Breaking NewsKeralaLead NewsNewsthen Special

മെഡിക്കല്‍ കോളേജുകള്‍ മാത്രം പോര, ചികിത്സിക്കാന്‍ സീനിയര്‍ ഡോക്ടര്‍മാരും വേണം ; തട്ടിക്കൂട്ട് സംവിധാനമാണെങ്കില്‍ തട്ടിക്കൂട്ട് ഡോക്ടര്‍മാരും തട്ടിക്കൂട്ട് ചികിത്സയുമേ ജനങ്ങള്‍ക്ക് കിട്ടു

തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകള്‍ മാത്രം പോര അവിടെ ചികിത്സി ക്കാന്‍ സീനിയര്‍ഡോക്ടര്‍മാരും വേണമെന്ന് ഡോക്ടര്‍ ഹാരീസ് ചിറയ്ക്കല്‍. തട്ടിക്കൂട്ട് സംവി ധാനങ്ങളാണ് ഉണ്ടാകുന്നതെങ്കില്‍ ഇവിടെ തട്ടിക്കൂട്ട് ഡോക്ടര്‍മാരാക്കും കൂടുതല്‍ ഉണ്ടാവു കയെന്നും തട്ടിക്കൂട്ട് ചികിത്സയാകും ജനങ്ങള്‍ക്ക് ലഭിക്കുകയെന്നും ഹാരീസ് ചിറയ്ക്കല്‍ വ്യക്ത മാക്കി.

ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടാന്‍ ജില്ലാ താലൂക്ക് ആശുപത്രികളാണ് പ്രധാനമായും വേണ്ടതെന്നും സംസ്ഥാനത്തെ പല മെഡിക്കല്‍ കോളജുകളിലും സീനിയര്‍ ഡോക്ടര്‍മാരി ല്ലെന്നും ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആശുപത്രികളില്‍ ട്രോമ കെയര്‍ സെന്ററുകള്‍ അടക്കം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു. വിദേശത്ത്നിന്ന് പഠിച്ച് വരുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും നിലവാരം വളരെ മോശമാണെന്നും ഹാരിസ് പറഞ്ഞു. പരിശീലനത്തിന് എത്തുന്ന ഇവര്‍ക്ക് സ്റ്റിച്ച് ഇടാനോ മരുന്നിന്റെ ഡോസോ ബ്ലഡ് സാംപിള്‍ എടുക്കാനോ അറിയില്ലെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ പറയുന്നതെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

Signature-ad

പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുമ്പോള്‍ അവിടേക്ക് കൃത്യമായ നിയമനം നടത്തണം. നിലവിലെ സംവിധാനങ്ങളില്‍ നിന്നും ഡോക്ടര്‍മാരെ വലിച്ച് നിയമിക്കുന്നത് ചതിയാണ്. ഈ രീതിയില്‍ പോയാല്‍ വര്‍ഷം കഴിഞ്ഞാലും ഇവിടെ തട്ടിക്കൂട്ട് സംവിധാനമാകും കൂടുതലായി ഉണ്ടാകുക. നിലവില്‍ ഉള്ള ഡോക്ടര്‍മാരെ മാറ്റിടങ്ങളിലേക്ക് കൊണ്ടുപോകുകയാണ്. നമുക്ക് പുതിയ മെഡിക്കല്‍ കോളേജുകള്‍ മാത്രമല്ല ഡോക്ടര്‍മാരും വേണം. പൊതുജനാരോഗ്യം മെച്ചപ്പെടണം എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. സമരം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഒരു ഡോക്ടര്‍ക്കും താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: