KeralaNEWS

ഇണക്കിളികൾ ജീവനൊടുക്കി: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരണം വരിച്ചു

ആലുവ: സ്വന്തം വീട്ടിലും ആശുപത്രിയിലുമായി മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ ജീവനൊടുക്കി. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ മരിയ റോസ് (21) ഇന്നലെ വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങിയത്. ഉടൻ മഞ്ഞുമ്മൽ സെൻ്റ് ജോസഫ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മണിക്കൂറുകൾക്കുള്ളിൽ ഭർത്താവായ ഇമ്മാനുവലും (28) ഭാര്യയെ എത്തിച്ച ആശുപത്രിയിലെ എക്സറേ റൂമിൽ തൂങ്ങി മരിക്കുകയായിരുന്നു.

പുലർച്ചെ 3 മണിയോടെയാണു യുവാവിനെ മരിച്ച നിലയിൽ
ജീവനക്കാർ കണ്ടെത്തിയത്.
ഇവർക്ക് ഒരു വയസ്സും 28 ദിവസവും പ്രായമായ രണ്ടു മക്കളുണ്ട്.

Signature-ad

കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ ജോർജിൻ്റെ മകനാണ് ഇമ്മാനുവൽ. കൂനമ്മാവ് ഇടവക ചുള്ളിക്കാട്ട് കുടുംബാംഗമാണ് മരിയ.
പ്രേമ വിവാഹം ആയിരുന്നു ഇവരുടേത്. 19-ാം വയസിൽ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് ഇമ്മാനുവലിൻ്റെ കൂടെ ഇറങ്ങിപ്പോരുകയായിരുന്നു റോസ്.

ഇരുവരുടെയും മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ. സംസ്ക്കാരം നാളെ കൊങ്ങോർപ്പിള്ളി സെന്റ് ആൻ്റണീസ് ദേവാലയ സിമിത്തേരിയിൽ.

Back to top button
error: