Breaking NewsSocial MediaWorld

മുസ്ലിം സമൂഹങ്ങള്‍ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണി ; ഖുറാന്‍ കത്തിച്ച് ഇസ്ലാമിനെ ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ; ടെക്‌സാസ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ പ്രതിഷേധം

ടെക്‌സസ് : ടെക്‌സാസിലെ ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഖുറാന്‍ കത്തിക്കുകയും ഇസ്ലാം മതത്തെ സംസ്ഥാനത്ത് നിന്ന് ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ഒരു വീഡിയോ പുറത്തിറക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.

ടെക്‌സാസിലെ 31-ാമത് കോണ്‍ഗ്രസ് ഡിസ്ട്രിക്ടില്‍ മത്സരിക്കുന്ന വാലന്റീന ഗോമസ്, ‘ടെക്‌സാസില്‍ ഇസ്ലാം ഇല്ലാതാക്കുക’ എന്നതാണ് തന്റെ ദൗത്യമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. മുസ്‌ളീങ്ങളോട് സംസ്ഥാനം വിടാനും 57 മുസ്ലിം രാജ്യങ്ങളില്‍ ഏതെങ്കിലും ഒന്നിലേക്ക് പോകാന്‍ ആഹ്വാനം ചെയ്ത് വിദ്വേഷപ്രസംഗം നടത്തുകയും ചെയ്തു.

Signature-ad

ഈ പ്രചാരണ വീഡിയോയില്‍ ഗോമസ് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി. മുസ്ലിം സമൂഹങ്ങള്‍ ക്രിസ്ത്യന്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അവര്‍ ആരോപിച്ചു. ”നമ്മള്‍ ഇസ്ലാമിനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയില്ലെങ്കില്‍, നിങ്ങളുടെ പെണ്‍മക്കള്‍ ബലാത്സംഗം ചെയ്യപ്പെടുകയും നിങ്ങളുടെ ആണ്‍മക്കളുടെ തലയറുക്കപ്പെടുകയും ചെയ്യും,” എന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് അവര്‍ ഒരു ഖുറാന്‍ കത്തിച്ചു.

”യേശുക്രിസ്തുവിന്റെ ശക്തിയാല്‍,” എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. എക്‌സിലും ഗോമസ് തന്റെ നിലപാട് ആവര്‍ത്തിച്ചു. ഖുറാന്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഗ്രന്ഥമാണെന്ന് അവര്‍ വിശേഷിപ്പിച്ചു. ഇസ്രായേലില്‍ നടന്ന ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണം, 2021-ല്‍ 13 യുഎസ് സൈനികരുടെ മരണത്തിന് കാരണമായ കാബൂള്‍ വിമാനത്താവള ബോംബാക്രമണം തുടങ്ങി നിരവധി ആഗോള സംഭവങ്ങളുമായി അവര്‍ ഇതിനെ ബന്ധിപ്പിച്ചു. ഫോക്‌സ്26 ഹൂസ്റ്റണിന് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍, ലൈംഗിക അതിക്രമങ്ങളെയും ഭീകരവാദത്തെയും ഖുറാന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് ഗോമസ് ആരോപിച്ചു.

നടപടി സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പോലും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഗ്രെനെല്‍, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഭരണഘടനാവിരുദ്ധമാണെന്ന് വിശേഷിപ്പിച്ചു. ഭരണഘടനയുടെ ഒന്നാം ഭേദഗതിയെ ദുര്‍ബലപ്പെടുത്തുന്നത് നിര്‍ത്തുക. യുഎസ് ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്നു. നിങ്ങള്‍ക്ക് നമ്മുടെ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ല,” ഗ്രെനെല്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയിലും വീഡിയോ വലിയ പ്രതിഷേധത്തിന് കാരണമായി. ”ഇതൊരു രാഷ്ട്രീയമല്ല. ഇത് പ്രകോപനമാണ്,” പോഡ്കാസ്റ്റര്‍ ബ്രയാന്‍ അലന്‍ എക്‌സില്‍ കുറിച്ചു. ”പള്ളികള്‍ കത്തിത്തുടങ്ങുമ്പോള്‍ ഓര്‍ക്കുക: ഇതിന് തീ കൊളുത്തിയത് ഇവളാണ്, ടെക്‌സാസിലെ ജിഒപി അവള്‍ക്ക് ലൈറ്റര്‍ നല്‍കി.” മറ്റൊരു ഉപയോക്താവ് കൂട്ടിച്ചേര്‍ത്തു, ”പ്രശസ്തിക്ക് വേണ്ടി അവള്‍ എന്തും ചെയ്യും. എന്തും. വിദ്വേഷത്തിനും കൊലപാതകത്തിനും പ്രേരിപ്പിക്കാന്‍ ഈ വ്യക്തിയെ എങ്ങനെയാണ് അനുവദിക്കുന്നത്?”

Back to top button
error: