CrimeNEWS

ഗര്‍ഭഛിദ്രത്തിന് വ്യാജരേഖ തയ്യാറാക്കി, സഹായിച്ചത് മറ്റൊരു യുവതി; സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്‌നഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് സുകാന്ത് സുരേഷിനെതിരെ കൂടുതല്‍ തെളിവുകള്‍. യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാനായി ഇയാള്‍ ചില വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന തെളിവ് പൊലീസിന് ലഭിച്ചു. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് തയ്യാറാക്കിയത്.

വിവാഹത്തിന്റെ ക്ഷണക്കത്താണ് യുവതിയുടെ ബാഗില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ഗര്‍ഭഛിദ്രം നടത്താനായി സുഹൃത്തായ മറ്റൊരു യുവതിയുടെ സഹായവും ഉണ്ടായിരുന്നുവെന്ന് പൊലീസിന് ആശുപത്രിയില്‍ നിന്ന് വിവരം ലഭിച്ചു. വിവാഹത്തിന് താല്‍പ്പര്യമില്ല എന്ന് പറഞ്ഞുകൊണ്ട് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് സുകാന്ത് സന്ദേശം അയച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം സുകാന്ത് ബന്ധത്തില്‍ നിന്ന് പിന്മാറിയതാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത്.

Signature-ad

സംഭവത്തിന് ശേഷം സുകാന്തും കുടുംബവും ഒളിവിലാണ്. ഇവര്‍ എവിടെയെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല. ഏകമകനാണ് സുകാന്ത്. കുടുംബത്തിന് നാട്ടുകാരുമായി ബന്ധമില്ലായിരുന്നു. അതിനാല്‍തന്നെ കുടുംബം ഒളിവില്‍ പോയ ശേഷം ഇവരുടെ വീട്ടിലുണ്ടായിരുന്ന വളര്‍ത്തുമൃഗങ്ങള്‍ ഭക്ഷണവും വെള്ളവും കിട്ടാത്ത അവസ്ഥയിലായിരുന്നു. ദുരിതം കണ്ട് പഞ്ചായത്ത് ഈ മൃഗങ്ങളെ ഏറ്റെടുത്തു. എട്ട് പശുക്കള്‍, ധാരാളം കോഴികള്‍, റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട നായ ഇവയെല്ലാമാണ് പഞ്ചായത്ത് ഏറ്റെടുത്തത്.

Back to top button
error: