IndiaNEWS

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു എട്ട് വയസുകാരി താഴെ വീണു; ഉദ്യോഗസ്ഥര്‍ കാല്‍നടയായി രാത്രി തിരച്ചില്‍ നടത്തിയത് 16 കിലോമീറ്റര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും താഴെവീണ പെണ്‍കുട്ടിയെ തിരഞ്ഞ് പോലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും കാല്‍നടയായി അന്വേഷിച്ചിറങ്ങിയത് 16 കിലോമീറ്റര്‍. രാത്രിയില്‍ ഓടുന്ന ട്രെയിനിന്റെ എമര്‍ജന്‍സി വിന്‍ഡോയിലൂടെ എട്ട് വയസുകാരി താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ ശരീരത്തിനേറ്റ ചെറിയ പരിക്കുകള്‍ ഒഴിച്ചാല്‍ കുട്ടി സുരക്ഷിതയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടി ലളിത്പൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. കുട്ടിയെ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്യവേ ട്രെയിനിന്റെ എമര്‍ജന്‍സി വിന്‍ഡോയിലൂടെയാണ് കുട്ടി പുറത്തേക്ക് തെറിച്ച് വീണത്. അപകടം നടന്ന ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. വിവരം ലഭിച്ചയുടന്‍ സമയം പാഴാക്കാതെ പോലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും സംയുകതമായി നടത്തിയ പ്രവര്‍ത്തനമാണ് കുട്ടിയെ കണ്ടെത്താന്‍ സഹായകരമായത്.

Signature-ad

കുട്ടിയെ കണ്ടെത്തിയ ഉടന്‍ തന്നെ ഒരു ചരക്ക് തീവണ്ടി നിര്‍ത്തി, കുട്ടിയെ അതില്‍ കയറ്റി അതിവേഗം ലളിത്പൂരിലെത്തിച്ച് ചികിത്സ ഉറപ്പാക്കിയിരുന്നു.ഉത്തര്‍പ്രദേശ് പോലീസാണ് തങ്ങളുടെ സമൂഹ മാധ്യമത്തിലൂടെ രക്ഷാപ്രവര്‍ത്തന വീഡിയോ പങ്കുവച്ചത്. വീഡിയോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കുട്ടിയെ എടുത്തു കൊണ്ട് നില്‍ക്കുന്ന ദൃശ്യങ്ങള്‍ കാണാം.

എട്ടുവയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാനായി പരിശ്രമിച്ച ആര്‍പിഎഫ് ഉദ്യോഗസ്ഥരെയും, റെയില്‍വേ ഉദ്യോഗസ്ഥരെയും ജിആര്‍പി ജാന്‍സി അഭിനന്ദിച്ചു. കൂടാതെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന മുഴുവന്‍ ഉദ്യോഗസ്ഥരുടെയും അര്‍പ്പണബോധത്തെയും അഭിനന്ദിച്ചു. ഒപ്പം കുട്ടിയുടെ മാതാപിതാക്കളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: