KeralaNEWS

കടുത്തുരുത്തിയിൽ അർബുദം ബാധിച്ച്‌ മരിച്ച വ്യക്തിയുടെ വീട് ജപ്തി ചെയ്യാൻ  മണപ്പുറം ബാങ്ക്, നാട്ടുകാരുടെ  പ്രതിഷേധത്തെ തുടര്‍ന്ന് ജപ്തി നടപടികൾ നിർത്തിവെച്ചു

   കടുത്തുരുത്തി: അർബുദം ബാധിച്ച്‌ മരിച്ച വ്യക്തിയുടെ വീട് ജപ്തി ചെയ്യാൻ സ്വകാര്യ ധനകാര്യ സ്ഥാപനം. പ്രതിഷേധത്തെതുടർന്ന് ജപ്തി നടപടികള്‍ നിർത്തി  വെച്ചു.

കോട്ടയം കടുത്തുരുത്തി പഞ്ചായത്തിലെ ആയാംകുടി കപ്പേളക്കു സമീപം താമസിക്കുന്ന തുരുത്തേല്‍ ഓമനയുടെ വീട്ടിലാണ് മണപ്പുറം ബാങ്ക് അധികൃതർ എത്തിയത്. 4 സെന്റ് സ്ഥലവും ചെറിയ വീടും പണയം വെച്ച്‌ ഓമനയുടെ ഭർത്താവ് കരുണാകരൻ മൂന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഒന്നര വർഷത്തോളം മുടക്കംകൂടാതെ ബാങ്കിന്റെ ഏജന്റ് മുഖേന പണം കൃത്യമായി നല്‍കി. പക്ഷേ അടച്ച തുകയ്ക്ക് യാതൊരു രസീതും നല്‍കിയിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു.

Signature-ad

അതിനിടയില്‍ രോഗം വന്ന് കരുണാകരൻ മരിച്ചു. തുടർന്ന് അടവ് മുടങ്ങി. ഇപ്പോള്‍ മുതലും പലിശയും അടക്കം അഞ്ചു ലക്ഷം രൂപ അടയ്ക്കണമെന്നാണ് ബാങ്കിന്‍റെ ആവശ്യം.

വിവരമറിഞ്ഞെത്തിയ നിർഭയ വെല്‍വെയർ അസോസിയേഷൻ പ്രവർത്തകർ ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവർ കേള്‍ക്കാൻ തയാറായില്ലത്രേ. തുക നിർഭയ ഭാരവാഹികള്‍ 6 മാസത്തിനകം നലകാമെന്ന് പറഞ്ഞെങ്കിലും ജപ്തി നടപടികളുമായി മുന്നോട്ട് പോകും എന്നായിരുന്നു ബാങ്കിന്റെ ഭീക്ഷണി.

ഇതോടെ നിർഭയ ഭാരവാഹികളും നാട്ടുകാരും വീടിനു മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. തുടർന്ന് ജപ്തി നടപടികള്‍ നിർത്തി വെച്ച്‌ ബാങ്കുകാർ മടങ്ങി.

Back to top button
error: