CrimeNEWS

ടീച്ചര്‍ ചെകിട്ടത്തടിച്ചു, കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി; 9 വയസുകാരി വെന്റിലേറ്ററില്‍

മുംബൈ: ഒമ്പത് വയസുകാരിയോട് ട്യൂഷന്‍ അധ്യാപികയുടെ ക്രൂരത. ചെവിക്ക് രണ്ടു തവണ അധ്യാപിക അടിച്ചതിനെ തുടര്‍ന്ന് മസ്തിഷ്‌കാഘാതം സംഭവിച്ച പെണ്‍കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദീപിക എന്ന കുട്ടിയാണ് അധ്യാപികയുടെ ക്രൂരതയില്‍ കഴിഞ്ഞ ഒമ്പത് ദിവസത്തോളമായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നത്. മുംബൈയില്‍നിന്ന് 58 കിലോമീറ്റര്‍ അകലെയുള്ള നല്ലസോപാര എന്ന സ്ഥലത്തായിരുന്നു ഒക്ടോബര്‍ അഞ്ചിന് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ ഒളിവില്‍ പോയ അധ്യാപികയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Signature-ad

ക്ലാസില്‍ അനുസരണക്കേട് കാണിച്ചെന്നാരോപിച്ചാണ് സ്വകാര്യ ട്യൂഷന്‍ അധ്യാപികയായ രത്ന സിങ് എന്ന 20-കാരി ദീപികയെ ക്രൂരമായി മര്‍ദിച്ചതെന്ന് പോലീസ് പറയുന്നു. അടിയുടെ ആഘാതത്തില്‍ കുട്ടി ധരിച്ചിരുന്ന കമ്മല്‍ കവിളില്‍ തുളഞ്ഞുകയറി. തുടര്‍ന്ന് കുട്ടിയുടെ കേള്‍വിശക്തിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് കുട്ടിയെ മുംബൈയിലെ കെ.ജെ സോമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒമ്പത് ദിവസമായി വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഗുരുതരമായ മസ്തിഷ്‌കാഘാതം സംഭവിച്ച കുട്ടിയുടെ താടിയെല്ലിനും ശ്വാസനാളത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ടെറ്റനസ് അണുബാധയുമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: