Breaking NewsCrimeLead NewsNEWS

മുറിയിലേക്ക് വിളിച്ചുവരുത്തി ദിവ്യജലം തളിച്ചു, വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തി, പിന്നീട് അനങ്ങാന്‍ പറ്റിയില്ല; ക്ഷേത്ര പൂജാരിക്കെതിരെ നടി

ക്വലാലംപുര്‍: പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി മലേഷ്യന്‍ നടിയും ടെലിവിഷന്‍ അവതാരകയുമായ ഇന്ത്യന്‍ വംശജ. മലേഷ്യയിലെ ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് നടി ലിഷാല്ലിനി കണാരന്‍ രംഗത്തെത്തിയത്. അനുഗ്രഹം നല്‍കാനെന്ന വ്യാജേന ഇന്ത്യക്കാരനായ പൂജാരി തനിക്കെതിരെ അതിക്രമം നടത്തിയെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്.

ജൂണ്‍ 21 ന് സെപാംഗിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു സംഭവം ഉണ്ടായത്. തനിച്ചാണ് നടി ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്രത്തില്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പൂജാരിയാണ് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. താന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന സമയത്ത് പൂജാരി സമീപത്തെത്തി ‘ദിവ്യജലം’ തളിക്കുകയും പൂജിച്ച ചരട് നല്‍കുകയും ചെയ്തു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ചെന്നുകാണാന്‍ ആവശ്യപ്പെട്ടു. കാണാനെത്തിയപ്പോള്‍ ശരീരത്തിലേക്ക് ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ദിവ്യജലം എന്ന വ്യാജേന രൂക്ഷ ഗന്ധമുള്ള ഒരു ദ്രാവകം തളിച്ചു.

Signature-ad

അത് വീണതോടെ കണ്ണുകള്‍ നിറഞ്ഞു. ആ അവസരം മുതലെടുത്ത് പൂജാരി മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അതിന് വിസമ്മതിച്ചതോടെ ദേഷ്യപ്പെടുകയും മേല്‍വസ്ത്രത്തിനുള്ളിലേക്ക് കൈകടത്തി ശരീരത്തില്‍ ബലമായി പിടിക്കുകയും ചെയ്തു. വഴങ്ങിക്കൊടുത്താല്‍ അനുഗ്രഹം ലഭിക്കുമെന്ന് അയാള്‍ പറഞ്ഞതായും നടി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നു. സംഭവം നടന്ന ശേഷം പല രാത്രികളും ഭയം കാരണം ഉറങ്ങാന്‍ സാധിച്ചില്ല. പലയിടത്തും തനിച്ച് സഞ്ചരിച്ചിട്ടും ഇത്തരത്തില്‍ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും അമ്മയുടെ സഹായത്തോടെയാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും അവര്‍ കുറിച്ചു.

ക്ഷേത്രത്തില്‍ താല്‍ക്കാലികമായി എത്തിയ പൂജാരിക്കെതിരെയാണ് നടിയുടെ ആരോപണമെന്ന് സെപാംഗ് പൊലീസ് മേധാവി നോര്‍ഹിസാം ബഹാമന്‍ പറഞ്ഞു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ക്ഷേത്ര അധികൃതര്‍ക്കെതിരെയും നടി ആരോപണം ഉന്നയിച്ചു. അതിക്രമം നടന്നുവെന്ന വിവരം പുറത്ത് പറയരുതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

Back to top button
error: