് സിന്‍ഡിക്കേറ്റംഗം പറഞ്ഞതും ജാതി ; വിസിയ്ക്കും ബിജെപിക്കും എതിരേ ആയുധമാക്കാന്‍ എസ്എഫ്‌ഐ ; സര്‍വകലാശാല പ്രൊ ചാന്‍സലര്‍ക്കും എസ് സി/എസ് ടി കമ്മീഷനും പരാതി

തിരുവനന്തപുരം: കേരളാസര്‍വകലാശാലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ജാതി അധിക്ഷേപ ത്തില്‍ ആരോപണ വിധേയയായ ഡീനെ ന്യായീകരിക്കാന്‍ ശ്രമിച്ച് ബിജെപി സിന്‍ഡിക്കേറ്റ് അംഗം നടത്തയതും ജാതി. സംഭവം വൈസ് ചാന്‍സലര്‍ക്കും ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും എതിരേ ഇത് ആയുധമാക്കി എടുത്തിരിക്കുന്ന എസ്എഫ്‌ഐ പരാതി നല്‍കി.

ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാമര്‍ശത്തില്‍ കേരള സര്‍വ കലാ ശാല പ്രൊ ചാന്‍സലര്‍ക്കും എസ് സി/എസ് ടി കമ്മീഷനുമാണ് എസ്എഫ്ഐ യുടെ പരാതി. ജില്ലാ സെക്രട്ടറി എം എ നന്ദന്‍ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ് കുമാര്‍, ഡോ. പി എസ് ഗോപകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടെയാണ് വിവാദ പരാമര്‍ശം ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ നടത്തിയത്.

Signature-ad

ഡീന്‍ സി എന്‍ വിജയകുമാരിക്കെതിരായ ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ ജാതി അധിക്ഷേപ പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലായിരുന്നു ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ജാതി അധിക്ഷേപ പരാതി. വിജയകുമാരി ടീച്ചറുടെ വീട്ടില്‍ ടീച്ചര്‍ക്കും അവരുടെ കുട്ടികള്‍ക്കും ഭര്‍ത്താവിനും അന്നം വിളമ്പിക്കൊടുക്കുന്നത് പോലും ഒരു ദളിത് വ്യക്തിയാണ് എന്നായിരുന്നു ഡോ. വിനോദ് കുമാറിന്റെ പരാമര്‍ശം. സംഭവം വിവാദമാകുകയും ചെയതു.

എന്നാല്‍ ജാതി നോക്കിയല്ല പെരുമാറുന്നത് എന്ന് പറയാനാണ് ഉദ്ദേശിച്ചത് എന്ന് ബിജെപി സിന്‍ഡിക്കറ്റ് അംഗം ഡോ. പി എസ് ഗോപകുമാറും പ്രതികരിച്ചിരുന്നു. സംഘപരിവാറിന്റെ സ്വത്തല്ല സര്‍വകലാശാലയെന്ന് ഇന്നലെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്ര സാദ് പ്രതികരിച്ചിരുന്നു. സര്‍വ്വകലാശാലയ്ക്ക് മുന്നില്‍ നിന്ന് ജാതി പറഞ്ഞാല്‍ കാലില്‍ വാരി ഭിത്തിയില്‍ അടിക്കുമെന്നാണ് പറഞ്ഞത്. അത് പറയുകയായിരുന്നില്ല ചെയ്യുകയാണ് വേണ്ട ത്.  ഇവിടെ ജാതിവെറി അനുവദിക്കില്ല. ഒരു സംഘപരിവാറിന്റെയും സ്വത്തല്ല സര്‍വ്വകലാ ശാല. ഇത് വിദ്യാര്‍ത്ഥികളുടെ സ്വത്താണ്. വിജയകുമാരി നല്ല ആര്‍എസ്എസ് കുമാരിയാ ണെന്നും വിമര്‍ശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: